tag:blogger.com,1999:blog-77121196332913762652024-03-16T22:52:33.120+04:00മുസ്ലിം കൃസ്ത്യന്‍ സംവാദംവേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്? (ഖുര്‍ആന്‍)കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.comBlogger52125tag:blogger.com,1999:blog-7712119633291376265.post-64382135980185650562010-12-13T21:42:00.000+04:002010-12-13T22:35:55.328+04:00ഇസ്ലാമിന്റെ സുവര്ണ്ണകാലവും ക്രൈസ്തവതയുടെ ഇരുണ്ട കാലവുംഅസഹിഷ്ണുതയുടെയും വെറുപ്പിന്റെയും കണ്ണുകളിലൂടെയാകുമ്പോള്‍ മുസ്ലിം നാഗരികതയുടെ ചിത്രം എത്ര മാത്രം വികലമായി ചിത്രീകരിക്കാനാകും എന്നതിനു കാളിദാസന്റെ <a href="http://kaalidaasan-currentaffairs.blogspot.com/2010/12/blog-post.html">ഇസ്ലാമിന്റെ സുവര്‍ണ്ണകാലം </a>എന്ന പോസ്റ്റ് മാത്രം വായിച്ചാല്‍ മതി. വെറുപ്പിന്റെ ശക്തി അപാരം എന്നു മാത്രമാണ് പോസ്റ്റിനെ കുറിച്ച് ഒറ്റവാക്കില്‍ പറയുന്നുള്ളൂ.<br />
<br />
പക്ഷെ മുസ്ലിം നാഗരികതയുടെ ചരിത്ര പശ്ചാത്തലവും സാമൂഹിക ചിത്രവും ചില വായനക്കാര്‍ക്കെങ്കിലും താത്പര്യമുണ്ടാക്കുമെന്ന അടിസ്ഥാനത്തിലാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. മാത്രമല്ല, ചില സുഹൃത്തുക്കള്‍ ഈ പോസ്റ്റിലെ ചില ആരോപണങ്ങളെ കുറിച്ച് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ ഒരു പോസ്റ്റിനു പ്രസക്തിയുണ്ടെന്ന് തോന്നുകയും ചെയ്തു.<br />
<br />
മുസ്ലിം നാഗരികതയുടെ ചരിത്രം രേഖപ്പെട്ട ചരിത്രമാണ്. അതിനാല്‍ തന്നെ വീണ്ടുമൊരു പകര്‍ത്തിയെഴുത്തിനേക്കാള്‍ ഈ പോസ്റ്റില്‍ ഞാനുദ്ദേശിക്കുന്നത് ചരിത്ര പശ്ചാത്തലത്തെ പരിചയപ്പെടുത്തുകയാണു. മുസ്ലിം ഭരണകാലത്തെ ശാസ്ത്ര-സമൂഹിക-സാമ്പത്തിക പുരോഗതി ഒരു ചരിത്ര സത്യമെന്നിരിക്കെ, നിരവധി പഠനങ്ങളും രേഖകളും നിലവിലുണ്ടെന്നിരിക്കെ വീണ്ടുമൊരു പോസ്റ്റിനു വലിയ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. അതിനാല്‍ തന്നെ മുസ്ലിം ഭരണ കാലഘട്ടത്തിലെ ഓരോ ആളുകളുടെ പേരും അവരുടെ സംഭാവനകളും ഈ പോസ്റ്റിന്റെ വിഷയമാവില്ല. ആ രീതിയിലുള്ള ഒരു വായന ആവശ്യമുള്ളവര്‍ക്ക് പി.ടി.യുടെ ലിങ്ക് ഉപകരിക്കുകയും ചെയ്യും. പലപ്പോഴും ചരിത്രവായനകള്‍ വര്‍ത്തമാനത്തിന്റ കണ്ണുകളിലൂടെയാകുന്നു എന്നത് ശരിയായ ചിത്രം നല്കാന് സഹായകമാകുന്നില്ല. അതിനാല്‍ ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ എതിര്‍വായനയാണു നല്‍കുന്നത്. കൂടുതല്‍ വായനക്ക് താഴെ പരാമർശിക്കുന്ന പിടി കുഞ്ഞിമുഹമ്മദിന്റെയും ഡോ. മുഹെമ്മദലിയുടെയും പോസ്റ്റുകള്‍ വായിക്കുക<br />
<br />
മുസ്ലിം നാഗരികതെയുകുറിച്ച് ബ്ലോഗില്‍ വന്ന ചില പോസ്റ്റുകളും കമെന്റുകളും ചര്ച്ചക്കെടുക്കുമ്പോള് ഇതേ<a href="http://yukthivaadam.blogspot.com/2009/11/blog-post.html"> രീതിയില്‍ മറ്റൊരു പോസ്റ്റ് ഈ വിഷയത്തില്‍ ഞാന്‍ കുറിച്ചിട്ടുണ്ട്</a>. അത് കൂടി വായിക്കാന്‍ താത്പര്യപ്പെടുന്നു.<br />
<br />
മാത്രമല്ല കാളിദാസന് തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ച ഡോ. മുഹെമ്മദ് അലിയാകട്ടെ കേരളത്തിലെ അറിയപ്പെടുന്ന ഒരു നിരീശ്വരവാദിയും അത്തരത്തിലുള്ള നിരവധി പുസ്തകങ്ങളുടെ കര്ത്താവുമാണു. അദ്ദേഹം തന്റെ ബ്ലോഗില്‍ തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങിനെ. I am a psychiatrist and I am a Marxist. Because I am a Marxist I need not say that I do not believe in any religion. I am interested in evolution and history of religions. I am a writer in Malayalam. മറ്റൊരു വ്യക്തിയായ പി.ടി.കുഞ്ഞിമുഹമ്മെദ് അറിയപ്പെടുന്ന ഇടതു പക്ഷ സഹയാത്രികനും.<br />
<br />
ഈ രണ്ട് വ്യക്തികളും തങ്ങളുടെ ലേഖനത്തില്‍ മുസ്ലിം നാഗരികതയെ കാണുന്നത് ചരിത്രത്തിന്റെ വീക്ഷണത്തില്‍ നിന്നാണ്. അതെല്ലാതെ ഒരു മതകീയ വീക്ഷണത്തില്‍ നിന്നല്ല. അതിനാലാണ് ഡോ. മുഹെമ്മദലി ഇസ്ലാമിനെ നിരാകരിക്കുമ്പോഴും <a href="http://draft.blogger.com/goog_1911584306"> </a><span class="Apple-style-span" style="color: #274e13;"><a href="http://workersforum.blogspot.com/2009/05/blog-post_09.html">യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും</a> </span>എന്നും<br />
<br />
പി.ടി. കുഞ്ഞിമുഹമ്മദ് <a href="http://ptkmohammed.blogspot.com/2010/01/blog-post.html">ഈ ചിന്തകരൊന്നും ഒരു തരത്തിലും ദൈവ വിശ്വാസമില്ലാത്തവരായിരുന്നില്ല. ഈ കാല ഘട്ടത്തില്‍ ലോകത്തെ നയിച്ച ബഹുഭൂരിപക്ഷം ആളുകളും മത ഭക്തരായിരുന്നു.</a> എന്നും എഴുതേണ്ടി വരുന്നത്. അതല്ലാതെ ഇസ്ലാമിക പ്രബോധത്തിനൊരു മുതല്കൂട്ടാകട്ടെ എന്ന രീതിയിലെ ഒരു പരാമര്‍ശമല്ല അവരില്‍ നിന്നും ഉണ്ടാകുന്നത്.<br />
<br />
ചരിത്ര സത്യങ്ങളെ തിരസ്കരിക്കുക രോഗാതുരമായ മനസ്സിന്റെ ലക്ഷണമാണു. സമൂഹത്തിലെ എല്ലാ നാഗരികതയുടെയും ചരിത്രത്തില്‍ അതിന്റെ ഉയര്‍ച്ചയുടെയും തകര്‍ച്ചയുടെയും ചിത്രമുണ്ട്. അതിന്റെ കാരണങ്ങളും. ഈ കാരണങ്ങള്‍ പഠന വിധേയമാക്കുന്ന ചരിത്ര വിദ്യാര്‍ത്ഥി അതില്‍ നിന്നും പാഠങ്ങല്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് ഗുണപരമായ അംശം.<br />
<br />
മുസ്ലിം നാഗരികതയുടെ ചരിത്രം ആധുനിക ചരിത്രത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഊഹങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യങ്ങളാണു ചരിത്രങ്ങളിലുള്ളത്.<br />
<br />
<b><u>മുസ്ലിം നാഗരികതും മറ്റു നാഗരികതകളും</u></b>.<br />
<br />
ഇനി മുസ്ലിം നാഗരികത മറ്റനേകം നാഗരികതകളിലൊന്ന് എന്ന ഒരു സ്ഥാനം മാത്രമാണോ അലങ്കരിക്കുന്നത്. അതല്ല അത് മറ്റു നാഗരികതകളില്‍ വ്യതിരിക്തമാകുന്ന കാര്യങ്ങളെന്ത്?<br />
<br />
1. ലോകത്തിലെ മറ്റ് നാഗരികതകളില്‍ നിന്ന് പ്രധാനമായും ഇതിനെ മാറ്റി നിര്‍ത്തുന്നത് വ്യാപനത്തിന്റെ വേഗതയാണ്. അഗസ്റ്റസ് തുടക്കം കുറിച്ച റോമന്‍ സാമ്രാജ്യത്തിന്റെ വളര്‍ച്ച അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയത് എഴുനൂറ് വര്‍ഷങ്ങള്‍ കൊണ്ടാണ്.<br />
അലക്സാണ്ടര്‍ ചകൃവര്‍ത്തിയുടെ സാമ്രാജ്യം അറേബ്യന്‍ സാമ്രാജ്യത്തിന്റെ ചെറിയൊരംശം മാത്രം.<br />
മഹത്തായ റോമന്‍ സാമ്രാജ്യത്തെ ആയിരം വര്‍ഷത്തോളം അതിജീവിച്ച പേര്‍ഷ്യന്‍ സാമ്രാജ്യം മുസ്ലിങ്ങള്‍ക്ക് കീഴടങ്ങുന്നത് പത്തു വര്‍ഷത്തിന്റെ കാലയളവില്‍. ലോകത്തില്‍ ഇങ്ങിനെയൊരത്ഭുതം ഇതിന്റെ മുമ്പോ പിന്നെയോ ഉണ്ടായിട്ടില്ല.<br />
<br />
2. അറബ് സമൂഹം ഒരിക്കലും ഇസ്ലാമിനു മുമ്പ് ഒരു സ്ഥിരമായ രാഷ്ട്രീയ ലക്ഷ്യമുള്ള സമൂഹമായിരുന്നില്ല. അവരുടെ യുദ്ധം ഗോത്ര യുദ്ധങ്ങള്‍ മാത്രമായിരുന്നു. കവികളായിരുന്ന അവര്‍ സ്വപ്നജീവികളും നാടോടികളുമായിരുന്നു. നീണ്ടയാത്രകള്‍ സ്ഥായിയായ രാഷ്ട്രസ്വഭാവമുള്ള ഒരു സമൂഹമാക്കി അവരെ പരിവര്‍ത്തിപ്പിച്ചിരുന്നില്ല. വ്യാപാരികളായിരുന്ന അവര്‍ രാഷ്ട്രീയക്കാരേ ആയിരുന്നില്ല. അങ്ങിനെയുള്ള ഒരു സമൂഹം ഒരു നൂറ്റാണ്ട് കൊണ്ട് ആയിരങ്ങളോളം വര്‍ഷം പഴക്കമുള്ള റോമക്കാരെ, പേര്‍ഷ്യക്കാരെ, കീഴടക്കി പാശ്ചാത്യ തുര്‍ക്കിയെ അധീനതയിലാക്കി, ഇന്ത്യ വരെ വ്യാപിച്ചു, ആഫ്രിക്ക ഭരിച്ച ശക്തിയായ ഒരത്ഭുതം രണ്ടാമത്തേത്. ചരിത്രത്തില്‍ ഇതിനു സമാനമായ മറ്റൊന്ന് കാണിക്കാനാകുമോ?<br />
<br />
3. ചരിത്രം മറ്റു നാഗരികതകളില്‍ നിന്ന് മുസ്ലിം നാഗരികതെ വ്യതിരക്തമാക്കുന്നത് അതിന്റെ തകര്‍ച്ചയുടെ കാല ദൈര്‍ഘ്യമാണു. റോമനും പേര്‍ഷ്യയുമെല്ലാം ദശകങ്ങള്‍ കൊണ്ടാണു തകര്‍ന്നതെങ്കില്‍ സംസ്കാരം എന്ന രീതിയില്‍ ഇന്നും ഇസ്ലാമിനെ തൂത്തെറിയാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയമായും ഇന്നും മുസ്ലിം ഭരണ പ്രദേശങ്ങള്‍ മുസ്ലിം ഭരണാധികളുടെ അധീനതയില്‍ തന്നെ.<br />
<br />
ഇവയെല്ലാം മറ്റു നാഗരികതകളില്‍ നിന്നും മുസ്ലിം നാഗരികതയെ മാറ്റി നിര്‍ത്തുന്ന ഘടകങ്ങളാണു.<br />
<br />
ഈ ചരിത്രപശ്ചാത്തലം മനസ്സിലാക്കുന്ന ഒരാള്‍ക്ക് <i><span class="Apple-style-span" style="color: #990000;">പ്രവാചകന്റെ കാലത്ത് വളരെ കുറഞ്ഞ പ്രദേശങ്ങള്‍ മാത്രമേ ഇസ്ലാമിന്നാധിപത്യമുണ്ടായിരുന്നുള്ളൂ, പിന്നീട് കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ നാഗരികത ഇസ്ലാമില്‍ സ്വാധീനം ചെലുത്തി</span></i> എന്ന കാളിദാസന്റെ പ്രസ്ഥാവന ഓക്കാനമുണ്ടാക്കും. നാഗരികത എന്ത് എന്നതിന്റെ ബാലപാഠം പോലും മനസ്സിലാക്കാതെ ഇങ്ങിനെയെല്ലാം എഴുതുകയും അതിന്നു കയ്യടിക്കുന്ന കമെന്റുകാരെയും കാണുമ്പോള്‍ കഷ്ടം തോന്നുന്നു.<br />
<br />
സംസ്കാരം എന്നും കൊടുക്കല്‍ വാങ്ങലുകളാണു. അതിനെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഒരു ചിന്താധാരയെ വേറിട്ട് നിര്‍ത്തുന്നത്. ഇസ്ലാം അതു നല്കി എന്നത് തന്നെയാണു സത്യവും. ഉദാഹരനത്തിനു പേര്‍ഷ്യയില്‍ നിന്നു തന്നെയാണു മുസ്ലിം നാഗരികതയിലേക്ക് വാസ്തുവിദ്യ വരുന്നത്. തത്വ ചിന്തകള്‍ക്ക് തുടക്കം കുറിക്കുന്നത് റോമില്‍ നിന്ന്. പക്ഷെ അവയെല്ലാം ഉള്‍കൊള്ളാന്‍ കഴിയുന്ന ആത്മീയ ചൈതന്യം അറബിന്റെ സ്വന്തം തന്നെ.<br />
<br />
<i><span class="Apple-style-span" style="color: #990000;">ഇന്നത്തെ ഒമാന്‍, യെമന്‍, സൌദി അറേബ്യ, യു എ ഇ, ഖത്തര്‍, ബഹറിന്‍, കുവൈറ്റ് തുടങ്ങിയവയായിരുന്നു അന്നത്തെ അറേബ്യ. ഇവിടെ മാത്രമേ അറബി ഭാഷയുണ്ടായിരുന്നുള്ളു.</span></i><br />
<br />
കാളി ചരിത്രം തുടങ്ങിയാല്‍ ഇങ്ങിനെ ചില ഗുണങ്ങളുണ്ട്. പുതിയ പുതിയ വിവരങ്ങള്‍ ബ്ലോഗ് വായനക്കാര്‍ക്ക് കിട്ടും- ഈ പരാമര്‍ശങ്ങളെ കുറിച്ചൊന്നും തന്നെ ഇനി ഒരു മിണ്ടാട്ടവമുണ്ടാകില്ല. അറബി സെമെസ്റ്റിക് ഭാഷകളിലെ ഏറ്റവും പ്രായം കുറഞ്ഞ ഭാഷയായിട്ടാണു ഗണിക്കുന്നത്. അരാമിക്, ഉഗാരിറ്റ് ,ഹിബ്രു എന്നീ ഭാഷകള്‍ ഉള്‍പ്പെടുന്ന കുടുമ്പത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ന് ഉപയോഗിക്കുന്ന ഭാഷയാണു അറബിക്. ഇന്നത്തെ ഇറാക്ക്, ജോര്‍ദ്ദാന്‍, സിറിയ തുടങ്ങി സൗദി വരെയുള്ള ഭാഗങ്ങളില്‍ BC-6-നൂറ്റാണ്ട് മുതല്‍ പുരാതന അറബിക് ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. <span class="Apple-style-span" style="font-size: xx-small;">( Woodard, Roger D. Ancient Languages of Syria-Palestine and Arabia. p 180</span><br />
<span class="Apple-style-span" style="font-size: xx-small;"> M. C. A. Macdonald, "Reflections On The Linguistic Map Of Pre-Islamic Arabia", Arabian Archaeology And Epigraphy, 2000, Volume 11, p. 50 and 61)</span><br />
<br />
ഇതെല്ലാം മറച്ചുവച്ച് ഇന്നത്തെ ഇറാക്ക്, സിറിയ, ജോര്‍ദ്ദാന്‍, പാലസ്തീന് തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ ഭാഷ അറബിയായിരുന്നില്ല എന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രസ്ഥാവിക്കാന്‍ അപാര തൊലിക്കട്ടി തന്നെ വേണം.<br />
<br />
<i><span class="Apple-style-span" style="color: #990000;">ഭരിക്കുന്നവര്‍ അറബി ഭാഷ ഔദ്യോഗിക ഭാഷയാക്കിയതുകൊണ്ട് ഇവിടങ്ങളിലെ വ്യവഹാര ഭാഷ അറബിയായി. അങ്ങനെ ഇവരൊക്കെ അറബികള്‍ എന്ന മുദ്ര പേറേണ്ടിയും വന്നു. ചരിത്രത്തിലെ വേറൊരു ജനതക്കും ഇതുപോലെ ഒരു ഗതികേടുണ്ടായിട്ടില്ല. ഇംഗ്ളീഷുകാര് ലോകത്തിന്റെ പല ഭാഗത്തും അധിനിവേശം നടത്തി അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നു. അമേരിക്ക ക്യാനഡ, ഓസ്റ്റ്രേലിയ, ന്യൂ സിലാണ്ട് ഇന്നിവിടങ്ങളിലെ ഭാഷ ഇംഗ്ളീഷുമാക്കിയിരുന്നു. പക്ഷെ അവിടത്തുകാരെ ആരും ഇംഗ്ളീഷുകാര് എന്നു വിളിക്കാറില്ല. അറബികള്‍ അധിനിവേശം നടത്തിയ സ്ഥലങ്ങളിലെ ജനങ്ങളെയാണവര്‍ അറബികളാക്കി സുന്നത്തു നടത്തിയത്.</span></i><br />
<br />
സത്യത്തിലിതു വായിച്ച് കാളിദാസനോട് സഹതാപം തോന്നുന്നു. യേശുവിന്റെ കാലത്ത് ജെറൂസലം ഭരിച്ചിരുന്നത് റോമക്കാരായിരുന്നു. അന്ന് ജെറൂസലേമിന്റെ ഔദ്യോഗിക ഭാഷ ഗ്രീക്ക് ആയിരുന്നു, ഭരണ സൗകര്യത്തിനായി ഔദ്യോഗിക ഭാഷ സ്വീകരിക്കുക എന്നത് ഒരു പാതകമല്ലല്ലോ, പിന്നെ അറബി സംസാരിച്ചത് കൊണ്ട് മാത്രം തങ്ങളുടെ ജനങ്ങളെ അറബികള്‍ എന്നു വിളിച്ച പാതകമാണു പ്രശ്നം. കാളീ, വ്യവാസായ വിപ്ലവത്തിനു ശേഷം പല രാജ്യങ്ങളും പാശ്ചാത്യര്‍ തങ്ങളുടെ ഭാഗമാക്കിയപ്പോള്‍ അവിടത്തെ ജനങ്ങളേക്കാള്‍ അവര്‍ക്ക് താത്പര്യം വിഭവങ്ങള്‍ മാത്രമായിരുന്നു. അതിനാല്‍ തങ്ങളുടെ മേല്‍ക്കോയ്മയുടെ ഭാഗമായാണു അവര്‍ മറ്റുള്ളവരെ തങ്ങളുടെ പദവിയിലേക്കുയര്‍ത്താതിരുന്നത്. എന്നാല്‍ മുസ്ലിങ്ങളാല്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളിലുള്ളവരാകട്ടെ ഇങ്ങിനെ ഒരു രണ്ടാം പൗരന്മാരായല്ല ജീവിച്ചിരുന്നത്. അമേരിക്കയിലെ അടിസ്ഥാന ജനവിഭാഗം റെഡിന്ത്യന്‍സിനെ കുറിച്ചുള്ള ചരിത്രം ഒന്നു വായിക്കുക. എന്നിട്ട് നമുക്ക് അറബികളുടെ കാടത്തം എന്നെല്ലാം മുദ്ര കുത്താം.<br />
<br />
അറേബ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗക്കാര്‍ എന്ന അര്‍ത്ഥത്തിലാണു അറബുകള്‍ എന്ന പേരില്‍ ചരിത്രകാരന്മാര് വിളിച്ചിട്ടുള്ളത്. മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴിലായിരുന്നു മുസ്ലിംകളും മുസ്ലിങ്ങളുമല്ലാത്ത ശാസ്ത്രജ്ഞരും കലാകാരന്മാരും പുഷ്പ്പിച്ചു നിന്നിരുന്നത്. എല്ലാവരെയും പിടിച്ച് മതപ്പരിവര്‍ത്തനം നടത്തുമ്പോള്‍ ഇവരെ മാത്രം ഒഴിവാക്കിയിരുന്നത് എന്തു കൊണ്ടായിരുന്നാണാവോ?<br />
<i><span class="Apple-style-span" style="color: #990000;"><br />
</span></i><br />
<i><span class="Apple-style-span" style="color: #990000;">അറേബ്യക്ക് ചുറ്റിലുമുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം തന്നെ വികാസം പ്രാപിച്ച നാഗരികതകളുണ്ടായിരുന്നെന്നു</span></i> കാളി ചരിത്രമോതുന്നു.<br />
<br />
<span class="Apple-style-span" style="color: #990000;"><i>അതിനും നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കം മുന്നേ അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങളിലെ ജനത നാഗരികരായിരുന്നു. മിസൊപ്പൊട്ടേമിയയിലും, ബാബിലോണിയയിലും,സുമേറിയയിലും, അസ്സീറിയയിലും, യഹൂദിയയിലും, ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്. </i></span><br />
<br />
ചരിത്രത്തെ ഇങ്ങിനെ വ്യഭിചരിക്കുന്നത് കാണുമ്പോള്‍ സങ്കടം എന്ന് പറയാനേ കഴിയുന്നുള്ളൂ. റോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം വിശദമായി ലഭിക്കുമെന്നിരിക്കെ ഏഴാം നൂറ്റാണ്ടില്‍ റോമിന്റെ അവസ്ഥയെന്തെന്ന് മനസ്സിലാക്കിയിട്ടു പോരെ ഈ ചരിത്രമെഴുത്ത്. ഏറ്റവും ചുരുങ്ങിയത് ഗിബ്ബന്റെ Decline and Fall of the Roman Empire ഒന്നു മറിച്ച് നോക്കുക. നാഗരികത മുമ്പ് നില നിന്നിരുന്നത് കൊണ്ട് മാത്രം ഒരു പ്രദേശവും ഉന്നതി പ്രാപിക്കുന്നില്ല. അതിന്റെ ഗുണ ഫലങ്ങള്‍ നിലനിര്‍ത്താനാകുന്നില്ലെങ്കില്‍. ഏഴാം നൂറ്റാണ്ടില്‍ അറേബ്യക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ എത്ര സാംസ്കാരിക-ശാസ്ത്ര മുന്നേറ്റങ്ങലുണ്ടായിരുന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നുവെങ്കില്‍ ഈ വാദത്തിനു പ്രസക്തിയുണ്ടാകുമായിരുന്നു.<br />
<br />
അബ്ബാസിയ ഭരണകൂടം ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരു കുതിച്ചു ചാട്ടം നടത്തി എന്നു പറയുന്നതിന്നര്‍ത്ഥം അതിനു മുമ്പുള്ളവര്‍ ഒന്നും ചെയ്തില്ല എന്നല്ല. മറിച്ച് പ്രവാചകന് മുതല്‍ നാലു ഖലീഫമാരും അമവികളും പാകപ്പെടുത്തിയ വിത്തുകളെറിഞ്ഞത് പുഷ്കരമാക്കിയ സാഹചര്യത്തിലേക്ക് ഫലം ലഭിച്ചത് അബ്ബാസികള്‍ക്കായിരുന്നുവെന്നു മാത്രം. ഹിജ്റ 132 ല്‍ ആദ്യത്തെ അബ്ബാസി ഖലീഫ സ്ഥാനമേല്ക്കുമ്പോള് സാമ്രാജ്യങ്ങളുടെ ചരിത്രത്തില്‍ അതൊരു വലിയ കാലയളവല്ല. അബ്ബാസികളുടെ കാലത്തെ ശാസ്ത്ര-തത്വ ചിന്തകളിലെ കുതിപ്പിന്റെ പ്രധാന കാരണം അപ്പോഴേക്കും മുസ്ലിം സാമ്രാജ്യം അതിന്റെ വിസ്തൃതിയിലെത്തിയിരുന്നു എന്നതായിരുന്നു. മാത്രമല്ല, നിലവിലുള്ള യുദ്ധ സമീപനമായിരുന്നില്ല മുസ്ലിങ്ങള്‍ അനുവര്‍ത്തിച്ചിരുന്നത്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്ന സിവിലിയന്മാര് പൂര്‍ണ്ണ സുരക്ഷിതരായിരുന്നു. പിടിച്ചെടുക്കപ്പെടുന്ന പ്രദേശങ്ങള്‍ ചുട്ടുകരിക്കുന്ന രീതിയും ഇല്ലാതാക്കി. ഇത് രാഷ്ട്ര പുനര്‍ നിര്‍മ്മാന പ്രക്രിയയെ സഹായിച്ചു. അതിനാല്‍ ജനങ്ങലുടെ പിന്തുണയാര്‍ജ്ജിക്കാന്‍ മുസ്ലിം ഖലീഫമാര്‍ക്ക് കഴിഞ്ഞിരുന്നു.<br />
<br />
<b>അബ്ബാസിയ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭന്‍ ആര്?</b><br />
<br />
കാളിക്കുത്തരമുണ്ട്. ഏഴാമനായ അല്‍ മമൂന്- പ്രശസ്തരായ ഹാറൂന്‍ റഷീദ് അടക്കമുള്ള പ്രമുഖരെ ഒഴിവാക്കി ഏറ്റവും പ്രാഗത്ഭ്യം മഅമൂനിനു നല്‍കാനുള്ള കാരണം കാളിക്ക് മുഅ-ത്തിസില എന്ന മുസ്ലിം ചിന്താധാരയെ പരിചയപ്പെടുത്തുന്നതിന്നു വേണ്ടിയായിരുന്നു. കാരണം കാളിക്ക് ചിലത് വിക്കിപീഡിയയില്‍ നിന്നും കിട്ടിയിട്ടുണ്ട്. അപ്രകാരം മാമൂന് ഖുര്‍ആന്‍ എഴുതിയതാണ് സൃഷ്ടിയല്ല എന്ന് വാദിക്കുന്ന മുഅതലസ വിഭാഗക്കാരനായിരുന്നുവെന്ന് കാളീ വാദം.<br />
<br />
<b><u>മുഅതസില-</u></b><br />
<br />
കാളിയെപോലെയുള്ളവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അതിലെ പ്രധാനപ്പെട്ടത് ഏത് മതവിഭാഗങ്ങല്‍ക്കുള്ളിലെ ചര്‍ച്ചകളാകട്ടെ, അവ ഉദ്ധരിക്കുമ്പോള്‍ കുറച്ചു കൂടി സൂക്ഷ്മമായി പഠിക്കുവാന്‍ ശ്രമിക്കുക എന്നതാണു. അതെല്ലെങ്കില്‍ ഇത് പോലെയുള്ള അബദ്ധങ്ങള്‍ എഴുന്നള്ളിക്കേണ്ടിവരും. മുഅതസലികള്‍ പാരമ്പര്യ വിശ്വാസത്തില്‍ നിന്ന് മാറി പല തത്വചിന്തകളും ഉള്കൊണ്ടിരുന്നു എന്നത് ശരിയാണു. ലോകത്തിലെ എല്ലാ തത്വശാസ്ത്രങ്ങള്‍ക്കും ചിന്താധാരകള്‍ക്കും അതുണ്ടായിട്ടുണ്ട്. പക്ഷെ അവര്‍ ഒരിക്കലും തന്നെ ഖുര്‍ആന്‍ എഴുതപ്പെട്ടതാണെന്ന് വാദിച്ചിട്ടില്ല. മുസ്ലിം ലോകത്ത് അങ്ങിനെ ഒരു വാദം ഒരു കാലത്തും ഉണ്ടായിട്ടുമില്ല. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ <b><u>ഖുര്‍ആന്‍ അനാദിയാണോ ദൈവ സൃഷ്ടിയാണോ</u> </b>എന്നായിരുന്നു മുഅതസലികളും പാരമ്പര്യവാദികളും തമ്മിലുള്ള പ്രശ്നം. അതല്ലാതെ Mutazilah വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല എന്നതല്ല. തികച്ചും മതകീയമായ താത്വിക പ്രശ്നം കൂടുതല്‍ ഞാന്‍ വിശദീകരിക്കുന്നില്ല. അത് ക്രൈസ്തവതയില്‍ നടന്ന മറിയമിന്റെ ദിവ്യത്വവുമായി ഉണ്ടായിരുന്ന ചര്‍ച്ചയുമായി സാമ്യം പുലര്‍ത്തുന്നു. ദൈവപുത്രന്റെ അമ്മ ദിവ്യയാണോ എന്ന ഒരു ചര്‍ച്ച പുരാതന ക്രൈസ്തവ തര്‍ക്കങ്ങളില്‍ ഒന്നായിരുന്നു.<br />
<br />
ഈ തര്‍ക്കമാണ് കാളി <i><span class="Apple-style-span" style="color: #990000;">Mutazilah വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല എന്നത് </span></i>എന്നു തട്ടി വിടുന്നത്.<br />
<br />
മുഅതസിലക്കാര്‍ ഖുര്‍ആന്‍ ദൈവത്തില്‍ നിന്നു തന്നെ എന്നായിരുന്നു കരുതിയിരുന്നത്. അതെല്ലാതെ മനുഷ്യനാല്‍ എഴുതപ്പെട്ടതാണെന്ന് വാദിച്ചിട്ടേ ഇല്ല. ഖുർആൻ മനുഷ്യനാൽ എഴുതപ്പെട്ടതാനെന്ന വാദം ഇസ്ലാമിക ചരിത്രത്തിലേ ഉണ്ടായിട്ടില്ല. ഇക്കാര്യം അറിയാതെ കാളി പല ഭാഗങ്ങളിലും അബ്ബാസിയ കാലഘട്ടത്തിലെ ഭരണാധികാരികള്‍ മുസ്ലിങ്ങളായിരുന്നില്ല എന്ന രീതിയില്‍ വിഷയം അവതരിപ്പിക്കുന്നുണ്ട്. വിവരക്കേട്.<br />
<br />
അല്‍ മഅമൂന് അബ്ബാസിയ കാലഘട്ടത്തിലെ തത്വജ്ഞാനിയായ ഭരണാധികാരിയായിരുന്നു. എന്നാല്‍ ഭരണരംഗത്ത് പരാജയപ്പെട്ട ഒരു ഭരണാധികാരിയായിരുന്നു അയാൾ. ശാസ്ത്ര രംഗത്ത് പല സംഭാവനകള്‍ അര്‍പ്പിച്ചു അദ്ദേഹത്തിന്റെ കാലത്ത് ലോകത്തിലെ പല ഭാഗങ്ങലില്‍ നിന്നും ശാസ്ത്രജ്ഞർ അദ്ദേഹത്തിന്റെ പിതാവിനാൽ സ്ഥാപിച്ച സയന്‍സ് അക്കാദമിയിലേക്ക് ഒഴുകിയെത്തി. ലൂക്കിന്റെ പുത്രന് കൊസ്റ്റൊ ഗ്രീക്ക് സിറിയക്ക് ഭാഷയില്‍ നിന്നും യഹ്യബ്നു ഹാറൂന്‍ പേര്‍ഷ്യയില്‍ നിന്നും ബ്രാഹ്മനനായ ദുബാന്‍ സംസ്കൃതത്തില്‍ നിന്നും ഗ്രന്ഥങ്ങല് അറബിയിലേക്ക് ഭാഷാന്തരം ചെയ്യാന്‍ നേതൃത്വം നല്കി. പക്ഷെ അദ്ദേഹത്തിന്റെ കാലത്ത് ബഗ്ദാദില്‍ കലാപം പടരുമ്പോള്‍ കൊട്ടാരത്തില്‍ അരിസ്റ്റോട്ടിലിന്റെയും പ്ലൂട്ടോയുടെയും സിദ്ധാന്തങ്ങളില്‍ നടന്ന സംവാദങ്ങളിലായിരുന്നു. ഭരണകാര്യങ്ങളേക്കാള്‍ അദ്ദേഹത്തിനു താത്പര്യം തത്വ ചിന്തകളോടായിരുന്നു. ഒരു നല്ല മത പണ്ഡിതന് കൂടിയായിരുന്നു അദ്ദേഹം.<br />
<br />
മുസ്ലിം ഭരണകാലത്ത് ജീവിച്ചിരുന്ന ശാസ്ത്രജ്ഞരും തത്വ ചിന്തകരുമെല്ലാം മുസ്ലിങ്ങളായിരുന്നില്ല. ഇത് അബ്ബാസികളുടെ കാലത്ത് തുടങ്ങിയതല്ല. അമവീ കാലഘട്ടത്തിലെ പ്രഥമ ഖലീഫ മുആവിയ്യയുടെ സമകാലികനായിരുന്ന വിശുദ്ധയോഹന്നാന്‍ (സെന്റ് ജോണ്‍) സാരസന്മാരുമായി സംവാദമെന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയും ഖുര്‍ആനിലൂടെ യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുവാന്‍ ശ്രമീക്കുകയും ചെയ്തിരുന്നു.<br />
<br />
ഇതിന്റെ പ്രധാന കാരണം ഭരണാധികാരികള്‍ക്ക് പ്രവാചകന് മുഹെമ്മദ് (സ) നല്കിയ<br />
ഉടമ്പടി തന്നെ അവിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു. <span class="Apple-style-span" style="font-size: x-small;">(അല്‍ അഹ്/കാം അല്‍ സുല്‍ത്താനിയ്യ- പേജ് 125-127)</span>. ഈ ഉടമ്പടി വിശ്വാസത്തിന്റെ ഭാഗമായിരുന്നു.<br />
<br />
അബ്ദുല്‍ മലിക്കിന്റെ ആസ്ഥാന കവിയായ അഖ്ത്വല്‍ കുരിശ് കഴുത്തില്‍ തൂക്കിയായിരുന്നു ഡര്‍ബാറില്‍ സന്നിഹിതനായിരുന്നത്.<br />
<br />
തത്വജ്ഞാനിയും ശാസ്ത്ര പണ്ഡിതനുമായിരുന്ന റാസി മതവിശ്വാസിയായിരുന്നില്ല എന്ന് കാളി പരിഹസിക്കുമ്പോള്‍ അദ്ദേഹം സ്വയം പരിഹാസ്യനാവുകയാണെന്നത് മനസ്സിലാക്കുന്നില്ല. അല്‍ മ-അമൂനിനെ പോലെ മത കാര്യങ്ങളില്‍ പോലും കര്‍ശക്കശനായ ഒരു ഖലീഫയുടെ കീഴില്‍ തന്റെ മത വിരുദ്ധപരാമര്‍ശങ്ങള്‍ വെട്ടിത്തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ചരിത്രത്തില്‍ മുസ്ലിം ഭരണകാലത്തല്ലാതെ ഉണ്ടായിട്ടില്ല. അതിന്റെ പേരില്‍ റാസി പീഡിപ്പിക്കപ്പെട്ടിട്ടുമില്ല. എല്ലാവരെയും സുന്നത്ത് നടത്തി മുസ്ലിമാക്കിയ കഥ പറയുന്ന കാളി ഈ ചരിത്രത്തിനു മുമ്പില്‍ എന്തു പറയുന്നു.<br />
<br />
മറിച്ച് ഈ കാലഘട്ടങ്ങളില്‍ ക്രൈസ്തവ യൂറോപ്പില്‍ എന്തായിരുന്നു നടന്നിരുന്നത് എന്നു കൂടി മനസ്സിലാക്കുക, എല്ലാ ശാസ്ത്ര പരാമര്‍ശങ്ങളും ബൈബിളിന്നും ദൈവത്തിന്നുമെതിര് എന്ന് വിധി എഴുതി തത്വചിന്തകരെയും ശാസ്ത്രജ്ഞരെയും ചിത്രവധം ചെയ്യുകയായിരുന്നു മത നേതൃത്വം. കൂട്ടിനു ഭരണ നേതൃത്വവും. <br />
<br />
Inquisition അഥവാ വിചാരണ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ക്രൂരത ക്രൈസ്തവതയുടെ പേരിലായിരുന്നു അരങ്ങേറിയിരുന്നത്. ഭൂമി ചലിച്ചതിന് പാവം ഗലീലിയോ വരെ വിചാരണ നേരിടേണ്ടി വന്നു. ഇതാകട്ടെ പതിനാറാം നൂറ്റാണ്ടിലും. അതിനു കാരനമായി പുരോഹിതര്‍ പരഞ്ഞതാകട്ടെ ബൈബിളിലെ<br />
<br />
സര്‍വ്വഭൂമിയേ, അവന്റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.<span class="Apple-style-span" style="font-family: sans-serif; font-size: 6.25px; line-height: 19px;"><a href="http://en.wikipedia.org/wiki/Books_of_Chronicles" style="background-attachment: initial; background-clip: initial; background-color: initial; background-image: none; background-origin: initial; background-position: initial initial; background-repeat: initial initial; color: #0645ad; text-decoration: none;" title="Books of Chronicles">1 Chronicles</a></span><span class="Apple-style-span" style="font-family: sans-serif; font-size: 6.25px; line-height: 19px;"> </span><span class="Apple-style-span" style="font-family: sans-serif; font-size: 6.25px; line-height: 19px;"><a class="external text" href="http://bibref.hebtools.com/?book=1%20Chronicles&verse=16:30&src=KJV" rel="nofollow" style="background-attachment: initial; background-clip: initial; background-color: initial; background-image: url(http://bits.wikimedia.org/skins-1.5/vector/images/external-link-ltr-icon.png?2); background-origin: initial; background-position: 100% 50%; background-repeat: no-repeat no-repeat; color: #3366bb; padding-bottom: 0px; padding-left: 0px; padding-right: 13px; padding-top: 0px; text-decoration: underline;">16:30</a></span><span class="Apple-style-span" style="font-family: sans-serif;"><span class="Apple-style-span" style="font-size: 4.16667px; line-height: 19px;"> </span></span>എന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കെ ഭൂമിയെ തിരിക്കാന്‍ ഗലീലിയോക്കെന്തധികാരം?<br />
<br />
യഹോവ വാഴുന്നു; അവന് മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനിലക്കുന്നു. Psalm 93:1<br />
<br />
യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന് ജാതികളെ നേരോടെ വിധിക്കും. Psalm 96:10<br />
<br />
എന്നെല്ലാമുള്ള വാക്യങ്ങളിലൂടെ ഇളകാത്ത ഭൂമിയെ ദൈവം ബൈബിളില്‍ വ്യക്തമാക്കിയിരിക്കെ ഭൂമി എങ്ങിനെ ചലിക്കുമെന്ന് പോപ്പിന് വിശ്വസിക്കനാകും. പോപ്പിനെ ദൈവം നേരിട്ട് സംവദിക്കുന്ന ദിവ്യനെന്ന് കരുതുന്ന രാഷ്ട്ര നേതൃത്വത്തിനും.<br />
<br />
കാളി എഴുതുന്നു. <span class="Apple-style-span" style="color: #990000;"><i>ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്.</i></span><br />
<br />
ശരിയാണ്, ഗ്രീക്കിന് ഉന്നതമായ സംസ്കാരവും മഹത്തായ തത്വചിന്തകലുമുണ്ടായിരുന്നു. പക്ഷെ റോം ക്രൈസ്തവത സ്വീകരിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ചിന്താസരണികളെല്ലാം ക്രൈസ്തവ പുരോഹിതര്‍ കത്തിച്ചു കളഞ്ഞു.<br />
<br />
എന്തിനേറെ വ്യത്യസ്ത ക്രൈസ്തവ ചിന്താസരണികള്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ലല്ലോ? കുരിശു മരണത്തെ അംഗീകരിക്കാത്ത എല്ലാ സുവിശേഷങ്ങളും വെണ്ണീറാക്കി. ആരെങ്കിലും മറ്റു വല്ല സുവിശേഷങ്ങളും സൂക്ഷിച്ചാല്‍ വധ ശിക്ഷയായിരുന്നു നല്‍കിയത്. അങ്ങിനെ നശിപ്പിച്ചതില്‍ എത്ര പിന്നീട് കണ്ടെടുക്കപ്പെട്ടു. ഫിലിപ്പിന്റെ സുവിശേഷം, റെഡ് സീ ചുരുളുകള്‍, പീറ്ററിന്റെ സുവിശേഷം തുടങ്ങി നൂറു കണക്കിന്.<br />
<br />
ലോകം ഇന്നും ആദരിക്കുന്ന അരിസ്റ്റോട്ടിലിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ലാറ്റിനിലേക്ക് അറബിയില്‍ നിന്ന് പിന്നീട് പരിഭാഷപ്പെടുത്തുകയായിരുന്നു എന്ന് കൂടി ചേര്‍ത്തി വായിക്കുമ്പോഴാണ് മുസ്ലിം ഭരണാധികാരികള്‍ ശാസ്ത്ര സമൂഹത്തിന് നല്കിയ സംഭാവനകള്‍ മനസ്സിലാവുകയുള്ളൂ.<br />
<br />
റാസി മുസ്ലിം അല്ലാതിരിക്കാം, റാസിയെ പോലെ മുസ്ലിമല്ലാത്ത നിരവധി ശാസ്ത്രജ്ഞര്‍, തത്വ ചിന്തകര്‍, കവികള്‍ എല്ലാം മുസ്ലിം ഭരണകാലത്തുണ്ടായിരുന്നു. അവരെയെല്ലാം ഉള്‍കൊള്ളാന്‍ മുസ്ലിം സമൂഹത്തിനു കഴിഞ്ഞു എന്നത് തന്നെയാണു മുസ്ലിങ്ങളുടെ ഏറ്റവും വലിയ സംഭാവന. മതം മൗലികമായി കരുതുന്ന വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ഇത് സംഭവിച്ചത് അത് വിശ്വാസത്തിന്റെ ഭാഗമായത് കൊണ്ട് തന്നെയാണ്. അത് ഉള്‍കൊള്ളാന്‍ കാളിക്കാവുകയില്ല. കൂടെയുള്ളവര്‍ക്കും. ഇത് കേവലം സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ മാത്രം സംഭവിച്ച ചില കാര്യമല്ലായിരുന്നു. ഈജിപ്ത് മുസ്ലിം ലോകത്തിനുള്ളിലായപ്പോള്‍ അവിടത്തെ കര്‍ഷകര്‍ അധികവും ക്രൈസ്തവരായിരുന്നു. ഭരണാധികാരികള്‍ നടപ്പിലാക്കിയ ജല സേചന പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഈ കര്‍ഷകരായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ അവര്‍ ഏറ്റവും സമ്പന്ന വിഭാഗമായി മാറുകയും ചെയ്തു.<br />
<br />
മുസ്ലിം ഭരണകാലത്ത് ക്രൈസ്തവരും യഹൂദരും മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് മുസ്ലിങ്ങളാലായിരുന്നില്ല. മറിച്ച് കുരിശു യുദ്ധകാലത്ത് യൂറോപ്യന്‍ ക്രൈസ്തവരാല്‍- ശരിക്കും പറഞ്ഞാല്‍ റോമന്‍ കത്തോലിക്കരാല് ആയിരുന്നു. സുറിയാനീ ക്രൈസ്തവര്‍ക്ക് പോലും രക്ഷയുണ്ടായിരുന്നില്ല എന്നത് ചരിത്രം. ഉമര്‍ (റ) കാലത്ത് ജെറൂസലം മുസ്ലിങ്ങള്‍ക്ക് കീഴടങ്ങിയപ്പോള്‍ മുതല്‍ ജൂതരും ക്രൈസ്തവരും സഹവര്ത്വിത്തോടെ ജെറൂസലേമിലുണ്ടായിരുന്നു. റോമക്കാര്‍ അടിച്ചോടിച്ച ജൂതര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നത് മുസ്ലിങ്ങള്‍ റോമിനെ തോത്പിച്ച് ജെറൂസലം കീഴടക്കിയപ്പോഴായിരുന്നു.<span class="Apple-style-span" style="font-size: x-small;">(Gil, Moshe -A History of Palestine, Cambridge University Press. pp. 70–71.) </span><br />
<br />
ചരിത്രകാരനായ ഗിബ്ബന്‍ ഉമറിന്റെ ജെറൂസലേമിലേക്കുള്ള വിജയാഘോഷ യാത്രയുടെ ലാളിത്യത്തെ കുറിച്ച് ആവേശം കൊള്ളുന്നുണ്ട്. അന്ന് ഉമറും ജറൂസലം പുരോഹിതനായ സഫ്രോനിയസും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ Umari Treaty എന്ന പേരില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ വെള്ളി രേഖയാണു.<br />
<br />
എന്നാല്‍ പോപ് അര്‍ബന്‍ രണ്ടാമന്റെ വെളിപാടും കേട്ടു വന്ന കുരിശുവാഹകര്‍ മനുഷ്യരെ പോലും ചുട്ടു തിന്ന ക്രൂരരായിരുന്നു. അപ്പോള്‍ യേശുവിനെ കൊന്ന ജൂതരുടെ കാര്യം പറയാനുണ്ടോ? എഴുപതിനായിരം സാധാരനക്കാരെയാണു അന്ന് ജെറൂസലേമിനുള്ളിലെ പള്ളിയില്‍ മാത്രം കുരിശുയുദ്ധക്കാര്‍ കൊന്നൊടുക്കിയത്.<br />
<br />
കാളി ചോദിക്കുന്നു- <i><span class="Apple-style-span" style="color: #990000;">ഇനി ഉയരുന്ന ചോദ്യം, എന്താണീ യുഗത്തിന്റെ സംഭാവന എന്നതാണ്. ഇന്‍ഡ്യ, ഗ്രീക്ക്, പെര്‍ഷ്യ, മീസൊപ്പൊട്ടേമിയ, ചൈന തുടങ്ങി അന്നറിയപ്പെട്ടിരുന്ന ഒട്ടുമിക്ക കേന്ദ്രങ്ങളിലുമുണ്ടായ ആശയങ്ങളെ സ്വാംശീകരിച്ച് അത് സ്ഫുടം ചെയ്ത്, അതിനെ കുറച്ചുകൂടി മെച്ചപ്പെടുത്തി, പില്‍ക്കാലത്തിനു നല്കി എന്നതാണതിന്റെ സംഭാവന. ഇതിന്റെ കൂടെ ഇവരുടേതായ ചെറുതല്ലാത്ത നേട്ടങ്ങളുമുണ്ട്. ഇവര്‍ ഇതൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ ശാസ്ത്രം മുരടിച്ചു പോകുമായിരുന്നോ? ഇല്ല.</span></i><br />
<br />
പോകുമായിരുന്നു. ശാസ്ത്രം മുരടിച്ചു പോകുക തന്നെ ചെയ്യുമായിരുന്നു. <span class="Apple-style-span" style="color: #222222; font-family: Georgia, Utopia, 'Palatino Linotype', Palatino, serif; line-height: 17px;">പരാമര്‍ശങ്ങളെ മാനവേന്ദ്രനാഥ റോയ് എന്ന എം.എന്‍ റോയിയുടെ 1939-ല്‍ പ്രസിദ്ധീകരിച്ച </span>Historical Role of Islam എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൽ ഉദ്ധരിക്കുന്നു.<br />
<br />
Under the enlightened reign of the Abbassides, the Fatemites and the Ommiades rulers, learning and culture prospered respectively In Asia, North-Africa and Spain. From Samarqand and Bokhara to Fez and Cordova, numerous scholars studied and taught astronomy, mathematics, physics, chemistry, medicine and music. The invaluable treasure of Greek philosophy and learning had been burled under the intolerance and superstition of the Christian Church. Had it not been for the Arabs, It would have been irretrievably lost, and the dire consequence of such a mishap can be easily imagined.<br />
<br />
Vain piety and hypocritical holiness induced the Christians to spurn the science of antiquity as profane. In consequence of that vanity of Ignorance, the peoples of Europe were plunged into the medieval darkness which threatened to be bottomless and interminable. The happy resurrection of the divine light of knowledge, lit by the sages of ancient Greece, at long last dissipated the depressing darkness of Ignorance and superstition prejudice and intolerance, and snowed the European peoples the way to material prosperity, intellectual progress and ,spiritual liberation. It was through the Arabian philosophers and scientists that the rich patrimony of Greek learning reached the fathers of modem rationalism and the pioneer of scientific research, Roger Bacon, was a disciple of the Arabs. In the opinion of Humboldt, the Arabians are to be considered "the proper founders of the physical sciences, in the signification of the term which we are now accustomed to give it." {"Kosmos", Vol. II.)<br />
<br />
Experiment and measurement are the great instruments with the aid of which they made a path for progress, and raised themselves to a position of the connecting link between the scientific achievements of the Greek and those of the modern time.<br />
<br />
AI Kandi, AI Hassan, AI Farabi, Avicena, Al Gazali, Abubakr, Avempace, Al Phetragius. (The Arabian names are so contracted in historical works written in European languages) -these are names memorable in the annals of human culture; and the fame of the great Averroes has been 1mmortalised as that of the man who made the forerunners of modern civilization acquainted with the genius of Aristotle, thereby giving an inestimable impetus to the struggle of the European humanity to liberate itself from the paralyzing influence of theological bigotry and sterile scholasticism. The epoch-making role of the great Arab rationalist, who flourished in the first half of the twelfth century under the enlightened patronage of the Sultan 0! Andalusia, is eloquently depicted by the well-known saying of Roger Bacon: "Nature was interpreted by Aristotle, and Aristotle interpreted by Averroes."<br />
<br />
The standard of spiritual revolt against the authority of the Christian Church, and the domination of theology, was hoisted in the thirteenth and fourteenth centuries. The rationalist rebels drew their inspiration from the scientific teachings of the great philosophers of ancient Greece, and these they learned from the Arabian scholars, particularly Averroes.<br />
<br />
The bigotry of the pious Justinian, in the beginning of the sixth century, finally purged the holy world of Christian superstition of the remaining vestiges of pagan learning. The last Greek scholars were forced to leave the ancient seats of learning. They emigrated from the Roman Empire, and sought refuge in Persia; but there also sacerdotal intolerance proved equally hostile to profane learning. Eventually, the derelict science of Athenian culture found a hospitable home in the court of the Abbassides Khalifs of Baghdad who were so impressed by the wisdom of those foreign infidels that neither Koran, nor sword was offered to them. On the contrary, all the remaining votaries of ancient learning, whose knowledge ridiculed faith, and indulgently smiled at all religion, were invited to accept the liberal hospitality of the Commander of the faithful.<br />
<br />
The Khalifs not only took the exiled Greek scholars under their protection. They dispatched competent men to different parts of the Roman Empire with the instruction and the means to collect all the available works of the sages of ancient Greece. The precious works of Aristotle, Hipparchus, Hyppocrates, Galen and other scientists were translated into the Arabian language, and the Khalifs gave every encouragement to the propagation of those irreligious teachings throughout the Muslim world. Schools established at State expense disseminated scientific knowledge to thousands of students belonging to all classes of society,-"from the son of the noble to that of the mechanic". Poor students received education free, and teachers were handsomely remunerated for their services which were held at the highest esteem. The Arab historian, Abul Faragius, records the following views of Khalif Al Mamon regarding the men of leaning: "They are the elect of God, his best and most useful servants, whose lives are devoted to the improvement of their rational faculties. The teachers of wisdom are the true luminaries and legislators of a world which without their aid would again sink into ignorance an barbarism.<br />
<br />
(Historical Role of Islam: M. N. Roy)<br />
<br />
ഭൂമി ചലിക്കുന്നതിനാല് മത വിചാരണ നേരിടേണ്ടി വന്ന ഗലീലിയോ ഒരുദാഹരണം മാത്രം. അറിയപ്പെടാത്ത എത്ര ഗലീലിയോമാര്‍ . തുടക്കത്തില്‍ തന്നെ നുള്ളിക്കളഞ്ഞ അനവധി മുകുളങ്ങള്‍ ചരിത്രത്തിലറിയാതെ കിടക്കുന്നു.<br />
<br />
ആറാം നൂറ്റാണ്ടില്‍ മതഭ്രാന്തനായ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി തുടങ്ങിവച്ച മതവല്‍ക്കരണം റോമിലെ ചിന്തകരെ നാടു വിടാന്‍ പ്രേരിപ്പിച്ചു. ചര്‍ച്ചിനെതിരായ ഒരു ചിന്താഗതിയും റോമില്‍ പാടില്ലായിരുന്നു. പേര്‍ഷ്യയിലഭയം പ്രാപിക്കാന്‍ ശ്രമിച്ചുവെങ്കിലും അവിടെയും സ്ഥിതി വിഭിന്നമായിരുന്നില്ല. പക്ഷെ ഈ മത വിരുദ്ധരെയടക്കം ഉള്‍കൊള്ളാനുള്ള വിശാലത മുസ്ലിം ഭരണാധികാരികള്‍ക്കുണ്ടായിരുന്നു. അവര്‍ പലരും മുസ്ലിങ്ങളായപ്പോള്‍ ചിലര്‍ ക്രൈസ്തവരായും ജൂതരായും മതനിഷേധികളായും നിന്നു.<br />
<br />
ഇന്നും സ്ഥിതി വലിയമാറ്റൊമൊന്നുമില്ലല്ലോ? മതേതര അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ഞാന്‍ ക്രൈസ്തവനാണേ എന്ന് വിളിച്ചു പറയേണ്ടി വന്നില്ലെ നാല് വോട്ട് കിട്ടാന്‍.<br />
<br />
വിജ്ഞാനം തേടുന്നതിനു മതം തടസ്സമില്ലെന്നത് ഖലീഫമാര്‍ കണ്ടെത്തിയതല്ല. പ്രവാചകന്റെ ചര്യ തന്നെയാനു. ബദര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ശത്രുക്കളെ മോചിപ്പിക്കാന്‍ മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് എഴുതാനറിയുന്നവര്‍ പത്ത് മുസ്ലിങ്ങളെ എഴുതാന്‍ പഠിപ്പിക്കുക എന്നതായിരുന്നു. പണത്തേക്കാള്‍ വിജ്ഞാനത്തിനു പ്രാമുഖ്യം നല്കിയ ആ പാതയാണു മുസ്ലിം ഖലീഫമാരും പിന്തുടര്ന്നത്.<br />
<br />
ബഗ്ദാദിലെ പ്രശസ്തമായ ലൈബ്രറി ഹെലൊക്കോ തീയിട്ടപ്പോള്‍ അതിന്റെ ചാരം കൊണ്ട് യൂഫ്രട്ടീസ് മാസങ്ങളോളം കറുത്തൊഴുകി എന്നത് ചരിത്രം. അതില്‍ നഷ്ടപ്പെട്ടത് മാനുഷ ചരിതത്തിനായിരുന്നു. ക്രൈസ്തവ യൂറോപ്പ് ചിന്താധാരകളെ കുഴിച്ചു മൂടിയപ്പോള്‍ ഏറ്റെടുക്കാന്‍ അറബ് ലോകം തയ്യാറായത് ദൈവ കാരുണ്യം. അല്ലെങ്കില്‍ ഇന്നും ഇരുട്ടുബാധിച്ച സമൂഹമായി ലോകം കഴിയുമായിരുന്നു. ജനാധിപത്യത്തിനു മുമ്പ് ഏതൊരു വികാസവും അതിന്റെ ഭരണസാരഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭരണാധിപരുടെ നയപരമായ തീരുമാനങ്ങളാണു. ഗോത്ര ജനാധിപത്യം നിലനിന്നിരുന്ന റോമില്‍ നിന്ന് ഭരണ സാരഥ്യം ക്രൈസ്തവതയിലേക്ക് നീങ്ങിയതായിരുന്നു റോമിന്റെ തകര്‍ച്ചക്ക് കാരണം. ഈജിപ്തും സിറിയയും ലബനാനുമെല്ലാം റോമിന്റെ കീഴിലായിരുന്നു. ഈ പ്രദേശങ്ങള്‍ കീഴടക്കുക വഴി രക്ഷപ്പെട്ടത് അന്നത്തെ ജനത മാത്രമല്ല. മാനുഷ കുലം കൂടിയാണ്.<br />
<br />
മുസ്ലിം ഈജിപ്ത് ഉള്കൊണ്ടത് കൈറോയിലെ ഒരു ലക്ഷത്തില്‍ പരം വരുന്ന പുസ്തകമുള്‍കൊള്ളുന്ന ലൈബ്രറിയാണു. കൊര്‍ദോവയിലെ ലൈബ്രറി കൈറോവിനേക്കാള്‍ ആറിരട്ടിയും.<br />
<br />
<i><span class="Apple-style-span" style="color: #990000;">പി റ്റി കുഞ്ഞഹമ്മദ് പറഞ്ഞതുപോലെ ഈ കാലഘട്ടത്തിലെ മഹാന്മാര് ദൈവ വിശ്വസികളായിരുന്നിരിക്കാം, പക്ഷെ മിക്കവരും ഇസ്ലാം മത വിശ്വാസികളായിരുന്നില്ല.</span></i><br />
<br />
അല്ല, ഈ കാലഘട്ടത്തിലെ മഹാന്മാര് ഇസ്ലാം മതവിശ്വാസികള്‍ തന്നെയായിരുന്നു, കുറച്ചു പേര് ഇതര മതസ്ഥരുമായിരുന്നു. അവരെല്ലാവരും തന്നെ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിരുന്നത് മുസ്ലിം ഭരണാധികാരികളുടെ വിശാലമായ കുടക്കീഴിലായിരുന്നു. അതിന്റെ ഉള്‍പ്രേരകമായി വര്‍ത്തിച്ചത് മതം തന്നെയായിരുന്നു.<br />
<br />
ചിന്തകന്‍ എന്ന ബ്ലോഗര്‍ ഒരു കമെന്റില്‍ ഇങ്ങിനെ കുറിക്കുന്നു. <span class="Apple-style-span" style="color: #274e13;">മുസ്ലിം ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരായ പാശ്ചാത്യർ തന്നെയാണ് മുസ്ലിം ലോകത്തിന്റെ ഈ ദയനീയാവസ്ഥക്ക് കാരണം</span><br />
<br />
ഈ പോസ്റ്റില്‍ എന്തു കോണ്ട് മുസ്ലിം നാഗരികതയുടെ തകര്‍ച്ചയുണ്ടായി എന്നത് ഞാന്‍ വിഷയമാക്കുന്നില്ല്ല. പക്ഷെ ചിന്തകന്റെ മുകളിലെ വീക്ഷണത്തോട് എനിക്ക് വിയോജിപ്പുണ്ട്. എല്ലാ നാഗരികതകലൂടെയും തകര്‍ച്ചക്ക് ഒരു സാമാന്യ സ്വഭാവമുണ്ട്. അരാചകത്വം. സുഖലോലുപത. മുസ്ലിങ്ങളെയും അത് ബാധിച്ചു. മറ്റുള്ളവര്‍ തള്ളിയിടുന്നതിനേക്കാള്‍ നാഗരികതകള്‍ നശിക്കുന്നത് സ്വയം കുഴി കുഴിച്ചായിരുന്നു. മുസ്ലിം നാഗരികതയടക്കം. അതിന്നു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള് ആത്മ വിമര്‍ശനമാണു കൂടുതല്‍ അഭികാമ്യം.<br />
<br />
ഓരോ നാഗരികതയും മാനുഷ ചരിതത്തില്‍ അതിന്റെ കയ്യൊപ്പുകള്‍ നല്‍കിയാണു കടന്നു പോയത്. ആധുനിക നാഗരികതയുടെ പടിപ്പുരയായിരുന്നു മുസ്ലിം നാഗരികത. അതിന്റെ നേരെ തുറന്ന കണ്ണുകളോടെ നോക്കുന്നവര്‍ക്ക് പഠിക്കാനും മനസ്സിലാക്കാനുമേറെയുണ്ട്. അടഞ്ഞ കണ്ണുമായി തപ്പുന്നവര്‍ കുരുടന് ആനയെ തപ്പുന്നത് പോലെ തപ്പിക്കൊണ്ടേയിരിക്കും.<br />
<br />
ഇതിന്നു സമാനമായ മുമ്പ് <a href="http://yathramozhi.blogspot.com/2009/11/blog-post_10.html">യാത്രാമൊഴി എന്ന ബ്ലോഗര്‍ പോസ്റ്റ് ചെയ്തിരുന്നു</a>. അന്ന് <a href="http://yukthivaadam.blogspot.com/2009/11/blog-post.html">അതിന്നൊരു മറുപടിയും കൊടുത്തിരുന്നു</a>. ഇപ്പോള്‍ സമാനയമായൊരു പോസ്റ്റ് കാളിദാസനും കൊടുത്തതു കണ്ടപ്പോഴാണു നെറ്റില്‍ പരതിയത്. പതിവുപോലെ നെറ്റിലെ തീവൃ ക്രൈസ്തവ സൈറ്റുകളിലെ കോപ്പിയാണു. അതിന്റെ കാരണം വളരെ വ്യക്തവും.<br />
<br />
753 BC മുതല്‍ ആരംഭിച്ച റോമന്‍ സംസ്കാരം മതവത്ക്കരിക്കുന്നത് 7 February 380 ന് റോമന്‍ ചകൃവര്‍ത്തിയായ തിയോഡോസിസ് റോമിന്റെ അംഗീകൃത മതമായി ക്രൈസ്തവതയെ പ്രതിഷ്ഠിക്കുന്നതോടെയാണു. അഥവാ നാലാം നൂറ്റാണ്ടിലെ തുടക്കത്തിലാണു റോം ക്രൈസ്തവല്‍ക്കരിക്കുന്നത്. 146 BC യിലെ ഗ്രീക്കുമായി നടന്ന് യുദ്ധത്തില്‍ റോം ഗ്രീക്കിനെ പരാജപ്പെടുത്തുകയും ഗ്രീക്കിനെ തങ്ങളുടെ അധീനതയില്‍ കൊണ്ട് വരികയും ചെയ്തു.<br />
<br />
റോം ഗ്രീക്കിനെ കീഴടക്കുമ്പോള്‍ ലോകത്തെ തന്നെ ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നാഗരികതയായിരുന്നു ഗ്രീക്കിന്റേത്. നവോത്ഥാന കാലഘട്ടത്തിലെ കല, സാഹിത്യം, ഭാഷ, തത്ത്വചിന്ത, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവയുടെ വളർച്ചയ്ക്ക് നിരവധി സംഭാവനകൾ നൽകി.<br />
<br />
സോക്രട്ടീസിന്റെയും, ശിഷ്യനായ പ്ലേറ്റൊ, അരിസ്റ്റോട്ടിൽ തുടങ്ങിയ പ്രഗല്ഭര് പോറ്റിയെടുത്ത തത്വചിന്തകള്‍ ഗ്രീസിനെ ലോകത്തിന്റെ ഉന്നതിയിലെത്തിച്ചു. ഈ ഗ്രീക്കായിരുന്നു റോമക്കാര്‍ കീഴടക്കിയത്. ഗ്രീക്ക്-റോമന്‍ നാഗരികതയും ലോകത്തിനു മറ്റൊരു മുതല്‍ കൂട്ടായിരുന്നു. ഇങ്ങിനെ ലോകത്തിനു തന്നെ മാതൃകയായ ഒരു വിളഭൂവിലേക്കാണ് ക്രൈസ്തവതയുടെ വിത്തു പാകുന്നത്.<br />
<br />
യൂറോപ്പിന്റെ ഇരുണ്ട കാലം അഥവാ "Dark Age" AD 5-ആം നൂറ്റാണ്ടു മുതല്‍ 15-ആം നൂറ്റാണ്ടു വരെയുള്ള കാലയലവാണു. കൃത്യമായി പറഞ്ഞാല്‍ ക്രൈസ്തവത യൂറോപ്പിനെ കീഴടക്കി ഭൂതോദയമുണ്ടാകുന്നത് വരെയുള്ള കാലയളവ്- ചരിത്രത്തിലെ അത്ഭുതമെന്തെന്നാല്‍ ഒരു മതവിശ്വാസമെന്ന നിലയില്‍ ബഹുദൈവാരാധകരായ റോമക്കാരെ ഉത്തേജിപ്പിക്കുവാനും അതു വഴി കൂടുതല്‍ ഉത്പാദനക്ഷമമാക്കുവാനും ഏകദൈവ വിശ്വാസികളായ ക്രൈസ്തവര്‍ക്ക് കഴിയണമായിരുന്നു. എന്നാല്‍ ക്രൈസ്തവത് യൂറോപ്പിനു സമ്മാനിച്ചത് ഇസ്ലാം മദ്ധ്യപൂർവേഷ്യക്ക് നല്‍കിയതിന്റെ നേര് വിപരീതമാണു. ഒരിടത്ത് മരുഭൂമിയെ വിശ്വാസം മലര്‍വാടിയാക്കുമ്പോള്‍ മറ്റൊരിടത്ത് മലര്‍വാടി മരുഭൂമിയായി മാറുകയായിരുന്നു.<br />
<br />
ഈ ജാള്യത തീര്‍ക്കാന്‍ കാളിയെപ്പോലെയുള്ള തീവൃ ക്രൈസ്തവര്‍ പുതിയ തിയറികള്‍ സൃഷ്ടിക്കുകയാണു. പക്ഷെ ചരിത്രം സത്യമെന്നിരിക്കെ മലര്‍ന്നു കിടന്നു തുപ്പിയത് കൊണ്ടെന്തു ഫലം.കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com25tag:blogger.com,1999:blog-7712119633291376265.post-90156242746795726362010-11-23T19:55:00.000+04:002010-11-23T19:55:26.678+04:00തുണീഷ്യയിലെ ചന്ദ്രക്കലവ്യക്തിപരമായ കാരണങ്ങളഅല് ബ്ലോഗില്‍ ഉണ്ടായിരുന്നില്ല, <a href="http://kaalidaasan-currentaffairs.blogspot.com/2010/09/blog-post_06.html">അതിനാല്‍ തന്നെ ചില പ്രതികരണങ്ങള്‍ക്ക് വൈകിയാണു വിശദീകരണം നല്‍കുന്നത്</a>. അതില്‍ ഏറ്റവും പ്രധാനം ചന്ദ്രക്കലയുമായി ബന്ധപ്പെട്ടതാണു. ഒരു ചിഹ്നമെന്ന നിലയില്‍ ചന്ദ്രക്കല മുസ്ലിങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് തുര്‍ക്കി ഇസ്ലാമിക ഭരണത്തിനു ശേഷമാണെന്ന എന്റെ വാദത്തെ എതിരിടാന്‍ കാളിദാസന് ഉപയോഗിച്ചത് ചില ചെപ്പടി വിദ്യകളാണു. ചരിത്രത്തെ എങ്ങിനെ വികലമാക്കാം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണു കാളിയുടെ ഈ പോസ്റ്റിലെ വാദങ്ങള്‍.<br />
<br />
തുര്‍ക്കി ഭരണകാലത്തിനു മുമ്പ് ഇസ്ലാമിക രേഖകളിലൊന്നും ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നില്ല എന്ന എന്റെ വാദത്തെ എതിര്‍ക്കാന്‍ ട്യുണീഷ്യയിലെ മസ്ജിദുല്‍ ഉക്ക്ബയിലെ മിനാരത്തിലെ ചന്ദ്രക്കലയും ജെറൂസലം പള്ളിയിലെ ചന്ദ്രക്കലയുമാണു ഉദാഹരിക്കുന്നത്.<br />
<br />
എന്താണു വസ്തുത. തുണീഷ്യയിലെ പള്ളി പണിതത് 670 AD യില്‍ തന്നെയാണു. പക്ഷെ നിരവധി തവണ കൂട്ടിചേര്‍ക്കുകയും പുതുക്കിപ്പണിയുകയും ചെയ്ത ചരിത്രമാണ് ഈ പള്ളിക്കുള്ളത്. അതിലേത് കാലഘട്ടത്തിലാണു ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നത് എന്ന് വിശദീകരിക്കപ്പെടുന്നില്ല. ഇത് മറച്ച് വച്ചാണു ചന്ദ്രക്കല ആരോപണം ഉന്നയിക്കുന്നത്.<br />
<br />
<a href="http://en.wikipedia.org/wiki/Mosque_of_Uqba">കൂടുതല്‍ വായനക്ക് വിക്കിയിലെ ഈ ലിങ്ക് നോക്കുക.</a><br />
<br />
ഇനി ജെറൂസലമിലെ പള്ളി.<br />
<br />
അതിന്റെ ചരിത്രവും വിക്കിയിലൂടെ ഒന്നു പോയി നോക്കുക.<br />
<br />
T<a href="http://en.wikipedia.org/wiki/Al-Aqsa_Mosque">he al-Aqsa Mosque was originally a small prayer house built by the Rashidun caliph Umar, but was rebuilt and expanded by the Ummayad caliph Abd al-Malik and finished by his son al-Walid in 705 CE.[5] After an earthquake in 746, the mosque was completely destroyed and rebuilt by the Abbasid caliph al-Mansur in 754, and again rebuilt by his successor al-Mahdi in 780. Another earthquake destroyed most of al-Aqsa in 1033, but two years later the Fatimid caliph Ali az-Zahir built another mosque which has stood to the present-day. During the periodic renovations undertaken, the various ruling dynasties of the Islamic Caliphate constructed additions to the mosque and its precincts, such as its dome, facade, its minbar, minarets and the interior structure. When the Crusaders captured Jerusalem in 1099, they used the mosque as a palace and church, but its function as a mosque was restored after its recapture by Saladin. More renovations, repairs and additions were undertaken in the later centuries by the Ayyubids, Mamluks, Ottomans, the Supreme Muslim Council, and Jordan. Today, the Old City is under Israeli control, but the mosque remains under the administration of the Palestinian-led Islamic waqf.</a><br />
<br />
ഇതാണു സത്യമെന്നിരിക്കെ, തുര്‍ക്കി കാലഘട്ടത്തിനു മുമ്പ് മുസ്ലിങ്ങള്‍ അയച്ച പല രേഖകളും ഇന്നും കണ്ടെടുക്കപ്പെട്ടിട്ടും അതിലൊന്നും കാണാത്ത ചന്ദ്രക്കലയില്‍ കാളി സമാധാനമടയട്ടെ. മത്രമല്ല, ലോകത്തിലെ മിക്ക പള്ളികള്‍ക്കും ഈ രീതിയിലുള്ള ഒരു ചരിത്രമാണുള്ളത്. പുതുക്കി പ്പണിയുകയും വിസ്തൃതി കൂട്ടുകയും മോഡി കൂട്ടുകയും ചെയ്ത പള്ളികളില്‍ അതിന്റെ ആരംഭകാലത്തിലെ അതേ ആര്ക്കിടെച്ച്ചറിങ്ങ എന്ന് ആര്‍ക്കും വാദമില്ല.<br />
<br />
അയ്യൂബികളുടെ കാലത്തെ ചരിത്ര രേഖകള്‍ പലതും ഇന്ന് ലഭ്യമെന്നിരിക്കെ അതിലൊന്നും തന്നെ ചന്ദ്രക്കല ഒരു ചിഹ്നമായി കാണുന്നില്ല അതിനാല്‍ തന്നെ ജെറൂസലേം പള്ളിയിലെ സലാഹുദ്ദീന് അയ്യൂബിയുടെ ചന്ദ്രക്കല സഥാപനം ഒരു ചരിത്ര സത്യം എന്ന രീതിയില്‍ കാണാന്‍ പ്രയാസമാണു.<br />
<br />
ഈ ചര്‍ച്ചയില്‍ ആദ്യം മുതല്‍ കാളി ഉന്നയിച്ച ചില വാദങ്ങള്‍ പിന്നീട് സ്പര്‍ശിക്കുക കൂടി ചെയ്യാതെ ഒഴിഞ്ഞു പോകുകയുണ്ടായി.<br />
<br />
ചാന്ദ്ര ദൈവത്തിന്റെ പേര് അല്ലാഹു എന്നായിരുന്നു എന്നതിനു ആര്‍ക്കിയോളജിക്കല്‍ ആയ തെളിവുകളുണ്ടെന്ന് പറഞ്ഞു തുടങ്ങിയ തന്റെ വാദത്തിനു ഇപ്പോള്‍ പിന്നീട് പുതുക്കി പണിത പള്ളികളിലെ ചന്ദ്രക്കലയില്‍ അഭയം തേടി അലയുകയാണു കാളി.കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com7tag:blogger.com,1999:blog-7712119633291376265.post-57775151338566202652010-09-07T13:58:00.000+04:002010-09-07T14:06:07.237+04:00അല്ലാഹു എന്ന ചാന്ദ്ര ദൈവംദേ- പിന്നെയും കാളിദാസന് ചരിത്രം ഭാവനയാക്കുന്നു.<br />
<br />
എന്റെ <a href="http://muslimchristiansamvaadam.blogspot.com/2010/09/blog-post.html">കഴിഞ്ഞ പോസ്റ്റിനു മറുപടിയായി </a>ഇട്ട കാളിദാസന്റെ കമെന്റുകള്‍ കാണുമ്പോള്‍ ഒരാള്‍ക്ക് ചരിത്രം ഇത്ര തമാശയായി എടുക്കാന്‍ കഴിയുന്നതെങ്ങിനെ എന്നതില്‍ അത്ഭുതം കൊള്ളുകയാണു ഞാന്‍.<br />
<br />
കാളി: <i><span class="Apple-style-span" style="color: #660000;">അരമായിക് ഭാഷയേക്കുറിച്ചുള്ള ചരിത്രവും പഠനങ്ങളും പറയുന്നത് അവര്‍ എലാഹ എന്ന വാക്കാണ് ദൈവം എന്ന ശക്തിയെ കുറിക്കാന്‍ ഉപയോഗിച്ചതെന്നാണ്. ക്രിസ്ത്യാനികളും യഹൂദരും അല്ലാത്ത അറബികള്‍ അള്ളാ എന്ന വാക്കുപയോഗിച്ചത് എങ്ങനെയാണെന്നറിയാന്‍ അത് പഠിക്കേണ്ട ആവശ്യമില്ല. കുര്‍ആന്‍ പഠിച്ചാല്‍ മതി.</span></i><br />
<i><span class="Apple-style-span" style="color: #660000;"><br />
</span></i><br />
<i><span class="Apple-style-span" style="color: #660000;"></span></i><br />
<i><span class="Apple-style-span" style="color: #660000;"><span class="Apple-style-span" style="color: black;"><span class="Apple-style-span" style="font-style: normal;"><span class="Apple-style-span" style="color: #660000;"><i><br />
</i></span></span></span></span></i><br />
പുരാതന ഹിബ്രു ഭാഷ അതിന്റെ വായന നഷ്ടപ്പെട്ട ഒരു ഭാഷയായിരുന്നു. എന്നാല്‍ ഹിബ്രുവിലെഴുതിയ പല രേഖകളും ഉണ്ടായിരുന്നു. ഇന്നത്തെ ക്ലാസികല്‍ ഹിബ്രുവിലേക്ക് അത് പരിവര്‍ത്തിപ്പിക്കുന്നത് പത്താം നൂറ്റാണ്ടില്‍ മാസോരിറ്റസ് സഹോദരര്‍ എന്നറിയപ്പെട്ടിരുന്ന രണ്ടു പേരായിരുന്നു. ഇവരാണു ഹിബ്രുവിനു പുനര്ജന്മം നല്‍കുന്നത്. ഇത് ബൈബിളിന്റെ ചരിത്രം പഠിക്കുന്നവര്‍ അതിന്റെ ഭാഷാ ചരിത്രത്തെ കുറിച്ച് പഠിക്കുമ്പോള്‍ കിട്ടുന്ന പ്രാഥമിക പാഠങ്ങളില്‍ പെട്ടതാണു.<br />
<br />
ഭാഷാചരിത്രം പറയുമ്പോള്‍ ചരിത്രം തന്നെ പഠിക്കണമല്ലോ - അല്ലാതെ കിടന്നുരുളാതെ.<br />
<br />
ഹിബ്രുവിലെ ഏല് എന്ന പദം അരാമിക്കിനെ പോലെ ദൈവ എന്ന അര്‍ത്ഥം ഉള്‍കൊള്ളുന്നു. അപ്പോള്‍ ഇന്ന് ഹിബ്രുവില് ഉപയോഗിക്കുന്ന എലോഹിം എന്ന പദം ഏല് എന്ന പദത്തോട് ബഹുമാനസൂചകമായ ഹിം എന്ന പദവും കൂടി ചേര്‍ന്നതാണു. ഭാഷയുടെ പ്രയോഗങ്ങളും അതിന്റെ ചരിത്രവും പഠിക്കാന്‍ മത ഗ്രന്ഥങ്ങള്‍ മാത്രം പഠിച്ചാല്‍ പോര. അത് മതിയെന്നു വാശി പിടിച്ചിട്ടു കാര്യമില്ല.<br />
<br />
ചില കാര്യങ്ങളില്‍ കാളിക്ക് തനിക്കു തോന്നുന്നത് ചരിത്ര രേഖയേക്കാള്‍ തെളിവാകുന്നതാണു പ്രശ്നം. കാരണം ഖുര്‍ആനിനു പതിനാലു നൂറ്റാണ്ടായി നല്‍കാത്ത ഒരു വ്യാഖ്യാനം നല്കുകയാണു കാളി ചെയ്യുന്നത്. സ്വയം സംതൃപ്തി അടയുവാനല്ലാതെ അതിനൊരു ചരിത്ര പശ്ചാത്തലവുമില്ലല്ലോ? മക്കയിലെ ഖുറൈശികളോടുള്ള പ്രബോധന സമയത്ത് യഹൂദരോ ക്രൈസ്തവരോ ചിത്രത്തില്‍ വരുന്നില്ല. എന്നിട്ടല്ലേ യഹൂദരുടെയും ക്രൈസ്തവരുടെയും ദൈവം.<br />
<br />
പ്രവാചകന് അല്ലാഹു എന്ന് ഉപയോഗിക്കുന്ന പദം അറബികള്‍ സുപ്രീം ഗോഡ് എന്ന രീതിയിലെ ഭാഷാപരമായ അര്‍ത്ഥമുള്ള ഒന്നായിരുന്നു. പക്ഷെ അത്രയും വലിയ ദൈവത്തെ വിളിക്കാന്‍ തങ്ങള്‍ യോഗ്യരല്ല. അതിനാല്‍ അവനിടയില്‍ ചില ദല്ലാളുകള്‍ വേണം എന്നായിരുന്നു അവരുടെ വാദം. അല്ലാഹു എന്നാല്‍ ക്രൈസ്തവരുടെയും യഹൂദരുടെയും കുറൈശികളുടെയും എല്ലാം ദൈവമായ അല്ലാഹുതന്നെയാണു. പക്ഷെ അവര്‍ അവനെ മാത്രം ആരാധിക്കുന്നില്ല എന്നതാണു പ്രശ്നം. അങ്ങിനെ പൂര്‍ണ്ണ നിഷ്കളങ്കമായി അവനെ മാത്രം ആരാധിക്കുവാന്‍ ഖുറൈശികള്‍ തയ്യാറായില്ല. അതാണു ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നില്ല എന്ന് പറയുന്നതിലെ അര്‍ത്ഥം.<br />
എനിക്കെന്റെ ദൈവം നിങ്ങള്‍ക്ക് നിങ്ങളുടെ ദൈവം. എനിക്കെന്റെ ദീന്, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്. എന്നു കാളി എഴുതുമ്പോള്‍ അതിലെ ആദ്യത്തെ പദം കാളി കെട്ടിച്ചമച്ചതാണു. ഇങ്ങിനെ കുറെ കെട്ടിചമക്കലുകളിലൂടെ യല്ലാതെ ചരിത്ര രേഖകള്‍ ഒന്നും തന്നെ തെളിവായി ഹാജറാക്കാന്‍ കാളിക്കു കഴിയുന്നില്ല.<br />
<br />
<ol style="font-family: Tahoma;"><li><br />
<br />
<div style="margin-bottom: 0px; margin-top: 8px;">( നബിയേ, ) പറയുക: അവിശ്വാസികളേ,</div></li>
<li><br />
<br />
<div style="margin-bottom: 0px; margin-top: 8px;">നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.</div></li>
<li><br />
<br />
<div style="margin-bottom: 0px; margin-top: 8px;">ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.</div></li>
<li><br />
<br />
<div style="margin-bottom: 0px; margin-top: 8px;">നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.</div></li>
<li><br />
<br />
<div style="margin-bottom: 0px; margin-top: 8px;">ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.</div></li>
<li><br />
<br />
<div style="margin-bottom: 0px; margin-top: 8px;">നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.</div></li>
</ol><br />
ഇതിലേക്ക് തന്റെ വക ചില പദങ്ങള്‍ കൂട്ടിചേര്‍ത്തിരിക്കുകയാണു കാളി -<br />
<br />
ചരിത്ര രേഖ ചോദിക്കുമ്പോള്‍ ഖുര്‍ആനിനേക്കാള്‍ വലിയ ഒരു ചരിത്ര രേഖയുണ്ടോ എന്ന അതിസാമര്‍ത്ഥ്യം കാണിക്കുന്ന കൗശലക്കാരനാകരുത്. ഖുര്‍ആന്‍ ചരിത്ര പുസ്തകമാണെന്നു ആരും അവകാശപ്പെട്ടിട്ടില്ല. അത് മത ഗ്രന്ഥമാണു. അതില്‍ ചരിത്രവുമുണ്ടാകുമെന്നതല്ലാതെ ഒരിക്കലും ചരിത്രപഠന ഗ്രന്ഥമായി ആരും ഉപയോഗിക്കുന്നില്ല.<br />
<br />
കൂടാതെ സെമെസ്റ്റിക് ഭാഷ എന്ന ഒരു ഭാഷയില്ല എന്ന ഒരു വിവരക്കേട് പിന്നെ എഴുന്നെള്ളിക്കുന്നു. ദ്രാവിഡ ഭാഷ എന്നത് പോലെ ഒരു പ്രയോഗമാണത്, ഭാഷയുടെ ഉത്ഭവത്തെ കുറിച്ച് പറയുമ്പോള്‍ ഒരു ഭാഷാ കുടുംബത്തെ അങ്ങിനെ പറയുമോ എന്നെല്ലാം ഒന്നു മനസ്സിലാക്കുക.<br />
<br />
<i><span class="Apple-style-span" style="color: #660000;">എല്‍ ഹീബ്രു ഭാഷയിലെ എലോഹ് എന്നതിലൂടെ എലോഹീമായി രൂപാന്തരം പ്രാപിച്ചു. അത് ഹീബ്രു ഭാഷയിലെ ദൈവത്തേക്കുറിക്കുന്ന വാക്കിന്റെ ഉത്ഭവവും തുടര്‍ച്ചയുമാണ്. അതറബിയിലെ അള്ളാ എന്ന വാക്കിന്റെ ഉത്ഭവും തുടര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല. അതിന്റെ ഉത്ഭവം ഇല് എന്ന വാക്കില്‍ തുടങ്ങി ഇലാഹ് എന്നതിലൂടേ അള്ളായായി മാറി. സെമൈറ്റിക് ഭാഷാ കുടുംബത്തിലായതുകൊണ്ട് വാക്കുകള്‍ തമ്മില്‍ സാമ്യമുണ്ടെന്നു മാത്രം</span></i><br />
<br />
<br />
ഭാഷാ കുടുമ്പങ്ങളിലെ സാമ്യമുള്ള വാകുകളുടെ സ്രോതസ്സുകള്‍ എങ്ങിനെയാണു വരുന്നതെന്ന കാര്യം മനസ്സിലാക്കിയാല്‍ തീരുന്ന വിവര്‍ക്കേടേ കാളിക്കുള്ളൂ. പക്ഷെ മനസ്സിലാക്കില്ലെന്നു കാളി വാശി പിടിക്കുന്നതാണു പ്രശ്നം.<br />
<br />
<br />
ഇത് ഞാന്‍ മുമ്പ് സൂചിപ്പിച്ചതാണല്ലോ? ഒരു പോസ്റ്റിലെ കാര്യങ്ങള്‍ പിന്നെയും ആവര്‍ത്തിക്കുന്ന ഈ പരിപാടി നിര്‍ത്തിക്കൂടെ. എലോഹിം എന്നതിന്റെ ഉച്ചാരണം ഇലോഹിം എന്നുമാകാം. കാരണം ഏല് എന്നത് എല്ലാ ആരാധ്യ വസ്തുക്കളെയും കുറിക്കുന്ന പദമായിരുന്നു. ഒരു പ്രത്യേക ദൈവം എന്നു വന്നിരുന്നില്ല. പത്താം നൂറ്റാണ്ടില്‍ ഹിബ്രുവിനു പുനര്‍വായന നല്‍കിയത് ചരിത്രമായിരിക്കെ പദങ്ങളിലെ സ്വരം ഏല് എന്നത് ഈല്‍ എന്നുമാകുവാനുള്ള സാധ്യത ഭാഷാ പണ്ഡിതര്‍ തള്ളിക്ക്ക്കളയുന്നില്ല.<br />
<br />
എലോഹ് എന്ന പദത്തില്‍ നിന്ന് അറബിയിലേക്ക് വന്ന പദമാണു ഇലാഹ് എന്നത് എന്റെ അഭിപ്രായമല്ല. ഭാഷാപണ്ഡിതരുടെ അഭിപ്രായമാണു. കൂടുതല്‍ വായനക്ക് Mark S. Smith എഴുതിയ God in translation എന്ന പുസ്തകം റെഫര്‍ ചെയ്യുക. ബൈബിളില്‍ യഹോവ, എലോഹിം എന്നീ പേരുകള്‍ ആണു ദൈവനാമമായി ഉപയോഗിക്കുന്നത്, അതില്‍ യഹോവ എന്നത് എങ്ങിനെയാണു ഉച്ചരിക്കുക എന്നത് പോലും ശരിയായ അറിവില്ല മാത്രമല്ല അതിന്റെ ഉത്ഭവത്തെ കുറിച്ച് ഇന്നും ശരിയായ ധാരണകളുമില്ല. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നെറ്റില്‍ പോയാല്‍ വരെ ലഭ്യമാണു.<br />
<br />
ബാബിലോണിലെ അറമായിക്ക് ഭാഷയിലെ എലാഹ് യഹൂദരുടെ ദൈവത്തെക്കുറിക്കുന്ന പദമല്ല എന്നു കാളി പറയുമ്പോള്‍ ദൈവത്തെ കുറിക്കുന്ന പദം എന്ന ഭാഷാപ്രയോഗം തന്നെ തെറ്റാണു. ദൈവം എന്നത് ഒരു പദമാണു. അത് പല ഭാഷകളിലും ആരാധ്യന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഒന്ന്. മലയാളത്തില്‍ ദൈവം ഈശ്വരന് എന്നെല്ലാം എല്ലാവരുടെയും ദൈവങ്ങളെ വിളിക്കാം. അത് മുസ്ലിമോ ഹിന്ദുവോ യഹൂദനോ ക്രൈസ്തവനോ ഉപയോഗിക്കാം. കൂടാതെ ബാബിലോണിയയിലെ എലാഹ് എന്നതായിരുന്നു ദൈവത്തിനുപയോഗിച്ച പദം എന്നു പറഞ്ഞതും തെറ്റ്. ബാബിലോണിയയില്‍ എലാഹ് എന്ന പദമില്ല, ഏല് എന്നോ ഈല്‍ എന്നോ ഉള്ള പദമേ ഉള്ളൂ. അത് മൂന്നാം നൂറ്റാണ്ടിലാണു ഹിബ്രുവിലേക്ക് വന്നത് എന്നതിനു തെളിവൊന്നുമില്ല. ഹിബ്രുവിലെ ബഹുമാന സൂചകമായി ഹിം ഈ പദവുമായി ചേര്‍ന്നപ്പോഴാണു എലോഹിം ഉണ്ടാകുന്നത്.<br />
<br />
അറബിക്കിലെ ഇലാഹ്, അരാമിക്കിലെ എലാഹ്,അലാഹ്, ഹിബ്രുവിലെ എലോഹ് എന്നിവ തമ്മില്‍ സാമ്യമുണ്ടെന്നും അവ ഒരു വാക്കിന്റെ തുടര്‍ച്ചയുമാണെന്നുമേ ഞാന്‍ പറഞ്ഞുള്ളൂ. അതില്‍ അറബിയിലെ അല്‍ എന്ന definite article ചേര്‍ന്നു ലോപിച്ച പദമാണു അല്ലാഹ് എന്നത് - അല്‍- റഹ്മാന് എന്നത് അറഹ്മാന് എന്നും സമാഅ-ഉല്-ദുനിയാ എന്നത് സമാഉദ്ദുനിയ എന്നു പറയുന്നത് പോലെയും അല്‍ ഇലാഹ് എന്നത് അല്ലാഹ് എന്നുപയോഗിക്കുന്നു. ഇതെല്ലാം ഭാഷയെ കുറിച്ചുള്ള അറിവാണെന്നിരിക്കെ അല്ല, അല്ല എന്നു നൂറു പ്രാവശ്യം പറഞ്ഞാലും സത്യം സത്യാമാകാതിരിക്കില്ല.<br />
<br />
എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു. യഹൂദര്‍ എന്ന പ്രയോഗം തന്നെ ജൂതായുടെ ആളുകള്‍ എന്ന അര്‍ത്ഥത്തിലാണു വരുന്നത്, ഭാഷ സ്ഥലവുമായാണു ബന്ധപ്പെടുന്നത്. അബ്രഹാമിന്റെ മകനായ ഇസ്മായിലിലൂടെയാണു അറബികള്‍ ഉണ്ടാകുന്നത്. അബ്രഹാമിന്റെ മുമ്പും പിമ്പും കാനോന്‍ ദേശത്ത് ജനമുണ്ടായിരുന്നു. പക്ഷെ മക്കയിലെ ആദ്യത്തെ കുടിയേറ്റം ഹാഗറിലൂടെയും മകന് ഇസ്മായിലിലൂടെയുമെന്നിരിക്കെ എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു എന്നെല്ലാം ചരിത്രം വിളമ്പുന്നതിനു തെളിവു വേണമെന്നില്ലല്ലോ. ഇനി ചരിത്രപരമായും ആദ്യ മനുഷ്യസമൂഹം മക്ക തുടങ്ങിയ അറബിനാടുകളില്‍ കാനന്‍ ദേശത്തിനും ബാബിലോണിയന്‍ പ്രദേശങ്ങള്‍ക്കുമെല്ലാം എത്രയോ കാലം കഴിഞ്ഞാണു രൂപപ്പെടുന്നത്. ചരിത്രം കാളിദാസന് വായയില്‍ തോന്നിയത്!!<br />
<br />
<i><span class="Apple-style-span" style="color: #660000;">മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല. അവിടത്തെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം യഹൂദരുടേതാണ്. യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ്. അറബികളുടെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം കുര്‍ആനാണ്. അതില്‍ ചന്ദ്രനെ ആരാധിച്ചിരുന്നു എന്നതിന്റെ സൂചനകള്‍ മാത്രമാണുള്ളത്.</span></i><br />
<br />
എത്ര തെളിവു വേണം ചരിത്രകാരാ-<br />
<br />
മദ്ധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ രേഖപ്പെട്ട ചരിത്രം യഹൂദരുടേതാണെന്നെല്ലാം ആരാണു വിവരം തന്നത് മാഷെ. യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ് എന്നു പറയുമ്പോള്‍ തന്നെ യഹൂദര്‍ക്കു മുമ്പേ ചരിത്രമുണ്ടാകുന്നുവല്ലോ? അപ്പോള്‍ മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല എന്നു പറയുന്നത് തനി വിവരക്കേടാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി എന്തെ ഇല്ലാഞ്ഞത്.<br />
<br />
<i><span class="Apple-style-span" style="color: #660000;">യഹൂദരുടെ ജാഹിലിയക്കാലത്ത് അവര്‍ ചന്ദ്രനെ ആരാധിച്ചിരുന്നു. പക്ഷെ അത് അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്ത്യനികള്‍ക്ക് അങ്ങനെ ഒരു കാലമുണ്ടായിരുനില്ല. അവരുടെ ചരിത്രം തുടങ്ങുന്നതു തന്നെ ഏക ദൈവ ആരാധനയിലാണ്.</span></i><br />
<br />
യഹൂദരും ക്രൈസ്തവരും ചന്ദ്രനെ ആരാധിച്ചിരുന്നു എന്ന് ഞാന്‍ ആരോപിക്കാത്തിടത്തോളം എന്തിനാണിങ്ങനെ ഒരു വാദം. ഇല്ലാത്ത ആരോപണത്തിനു ഇല്ലാത്ത വാദമോ?<br />
<br />
ഞാന്‍ കാളിയുടെ അറബികള്‍ അവരുടെ ചാന്ദ്ര ദൈവത്തിന്റെ പേര് അല്ലാഹു എന്നായിരുന്നു എന്ന വാദത്തെയാണു ചര്‍ച്ചക്കെടുത്തത്. എന്നാല്‍ ഇപ്പോഴും ചരിത്ര പരമായ ഒരു തെളിവും നിരത്താന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.<br />
<i><span class="Apple-style-span" style="color: #660000;"><br />
</span></i><br />
<i><span class="Apple-style-span" style="color: #660000;">പിന്നെ </span></i><i><span class="Apple-style-span" style="color: #660000;">അറബികളുടെ മറ്റ് പല ദേവിമാരെയും ചിത്രീകരിച്ചിട്ടുള്ള ഫലകങ്ങളില്‍ ചന്ദ്രക്കല കാണുന്നതു കൊണ്ട് അവരുടെ പ്രധാന ദൈവം ചന്ദ്ര ദൈവമായിരിക്കാനാണു കൂടുതല്‍ സാധ്യത. </span></i><br />
<i><span class="Apple-style-span" style="color: #660000;"><br />
</span></i><br />
എന്ന ഒരു സാധ്യത പ്രകടിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. സാധ്യതകളുടെ കലയല്ല കാളീ ചരിത്രം. അതിന്നൊരു ശാസ്ത്രമാണു. അതിനു വാദങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ അതിന്റെ തെളിവുകളും ഹാജറാക്കണം. വാദം സമര്‍ത്ഥിക്കാന്‍ കഴിയുമെങ്കില്‍ തെളിവുകള്‍ കൊണ്ട് വരിക. പറയുന്നത് സത്യ സന്ധമാണെങ്കില്‍. അല്ലെങ്കില്‍ തെളിവുകള്‍ക്കൊന്നും പ്രാധാന്യം കൊടുക്കാതെ അങ്ങിനെ ആകാം ഇങ്ങിനെ ആകാം എന്നു പുലമ്പിക്കൊണ്ടിരിക്കുക.<br />
<br />
കാളി തന്റെ പോസ്റ്റില്‍ കൊടുത്ത ചിത്രങ്ങളെല്ലാം തന്നെ അറബി നാടുകളില്‍ നിന്നും കിട്ടിയ ശേഷിപ്പുകളല്ല. മറിച്ച് ബാബിലോണിയ, പുരാതന ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയ ഫലകങ്ങളിലുള്ളവയാണു. ആ ഭാഗങ്ങളെല്ലാം പിന്നീട് അറബി സംസാരിക്കുന്ന ഭാഗങ്ങളായവയാണു. അതിനാല്‍ തന്നെ കാളിയുടെ അറേബ്യയിലെ പ്രധാന ദൈവം ചാന്ദ്ര ദൈവമായിരുന്നു എന്ന വാദവും നില നില്ക്കുന്നതല്ല. അതിനും ഒരു തെളിവുമില്ല, കാളിയുടെ ഉരിയാടലുകളെല്ലാതെ. ഈ പ്രദേശങ്ങളില്‍ പോലും സൂര്യദൈവത്തിനു കീഴിലായിരുന്നു ചാന്ദ്ര ദൈവത്തിന്റെ സ്ഥാനം ഉണ്ടായിരുന്നത്. അപ്പോള്‍ ചാദ്ര ദൈവം പ്രധാന ദൈവമായിരുന്നു എന്ന കാളീ ചരിത്രത്തിനും തെളിവുകളില്ല.<br />
<br />
മുസ്ലിംകള് ചന്ദ്രക്കല ഒരു അടയാളമായെടുക്കുമ്പോഴും ക്രൈസ്തവരെ പോലെ അതിനെ ഒരു ആരാധ്യ വസ്തു ആയി കാണുന്നില്ല. അതിനാല്‍ തന്നെ ക്രിസ്തവരിലെ കുരിശ് യേശുവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചന്ദ്രക്കല അതിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണു. ചന്ദ്രക്കല ഒരു മതചിഹ്നം എന്ന രീതിയില്‍ എന്നു മുതല്‍ രൂപപ്പെട്ടു എന്നതിന്റെ ചരിത്രത്തെയും തൊടാന്‍ കാളിക്കാവുന്നില്ല. അപ്പോള്‍ ഇന്ന് മുസ്ലിങ്ങള്‍ ഒരു ചിഹ്നമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയാണു കാളി ചെയ്യുന്നത്. ഇന്ന് മുസ്ലിങ്ങള്‍ അതിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഉണ്ട് എന്ന് തന്നെയാണു പറഞ്ഞത്. പക്ഷെ അത് ചന്ദ്രന് എന്നത് അറബികളിലെ അല്ലാഹു എന്ന ചാന്ദ്ര ദൈവത്തിന്റെ പേരായിരുന്നു എന്ന വാദത്തിനു എങ്ങിനെ തെളിവാകും. തെളിവുകളുണ്ടെങ്കില്‍ അത് പുറത്തു കൊണ്ടു വരിക. ചരിത്രം ഇങ്ങിനെയൊക്കെയാകാം എന്ന ഭാവനകള്‍ക്കപ്പുറം എനിക്ക് തെളിവുകളാണാവശ്യം.<br />
<br />
ഒരടയാളമെന്ന നിലയിലപ്പുറം ഇന്നും ചന്ദ്രക്കല മുസ്ലിങ്ങള്‍ക്ക് ഒരു ആരാധ്യ വസ്തുവല്ല. അതാകട്ടെ തുര്‍ക്കി ഖിലാഫത്തോടു കൂടി വന്നതും. അതിനു മുമ്പുണ്ടായിരുന്ന മുസ്ലിം ഖിലാഫത്തുകള്‍ തങ്ങളുടെ അടയാളമായി ചന്ദ്രക്കല ഉപയോഗിച്ചിട്ടില്ല എന്ന എന്റെ വാദത്തെ ഇപ്പോഴും കാളിക്ക് തെറ്റാണെന്നു പറയാനുള്ള ഒരു തെളിവും നിരത്താന്‍ കഴിഞ്ഞിട്ടില്ല. റെഡ് ക്രസന്റ് പതിനഞ്ചാം നൂറ്റണ്ടിനു മുമ്പ് സ്ഥാപിച്ചിരുന്നു എന്ന് കാളി സ്ഥാപിച്ചാല്‍ കാളീ വാദം ചരിത്രപരമഅയി വസ്തു നിഷ്ഠമാണെന്നു പറയാമായിരുന്നു. ജെറൂസലേമിലെ അല്‍ അഖ്സാ മോസ്ക് ആരുടെ കാലത്താണു പുതുക്കി പണിതതെന്ന ചരിത്രവും കൂട്ടി വായിക്കുക കാളീ.<br />
<br />
തെളിവുകളില്ലാതെ പുതിയ വിശദീകരണവുമായി കാളി ഇനിയും വരും. വിഷയവുമായി ബന്ധമില്ലാത്ത ഭാഗങ്ങളിലേക്ക് വിഷയം കൊണ്ട് പോകുവാനും ശ്രമിക്കും. പക്ഷെ അല്ലാഹു എന്നത് അറബികളിലെ ചാന്ദ്ര ദൈവത്തിന്റെ പേരായിരുന്നു എന്ന അടിസ്ഥാന വാദത്തിനു പിന്‍ബലമായി ഒരു തെളിവുമുണ്ടാകില്ലെന്നു മാത്രം. വിഷയത്തിലൊതുങ്ങി ചര്‍ച്ച ചെയ്യാന്‍ കാളിയുടെ കയ്യില്‍ തെളിവുകളില്ലാത്തതിനാല്‍ കാളിക്ക് എന്തെങ്കിലുമൊക്കെ പുലമ്പി അല്പനാകുവാനേ കഴിയുകയുള്ളൂ.കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com7tag:blogger.com,1999:blog-7712119633291376265.post-51925038840133763482010-09-05T13:58:00.000+04:002010-09-05T13:58:34.411+04:00എലോഹ് ഇലാഹ് അല്ലാഹ്<div style="text-align: justify;">ചരിത്രം ഇന്നലകളൂടെ ചിത്രമാണു. അത് തന്റെ ഭാവനയല്ല. തനിക്കു തോന്നുന്നതെല്ലാം അങ്ങിനെ ആയിരുന്നെങ്കില്‍ എന്നു ധരിക്കാന്‍ ഒരാള്‍ക്കവകാശമുണ്ട്. പക്ഷെ വസ്തുതകളാകില്ല. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇത്രയും ആമുഖമായി പറയാനുള്ള കാരണം എന്റെ <a href="http://muslimchristiansamvaadam.blogspot.com/2010/06/blog-post.html">അള്ളായും മൊഹമ്മദും പിശാചും-വസ്തുതകള്‍ </a> എന്ന പോസ്റ്റിനു കാളിദാസന് എഴുതിയ <a href="http://kaalidaasan-currentaffairs.blogspot.com/2010/09/blog-post.html">മറുകുറിപ്പ് വായിച്ചപ്പോഴാണ്. </a></div><div style="text-align: justify;"><br />
</div><div style="text-align: justify;">വിമര്‍ശനത്തിന്റെ പ്രാഥമികമായ മര്യാദ വിമര്‍ശിക്കുന്ന സംഗതിയെ കുറിച്ച് പഠിക്കണമെന്നതാണു. പക്ഷെ, ചരിത്രത്തിലെ ഒരു വസ്തുതയുമായും യോജിക്കാതെ കുറിപ്പുകള്‍ എഴുതിവിടുന്നത് വിമര്‍ശനമെന്നു വിളിക്കേണ്ട ഗതികേടിലാണു ബ്ലോഗ് സമൂഹം. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കാളിദാസന് ചരിത്രത്തെ തന്റെ ഭാവനയും വിവരക്കേടുമാക്കുന്നതിനെ ചൂണ്ടിക്കാണിക്കാം.</div><div style="text-align: justify;"><br />
</div><div style="text-align: justify;">കാളിദാസന്റെ മുന്‍ പോസ്റ്റിലെ ഒരു വാക്യം തെളിവുകളില്ലാത്തതാണെന്നായിരുന്നു ഞാന്‍ ചരിത്ര വസ്തുതകള്‍ മുന്‍ നിര്‍ത്തി വിമര്‍ശിച്ചത് -</div><div style="text-align: justify;"><br />
</div><i><span class="Apple-style-span" style="color: #660000;">അള്ളാ എന്ന് അറബികളില്‍ ചിലര്‍(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. അള്ളായുടെ പ്രത്യേകത അത് അവരുടെ പ്രധാന ദൈവം ആയിരുന്നു എന്നതാണ്.അള്ളായുടെ പെണ്മക്കളായിരുന്നു അല്‍ ലാത്തും അല്‍ ഉസയും മനാത്തയും. ഇവരെ ദേവിമാരായിട്ടാണവര്‍ കണ്ടിരുന്നതും. അള്ളാക്കും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരുടെ സ്ഥാനമാണറബികള്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്. കബയില്‍ ഇവരുടെ വിഗ്രഹങ്ങളാണറബികള്‍ ആരാധിച്ചിരുന്നത്. അള്ള എന്ന ചാന്ദ്ര ദൈവവും ശിര് ആ എന്ന നക്ഷത്ര ദൈവവും ആയിരിക്കാം ഇസ്ലാമിക ചിഹ്നങ്ങളില്‍ സാധാരണ കാണപ്പെടുന്ന ചന്ദ്രക്കലയും നക്ഷത്രവും. </span></i><br />
<i><span class="Apple-style-span" style="color: #660000;"> </span></i><br />
<br />
<div style="text-align: justify;">അല്ലാഹു എന്ന പദം ഒരു ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു എന്ന അദ്ധേഹത്തിന്റെ വാദത്തെ ചരിത്രപരമായോ ഭാഷാപരമായോ തെളിവുകളില്ലാത്ത വാദമാണെന്ന എന്റെ എതിര് വാദത്തെ തൊട്ടു നോക്കാതെ ഖുര്‍ആന്‍ ബൈബിളില്‍ നിന്നു കോപി അടിച്ചതാണെന്ന സ്ഥിരം മിഷനറി പല്ലവി പാടുകയാണു ചെയ്യുന്നത്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">വിഷയം മാറ്റി മറിക്കാന്‍ കൂടുതല്‍ ഭാഗവും ഇതിനായാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നതും. പക്ഷെ, നമുക്ക് കഴിഞ്ഞ പോസ്റ്റിലെ എന്റെ വാദങ്ങളെ കാളിദാസന് സ്പര്‍ശിക്കുവാനോ തന്റെ വാദങ്ങളെ സമര്‍ത്ഥിക്കുവാനാവശ്യമായ തെളിവുകള്‍ നിരത്തുവാനോ കഴിയുന്നില്ല. </div><div style="text-align: justify;"><br />
</div><div style="text-align: justify;">അരാമിക്ക് ഭാഷയെ കുറിച്ചുള്ള ചരിത്രവും പഠനങ്ങളും വായിച്ചു വേണമായിരുന്നു എലോഹ് എന്നതും അല്ലാഹു എന്നതും തമ്മിലുള്ള സാമ്യം ഞാന്‍ എഴുതിയതിനെ വിമര്‍ശിക്കാന്‍. അതോടൊപ്പം തന്നെ അല്ലാഹു എന്ന പദം പ്രവാചകനു മുമ്പ് അറബികള്‍ എങ്ങിനെ ഉപയോഗിച്ചുവെന്നും. ഇതൊന്നുമില്ലാതെ ഭാഷാ പണ്ഡിതനാകുന്ന കാളി സ്വയം ചില പ്രസ്ഥാവനകള്‍ നടത്തുന്നത് വിഴുങ്ങുകയാണു അനുയായികള്‍. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഭാഷയില്‍ കുടുംബമുണ്ട്. അവ തമ്മില്‍ ബന്ധങ്ങളും. ദ്രാവിഡ ഭാഷ ഒരുദാഹരണം. തമിഴ്, മലയാളം, കന്നട, തെലുങ്ക് എല്ലാം ഈ കുടുമ്പത്തിലെ അംഗങ്ങളാണു. അതേ പോലെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു ഭാഷാ കുടുമ്പമാണു സെമെറ്റിക് ഭാഷകള്‍. അതിലെ ഏറ്റവും പഴക്കം ചെന്നത് ഹിബ്രു. ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ നെറ്റില്‍ വരെ ലഭ്യമെന്നിരിക്കെ അതൊന്നും വായിക്കാതെ മറുകുറിപ്പെഴെതുരെതെന്ന് വിനയത്തോടെ ആവശ്യപ്പെടുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: center;"><b>വിവരക്കേട്- 1</b></div><div style="text-align: center;"><br />
</div><i><span class="Apple-style-span" style="color: #990000;">എലോഹ് എന്ന ഹീബ്രു ദൈവം യഹൂദരില്‍ നിന്നും അറബികളിലേക്ക് ദത്തെടുക്കപ്പെട്ടു എന്നത് ശരി. എലോഹ് എന്ന പദം ഹീബ്രുവില്‍ നിന്നും അറബിയിലേക്ക് കുടിയേറി എന്നു പറയുന്നത് തെറ്റ്. കുടിയേറാനായിട്ട് യഹൂദരുടെ ദൈവം അലഞ്ഞു തിരിഞ്ഞ് അഭയാര്‍ഥിയായി നടക്കുകയല്ലായിരുന്നു. ആ ദൈവത്തിന്റെ ഭാവം നല്ലതെന്ന് തോന്നി മൊഹമ്മദ് അതില്‍ അവകാശം സ്ഥാപിച്ചു. </span></i><br />
<br />
<div style="text-align: justify;">എന്നല്ലാം കാളിദാസന് എഴുതുമ്പോള്‍ വിവരക്കേടെല്ലാതെ എന്താണു. കാരണം അല്ലാഹു എന്ന പദത്തിന്റെ സ്രോതസ്സ് എലോഹിം എന്നാണ് ഞാന്‍ പറഞ്ഞത്. എന്നല്ലാതെ അല്ലാഹു എന്ന പദം ഹിബ്രുവിലുണ്ടെന്നു ഞാന്‍ എഴുതിയിട്ടില്ല. ഭാഷയിലെ വാക്കുകള്‍ അലഞ്ഞു നടക്കുമോ? </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇങ്ങിനെ ഒക്കെ എഴുതുന്നതിനു മുമ്പായി അല്ലാഹു എന്ന പദം അറബിയില്‍ എങ്ങിനെ ഉപയോഗിച്ചിരുന്നു എന്നതെല്ലാം ഒന്നു മനസ്സിലാക്കുക. ഭാഷയുടെ സ്രോതസ്സും വാക്കും ഒന്നല്ല. മൂലപദം പദമാകില്ല. </div><div style="text-align: justify;"><br />
</div><div style="text-align: center;"><b>വിവരക്കേട്-2</b></div><div style="text-align: center;"><br />
</div><i><span class="Apple-style-span" style="color: #660000;">നിര്‍ഭാഗ്യവശാല്‍ അറേബ്യയിലെ ദൈവങ്ങളേപ്പറ്റി എഴുതപ്പെട്ട ചരിത്രമൊന്നും ലഭ്യമല്ല. എഴുതാത്തതുകൊണ്ടാണോ എഴുതിയവ നശിപ്പിച്ചതു കൊണ്ടാണോ ഇതെന്നു തീര്‍ത്തു പറയാനും ആകില്ല. </span></i><br />
<br />
<div style="text-align: justify;">പ്രവാചകന് വരുമ്പോള്‍ മക്കയില്‍ ആരാധിക്കപ്പെട്ടിരുന്ന ദൈവങ്ങളെ കുറിച്ച് ചരിത്രരേഖകളുണ്ട്. കാളിക്കറിയില്ലെങ്കില്‍ ചരിത്രത്തിലില്ലാതാകുന്നില്ല. അല്ലാഹു എന്ന പദത്തെ കുറിച്ച് അവിശ്വാസികളും പ്രവാചക്രും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. കാരണം അല്ലാഹു എന്ന പദം ഏറ്റവും ആരാധനക്കര്‍ഹന്‍ എന്ന രീതിയില്‍ അറബിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ആ ആരാധ്യനെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റുള്ളവയെല്ലാം സൃഷ്ടികള്‍ മാത്രമാണെന്നുമായിരുന്നു പ്രവാചകന്റെ ഉത്ബോധനത്തിന്റെ ആകത്തുക. നമ്മുടെ പ്രശ്നമതല്ലല്ലോ. എലോഹിം എന്ന വാക്കല്ലെ. </div><br />
<div style="text-align: center;"><b>വിവരക്കേട്-3</b></div><div style="text-align: center;"><i><span class="Apple-style-span" style="color: #660000;"><br />
</span></i></div><i><span class="Apple-style-span" style="color: #660000;">യഹൂദരുടെ എലോഹിം എന്ന ദൈവത്തിനും അറബികളുടെ അള്ളാ എന്ന ദൈവത്തിനും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല, മൊഹമ്മദ് അത് ഉണ്ടാക്കുന്നതു വരെ.</span></i><br />
<br />
<div style="text-align: justify;">മുഹമെദ് അറബി ഭാഷ ഉപയോഗിച്ച ഒരു പ്രവാചകന് മാത്രമാണ്. എന്നല്ലാതെ ഭാഷാ പിതാവല്ല. സെമെസ്റ്റിക് ഭാഷയിലെ ഏല്. യെലോഹ്, ഇലാഹ് എന്നീ പദങ്ങള്‍ ഒന്നിന്റെ തുടര്‍ച്ചയാണെന്നു ഏത് ആള്‍ക്കാണ് അറിയാത്തത്. അല്ലാഹ് എന്ന പദം അല്‍ ഇലാഹ് എന്നതിന്റെ ഒറ്റവായനയും. ഇക്കാര്യമെല്ലാം കഴിഞ്ഞ എന്റെ പോസ്റ്റില്‍ വളരെ നന്നായി വിശദീകരിച്ചതും. അവയെല്ലാം മറച്ച് പിന്നെയും വാദം ആവര്‍ത്തിക്കുക മാത്രമാണു കാളി ചെയ്യുന്നത്. </div><div style="text-align: justify;"><br />
</div><div style="text-align: justify;">എലോഹ് എന്ന വാക്ക് അഥവാ ഇലാഹ് എന്ന വാക്കിനു ആരാധിക്കപ്പെടുന്നത് എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. എന്നാല്‍ അതോടു കൂടി അല്‍ എന്ന പദം ചേരുമ്പോള്‍ സുപ്രീം എന്ന രൂപം വരുന്നു. ഏറ്റവും അര്‍ഹന്‍ എന്ന ഭാവം . അതാണു എലോഹില്‍ നിന്നും അല്ലാഹു എന്ന പദത്തെ മാറ്റി നിര്‍ത്തുന്നത്. കുറേ ദൈവങ്ങളിലെ ഒരു ദൈവമായിരുന്നു അല്ലാഹു എന്നെല്ലാം കാളി തട്ടി വിടുമ്പോള്‍ അത് ഭാഷയെ കുറിച്ചുള്ള അജ്ഞത മൂലമാണു. അല്‍ എന്ന അറബി പ്രയോഗത്തെ കുറിച്ച് ഒന്നു മനസ്സിലാക്കിയാല്‍ തന്നെ തീരുന്ന പ്രശ്നം. ഹിബ്രുവിലെ ഒരു പദം അറബിയില്‍ ഉപയോഗിക്കുന്നത് ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍ പ്പെട്ട ഭാഷകളില്‍ അതു സാധാരണയാണു താനും. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഈ പദം ചരിത്രത്തിലെവിടെയും ചാന്ദ്ര ദൈവത്തിന്റെ പേരായി ഉപയോഗിച്ചിട്ടില്ല എന്നതാണു നമ്മുടെ വിഷയത്തിന്റെ കാതല്‍. അതല്ല എന്നു വസ്തു നിഷ്ടമായി തെളിയിക്കാന്‍ കാളിക്കാവുന്നില്ല. അറബികളും മറ്റു ബഹു ദൈവാരാധകരും ചന്ദ്രനെ ആരാധിച്ചിരുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അവര്‍ എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും ആരാധിച്ചിരുന്നു എന്നതിനു ചരിത്രം സാക്ഷിയാണു. പക്ഷെ ചരിത്രത്തിലെ വിടെയും ഇലാഹ്, എലോഹ് അല്ലെങ്കില്‍ ഏല് എന്നത് ചാന്ദ്ര ദൈവത്തിന്റെ പേരായി രേഖപ്പെടുത്തിയിട്ടില്ല. </div><div style="text-align: justify;"><br />
</div><div style="text-align: justify;">അതിനെ ഖണ്ഡിക്കാന്‍ കുറേ ചാന്ദ്ര ദൈവങ്ങളുടെ ഫോട്ടൊ കൊടുത്തതുകൊണ്ടായില്ല. ഇബ്രാഹീം നബിയുടെ സമൂഹം ചന്ദ്രനെ ആരാധിച്ചിരുന്നതായി ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ചന്ദ്രനെ അറേബ്യന്‍ സമൂഹം ആരാധിച്ചിരുന്നില്ല എന്ന് എനിക്ക് വാദിക്കേണ്ടതില്ലല്ലോ? പക്ഷെ അത് ചാന്ദ്രദൈവത്തെ അല്ലാഹു എന്നു വിളിച്ചിരുന്നു എന്ന വാദത്തിനു എങ്ങിനെ പിന്ബലമാകും. </div><div style="text-align: justify;"><br />
</div><div style="text-align: justify;">ഈജ്പ്ത്യന്‍ ചാന്ദ്രദൈവത്തിന്റെ പേര് ഹോറസ്, ലാഹ്, തോത്ത് എന്നെല്ലാമുള്ള പേരുകളിലായിരുന്നു. മെസൊപൊട്ടോമിയന്‍ മിതോളജിയില്‍ സിന് ആയിരുന്നു ചാന്ദ്ര ദൈവം. സുമേരിയന്‍ മിത്തോലജിയില്‍ നന്ന ആയിരുന്നെങ്കില്‍ കനോനന്മാര്‍ ജാരി, നിക്കല്‍ എന്നീ ചാന്ദ്ര ദൈവങ്ങളെയായിരുന്നു ആരാധിച്ചു പോന്നിരുന്നത്. മാത്രമല്ല ലോകത്തില്‍ പലയിടങ്ങളിലായും ചന്ദ്രനെ ആരാധിച്ചിരുന്ന വിഭാഗമുണ്ടായിട്ടുന്റ്. അതൊന്നും ചന്ദ്രദൈവം അല്ലാഹു എന്ന് വിളിച്ചിരുന്നു എന്നതിനു തെളിവാകുന്നില്ലല്ലോ.</div><div style="text-align: justify;"><br />
</div><div style="text-align: justify;">ഇനി ചന്ദ്ര ക്കലയുമായി ബന്ധപ്പെട്ടതാണു.</div><div style="text-align: justify;"><br />
</div><br />
<div style="margin-bottom: 0px; margin-left: 0px; margin-right: 0px; margin-top: 0px; text-align: center;"><b>വിവരക്കേട്-4</b></div><div><br />
</div><br />
<br />
<i><span class="Apple-style-span" style="color: #660000;">ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായത് പതിനഞ്ചാം നൂറ്റാണ്ടിലാണെന്നാണു കാട്ടിപ്പരുത്തിയും മറ്റ് മുസ്ലിങ്ങളും അവകാശപ്പെടുന്നത്. അത് തികച്ചും അവാസ്തവമാണ്. ഇസ്ലാമിന്റെ ആരംഭകാലം മുതലേ എല്ലാ മോസ്ക്കുകളുടെ മിനാരങ്ങളിലും ചന്ദ്രക്കല പതിപ്പിച്ചിരുന്നു. മക്കയിലെ ഹറം മോസ്ക്കിന്റെ മിനാരങ്ങളുടെ ചില ചിത്രങ്ങളാണു താഴെ.</span></i><br />
<br />
<div style="text-align: justify;">വിവരക്കേട്- മക്കയിലെ ഹറം പുതുക്കിപ്പണിതത് പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പായിരുന്നുവോ? പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിം ഭരണ കേന്ദ്രങ്ങളില്‍ നിന്നുമുള്ള ശേഷിപ്പുകളിലൊന്നും തന്നെ ഈ ചന്ദ്രക്കലയില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുകയാണു വേണ്ടത്. പുതിയ പള്ളികള്‍ ചന്ദ്രക്കല ഉള്‍കൊള്ളുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ന് രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നു എന്നു തന്നെയാണു ഞാന്‍ എഴുതിയത്. പക്ഷെ, അത് മതപരമല്ല. ഇന്ന് പേര്‍ഷ്യന്‍ വാസ്തു കല ഇസ്ലാമിക വാസ്തു കല എന്ന രീതിയിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അത് മതപരമല്ല. അതേ പോലെ മാത്രമാണു ചന്ദ്രക്കലയും. അതല്ല എങ്കില്‍ ചരിത്രപരമായി, ഏത് ആളുകളായിരുന്നു ചന്ദ്രനെ ഏല് എന്നോ എലോഹിം എന്നോ അല്ലാഹു എന്നോ പേരില്‍ ആരാധിച്ചിരുന്നു എന്ന് വിശദീകരിക്കുക. ചരിത്രം വായയില്‍ തോന്നിയതല്ല. </div><div style="text-align: justify;"><br />
</div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com6tag:blogger.com,1999:blog-7712119633291376265.post-22785045271564400002010-06-29T14:01:00.000+04:002010-06-29T14:07:30.022+04:00കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍<div style="text-align: justify;">മലയാളത്തിലെ പ്രസിദ്ധമായ ഒരു പഴംചൊല്ലാണ് കാള പെറ്റു എന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കുക എന്നത്. ഒരു സമൂഹമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കയറെടുക്കുന്നതിപ്പോള്‍ മുസ്ലിങ്ങളാണ്. അതു പോലെ ഒരു കയറെടുക്കലാണ്, ഞാന്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് വായിച്ച ഒരു ബ്ളോഗ്. അതിലെ ഒരു പരാമര്‍ശമാണു താഴെ കാണുന്നത്.</div><div style="text-align: justify;"><br /></div><div style="text-align: justify;"><a href="http://kaalidaasan-currentaffairs.blogspot.com/2010/06/blog-post_05.html">കാളിദാസന്റെ ഒരു പോസ്റ്റിന്റെ തുടക്കം തന്നെ ഇങ്ങിനെയാണു</a>. ഒരു പ്രസ്ഥാവന നടത്തുമ്പോള്‍ നമുക്ക് അതിന്റെ ആധികാരികതയും ഉറപ്പു വരുത്തണമല്ലോ? സംഗതി ഇത്രയേ ഉള്ളൂ, പല ശാസ്ത്ര കണ്ടെത്തലുകളും മുസ്ലിങ്ങള്‍ തങ്ങളുടെ ഖുര്‍ആനിലുണ്ട് എന്ന് അവകാശപ്പെടുന്നു. ഇതൊരു കാളപെറലാണെന്നാണു കാളി പറയുന്നത്. </div><div style="text-align: justify;"><br /></div><div style="text-align: justify;">ശരി, മുസ്ലിങ്ങള്‍ അങ്ങിനെ അവകാശപ്പെടുന്നത് തെറ്റാണോ? എങ്കില്‍ ക്രൈസ്തവര്‍ അങ്ങിനെ അവകാശപ്പെടുന്നില്ല? തിയോളജിയുടെ പഠനങ്ങളില്‍ ബൈബിളിലെ ശാസ്ത്രീയ സത്യങ്ങള്‍ ഒരു വിഷയം തന്നെയാണു. പക്ഷെ, ശാസ്ത്രം അധികം പറയാന്‍ വയ്യ എന്ന സത്യം മനസ്സിലാക്കി പലപ്പോഴും പ്രവചന ശാസ്ത്രത്തിലാണു മിഷിനറികള്‍ കളിക്കാറെന്നു മാത്രം. നെറ്റില്‍ നമുക്ക് പരതിയാല്‍ മാത്രം അങ്ങിനെയുള്ള എത്രയോ സൈറ്റുകള്‍ ലഭ്യമാണു. ബൈബിളില്‍ അങ്ങിനെ ശാസ്ത്രമുണ്ടാകുന്നതില്‍ മുസ്ലിങ്ങള്‍ക്കെതിര്‍പ്പില്ല, കാരണം ബൈബിളില്‍ ദൈവിക വചനങ്ങളുമുണ്ടെന്നും എന്നാല്‍ അതോടൊപ്പം മനുഷ്യന്റെ കൈകടത്തലുകളും അതിലുണ്ടെന്നുമാണു മുസ്ലിങ്ങള്‍ക്ക് ബൈബിളിനെ കുറിച്ചുള്ള നിലപാട്. അതിനാലാണു പല ശാസ്ത്രാബദ്ധങ്ങളും അതിലുണ്ടെന്നും ആ ഭാഗങ്ങളൊന്നും തന്നെ ദൈവപ്രചോദിതമാകില്ല എന്നും വിശദീകരിക്കുക ചെയ്യുന്നതിന്റെ ഉദ്ദേശ്യം. </div><div style="text-align: justify;"><br /></div><div style="text-align: justify;">Henry F. Schaefer എഴുതിയ Science and Christianity: Conflict or Coherence? : Francis S. Collins എഴുതിയ The Language of God എന്നിവയെല്ലാം ബൈബിളിലെ ശാസ്ത്ര വിശകലങ്ങള്‍ നടത്തിയ പുസ്തകങ്ങളായി നമുക്കുദാഹരിക്കാവുന്നതാണു. 1951-ല്‍ പ്രസിദ്ധീകരിച്ച Henry M. Morris എഴുതിയ The Bible & Modern Science എന്നത് ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ബൈബിളിനെ വിശകലനം ചെയ്യുന്ന പുസ്തകമാണു. Donald B. DeYoung എന്ന ശാസ്ത്രഞനാകട്ടെ Science and the Bible: 30 Scientific Demonstrations Illustrating Scriptural Truths എന്ന പുസ്തകത്തില്‍ ചിത്ര സഹിതമാണു ബൈബിളിനെ ശാസ്ത്രീയവത്കരിക്കുന്നത്. </div> <div style="text-align: justify;"><br /></div><div style="text-align: justify;">ബൈബിളില്‍ ശാസ്ത്ര സത്യങ്ങളുണ്ടെന്ന് ക്രൈസ്തവനു വാദിക്കാം, ഗീതയിലും വേദങ്ങളിലും ശാസ്ത്ര സത്യങ്ങളുണ്ടെന്നും അതില്‍ നിന്നാണു ശാസ്ത്രം ഉത്ഭവിച്ചത് എന്നും ഗോപാലകൃഷ്ണനും പ്രസ്ംഗിക്കാം.അതെ പോലെ ഖുര്‍ആനില്‍ ശാസ്ത്ര സത്യങ്ങളുണ്ടെന്ന് മുസ്ലിങ്ങള്‍ക്കും അവകാശപ്പെടാം. അങ്ങിനെ ഒരു വാചകവും ആധുനിക ശാസ്ത്രവുമായി ഒത്തു പോകില്ല എന്നു പറയാനൊന്നും ഞാനാളല്ല. പക്ഷെ, തങ്ങളുടെ വാദം സമൂഹത്തിനു ചോദ്യം ചെയ്യാനുള്ള അവകാശത്തെയും മാനിക്കാനും ബഹുമാനിക്കാനും കഴിയേണ്ടതുണ്ട്. സമൂഹം ഒരു റേഡിയോ കേള്‍വിക്കാര്‍ അല്ല, അതിനാല്‍ തന്നെ തിരിച്ചുള്ള ചോദ്യവും പ്രതീക്ഷിക്കേണ്ടതുണ്ട്. ഈ ഒരു സമീപനമാണു ഞാന്‍ കാളിദാസന്റെ ഈ പോസ്റ്റ് പഠന വിധേയമാക്കുമ്പോള്‍ ചെയ്യുന്നത്. </div><div style="text-align: justify;"><br /></div><div style="text-align: justify;">ബിഗ്ബാംഗ് തിയറിയെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നുവെന്ന ഒരു വാദം കാളപെറ്റതാണെന്നും മുസ്ലിങ്ങള്‍ പെറ്റകാളകുട്ടിയെ കെട്ടാന്‍ കയറു തിരയുകയുമാണെന്ന വിമര്‍ശനത്തിനു പിന്നില്‍ ബിഗ്ബാംഗ് ഖുര്‍ആനിലുണ്ടെന്ന ഒരു ബ്ലോഗിലെ പരാമര്‍ശമാണു. നമുക്ക് പരിശോധിക്കേണ്ടതുണ്ടല്ലോ-</div><div style="text-align: justify;"><br /></div><div style="text-align: justify;">കാളി ബിഗ്ബാഗ് നിര്‍വചിക്കുന്നതിങ്ങനെ-</div><div style="text-align: justify;"><br /></div><i><div style="text-align: justify;"><span class="Apple-style-span" style="font-style: normal; "><i><span class="Apple-style-span" style="color:#990000;">ആദ്യം മഹാസ്ഫോടനം. പിന്നീട് പ്രാപഞ്ചിക ശക്തികള്‍ ഉണ്ടാകുന്നു. ഉയര്‍ന്ന ഊഷ്മാവിലുള്ള ആദ്യപ്രപഞ്ചം തണുത്തപ്പോള്‍ അവിടവിടെ പദാര്‍ത്ഥം ഉണ്ടാകുന്നു. തണുത്തവ ഗ്രഹങ്ങളായും ഇപ്പോഴും തണുക്കാത്തവ നക്ഷത്രങ്ങളായും ഇരിക്കുന്നു. മഹാസ്ഫോടനത്തിന്റെ ശക്തിയാല്‍ പ്രപഞ്ചത്തിലെ പദാര്‍ത്ഥ പിണ്ഡങ്ങള് അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. . ഇതാണ്, ബിഗ് ബാംഗ് തീയറി ചുരുക്കിപ്പറഞ്ഞാല്‍. </span></i></span></div></i><div style="text-align: justify;"><br /></div><div style="text-align: justify;">ആദ്യം ഒരു മഹാസ്ഫോടനം എന്നത്കൊണ്ട് കാളിദാസന് ഉദ്ദേശിക്കുന്നതെന്ത് എന്നത് മനസ്സിലായില്ല. ഒരു വലിയ പൊട്ടിത്തെറി എന്നതാണു കരുതുന്നതെങ്കില്‍ ശരിയല്ല. ആദ്യം മഹാസ്ഫോടനം എന്നു പറഞ്ഞല്ലോ. ആ സ്ഫോടനത്തെയാണു ബിഗ്ബാംഗ് എന്നു വിളിക്കുന്നത്, അതിനു ശേഷമാണു പ്രപഞ്ചം രൂപപ്പെടുന്നത് പിന്നീടുണ്ടാകുന്നതെല്ലാം പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള സിദ്ധാന്തങ്ങളാണു. </div><div style="text-align: justify;"><br /></div><div style="text-align: justify;">അതായത് ആദ്യം പ്രപഞ്ചമൊന്നിച്ച് എല്ലാ വസ്തുക്കളുമൊരുമിച്ച് ചേര്‍ന്ന് നമുക്കൊരിക്കലും വ്യാഖ്യാനത്തിലേക്കു കൊണ്ടുവരാന്‍ കഴിയാത്ത big bang singularity എന്നു വിളിക്കുന്ന ഒരവസ്ഥയിലായിരുന്നെന്നും ഒരു സന്ദര്‍ഭത്തില്‍ ( സമയത്തെന്നൊ നിമിഷത്തിലെന്നൊ പറയാന്‍ വയ്യ, കാരണം സമയം പിന്നീടാണുണ്ടാവുന്നത്) ഉണ്ടാകുന്ന ഒരു മാറ്റം, അവിടം മുതലാരംഭിക്കുന്നു പ്രപഞ്ചചരിത്രം. പേരു സൂചിപ്പിക്കുന്നത് പോലെ മഹാ എന്നത് അതിന്റെ ആഘാതത്തിലോ പിണ്ഢത്തിലോ അല്ല, മറിച്ച് ഒരു മഹാസംഭവത്തിന്റെ തുടക്കം എന്ന നിലയിലാണ്. </div><div style="text-align: justify;"><br /></div><div style="text-align: justify;">അതായത് ഈ പ്രപഞ്ചം ഒന്നായ ഒരു അവസ്ഥയിലായിരുന്നു. അതില്‍ നിന്നും പിന്നീടെല്ലാം ഉണ്ടാകുന്നു. അതായത് പ്രപഞ്ചം വികസിക്കുന്നു. ഒരു ഘട്ടം കഴിഞ്ഞാല്‍ പ്രപഞ്ചം വികസിച്ചത് പോലെ ചുരുങ്ങി വരികയും ചെയ്യം. ഈ സിദ്ധാന്തം വരുന്നതിനു മുമ്പ് പ്രപഞ്ചം സ്ഥായിയായ ഒന്നാണെന്നായിരുന്നു കരുതിയിരുന്നത്. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഇനി ഖുര്‍ആനില്‍ പറയുന്നത് ഇത്രയേ ഉള്ളൂ. </div><div style="text-align: justify;"><br /></div><span class="Apple-style-span" style="color:#666600;"><div style="text-align: justify;">ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?( അദ്ധ്യായം 021 അന്‍ബിയാഅ്-21) </div><div style="text-align: justify;"><br /></div><div style="text-align: justify;">ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു (51- 47) </div><div style="text-align: justify;"><br /></div><div style="text-align: justify;">ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം ( അത് ) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്.( അദ്ധ്യായം021 അന്‍ബിയാഅ്-104) </div></span><div><div style="text-align: justify;"><span class="Apple-style-span" style="color:#666600;"><br /></span></div><div style="text-align: justify;">ഇത് തുടര്‍ച്ചയായി പറഞ്ഞ വാക്യങ്ങളുമല്ല. ഇനി അങ്ങിനെ എഡിറ്റു ചെയ്തു എന്നും വാദിക്കേണ്ട. പക്ഷെ ഇവ സ്വതന്ത്രമായ വാക്യങ്ങളാണു.</div><div style="text-align: justify;"><br /></div><div style="text-align: justify;">അതിന് ഇതില്‍ സ്ഫോടനമെന്ന വാക്കെവിടെ എന്നെല്ലാം ചോദിക്കുന്നത് ശുദ്ധ വിവരക്കേടാണു. ബിഗ്ബാംഗ് സിദ്ധാന്തത്തിന്റെ പൂര്‍ണ്ണവിവരണം ഖുര്‍ആനിലുണ്ടെന്നും ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അതും ശുദ്ധ ഭോഷ്കാണു. കാരണം ഒരു വേദ ഗ്രന്ഥത്തിന്റെ ദൗത്യം അതാകേണ്ടതില്ല. </div><div style="text-align: justify;"><br /></div><div style="text-align: justify;">ആദ്യം മഹാസ്ഫോടനം എന്ന് എന്തോ വലിയ സ്ഫോടനം നടന്നു എന്നരീതിയില്‍ അവതരിപ്പിക്കുമ്പോള്‍ എന്താണു സ്ഫോടനം എന്നെല്ലാം ഒന്നു വായിച്ചു മനസ്സിലാക്കുക.</div><div style="text-align: justify;"><br /></div><div style="text-align: justify;">ഖുര്‍ആനിലെ പ്രപഞ്ചത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അന്നത്തെ അറിവിന്റെ പ്രതിഫലമാണെന്നെല്ലാം തട്ടിവിടുമ്പോള്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രപഞ്ച സങ്കല്പമെന്തായിരുന്നു എന്നത് മനസ്സിലാക്കാന്‍ കുറച്ച് ശാസ്ത്ര ചരിത്രവും വായിച്ചാല്‍ മതി. തലക്കകത്ത് ചകിരിയെങ്കിലും വേണം. </div><div style="text-align: justify;"><br /></div><div style="text-align: justify;">കാളിദാസനെഴുതുന്നു.</div><i><div style="text-align: left;"><span class="Apple-style-span" style="font-style: normal; "><i><b>ഇതിനു സമാനമായ മറ്റു പല അവകാശവാദങ്ങളും പലയിടത്തും വായിച്ചിട്ടുണ്ട്. ഇപ്പോള്‍ അതു വന്ന് ശാസ്ത്രം ഇതു വരെ കണ്ടു പിടിച്ച എല്ലാം തന്നെ ഖുറാനില്‍ ഉണ്ടെന്നാണു ചില തീവ്ര മുസ്ലിങ്ങള്‍ അവകാശപ്പെടുന്നതും.</b></i></span></div></i><div style="text-align: left;"><br /></div><div style="text-align: justify;">അങ്ങിനെ ആരും അവകാശപ്പെട്ടിട്ടില്ലല്ലോ? ഇനി അവകാശപെട്ടാലും ശരിയുമാകില്ല. പക്ഷെ ഉള്ളത് ഉള്ളതാണെന്നു വകവച്ചു കൊടുക്കുകയല്ലെ ബുദ്ധി. </div><div style="text-align: justify;"><br /></div><div style="text-align: justify;">ശരി- ബൈബിളിലെ പ്രപഞ്ചസ്ങ്കല്പമെന്താണു. അതും നമുക്കൊന്നു കണക്കിലെടുക്കണമല്ലോ? എന്നാലല്ലെ ചര്‍ച്ച പൂര്‍ണ്ണമാകുകയുള്ളൂ. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഉത്പത്തി പുസ്തകം തുടക്കം തന്നെ പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നു വിശദമായി പറയുന്നു, ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത വിധം വിശദീകരിക്കുന്നുണ്ട്. </div><div style="text-align: justify;"><br /></div><div style="text-align: justify;">1. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. </div><div style="text-align: justify;">2. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള് ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിന് മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. </div><div style="text-align: justify;">3. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. </div><div style="text-align: justify;">4. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര് പിരിച്ചു. </div><div style="text-align: justify;">5. ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഒരേ സമയം തന്നെ ആകാശവും ഭൂമിയും ദൈവം സൃഷ്ടിക്കുന്നു. ഒരു ബിഗ്ബാംഗിനും സംശയം പോലും പ്രകടിപ്പിക്കേണ്ടി വരുന്നില്ല. അതും രാവിലെയും രാത്രിയുമായ ദിനത്തിന്നിടയില്‍. നാലാംദിവസം സൃഷ്ടിച്ച സൂര്യനു മുമ്പേ എന്തു രാവ് ഏതു പകല്‍ എന്നെല്ലാം ചോദിക്കരുത്. </div><div style="text-align: justify;"><br /></div><div style="text-align: justify;">നമ്മുടെ പുസ്തകമെന്തു പറഞ്ഞാലും നിങ്ങള്‍ ബിഗ്ബാംഗിനെ കുറിച്ച് മിണ്ടിപ്പോകരുത് എന്ന സമീപനം ശരിയല്ലല്ലോ. എന്നാല്‍ ക്രൈസ്തവ മിഷിനറിമാരും ഇതേ വാദം ഉന്നയിക്കുന്നുണ്ടെന്ന കാര്യം കാളിദാസന് മറച്ചു വക്കുന്നു. ബൈബിളിലെ ബിഗ്ബാംഗ് വാദമിങ്ങിനെ </div><div style="text-align: justify;"><br /></div><div style="text-align: justify;">The Expansion of the Universe</div><div style="text-align: justify;">The Bible indicates in several places that the universe has been “stretched out” or expanded. For example, Isaiah 40:22 teaches that God “stretches out the heavens like a curtain, and spreads them out like a tent to dwell in.” This would suggest that the universe has actually increased in size since its creation. God has stretched it out. He has expanded it (and is perhaps still expanding it). This verse must have seemed very strange when it was first written. The universe certainly doesn’t look as if it is expanding. After all, if you look at the night sky tonight, it will appear about the same size as it did the previous night, and the night before that. Ancient star maps appear virtually identical to the night sky today. Could the universe really have been expanded? It must have been hard to believe at the time.</div><div style="text-align: justify;">In fact, secular scientists once believed that the universe was eternal and unchanging. The idea of an expanding universe would have been considered nonsense to most scientists of the past. It must have been tempting for Christians to reject what the Bible teaches about the expansion of the universe. Perhaps some Christians tried to “reinterpret” Isaiah 40:22, and read it in an unnatural way so that they wouldn’t have to believe in an expanding universe. When the world believes one thing, and the Bible teaches another, it is always tempting to think that God got the details wrong, but God is never wrong.</div><div style="text-align: justify;"><br /></div><div style="text-align: justify;">അപ്പോള്‍ ആദ്യം ഉത്പത്തി പുസ്തകത്തില്‍ പറഞ്ഞതെങ്ങിനെ വ്യാഖ്യാനിക്കും എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല. </div><div style="text-align: justify;"><br /></div><div style="text-align: justify;">ബൈബിളിലെ Isaiah 40:22-23 വാചകത്തിന്റെ പരിഭാഷയിങ്ങനെ- </div><span class="Apple-style-span" style="color:#660000;"><div style="text-align: justify;">22. അവന് ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവര്ക്കുംകയും പാര്‍പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും </div><div style="text-align: justify;">23. പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.</div></span><div style="text-align: justify;"><br /></div><div style="text-align: justify;">ഈ വാക്കുകളെയാണിങ്ങനെ വ്യാഖ്യാനിക്കുന്നത്. ഇതെങ്ങിനെ എന്നൊന്നും ചോദിക്കരുത്. കാരണം തൃത്വം വിശദീകരിച്ച് വിശദീകരിച്ച് അവസാനം ഒരു ബ്ലോഗില്‍ തന്ന ഉത്തരമിങ്ങനെ</div><div style="text-align: justify;"><br /></div><div style="text-align: justify;">The Mystery of the Trinity</div><div style="text-align: justify;"><br /></div><div style="text-align: justify;">There is a story that St. Augustine was walking on the beach contemplating the mystery of the Trinity. Then he saw a boy in front of him who had dug a hole in the sand and was going out to the sea again and again and bringing some water to pour into the hole. St. Augustine asked him, “What are you doing?” “I’m going to pour the entire ocean into this hole.” “That is impossible, the whole ocean will not fit in the hole you have made” said St. Augustine. The boy replied, “And you cannot fit the Trinity in your tiny little brain.” The story concludes by saying that the boy vanished as St. Augustine had been talking to an angel.</div><div style="text-align: justify;"><br /></div><div style="text-align: justify;">അതായത് കഥയില്‍ ചോദ്യമില്ല. ഇവരാണു നേര്‍ക്കുനേരെയുള്ള ഒരു വാചകത്തെ വിമര്‍ശിക്കുന്നത് എന്നത് അത്ഭുതകരം തന്നെ. </div> <div style="text-align: justify;"><br /></div><div style="text-align: justify;">കാളിദാസന് തുടരുന്നു. </div><b><div style="text-align: left;"><span class="Apple-style-span" style="font-weight: normal; "><b><i>പ്രപഞ്ചത്തേക്കുറിച്ചുള്ള ഖുറാന് വിശദീകരണങ്ങള്‍ രസാവഹമാണ്. മൊഹമ്മദ് ജീവിച്ച കാലത്തെ അറബികളുടെ വിശ്വാസം മുഴുവന്‍ ആ വിശദീകരണങ്ങളിലുണ്ട്. നൂറ്റാണ്ടുകളോളം ആ വിശദീകരണങ്ങള്‍ ആര്‍ക്കും മനസിലാകാതെയിരുന്നിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിലാണ് അവക്കൊക്കെ വിചിത്രമായതും മൊഹമ്മദ് സ്വപ്നം കാണാത്തതുമായ പുതിയ കുറെ വിശദീകരണങ്ങള്‍ നല്കപ്പെട്ടു തുടങ്ങിയത്. ഈ പുതിയ വിശദീകരണക്കാര് ഖുറാനിലെ അവ്യക്തമായ പ്രയോഗങ്ങളെ അവര്‍ക്കിഷ്ടപ്പെട്ട പോലെ വ്യാഖ്യാനിച്ചാണീ അസംബന്ധങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്. ഖുറാനിലെ വിചിത്രമായ ഭാഷ അവര്ക്കിഷ്ടമുള്ളതുപോലെ വളച്ചൊടിച്ച് പുതിയ പല അസംബന്ധങ്ങളും കൂട്ടിച്ചേര്‍ത്തു. അങ്ങനെ കൂട്ടിച്ചേര്‍ത്ത ഒന്നാണ് ഇസ്ലാമിക ബിഗ് ബാംഗ്.</i></b></span></div></b><div style="text-align: left;"><br /></div><div style="text-align: justify;">ആദ്യത്തെ ആരോപണം ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അറബികളുടെ പ്രപഞ്ചസങ്കല്പനമാണു ഖുര്‍ആനില്‍ ഉള്ളത് എന്നാണ്. ഇതിന്നാസ്പദമായ എന്തു തെളിവാണ് കാളിദാസന് സമര്‍ഥിക്കാനുള്ളത്. അറബികള്‍ക്കിടയില്‍ പ്രപഞ്ചോത്പത്തിയുമായുള്ള ഒരു ധാരണയുമുണ്ടായിരുന്നില്ല. ഗ്രീക്ക്-റോമക്കാരെ പോലെ ഒരു തത്വശാസ്ത്ര താത്പര്യവും വൈജ്ഞാനിക ബോധവും അറബികളിലുണ്ടായിരുന്നില്ല. അന്നു നിലനിന്നിരുന്ന പ്രപഞ്ചശാസ്ത്രമാകട്ടെ ബൈബിളില്‍ പറഞ്ഞത് പോലെയുള്ള ചില അബദ്ധങ്ങളും. സര് ഐസക് ന്യൂട്ടന് വരെ ഈ പ്രപഞ്ചത്തിന് കൃസ്തുവിനു മുമ്പ് നാലായിരം വര്‍ഷമാണു പഴക്കമെന്നനുമാനിച്ചിരുന്നു എന്നു കൂടി വായിക്കുമ്പോഴാണ് പ്രപഞ്ചോത്പത്തിശാസ്ത്രം എത്ര പുതിയ അറിവുകളാണുള്‍കൊള്ളുന്നത് എന്ന് മനസ്സിലാക്കാനാവൂ. ഈ അനുമാനമാകട്ടെ തികച്ചും ബൈബിളിന്റെ അടിസ്ഥാനത്തില്‍ നിന്നുമുണ്ടായതും. ഇതാണു ചരിത്രസത്യമെന്നിരിക്കെ പ്രവാചകന്റെ കാലത്തുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനിന്റെ പരാമര്‍ശങ്ങള്‍ രൂപപ്പെട്ടു എന്നു തട്ടിവിടുന്നതില്‍ ഒരു കാര്യവുമില്ല. </div><div style="text-align: justify;"><br /></div><div style="text-align: justify;">പിന്നെ വിശദീകരണങ്ങള്‍ പുതുതായി ഉള്ളവയാണു എന്നതാണ്. അത് ശരിയാണു. കാരണം ഖുര്‍ആനില്‍ ഈ സൂക്തങ്ങള്‍ ശാസ്ത്രം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നവയല്ല. മറിച്ച് ദൈവത്തെ സ്മരിക്കാനാവശ്യപ്പെടുന്ന ഭാഗങ്ങളില്‍ വരുന്ന ഭാഗങ്ങളഅയിരിക്കും. അപ്പോള്‍ ആ കാലഘട്ടങ്ങളില്‍ അതൊരു വലിയ ചര്‍ച്ചക്ക് വഴിയൊരുക്കുന്നില്ല. അതിന്റെ ആവശ്യവും വരുന്നില്ല. ഇനി ശാസ്ത്രകാര്യങ്ങളെ കുറിച്ച് അജ്ഞാതനായ ഒരാളെ ഇന്നും ഈ ഭാഗങ്ങള്‍ അലോസരപ്പെടുത്തുന്നുമില്ല. പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നു വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഭാഗമായിട്ടല്ല ഈ വാചകങ്ങള്‍ ഖുര്‍ആനില്‍ വരുന്നത്. മറിച്ച് ദൈവത്തെ സ്മരിക്കാന്‍ ആവശ്യപ്പെടുന്ന ഭാഗങ്ങളായാണു. </div><div style="text-align: justify;"><br /></div><div style="text-align: justify;">കച്ചവടാവശ്യാര്‍ത്ഥം ചില യാത്രകള്‍ നടത്തിയ മുഹമെദ് എല്ലാ കാര്യങ്ങളും പഠിച്ചെഴുതി എന്ന് കാളിദാസന് എഴുതുമ്പോള്‍ തന്റെ സമാന്യ വിവേകത്തെ ചോദ്യം ചെയ്യുന്നു എന്ന സത്യം മറക്കരുത്. ഒരു കച്ചവടക്കാരന് ആസ്ട്രോണമി, ഭ്രൂണ ശാസ്ത്രം, എകൊനോമിക്സ് എല്ലാം പഠിക്കുന്നു. എന്നിട്ട് കുറഞ്ഞകാലത്താല്‍ ഒരു സമൂഹത്തെ പൂര്‍ണ്ണമായും അവര്‍ക്കു വേണ്ട നിയമ നിര്‍ദ്ദേശങ്ങളെല്ലാം നല്കി ഒരു ഭരണാധികാരിയും മതസ്ഥാപകനുമാകുന്നു. ആ ഗ്രന്ഥത്തിലെഴുതിയ കാര്യങ്ങള്‍ ഇന്നും യാതൊരു തെറ്റുകളുമില്ലാതെ സമൂഹത്തിന്റെ വിശകലനങ്ങള്‍ക്കു മുമ്പില്‍ നില നില്ക്കുന്നു. ഇതെല്ലാം ഒരു ഗ്രന്ഥത്തില്‍ ആയിരത്തി നാനൂറ് കൊല്ലം മുമ്പെങ്ങിനെ വന്നു എന്നന്യേഷിക്കാന്‍ വായനക്കാരായ നിങ്ങളോട് ആവശ്യപ്പെടുക എന്നത് മാത്രമാണീ കാര്യത്തില്‍ ചെയ്യാനുള്ളത്. കണ്ണടച്ചാല്‍ ഇരുട്ടാകുമെന്നു കരുതെന്നവര്‍ക്ക് കണ്ണടക്കാം. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഈ പോസ്റ്റില്‍ എന്റെ യുക്തിവാദം എന്ന ബ്ലോഗിലെ പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍ എന്ന പോസ്റ്റിലെ ചില ഭാഗങ്ങളെ തന്റെ കമെന്റുകളിലായി കാളിദാസന് സ്പര്‍ശിക്കുന്നുണ്ട്. അതിനാല്‍ അവക്കും ചില മറുപടികള്‍ കുറിക്കുന്നു. </div><div style="text-align: justify;"><br /></div><b><div style="text-align: left;"><span class="Apple-style-span" style="font-weight: normal; "><b><i>കാട്ടിപ്പരുത്തി ദിവസം എന്നര്‍ത്ഥം വരുന്ന യോം എന്ന വാക്കില്‍ പിടിച്ചാണു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. അത് ദിവസമല്ല യുഗമാണെന്നു പറഞ്ഞാല്‍ 6 ദിവസത്തിന്റെയും 8 ദിവസത്തിന്റെയും കുടുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ആകുമെന്നാണദ്ദേഹം കരുതുന്നത് സഹതപിക്കാതെ പറ്റില്ല. </i></b></span></div></b><div style="text-align: left;"><br /></div><div style="text-align: justify;">ഇവിടെ ഒരു രക്ഷപ്പെടലിന്റെയും ആവശ്യമില്ല. യൗം എന്നതിന് ദിവസം എന്നും കാലമെന്നും അര്‍ത്ഥമുള്ളത് ഭാഷാപരമാണ്. അതിനാലാണു അറബിക് ലെക്സികോണ്‍ ഞാന്‍ എടുത്തു കൊടുത്തതും. അതല്ല എന്നു തെളിയിക്കുകയാണു വേണ്ടത്. അതെല്ലാതെ ഭാഷക്ക് അങ്ങിനെ ഒരര്‍ത്ഥം പാടില്ല എന്ന നിലപാട് നടക്കില്ലല്ലോ-</div><div style="text-align: justify;"><br /></div><div style="text-align: justify;">ഒരു ഹദീസിലും ബൈബിളിലെ പോലെ രാവിലെ പ്രഭാതമാകുകയും വൈകീട്ട് സൂര്യന് അസ്തമിക്കുകയും ചെയ്യുന്ന പ്രഭാതത്തെ കുറിച്ചുള്ള പരാമര്‍ശമില്ല. അതിനാല്‍ തന്നെ ദിവസം എന്ന അര്‍ത്ഥമേ അവിടെയുള്ളൂ എന്ന് ശഠിച്ചിട്ടു ഫലമില്ല.</div><div style="text-align: justify;"><br /></div><b><div style="text-align: left;"><span class="Apple-style-span" style="font-weight: normal; "><b><i>ഭൂമിയും അതിനു മുകളില്‍ ഏഴാകാശവും നിര്‍മ്മിച്ച അള്ളാക്ക് സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്നു എന്നു മനസിലായി ഖുറാന് പ്രകാരം. പക്ഷെ ഭൂമി സഞ്ചരിക്കുന്നു എന്നു മാത്രം മനസിലായില്ല. </i></b></span></div></b><div style="text-align: left;"><br /></div><div style="text-align: justify;">ഭൂമി ചലിക്കുന്നു എന്ന വാക്ക് എന്തുകൊണ്ടു വന്നില്ല എന്നാണോ ചോദ്യം. ഭൂമി നിശ്ചലമാണെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ? എന്തുകൊണ്ട് അതു പറഞ്ഞില്ല, ഇതു പറഞ്ഞില്ല എന്നെല്ലാവര്‍ക്കും ചോദിക്കാം. അതിന്നര്‍ത്ഥം അതിന്നെതിരില്‍ പറഞ്ഞു എന്നാകുമോ? ഇതിനെയല്ലെ കുതര്‍ക്കം എന്നു പറയുക!!! പിന്നെയും എന്തു കൊണ്ട് പറഞ്ഞില്ല എന്നാണെങ്കില്‍ ഭൂമിയുടെ ചലനം പഠിപ്പിക്കാന്‍ ഇറങ്ങിയതല്ല ഖുര്‍ആന്‍ എന്നാണ് ഒറ്റവാക്കിലുത്തരം. </div><div style="text-align: justify;"><br /></div><i><div style="text-align: left;"><span class="Apple-style-span" style="font-style: normal; "><i><b>മൊഹമ്മദ് കരുതിയത് അള്ളാ ആകാശത്തിലെ വലിയ പാത്രങ്ങളില്‍ വെള്ളം നിറച്ചു വച്ച് അത് കുറേശെ കുറേശെ ഭൂമിയിലേക്ക് ഒഴിച്ചു കൊടുക്കുന്നു എന്നാണ്.</b></i> </span></div></i><div style="text-align: left;"><br /></div><div style="text-align: justify;">ഈ വിവരം എവിടെനിന്നാണു കാളിക്കു കിട്ടിയത്? ഏതെങ്കിലും ഹദീസില്‍ ഇങ്ങിനെ ഒരു പരാമര്‍ശമുണ്ടോ? തെളിവുകളില്ലാതെ മിഷിനറി കളിക്കാതിരുന്നു കൂടെ? ഏതെങ്കിലും പ്രവാചക വചനങ്ങളിലോ ഖുര്‍ആനിലെ പരാമര്‍ശങ്ങളിലോ ഇല്ലാത്ത ഒരു കാര്യം ഒരു മതവിശ്വാസികളുടെ മേല്‍ കെട്ടി വച്ച് ആരോപിക്കുക എന്നത് വര്‍ഗ്ഗീയതയല്ലെങ്കില്‍ എന്താണു വര്‍ഗ്ഗീയത്?</div><div style="text-align: justify;"><br /></div><span class="Apple-style-span" style="color:#666600;"><div style="text-align: justify;">അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്ത്തിയവന്.പിന്നെ അവന് സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന് കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.</div></span><div style="text-align: justify;"><br /></div><div style="text-align: justify;">ഖുര്‍ആനിലെ ഈ പരാമര്‍ശം ഏതു രീതിയിലാണു ശാസ്ത്ര വിരുദ്ധമാകുന്നത്? ഭൂമിയേയും ആകാശങ്ങളെയും മാറ്റിനിര്‍ത്തുക എന്ന പദപ്രയോഗത്തെ വിമര്‍ശിക്കാന്‍ എന്താണു ഞാന്‍ തെറ്റിദ്ധരിപ്പിച്ചത്? അല്ല ഭൂമിക്കും ആകാശത്തിന്നുമിടയില്‍ കാണാവുന്ന തൂണുകളുണ്ടെന്ന് കാളിക്കു വാദമുണ്ടോ?</div><div style="text-align: justify;"><br /></div><div style="text-align: justify;">വിശദീകരണത്തിനൊന്നും വഴങ്ങാത്ത ഒരു വിശ്വാസത്തെ ന്യായീകരിക്കാന്‍ ഇങ്ങിനെ അന്ധനാകുന്നതില്‍ എന്തു പ്രയോജനം? ഖുര്‍ആനിനെ വിമര്ശിക്കുന്നതിന്നു കാളിദാസ്ന്‍ ഉന്നയിക്കുന്ന ഒരേ ഒരു ന്യായം ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന് ഇതെഴുതുമ്പോള്‍ ഇങ്ങിനെ ഒന്നും ഉദ്ദ്യേശിച്ചിരുന്നില്ല എന്ന ആവര്‍ത്തനം മാത്രമാണു. ശരിയാണു, പ്രവാചകന് ആയിരുന്നു ഖുര്‍ആന്‍ എഴുതിയിരുന്നതെങ്കില്‍ ഇന്നും വിശദീകരണം നല്കാന് കഴിയുന്ന ഒരു ഗ്രന്ഥമാകില്ലായിരുന്നു. അതു തന്നെയാണു ഇത് പ്രവാചകന് എഴുതിയതല്ല എന്നു ശരിവക്കുന്നതും. ഇത് മുഹമെദ് നബിയില്‍ നിന്നാണെന്നുള്ള ക്രൈസ്തവരുടെ വാദത്തെ കാളിദാസന് ചോദ്യം ചെയ്യുകയാണു തന്റെ പ്രസ്ഥാനവകളിലൂടെ എന്നത് ആശാവഹം തന്നെയാണു.</div> <div style="text-align: justify;"><br /></div><div style="text-align: justify;">ആണുങ്ങള് വരെ പ്രസവിക്കുന്ന കാലമാണു, ഒരു കാള പെറ്റു എന്നു കേട്ടാല്‍ തീരെ കയറെടുക്കാതിരിക്കനുമാവില്ല. അല്ലെങ്കിലും പശു പ്രസവിച്ചു എന്നത് ഒരു വാര്‍ത്തയാകേണ്ട കാര്യമില്ല. കാളപെറുന്നതല്ലെ ഒരത്ഭുതവും വാര്‍ത്താപ്രധാന്യവുമുള്ളൂ. ഒരു ശാസ്ത്ര ഗ്രന്ഥത്തില്‍ ബിഗ്ബാംഗ് എന്തത്ഭുതമാണു നല്‍കുക. എന്നാല്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ പിന്നിട്ട ഒരു ഗ്രന്ഥം പുതിയ അറിവുകള്‍ ഉള്‍കൊള്ളുന്നു എന്നതില്‍ കാളപെറുന്നതിനേക്കാള്‍ ആ പുസ്തകം ചില അത്ഭുതങ്ങളെ ഉള്‍കൊള്ളുന്നു എന്ന സത്യത്തെ അംഗീകാതിരിക്കുകയാണ് കയറെടുക്കല്‍.</div></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com4tag:blogger.com,1999:blog-7712119633291376265.post-9368817138624538932010-06-24T16:34:00.000+04:002010-06-24T16:45:56.568+04:00ജമായത്ത് മുക്കിയ സൂറ<div style="text-align: justify;">സാങ്കേതിക തകരാറുകള്‍ ആരെങ്കിലും വിമര്‍ശനവിധേയമാക്കുമോ? എന്നിട്ടത് ബ്ലോഗില്‍ പോസ്റ്റാക്കുമോ? ഇല്ല എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. കാളിദാസന് അതും ചെയ്യും. കോപം അന്ധനാക്കും എന്ന പ്രയോഗം ശരിക്കും നിങ്ങള്‍ക്ക് കാളിദാസന്റെ <a href="http://kaalidaasan-currentaffairs.blogspot.com/2010/06/blog-post_6034.html">ജമായത്ത് മുക്കിയ സൂറ </a>എന്ന പോസ്റ്റ് വായിച്ചാല്‍ മനസ്സിലാക്കാം. ഏത് വിഭാഗമാകട്ടെ, അല്ല കാളിദാസന് തന്നെയാകട്ടെ- അവരുടെ ആശയപ്രചരണങ്ങളില്‍ ഉപയോഗിക്കുന്ന മാദ്ധ്യമങ്ങളില്‍ സാങ്കേതികമായി വരുന്ന തകരാറുകള്‍ ആക്ഷേപിക്കാനുപയോഗിക്കുക എന്നത് സാമാന്യഭാഷയില്‍ മനുഷ്യര്‍ ചെയ്യുന്നതല്ല. ആശയങ്ങള്‍ മാറ്റുരക്കുന്നിടത്ത് മിനിമം അന്തസ്സുകള്‍ പുലര്‍ത്താന്‍ ഏത് മിഷിനറിയും ബാധ്യസ്ഥനാണ്. ഏതെങ്കിലും വിഭാഗത്തിന് ഏതെങ്കിലും ഗ്രന്ഥങ്ങളിലെ ഒരു അദ്ധ്യായം ഇല്ലാതാക്കാനാകുമോ? അതും ഇക്കാലത്ത്. അങ്ങിനെയെങ്കില്‍ ബൈബിള്‍ പണ്ട് ചെയ്തത് പോലെ ഇപ്പോഴും മാറ്റി മറിക്കില്ലായിരുന്നുവോ? അത്ര അബദ്ധങ്ങളല്ലേ ദൈവഗ്രന്ഥം പേറുന്നത്. ഒരു സാങ്കേതിക തകരാറ് പോസ്റ്റാക്കിയ മഹാനവര്കളേ - നമിച്ചു.</div><div style="text-align: justify;"><br /></div><div style="text-align: justify;">അങ്ങിനെ സാങ്കേതിക പ്രശ്നം മനപ്പൂര്‍വ്വമാണെന്നും അതിനൊരു കാരണവുമുണ്ടെന്നുമാണ് പുള്ളിയുടെ കണ്ടെത്തല്‍. അതിങ്ങനെ-</div><div style="text-align: justify;"><br /></div><div><i><span class="Apple-style-span" style="color:#660000;">അതിനു കാരണവുമുണ്ട്. ഒരു വ്യക്തിയെ അധിക്ഷേപിക്കാന്‍ വേണ്ടി മാത്രമായിട്ടാണത് മൊഹമ്മദ് എഴുതിയത്. അതില്‍ മുസ്ലിങ്ങള്‍ക്ക് വേണ്ട ഒരു നിര്ദ്ദേശവുമില്ല. ശാപവാക്കുകളും അധിക്ഷേപങ്ങളും മാത്രമേ അതിലുള്ളു.</span></i></div><div><i><span class="Apple-style-span" style="color:#660000;"><br /></span></i></div><div><i><span class="Apple-style-span" style="color:#660000;">അസഭ്യവാക്കുളും വൃത്തികേടുകളും ഒരു ദൈവത്തിനു പറയാനാകുമോ? ആകും. മുസ്ലിങ്ങളുടെ ദൈവമായ അള്ളാക്കതാകും.</span></i></div><div><i><span class="Apple-style-span" style="color:#660000;">മൊഹമ്മദിന്റെ അമ്മാവനായ അബുള്‍ ഉസ ഇബന് അബ്ദുള്‍ മുത്തലിബ് എന്നയാളെ ചീത്തപറയാന് വേണ്ടി മാത്രമാണള്ളാ ഈ സൂറ മൊഹമ്മദിനു പറഞ്ഞ് കൊടുത്തതെന്നത് സുബോധമുള്ള ആരിലും ആശ്ചര്യമുണ്ടാക്കും. പക്ഷെ മുസ്ലിങ്ങളില്‍ ആശ്ചര്യമുണ്ടാക്കില്ല.</span></i></div><div><br /></div><div style="text-align: justify;">മനുഷ്യനായ അബൂലഹബ് മനപൂര്‍വ്വം ചെയ്ത പ്രവര്‍ത്തനത്താല്‍ അദ്ദേഹത്തെ ദൈവം ആക്ഷേപിച്ചതാണു കാളിദാസന്റെ വലിയ പരാതി. ശരി. ബൈബിളിലെ ദൈവം ആരെയെല്ലാം ശപിക്കുന്നു. നമുക്ക് പരിശോധിക്കാമല്ലോ?</div><div style="text-align: justify;"><br /></div><div><b>മരത്തെ ശപിച്ച ദൈവം</b>-</div><div><br /></div><div><span class="Apple-style-span" style="color:#660000;">18. രാവിലെ അവന് നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു </span></div><div><span class="Apple-style-span" style="color:#660000;">19. അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി. </span></div><div><span class="Apple-style-span" style="color:#660000;">20. ശിഷ്യന്മാര് അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. (മത്തായി-21)</span></div><div><br /></div><div><span class="Apple-style-span" style="color:#990000;">12. പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടു പോരുമ്പോള്‍ അവന്നു വിശന്നു; </span></div><div><span class="Apple-style-span" style="color:#990000;">13. അവന് ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു. </span></div><div><span class="Apple-style-span" style="color:#990000;">14. അവന് അതിനോടു; ഇനി നിങ്കല്‍നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര് കേട്ടു. (മാര്‍ക്കോസ്-11)</span></div><div><br /></div><div style="text-align: justify;">സംഗതിയെന്താണെന്നാല്‍ യേശു അത്തിപ്പഴം കായ്ക്കാത്ത കാലത്ത് വിശന്നപ്പോള്‍ അത്തിമരത്തിന്നരികില്‍ ചെന്നു പഴം പറിക്കാന്‍ നോക്കി. പക്ഷെ അതില്‍ ഇലകളേ ഉള്ളൂഊ. അത്തിപ്പഴം പഴുക്കുന്ന കാലത്ത് അത്തിമരത്തില്‍ പഴമുണ്ടാകും- ഇനി അതെല്ലാതെ വിശക്കുന്ന ദൈവത്തിന് പഴം വേണമെങ്കില്‍ ഒരത്ഭുതം പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്നം. ഇത് രണ്ടും ചെയ്യാതെ അത്തിമരത്തെ ശപിച്ച് ദൈവം ഉണക്കി ക്കളഞ്ഞു. </div><div style="text-align: justify;"><br /></div><div style="text-align: justify;">അബൂലഹബ് ബുദ്ധിയുള്ള മനുഷ്യന്. പ്രവാചകനെതിരില്‍ ഉപദ്രവം കഠിനമായപ്പോള്‍ ദൈവം ആക്ഷേപിച്ചതിനെ അസഭ്യവാക്കുളും വൃത്തികേടുകളും എന്നാക്ഷേപിക്കുമ്പോള്‍ തന്റെ കയ്യിലുള്ള പൊത്തകം എന്തു പറയുന്നു എന്നത് മറച്ചു പിടിക്കാമോ? </div><div style="text-align: justify;"><br /></div><div><b>പാമ്പിനെ ശപിച്ച ദൈവം</b>.</div><div><br /></div><div style="text-align: justify;">ആദമിനെയും ഹവ്വയേയും പാമ്പിന്റെ രൂപത്തില്‍ വന്ന സാത്താന് ചതിച്ചു. അറിവിന്റെ കനി തിന്നരുതെന്ന് കല്പിച്ചു. അത് തിന്നാതിരിക്കാന്‍ ആദ്യം തന്നെ യഹോവ ഒരു കള്ളം പറഞ്ഞിരുന്നു. തിന്നാല്‍ മരിക്കുമെന്ന്. പക്ഷെ ബൈബിളിലെ സത്യവാനായ സാത്താന് പാമ്പിന്റെ രൂപത്തില്‍ വേഷ പ്രചന്നനായി വന്നു സത്യം പറഞ്ഞു. വിവരം വേണോ- പഴം തിന്നോളൂ. അവര്‍ അതനുസരിച്ചു. ബൈബിളിലെ സ്വര്‍ഗ്ഗത്തിലെന്തോ യഹോവ വിവരമുള്ളവരെ സ്വര്‍ഗ്ഗത്തില്‍ കയറ്റില്ല. പഴം തിന്നു. ആദമിനും ഹവ്വക്കും അറിവുണ്ടായി. യഹോവ രണ്‍റ്റാളെയും പിടിച്ചു പുറത്താക്കി. പെണ്ണിന് പ്രസവ വേദനയും കൊടുത്തു. പക്ഷെ സാത്താനെ തൊടാന്‍ യഹോവക്കെന്തോ പേടി. അതിനാല്‍ സാത്താന് പ്രചന്നവേഷം കെട്ടാന്‍ തിരഞ്ഞെടുത്ത രൂപമായ പാമ്പിനെ പിടിച്ചങ്ങു ശിക്ഷിച്ചു. പാമ്പിനെ ശപിച്ചതിങ്ങിനെ-</div><div style="text-align: justify;"><br /></div><div><span class="Apple-style-span" style="color:#660000;">14. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും. </span></div><div><span class="Apple-style-span" style="color:#660000;">15. ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന് നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല് തകര്‍ക്കും. (ഉത്പത്തി-2) </span></div><div><br /></div><div><a href="http://muslimchristiansamvaadam.blogspot.com/2010/03/blog-post_29.html">സാത്താന് ചെയ്തതിനു പാമ്പെന്തു പിഴച്ചു എന്ന പോസ്റ്റ് കൂടുതല്‍ വായനക്ക്</a>.</div><div><br /></div><div><b>ഒരു വംശത്തെ മുഴുവന്‍ ശപിക്കുന്നു. </b></div><div><br /></div><div style="text-align: justify;">ഒരു അബൂലഹബിനെ ശപിച്ചതില്‍ അമര്‍ശം കൊള്ളുന്ന കാളിദാസന് ബൈബിളില്‍ ഒരു വംശത്തെ മുഴുവന്‍ ഭാവികാലത്തേക്ക് കൂടി ശപിച്ച് അടിമകളാക്കിയ ദൈവ വിധിയെ കുറിച്ച് എന്തു പറയുന്നു.</div><div style="text-align: justify;"><a href="http://muslimchristiansamvaadam.blogspot.com/2010/04/blog-post_18.html">നോഹ ദൈവത്തിന്റെ കൃപ ലഭിച്ചവന്- പക്ഷെ വലിയ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു ദൈവത്തെ സ്തുതിച്ചു ജീവിതം സമര്‍പ്പിക്കുന്നതിനു പകരം വീഞ്ഞു കുടിച്ചു നഗ്നനായി കിടക്കുന്നു. ഒരു ദിവസം കൂടാരത്തില്‍ മത്ത് പിടിച്ച് നഗ്നനായപ്പോള്‍ അവിടേക്ക് കയറി വന്ന ഒരു മകന് അതു കണ്ടു. അതിനു ശാപം കിട്ടിയതോ മകനല്ല, മകന്റെ മകന്. അവനിലൂടെയുള്ള വംശം മുഴുവന്‍ അടിമകളാകുമെന്ന് നോഹ. നോഹ ഒരു മനുഷ്യന് മാത്രം. നോഹയുടെ ശാപം നടപ്പിലാക്കുന്നത് ദൈവമല്ലെ? ആ ദൈവത്തിന്നറിയില്ലെ ഇത് ശരിയല്ല എന്ന്? </a></div><div style="text-align: justify;"><br /></div><div style="text-align: justify;">ഇത് മൂന്ന് കാര്യങ്ങള്‍ - അപ്പോള്‍ ഇതെല്ലാം നമ്മുടെ കയ്യിലെ ബൈബിളിലെ ശാപകഥകളാണെന്നിരിക്കെ എന്തിനാണ് തന്റെ മന്തുകാല് മണലില്‍ പൂഴ്ത്തി മറ്റുള്ളവരെ പരിഹസിക്കുന്നത്. </div><div style="text-align: justify;"><br /></div><div>ഇനി എന്താണ് ഖുര്‍ആനിലെ അദ്ധ്യായം 111 ലെ വിഷയം. </div><div> </div><div><b>അവതരണ പശ്ചാത്തലം</b></div><div><br /></div><div style="text-align: justify;">വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിന്റെ ശത്രുക്കളില്‍ ഒരാളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച ഒരേയൊരു സ്ഥലമാണിത്. എന്തുകൊണ്ട് എന്നത് പഠന വിധേയമാക്കേണ്ടതു തന്നെയാണു. മക്കയില്‍ അബൂലഹബ് മാത്രമായിരുന്നില്ല പ്രവാചകന്റെ ശത്രു. ഇങ്ങനെ പേരുവിളിച്ച് ആക്ഷേപിക്കാന്‍, അബൂലഹബിനു മാത്രം ഉണ്ടായിരുന്ന വിശേഷമെന്ത് എന്നത് ഒരു ചോദ്യമാണ്. അതു മനസ്സിലാക്കാന്‍ അക്കാലത്തെ അറബി സാമൂഹികജീവിതത്തെ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അബൂലഹബ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.</div><div style="text-align: justify;"><br /></div><div style="text-align: justify;">പ്രാചീനകാലത്ത് അറബ് ദേശത്തെങ്ങും അരക്ഷിതാവസ്ഥയും കൊള്ളകളും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരുന്നു. ഇത് ഒരാള്‍ക്ക് തന്റെ ജീവന്റെയും ധനത്തിന്റെയും അഭിമാനത്തിന്റെയും സുരക്ഷിതത്വത്തിന് സ്വന്തം കുടുംബത്തിന്റെയും രക്തബന്ധുക്കളുടെയും സംരക്ഷണമല്ലാതെ മറ്റൊരു ഗ്യാരണ്ടിയുമില്ല എന്നതായിരുന്നു നൂറ്റാണ്ടുകളോളം അവിടത്തെ അവസ്ഥ. അതുകൊണ്ട് അറേബ്യന്‍ സാമൂഹികജീവിതത്തില്‍ കുടുമ്പമഹിമ കടന്നു വരാനുള്ള പ്രധാന കാരണമുണ്ടായത്. കുടുംബസ്നേഹവും ബന്ധങ്ങളുടെ ഭദ്രതയും അതിപ്രധാനമായ മൂല്യമായി കരുതപ്പെട്ടിരുന്നു. കുടുംബവിഭജനം മഹാപാപമായും ഗണിക്കപ്പെട്ടു.</div><div style="text-align: justify;"><br /></div><div style="text-align: justify;">പ്രവാചകന് നേരിട്ട ഊരുവിലക്കിന്റെ ചരിത്രത്തില്‍തന്നെ ഈ പാരമ്പര്യത്തിന്റെ സ്വാധീനം കാണാം. പ്രവാചകന് ഇസ്ലാമിക പ്രബോധനമാരംഭിച്ചപ്പോള്‍ കാരണവന്മാരും മറ്റു ഖുറൈശികുടുംബങ്ങള്‍ അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. എന്നാല്‍, ഹാശിംവംശവും മുത്ത്വലിബ്വംശവും (ഹാശിമിന്റെ സഹോദരന് മുത്ത്വലിബിന്റെ സന്തതികള്‍) തിരുമേനിയോട് ശത്രുത കാട്ടിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് പരസ്യമായ സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാലോ, അവരിലധികമാളുകളും നബി (സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇത് മറ്റു ഗോത്രങ്ങളെ ചൊടിപ്പിക്കാതിരുന്നത് അന്നത്തെ വ്യവസ്ഥിതിയുടെ ഭാഗമായതിനാലാണു. അതുകൊണ്ടാണ് ബനൂഹാശിമിനെയും ബനൂമുത്ത്വലിബിനെയും, അവര്‍ ഒരു പുത്തന്‍ മതക്കാരന് സംരക്ഷണം നല്‍കിക്കൊണ്ട് സ്വന്തം പിതാക്കളുടെ മതത്തില്‍നിന്ന് വ്യതിചലിച്ചുപോയി എന്ന് ആക്ഷേപിക്കാതിരുന്നത്. സ്വകുടുംബത്തിലെ ഒരംഗത്തെ ഒരു സാഹചര്യത്തിലും ശത്രുക്കള്‍ക്ക് ഏല്പിച്ചു കൊടുത്തുകൂടാ എന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക വ്യവസ്ഥിതി അന്ന് ഉരിത്തിരിഞ്ഞിരുന്നു. ഇത് തങ്ങളുടെ വിഭാഗത്തിലെ ആളുകളുടെ തെറ്റുകളെയും ന്യായീകരിക്കുന്ന ഒരു ദോഷവും പേറിയിരുന്നു. തങ്ങളുടെ ഉറ്റവരെ പിന്തുണയ്ക്കുന്നത് ഖുറൈശികളുടെ എന്നല്ല, എല്ലാ അറബികളുടെയും ദൃഷ്ടിയില് തികച്ചും സ്വാഭാവികമായിരുന്നു. ജാഹിലിയ്യാകാലത്തു പോലും അറബികള്‍ ഈ ധാര്‍മികമൂല്യം നിര്‍ബന്ധമായും ആദരിക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ചിരുന്നു.</div><div style="text-align: justify;"><br /></div><div style="text-align: justify;">ഇസ്ലാമിനോടുള്ള വിരോധം മൂത്ത് ഒരാള്‍ മാത്രമാണിതു മറന്നത്. അത് അബൂലഹബ് ആയിരുന്നു. അയാള്‍ റസൂല്‍ (സ) തിരുമേനിയുടെ പിതൃവ്യനാണ്. പ്രവാചകന്റെ പിതാവിന്റെയും അയാളുടെയും പിതാവ് ഒരാളാണ്. പിതൃവ്യന് പിതാവിന്റെ സ്ഥാനമുണ്ടെന്നായിരുന്നു അറബികളുടെ സങ്കല്പം. പ്രത്യേകിച്ച് സഹോദരപുത്രന്റെ പിതാവ് മരിച്ചുപോയാല്‍ പിന്നെ പിതൃവ്യന് അവനെ സ്വന്തം പുത്രനെപ്പോലെ പോറ്റിക്കൊള്ളുമെന്നാണ് അറബി സാമൂഹിക സമ്പ്രദായപ്രകാരം പ്രതീക്ഷിക്കപ്പെടുക. പക്ഷേ, പ്രവാചകനോടുള്ള വിരോധം മൂലം ഈ അറേബ്യന്‍ പാരമ്പര്യങ്ങളെയെല്ലാം അയാള്‍ തൃണവല്ഗണിച്ചു കളഞ്ഞു.</div><div style="text-align: justify;"><br /></div><div style="text-align: justify;"> നബി (സ) പൊതു പ്രബോധനം ആരംഭിക്കാന്‍ കല്പിക്കപ്പെടുകയും ആദ്യമായി സ്വന്തം ഉറ്റവരെയും ഉടയവരെയും ദൈവിക ശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന് നിര്‍ദേശിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുമേനി (സ) ഒരു പ്രഭാതത്തില്‍ സഫാ മലയുടെ മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:ഹാ, ആപത്തിന്റെ പ്രഭാതം. അറബികളുടെ സമ്പ്രദായപ്രകാരം, പ്രഭാതം വെളിച്ചംവെക്കുമ്പോള്‍ ഏതെങ്കിലും ശത്രുക്കള്‍ സ്വഗോത്രത്തെ ആക്രമിക്കാന്‍ പാഞ്ഞുവരുന്നതു കണ്ടാലാണ് ഇങ്ങനെ വിളിച്ചു കൂവുക. തിരുമേനിയുടെ ശബ്ദം കേട്ട് ആളുകള്‍ അന്വേഷിച്ചു: ആരാണ് വിളിച്ചു പറയുന്നയ്?` അത് മുഹമ്മദി(സ)ന്റെ ശബ്ദമാണെന്നറിഞ്ഞപ്പോള്‍ എല്ലാ ഖുറൈശികുടുംബങ്ങളുടെയും ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. നേരിട്ടുവരാന്‍ കഴിയുന്നവര്‍ നേരിട്ടുവന്നു. അതിനു വയ്യാത്തവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ തിരുമേനി, അല്ലയോ ഹാശിംകുടുംബമേ, അബ്ദുല്‍മുത്ത്വലിബ് കുടുംബമേ, ഫിഹ്ര്‍കുടുംബമേ, ഇന്ന കുടുംബമേ, ഇന്ന കുടുംബമേ എന്നിങ്ങനെ ഓരോ കുടുംബത്തിന്റെയും പേരു വിളിച്ചുകൊണ്ടു പറഞ്ഞു: "ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?``</div><div style="text-align: justify;">ജനം പറഞ്ഞു: "താങ്കള്‍ എപ്പോഴെങ്കിലും കളവു പറയുന്നതു കേട്ടതായി ഞങ്ങള്‍ക്കനുഭവമില്ലല്ലോ.`` തിരുമേനി പറഞ്ഞു: "എങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിതാ മുന്നറിയിപ്പ് നല്കുന്നു; കഠിനമായ ശിക്ഷ വരുന്നുണ്ട്. എല്ലാവരും നിശബ്ദരായിരിക്കുമ്പോള്‍ അബൂലഹബ് പറഞ്ഞു: تَبًّالَّكَ ألِهَـذَا جَمَعْتَنَا (നീ നശിച്ചുപോവട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?) അയാള്‍ റസൂല്‍തിരുമേനിയെ എറിയാന്‍ കല്ലെടുത്തു എന്നും ഒരു നിവേദനത്തിലുണ്ട്. </div><div> </div><div style="text-align: justify;">അബൂലഹബിന് പുതിയ മതത്തോടുള്ള വിരോധത്തിന് മറ്റൊരു കാരണവുമുണ്ട്.</div><div style="text-align: justify;"> ഒരു ദിവസം അബൂലഹബ് റസൂല്‍തിരുമേനിയോടു ചോദിച്ചു: നിന്റെ മതം സ്വീകരിച്ചാല്‍ എനിക്കെന്താണ് കിട്ടുക?` തിരുമേനി പറഞ്ഞു: മറ്റെല്ലാ വിശ്വാസികള്‍ക്കും കിട്ടുന്നതുതന്നെ.` അബൂലഹബ്: എനിക്ക് ഒരു ശ്രേഷ്ഠതയുമില്ലെന്നോ?` തിരുമേനി: അങ്ങ് എന്താണാഗ്രഹിക്കുന്നത്?` അബൂലഹബ് പറഞ്ഞു: ങ്ഹും, ഞാനും മറ്റുള്ളവരും തുല്യരാകുന്ന ഈ മതം നശിച്ചുപോട്ടെ! മക്കയില്‍ അബൂലഹബും തിരുമേനിയും വളരെ അടുത്ത അയല്‍ക്കാരായിരുന്നു. രണ്ടു വീടുകള്‍ക്കുമിടയില്‍ ഒരു ചുമരേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹവും മറ്റു അയല്‍ക്കാരും ചേര്‍ന്ന് നബിയെ ഉപദ്രവിച്ചു പോന്നു. ഈയാളുകള്‍ തിരുമേനിക്ക് വീട്ടില്‍ ഒരു സ്വൈരവും കൊടുത്തിരുന്നില്ല. ചിലപ്പോള്‍ അദ്ദേഹം നമസ്കരിക്കുമ്പോള്‍ അവര്‍ മതിലിനു മുകളിലൂടെ ഒട്ടകക്കുടലുകള്‍ അദ്ദേഹത്തിനു നേരെ എറിയുമായിരുന്നു. ചിലപ്പോള്‍ മുറ്റത്തു ഭക്ഷണം പാകംചെയ്യുമ്പോള്‍ പാത്രങ്ങളിലേക്ക് വൃത്തികേടുകള്‍ എറിയും. ഒരിക്കല്‍ തിരുമേനി പുറത്തുവന്ന് അവരോട് ചോദിച്ചു: "ഓ അബ്ദുമനാഫ് തറവാട്ടുകാരേ, ഇതെന്ത് അയല്‍പക്കമര്യാദയാണ്?`` അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ ആവട്ടെ, രാത്രികാലങ്ങളില്‍ തിരുമേനിയുടെ വാതില്ക്കല് മുള്ളുനിറഞ്ഞ ചപ്പുചവറുകള്‍ കൊണ്ടുവന്നിടുക പതിവ് തന്നെയായി സ്വീകരിച്ചിട്ടുണ്ടായിരുന്നു. നേരം വെളുത്ത് പുറത്തുവരുമ്പോള്തന്നെ റസൂലിന്റെയോ അവിടത്തെ മക്കളുടെയോ കാലില്‍ മുള്ളു തറയ്ക്കട്ടെ എന്നായിരുന്നു അവരുടെ വിചാരം. </div><div style="text-align: justify;"><br /></div><div style="text-align: justify;">പ്രവാചകത്വത്തിനു മുമ്പ് നബി(സ)യുടെ രണ്ടു പെണ്മക്കളെ അബൂലഹബിന്റെ മക്കളായ ഉത്ബയും ഉതൈബയും വിവാഹം ചെയ്തിരുന്നു. പ്രവാചകത്വ ലബ്ധിക്കുശേഷം നബി (സ) ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ അബൂലഹബ് തന്റെ രണ്ടുപുത്രന്മാരെയും വിളിച്ചിട്ടു പറഞ്ഞു: "നിങ്ങള്‍ രണ്ടുപേരും മുഹമ്മദിന്റെ പുത്രിമാരെ വിവാഹമോചനം ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെ കണ്ടുമുട്ടുന്നത് എനിക്ക് ഹറാം (നിഷിദ്ധം) ആയിരിക്കുന്നു.`` അങ്ങനെ അവരിരുവരും പ്രവാചകന്റെ മക്കളെ വിവാഹമോചനം ചെയ്തു. </div><div style="text-align: justify;"><br /></div><div style="text-align: justify;">അബൂലഹബിന്റെ ദുഷ്ടമനസ്സ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സംഭവം: തിരുമേനിയുടെ സീമന്തപുത്രന് ഖാസിമിന്റെ മരണാനന്തരം രണ്ടാമത്തെ പുത്രന് അബ്ദുല്ലാ കൂടി മരിച്ചപ്പോള്‍ ഇയാള്‍ സഹോദരപുത്രന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതിനു പകരം, ഖുറൈശിപ്രമാണിമാരുടെ അടുത്തേക്ക് ആഹ്ളാദപൂര്‍വം ഓടിച്ചെന്നിട്ട് അവരെ അറിയിച്ചു: "കേട്ടോളൂ, ഇന്നത്തോടെ മുഹമ്മദ് വേരറ്റവനായിരിക്കുന്നു!`` അബൂലഹബിന്റെ ഈ നടപടി സൂറ അല്‍കൌഥറിന്റെ വ്യാഖ്യാനത്തില്‍ നാം പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്നതിനുവേണ്ടി റസൂല്‍ തിരുമേനി എങ്ങോട്ടു പോയാലും ഇയാള്‍ തിരുമേനിയുടെ പിന്നാലെ പോയി, ആളുകള്‍ തിരുമൊഴികള്‍ കേള്‍ക്കുന്നത് തടയുക പതിവായിരുന്നു.</div><div style="text-align: justify;"><br /></div><div style="text-align: justify;">ഒരു ഹദീസില്‍ ഇങ്ങിനെ കാണാം "ദുല്‍മജാസ് ചന്തയില്‍ റസൂല്‍ (സ) തിരുമേനി ആളുകളോട് ഇങ്ങനെ പറയാറുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്: ജനങ്ങളേ, അല്ലാഅഹു അല്ലാതെ ആരാധ്യനില്ല എന്ന് പറയുക, മോക്ഷം പ്രാപിക്കുക.` അദ്ദേഹത്തെ കല്ലെറിഞ്ഞുകൊണ്ട് ഒരാള്‍ പിന്നാലെയും ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കാല്‍മടമ്പുകള്‍ നിണം പുരണ്ടു. അയാള്‍ പറയുന്നു: ഇവന് വ്യാജനാണ്. ഇവനെ വിശ്വസിക്കരുത്.` ആരാണതെന്ന് അന്വേഷിച്ചപ്പോള്‍ ആളുകള്‍ പറഞ്ഞു: അത് അദ്ദേഹത്തിന്റെ പിതൃവ്യന് അബൂലഹബാണ് .</div><div style="text-align: justify;"><br /></div><div style="text-align: justify;">പ്രവാചകത്വത്തിന്റെ ഏഴാം ആണ്ടില്‍ ഖുറൈശി കുടുംബങ്ങളെല്ലാം ബനൂ ഹാശിമുമായും ബനുല്‍ മുത്ത്വലിബുമായും ഉള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും, തിരുമേനിയെ സഹായിക്കാനും സംരക്ഷിക്കാനും ഉറച്ചുനിലകൊണ്ട ഈ രണ്ടു കുടുംബങ്ങളും ശിഅ്ബുഅബീത്വാലിബില്‍ ഉപരോധിതരാവുകയും ചെയ്തപ്പോള്‍ അബൂലഹബ് മാത്രം സ്വന്തം കുടുംബത്തിനെതിരായി ഖുറൈശികാഫിറുകളെ പിന്തുണച്ചു. ഈ ഊരുവിലക്ക് മൂന്നു വര്‍ഷം നീണ്ടുനിന്നു. അതിനിടയില്‍ ഹാശിം കുടുംബവും മുത്ത്വലിബ് കുടുംബവും ക്ഷാമത്തിന്റെ നെല്ലിപ്പടി കണ്ടു. പക്ഷേ, അബൂലഹബിന്റെ സമ്പ്രദായമിതായിരുന്നു: മക്കയില്‍ ഏതെങ്കിലും കച്ചവടസംഘം എത്തുമ്പോള്‍ ഉപരോധിത നിരയില്‍നിന്നും ആരെങ്കിലും ഭക്ഷണസാധനം വാങ്ങുന്നതിനു വേണ്ടി അവരെ സമീപിച്ചാല്‍ അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര ഭീമമായ വില വാങ്ങണമെന്ന് അയാള്‍ കച്ചവടക്കാരോട് വിളിച്ചുപറയും. അവരുടെ കച്ചവടം മുടങ്ങുന്നതുകൊണ്ടുള്ള നഷ്ടം താന്‍ നികത്തിത്തരുമെന്ന് വാക്കുകൊടുക്കുകയും ചെയ്യും. അങ്ങനെ കച്ചവടക്കാര്‍ ആവശ്യക്കാരോട് താങ്ങാനാവാത്ത വില ചോദിക്കുന്നു. അവര്‍ ഭക്ഷണം വാങ്ങാനാവാതെ വിശന്നുപൊരിയുന്ന കുടുംബാംഗങ്ങളുടെ അടുത്തേക്ക് വെറുംകൈയോടെ മടങ്ങുന്നു. അനന്തരം അബൂലഹബ് ആ സാധനങ്ങളൊക്കെ മാര്‍ക്കറ്റ് വിലയ്ക്കു വാങ്ങുന്നു.</div><div style="text-align: justify;"><br /></div><div style="text-align: justify;"> അയാളുടെ ഇത്തരം ചെയ്തികള്‍ മൂലമാണ് ഈ സൂറയില്‍ അയാള്‍ പേരു വിളിച്ച് ആക്ഷേപിക്കപ്പെട്ടത്. അത് പ്രത്യേകിച്ച് ആവശ്യമായിത്തീര്‍ന്നതിനു കാരണം ഇതായിരുന്നു: മക്കയിലേക്ക് പുറത്തുനിന്ന് തീര്‍ഥാടകര്‍ വന്നെത്തുന്നു. വിവിധ സ്ഥലങ്ങളിലെ ചന്തകളിലും പലയിടത്തുനിന്നും ആളുകള്‍ വന്നുചേരുന്നു. അവിടെയൊക്കെ നബി(സ)യുടെ സ്വന്തം പിതൃവ്യന്‍തന്നെ പിന്നാലെ ചെന്ന് അദ്ദേഹത്തെ എതിര്‍ക്കുകയാണ്. ഒരാള്‍ കാരണമില്ലാതെ സ്വന്തം സഹോദരപുത്രനെ അന്യരുടെ മുന്നില്‍വെച്ച് ശകാരിക്കുകയും കല്ലെറിയുകയും കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്യുക എന്നത് അറബികളുടെ സുപരിചിതമായ പാരമ്പര്യമനുസരിച്ച് പ്രതീക്ഷിക്കാനാവാത്ത കാര്യമാണ്. </div><div style="text-align: justify;"><br /></div><div style="text-align: justify;">അക്കാരണത്താല്‍ അബൂലഹബിന്റെ സംസാരത്തില്‍ സ്വാധീനിക്കപ്പെട്ട് ആളുകള്‍ നബി(സ)യെക്കുറിച്ച് സംശയത്തിലായി. പക്ഷേ, ഈ സൂറ അവതരിച്ചപ്പോള്‍ കോപാന്ധനായി വെകിളിയെടുത്ത് അബൂലഹബ് അതുമിതും ജല്പിക്കാന് തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി, റസൂലി(സ)ന്നെതിരില്‍ ഇയാള്‍ പറയുന്നതൊന്നും പരിഗണനീയമല്ലെന്ന്. ഇയാള്‍ക്ക് തന്റെ സഹോദരപുത്രനോടുള്ള വിരോധംകൊണ്ട് ഭ്രാന്തു പിടിച്ചിരിക്കുകയാണെന്നവര്‍ക്ക് തോന്നി. അതിനുപുറമേ സ്വന്തം പിതൃവ്യനെ പേരു ചൊല്ലി ആക്ഷേപിച്ചതോടെ, ആരെയെങ്കിലും പരിഗണിച്ച് റസൂല്‍ (സ) ദീനീവിഷയത്തില്‍ വല്ല വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കുമെന്ന ആളുകളുടെ പ്രതീക്ഷക്ക് എന്നെന്നേക്കുമായി അറുതിയാവുകയും ചെയ്തു. റസൂല്‍തിരുമേനി പരസ്യമായി സ്വന്തം പിതൃവ്യനെ ആക്ഷേപിച്ചപ്പോള്‍ ഇവിടെ യാതൊരു പക്ഷപാതിത്വത്തിനും പഴുതില്ലെന്ന് അവര്‍ക്ക് ബോധ്യമായി. വിശ്വാസം കൈക്കൊള്ളുകയാണെങ്കില്‍ അന്യന് അദ്ദേഹത്തിന് സ്വന്തക്കാരനാകും. സത്യനിഷേധമനുവര്‍ത്തിക്കുകയാണെങ്കില്‍ ഉടപ്പിറന്നവന് അന്യനാവുകയും ചെയ്യും. ഇക്കാര്യത്തില്‍ ഇന്നവന്, ഇന്നവന്റെ മകന് എന്നതിന് യാതൊരു പ്രസക്തിയുമില്ല.</div><div style="text-align: justify;"><br /></div><div style="text-align: justify;"><b>ഇനി ഭാഷാപരമായ ഒരു കാരണവുമുണ്ട്.</b></div><div style="text-align: justify;"><br /></div><div style="text-align: justify;">അബൂലഹബ് നബിയെ ഭത്സിക്കാന്‍ ഉപയോഗിച്ചിരുന്ന പദം തബ്ബത്ത് എന്നായിരുന്നു. നീ നശിച്ചു എനാണര്‍ത്ഥം. അതേ പദം അതി മനോഹരമായ കാവ്യരീതിയില്‍ തിരിച്ച് ഉപയോഗിക്കുകയാണു ഖുര്‍ആന്‍ ചെയ്തത്. അത് മലയാള ഭാഷാ തര്‍ജ്ജമയില്‍ ഉള്‍കൊള്ളാനാവില്ല. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഉദാഹരണത്തിന് കേരം തിങ്ങും കേരളനാടിനി കെ.ആര്.ഗൗരി ഭരിക്കട്ടെ എന്നത് ഒരാള്‍ക്ക് May K.R.Gauri rule the land of Kerala fills with coconut trees എന്ന് തര്‍ജ്ജമ ചെയ്യാനാകും. അതിന്റെ കാവ്യഭംഗി ആ തര്‍ജ്ജമ നല്കുകയില്ല. വാക്യം ശരിയാണ്. പക്ഷെ അക്ഷരങ്ങളുടെ ഭംഗി ഏഴയലത്തു വരില്ല. അതില്‍ ര,ക എന്നീ അക്ഷരങ്ങളുടെ പ്രാസഭംഗി തകര്‍ന്നു പോയിട്ടുണ്ട്. ഇത് തര്‍ജ്ജമ ചെയ്തൊരാള്‍ ഇതിലെന്ത് കാര്യമെന്ന് ചോദിച്ചാല്‍ പെട്ടെന്നുത്തരം പറയാന്‍ കഴിഞ്ഞെന്നു വരില്ല. </div><div style="text-align: justify;"><br /></div><div style="text-align: justify;">അബൂലഹബ് ഉപയോഗിച്ച തബ്ബത്ത് എന്ന പദം കൊണ്ടു തന്നെ <span class="Apple-style-span" style="color:#006600;">തബ്ബത്ത് യദാ അബീലഹബിന് വത്തബ്ബ്</span> എന്ന് ചെല്ലിയപ്പോള്‍ അതേറ്റ് ചൊല്ലിയത് അബൂലഹബിന്റെ കൂട്ടുകാര്‍ കൂടിയായിരുന്നു. അത്ര മനോഹരമായ ഒരാക്ഷേപ ഭാഷ അവര്‍ മുമ്പനുഭവിച്ചിട്ടില്ലായിരുന്നു. കൂടാതെ അബൂലഹബിനും അയാളുടെ ഭാര്യക്കും പിന്നീട് വന്നുഭവിച്ച ദുരവസ്ഥകള്‍ മുഹമദ് നബിയുടെ പ്രവാചകത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തമായും ഖുറൈശികള്‍ക്കനുഭവപ്പെട്ടു. </div><div style="text-align: justify;"><br /></div><div style="text-align: justify;">പോസ്റ്റിന്റെ അവസാനം കാളിദാസന് അസഭ്യഭാഷ സാധാരണപോലെ ഉപയോഗിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കുക എന്നതിന്നപ്പുറം പ്രകോപിപ്പിക്കുക എന്നത് എന്റെ ഉദ്ദേശ്യമല്ലാത്തതിനാല്‍ കാളി കരിംകാളിയായി തുള്ളട്ടെ എന്ന് മാത്രം കുറിക്കുന്നു. </div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com12tag:blogger.com,1999:blog-7712119633291376265.post-16555706533277269692010-06-22T13:19:00.000+04:002010-06-22T13:27:19.872+04:00നീണ്ടു പരന്നു കിടക്കുന്ന ദുനിയാവ്<div>എന്റെ<a href="http://yukthivaadam.blogspot.com/"> യുക്തിവാദം</a> എന്ന ബ്ലോഗ് യുക്തിവാദികള്ക്കുള്ള ചില പ്രതികരണമാണു. ഒരു പ്രതികരണം ചില ബ്ലോഗുകളിലുള്ള ഇടപെടലുകളായിരിക്കും. ആ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത് പോലെ ജബ്ബാറെന്ന യുക്തിവാദിയുടെ ഒരു പോസ്റ്റിനുള്ള പ്രതികരണമായിരുന്നു <a href="http://yukthivaadam.blogspot.com/2009/06/blog-post_12.html">പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍</a> എന്ന പോസ്റ്റ്. ഒരു യുക്തിവാദിയോടും ഒരു വിശ്വാസിയോടും ഒരേ സമീപനത്തോടെയല്ല ഒരാള്‍ക്കിടപെടാന്‍ കഴിയുക. ഒരു ക്രൈസ്തവനായ കാളിദാസനോട് ജബ്ബാറിന്റെ പോസ്റ്റില്‍ ഇടപെടുന്ന അതേ രീതിയില്‍ മറുപടി പറയേണ്ടതില്ലല്ലോ. എല്ലാ മത വിശ്വാസികളും പ്രപഞ്ചത്തെ നിയന്ത്രൈക്കുന്ന ഒരു ശക്തിയില്‍ അവന്റെ ഇടപെടലുകളില്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ അക്കാര്യങ്ങളില്‍ അവക്കെല്ലാം തന്നെ ചില യോജിപ്പുകളുണ്ട്. </div><div><br /></div><div>പക്ഷെ, അതേ പോസ്റ്റിന് കാളിദാസന് ചില പ്രതികരണങ്ങള്‍ <span class="Apple-style-span" style="font-family: 'Trebuchet MS', Verdana, Arial, sans-serif; color: rgb(51, 51, 51); "><span class="Apple-style-span" style="font-size: medium;"><a href="http://kaalidaasan-currentaffairs.blogspot.com/2010/06/blog-post_08.html">നീണ്ടു പരന്നു കിടക്കുന്ന ദുനിയാവ് </a>എന്ന പോസ്റ്റിലൂടെ </span></span> നടത്തുമ്പോള്‍ രസകരമായ ചില സത്യങ്ങള്‍ സമ്മതിക്കുക കൂടി കാളിദാസന് ചെയ്യുന്നുണ്ട്. ഏതോ ഒരു മുസ്തഫയുടെ കഥയില്‍ തുടങ്ങുന്ന കാളിദാസന് എന്റെ പോസ്റ്റിലെ വിഷയവുമായി ഒരു ബന്ധവുമില്ലാതെ ചില ഭാഗങ്ങള്‍ എടുത്തുദ്ധരിക്കുന്നതില്‍ എന്തു പറയാനാണു. ഒമ്പതോളം പോസ്റ്റുകളിലായി വിശദീകരിച്ചു മറുപടി പറഞ്ഞത് മുഴുവന്‍ മറച്ചു വച്ച് പിന്നെയും പറഞ്ഞത് തന്നെ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. ജബ്ബാര്‍ പോലും ഇത്ര മാന്യതയില്ലാതെ ചെയ്തിട്ടില്ല. </div><div><br /></div><div>കാളിദാസന് എഴുതുന്നതിങ്ങിനെ-</div><div><br /></div><div><span class="Apple-style-span" style="color:#660000;">മൊഹമ്മദ് ഖുറാന് എഴുതിയ കാലത്തെ സാധാരണ മനുഷ്യരുടെ വിശ്വാസം ഭൂമി പരന്നതാണെന്നായിരുന്നു. അതിനെ സാധൂകരിക്കുന്ന അനേകം ആയത്തുകള്‍ ഖുറാനിലുണ്ട്. 1300 വര്‍ഷങ്ങളോളം ഖുറാനും ഹദീസുകളും വായിച്ചു പഠിച്ച് മറ്റുള്ളവരെ പഠിപ്പിച്ച ഇസ്ലാമിക പണ്ഡിതരും മുസ്ലിങ്ങളും അത് തന്നെയാണു വിശ്വസിച്ചത്. </span></div><div><span class="Apple-style-span" style="color:#660000;"> </span></div><div>പ്രവാചകനായിരുന്നു ഖുര്‍ആന്‍ എഴുതിയിരുന്നുവെങ്കില് തീര്‍ച്ചയായും കാളിദാസന് പറഞ്ഞത് ശരിയാകണമായിരുന്നു. ഖുര്‍ആന്‍ പ്രവാചകന്റെ സൃഷ്ടിയല്ല എന്നതിനെ കാളിദാസന് അറിയാതെ അംഗീകരിക്കേണ്ടി വരുന്നതാണ് ഈ വാക്കുകള്‍. പ്രവാചകനെത്രയോ കാലങ്ങള്‍ക്കു ശേഷമാണു ഭൂമിയുടെ ആകൃതിയെ കുറിച്ചെല്ലാം കണ്ടെത്തുന്നത്. മുസ്ലിം പണ്ഡിതര്‍ എഴുതിയതില്‍ അബദ്ധങ്ങള്‍ ഉണ്ടായിട്ടില്ല എന്നാരും പറഞ്ഞിട്ടുമില്ല. ഖുര്‍ആനില്‍ അബദ്ധങ്ങളില്ല എന്നേ പറഞ്ഞിട്ടുള്ളൂ. </div><div><br /></div><div>ഇനി ഖുര്‍ആന്‍ ആധുനിക കാലത്തിനനുസൃതമായി വ്യാഖ്യാനിക്കുന്നത് ഭയങ്കര പ്രശ്നം എന്ന നിലയിലാണു കാളിദാസന് എഴുതുന്നത്. അങ്ങിനെ വ്യാഖ്യാനിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണു അതിന്റെ ഏറ്റവും വലിയ അത്ഭുതമായി മുസ്ലിങ്ങള്‍ മനസ്സിലാക്കുന്നത്. ബൈബിള്‍ അങ്ങിനെ വ്യാഖ്യാനിക്കാന്‍ കഴിയുന്നില്ല എന്നതിനാല്‍ ഖുര്‍ആനും വ്യാഖ്യാനിക്കരുതെന്ന് ശഠിച്ചിട്ടെന്ത് ഫലം. സത്യമായും ഇതൊരു കുഷ്ഠരോഗ മനസ്ഥിതി എന്നു പരിതപിക്കാനെല്ലാതെ മറ്റൊന്നും ചെയ്യാന്‍ നിര്‍വാഹമില്ലല്ലോ? </div><div><br /></div><div>കൂടാതെ ആപേക്ഷികതാ സിദ്ധാന്തത്തെ ഞാന്‍ ഉദാഹരിച്ചതിനെയും കാളി കയറി പിടിക്കുന്നുണ്ട്. പ്രപഞ്ചശാസ്ത്രം പറയുമ്പോള്‍ അതിനനുസൃതമായ ശാസ്ത്രകാര്യങ്ങളും പറയേണ്ടിവരില്ലെ. അതോ ഞാന്‍ പറഞ്ഞത് ശാസ്ത്രവിഭാഗത്തില്‍ വരില്ല എന്നാണോ? </div><div><br /></div><div>കാളിദാസന്റെ പോസ്റ്റില്‍ നിന്നും-</div><div><br /></div><div><span class="Apple-style-span" style="color:#660000;">ഖുറാനിലെ ഒരു പരാമര്‍ശമാണു താഴെ. </span></div><div><span class="Apple-style-span" style="color:#660000;">രാത്രിയെക്കൊണ്ട് അവന് പകലിന്മേല് ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന് രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന് നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു.</span></div><div><span class="Apple-style-span" style="color:#660000;"><br /></span></div><div><span class="Apple-style-span" style="color:#660000;">ഇതിനെ കാട്ടിപ്പരുത്തി വിശദീകരിക്കുന്നതിങ്ങനെ. </span></div><div><span class="Apple-style-span" style="color:#660000;"><br /></span></div><div><span class="Apple-style-span" style="color:#660000;">മനുഷ്യര്‍ക്ക് അനുഗ്രഹമായ ഭൂമിയെ കുറിച്ച് സൂചിപ്പിക്കുന്നിടത്തല്ലാം അതിനെ പരന്നതായും വിരിപ്പായും പറയുന്ന ഖുര്‍ആന്‍ അകാശത്തെയും ഭൂമിയേയും കുറിച്ച് പറയുന്നിടത്താണ് പന്തിന്റെ രൂപത്തിലേക്കു വരുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാഥമികത അറിയുന്നവര്‍ ഇതൊന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും. </span></div><div><span class="Apple-style-span" style="color:#660000;"> </span></div><div><span class="Apple-style-span" style="color:#660000;">അവിടെ കാട്ടിപ്പരുത്തി അറ്റ കൈ തന്നെ പ്രയോഗിച്ചു. 1400 വര്‍ഷങ്ങള്‍ക്ക് ശേഷം ഐന്സ്റ്റീന് കണ്ടുപിടിക്കുമെന്ന് അള്ളാക്കുറപ്പുണ്ടായിരുന്ന ആപേക്ഷികതാ സിദ്ധാന്തം തന്നെ അങ്ങു പ്രയോഗിച്ചു. ചുറ്റിപ്പൊതിയുക എന്ന വാക്കിനെ എടുത്ത് അമ്മാനമാടി അത് ഭൂമിക്കു ചുറ്റി പൊതിയുന്നതാണെന്നും സ്ഥാപിച്ചു. എന്തൊരു പ്രൌഡ ഗംഭീര പ്രയോഗം. ആരും കോരിത്തരിച്ചു പോകും. ചുറ്റുക എന്നാല്‍ അത് ഉരുണ്ട സാധനത്തെ തന്നെയാകണം, എന്നാലല്ലെ ഭൂമി ഉരുണ്ടതാകൂ. മുസ്ലിങ്ങള്‍ മയ്യത്താവുമ്പോള്‍ മയ്യത്തിനെ തുണികൊണ്ടു ചുറ്റിപ്പൊതിയാറുണ്ട്. അത് ശവശരീരം ഉരുണ്ടിരിക്കുന്നതുകൊണ്ടാകാം. തിരുവായ്ക്ക് എതിര്‍വായുണ്ടാകാന്‍ ആകില്ലല്ലോ. </span></div><div><br /></div><div>ജബ്ബാര്‍ തന്റെ പോസ്റ്റില്‍ ഈ ഭാഗം കൊടുത്ത് വിമര്‍ശിച്ചതിനെ ഖണ്ഡിക്കുകയാണു <a href="http://yukthivaadam.blogspot.com/2009/06/8.html">ഞാനീ പോസ്റ്റില്‍ ചെയ്തത്.</a> അതിന്റെ വിശദീകരണങ്ങള്‍ അവിടെ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനിയും വിശദീകരിക്കുന്നില്ല. കാളിദാസന് ബൈബിളിലെ ദൈവത്തെ വിശദീകരിക്കുന്നതില്‍ പരാജയപ്പെടുന്നതില്‍ ഖുര്‍ആനിനു നേരെ അസഹിഷ്ണുത പുലര്‍ത്തിയിട്ടു കാര്യമില്ല. കാലം അഥവാ സമയവും ദൈവ സൃഷ്ടിയാണു. അതിനാല്‍ തന്നെ കാലങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ ദൈവവചനങ്ങള്‍ക്ക് കഴിയും-കഴിയണം. . അങ്ങിനെ നേരിടാനാവാത്ത വേദഗ്രന്ഥമാണു തന്റെ കയ്യിലുള്ളത് എന്നും അത് യഥാര്‍ത്ഥ ദൈവ വചനമല്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുക. ഈ സത്യം മനസ്സിലാക്കുകയേ നിര്‍വാഹമുള്ളൂ. </div><div><br /></div><div>ഐന്സ്റ്റീന് കണ്ടുപിടിച്ചാലുമില്ലെങ്കിലും ആപേക്ഷികത എന്നതുള്ളതു തന്നെയല്ലെ? അത് മനസ്സിലാക്കിയാല്‍ പ്രയോഗിക്കേണ്ടിടത്ത് പ്രയോഗിക്കനുമുള്ളതും. </div><div><br /></div><div>ഞാനെഴുതിയതെന്ത് എന്ന് പൂര്‍ണ്ണമായും വായിക്കാന്‍ പോലും ശ്രമിക്കാതെയാണു മറുപടി പോസ്റ്റ് തയ്യാറാക്കുന്നത്. ഭൂമിയെ മറ്റു ഗ്രഹങ്ങളുമായി കണക്കാക്കുമ്പോള്‍ അതിന്റെ ഗോളാകൃതിയും മനുഷ്യന്റെ അനുഗ്രഹങ്ങളെ വിശദീകരിക്കുന്നിടത്ത് അതിനെ വിശാലമായും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു എന്നാണ് ഞാനെഴുതിയത്. അതിനാലാണ് രണ്ടാപേക്ഷികതയിലെ വിശദീകരണങ്ങള്‍ കൊടുത്തതും, </div><div><br /></div><div>മയ്യത്ത് ചുറ്റിപൊതിയുന്നതും ഭൂമിയെ ചുറ്റിപ്പൊതിയുന്നതും മലയാള പ്രയോഗങ്ങളാണു. ഒരു മൂലഗ്രന്ഥവും അതിന്റെ പരിഭാഷയും തമ്മിലുള്ള വ്യത്യാസം അറിയാത്തതില്‍ ഞാനെന്തു ചെയ്യാന്‍- ചുറ്റിപ്പൊതിയുക എന്നതിനു ഉപയോഗിച്ച അറബി പദമെന്ത്? അതിന്റെ മൂലപദമെന്ത് എന്നെല്ലാം മുമ്പ് നടന്ന ചര്‍ച്ചയില്‍ വിശദീകരിച്ചതും. പറഞ്ഞ കാര്യങ്ങള്‍ പിന്നെയും ആവര്‍ത്തിക്കേണ്ടതില്ലല്ലോ? മയ്യത്ത് ചുറ്റിപൊതിയുന്നതിനെ എന്തായാലും കവ്വറ എന്ന പദം ഉപയോഗിക്കില്ല. </div><div><br /></div><div>ഖുര്‍ആനിലെ പരാമര്‍ശം ഞാന്‍ കൊടുത്തതിങ്ങിനെ </div><div><br /></div><div><span class="Apple-style-span" style="color:#666600;">ആകാശങ്ങളും ഭൂമിയും അവന് യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട് അവന് പകലിന്മേല് ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട് അവന് രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന് നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.(ഖുര്‍ആന്‍- 39:5)</span></div><div><br /></div><div>ആകാശങ്ങളും ഭൂമിയും എന്ന് ഖുര്‍ആനില്‍ തന്നെ പറയുന്നു. പിന്നെ ഞാന്‍ അതുപയോഗിക്കുന്നതില്‍ എന്ത് വൈരുദ്ധ്യം?- മാത്രമല്ല ഇത് ഖുര്‍ആനിലെ 39 അദ്ധ്യായത്തിലെ 5-മത്തെ വാക്യം. അതിന്നു മൗദൂദിയുടെ പരിഭാഷയിലെ 79 അദ്ധ്യാത്തിലെ 30- വാക്യത്തിന്റെ അര്‍ത്ഥം കൊടുക്കുന്നതെന്തിന്? ഇങ്ങിനെ തെറ്റിദ്ധരിപ്പിച്ച് എന്ത് നേട്ടമാണു ലഭിക്കുന്നത്? ഖുര്‍ആനില്‍ 79:30 വാക്യമില്ല എന്നാരും അവകാശപ്പെട്ടിട്ടില്ലല്ലോ? അതിന്റെ വിശദീകരണം അതേ പോസ്റ്റില്‍ നല്കിയതും. </div><div><br /></div><div>കാലത്തിനനുസരിച്ച് പൊരുത്തപ്പെടാന്‍ കഴിയാത്ത അബദ്ധങ്ങള്‍ നിറഞ്ഞ ഒരു വേദഗ്രന്ഥത്തില്‍ വിശ്വാസമര്‍പ്പിക്കേണ്ട ഗതികേട് തനിക്കുള്ളതിനാല്‍ മറ്റുള്ളവരെ അസഹിഷ്ണുതയോടെ നോക്കി ചെരുപ്പ് മുറിപ്പിക്കുന്നവര്‍ ചെരുപ്പല്ല തങ്ങളുടെ കാലുകളാണു മുറിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ നന്ന്. </div><div><br /></div><div>ഖുര്‍ആനില്‍ സൂര്യന് ചലിക്കുന്നു എന്ന പരാമര്‍ശമുണ്ട്. അതിനെ നിഷേധിക്കാന്‍ കാളിദാസനാകുന്നില്ല. അപ്പോള്‍ ചെയ്യുന്ന പണി <span class="Apple-style-span" style="color:#660000;">ഭൂമി നിശ്ചലമായി നിന്നിട്ട് സൂര്യന് ചലിക്കുന്നു എന്നാണു മൊഹമ്മദ് ഖുറാനില്‍ ഉദ്ദേശിച്ചത്.</span>എന്ന് എഴുതി വിടുകയാണു. നല്ല വിവരം. ഉദ്ദേശങ്ങളൊക്കെ ഭൂതകാലാടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. പ്രത്യേകിച്ച് ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് വിളമ്പാന്‍. സൂര്യന് ചലിക്കുന്നതായി ഖുര്‍ആന്‍ ആയിരത്തിനാനൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ ഭൂമി നിശ്ചലമായാണ് മൊഹമ്മെദ് കരുതിയിരുന്നതെന്ന് എഴുതിവിടുമ്പോള്‍ അതിന്നുള്ള എന്ത് തെളിവാണു തന്റെ കയ്യിലുള്ളത് എന്നു എഴുതുന്ന ആള് പറയാന്‍ ബാധ്യസ്ഥനാണു. അതല്ല തനിക്ക് തോന്നുന്നതെല്ലാം തന്റെ ബ്ലോഗില്‍ എഴുതും എന്ന സമീപനമാണെങ്കില്‍ ഒന്നും പറയാനില്ല. </div><div><br /></div><div><span class="Apple-style-span" style="color:#660000;"><i>ഹദീസുകള്‍ അനവധിയുണ്ട്. പക്ഷെ കാട്ടിപ്പരുത്തി ഉള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ ആറു ഹദീസുകളേ പൂര്‍ണ്ണമായും അംഗീകരിക്കാറുള്ളു. മൊഹമ്മദിന്റെ ഇരുണ്ട വശങ്ങള് പരാമര്‍ശിക്കുന്ന തബാരിയുടെ ഹദീസൊക്കെ അവര്‍ക്ക് ഹറാമാണ്. അതു പോലെ മുസ്ലിങ്ങള്‍ ഹറാമായി കരുതി തള്ളിക്കളയുന്ന ഖുറാന്റെ മറ്റൊരു തര്‍ജ്ജമയുണ്ട്. ഖലീഫ എന്ന വ്യക്തിയുടേതാണാ തര്‍ജ്ജമ. അദ്ദേഹം ഇതേ വാചകം തര്‍ജ്ജമ ചെയ്തിരിക്കുന്നത് മറ്റ് തര്‍ജ്ജമക്കാരൊക്കെ തര്‍ജ്ജമ ചെയ്തതില്‍ നിന്നും വിഭിന്നമായാണ്. അതിങ്ങനെയാണ്. </i></span></div><div><br /></div><div>ഇതിനെ കുറിച്ചെത്രയോ വിശദീകരിച്ചതാണു. മുസ്ലിങ്ങള്‍ ഏത് സ്വീകരിക്കണമെന്നത് അതിന്റെ മാനദണ്ഡങ്ങള്‍ മുസ്ലിങ്ങള്‍ തന്നെ തീരുമാനിച്ചിട്ടുണ്ടല്ലോ? ക്രൈസ്തവര്‍ ഇന്ന ഏടുകളെല്ലാം സ്വീകരിക്കണമെന്നു മുസ്ലിങ്ങള്‍ ആവശ്യപ്പെടാമോ? ആയിരക്കണക്കിനു കണക്കിനു സുവിശേഷങ്ങളും ഏടുകളുമാണു കാനോനികമല്ല എന്നു പറഞ്ഞ് സഭകള്‍ മാറ്റി വച്ചത്. അവ മുഴുവന്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും സൂക്ഷിച്ചവരെ വധശിക്ഷക്ക് വിധിച്ചിട്ടും ഇന്നും എത്രയോ ഏടുകള്‍ കണ്ടെത്തിയത് പല മ്യൂസിയങ്ങളിലും സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും പഴക്ക്മുണ്ടെന്നു കരുതുന്ന മാര്‍ക്കോസ് എഴുതിയ സുവിശേഷത്തിന്റെ കാലയളവ് പണ്ഡിതര്‍ പറയുന്നത് യേശുവിന് ശേഷം 65-70 എന്നിരിക്കെ അതേ കാലയളവില്‍ തന്നെയുള്ള എത്ര ഏടുകളാണ് പിന്നീട് കണ്ടെത്തിയിട്ടുള്ളത്. അതില്‍ ഹിബ്രുവിലെഴുതിയ തോമസിന്റെ സുവിശേഷത്തിലെ ചില ഭാഗങ്ങള്‍ വായിച്ച് ക്രൈസ്തവര്‍ അംഗീകരിക്കണം എന്നെഴുതിയാല്‍ കാളിദാസന് അംഗീകരിച്ചു തരുമോ? </div><div><br /></div><div>തര്‍ജ്ജമകള്‍ തര്‍ജ്ജമകളാണ്. വാക്കുകളുടെ തിരഞ്ഞെടുപ്പേ അവിടെയുള്ളൂ. പക്ഷെ, ബൈബിളിനാകട്ടെ തര്‍ജ്ജമയിലുള്ള കേവല വ്യ്ത്യാസങ്ങളല്ല ഉള്ളത്. പ്രൊട്ടെസ്റ്റന്റ്കാര്‍ക്ക് 66 പുസ്തകങ്ങളുടെ സമാഹാരമാണെങ്കില്‍ കത്തോലിക്കര്‍ക്ക് 73 പുസ്തകങ്ങളുടെ സമാഹാരമാണ്. ഈ വ്യത്യാസം ദൈവം ഉണ്ടാക്കിയതോ അതോ മനുഷ്യനുണ്ടാക്കിയതോ? അതെല്ലെങ്കില്‍ ഇതിലേതാണു ദൈവപ്രചോതിതം. ഏത് പൈശാചിക പ്രചോതിതം?</div><div><br /></div><div>കാളിയുടെ വാക്കുകള്‍</div><div><br /></div><div><span class="Apple-style-span" style="color:#660000;"><i>ഖുറാന് അവകാശപ്പെടുന്നത് അതിന്റെ ഭാഷ ലളിതമാണെന്നാണ്. പല മുസ്ലിങ്ങളും അതിനില്ലാത്ത അര്‍ത്ഥം കല്പ്പിച്ചു നല്കി ബാക്കിയെല്ലാം അതിനകത്താക്കാന്‍ ശ്രമിക്കുന്നു. ശാസ്ത്രം ചില നിഗമനങ്ങള്‍ എടുക്കുമ്പോഴേക്കും അവ ഖുറാനിലുണ്ടെന്നു വീമ്പിളക്കുന്ന ഇവര്‍ക്ക് നാളെ അത് ശാസ്ത്രം തള്ളിക്കളഞ്ഞാല്‍ ഇളിഭ്യരാകുമെന്നൊന്നും ചിന്തിക്കാനുള്ള ശേഷി ഇല്ല. ഇവര്‍ക്കിതൊന്നും പ്രശ്നമല്ല. നാളെ വരുന്ന നിഗമനങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അവര്‍ ഖുറാന് പുനര്‍വ്യാഖ്യാനിക്കും. എല്ലാക്കാലത്തേക്കുമുള്ള പൊത്തകമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമിതാണ്. ഏത് കാലത്തിനു ചേരുന്ന തരത്തിലും വ്യാഖ്യാനിക്കാനുള്ള പൊത്തകം. </i></span></div><div><br /></div><div>ഒരു വ്യാഖ്യാനത്തിലുമൊതുങ്ങാത്ത. കണക്കു കൂട്ടുന്നതില്‍ വരെ തെറ്റ് സംഭവിക്കുന്ന, പ്രസവശേഷം മാസങ്ങളോളം കുളിക്കരുതെന്ന് ആവശ്യപ്പെടുന്ന ഒരു പൊത്തകം ദൈവ ഗ്രന്ഥമെന്ന് കാളി വിശ്വസിക്കുന്നു. അതിനാല്‍ മറ്റുള്ളവരില്‍ തെറ്റുണ്ടായേ മതിയാകൂ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷെ കഴുത കാമം കരഞ്ഞു തീര്‍ക്കട്ടെ. എന്തായാലും ഡോക്ടര്‍(?) തന്റെ ബൈബിളനുസരിച്ച് പ്രസവ ശുശ്രൂഷചെയ്യില്ലെന്നാശ്വസിക്കാം. </div><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com8tag:blogger.com,1999:blog-7712119633291376265.post-41166022972076512010-06-21T10:26:00.000+04:002010-06-21T13:55:53.025+04:00യേശുവിന്റെ ചിത്രങ്ങളും മുഹമെദ് നബിയുടെ ചിത്രങ്ങളും<div style="text-align: justify;"><a href="http://kaalidaasan-currentaffairs.blogspot.com/2010/06/blog-post_10.html">റോബെര്‍ട്ട് മൊറെ (Robert Morey) എന്ന കൃസ്ത്യന്‍ പാസ്റ്റര്‍ ആണ് ആദ്യമായി ഈ വാദം കൊണ്ടു വരുന്നത്, പ്രവാചകന്റെ ചിത്രങ്ങള്‍ വരക്കുക തുടങ്ങിയ കലകള്‍ ഹോബിയാക്കിയെടുത്തിയിരുന്ന മറ്റൊരു കാളിദാസന്.</a></div><div style="text-align: justify;"><a href="http://kaalidaasan-currentaffairs.blogspot.com/2010/06/blog-post_10.html"><br /></a></div><div style="text-align: justify;"><a href="http://kaalidaasan-currentaffairs.blogspot.com/2010/06/blog-post_10.html">എന്റെ കഴിഞ്ഞ പോസ്റ്റിലെ ഒരു വാചകം മറ്റൊരു പോസ്റ്റിന്റെ വിഷയമാക്കി പുതിയ പോസ്റ്റ് തയ്യാറാക്കിയിരിക്കയാണു കാളിദാസന്.</a> പോസ്റ്റിന്റെ വിഷയം മുഴുവന്‍ മാറ്റി ഒറ്റവാചകങ്ങളില്‍ തൂങ്ങുക അദ്ദേഹത്തിന്റെ സ്വഭാവമാണു. ഇവിടെയും കഴിഞ്ഞ പോസ്റ്റില്‍ തന്റെ വാദങ്ങളെ വിമര്‍ശിച്ചതിനെ മുഴുവന്‍ തൊട്ട് നോക്കുകകൂടി ചെയ്യാതെ പുതിയ ഒരു വിഷയം എടുത്തിടുകയാണു ചെയ്യുന്നത്. അല്ലാഹു എന്നത് ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു. അതാണു മുസ്ലിങ്ങള്‍ ചിഹ്നമായി എടുത്തിട്ടുള്ളത് എന്ന ഭാഗമെല്ലാം ഒഴിവാക്കി പ്രവാചകന്റെ ചിത്രങ്ങളുടെ കഥകളാണു പുതിയ പോസ്റ്റില്‍. ഞാന്‍ റോബര്‍ട്ട് മൊറെയാണു ആദ്യമായി പ്രവാചകന്റെ ചിത്രങ്ങള്‍ വരച്ചത് എന്ന് പ്രസ്താവിച്ചിട്ടില്ല, മറിച്ച അല്ലാഹു എന്നത് ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു എന്ന ആദ്യമായി വാദിച്ചത് അയാളാണെന്നാണു പറഞ്ഞത്. ആ വാദത്തിന്റെ സത്യമില്ലായ്മയുമാണു വിശദീകരിച്ചത്. ഒരു ആര്‍ക്കിയോളജിക്കല്‍ പിന്‍ബലവുമില്ലാത്ത ചില കേവല പ്രസ്ഥാവനകളിലെ പൊള്ളത്തരങ്ങളാണു ഞാന്‍ വിഷയകമാക്കിയിരുന്നത്. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഇനി ചിത്രങ്ങളുടെ തന്നെ കാര്യമെടുക്കുക. എന്താണു മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും അവരുടെ പുണ്യപുരുഷരോടുള്ള ചിത്രങ്ങളുടെ സമീപനം. ഇവിടെ പ്രവാചകന്റെ ചിത്രങ്ങള്‍ ആരു പ്രസിദ്ധീകരിച്ചാലും അത് പ്രവാചകന്റെ ചിത്രമല്ല എന്ന ബോധം മുസ്ലിങ്ങള്‍ക്കുണ്ട്. അതിനെ വച്ച് ആരാധിക്കുന്ന ഒരു മനസ്സും അവരില്‍ രൂപപ്പെട്ടിട്ടില്ല. പക്ഷെ, ക്രൈസ്തവരില്‍ അങ്ങിനെയാണോ? </div><div style="text-align: justify;"><br /></div><div style="text-align: justify;">സെമസ്റ്റിക് മതത്തിലെന്നവകാശപ്പെടുന്നുവെങ്കിലും ക്രിസ്ത്യന്‍ വിശ്വാസം മറ്റൊരു പാഗണ്‍ വിശ്വാസത്തിന്നപ്പുറം ഒന്നുമല്ല എന്നതാണു സത്യം. അതിന്റെ പ്രധാന കാരണം റോമക്കാരെ പോലെ തങ്ങളുടെ ബഹുമാന വസ്തുകള്‍ക്കും ദൈവങ്ങള്‍ക്കും ചിത്രങ്ങള്‍ നല്കി എന്നതു തന്നെയാണു. മനുഷ്യമനസ്സിന് ഏകദൈവ വിശ്വാസത്തില്‍ നിന്നും ബഹുദൈവ വിശ്വാസത്തിലേക്കടുക്കാന് ഒരു പ്രേരണയുണ്ട്. ഇത് മതങ്ങളുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന ഒരു വസ്തുതയാണ്. ദൈവത്തെ വിശദീകരിക്കുന്നതില്‍ പലപ്പോഴും മനുഷ്യന്റെ തലത്തിലേക്ക് തോറയും പഴയനിയമവും വരുന്നുവെങ്കിലും ഏകദൈവ വിശ്വാസത്തെ സംരക്ഷിക്കുന്നതില്‍ ജൂതര്‍ വിജയിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. പക്ഷെ, ക്രൈസ്തവരിലെ ഒരു ചെറിയ വിഭാഗമല്ലാതെ എല്ലാവരും യേശുവിന് ചിത്രമൂണ്ടാക്കി ആരാധിക്കുന്നതില്‍ പെട്ടുപോയി . ആദ്യം ചിത്രങ്ങളായി തുടങ്ങി ഇപ്പോള്‍ വലിയ വലിയ പ്രതിമകളായി യേശു ക്രൈസ്തവരാല്‍ ആരാധിക്കപ്പെടുന്നു. </div><div style="text-align: justify;"><br /></div><div style="text-align: justify;">ചിത്രങ്ങള്‍ നിരോധിക്കപ്പെടുന്നതിന്റെ പ്രധാന കാരണം അതു തന്നെയാണു. വിശുദ്ധഗ്രന്ഥങ്ങളും അവയുടെ അനുയായികളിലെ ചിലരുടെ പ്രവൃത്തനങ്ങളും പലപ്പോഴും രണ്ട് തട്ടിലാകും. ഇത് എല്ലാ മതചരിത്രങ്ങളിലുമുണ്ട്. മൂപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദുമതത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലും ഏകദൈവ വിശ്വാസം കാണാം. ബുദ്ധമതത്തിലുമതു തന്നെ. എന്നാല്‍ ഇവയെല്ലാം ഇന്നു പ്രതിനിധീകരിക്കുന്നത് അവയുടെ പ്രതിമാസംസ്കാരത്തിലൂടെയാണു. വാക്യങ്ങളില്‍ ഏകദൈവമുണ്ടെങ്കിലും അനുഭവത്തില്‍ ക്രൈസ്തവതയും അങ്ങിനെ തന്നെ. </div><div style="text-align: justify;"><br /></div><div style="text-align: justify;">യേശുവിന്റെ രൂപം,നിറം, ഉയരം എന്നിവയെ കുറിച്ചൊന്നും തന്നെ ബൈബിള്‍ പറയുന്നില്ല. എന്നിട്ടും ആരൊക്കെയോ വരച്ച ചിത്രങ്ങള്‍ തങ്ങളുടെ യേശുവിന്റെതാണെന്നു വിശ്വസിക്കാനും അതിനെ ആരാധിക്കാനും ക്രൈസ്തവര്‍ തയ്യാറാകേണ്ടി വന്നിരിക്കുന്നു. ബൈബിളിലെ ഏത് ഭാഗമാണു ഇന്നു കാണുന്ന യേശുവിന്റെ രൂപം വ്യാഖ്യാനിക്കുന്നത്. പക്ഷെ യേശുവിന്റെ ചിത്രം വരച്ചു വരച്ച് നസ്രേത്തുകാരനായ യേശുവിനെ ഇറ്റലിക്കാരനായ ജീസസ് ആക്കുന്നതില്‍ സഭകള്‍ വിജയിച്ചു. </div><div style="text-align: justify;"><br /></div><div style="text-align: justify;">വിശുദ്ധ യോഹന്നാന് ദര്‍ശനം കിട്ടിയ യേശുവിന്റെ രൂപം വര്ണ്ണിക്കൂന്നതിങ്ങിനെ-</div><div style="text-align: justify;"><br /></div><div style="text-align: justify;"><span class="Apple-style-span" style="color:#660000;"><i>13. തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. </i></span></div><div style="text-align: justify;"><span class="Apple-style-span" style="color:#660000;"><i>14. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും </i></span></div><div style="text-align: justify;"><span class="Apple-style-span" style="color:#660000;"><i>15. കാല് ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ടു; </i></span></div><div style="text-align: justify;"><span class="Apple-style-span" style="color:#660000;"><i>16. അവന്റെ വായില്‍ നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള് പുറപ്പെടുന്നു; അവന്റെ മുഖം സൂര്യന് ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു. </i></span></div><div style="text-align: justify;"><br /></div><div style="text-align: justify;">എന്നാല്‍ ചില അലങ്കാരഭാഷ എന്നതിന്നപ്പുറം ഇതൊരു ചിത്രം വരക്കാനുള്ള നിറക്കൂട്ടുകളൊന്നും നല്‍കുന്നില്ല എന്നതാണു വാസ്തവം. ഇറ്റലിക്കാരനായ ഡാവിഞ്ചി ഇറ്റലിക്കാരായ മോഡലുകളില്‍ യേശുവിനെ വരച്ചെടുത്തത് തങ്ങളുടെ ദൈവമായി വിശ്വസിച്ചെടുക്കേണ്ട അവസ്ഥ വന്നത് ഈ ചിത്രം വര അംഗീകരിക്കുക വഴിയുണ്ടായ ദുരവസ്ഥയാണു. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഒരു മതത്തില്‍ വിശ്വസിക്കുന്നവരില്‍ നിന്നു തന്നെ പലപ്പോഴും അതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വ്യതിചലനങ്ങളുണ്ടാകാറുണ്ട്. അങ്ങിനെ സംഭവിക്കുന്നതില്‍ നിന്നാണു മതങ്ങള്‍ അവയുടെ ആശയങ്ങളുമായി വ്യതിചലിക്കാറുള്ളത്. യേശുവിന്റെ ചിത്രങ്ങളും പ്രതിമകളും ബൈബിളിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള വ്യതിചലനമാണു. ഏതെങ്കിലും ക്രിസ്തവ നാമധാരി യേശുവിന്റെ എന്നവകാശപ്പെട്ടു ചിത്രങ്ങളും പ്രതിമകളും വരക്കുകയും നിര്‍മ്മിക്കുകയും ചെയ്തുവെങ്കില്‍ അത് ഏറ്റെടുക്കാതിരിക്കാനുള്ള കരുതല്‍ ക്രൈസ്തവ മതം ചെയ്യണമായിരുന്നു. പകരം യേശുവിന്റെയും കന്യാമറിയത്തിന്റെയും യേശുവിന് ശേഷം വന്ന വിശുദ്ധരുടെയും പ്രതിമകള്‍ കൊണ്ട് ചര്‍ച്ചുകള്‍ നിറയുകയാണു ക്രൈസ്തവതയില്‍ സംഭവിച്ചത്. </div><div style="text-align: justify;"><br /></div><div style="text-align: justify;">യേശുവിന്റെ ചിത്രങ്ങള്‍ കേവല ചിത്രങ്ങളല്ല. അത് കേവലം ഒരു ക്രിസ്ത്യാനിയുടെ ചിത്രം വരക്കുന്നത് പോലെ നിസ്സാരമല്ല. അത് മറ്റൊരാരാധ്യവസ്തുവായി രൂപപ്പെടുന്നു എന്നതാണ് അതിലെ പ്രശ്നം. ബൈബിളിലെവിടെയും യേശുവിന്റെ ചിത്രമോ അതിനു മുമ്പുണ്ടായിരുന്നവരുടെ ചിത്രമോ, അല്ലെങ്കില്‍ യഹോവയുടെയുയോ എലോഹിമിന്റെയോ പ്രതിമകളോ ഉണ്ടായിരുന്നില്ല. റോമക്കാര്‍ ക്രൈസ്തവരാവുകയല്ല, മറിച്ച് ക്രിസ്തവത റോമിക്കുകയാണു ചെയ്തത് എന്നതായിരുന്നു ഒരു ചിത്രം വരുത്തി വച്ച ദുരന്തം. </div><div style="text-align: justify;"><br /></div><div style="text-align: justify;">പേര്‍ഷ്യക്കാരോ തുര്‍ക്കികളോ നൂറ്റാണ്ടുകള്‍ക്ക് ശേഷം പ്രവാചകനായ മുഹമെദ് നബിയുടെ ചിത്രം തങ്ങളുടെ ഭാവനയില്‍ നിന്നും വരക്കുമ്പോള്‍ അത് ആരാധിക്കപ്പെടാനുള്ള വസ്തുവാക്കിയില്ല എന്നതാണു ക്രൈസ്തവതയും ഇസ്ലാമും തമ്മിലുള്ള വ്യത്യാസം. </div><div style="text-align: justify;"><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com0tag:blogger.com,1999:blog-7712119633291376265.post-82110854524966190632010-06-10T10:31:00.000+04:002010-06-13T14:40:42.964+04:00അള്ളായും മൊഹമ്മദും പിശാചും-വസ്തുതകള്‍<div style="text-align: justify;">ബൈബിളിലെ പഞ്ച പുസ്തകങ്ങള്‍ വരെ ഒന്നു കണ്ണോടിച്ചു പോകുകയാണു ചെയ്തത്. അതിലെ ചില വിഷയങ്ങളിലെ ചര്‍ച്ചകളും. ഇനി ഖുര്‍ആനിനെതിരില്‍ നടന്ന ചില പോസ്റ്റുകളെ പഠന വിധേയമാക്കുകയാണു. കഴിഞ്ഞ പ്രാവശ്യം സാജന് എന്ന ബ്ലോഗറുടെ പോസ്റ്റുകളെയാണു പരാമര്‍ശിച്ചതെങ്കില്‍ ഇപ്രാവശ്യം കാളിദാസന്റെ ചില പോസ്റ്റുകള്‍ക്ക് എന്താണു എനിക്ക് മറുപടിയായി നല്‍കാനുള്ളത് എന്നു പരിശോധിക്കാം. മുമ്പും ഈ ബ്ലോഗില്‍ ഞാന്‍ അനുവര്‍ത്തിച്ചു വരുന്നത് ഇതേ നയമാണു. ബൈബിളിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതോടൊപ്പം ബ്ലോഗുകളിലെ ഖുര്‍ആന്‍ വിമര്‍ശന പോസ്റ്റുകളെ പഠന വിധേയമാക്കുക എന്ന രീതി. </div><div style="text-align: justify;"><br /></div><div style="text-align: justify;"><a href="http://yukthivaadam.blogspot.com/">യുക്തിവാദം എന്ന എന്റെ ബ്ലോഗില്‍</a> യുക്തിവാദികള്‍ ഉന്നയിച്ചിരുന്ന ചില വാദങ്ങളെ എന്റെ ചില വായനകളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങള്‍ എന്ന രീതിയിലുള്ള ഇടപെടലായിരുന്നു. എന്നാല്‍ കാളിദാസന് എന്ന പേരില്‍ മാത്യു എന്ന ബ്ലോഗര്‍ ഉന്നയിച്ച ചില ആരോപണങ്ങള്‍ക്കുള്ള മറുപടി അവിടെ നല്കുകയുണ്ടായി. അതിന്നു കാരണം കാളിദാസന് ഒരു യുക്തിവാദി ആണെന്ന ധാരണയിലായിരുന്നു. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചകളില്‍ കാളിദാസന് ഒരു ക്രൈസ്തവനാണന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനാല്‍ യുക്തിവാദം എന്ന ബ്ലോഗില്‍ മറുപടി നല്‍കുന്നതിനെ അനൗചിത്യം കണക്കിലെടുത്ത് ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ കാളിദാസന്റെ ആരോപണങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭാഷയെയും പ്രകോപന സമീപത്തെയും അവഗണിച്ചു തന്നെ വിഷയത്തിന് എന്റെ അറിവില്‍ പ്രതികരിക്കയാണു ചില പോസ്റ്റുകളിലൂടെ ഇവിടെ ചെയ്യുന്നത്. </div><div style="text-align: justify;"><br /></div><div style="text-align: justify;">അദ്ദേഹത്തിന്റെ <a href="http://kaalidaasan-currentaffairs.blogspot.com/2010/03/blog-post.html">പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ!!!</a> എന്ന പോസ്റ്റിന് ഞാന്‍ പ്രവാചകനും <a href="http://yukthivaadam.blogspot.com/2010/03/blog-post.html">വിവാഹവും വിമര്‍ശകരും </a>എന്ന പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. അതിന്നു ശേഷം വന്ന <a href="http://kaalidaasan-currentaffairs.blogspot.com/2010/03/blog-post_20.html">അള്ളായും മൊഹമ്മദും പിശാചും </a>എന്ന പോസ്റ്റിന്റെ ആദ്യഭാഗമായ വിധിയെ കുറിച്ചുള്ള ഭാഗവും നന്മയും തിന്മയും വിധിയും എന്ന പോസ്റ്റിലൂടെ മറുപടി നല്കി. ബാക്കി ഭാഗങ്ങള്‍ വിധിയെ കുറിച്ചുള്ള ചര്‍ച്ചക്ക് ശേഷം തുടരാം എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ എന്റെ കമെന്റുകള്‍ പലതും ഡിലീറ്റ് ചെയ്തപ്പോള്‍ പിന്നീടവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന്റെ അനൗചിത്യം മനസ്സിലാക്കി ഒഴിവാകുകയായിരുന്നു. പക്ഷെ അതിലെ തന്നെ ചില ഭാഗങ്ങള്‍ അറിയാത്ത ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയുണ്ടെന്ന നിലയില്‍ ഇവിടെ പ്രതികരിക്കുകയാണു. വിഷയത്തില്‍ ഒതുങ്ങി അവ എന്ത് എന്ന് വിശദീകരിക്കാന്‍ മാത്രമാണു ഞാന്‍ താത്പര്യപ്പെടുന്നത്. </div><div style="text-align: justify;"><br /></div><div style="text-align: justify;">കാളിദാസന്റെ പോസ്റ്റില്‍ ഇസ്ലാമിന്നെതിരെ ഉന്നയിച്ച ആരോപണങ്ങളെ നമുക്ക് മൂന്നു ഭാഗമാക്കി തിരിക്കാം </div><div style="text-align: justify;"><br /></div><div style="text-align: justify;">1. നന്മയും തിന്മയും ദൈവത്തില്‍ നിന്നു തന്നെ എന്നു വരുമ്പോള്‍ എല്ലാ ചീത്ത പ്രവൃത്തനങ്ങളും ദൈവ കല്പന പ്രകാരമാണ് ചെയ്യുന്നത്.</div><div style="text-align: justify;"><br /></div><div style="text-align: justify;">2. അള്ളാ എന്ന് അറബികളില്‍ ചിലര്‍(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. എന്നു വച്ചാല്‍ മൊഹമ്മദിന്റെ സ്വന്തം വര്‍ഗ്ഗം ആരാധിച്ചിരുന്നത് നക്ഷത്രങ്ങളെയും ചന്ദ്രനേയും സൂര്യനേയും മറ്റ് പ്രകൃതിയിലെ പ്രതിഭാസങ്ങളേയുമായിരുന്നു.</div><div style="text-align: justify;"><br /></div><div style="text-align: justify;">3. പിശാചും ദൈവവും കൂടി ഒരു പോലെ പരിപാലിക്കുന്ന മതമല്ലേ വാസ്തവത്തില്‍ ഇസ്ലാം? ഒസാമ ബിന്‍ ലാദന് എന്ന ഭീകരനിത്രയധികം അനുയായിളുണ്ടാകാന്‍ കാരണം അതല്ലേ? ലാദന് വേള്‍ഡ് ട്രൈഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ ഉയര്‍ന്ന പുകച്ചുരുളുകളില്‍ പിശാചിന്റെ മുഖം ചിലര്‍ ദര്‍ശിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.</div><div style="text-align: justify;"><br /></div><div style="text-align: justify;">ഈ മൂന്നു വിമര്‍ശനങ്ങളില്‍ ആദ്യത്തെതിന്റെ മറുപടി ഞാന്‍ നല്കി കഴിഞ്ഞു. എങ്കിലും ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ കാളിദാസന് എങ്ങിനെ വിധിയെ തള്ളിപ്പറയും എന്ന് എനിക്കു മനസ്സിലാകുന്നില്ല. എല്ലാ മതങ്ങളും ഇന്ദ്രിയതീതമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നു. ക്രൈസ്തവ മതപഠനത്തിലെ ഒരുപശാഖ തന്നെയാണു വിധിയെ കുറിച്ചുള്ള പഠനം. ഒരു പോസ്റ്റ് തന്നെ അത് സംബന്ധിച്ചിട്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ഇനി വിശദീകരിക്കേണ്ടതില്ല. വിധിയെ കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ നടന്നിട്ടുണ്ട്. ഇന്ദ്രിയാതീതമായതിനാല്‍ തന്നെ പൂര്‍ണ്ണമായ സംതൃപ്തി നല്കുന്ന ഒരുത്തരം ഒരു ചര്‍ച്ചക്കും നല്കാന് കഴിയില്ല. കാരണം അതിനെയുള്‍കൊള്ളാന്‍ നമുക്ക് കഴിയില്ല എന്നതു തന്നെ. നമുക്ക് നിയന്ത്രണമുള്ളത് നമ്മുടെ കര്‍മ്മത്തില്‍ മാത്രമാണു. കര്‍മത്തെ കുറിച്ചുള്ള ചോദ്യം മാത്രമേ നാം മരണാനന്തരം ചോദിക്കപ്പെടുകയുമുള്ളൂ. ഇതെല്ലാ പരലോക വിശ്വാസമുള്ള മതങ്ങളുടെയും അടിസ്ഥാന വിശ്വാസങ്ങളിലുള്ളതാണു. </div><div style="text-align: justify;"><br /></div><div style="text-align: justify;">രണ്ടാമത്തെ പ്രശ്നം അല്ലാഹു എന്നത് അറബികളുടെ ചാന്ദ്ര ദൈവമായിരുന്നു എന്ന വാദമാണു. ഒരാള്‍ക്ക് എന്തും എഴുതുവാനും പറയുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ തെളിവുകളില്ലെങ്കില്‍ അത് വെറും പറച്ചിലാകും. സമാനമായ ഒരു വാദം ജബ്ബാറും തന്റെ യുക്തിവാദ ബ്ലോഗില്‍ ഉന്നയിച്ചിരുന്നു. രണ്ട് പേരും ഈ അറിവിന്റെ സ്രോതസ്സ് ഏതാണെന്നു വെളിപ്പെടുത്തിയാല്‍ ഉപകാരമായിരുന്നു. ഈ ഭാഗങ്ങളില്‍ കാളിദാസന് ഉന്നയിച്ച കാര്യങ്ങളും അതിന്റെ മറുപടിയും</div><div style="text-align: justify;"><br /></div><div>കാളിദാസന് _______________</div><div style="text-align: right;"><i><b>19-25 ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്‍ഥ്യത്തെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ? ആണ്മക്കള് നിങ്ങള്‍ക്കും പെണ്മക്കള് ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില്‍ അത് വളരെ അന്യായമായ പങ്കുവെക്കല്‍ തന്നെ. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല.. </b></i></div><div style="text-align: right;"><i><b> </b></i></div><div style="text-align: right;"><i><b>എന്തിനാണു മൊഹമ്മദ് ഒരു ആവശ്യവുമില്ലാതെ ലാത്തിന്റെയും ഉസയുടെയും മനാത്തയുടെയും കാര്യങ്ങള്‍ പറഞ്ഞത്? അത് മനസിലാക്കാന്‍ ഈ അധ്യായത്തിന്റെ ആരംഭത്തിലേക്ക് പോകേണ്ടി വരും. ഈ അധ്യായം ആരംഭിക്കുന്നതൊരു നക്ഷത്രത്തേപ്പറ്റി പറഞ്ഞു കൊണ്ടാണ്. ശിറ എന്ന നക്ഷത്രം അറബികളുടെ ജീവിതത്തില്‍ ചെലുത്തിയിരുന്ന സ്വാധീനത്തിലേക്കത് വിരല്‍ ചൂണ്ടുന്നു. മുസ്ലിങ്ങള്‍ ഇവിടെ മൊഹമ്മദ് പറഞ്ഞ നക്ഷത്രം ജിബ്രീലാണെന്നാണു വിശദീകരിക്കുന്നത്. അതിനുശേഷം മൊഹമ്മദ് പരാമര്‍ശിക്കുന്നത് സ്വന്തം വര്‍ഗ്ഗക്കാര്‍ ആരാധിച്ചിരുന്ന മൂന്നു ദേവതകളായിരുന്നു. എന്നു വച്ചാല്‍ മൊഹമ്മദിന്റെ സ്വന്തം വര്‍ഗ്ഗം ആരാധിച്ചിരുന്നത് നക്ഷത്രങ്ങളെയും ചന്ദ്രനേയും സൂര്യനേയും മറ്റ് പ്രകൃതിയിലെ പ്രതിഭാസങ്ങളേയുമായിരുന്നു. അത് മൊഹമ്മദ് വളരെ വ്യക്തമായി പറയുന്നു. വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അതിന്റെ അര്‍ത്ഥം മൊഹമ്മദിന്റെ സ്വന്തം ഗോത്രവും അവരുടെ പൂര്‍വികരും ആരാധിച്ചിരുന്നത് പ്രകൃതി ശക്തികളെ ആയിരുന്നു. </b></i></div><div style="text-align: right;"><br /></div><div><br /></div><div style="text-align: justify;">ലാത്തയുടെയും ഉസ്സയുടെയും മനാത്തയുടെയും കാര്യങ്ങള്‍ ഖുര്‍ആന്‍ ഉദാഹരിക്കുന്നത് അവ അന്നത്തെ ബഹുദൈവ വിഗ്രഹങ്ങളായിരുന്നു എന്നതിനാലാണ്. മുഹെമദ് നബിയടക്കമുള്ള എല്ലാ പ്രവാചകരും ഏക ദൈവവിശ്വാസത്തെ പ്രബോധനം ചെയ്യാന്‍ വന്ന പ്രവാചകരാണു. അവര്‍ അവരുടെ സമൂഹത്തോട് അവര്‍ക്കാവശ്യമായ ഉദാഹരണങ്ങളിലൂടെ സംവദിക്കുമ്പോള്‍ അന്നത്തെ വിഗ്രഹങ്ങളെ ഉദാഹരിക്കേണ്ടതുണ്ട്.</div><div style="text-align: justify;"><br /></div><div style="text-align: justify;">ഇവിടെയും ഈ മൂന്നു ദൈവങ്ങളെയും ഖുറൈശി ഗോത്രം ആരാധിച്ചിരുന്നതല്ല. അറെബ്യയിലെ ത്വാഇഫിലായിരുന്നു ലാത്തിന്റെ ആസ്ഥാനം- ത്വാഇഫിലെ ഥഖീഫ് ഗോത്രമായിരുന്നു ഈ വിഗ്രഹത്തിലാരാധിച്ചിരുന്നവര്‍.</div><div style="text-align: justify;"><br /></div><div style="text-align: justify;">മനാത്ത എന്ന പ്രതിഷ്ഠ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ ചെങ്കടല്‍ തീരത്തുള്ള ഖുദൈദ് എന്ന സ്ഥലത്തായിരുന്നു. ഖുസാഅഃ, ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ ആരാധിച്ചുപോന്നത് ഈ വിഗ്രഹത്തെയാണ്. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഉസ്സയായിരുന്നു മക്കക്കാരുടെ പ്രതിഷ്ഠ. ഇത് മൂന്നും പ്രവാചകന്റെ ഗോത്രത്തിലേക്ക് ചേര്‍ത്തി പറയുന്നത് വസ്തുതകളെ കുറിച്ചുള്ള അറിവില്ലായ്മയാണു.</div><div style="text-align: justify;"><br /></div><div style="text-align: justify;">പിന്നീട് കാളിദാസന് ചെയ്യുന്നത് ലാത്തയേയും ഉസ്സയേയും മനാത്തയേയും ഖുര്‍ആനിന്റെ ഈ അദ്ധ്യായം ആരംഭിക്കുന്ന നക്ഷത്രവുമായി കൂട്ടി കെട്ടാനുള്ള ഒരു ശ്രമമമാണു. ഈ അദ്ധ്യായത്തിന്റെ അര്‍ത്ഥം ഈ ലിങ്കിലൂടെ നോക്കുക. </div><div style="text-align: justify;">ഇതില്‍ അറബികളുടെ അന്നത്തെ ജീവിതവുമായി ബന്ധമുള്ള ഒരു കാര്യവുമായി കൂട്ടിയിണക്കുക മാത്രമാണ് ചെയ്യുന്നത്. ഖുര്‍ആന്‍ ഇങ്ങിനെ പലപ്പോഴായി കാര്യങ്ങള്‍ </div><div style="text-align: justify;"><br /></div><div>ഖുര്‍ആനിനു ഖുര്‍ആനിന്റെതായ ഒരു ശൈലിയുണ്ട്. </div><div><br /></div><div><a href="http://quranmalayalam.com/quran/uni/u91.html">സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.</a></div><div><a href="http://quranmalayalam.com/quran/uni/u91.html">ചന്ദ്രന് തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.</a></div><div><a href="http://quranmalayalam.com/quran/uni/u91.html">പകലിനെ തന്നെയാണ സത്യം; അത് അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള്</a></div><div><a href="http://quranmalayalam.com/quran/uni/u91.html">രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.</a></div><div><a href="http://quranmalayalam.com/quran/uni/u91.html">ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.</a></div><div><a href="http://quranmalayalam.com/quran/uni/u91.html">ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.</a></div><div><a href="http://quranmalayalam.com/quran/uni/u91.html">മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.</a>(അദ്ധ്യായം 091 ശംസ്)</div><div>____________________________</div><div style="text-align: right;"><a href="http://quranmalayalam.com/quran/uni/u100.html">അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവയും</a></div><div style="text-align: right;"><a href="http://quranmalayalam.com/quran/uni/u100.html">അതിലൂടെ (ശത്രു) സംഘത്തിന്റെ നടുവില്‍ പ്രവേശിച്ചവയും (കുതിരകള്‍ ) തന്നെ സത്യം. അദ്ധ്യായം 100 </a></div><div style="text-align: center;">________________________</div><div style="text-align: left;"><a href="http://quranmalayalam.com/quran/uni/u92.html">രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍</a></div><div><a href="http://quranmalayalam.com/quran/uni/u92.html">പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍</a></div><div><a href="http://quranmalayalam.com/quran/uni/u92.html">ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;</a>അദ്ധ്യായം 092 </div><div>__________________________</div><div style="text-align: right;"><a href="http://quranmalayalam.com/quran/uni/u52.html">ത്വൂര് പര്‍വ്വതം തന്നെയാണ, സത്യം.</a></div><div style="text-align: right;"><a href="http://quranmalayalam.com/quran/uni/u52.html">എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.</a></div><div style="text-align: right;"><a href="http://quranmalayalam.com/quran/uni/u52.html">നിവര്‍ത്തിവെച്ച തുകലില്‍</a></div><div style="text-align: right;"><a href="http://quranmalayalam.com/quran/uni/u52.html">അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം.</a></div><div style="text-align: right;"><a href="http://quranmalayalam.com/quran/uni/u52.html">ഉയര്‍ത്തപ്പെട്ട മേല്പുര ( ആകാശം ) തന്നെയാണ, സത്യം.</a></div><div style="text-align: right;"><a href="http://quranmalayalam.com/quran/uni/u52.html">നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം</a>.</div><div style="text-align: right;"> അദ്ധ്യായം 052_______________________________</div><div style="text-align: right;"><br /></div><div style="text-align: justify;">ഇങ്ങിനെ സത്യം ചെയ്തു തുടങ്ങുന്ന ധാരാളം അദ്ധ്യായങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇതെല്ലാം ഖുര്‍ആനില്‍ സത്യം ചെയ്യാന്‍ ഉപയോഗിച്ച കാര്യങ്ങളാണു, അതിന്നര്‍ത്ഥം ഇവയെയെല്ലാം ആരാധിക്കുവാന്‍ പ്രവാചകന് ആഹ്വാനം ചെയ്തു എന്നോ? അന്നത്തെ അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങളില്‍ ശ്രദ്ധയര്‍പ്പിച്ച് ഏകദൈവത്തിന്റെ വഴിയിലേക്ക് ക്ഷണിക്കുക എന്നതാണു ഖുര്‍ആനിന്റെ രീതി. </div><div style="text-align: justify;">ലാത്തയെയും ഉസ്സയേയും മനാത്തയേയും അറബികള്‍ ആരാധിച്ചിരുന്നു, അവ ആരാധിക്കപ്പെടേണ്ടവരെല്ലെന്നും ആരാധന ഏക ദൈവത്തിനു മാത്രം സമര്‍പ്പിക്കേണ്ടതാണെന്നും പ്രബോധനം ചെയ്തു എന്നതു തന്നെയാണ് ഖുറൈശികളടക്കമുള്ള അറബികളെ പ്രകോപിപ്പിച്ചത്. അതില്‍ പ്രവാചകന്റെ പിതൃവ്യന് അബൂലഹബ് അടക്കമുള്ളവരുണ്ട്. പ്രവാചകന്റെ അടുത്ത ബന്ധുവായ ഇയാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് വന്നത് എന്നതു തന്നെ ഖുറൈശി ഗോത്രം ബഹുദൈവാരാധകരായിരുന്നു എന്നതിന്നു തെളിവല്ലെ?</div><div style="text-align: justify;">പ്രകൃതി ശക്തികളേക്കാള്‍ അറബികള്‍ ദൈവങ്ങളാക്കിയിരുന്നത് പൂര്‍വികരെയായിരുന്നു, ഇബ്രാഹീം നബിയുടെയും ഇസ്മായില്‍ നബിയുടെയും വിഗ്രഹങ്ങള്‍ കഅബയിലുണ്ടായിരുന്നു. മാത്രമല്ല ചരിത്രത്തില്‍ കാര്‍ഷിക സമൂഹങ്ങളായിരുന്നു പ്രകൃതി ദൈവങ്ങളെ കൂടുതല്‍ ആരാധിച്ചിരുന്നത്. ഇതെല്ലാ സമൂഹത്തിലും കാണാന്‍ കഴിയും- കച്ചവടക്കാരും നാടോടികളുമായിരുന്ന അറബികള്‍ പ്രകൃതിശക്തികളെ ദുര്‍ല്ലബമായേ ആരധിച്ചിരുന്നുള്ളൂ. ഇല്ല എന്നു തന്നെ പറയാം. കാര്‍ഷിക സമൂഹത്തിലടക്കം പ്രകൃതി ദൈവങ്ങളേക്കാള്‍ മനുഷ്യദൈവങ്ങല്‍ക്ക് തന്നെയാനു പ്രാധാന്യം. ഇന്ത്യയടക്കമുള്ള പ്രദേശങ്ങളിലെ ദൈവങ്ങളൂടെ മിത്തുകള്‍ പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാം.</div><div style="text-align: justify;"><br /></div><div style="text-align: right;"><i><b>വാസ്തവത്തില്‍ അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അതിന്റെ അര്‍ത്ഥം മൊഹമ്മദിന്റെ സ്വന്തം ഗോത്രവും അവരുടെ പൂര്‍വികരും ആരാധിച്ചിരുന്നത് പ്രകൃതി ശക്തികളെ ആയിരുന്നു. പക്ഷെ മറ്റൊരു സത്യമുണ്ട്. മൊഹമ്മദിനു മുമ്പും മൊഹമ്മദിന്റെ കാലത്തും അറേബ്യയില്‍ ഏക ദൈവ വിശ്വാസികളായ അനേകം യഹൂദരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. അവരുടെ ഏക ദൈവ വിശ്വാസത്തേപ്പറ്റി മൊഹമ്മദിന്റെ വര്‍ഗ്ഗക്കാര്‍ കേട്ടിരുന്നില്ല എങ്കില്‍ അവര്‍ ശരിക്കും മന്ദബുദ്ധികള്‍ തന്നെ. ഇബ്രാഹിമിന്റെ ഒരു മകന്റെ സന്തതികള്‍ ഏക ദൈവത്തിലും മറ്റൊരു മകന്റെ സന്തതികള്‍ പ്രകൃതി ശക്തികളിലും വിശ്വസിക്കുന്നു എന്നത് സാമാന്യ യുക്തിക്കു നിരക്കുന്നതല്ല. ഇബ്രാഹിമിന്റെ പാരമ്പര്യം പിന്തുടര്‍ന്ന യഹൂദരും ക്രിസ്ത്യാനികളും വേദ പുസ്തകത്തില്‍ എന്തൊക്കെ തിരുത്തല്‍ വരുത്തിയാലും ഏക ദൈവത്തില്‍ വിശ്വസിച്ചിരുന്നു. </b></i></div><div style="text-align: right;"><br /></div><div>അതിന്റെ അര്‍ത്ഥം ഖുര്‍ആന്‍ വ്യാഖ്യാനിക്കാനറിയുന്നവര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ലാത്ത, ഉസ്സ, മനാത്ത എന്നിവ അനത്തെ ചില ദൈവങ്ങള്‍ തന്നെയായിരുന്നു, അവയെ ആരാധിക്കരുതെന്ന കാര്യമാണു പ്രവാചകന് ഉണര്‍ത്തിയത്.</div><div style="text-align: justify;"><br /></div><div style="text-align: justify;">മക്കയിലെ എല്ലാവരും ബഹുദൈവാരാധകരായിരുന്നു എന്ന് ആരും പറഞ്ഞിട്ടില്ല, ഭൂരിഭാഗവും എന്നെല്ലാതെ- അത് മൃഗീയ ഭൂരിപക്ഷമെന്നു പറയാം. പക്ഷെ കാളിദാസന് എഴുതിയപോലെ അനേകം യഹൂദരും കൃസ്ത്യാനികളും മക്കയിലുണ്ടായിരുന്നില്ല. മദീനയിലുണ്ടായിരുന്നു താനും. മക്ക വളരെ ശുഷ്കമായ വിഭവങ്ങളുണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു. അതിനാല്‍ തന്നെ ഒരു പുറമക്കാരെനേയും മക്ക ആകര്‍ഷിച്ചിരുന്നില്ല. വിരലിണ്ണാവുന്ന വിദേശികളേ മക്കയിലുണ്ടായിരുന്നുള്ളൂ. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഇബ്രഹാമീന്റെ മക്കളില്‍ പ്രവാചക പരമ്പര ഇറങ്ങിയ വിഭാഗത്തിന്റെ ചെയ്തികളെ കുറിച്ച് ബൈബിള്‍ തന്നെ എന്തു പറയുന്നു എന്ന് ബൈബിള്‍ വായിക്കുക. മോശ നാല്പതു നാള് വിട്ടു നിന്നപ്പോള്‍ പശുകുട്ടിയെ ആരാധിച്ച കഥ നാം വായിക്കുന്നത് ബൈബിളില്‍ നിന്നു തന്നെയല്ലെ. അതും കടലിനെ പിളര്‍ത്തി ഫറോവയില്‍ നിന്നും രക്ഷപ്പെടുത്തിയ ദൈവീക ശക്തി അനുഭവിച്ച ഒരു ജനം. ഇത് കേവലം വേദപുസ്തക തിരുത്തല്ല. ബഹുദൈവാരാധനയായിരുന്നു. അവര്‍ ഇസ്ഹാക്കിന്റെ പിന്തലമുറക്കാര് തന്നെ. അപ്പോള്‍ അബ്രഹാമിന്റെ മറ്റൊരു പിന്തുടര്ച്ചക്കാരായ സമൂഹത്തിന് ഒരു പ്രവാചക്നും വേദഗ്രന്ഥവും അവര്ക് വന്നിട്ടില്ലാത്തതിന്റെ കുഴപ്പങ്ങളുണ്ടായിരുന്നു. അവരിലെ വലിയൊരു വിഭാഗം ബഹുദൈവാരാധകര്‍ തന്നെയായിരുന്നു.</div><div style="text-align: justify;"><br /></div><div style="text-align: right;"><b><i>അള്ളാ എന്ന് അറബികളില്‍ ചിലര്‍(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. അള്ളായുടെ പ്രത്യേകത അത് അവരുടെ പ്രധാന ദൈവം ആയിരുന്നു എന്നതാണ്.അള്ളായുടെ പെണ്മക്കളായിരുന്നു അല്‍ ലാത്തും അല്‍ ഉസയും മനാത്തയും. ഇവരെ ദേവിമാരായിട്ടാണവര്‍ കണ്ടിരുന്നതും. അള്ളാക്കും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരുടെ സ്ഥാനമാണറബികള്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്. കബയില്‍ ഇവരുടെ വിഗ്രഹങ്ങളാണറബികള്‍ ആരാധിച്ചിരുന്നത്. അള്ള എന്ന ചാന്ദ്ര ദൈവവും ശിര് ആ എന്ന നക്ഷത്ര ദൈവവും ആയിരിക്കാം ഇസ്ലാമിക ചിഹ്നങ്ങളില്‍ സാധാരണ കാണപ്പെടുന്ന ചന്ദ്രക്കലയും നക്ഷത്രവും. </i></b></div><div> </div><div style="text-align: right;"><br /></div><div style="text-align: justify;">നാക്കിന് എല്ലില്ലാത്തതിനാല്‍ എന്തും പറയാം. അതിനു തെളിവുകള്‍ ഉണ്ടാകണമെന്നില്ല. അറബികളില്‍ ചാന്ദ്രദൈവത്തിന് അല്ലാ എന്ന പേരുണ്ടായിരുന്നു എന്നതിന് എന്തു തെളിവാണുള്ളത്? ഏത് അറേബ്യന്‍ പ്രദേശത്തെ ഏത് കാലഘട്ടത്തിലഅണു അങ്ങിനെ ഒരു ചാന്ദ്രദൈവം കണ്ടെത്തിയത്. എന്നിട്ട് ഏത് പുസ്തകത്തില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്? ആരുടെ ഗവേഷണമാണു അങ്ങിനെ ഒരു കാര്യം വസ്തുനിഷ്ടമായി തെളിവു സഹിതം സമര്‍ത്ഥിച്ചിട്ടുള്ളത്? കേവലം ചില കാര്യങ്ങള്‍ തോന്നിയത് പോലെ എഴുതിയാല്‍ വസ്തുതയാകില്ലല്ലോ? </div><div style="text-align: justify;"><br /></div><div><b>എലോഹ്, ഇലാഹ്, അല്ലാഹ്</b></div><div><br /></div><div style="text-align: justify;">എല്ലാ ഭാഷകളും രൂപം കൊള്ളുന്നതിനും ഒരു ചരിത്രമുണ്ട്. അറബിയും ആരാമെക്കും ഹിബ്രുവുമെല്ലാം സെമസ്റ്റിക് ഭാഷയിലുള്‍പ്പെടുന്നതാണ്. അതിലെ പുരാതന ഹിബ്രു പൂര്‍ണ്ണമായും മരണപ്പെട്ട ഒരു ഭാഷയാണ്. അതിനു പിന്നീട് പുനര്‍ജീവനം നല്‍കുന്നത് മതപരമഅയ കാരണങ്ങളാലാണു. . ഇന്നു നാം കാണുന്ന ഹിബ്രു ക്ലാസ്സിക്കല്‍ ഹിബ്രു എന്നറിയപ്പെടുന്ന ഹിബ്രുവാണു. എന്നാല്‍ പഴയനിയമം എഴുതിയത് പുരാതന ഹിബ്രുവില് ആണ്. ഇത് പൂര്‍ണ്ണമായും ഇല്ലാതായ ഒരു ഭാഷയാണു. പത്താം നൂറ്റാണ്ടില്‍ മാസരറ്റ് സഹോദരര്‍ പുരാതന ഹിബ്രുവിന് അവരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വരം നല്‍കുകയായിരുന്നു. ഇത് ബൈബിളിന്റെ ചരിത്രം പഠിക്കുന്ന ആര്‍ക്കുമറിയുന്ന ഒരു വസ്തുതയാണ്. </div><div style="text-align: justify;"><br /></div><div style="text-align: justify;">അതായത് മലയാളത്തിനു സ്വരാക്ഷരങ്ങളോ ചിഹ്നങ്ങളോ ഇല്ല എന്നു കരുതുക. എങ്കില്‍ പന എന്നത് പന/പിന/പുന/പാന/പീന/പൂന/പനി/പനു/പനാ/പ്നീ എന്നിങ്ങനെ പല രീതിയിലും വായിക്കപ്പെടാം. ഇങ്ങിനെ ഹിബ്രു വാക്കുകള്‍ക്ക് സ്വരം നല്കി പുനര്‍വായന നടത്തുന്നത് കൃസ്തുവിനു ശേഷം പത്താം നൂറ്റാണ്ടിലാണു. ഇത് ചരിത്ര സത്യം. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഹിബ്രു ബൈബിളില്‍ ദൈവത്തെ എലോഹ് എന്ന് വായിക്കുന്നുവെങ്കിലും പുരാതന ഹിബ്രുവിന്റെ ഉച്ചാരണം ഇന്ന് അറിവില്ലാത്തതിനാല്‍ എലോഹ് എന്നോ അതോ ഇലാഹ് എന്നോ ആയിരുന്നുവോ ഉച്ചരിച്ചത് എന്ന കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കുക വയ്യ. </div><div style="text-align: justify;">അത് എലോഹ് ആകാം, ഇലോഹ് ആകാം, ഇലാഹും ആവാനുള്ള സാധ്യത തള്ളിക്കളയാന്‍ വയ്യ. എന്തായാലും ഹിബ്രുവിലെ എലോഹ് എന്ന പദത്തില്‍ നിന്നും അറബിയിലേക്ക് കുടിയേറിയതാണു ഇലാഹ്. </div><div style="text-align: justify;"><br /></div><div style="text-align: justify;">അറബിയില്‍ ഇലാഹ് എന്നാല്‍ ആരാധ്യന്‍ എന്നാനര്‍ത്ഥം. അത് എല്ലാ ദൈവങ്ങള്‍ക്കുമുള്ള പൊതു നാമമാണു. ഇലാഹ് എന്നത് സെമസ്റ്റിക് ഭാഷകളില്‍ എത്രയോ കാലമായി ആരാധ്യന്‍ എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന പദവും. ഹിബ്രുവിലെ എലോഹ് എന്ന പദം പോലെ.</div><div style="text-align: justify;"><br /></div><div style="text-align: justify;">അല്ലാഹു എന്നത് നമുക്ക് ഉച്ചാരണത്തില്‍ അല്പം വ്യത്യസ്തത അനുഭവപ്പെടുന്നുവെങ്കിലും ഇലാഹില് നിന്നും രൂപപ്പെട്ടതാണു. </div><div style="text-align: justify;">അല്ലാഹു എന്ന പദം അല്‍ ഇലാഹ് എന്ന പദത്തിന്റെ ഏക രൂപമാണു. അല്‍ എന്നത് Definite article ആണു. The എന്നത് പോലെ. പൂര്‍ണ്ണാരാധ്യന്‍ എന്നോ ആരാധിക്കപ്പെടാന്‍ ഏറ്റവും അര്ഹതയുള്ളവന് എന്നോ നമുക്ക് മലയാളീകരിക്കാം. </div><div style="text-align: justify;"><br /></div><div style="text-align: justify;">അല്ലാഹു എന്നത് ചാന്ദ്രദൈവനാമമായിരുന്നു എന്ന് പറയുമ്പോള്‍ മാത്യു എന്ന കാളിദാസന് അറിയാതെ തന്റെ ദൈവനാമത്തെ കൂടി പ്രതി ചേര്‍ക്കുകയാണ്. ഇലാഹ് എന്നത് സെമെറ്റിക് ഭാഷയിലെ അറബിയില്‍ വന്നത് ഹിബ്രുവില് നിന്നാനെന്നിരിക്കെ ബൈബിളിലെ എലോഹ് ചാന്ദ്ര ദൈവ നാമമാണെന്ന് വാദിക്കുകകൂടിയാണു ചെയ്യുന്നത്. ഇത് അനിയനും ജേഷ്ടനും വഴക്കടിക്കുമ്പോള്‍ ഒരാള്‍ മറ്റൊരാളുടെ അച്ചനെ വിളിക്കുന്നതിനു തുല്യമാണു.</div><div style="text-align: justify;"><br /></div><div style="text-align: justify;">അല്ലാഹു എന്നത് ചാന്ദ്ര ദൈവനാമമാണെന്ന വാദം ആരാണു ആദ്യം ഉന്നയിച്ചത് എന്നു കൂടി മനസ്സിലാക്കുന്നത് രസകരമായിരിക്കും. </div><div style="text-align: justify;"><br /></div><div style="text-align: justify;">റോബെര്‍ട്ട് മൊറെ (Robert Morey) എന്ന കൃസ്ത്യന്‍ പാസ്റ്റര്‍ ആണ് ആദ്യമായി ഈ വാദം കൊണ്ടു വരുന്നത്, പ്രവാചകന്റെ ചിത്രങ്ങള്‍ വരക്കുക തുടങ്ങിയ കലകള്‍ ഹോബിയാക്കിയെടുത്തിയിരുന്ന മറ്റൊരു കാളിദാസന്. ചരിത്ര സത്യങ്ങലുടെ പിന്‍ബലങ്ങളില്ലാതെ ഈ വിധത്തില്‍ പല നിരീക്ഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അല്ലാഹു എന്ന് മാത്രമല്ല, ലോകത്തിലെ എല്ലാ ദൈവ നാമങ്ങള്‍ക്ക് പിന്നിലും ഒരു ചരിത്രവും അര്‍ത്ഥവുമുണ്ട്. ചിലത് ആളുകളുടെ പേരായിരുന്നുവെങ്കില്‍ ചിലത് ഗുണ വിശേഷണങ്ങളായിരിക്കും. ഉദാഹരനത്തിന് ബ്രഹ്മാവ് എന്ന വാക്ക് ഒരു പാശ്ചാത്യന്‍ ഒരു ഹിന്ദു ദൈവം മാത്രമാണ്, അത് കേള്‍ക്കുന്ന സമയം ഒരാളുടെ മനസ്സില്‍ ഓടി വരുന്ന ചിത്രം നാലു തലകളുമായി നില്ക്കുന്ന ഒരു ദൈവം. എന്നാല്‍ ആ പദത്തിന് സൃഷ്ടാവ് എന്നാണര്‍ത്ഥമെന്നും വേദങ്ങള്‍ പ്രകാരം ദൈവത്തിന് ഒരു പ്രതിമയും ഇല്ല എന്നു മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ആര്യസമാജക്കാരന് ഈ പ്രതിമ പിന്നീട് മതത്തില്‍ കടന്നു കൂടിയ ഒരു വസ്തു മാത്രം. </div><div style="text-align: justify;"><br /></div><div style="text-align: justify;">പലപ്പോഴും ഇതേ പോലെയാണു ദൈവങ്ങള്‍ക്കു ചിത്രങ്ങളും പ്രതിമകളുമുണ്ടായിട്ടുള്ളത്. ഹിന്ദു പുരാണങ്ങളിലെ പല ചിത്രങ്ങളും രൂപം കൊടുത്തത് കഴിഞ്ഞ് നൂറ്റാണ്ടില്‍ രാജാരവിവര്‍മയായിരുന്നു. </div><div style="text-align: justify;"><br /></div><div style="text-align: justify;">പക്ഷെ, ചരിത്രത്തില്‍ ബാബിലോണിയയിലെയും ഈജിപ്തിലെയും ദൈവങ്ങളുടെ പേരുകള്‍ അവര്‍ ചിത്രലിഖിതമുപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ചരിത്രമെന്ന ബ്ലോഗില്‍ ചില കുറിപ്പുകള്‍ ഇതിനെ കുറിച്ച് കൊടുത്തിട്ടുണ്ട്. അവിടെയൊന്നും എലോഹ് എന്നോ ഇലോഹ് എന്നോ ഇലാഹ് എന്നോ ഒരു കാലഘട്ടത്തിലും ചാന്ദ്ര ദൈവത്തിനു നല്‍കിയിട്ടില്ല. ഇസ്രയേല്‍ ചരിത്രത്തിലുമില്ല. ഒരു നാടന്‍ ചൊല്ലുണ്ട്. വായയില്‍ തോന്നിയത് കോതക്ക് പാട്ട്, കാളിദാസന് പോസ്റ്റും. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഇനി ഭാഷാപരമായും ഈ വാദത്തിനു നിലനില്‍പ്പില്ല. കാരണം ഇലാഹ് എന്നത് ദൈവം അല്ലെങ്കില്‍ ആരാധ്യന്‍ എന്നതിന് ഉപയോഗിക്കുന്ന പൊതു നാമമാകുന്നു അറബിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് നാം എപ്പോഴും കേള്‍ക്കുന്ന ഒരു പദം. ഇത് പിരിച്ചെഴുതിയാല്‍ കിട്ടുന്നത് ലാ ഇലാഹ്- ഇല്ല അല്‍-ഇലാഹ് എന്നാണു. </div><div style="text-align: justify;"><br /></div><div style="text-align: justify;">ലാ- ഇല്ല/ ഇലാഹ്- ഒരാരാധ്യനും </div><div style="text-align: justify;">ഇല്ല- ഒഴികെ </div><div style="text-align: justify;">അല്ലാഹ്-അല്‍-ഇലാഹ്- ശരിയായി ആരാധിക്കപ്പെടേണ്ടവനായവന്‍</div><div style="text-align: justify;">ശരിയായി ആരാധിക്കപ്പെടേണ്ടവനല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹു എന്നത് അല്‍-ഇലാഹ് എന്നു വരുമ്പോള്‍ പിന്നീടുള്ളതെല്ലാം അതിന്നു താഴെയായാണു അറബികള്‍ മുമ്പേ ധരിച്ചിരുന്നത്. അതെല്ലാ എന്നതിനു ഒരു ചരിത്ര തെളിവുകളും ഉന്നയിക്കാനാവില്ല. ഉന്നയിക്കുന്നവര്‍ ആ വാദത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താനുള്ള അന്തസ്സ് കാണിക്കുക. </div><div style="text-align: justify;"><br /></div><div style="text-align: justify;"><b>ചന്ദ്രക്കലയുടെ ചരിത്രം. </b></div><div style="text-align: justify;"><br /></div><div style="text-align: justify;">മുസ്ലിങ്ങള്‍ ചന്ദ്രക്കല ഉപയോഗിക്കുന്നത് ചാന്ദ്ര ദൈവമായ അല്ലാഹുവിന്റെ ചിഹ്നമായെന്നാണ് വാദം. ഇതിന്റെ ചരിത്രമാകട്ടെ ആധുനിക ചരിത്രത്തിന്റെ ഭാഗവും.</div><div style="text-align: justify;"><br /></div><div style="text-align: justify;">തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്തന്‍പൂളില്‍ കൃസ്തുവിനു മുമ്പേ ചന്ദ്രക്കല തങ്ങളുടെ നഗരത്തിന്റെ ചിഹ്നമാക്കിയിരുന്നു. 662 BC യില്‍ ബൈസാന്റിയം റോമക്കാര്‍ കീഴടക്കി, പിന്നീട് റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം അവിടേക്ക് മാറ്റി. തലസ്താന നഗരമായ ബസാന്റിയത്തിനു കോന്‍സ്റ്റന്റ്നോപിള്‍ എന്നു നാമധേയം ചെയ്തു. 1453-ല്‍ സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന് കോണ്സ്റ്റന്റ്നോപില് കീഴടക്കി നഗരത്തിനു ഇസ്തന്പൂള് എന്നു നാമകരണം ചെയ്തു. റോം ബൈസാന്റിയം കീഴടക്കിയത് ഒരു ചാന്ദ്രമാസ ആരംഭത്തിലായിരുന്നു. അതിന്റെ സ്മരണാര്‍ത്ഥം ചന്ദ്രക്കല കോന്സ്റ്റന്റ്നോപിളിന്റെ ചിഹ്നമായി എന്നാണു ഒരു ചരിത്ര വായന. </div><div> </div><div style="text-align: justify;">പിന്നീട് മുസ്ലിം ഖിലാഫത്ത് ഒസ്മാനിയകളുടെ കയ്യിലായപ്പോള് തുര്‍ക്കിയുടെ ചിഹ്നം അവരുടെ കൊടിയില്‍ സ്ഥാനം പിടിച്ചു. തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്ത്(Ottomans) തങ്ങളുടെ കൊടിയിലടയാളപ്പെടുത്തിയിരുന്ന ചന്ദ്രക്കലയും നക്ഷത്രവും രാഷ്ട്രീയ കാരണങ്ങളാല്‍ സ്വീകരിച്ചതായിരുന്നു. ഏറ്റവും അവസാനത്തെ ഖിലാഫത്ത് എന്നരീതിയില്‍ അതിലെ ചന്ദ്രക്കലയും നക്ഷത്രവും പിന്നീട് രൂപപ്പെട്ട പല മുസ്ലിം രജ്യങ്ങളിലും ഉപയൊഗിക്കപ്പെട്ടു. തുര്‍ക്കിയിലെ ഉസ്മാനിയ സാമ്രാജ്യം ചുവപ്പും പച്ചയും നിറങ്ങളില്‍ ചന്ദ്രക്കലയും നക്ഷത്രവും അന്ന് കൊടിയായി ഉപയോഗിച്ചിരുന്നു. അതെല്ലാതെ ഇസ്ലാമില്‍ മതപരമായി ചന്ദ്രക്കല ഒരു പ്രാധാന്യവുമര്‍ഹിക്കുന്നില്ല. ഇന്ന് മുസ്ലിം പള്ളികള്‍ക്ക് ഒരേകദേശ രൂപമുണ്ട്. ഖുബ്ബയും മിനാരവും. അത് മതപരമല്ല, കലാപരമെന്നു വിളിക്കാം. അതേ പോലെ രാഷ്ട്രീയമായ കാരണങ്ങളാല്‍ ഉരിത്തിരിഞ്ഞതാണു കൊടിയും അതിലെ ചിഹ്നവും. ഇന്ന് അത് മുസ്ലിം രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നുണ്ടാവാം. പ്രവാചകന് ഉപയോഗിച്ച ഒരു കൊടികളിലും ചന്ദ്രക്കല ഉണ്ടായിരുന്നില്ല. പ്രവാചകനിലൂടെ പൂര്‍ത്തിയായതാണു ഇസ്ലാം. അല്ലാതെ പിന്നീട് വന്ന ഒരു വിശുദ്ധന് എഴുതി പൂര്‍ത്തിയാക്കിയതല്ല.</div><div style="text-align: justify;"><br /></div><div style="text-align: justify;">ഇക്കാര്യങ്ങള്‍ക്ക് ശേഷം കാളിദാസന് ചെയ്യുന്നത് ക്രൈസ്തവ തീവൃവാദികള് സ്ഥിരമായി ചെയ്യുന്ന ഒരു ഏര്പ്പാടാണു. എഡിറ്റിങ്ങ്- ഖുര്‍ആനിലെ മറ്റൊരു സന്ദര്‍ഭത്തിലെ വാക്കുമായി കൂട്ടി വായിക്കുക. ചാനലുകളില്‍ കാണുന്ന ഈ പരിപാടിയുടെ ലിഖിതരൂപം കാളിദാസ പോസ്റ്റുകളിലെ സ്ഥിരം കാഴ്ചയാണു. പല സന്ദര്‍ഭങ്ങളിലായി ഇറങ്ങിയ വചനങ്ങളെ തനിക്കു വേണ്ട രീതിയില്‍ കൂട്ടിചേര്‍ക്കുന്ന എഡിറ്റൈങ്ങ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുക എന്ന സ്ഥിരം പരിപാടി. ഖുര്‍ആനിലെ അമ്പത്തിമൂന്നാം അദ്ധ്യായത്തില്‍ നിന്നും പിന്നെ അദ്ധ്യായം 22 ഹജ്ജ് എന്നതിലേക്ക് പോയി തനിക്കാവശ്യമുള്ള വാക്കുകള്‍ പരതി വിഷയം അവതരിപ്പിക്കുന്ന രീതി. </div><div style="text-align: justify;"><br /></div><div style="text-align: justify;">അധ്യായം 22/അല്‍ഹജ്ജ്/അവതരണം മദീനയില്‍ ആണെങ്കില്‍ അധ്യായം 53/അന്നജ്മ്/അവതരണം മക്കയില്‍ ആണു. ഒന്നിന്റെ തുടര്‍ച്ചയല്ല മറ്റേത്. പക്ഷെ- തെറ്റിദ്ധരിപ്പിക്കുക എന്ന മിനിമം പരിപാടിയുമായി മുന്നോട്ട് പോകുന്നവര്‍ക്ക് അതാണല്ലോ ആവശ്യം. </div><div style="text-align: justify;"><br /></div><div style="text-align: justify;">പിന്നീട് മക്കയിലെ ഖുറൈശികള്‍ പ്രവാചകനു നേരെ ഉന്നയിച്ച ഒരാരോപണം വീണ്ടും ഉന്നയിക്കുകയാണു കാളിദാസന് ചെയ്യുന്നത്. ആ വിഷയവുമായി <a href="http://yukthivadikalumislamum.blogspot.com/2010/03/blog-post_24.html">സി.കെ.ലത്തീഫ് എന്ന ബ്ലോഗര്‍ ഒരു പോസ്റ്റ് നല്കിയതിനാല്</a> ഞാന്‍ ആവര്‍ത്തിക്കുന്നില്ല. </div><div style="text-align: justify;"><br /></div><div style="text-align: justify;">ഖുര്‍ആനും ഖുര്‍ആന്‍ വ്യാഖ്യാനവും രണ്ടായി തന്നെയാണു മുസ്ലിങ്ങള്‍ കണക്കാക്കുന്നത്, ആരുടെയെങ്കിലും വ്യാഖ്യാനങ്ങളിലെ പിഴവുകളും നിരീക്ഷണങ്ങളും തെറ്റാനെങ്കില്‍ അത് സ്വീകരിക്കേണ്ട ഒരു ബാധ്യതയും മുസ്ലിങ്ങള്‍ക്കില്ല. ഇത് മുമ്പ് ഇവിടെ ഞാന്‍ സൂചിപ്പിച്ചിരുന്നു. മനുഷ്യരെന്ന നിലയില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ മതപരമായി സ്വീകരിക്കേണ്ട ഒരു ബാധ്യതയും മുസ്ലിങ്ങള്‍ക്കില്ല. ഇത് ഖുര്‍ആനു മാത്രമല്ലല്ലോ ബാധകം. നാലു സുവിശേഷങ്ങളുടെ കാലത്തു തന്നെയുണ്ടായിരുന്ന ഫിലിപ്പിന്റെ സുവിശേഷവും മഗ്ദലന മറിയത്തിന്റെ സുവിശേഷവും ചാവുകടല്‍ ചുരുളുകളുമെല്ലാം ഒരു വാദത്തില്‍ ക്രൈസ്തവ ഗ്രന്ഥങ്ങളായി തെളിവിനുപയോഗിക്കാനാവില്ലല്ലോ? ക്രൈസ്തവര്‍ അതംഗീകരിക്കുമോ? അപ്പോള്‍ മുസ്ലിങ്ങള്‍ അംഗീകരിക്കാത്ത ചരിത്രങ്ങള്‍ വെറുതെ എഴുതി പിടിപ്പിച്ചത് കൊണ്ടെന്തു ഗുണം? ഖുര്‍ആനിലോ സഹീഹായ ഹദീസുകളിലൂടെയോ സ്ഥിരപ്പെടാത്ത ഒന്നും ഗവേഷണം അഥവാ ഇജ്തിഹാജ് എന്ന വിഭാഗത്തിലാണു വരിക. അതില്‍ മനുഷ്യരെന്ന നിലയിലുള്ള അബദ്ധങ്ങളുണ്ടാകാം. </div><div style="text-align: justify;"><br /></div><div style="text-align: justify;">അന്നത്തെ മക്കയിലെ ഖുറൈശികള്‍ പോലും തങ്ങലുടെ അബദ്ധം മൂടി വക്കാന്‍ പ്രവാചകന് ഒരു പ്രാവശ്യം തങ്ങളുടെ ദൈവങ്ങള്‍ക്കനുകൂലമായി പറഞ്ഞു എന്നേ വാദിച്ചുള്ളൂ. പക്ഷെ കാളിദാസന് മാസങ്ങളാക്കി കാലാവധി ദീര്‍ഘിപ്പിച്ചു. </div><div style="text-align: justify;"><br /></div><div style="text-align: justify;">അതിലും രസകരമായത് മക്കയിലെ ഈ സംഭവത്തിനു ശേഷം മുസ്ലിങ്ങളെ മക്കക്കാര്‍ അംഗീകരിച്ചു എന്ന കാളിയുടെ ചരിത്ര വായനയാണു. പൈങ്കിളികള്‍ കോട്ടയത്തു നിന്നിറങ്ങുമ്പോലെ ചരിത്രം കോതമംഗലത്തു നിന്നുമിറങ്ങിയാലോ? </div><div style="text-align: justify;">മക്കയിലെ അക്രമം സഹിക്കാനാവാഞ്ഞു മദീനയിലേക്ക് പ്രവചകന് പാലായനം ചെയ്തതും ഒരു വലിയ സമൂഹമായി മാറിയപ്പോള്‍ തിരികെ വരാന്‍ കഴിഞ്ഞതുമെല്ലാം കണ്ണടച്ചിരുട്ടാക്കുകയാണു കാളിദാസന് ചെയ്യുന്നത്. മക്കക്കാരുടെ ദൈവങ്ങളെ അംഗീകരിച്ചതിനാല്‍ മുസ്ലിങ്ങള്‍ തിരികെ വന്നു എന്നാണു കാളീ ചരിത്രം. </div><div style="text-align: justify;"><br /></div><div style="text-align: right;"><b><i>ഇത് കേട്ട് മെക്ക നിവാസികള്‍ സന്തുഷ്ടരായി. മൊഹമ്മദിനോടൊപ്പം അവര്‍ അള്ളായെയും ഈ ദേവിമാരെയും ആരാധിക്കാനും തുടങ്ങി. നടുകടത്തപ്പെട്ട അനുയായികള്‍ക്ക് തിരിച്ചു വരാനും സാധിച്ചു.</i></b></div><div style="text-align: right;"><b><i><br /></i></b></div><div style="text-align: right;"><b><i>അബദ്ധം മനസിലായപ്പോള്‍ ആയത്തു തിരുത്തി പിശാചിന്റെ വാക്കുകള്‍ എന്നാക്ഷേപിച്ച ഭാഗം നീക്കം ചെയ്ത് നല്ല പിള്ളയുമായി. ഒരു പക്ഷെ ഈ സംഭവമാകാം ഇസ്ലാം അറേബ്യയില്‍ സ്വീകാര്യമാകാനുള്ള ഒരു കാരണം. പിശാചിന്റെ ശക്തി അപാരം.</i></b></div><div style="text-align: right;"><br /></div><div style="text-align: justify;">നല്ല ചരിത്രബോധം. പ്രവാചകന്റെ മക്കാവിജയം എന്ന ചരിത്രമൊന്നും കാളിക്ക് പ്രശ്നമല്ല. മക്കയില്‍ പ്രവാചകന് തിരിച്ചെത്തുന്നതിന്റെ പശ്ചാത്തലവും കഅബയില്‍ നിന്നും മുഴുവന്‍ വിഗ്രഹങ്ങലെയും മാറ്റി ശുദ്ധീകരിച്ചതുമെല്ലാം അവരുടെ വിഗ്രഹങ്ങളെ അംഗീകരിച്ചതിന്റെ ഫലമായാണെന്നാണ് കാളീചരിത്രം. </div><div style="text-align: justify;"><br /></div><div style="text-align: justify;">മൂന്നാമത്തെ കാര്യം പിശാചും ദൈവവും കൂടി ഒരു പോലെ പരിപാലിക്കുന്ന മതമല്ലേ വാസ്തവത്തില്‍ ഇസ്ലാം? ഒസാമ ബിന്‍ ലാദന് എന്ന ഭീകരനിത്രയധികം അനുയായിളുണ്ടാകാന്‍ കാരണം അതല്ലേ? </div><div style="text-align: justify;"><br /></div><div style="text-align: justify;">എല്ലാ കാലത്തും ചിലര്‍ ചില വസ്തുതകളെ തീവൃമായ രീതിയില്‍ സമീപിക്കുന്നു. അത് എല്ലാ ചിന്താരീതിയിലും ഉണ്ട്. ചരിത്രം നല്കുന്ന പാഠമതാണു. എന്തിനേറെ ജനാധിപത്യത്തിന്റെ ഉദയകാലത്ത് ഫ്രെഞ്ച് വിപ്ലവം പോലും ഭയാനകമായ കൂട്ടക്കൊലകളുടെ ദുരന്തചിത്രം പേറുന്നു. കുരിശുയുദ്ധവും ജൂതഉന്മൂലനവും മാവോയിസ്റ്റ് ആക്രമണവും ഗുജ്ര്റാത്തും ട്രേഡ് സെന്റര്‍ ആക്രമണവുമെല്ലാം അതിന്റെ ഭാഗം. അത് ആര്‍ക്കും ആരിലും ആരോപിക്കാം. വലിയ കാര്യമില്ല. </div><div style="text-align: justify;"><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com6tag:blogger.com,1999:blog-7712119633291376265.post-10359667184400606322010-06-02T15:20:00.000+04:002010-06-03T09:37:36.609+04:00പഴയ നിയമം ആരാണെഴുതിയത്-3<div face="'Times New Roman'" size="medium" style=" ;"><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">കഴിഞ്ഞ പോസ്റ്റില്‍ പഞ്ചപുസ്തകങ്ങളുടെ അഞ്ച് സ്രോതസ്സുകളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇത് ഭാഷാടിസ്ഥാനത്തിലുള്ള ഗവേഷകരില്‍ നിന്നുള്ളതാണെന്നതിനാല്‍ തന്നെ പ്രത്യക്ഷത്തില്‍ അതിന്റെ വ്യത്യസ്തത നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. എങ്കിലും കഴിയുന്നത്ര ലളിതമായി ഞാന്‍ വിശദീകരിക്കാം. JEPDR എന്നീ അക്ഷരങ്ങളിലൂടെയാണു ഈ അഞ്ച് സ്രോതസ്സുകള്‍ ഇതിനെ വിശദീകരിക്കുന്നത്. ഇനി ഓരോ അക്ഷരത്തിനും നല്കുന്ന നിറങ്ങളും ശ്രദ്ധിക്കുമല്ലോ- അവ ബൈബിളിന്റെ ചില ഭാഗങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ആ അക്ഷരങ്ങളെ പ്രതിനിധീകരിക്കും.</p></div><div face="'Times New Roman'" size="medium" style=" ;"><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div face="'Times New Roman'" size="medium" style=" ;"><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">വ്യത്യസ്ത സ്രോതസ്സുകള്‍ എന്നതാണു ഞാന്‍ ഉപയോഗിച്ച പദം, എന്നല്ലാതെ അഞ്ചു വ്യക്തികള്‍ എന്നതല്ല. ഓരോ സ്രോതസ്സും ഒരാളുടെ മാത്രം സൃഷ്ടിയാണെന്നത് അത് കൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല. അഞ്ചു വ്യത്യസ്ത വഴികലിലൂടെ സമാഹരിച്ചവ എന്നതാണുദ്ദേശിക്കുന്നത്. വിശദീകരണത്തില്‍ കൂടുതല്‍ വിശദമാക്കാം-</p></div><div face="'Times New Roman'" size="medium" style=" ;"><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style=" ;font-family:'Times New Roman';font-size:medium;"><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><span class="Apple-style-span" style="color:#CC0000;">J - ദൈവത്തെ യഹോവ എന്ന് വിശദീകരിക്കുന്ന എഴുത്ത്.</span></p></div><div style=" ;font-family:'Times New Roman';font-size:medium;"><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><span class="Apple-style-span" style="color:#000099;">E - ദൈവത്തെ എലോഹിം എന്ന് വിശദീകരിക്കുന്ന എഴുത്ത്ത്തു-(ഉത്പത്തിയില്‍ ഈ ഭാഗങ്ങളില്ല)</span></p></div><div style=" ;font-family:'Times New Roman';font-size:medium;"><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><span class="Apple-style-span" style="color:#663333;">P - പുരോഹിതര്‍ക്ക് വേണ്ടി എഴുതിയ ഭാഗങ്ങള്‍</span></p></div><div style=" ;font-family:'Times New Roman';font-size:medium;"><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><span class="Apple-style-span" style="color:#006600;">D - Deuteronomy- അഥവാ ആവര്‍ത്തനം എഴുതിയ വ്യക്തി.</span></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">R - JEP എന്നിവ കൂട്ടിചേര്‍ത്ത ആളുടെ കുറിപ്പുകള്‍.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ഇതില്‍ നമുക്ക് ആദ്യത്തെ J എന്താണെന്നു നോക്കാം. ബൈബിളിലെ ദൈവത്തിന്റെ നാമമായി വരുന്നതാണു യഹോവ. ഏഴായിരത്തോളം പ്രാവശ്യം യഹോവ എന്ന പേരു ബൈബിളില്‍ ദൈവനാമമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവ ഹിബ്രുവിലെ ദൈവത്തെ കുറിക്കുന്ന സംജ്ഞാക്ഷരങ്ങള്‍ ( abbreviation) ആയിരുന്നു. അഥവാ കമ്പനി എന്നതിന്നു Co എന്നുപയോഗിക്കുന്നത് പോലെ ചുരുക്കി ഉപയോഗിച്ച അക്ഷരങ്ങളായിരുന്നു. YHWH എന്നീ അക്ഷരങ്ങളാണു (יהוה) ഇവ. പക്ഷെ ഇന്നും ഈ പദം യഥാര്‍ത്ഥത്തില്‍ എന്താണു അര്‍ത്ഥമാക്കുന്നതെന്നോ എങ്ങിനെയാണു ഉച്ചരിക്കേണ്ടതെന്നോ ഇന്നും വ്യക്തമല്ല. ഇതിനുള്ള മറ്റൊരു കാരണം ഹിബ്രു അറബിയെ പോലെ സ്വരാക്ഷരങ്ങളില്ലാത്ത ഭാഷയാണു. അതിനാല്‍ തന്നെ ഹിബ്രുഭാഷയുടെ മരണം അതിന്റെ ദൈവത്തിന്റെ മരണവും കൂടിയായി. പിന്നീട് പത്താം നൂറ്റാണ്ടിലാണു പുരാതന ഹിബ്രുവിന് സ്വരങ്ങള്‍ നല്കി പുനര്‍ജീവിപ്പിക്കുന്നത്. അന്ന് ദൈവത്തിന്റെ നാമം സാധാരണക്കാര്‍ ഉച്ചരിക്കുന്നത് വരെ തെറ്റാണെന്ന ധാരണയില്‍ ഇവക്ക് സ്വരാക്ഷരങ്ങള്‍ നല്‍കുന്നതിന്നു പകരം ഈ നാമത്തിന്റെ സ്ഥാനത്ത് പ്രഭു എന്നര്‍ത്ഥം വരുന്ന അഡോനോയ് എന്ന പദമാണു നല്‍കിയത് . എന്നാല്‍ പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ യഹോവ സാക്ഷികള്‍ ഈ നാലക്ഷരങ്ങളെ അഡോനോയ് എന്നതിനെ മാറ്റി പുനഃപ്രതിഷ്ടിക്കുകയും യഹൊവ എന്ന പേര് ദൈവത്തിനു ചാര്‍ത്തി നല്‍കുകയും ചെയ്തു. സത്യത്തില്‍ യഹോവ ഒരു പേരറിയാത്ത ദൈവമാണു. ലാറ്റിനില്‍ Y എന്ന അക്ഷരം J എന്നാണു ഉച്ചരിക്കാറുള്ളത്. അതിനാല്‍ തന്നെ യഹോവ ജഹോവയായി രൂപമാറ്റം സംഭവിച്ചു. യേശു ജീസസ് ആയതു പോലെ.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">പക്ഷെ, നമ്മുടെ പ്രശനമവിടെയല്ല. ബൈബിളിലെ ചില ഭാഗങ്ങള്‍ നോക്കുക- അവിടെ ഒരേസമയം തന്നെ എലോഹിം എന്നും പിന്നീട് യഹോവയെന്നും ദൈവത്തെ പരിചയപ്പെടുത്തുന്നതായി കാണാം- ഇതില്‍ ഹിബ്രുവില് പോയാല്‍ എലോഹിം എന്നും യഹോവ എന്നും കാണുന്നതിലെ വ്യത്യസ്തതയാണു ചര്‍ച്ചയില്‍ വരുന്നത്.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ഇതിന്റെ കാരണം യഹൂദരാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ തെക്ക് ഭാഗം ജൂതരാജ്യമെന്നും വടക്ക് ഭാഗം ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു. രണ്ടു രാജ്യങ്ങളിലുള്ളവരും തങ്ങളുടെതായ രീതിയില്‍ ഗ്രന്ഥങ്ങള്‍ പകര്‍ത്തി. പിന്നീട് ജൂതരാജ്യം ബാബിലോണിയന്‍ ചകൃവര്‍ത്തി നബ്ക്കിലന്നാസോ രണ്ടാമന് 597 BC യില്‍ കീഴടക്കുകയും ജൂതരെ ബാബിലോണിയയിലേക്ക് നാടുകറ്റത്തുകയും ചെയ്തു. 587 BC യില്‍ ഇസ്രായേല്‍രാജ്യവും ബാബിലോനിനു കീഴടങ്ങി. അങ്ങിനെ രണ്ട് രാജ്യത്തിലെ ജൂതരും ബാബിലോണിയയില്‍ അഭയാര്‍ത്ഥികളായി. ഇതില്‍ തെക്ക് ഭാഗത്തെ ജൂതരാജ്യക്കരുടെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങളില്‍ ദൈവ നാമം YHWH എന്ന നാലക്ഷരവും ഇസ്രായേല്‍ രാജ്യത്തെ പുസ്തകത്തില്‍ എലോഹിം അഥവാ എലോഹ് അഥവാ ഏല് എന്നുമായിരുന്നു.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ഏല് എന്നത് എലോഹിമിന്റെ ചുരുക്കമാണ്. ഇസ്രായേല്‍, ഇശ്മായേല്‍, ബത്-ഹേല്‍ എന്നെല്ലാമുള്ള പേരുകള്‍ എലൊഹ് എന്ന പേരിന്റെ കൂടെയുള്ളതാണു.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><div><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ഇസ്ര- പ്രകീര്‍ത്തിച്ചവന്‍-ശക്തവാന്‍-</p></div><div><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ഇസ്രായേല്‍- ദൈവം പ്രകീര്‍ത്തിച്ചവന്‍, ദൈവത്തോട് ജയിച്ചവന്</p></div><div><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ഇശ്-കേള്‍ക്കുക</p></div><div><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ഇശ്മയേല്‍- ദൈവം വിളികേട്ടവന്‍ (പ്രാര്‍ത്ഥനയുടെ വിളിക്കുത്തരം)</p></div><div><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ബത്-ഹേല്‍</p></div><div><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ബത്- വീട്</p></div><div><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ദൈവത്തിന്റെ വീട്-(അറബിയിലെ ബൈത്തുമായി ഈ പദത്തിനു സാമ്യമുണ്ട്.</p></div></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ബൈബിളിലെ ആദ്യപുസ്തകമായ ഉത്പത്തി മുതല്‍ പല ഭാഗങ്ങളും സൂക്ഷ്മമായി പഠിക്കുന്നവര്‍ക്ക് ഇത് മനസ്സിലാക്കന്‍ കഴിയും. ഉത്പത്തി കഥകല് ആവര്‍ത്തിക്കപ്പെടുന്നത് കാണാം. രണ്ടു പുസ്തകങ്ങളുടെയും കൂട്ടിച്ചേര്‍ക്കലിന്റെ ഫലമാണത്. ഉദാഹരണത്തിനു</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">3. <b>വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.</b></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">4. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു <b>ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര് പിരിച്ചു.</b></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">5. ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">6. ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; <b>അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്പിരിവായിരിക്കട്ടെ </b>എന്നു കല്പിച്ചു.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">7. വിതാനം ഉണ്ടാക്കീട്ടു ദൈവം <b>വിതാനത്തിന് കീഴുള്ള വെള്ളവും വിതാനത്തിന് മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു;</b> അങ്ങനെ സംഭവിച്ചു.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">8. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">9. ദൈവംആകാശത്തിന് കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">10. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">11. <b>ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.</b></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">12. <b>ഭൂമിയില്‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.</b></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">13. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">14.<b> പകലും രാവും തമ്മില്‍ വേര്പിരിവാന് ആകാശവിതാനത്തില് വെളിച്ചങ്ങള്‍ ഉണ്ടാക</b>ട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">15. <b>ഭൂമിയെ പ്രകാശിപ്പിപ്പാന് ആകാശവിതാനത്തില് അവ വെളിച്ചങ്ങളായിരിക്കട്ടെ</b> എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">16. പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">17. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്പിരിപ്പാനുമായി</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">18. ദൈവം അവയെ ആകാശവിതാനത്തില് നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">19. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">26. അനന്തരം ദൈവംനാം നമ്മുടെ <b>സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക</b>; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">27. ഇങ്ങനെ <b>ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു</b>, <b>ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു,</b> ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.</p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div><div style="font-family: 'Times New Roman'; font-size: medium; "><p style="margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; ">ഇവിടെയെല്ലാം ആവര്‍ത്തനം കാണാം. ഇത് രണ്ടു പുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയതിന്റെ ഫലമാണു. ഉത്പത്തിയിലെ ഈ ഭാഗങ്ങള്‍ പുരോഹിതരുടെ ഭാഷയിലാണു കാണുന്നത്. പക്ഷെ, രണ്ടാം അദ്ധ്യായം മുതല്‍ J സ്രോതസ്സിന്റെ തുടക്കം കാണാം. </p><p style="text-align: center;margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><a href="http://www.youtube.com/watch?v=hHOApubklHU">ഇത് സംബന്ധമായ ഒരന്യേഷണത്തിന്റെ ചെറിയ ഒരു ഭാഗം ( You tube Link ) -</a></p><p style="text-align: center;margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p><p style="text-align: center;margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p><p style="text-align: center;margin-top: 0px; margin-right: 0px; margin-bottom: 0px; margin-left: 0px; "><br /></p></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com36tag:blogger.com,1999:blog-7712119633291376265.post-36696793436760126082010-05-26T14:33:00.000+04:002010-05-26T15:01:17.708+04:00പഴയനിയമം ആരാണെഴുതിയത്? -2ഒന്നര ബില്ല്യണ്‍ മുസ്ലിങ്ങള്‍ ഖുര്‍ആന്‍ ദൈവത്തില്‍ നിന്നിറക്കിയതാണെന്നു വിശ്വസിക്കുന്നു. പക്ഷെ അതിന്റെ മറ്റൊരര്‍ത്ഥം ഭൂലോക ജനസംഖ്യയില്‍ ഒന്നര ബില്ല്യണ്‍ ജനങ്ങളെല്ലാത്തവരെല്ലാം ഖുര്‍ആന്‍ ദൈവത്തില്‍ നിന്നിറക്കിയതാണെന്ന് കരുതുന്നില്ല എന്നു കൂടിയാണു. അവര്‍ ഖുര്‍ആന്‍ ആരിറക്കി എന്നത് പഠിക്കുമ്പോള്‍ ആദ്യം തന്നെ വഹ്യും ജിബ്രീലിനെയും വിശ്വസിച്ചേ ഇത് തൊടാവൂ-- പഠിക്കാവൂ എന്നെല്ലാം പറയുന്നത് അബദ്ധമായിരിക്കും. എന്നാല്‍ ഒന്നര ബില്ല്യണ്‍ ജനങ്ങള്‍ അങ്ങിനെ വിശ്വസീക്കരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല, എങ്കില്‍ കൂടിയും ഇക്കാര്യങ്ങളെല്ലാം ഇത് നിങ്ങള്‍ വിശ്വസീക്കുന്നത് പോലെ ദൈവികമല്ല എന്ന് പറയുന്നു എന്ന് പറയാനുള്ള അവരുടെ അവകാശത്തെ മാനിക്കതിരിക്ക വയ്യ.<br /><br />ബൈബിളിന്റെ ചരിത്രാന്യേഷണത്തില്‍ ഈ ഒരു സമീപനമാണു ഞാന്‍ സ്വീകരിക്കുന്നത്. ഇതെല്ലാം മോശ എഴുതിയതെന്നു വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. അതിന്റെ കാരണങ്ങളും കണ്ടെത്താം. വിശ്വസിക്കാതിരിക്കുന്നതിന്റെ കാരണം ഞാനും കണ്ടെത്തട്ടെ. ഒരു വിശ്വാസിക്ക് ഒരു പുസ്തകം ദിവ്യമാകുന്നത് പോലെ അവിശ്വാസിക്ക് കുറെ പുസ്തകങ്ങള്‍ക്കിടയിലെ മറ്റൊരു പുസ്തകമാകാനേ സാധ്യതയുള്ളൂ. അതിനാല്‍ തന്നെ എല്ലാറ്റിനെ പോലെ ബൈബിളിനും ഒരു പ്രകൃത്യാ ചരിത്രവും ഉണ്ടാകേണ്ടതുണ്ട്. എങ്കിലും ഒരു ഭൗതികവാദിയുടെ അന്വേഷന രീതിയല്ല ഞാനിവിടെ എടുക്കുന്നത്. ക്രൈസ്തവ വിശ്വാസികളെ പോലെ ബൈബിളില്‍ ദൈവ വചനമുണ്ട് എന്നുള്ള ഒരു സമീപനം തന്നെയാണെന്റെതും. പക്ഷെ ക്രൈസ്തവ വിശ്വാസികളെ പോലെ ഇത് പൂര്‍ണ്ണമായും ദൈവ പ്രചോദിതമാണെന്ന് വിശ്വസിക്കാനുമാകില്ല.<br /><br />പഞ്ചപുസ്തകങ്ങള്‍ അഞ്ചു പുസ്തകങ്ങള്‍, ഈ അഞ്ചെന്നത് കേവലം പുസ്തകങ്ങളുടെ എണ്ണത്തിലായി ഒതുങ്ങുന്നില്ല. പഴയനിയമം പഠന വിധേയമാക്കിയ ഭാഷാ വിദഗ്ദര്‍ പുസ്തകം അഞ്ചു സ്രോതസ്സുകളില്‍ നിന്നുന്നണെഴുതിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയെ നമുക്ക് JEPDR എന്ന് പറയാം. എന്ത് കൊണ്ട് അഞ്ചു സ്രോതസ്സുകള്‍ എന്നതിന്നുത്തരം തേടുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് യഹൂദ രാഷ്ട്രത്തിന്റെ വിഭജനവും പിന്നീട് ബാബിലോണിയയുടെയും അസീരിയക്കാരുടെയും ആധിപത്യവും പിന്നീട് ഒരു യഹൂദഭരണത്തിന്റെ കീഴില്‍ യിസ്രായേല്‍ വരുന്നത് കൃസ്താബ്ദം രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മാത്രമാണു എന്ന വസ്തുതയുമാണ്. ഇവ കൂടുതല്‍ ചില സൂചനകള്‍ക്ക് ശേഷം വിശദീകരിക്കാന്‍ കഴിയും.<br /><br />പടയോട്ടങ്ങള്‍ കേവലം രാജ്യങ്ങളോ അല്ലെങ്കില്‍ സ്ഥലങ്ങളുടെ പിടിച്ചെടുക്കലുകള്‍ മാത്രമായിരുന്നില്ല. മറിച്ച് എല്ലാറ്റിന്റെയും നാശമായിരുന്നു. സ്വത്ത്, ജനം, സംസ്കാരങ്ങള്‍ ,സ്ത്രീകള്‍, ആരാധനാലയങ്ങള്‍ എല്ലാം തകര്‍ത്തെറിഞ്ഞായിരുന്നു പടയോട്ടങ്ങള്‍ ചരിത്രത്തില്‍ കടന്നു പോയിരുന്നതും കടന്നു പോയികൊണ്ടിരിക്കുന്നതും. വര്‍ത്തമാനകാലത്ത് പോലുമിതാണെങ്കില് പഴയകാലം എന്തായിരിക്കും. യഹൂദ രാഷ്ട്രങ്ങള്‍ ബാബിലോണിയക്കാരുമസ്സീരിയരും തകര്‍ത്തെറിയുമ്പോള്‍ ആരാധനാലങ്ങളെയും പുരോഹിതരെയും വെറുതെ വിട്ടു പോരുകയായിരുന്നില്ല. അവര്‍ ചിതറിയോടി. പന്ത്രണ്ട് യഹൂദ ഗോത്രങ്ങളിലെ പത്തെണ്ണവും ഉന്മൂലനം ചെയ്യപ്പെട്ടുവെന്ന ചരിത്ര സത്യം കൂട്ടി വായിക്കുമ്പോഴാണു അതെത്രമാത്രം ഭീകരമായിരുന്നു എന്നത് മനസ്സിലാക്കനാകൂ. പിന്നീട് മതപരമായ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ജൂതര്‍ തങ്ങളുടെ ദേവ ഗ്രന്ഥത്തെ പുനഃസൃഷ്ടിച്ചു. അതിനവര്‍ ഉപയോഗിച്ച അവശേഷിച്ച ചുരുളുകളും എഴുത്തുകളുമാണു ഈ അഞ്ചു തരം സ്രോതസ്സുകളെന്നത് കൊണ്ടുദ്ദേശിക്കുന്നത്. യഹൂദര്‍ അവരുടെ മതപ്രചരണം ബനൂഇസ്ര്രായേലിയരോടല്ലാതെ നടത്താറില്ല എന്നത് കൂട്ടി വായിക്കുമ്പോഴാണ് ഈ പത്ത് ഗോത്രങ്ങളും മറ്റു മതസ്ഥരെ പോലെ മത പ്രചരണത്തിനായല്ല പാലായനം ചെയ്തത് എന്ന വസ്തുത മനസ്സിലാക്കുവാന്‍ കഴിയൂ. അതായത് ജൂത മതത്തിലേക്ക് ഒരാള്‍ക്കും മതപരിവര്‍ത്തനം ചെയ്യാനാകില്ല.<br /><br />പഴയ നിയമത്തിന്റെ മറ്റൊരു പ്രശ്നം ഭാഷയുടെതാണു. പുരാതന ഹിബ്രു ഒരു മരിച്ച ഭാഷയായിരുന്നു എന്നതാണു, ജെറുസലം രണ്ടാമത് കയ്യിലെത്തുമ്പോള്‍ ഹിബ്രുവില് നിന്നു ആരാമക്കിലേക്കുള്ള മാറ്റം പകുതിയായിരുന്നു. പലസ്തീന് ഭാഗത്ത് ജീവിച്ചിരുന്ന ജൂതര്‍ ആരാമിക്കിലെഴുതിയ തോറയും ഈജിപ്തിലെ അലെക്സാണ്ട്രിയ ഭാഗത്തു താമസിച്ചിരുന്ന ജൂതര്‍ കൊണ്ട് വന്നത് സെപ്റ്റുജിന്റ്(Septuagint) എന്നറിയപ്പെടുന്ന പുരാതന ഗ്രീക്ക് ഭാഷയിലെഴുതിയ വേദഗ്രന്ഥവുമായാണു. കാരണം അവരുടെ സംസാരഭാഷ റോമന്‍ ഭരണത്തിനു കീഴില്‍ ഗ്രീക്കിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. ബൈബിളിലെ പഴയ നിയമം മുഴുവനും തന്നെ ഹിബ്രു ബൈബിളിനെ മാത്രം ആധാരമാക്കിയല്ല, മറിച്ച് വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്നും ഒരു ക്രമീകരണത്തിലൂടെ രൂപപ്പെടുത്തി എടുത്ത പുസ്തകമാണു.<br /><br />ഇതിനെയെല്ലാം കവച്ച് വക്കുന്നതാണു, ജൂതരുടെ വേദഗ്രന്ഥത്തോടുള്ള സമീപനം. വേദ ഗ്രന്ഥം പുരോഹിതര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഒന്നായിരുന്നു. പൗരോഹിത്യമാകട്ടെ എല്ലാകാലത്തും ജനങ്ങളൂടെ അജ്ഞതയെ ചൂഷണം ചെയ്തു ജീവിക്കുന്ന ഇത്തിക്കണ്ണികളും. രാജാക്കന്മാര് രാഷ്ട്രീയമായ സ്വാധീനമാണു സമൂഹത്തില്‍ ചെലുത്തുകയെങ്കില് പുരോഹിതര്‍ ആത്മീയമായ (?) അധികാരമേളാലന്മാരാണു. അതിനാല്‍ അവര്‍ക്ക് സമൂഹത്തില്‍ ഒരപ്രമാധിത്യമുണ്ട്. അവരത് എല്ലായ്പോഴും ചൂഷണം ചെയ്തു പോരുന്നു. ബലിയുടെയും ദൈവപ്രീതിക്കായി കാഴ്ച്ചവക്കുന്ന വസ്തുക്കളുടെയും വലിയ പങ്കും അവര്‍ക്കുള്ളതാണല്ലോ.<br /><br />ഇങ്ങിനെ അഞ്ചു സ്രോതസ്സുകളില്‍ നിന്നു വരുന്നു എന്നതിനാലാണു പഞ്ചപുസ്തകത്തിലെ പല ഭാഗങ്ങളും പരസ്പര വൈരുദ്ധ്യം പുലര്‍ത്തുന്നത്. പ്രത്യേകിച്ചും എണ്ണങ്ങളുടെയും കണക്കു കൂട്ടലുകളിലുള്ള പിഴവുകളുമെല്ലാം ഇതിന്റെ ഭാഗമാണു.<br /><br />പഞ്ചപുസ്തകം അഥവാ Pentateuch എന്ന സാങ്കേതികപദം പോലും ബൈബിളെന്ന പദം പോലെ ഹിബ്രുവല്ല. മറിച്ച് ഗ്രീക്ക് ആണ്. ജൂതര്‍ സാമാന്യമായി ഇവക്ക് തോറ എന്നാണു വിളിക്കുന്നത്, അതിന്നര്‍ത്ഥം നിയമം എന്നാണു. ബൈബിളിന്റെ വാക്കർത്ഥം പുസ്തകമെന്നും. ചിലപ്പോള്‍ മോശയുടെ നിയമങ്ങള്‍ എന്നും തോറയെ വിളിക്കാറുണ്ട്. ഇനി പഴയനിയമത്തിലെ ആദ്യപുസ്തകം ഉത്പത്തി, പുറപ്പാട്,ലേവ്യര്‍ -സംഖ്യ -നിയമാവർത്തനം - ഇതിലെ സംഖ്യ എന്നത് ലാറ്റിനും ബാക്കി നാലും ഗ്രീക്ക് പദങ്ങളും. എന്നാല്‍ ഹിബ്രു ബൈബിളിലെ ഈ പുസ്തകങ്ങളുടെ പേരും അവയുടെ അര്ഥവുമെന്താണു-<br /><br />ഉല്പത്തി - Bereshit (בראשית)-തുടക്കത്തില്‍<br />പുറപ്പാട് - Shemot (שמות)-പേരുകള്‍<br />ലേവ്യര്‍ - Vayikra (ויקרא)-അവന് വിളിച്ചു<br />സംഖ്യ - Bamidbar (במדבר)-മരുഭൂമിയില്‍<br />നിയമാവർത്തനം - Devarim (דברים)-വാക്കുകള്‍- എന്നെല്ലാമാണു ഹിബ്രു ബൈബിളില്‍ ഈ പുസ്തകങ്ങളുടെ നാമങ്ങള്ക്കര്ത്ഥം വരുന്നത്.<br /><br />മോസസ് ജീവിച്ചിരുന്നതായി കണക്കാക്കുന്നത് BC 1400-നാണു. പക്ഷെ പഞ്ച പുസ്തകങ്ങളുടെ ഭാഷയാകട്ടെ BC 750-നപ്പുറം പോകാന്‍ ഒരു സാധ്യതയുമില്ല. ആദ്യ ജൂത കാനോനാകട്ടെ കൃസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ടിലും. അതായത് മോസസും പഞ്ചപുസ്തകങ്ങലും തമ്മിലുള്ള വ്യത്യാസം ഒരായിരം വര്‍ഷമാണു.<br /><br />പുസ്തകത്തിലെ അവസാന പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മാത്രമല്ല കൂടാതെയും പല പരാമര്‍ശങ്ങളും ഇത് മോശയില്‍ നിന്നുള്ളതിനു സാക്ഷ്യങ്ങളാണു. ഉദാഹരണത്തിനു ഉത്പത്തി 14-14 ല്‍ വായിക്കുന്നതിങ്ങനെ<br /><br /><span class="Apple-style-span" style="color:#cc0000;">14. തന്റെ സഹോദരനെ ബദ്ധനാക്കികൊണ്ടു പോയി എന്നു അബ്രാം കേട്ടപ്പോള്‍ അവന് തന്റെ വീട്ടില്‍ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാന്‍ വരെ പിന് തുടര്‍ന്നു. </span><br /><br />എന്നാല്‍ ന്യായാധിപന്മാര്-18- ല്‍ ആ സ്ഥലത്തിനു പേരിടുന്നത് യലീശു ദേശം ദാന്‍ പിടിച്ചെടുത്ത ശേഷം പുത്രന്മാരാല്?<br />2<span class="Apple-style-span" style="color:#cc0000;">8. യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിന് പ്രകാരം നഗരത്തിന്നു ദാന്‍ എന്നു പേരിടുകയും ചെയ്തു; പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേര് ആയിരുന്നു. </span><br />മോശയെഴുതിയെന്ന് പലകുറി ആവര്‍ത്തിക്കുന്നുവെങ്കിലും പഞ്ചപുസ്തകങ്ങള്‍ സ്വയം പറയുന്നു, ഇത് മോശയില്‍ നിന്നല്ല എന്നു.<br /><br />പഞ്ചപുസ്തകങ്ങള്‍ മോശയെഴുതിയതാണെങ്കില് ഒരു ഭാഷാരീതിയില്‍ കാണണമായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള ഒരു പഠനം നമുക്ക് നല്കുന്ന സംഗ്രഹം ഇങ്ങിനെയാണു.<br /><br />1. പഞ്ചപുസ്തകങ്ങള്‍ ഒരാളുടെ മാത്രം ദൈവ പ്രചോതിതമായ സൃഷ്ടിയല്ല.<br />2. പഞ്ചപുസ്തകം വിവിധ സ്രോതസ്സുകളുടെയും കാലങ്ങളുടെയും സംഗ്രഹമാണു.<br />3. പഞ്ചപുസ്തകം മോസസിന്റെ കാലത്തോളം പഴക്കമുള്ളതും ഏറ്റവും അവസാനം യേശുവൊളം വരെ വരുന്ന കൈകടത്തലുകളിലൂടെ എഴുതപ്പെട്ട ദൈവ വചനങ്ങളുടെയും പ്രവാചക വചനങ്ങളുടെയും ചരിത്രങ്ങളുടെയും കഥകളുടെയും (നല്ലതും ചീത്തതുമായ) ഒരു സമാഹരമാണു.<br /><br />ഏതെല്ലാമായിരുന്നു ഈ അഞ്ചു സ്രോതസ്സുകള്‍ എന്നതിനെ കുറിച്ചുള്ള ഒരു ചെറു വിവരണം അടുത്ത പോസ്റ്റില്‍.<br /><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com3tag:blogger.com,1999:blog-7712119633291376265.post-54490076611799926332010-05-19T11:20:00.000+04:002010-05-27T09:12:39.054+04:00പഴയനിയമം ആരാണെഴുതിയത്? -1പണ്ട് പണ്ടൊരു കാട്ടില്‍ ഒരു.....<br />ഒരിടത്തൊരു രാജാവിന്നു മൂന്നു മക്കളുണ്ടായിരുന്നു.....<br /><br />ഒരു കഥ പറയുകയല്ല, കഥക്കുള്ളിലെ ചില കാര്യങ്ങള്‍ പറയുകയാണു, അപ്പോള്‍ കഥയെ കുറിച്ച് പറയാതിരിക്കാന്‍ വയ്യ. കഥകള്‍ ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് നല്ലൊരു ഉപകരണമാണു, ഒരു ഭാഷാവിദഗ്ദനുമായി ചേര്‍ന്ന് ചരിത്രപഠനത്തിനു വേണ്ട അറിവുകള്‍ സമ്പാദിക്കുന്നതില്‍ കഥകള്‍ വെറും കഥകളെക്കാള്‍ കാര്യമുള്ളവയാകുന്നു.<br /><br />പഴയ കഥകളുടെ തുടക്കം മുകളില്‍ കൊടുത്തരൂപത്തിലായിരുന്നുവെങ്കില് ഇപ്പോള്‍ ബാല പ്രസിദ്ധീകരണങ്ങളില്‍ പോലും ഈ ശൈലി കാണാന്‍ കഴിയില്ല.<br /><br />ഭാഷക്കും ഒരു ജീവിതമുണ്ട്. വളര്‍ച്ചയുണ്ട്. അത് ജന്തുജാലകങ്ങളെ പോലെ ശൈശവം, യൗവ്വനം, വാര്‍ദ്ധക്യം പിന്നെ മരണവും പിന്നിടുന്നു. ഈ ഘട്ടങ്ങളെല്ലാം കടന്നു പോകുന്ന ഒന്നാണ് ഭാഷയും. ചില ഫോസിലുകള്‍ ബാക്കിയാക്കി എത്രയോ ഭാഷകള്‍ മരണപ്പെട്ടു പോയി.<br /><br />നമ്മുടെ സംസ്കൃതം തന്നെ സംസാരഭാഷ എന്ന രീതിയില്‍ ഇല്ലാതായ ഒരു ഭാഷയാണു.വേണമെങ്കില്‍ അതിവാര്ദ്ധക്യമെന്നു വിളിക്കാം. അതേ പോലെയുള്ള ഒരു ഭാഷയാണു സെമെറ്റിക് ഭാഷാകുടുമ്പത്തില്‍ പെട്ട ഹിബ്രു. <div>ഇന്ന് സെമെറ്റിക് ഭാഷയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരഭാഷയായി ഉപയോഗിക്കുന്നത് അറബിയാണു(206 million) , പിന്നെ ആരാമിക്കും (26 million),ടിഗ്രെനിയയും(5.5 million) , അവസാനം ഹിബ്ര്രുവും(5 million).<br /><br /></div><div>ഒരിക്കല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു ഹിബ്രു. പഴയനിയമവും പുതിയ നിയമവും എഴുതിയത് ഹിബ്രുവിലായിരുന്നു. പക്ഷെ ഇന്ന് നിലവിലുള്ള പുതിയ നിയമം ഹിബ്രുവില്നിന്നു ഗ്രീക്കിലേക്ക് വിവര്‍ത്തനം ചെയ്ത പിന്നീട് ഹിബ്രുവിലേക്ക് തിരിച്ച് വിവര്‍ത്തനം ചെയ്യപ്പെട്ട ബൈബിളാണു. ഇതാണു നമുക്ക് ലഭ്യമായ ഹിബ്രു ഭാഷയിലുള്ള പുതിയ നിയമം.<br /><br />ഭാഷയെ കുറിച്ച് അറിയുന്നവര്‍ക്കറിയാം ഒരു മൂലകൃതിയും അതിന്റെ വിവര്‍ത്തനവും തമ്മിലുള്ള അന്തരം. പുതിയ നിയമത്തിന്റെ ഏറ്റവും വലിയ പ്രശനവും അതു തന്നെയാണു. ഇവിടെ ഇപ്പോള്‍ പഴയ നിയമത്തെ കുറിച്ചാണു ചര്‍ച്ചചെയ്യുന്നത് എന്നതിനാല്‍ തന്നെ പുതിയ നിയമത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.<br /><br />മലയാളത്തിലെ ആദ്യത്തെ നോവലായ ഇന്ദുലേഖ വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ മാര്‍ത്താണ്ഢവര്‍മ്മ, പിന്നെ തകഴിയുടെ ചെമ്മീനോ അല്ലെങ്കില്‍ കേശവദേവിന്റെ ഓടയില്‍നിന്ന്? ബഷീറിന്റെ പാത്തുമ്മായുടെ ആട്. ടി.വി.കൊച്ചുബാവയുടെ വൃദ്ധസദനം. അവിടെനിന്നിങ്ങോട്ടീയറ്റത്ത് നമ്മുടെ ബ്ലോഗര്‍ തന്നെയായ ബെഞ്ചമിനെ?<br /><br />ഒരു ഭാഷയുടെ വളര്‍ച്ചയുടെ ചിത്രമാണ് ഞാന്‍ ഈ നോവലുകളുടെ താരതമ്യത്തിലൂടെ ഉദാഹരിക്കുന്നത്. ഷേക്സ്പിയര് നോവലുകള്‍ കോളേജില്‍ പഠിച്ചവര്‍ക്കറിയാം അതൊന്നു മനസ്സിലാക്കിയെടുക്കാനുള്ള പെടാപാട്.<br />ഇനി ഒരേ ഭാഷയിലെ ഒരേ കാലയളവിലെ എഴുത്തുകാരില്‍ തന്നെ വ്യത്യസ്ത ശൈലിയുമുണ്ട്. ഇതെല്ലാം പഠനവിധേയമാക്കിയാണു പഴയകാല പുസ്തകത്തിലെ തന്നെ കൈകടത്തുകളും വിവിധകാലയളവിലെ എഴുതിച്ചേര്ക്കലുകളുമെല്ലാം പുറത്തു കൊണ്ട് വരുന്നത്. മാധവിക്കുട്ടിയുടെ ശൈലിയല്ല ബഷീറിന്റെത്, അതായിരിക്കില്ല എം.ടിക്ക്.<br /><br />പഴയ നിയമം ആരെഴുതിയതെന്ന ചോദ്യത്തിനു ഉത്തരം തേടുമ്പോള്‍ ഒരൊറ്റവാക്കില്‍ വിഷയത്തിലേക്ക് കടന്നാല്‍ പിന്നെയും കുറെ സംശയങ്ങള്‍ ബാക്കി നില്‍ക്കുമെന്നതിനാലാണ് ഞാന്‍ ഇത്രയും ആമുഖമായി എഴുതിയത്. നമുക്ക് പഴയനിയമം ഒന്നുകില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ മലയാളത്തിലോ ആണു കിട്ടുക. അതിനാല്‍ തന്നെ ചില ഭാഗങ്ങളിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടെന്ന് ആഭാഗങ്ങളെടുത്ത് കൊടുക്കുമ്പോള്‍ വായനക്കാരന് അത് അനുഭവപ്പെടണമെന്നില്ല. ഞാനും ചില പണ്ഢിതരെ ഉദ്ധരിക്കുക മാത്രമാണു ചെയ്യുന്നത്. ഈ ഭാഗങ്ങളെല്ലാം ഹിബ്രുവിനെ അടിസ്ഥാനമാകിയുള്ള ചര്‍ച്ചകള്‍ മാത്രമായിരിക്കും.<br /><br />ബൈബിള്‍ ആരെഴുതി എന്നതില്‍ പഴയനിയമത്തിലെ പഞ്ചപുസ്തകങ്ങള്‍ മോശയെഴുതി എന്നതാണു ക്രൈസ്തവ ഉത്തരം. എന്നാല്‍ പഞ്ചപുസ്തകത്തിന്റെ അവസാനപുസ്തകത്തിലെ അവസാന അദ്ധ്യായം ഇതിനെ ഖണ്ഡിക്കുന്നു.<br /><br /><span class="Apple-style-span" style="color:#cc0000;">5. അങ്ങനെ യഹോവയുടെ ദാസനായ<b> മോശെ </b>യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു <b>മരിച്ചു. </b></span><br /><span class="Apple-style-span" style="color:#cc0000;">6. അവന് അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില് അടക്കി; <b>എങ്കിലും ഇന്നുവരെയും അവന്റെ ശവകൂഴിയുടെ സ്ഥലം ആരും അറിയുന്നില്ല. </b></span><br /><span class="Apple-style-span" style="color:#cc0000;">7. <b>മോശെ മരികൂമ്പോള് അവന്നു നൂറ്റിരുപതു വയസ്സായിരുന്നു </b> അവന്റെ കണ്ണു മങ്ങാതെയും അന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു. </span><br /><span class="Apple-style-span" style="color:#cc0000;">8. യിസ്രായേല്‍മക്കള്‍ മോശെയെകൂറിച്ചു മോവാബ് സമ ഭൂമിയില്‍ <b>മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെകൂറിച്ചു കരഞ്ഞു വിലപികൂന്ന കാലം തികഞ്ഞു. </b></span><br /><span class="Apple-style-span" style="color:#cc0000;">9. നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന് ജ്ഞാനാത്മപൂര്‍ണ്ണനായ്തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ അവനെ അനുസരിച്ചു. </span><br /><span class="Apple-style-span" style="color:#cc0000;">10. എന്നാല്‍ മിസ്രയീം ദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സര്‍വ്വദേശത്തോടും ചെയ്വാന് യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും </span><br /><span class="Apple-style-span" style="color:#cc0000;">11. എല്ലായിസ്രായേലും കാണ്‍കെ മോശെ പ്രവര്‍ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാല്‍ </span><br /><span class="Apple-style-span" style="color:#cc0000;">12. യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന് യിസ്രായേലില്‍ <b>പിന്നെ ഉണ്ടായിട്ടില്ല. </b></span><br /><span class="Apple-style-span" style="color:#cc0000;">Deuteronomy/ Chapter 34</span><br /><br />മോശയെഴുതിയ ഒരു പുസ്തകത്തില്‍ മോശയുടെ മരണം, വയസ്സ്, പിന്നീട് മോശയെപോലെയൊരു പ്രവാചകന് ഇസ്രായേല്‍ ദേശത്തുണ്ടാവുകയില്ല എന്നല്ല, ഉണ്ടായിട്ടില്ല എന്ന പ്രസ്ഥാവന - എല്ലാം വ്യ്ക്തമായി പറയുന്നത് ഇത് മോശയെഴുതിയതല്ല എന്നാണ്. അപ്പോള്‍ ക്രൈസ്തവ വിശ്വാസങ്ങളെ മാനിച്ചു തന്നെ പറയട്ടെ -ആരെഴുതി എന്ന ഒരു ചരിത്രാന്വേഷണത്തിന്റെ പ്രസക്തി കൂടുതല്‍ വര്‍ദ്ധിക്കുന്നു. ആ അന്വേഷണത്തില്‍ നമ്മുടെ മുമ്പില്‍ ആദ്യം കടന്നു വരുന്നത് ഇസ്രായേലിന്റെ രാഷ്ടീയ ചരിത്രവും കൂടിയാണു.<br /><br />ഇന്നത്തെ ഇസ്രായേല്‍ രാഷ്ട്രത്തിന്റെതല്ല. യാക്കൂബിന്റെ സന്തതി പരമ്പരകളുടെ രാഷ്ട ചരിത്രത്തിന്റെ. യക്കോബിൽ നിന്നും രൂപപ്പെട്ട പന്ത്രണ്ട് ഗോത്രസമൂഹങ്ങളിലൂടെ ഉണ്ടാക്കപ്പെട്ട ഒരു സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ ചരിത്രത്തിലൂടെ. പിന്നെയും എനിക്ക് ചരിത്രത്തില്‍ മതത്തെ കൂട്ടുപിടിക്കേണ്ടി വരുന്നു. രാഷ്ട്രീയത്തില്‍ മതത്തെയും. നിങ്ങള്‍ യോജിച്ചാലുമില്ലെങ്കിലും.<br /><br />ഈജിപ്തിലെ ഫരോവമാരുടെ അടിമത്വത്തില്‍ നിന്നും രക്ഷപ്പെടുത്തി പുതിയ സ്ഥലത്തേക്ക് പാലായനം ചെയ്ത ജനതയോട്, മോശ ദൈവത്തിന്റെ വാഗ്ദാനമറിയിക്കുന്നു. അവിടെ നിങ്ങള്‍ വിജയികളാകുമെന്ന് വാഗ്ദാനം ചെയ്തു. കാനന്‍ പ്രദേശമെന്ന് അറിയപ്പെട്ടിരുന്ന ആ ഭൂമിയാകട്ടെ പാലും തേനുമൊഴുകുന്ന നാടെന്നാണു ബൈബിളിന്റെ തന്നെ വിശേഷണം. യുദ്ധം ചെയ്യുക വിജയമുറപ്പെന്ന യഹോവയുടെ വാഗ്ദാനമുണ്ടായിട്ടും ഇസ്രായേലുകാര്‍ മോശയോട് പറഞ്ഞു. നീയും നിന്റെ ദൈവവും കൂടി പോയി യുദ്ധം ചെയ്യുക എന്ന്. യഹോവ അതിനാല്‍ അവരെ ശിക്ഷിച്ചത് നാല്പത് വര്‍ഷം മരുഭൂമിയില്‍ അലഞ്ഞു തിരിയാനായി വിധിച്ചായിരുന്നു. മോശയുടെ മരണം വരെ ഇസ്രായേലുകാരില്‍ രാഷ്ട്രം രൂപപ്പെട്ടില്ല. പിന്നീട് ശമൂവേല്‍ നിയോഗിച്ച ശൗലിലൂടെയാണു ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിതമാകുന്നത്. ശൗലിന്റെ ഭരണകാലം BC 1047 - 1007 മായിരുന്നുവെന്നു ഗണിക്കുന്നു. പിന്നീട് ദാവൂദും സോളമനും ഭരണം നടത്തി. അഭ്യന്തര പ്രശ്നങ്ങളാല്‍ ഏകമായിരുന്ന രാഷ്ട്രം പിന്നീട് രണ്ടായി വിഭജിക്കപ്പെടുകയും തെക്ക് ഭാഗം ജൂതരാജ്യമെന്നും വടക്ക് ഭാഗം ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു.<br /><br />720 BCE യില്‍ ഇസ്രായേല്‍ രാഷ്ട്രം അസീരിയക്കാരാലും 586 BCE യില്‍ ജൂതരാഷ്ട്രം ബാബിലോണിയക്കാരാലും പിടിക്കപ്പെട്ടു. പിന്നീട് ജൂതര്‍ക്ക് തങ്ങളുടെ രാജ്യത്തിന്റെ അവകാശം ലഭിക്കുന്നത് 174 BCE യില്‍ മാത്രമാണ്. ഇത് കേവലം രാഷ്ട്രീയമായ പ്രശ്നങ്ങള്‍ മാത്രമല്ല സൃഷ്ടിച്ചത്. മതപരമായ പ്രശ്നങ്ങളുമുണ്ടാക്കി. ഇന്നത്തെ പോലെ പുസ്തകരൂപത്തിലൊന്നും ബൈബിള്‍ സൂക്ഷിക്കപ്പെടാനുള്ള സാഹചര്യമൊന്നുമില്ലാതിരുന്ന കാലഘട്ടങ്ങളില്‍ കയ്യിലുള്ള ഏടുകള്‍ പൂര്‍ണ്ണമായ രീതിയില്‍ സംരക്ഷിക്കുവാനും നിലനിര്‍ത്താനുമുള്ള സാഹചര്യമില്ലായ്മകളില് ഒരു മതനിയമം ആവശ്യമായി വന്നോപ്പോള്‍ ഉള്ള സ്രോതസ്സുകളില്‍ നിന്നും ഓര്‍മകളില്‍ നിന്നും വേദഗ്രന്ഥം ക്രോഡീകരിക്കുവാനുള്ള ശ്രമം ആരംഭിച്ചു. മതഗ്രന്ഥങ്ങളെ പുരോഹിതര്‍ അംഗീകരിക്കുന്നതിനെ കാനോനികത എന്ന സാങ്കേതികപദമാണു ഉപയോഗിക്കുന്നത്. ജൂത കനോന്‍ ചരിത്രങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാകും. ഈ ചരിത്ര പശ്ചാത്തലവുമുള്‍കൊണ്ടതിന്നു ശേഷം മാത്രമേ പഴയനിയമത്തിന്റെ എഴുത്തുകാരിലേക്കുള്ള അന്വേഷണമുള്‍കൊള്ളാനാവുകയുള്ളൂ.<br /><div><br /></div></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com58tag:blogger.com,1999:blog-7712119633291376265.post-33115006033948221042010-05-16T11:54:00.000+04:002010-05-18T10:12:28.115+04:00ബൈബിളിനെ കുറിച്ചൊരു ചരിത്രാന്വേഷണം<div><div>പഴയ നിയമത്തിലെ ആദ്യ അഞ്ചു പുസ്തകങ്ങള്‍ മോശ എഴുതി എന്നാണു മതവിശ്വാസം, ഉത്പത്തി മുതല്‍ ആവര്‍ത്തനം വരെയുള്ള പുസ്തങ്ങളാണവ. </div><div></div><div>ഇതില്‍ ഉത്പത്തി പ്രധാനമായും പ്രപഞ്ചസൃഷ്ടിപ്പില്‍ തുടങ്ങി പിന്നീട് യഹൂദ സമുദായം ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത് വരെയുള്ള ചരിത്രമാണു. </div><div></div><div>പിന്നീട് അതിന്റെ തുടര്‍ച്ചയായി തന്നെ ഈജിപ്തില്‍ നിന്നും യഹൂദരുടെ പാലായനമാണു പുറപ്പാട്.</div><div><br /></div><div>പുറപ്പാടിന്നു ശേഷം മൂന്നാമത്തെ പുസ്തകമാണു ലേവ്യര്‍- ഇതില്‍ മതനിയമങ്ങളും പൗരോഹത്യ നിര്‍ദ്ദേശങ്ങളുമാണു പ്രധാനമായും ഉള്ളത്. </div><div><br /></div><div>സംഖ്യാപുസ്തകമാകട്ടെ- ഒരു കണക്കെടുപ്പാണു. ഇതില്‍ ആദ്യഭാഗം സീനായില്‍ വച്ച് ഇസ്രായേല്‍ സൈന്യത്തിന്റെ സെന്‍സസ് എടുക്കുന്നതും പിന്നെ യുദ്ധം ചെയ്യുന്നതിന്നു പകരം അവര്‍ കാണിക്കുന്ന ചോദ്യം ചെയ്യലുകളും അച്ചടക്ക ലംഘനങ്ങളും അതിന്റെ ശിക്ഷയും പിന്നെ ജോര്‍ദ്ദാന്‍ നദീതീരത്തെ കുടിയേറ്റവുമെല്ലാമാണു. </div><div><br /></div><div>ആവര്‍ത്തനം മോശയുടെ പ്രബോധനമാണു പ്രധാനമായുള്കൊള്ളുന്നത്. ദൈവം യഹൂദര്‍ക്ക് നല്കാന് വാഗ്ദാനം ചെയ്ത ഭൂമിയില്‍ പ്രവേശിക്കാനുള്ള കല്പനയും അവിടെ അനുസരിക്കേണ്ട നിയമ വ്യവസ്ഥകളുമെല്ലാമാണു പ്രമേയം. </div><div></div><div>ഇതാണു പഴയ നിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍-</div><div><br /></div><div>ഈ പുസ്തകങ്ങലിലെ ഉത്പത്തിയാണു ഞാന്‍ വിശകലനം ചെയ്തത്, ഒരു ദൈവ വചനത്തിനു വേണ്ട പ്രാഥമികമായ ഗുണങ്ങളൊന്നും തന്നെ ഈ ഭാഗങ്ങള്‍ക്ക് അവകാശപ്പെടാനില്ലെന്നത് നാം കണ്ടു കഴിഞ്ഞു. ഇനി മറ്റു പുസ്തകങ്ങളെ പരാമര്ശിക്കുന്നതിന്നു മുമ്പ് ബൈബിളിലെ പഴയനിയമത്തിന്റെ ചരിത്രത്തിലേക്ക് ഒന്നു കടന്നു പോകാമെന്നു കരുതുന്നു. ഇനിയുള്ള ചില പോസ്റ്റുകള്‍ അക്കാര്യങ്ങളെ കുറിച്ചുള്ളവയായിരിക്കും. ഇതിന്റെ വിശദീകരണത്തിനു ഞാന്‍ ഭാഷാപണ്ഢിതരുടെയും ചരിത്രകാരുടെയും സഹായം തേടുന്നുണ്ട്. മാത്രമല്ല കൂടുതല്‍ മനസ്സിലാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ചില ലിങ്കുകളും നല്‍കാം. </div><div><br /></div><div>ബൈബിളിലെ ചരിത്രമല്ല, ബൈബിളിന്റെ ചരിത്രമാണു ഇനി കടന്നു വരിക. അതില്‍ മത വിശ്വാസത്തേക്കാള്‍ ചരിത്രത്തിന്റെയും പരീക്ഷണ നിരീക്ഷണങ്ങളുടെയും കണ്ടെത്തുലകള്ക്കാണു പ്രാധാന്യമുണ്ടാകുക. അവയില്‍ ബൈബിളിനെ ഒരു ദൈവഗ്രന്ഥമെന്ന് കാണാത്ത ആളുകളുടെയും അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കും. അതുപയോഗിക്കുക ബൈബിളിനെ ചരിത്രത്തിന്റെയും കാലത്തിന്റെയും അളവുകോലില്‍ കൊണ്ടു വരുവാന്‍ മാത്രമായിരിക്കും. </div><div>അത്തരത്തിലുള്ള ഒരു അന്യേഷണത്തിന്റെ തുടക്കം താഴെ കൊടുക്കുന്നു. അവയില്‍ നിന്നും അതേപോലെയുള്ള മറ്റു പലരില്‍ നിന്നും കിട്ടിയ ചില വിവരങ്ങള്‍ പങ്കു വക്കുകയാണിവിടെ ചെയ്യുന്നത്. </div><div><br /><div style="text-align: center;"><b>Who wrote the Bible</b></div></div><div style="text-align: center;"><iframe allowfullscreen='allowfullscreen' webkitallowfullscreen='webkitallowfullscreen' mozallowfullscreen='mozallowfullscreen' width='320' height='266' src='https://www.blogger.com/video.g?token=AD6v5dwlopV175WgT7nR9mPgXs6NrRs6JYnzPr-p15TvH7_8C0o-MB37tKX2-WbEqhOlG4-eW_crODq2Z-uiksUDAA' class='b-hbp-video b-uploaded' frameborder='0'></iframe></div></div><div><div><br /></div><div><div><div style="text-align: center;">കൂടുതല്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് വഴി പോകുക</div><div style="text-align: center;"><a href="http://www.youtube.com/results?search_type=search_playlists&search_query=who+wrote+the+bible&uni=1">യൂട്യൂബിലെ ബൈബിളിനെ കുറിച്ചുള്ള ഒരന്യേഷണം</a></div></div><div><br /></div></div></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com2tag:blogger.com,1999:blog-7712119633291376265.post-81782952567106564412010-05-15T14:41:00.000+04:002010-05-15T14:54:01.175+04:00യേശു കൃസ്തു :- ജൂതന്-ക്രിസ്ത്യന്‍-മുസ്ലിം?<div>പഴയനിയമത്തിലെ ഉത്പത്തി പുസ്തകമാണു ഇതു വരെ നാം ചര്‍ച്ചക്കെടുത്തത്. പഴയ നിയമം എന്നത് ബൈബിളിന്റെ ആദ്യഭാഗമാണ്. ബൈബിളിലെ യേശുവരെയുള്ള ഭാഗമാണു പഴയ നിയമം എന്നു പറയാം. ക്രൈസ്തവരും യഹൂദരും ജൂതസമൂഹത്തിന്റെ ഭാഗമാണു. പക്ഷെ, യേശുവിനെ ഒരു കള്ളപ്രവാചനായിയാണു കാണുന്നത് എന്നു മാത്രം. </div><div><br /></div><div>എം.എം അക്ബറിന്റെ യേശുകൃസ്തു- വ്യഭിചാരപുത്രന്‍-ദൈവപുത്രന്-മനുഷ്യപുത്രന്? എന്ന പുസ്തകത്തിന്റെ പുറം ചട്ട എടുത്ത്കൊടുത്ത് യേശുവിനെ അക്ബര്‍ വ്യഭിചാരപുത്രന്‍ എന്നു വിളിച്ചു എന്ന് പ്രചരിപ്പിക്കുന്നവര്‍ സത്യത്തില്‍ ഭാഷയെ കൊല്ലുകയാണു. യേശു തുടര്‍ച്ചയായി വരുന്ന മൂന്നു വിശ്വാസങ്ങളില്‍ ഏതെല്ലാം രീതിയിലാണു യേശുവിനെ കണക്കാക്കുന്നത് എന്നു വിശദീകരിക്കുകയും ആരാണു യേശു എന്ന് ചര്‍ച്ചക്ക് വക്കുകയും ചെയ്യുകയായിരുന്നു. </div><div><br /></div><div>ജൂതര്‍ യേശുവിനെ ഒരു കള്ളപ്രവാചകനായി തന്നെയാണു കണ്ടത്. ഇപ്പോഴും ജൂതരുടെ വിശ്വാസം യേശു ഒരു പ്രവാചകനോ ദൈവപുത്രനോ അല്ല എന്നു തന്നെയാണു. ജൂതര്‍ നടത്തുന്ന ഒരു സൈറ്റില്‍ ഇപ്പോഴും യേശുവിനെ കുറിച്ചുള്ള അഭിപ്രായം കാണുക. </div><div><br /></div><div><a href="http://www.jewfaq.org/looking4.htm">ഈ ലിങ്കിലൂടെ ഒന്നു പോയി നോക്കുക</a></div><div><br /></div><div><span class="Apple-style-span" style=" -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; font-family:'Times New Roman';font-size:medium;">Rambam and many other prominent Jewish scholars believed that the stories of Jesus are based on Yeshu ben Pandeira, also known as Yeshu ha-Notzri ("Jesus the Branch," a reference to Isaiah 11:1, a passage about the messiah). Yeshu is discussed in parts of the Talmud that were censored by the Catholic Church, censored because the Church also believed they referred to Jesus and because they are not flattering references. The Talmud claims that this Yeshu was the son of a Jewish woman named Miriam (Mary) who was betrothed to a carpenter (more accurately, their marriage was in the stage of kiddushin, where she is legally his wife but not yet living with him or having sexual relations with him; see<a href="http://www.jewfaq.org/marriage.htm#K&N">Marriage</a>). She was either raped or voluntarily slept with a Greek or Roman soldier known as Pandeira, and Yeshu was the product of that union. Because of the status of Miriam's marriage, Yeshu is considered to be a mamzer (usually mistranslated as "bastard", it means the product of an adulterous or incestuous relationship)</span></div><div><span class="Apple-style-span" style=" -webkit-border-horizontal-spacing: 2px; -webkit-border-vertical-spacing: 2px; font-family:'Times New Roman';font-size:medium;"><br /></span></div><div>ഇനി യഹൂദരുടെ ബൈബിളായ തല്മൂദില് തന്നെ യേശുവിനെ കുറിച്ചും യേശുവിന്റെ മാതാവായ മറിയത്തെ കുറിച്ചും എന്തു പറയുന്നു.</div><div><br /></div><div>"Jesus was a bastard born of adultery." (Yebamoth 49b, p.324). </div><div>"Mary was a whore: Jesus (Balaam) was an evil man." (Sanhedrin 106a &b, p.725). </div><div>"Jesus was a magician and a fool. Mary was an adulteress". (Shabbath 104b, p.504).</div><div><br /></div><div>തല്‍മുദില്‍ നിന്നും ചില ഭാഗങ്ങള്‍-</div><div><br /></div><div>1- The Text </div><div>Sanhedrin 106a </div><div> </div><div>R. Yochanan said (regarding Balaam): In the beginning a prophet, in the end a sorcerer. </div><div>Rav Papa said: As people say, "She was the descendant of princes and rulers, she played the harlot with carpenters."</div><div><br /></div><div>2- Talmud Sanhedrin 107b, Sotah 47a </div><div><br /></div><div>What of R. Yehoshua Ben Perachiah? </div><div><br /></div><div>When John [Hyrcanus] the king killed the rabbis, R. Yehoshua Ben Perachiah [and Yeshu] went to Alexandria of Egypt. When there was peace, Shimon Ben Shetach sent to him "From me [Jerusalem] the holy city to you Alexandria of Egypt. My husband remains in your midst and I sit forsaken." </div><div><br /></div><div>[R. Yehoshua Ben Perachiah] left and arrived at a particular inn and they showed him great respect. He said: How beautiful is this inn [Achsania, which also means innkeeper]. </div><div><br /></div><div>[Yeshu] said: Rabbi, she has narrow eyes. </div><div><br /></div><div>[R. Yehoshua Ben Perachiah] said to him: Wicked one, this is how you engage yourself? </div><div><br /></div><div>[R. Yehoshua Ben Perachiah] sent out four hundred trumpets and excommunicated him. </div><div><br /></div><div>[Yeshu] came before [R. Yehoshua Ben Perachiah] many times and said: Accept me. But [R. Yehoshua Ben Perachiah] paid him no attention. </div><div><br /></div><div>One day [R. Yehoshua Ben Perachiah] was reciting Shema [during which one may not be interrupted]. [Yeshu] came before him. He was going to accept [Yeshu] and signalled to [Yeshu] with his hand. [Yeshu] thought that [R. Yehoshua Ben Perachiah] was repelling him. He went, hung a brick, and bowed down to it. </div><div><br /></div><div>[Yeshu] said to [R. Yehoshua Ben Perachiah]: You taught me that anyone who sins and causes others to sin is not given the opportunity to repent. </div><div><br /></div><div>And the master said: Yeshu {the Notzri} practiced magic and deceive and led Israel astray.</div><div><br /></div><div>ഇതൊന്നും ഞാന്‍ എന്റെ അഭിപ്രായമായി കൊടുത്തു എന്നാരും കുറ്റപ്പെടുത്തരുത്. യൂറ്റ്യൂബില്‍ പോലും റബ്ബിമാരടക്കം യേശുവിനെ കുറിച്ച് അഭിപ്രായപ്പെടുന്നത് കാണാം. </div><div><br /></div><div>ക്രൈസ്തവരാകട്ടെ, യേശുവിനെ ദൈവ പുത്രനായി ആരാധിക്കുന്നു. കൂടുതല്‍ വിശദീകരനം വേണമെന്നു തോന്നുന്നില്ല. ഇപ്പറഞ്ഞതില്‍ ഒരു ക്രൈസ്തവര്‍ക്കും വിരോധമുണ്ടാകുമെന്നു തോന്നുന്നില്ല.</div><div><br /></div><div>മുസ്ലിങ്ങളെ സംബനന്ധിച്ച് യേശു മസീഹ് ആണു. പക്ഷെ മറിയമിന്റെ മകന് മനുഷ്യപുത്രനാണ്. ഖുര്‍ആന്‍ വളരെ വ്യക്തമാക്കുന്ന ഒരു കാര്യം. </div><div><br /></div><div>ഇതില്‍ ഏതാണു ശരി എന്ന ഒരു ചര്‍ച്ചയാണു അക്ബറിന്റെ ചെറു പുസ്തകം, അതിനെ യഹൂദരുടെ അഭിപ്രായം അക്ബറിന്റെയും മുസ്ലിങ്ങളുടെയും അഭിപ്രായമെന്നു പറയുന്നതിനെ തെറ്റിദ്ധരിപ്പിക്കുക എന്നാണു മലയാളത്തില്‍ പറയുക. </div><div><br /></div><div>ഈ മൂന്നു കാഴ്ച്ചപ്പാടുകളില്‍ ഏതാണു ശരി എന്നു ചര്‍ച്ചയില്‍ വരുമ്പോള്‍ എന്തെല്ലാമാണു കാഴ്ച്ചപ്പാടുകളെന്നു വിശദീകരിക്കുക മാത്രമാണു ചെയ്യുന്നത്. </div><div><br /></div><div>മുസ്ലിങ്ങള്‍ക്ക് യേശു മഹാനായ പ്രവാചകന് തന്നെയാണു. അങ്ങിനെ സമര്‍ത്ഥിക്കുമ്പോള്‍ ഏതെല്ലാം വിശ്വാസങ്ങള്‍ ശരിയല്ല എന്നു കൂടി വീശദീകരിക്കുന്നതിനെ അറിഞ്ഞിട്ടും വളച്ചൊടിക്കുന്നത് ശരിയായ സമീപനമല്ല. </div><div>യേശു ജൂതര്‍ കരുതുന്നത് പോലെ വ്യഭിചാരപുത്രനോ ക്രൈസ്തവര്‍ കരുതുന്നത് പോലെ ദൈവപുത്രനോ അല്ല എന്നും മനുഷ്യനായ പ്രവാചകനാണെന്നു വിശ്വസിക്കുവാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. </div><div><br /></div><div>പുസ്തകത്തിന്റെ പുറം ചട്ടയിലെ മൂന്നു കാര്യങ്ങളില്‍ ഒന്നുമാത്രമെടുത്ത് മറ്റുള്ളവയെ നിരാകരിക്കുന്നവര്‍ ആ ഒന്നിനെ മാത്രമാണു അംഗീകരിക്കുന്നത് എന്നാണോ പറഞ്ഞു വരുന്നത്? അതോ ജൂതര്‍ക്ക് അങ്ങിനെ ഒരു വാദമില്ലെന്ന് അഭിപ്രായമുണ്ടോ?</div><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com8tag:blogger.com,1999:blog-7712119633291376265.post-46158288861488845532010-05-09T14:34:00.000+04:002010-05-09T14:45:42.847+04:00ഇസ്രായേലുകാര്‍ ഈജിപ്തില്യോസഫ് അഥവാ യൂസഫ് നബിയുടെ ചരിത്രം ഏറെക്കുറെ ബൈബിളിലും ഖുര്ആനിലുമൊരുപോലെ കാണാം. എങ്കിലും വിശദീകരണങ്ങളിലെ വ്യത്യാസങ്ങള്‍ ധാരാളം. ഖുര്‍ആനില്‍ മറ്റു പ്രവാചക ചരിത്രങ്ങളില്‍ നിന്നും വ്യ്ത്യസ്തമായി ഒരിടത്തു തന്നെ തുടര്‍ച്ചയായി കൊടുത്ത ഒരു പ്രവാചക ചരിത്രമാണ് യൂസഫ് നബിയുടേത്.<br /><br />യാക്കൂബ് നബിക്ക് പന്ത്രണ്ട് ആണ്‍കുട്ടികള്‍, പതിനൊന്നാമന്‍ യൂസഫ്. പ്രവാചകത്വം യൂസഫിന്നായിരിക്കുമെന്ന് മനസ്സിലാക്കിയ യാക്കോബ് നബിക്ക് യൂസഫിനോട് കൂടുതല്‍ താത്പര്യം.<br /><br /><span class="Apple-style-span" style="color:#006600;">യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. അദ്ദേഹം ( പിതാവ് ) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്നം നീ നിന്റെ സഹോദരന്മാര്ക്ക് വിവരിച്ചുകൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു.<br /></span><br />ഖുര്‍ആനിലെ യൂസഫ് നബിയുടെ സ്വപ്നത്തെ കുറിച്ചുള്ള യഅകൂബ് നബിയുടെ പ്രതികരണമിങ്ങനെയായിരുന്നു. യൂസഫ്നബി പ്രവാചകത്വത്തിന്നുടമയാകുമെന്ന് യഅകൂബ് നബി മനസ്സിലാക്കുന്നത് യൂസഫ്നബിയുടെ സ്വപ്നത്തിന്റെ വിവരം തന്റെ പിതാവിനെ അറിയീക്കുന്നതിനാലാണ്.<br /><br />ഈ ഭാഗം ബൈബിളില്‍ ഇങ്ങിനെയാണു.<br /><br /><span class="Apple-style-span" style="color:#990000;">5. യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവര്‍ അവനെ പിന്നെയും അധികം പകെച്ചു.6. അവന് അവരോടു പറഞ്ഞതുഞാന് കണ്ട സ്വപ്നം കേട്ടുകൊള്‍വിന്‍ .<br />7. നാം വയലില്‍ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോള്‍ എന്റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.<br />8. അവന്റെ സഹോദരന്മാര് അവനോടുനീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങള്‍ നിമത്തവും അവന്റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു. 9. അവന് മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചുഞാന് പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. 10. അവന് അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള്‍ അപ്പന് അവനെ ശാസിച്ചു അവനോടുനീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ എന്നു പറഞ്ഞു. 11. അവന്റെ സഹോദരന്മാര്ക്കും അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സില്‍ സംഗ്രഹിച്ചു.<br /></span><br />ഖുര്‍ആനില്‍ യൂസഫ് നബിയുടെ സ്വപ്നത്തെ കുറിച്ച് സഹോദരര്ക്കറിയില്ല. പിതാവ് യൂസഫിനെ സ്നേഹിക്കുന്നതില്‍ അവര്‍ക്ക് അവനോട് വലരെ കോപമുണ്ടെന്നു മാത്രം.<br /><br /><span class="Apple-style-span" style="color:#006600;">അപ്രകാരം നിന്റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് നിനക്കവന് പഠിപ്പിച്ചുതരികയും, നിന്റെ മേലും യഅ്ഖൂബ് കുടുംബത്തിന്റെ മേലും അവന്റെ അനുഗ്രഹങ്ങള്‍ അവന് നിറവേറ്റുകയും ചെയ്യുന്നതാണ്. മുമ്പ് നിന്റെ രണ്ട് പിതാക്കളായ ഇബ്രാഹീമിന്റെയും ഇഷാഖിന്റെയും കാര്യത്തില്‍ അതവന് നിറവേറ്റിയത് പോലെത്തന്നെ. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.<br /></span><br />യൂസഫും അനിയനും കൂടുതല്‍ പിതാവിനിഷ്ടപ്പെട്ടവരായതില് മറ്റു സഹോദരര്‍ അസൂയാലുക്കളാകുകയും യൂസഫിനെ ഒഴിവാക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നു.<br /><br /><span class="Apple-style-span" style="color:#006600;">യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടപ്പെട്ടവര്‍. നമ്മളാകട്ടെ ഒരു ( പ്രബലമായ ) സംഘമാണ് താനും. തീര്‍ച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവില്‍ തന്നെയാണ്.<br />നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ ( കൊണ്ടുപോയി ) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ. )<br />അവരില്‍ നിന്ന് ഒരു വക്താവ് പറഞ്ഞു: യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍ ( ഒരു ) കിണറ്റിന്റെ അടിയിലേക്ക് ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത് കൊള്ളും-<br /></span><br />എന്താണു യൂസഫിനെ ചെയ്യേണ്ടതെന്നതിന്നു സഹോദരര്‍ എത്തുന്ന ഒരു തീരുമാനമാണു ഇത്. അങ്ങിനെ അവര്‍ പിതാവിനോട് യൂസഫിനെ തങ്ങളുടെ കൂടെ ആടിനെ മേക്കാന്‍ പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടു.<br /><br /><span class="Apple-style-span" style="color:#006600;">( തുടര്‍ന്ന് പിതാവിന്റെ അടുത്ത് ചെന്ന് ) അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കള്‍ക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തില്‍ താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല! ഞങ്ങളാകട്ടെ തീര്‍ച്ചയായും അവന്റെ ഗുണകാംക്ഷികളാണ് താനും.<br />നാളെ അവനെ ഞങ്ങളോടൊപ്പം അയച്ചുതരിക. അവന് ഉല്ലസിച്ച് നടന്നുകളിക്കട്ടെ. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുരക്ഷിച്ച് കൊള്ളാം.<br />അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അവനെ കൊണ്ടുപോകുക എന്നത് തീര്‍ച്ചയായും എനിക്ക് സങ്കടമുണ്ടാക്കുന്നതാണ്. നിങ്ങള്‍ അവനെപ്പറ്റി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.<br />അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒരു ( പ്രബലമായ ) സംഘമുണ്ടായിട്ടും അവനെ ചെന്നായ തിന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ മഹാനഷ്ടക്കാര്‍ തന്നെയായിരിക്കും.<br /><br /></span>പിതാവിനോട് അവനെ വീട്ടിലുരുത്തിയാല് മാത്രം പോരല്ലോ - കാര്യങ്ങളെല്ലാം പഠിപ്പിക്കാന്‍ ഞങ്ങളുടെ കൂടെ വിടണമെന്നും അവനെ ഞങ്ങള്‍ സമ്രക്ഷിക്കാമെന്നും വാക്ക് കൊടുത്തു അവനെ കൊണ്ടു പോകുന്നു.<br /><br /><span class="Apple-style-span" style="color:#006600;">അങ്ങനെ അവര്‍ അവനെ ( യൂസുഫിനെ ) യും കൊണ്ടുപോകുകയും, അവനെ കിണറ്റിന്റെ അടിയിലേക്ക് ഇടുവാന്‍ അവര്‍ ഒന്നിച്ച് തീരുമാനിക്കുകയും ചെയ്തപ്പോള്‍ ( അവര്‍ ആ കടും കൈ പ്രവര്‍ത്തിക്കുക തന്നെ ചെയ്തു. ) തീര്‍ച്ചയായും നീ അവര്‍ക്ക് അവരുടെ ഈ ചെയ്തിയെപ്പറ്റി ( ഒരിക്കല്‍ ) വിവരിച്ചുകൊടുക്കുമെന്ന് അവന്ന് ( യൂസുഫിന് ) നാം ബോധനം നല്‍കുകയും ചെയ്തു. ( അന്ന് ) അവര്‍ അതിനെപറ്റി ബോധവാന്മാരായിരിക്കുകയില്ല.<br />അവര്‍ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കല്‍ കരഞ്ഞുകൊണ്ട് ചെന്നു.<br />അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ മത്സരിച്ച് ഓടിപ്പോകുകയും, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെ അടുത്ത് വിട്ടുപോകുകയും ചെയ്തു. അപ്പോള്‍ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍പോലും താങ്കള്‍ വിശ്വസിക്കുകയില്ലല്ലോ.<br />യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈക്കൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ ( എനിക്ക് ) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ.<br />മുന്‍കൂട്ടി പദ്ധതിയിട്ടതു പോലെ തന്നെ അവര്‍ അവനെ കിണറ്റില്‍ താഴെക്കിട്ടു. അവന്റെ കുപ്പായത്തില്‍ ഒരാടിന്റെ ചോര പുരട്ടി കരഞ്ഞു യാക്കോബിന്റെ അടുക്കല്‍ ചെന്നു ഞങ്ങള്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ ചെന്നായ പിടിച്ചെന്നു നുണ പറഞ്ഞൂ.<br /></span><br />കിണറ്റിലെ യൂസഫിനെന്തു സംഭവിച്ചു?<br /><br /><span class="Apple-style-span" style="color:#006600;">ഒരു യാത്രാസംഘം വന്നു. അവര്‍ അവര്‍ക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവന് തന്നെ തൊട്ടിയിറക്കി. അവന് പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു ബാലന്! അവര്‍ ബാലനെ ഒരു കച്ചവടച്ചരക്കായി ഒളിച്ചുവെച്ചു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.അവര്‍ അവനെ തുച്ഛമായ ഒരു വിലയ്ക്ക്- ഏതാനും വെള്ളിക്കാശിന് - വില്‍ക്കുകയും ചെയ്തു. അവര്‍ അവന്റെ കാര്യത്തില്‍ താല്പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു.<br /></span><br />ഇത്രയും ഭംഗിയുള്ള ഒരു ബാലനെ എവിടെനിന്ന് കിട്ടി എന്ന ചോദ്യങ്ങളൊഴിവാക്കാനാണു അവര്‍ അവനെ വേഗം വിറ്റു കളഞ്ഞത്.<br /><br /><span class="Apple-style-span" style="color:#006600;">ഈജിപ്തില്‍ നിന്ന് അവനെ ( യൂസുഫിനെ ) വിലക്കെടുത്ത ആള് തന്റെ ഭാര്യയോട് പറഞ്ഞു: ഇവന്ന് മാന്യമായ താമസസൌകര്യം നല്‍കുക. അവന് നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്കവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൌകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാന്‍ വേണ്ടിയും കൂടിയാണത്. അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല.<br />അങ്ങനെ അദ്ദേഹം പൂര്‍ണ്ണവളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്കുന്നു.<br /></span><br />ഈജിപ്തിലെ രാജാവിന്റെ ഒരുദ്യോഗസ്ഥനായിരുന്നു യൂസഫിനെ വിലക്കു വാങ്ങിയത്, അയാള്‍ അവനോട് വളരെ സ്നേഹത്തോടെയും കാരുണ്യത്തോടെയും പെരുമാറി. എന്നാല്‍<br /><br /><span class="Apple-style-span" style="color:#006600;">അവന് ( യൂസുഫ് ) ഏതൊരുവളുടെ വീട്ടിലാണോ അവള് അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള് പറഞ്ഞു: ഇങ്ങോട്ട് വാ. അവന് പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന് എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല.<br />അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കില്‍ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം ( സംഭവിച്ചത് ) തിന്മയും നീചവൃത്തിയും അവനില്‍ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന് നമ്മുടെ നിഷ്കളങ്കരായ ദാസന്മാരില് പെട്ടവനാകുന്നു.<br /></span><br />പലരീതിയിലുള്ള പ്രലോഭനങ്ങളില്‍ നിന്നും അവന് ഒഴിഞ്ഞു മാറി എന്നല്‍ ഒരു ദിവസം<br /><br /><span class="Apple-style-span" style="color:#006600;">അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള് പിന്നില്‍ നിന്ന് അവന്റെ കുപ്പായം ( പിടിച്ചു. അത് ) കീറി. അവര്‍ ഇരുവരും വാതില്ക്കല് വെച്ച് അവളുടെ നാഥനെ ( ഭര്‍ത്താവിനെ ) കണ്ടുമുട്ടി. അവള് പറഞ്ഞു: താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം അവന് തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം.<br />യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്. അവളുടെ കുടുംബത്തില്‍ പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി: അവന്റെ കുപ്പായം മുന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള് സത്യമാണ് പറഞ്ഞത്. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്.<br />എന്നാല്‍ അവന്റെ കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള് കളവാണ് പറഞ്ഞത്. അവനാകട്ടെ സത്യം പറഞ്ഞവരുടെ കൂട്ടത്തിലാണ്.<br />അങ്ങനെ അവന്റെ ( യൂസുഫിന്റെ ) കുപ്പായം പിന്നില്‍ നിന്നാണ് കീറിയിട്ടുള്ളത് എന്ന് കണ്ടപ്പോള്‍ അയാള്‍ ( ഗൃഹനാഥന്-തന്റെ ഭാര്യയോട് ) പറഞ്ഞു: തീര്‍ച്ചയായും ഇത് നിങ്ങളുടെ ( സ്ത്രീകളുടെ ) തന്ത്രത്തില്‍ പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ.<br />യൂസുഫേ നീ ഇത് അവഗണിച്ചേക്കുക. ( പെണ്ണേ, ) നീ നിന്റെ പാപത്തിന് മാപ്പുതേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു.<br /></span><br />ആ നാട്ടിലെ സദാചാരത്തിനുള്ള ഒരുദാഹരണവുമായാണു ഈ സംഭവം കൊടുക്കുന്നത്, തന്റെ ഭാര്യക്ക് മോറ്റു പുരുഷനില്‍ താത്പര്യമുണ്ടെന്ന വാര്‍ത്ത അയാളെ അലോസരപ്പെടുത്തുന്നില്ല, മാത്രമല്ല ഭാര്യ അനുരക്തനായ ഒരു ചെറുപ്പക്കാരനെ പിന്നെയും ആ വീട്ടില്‍ താമസിപ്പിക്കുന്നതിലോ ഒരു പ്രയാസം തോന്നുന്നില്ല.<br /><br />കാര്യം നാട്ടില്‍ പാട്ടായി<br /><br /><span class="Apple-style-span" style="color:#006600;">നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭുവിന്റെ ഭാര്യ തന്റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള് അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള് വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.<br />അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള് കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് അവള് ആളെ അയക്കുകയും അവര്‍ക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരില്‍ ഓരോരുത്തര്‍ക്കും ( പഴങ്ങള്‍ മുറിക്കാന്‍ ) അവള് ഓരോ കത്തി കൊടുത്തു. ( യൂസുഫിനോട് ) അവള് പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍ അവര്‍ തന്നെ അറുത്ത് പോകുകയും ചെയ്തു. അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്! ഇതൊരു മനുഷ്യനല്ല. ആദരണീയനായ ഒരു മലക്ക് തന്നെയാണ്.<br />അവള് പറഞ്ഞു: എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണിത്. തീര്‍ച്ചയായും ഞാന്‍ അവനെ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോള്‍ അവന് ( സ്വയം കളങ്കപ്പെടുത്താതെ ) കാത്തുസൂക്ഷിക്കുകയാണ് ചെയ്തത്. ഞാനവനോട് കല്പിക്കുന്ന പ്രകാരം അവന് ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന് തടവിലാക്കപ്പെടുകയും, നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും</span><br /><br />യൂസഫ് അതി സുന്ദരനായിരുന്നു, അതിനാല്‍ തന്നെ ഇത്ര സുന്ദരനായ ഒരുവനുമായി ഞാന്‍ ശയിക്കുക തന്നെ ചെയ്യും എന്നാണ് വീട്ടുകാരി പരസ്യമായി പ്രഖ്യാപിക്കുന്നത്. യൂസഫ് അല്ലഹുവില്‍ അഭയം തേടി.<br /><br /><span class="Apple-style-span" style="color:#006600;">അവന് ( യൂസുഫ് ) പറഞ്ഞു: എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും.<br />അപ്പോള്‍ അവന്റെ പ്രാര്‍ത്ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന് തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.<br /></span><br />ഒരു രീതിയിലും യൂസഫ് വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അവള് അവനെ തടവിലടണമെന്നു ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു.<br /><br /><span class="Apple-style-span" style="color:#006600;">പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിന് ശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരു അവധിവരെ തടവിലാക്കുക തന്നെ വേണമെന്ന്-<br /></span><br />യൂസഫിന്നു ആ വീടിനേക്കാള്‍ താത്പര്യം ജയില്‍ തന്നെയായിരുന്നു.<br /><br /><span class="Apple-style-span" style="color:#006600;">അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും, എന്നിട്ട് അതില്‍ നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്വൃത്തരില്‍ ഒരാളായിട്ടാണ്.<br />അവന് ( യൂസുഫ് ) പറഞ്ഞു: നിങ്ങള്‍ക്ക് ( കൊണ്ടുവന്ന് ) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക് വന്നെത്തുന്നതിന്റെ മുമ്പായി അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എന്റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതില്‍ പെട്ടതത്രെ അത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു.<br />എന്റെ പിതാക്കളായ ഇബ്രാഹീം, ഇഷാഖ്, യഅ്ഖൂബ് എന്നിവരുടെ മാര്‍ഗം ഞാന്‍ പിന്തുടര്ന്നിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്ക് പാടുള്ളതല്ല. ഞങ്ങള്‍ക്കും മനുഷ്യര്‍ക്കും അല്ലാഹു നല്കിയ അനുഗ്രഹത്തില്‍ പെട്ടതത്രെ അത് ( സന്മാര്ഗദര്ശനം. ) പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.യിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത രക്ഷാധികാരികളാണോ ഉത്തമം; അതല്ല, ഏകനും സര്വ്വാധികാരിയുമായ അല്ലാഹുവാണോ?<br /></span><br />അവരിലെ രണ്ടു പേര് കണ്ട സ്വപ്ന വ്യാഖ്യാനം യൂസഫ് വിശദീകരിച്ചു.<br /><br /><span class="Apple-style-span" style="color:#006600;">ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന് തന്റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ച് കൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള് ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയില്‍ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.<br />അവര്‍ രണ്ട് പേരില്‍ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച ആളോട് അദ്ദേഹം ( യൂസുഫ് ) പറഞ്ഞു: നിന്റെ യജമാനന്റെ അടുക്കല്‍ നീ എന്നെ പറ്റി പ്രസ്താവിക്കുക. എന്നാല്‍ തന്റെ യജമാനനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം ( യൂസുഫ് ) ജയിലില്‍ താമസിച്ചു.<br /></span><br />അപ്പോഴാണു ഈജിപ്തിലെ രാജാവ് ഒരു സ്വപ്നം കാണുന്നത്.<br /><br /><span class="Apple-style-span" style="color:#006600;">( ഒരിക്കല്‍ ) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന് വ്യാഖ്യാനം നല്കുന്നവരാണെങ്കില് എന്റെ ഈ സ്വപ്നത്തിന്റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ.<br />അവര്‍ പറഞ്ഞു: പലതരം പേക്കിനാവുകള്‍! ഞങ്ങള്‍ അത്തരം പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല.<br /></span><br />കൊട്ടാരത്തിലെ സ്വപ്ന വ്യാഖ്യാതാക്കളെല്ലാം തന്നെ രാജാവിന്റെ സ്വപ്നം വ്യാഖ്യാനിക്കുന്നതില്‍ പരാജയപ്പെട്ടു. അപ്പോള്‍ രക്ഷപ്പെട്ട ജയില്വാസി യൂസഫിനെ കുറിച്ചോര്‍ത്തു.<br /><br /><span class="Apple-style-span" style="color:#006600;">ആ രണ്ട് പേരില്‍ ( യൂസുഫിന്റെ രണ്ട് ജയില്‍ സുഹൃത്തുക്കളില്‍ ) നിന്ന് രക്ഷപ്പെട്ടവന് ഒരു നീണ്ടകാലയളവിന് ശേഷം ( യൂസുഫിന്റെ കാര്യം ) ഓര്‍മിച്ച് കൊണ്ട് പറഞ്ഞു: അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിച്ചു തരാം. നിങ്ങള്‍ ( അതിന് ) എന്നെ നിയോഗിച്ചേക്കൂ.<br />( അവന് യൂസുഫിന്റെ അടുത്ത് ചെന്ന് പറഞ്ഞു: ) ഹേ, സത്യസന്ധനായ യൂസുഫ്, തടിച്ച് കൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്ന കാര്യത്തിലും ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കള്‍ ഞങ്ങള്‍ക്കു വിധി പറഞ്ഞുതരണം. ജനങ്ങള്‍ അറിയുവാനായി ആ വിവരവും കൊണ്ട് എനിക്ക് അവരുടെ അടുത്തേക്ക് മടങ്ങാമല്ലോ.<br />അദ്ദേഹം ( യൂസുഫ് ) പറഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് നിങ്ങള്‍ കൊയ്തെടുത്തതില്‍ നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്പം ഒഴിച്ച് ബാക്കി അതിന്റെ കതിരില്‍ തന്നെ വിട്ടേക്കുക.<br />പിന്നീടതിന് ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച് വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്. നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന് അല്പം ഒഴികെ.<br />പിന്നീടതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്കപ്പെടുകയും, അന്ന് അവര്‍ ( വീഞ്ഞും മറ്റും ) പിഴിഞ്ഞെടുക്കുകയും ചെയ്യും.<br /></span><br />രാജാവിനു മനസ്സിലായി ഇതാണു ശരിയായ വ്യാഖ്യാനമെന്നു.<br /><br /><span class="Apple-style-span" style="color:#006600;">രാജാവ് പറഞ്ഞു: നിങ്ങള്‍ യൂസുഫിനെ എന്റെ അടുത്ത് കൊണ്ട് വരൂ. അങ്ങനെ തന്റെ അടുത്ത് ദൂതന് വന്നപ്പോള്‍ അദ്ദേഹം ( യൂസുഫ് ) പറഞ്ഞു: നീ നിന്റെ യജമാനന്റെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകള്‍ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ നിലപാടെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അവരുടെ തന്ത്രത്തെപ്പറ്റി നന്നായി അറിയുന്നവനാകുന്നു.<br /></span><br />തന്നെ മോചിപ്പിക്കാന്‍ തയ്യാറായപ്പോഴും താന്‍ കുറ്റവാളിയായിരുന്നില്ല എന്നു ജനം അംഗീകരിച്ചെ ഞാന്‍ പുറത്തു വരുന്നുള്ളൂ എന്ന് യൂസഫ് പ്രഖ്യാപിച്ചു.<br /><br /><span class="Apple-style-span" style="color:#006600;">( ആ സ്ത്രീകളെ വിളിച്ചുവരുത്തിയിട്ട് ) അദ്ദേഹം ( രാജാവ് ) ചോദിച്ചു: യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധന്! ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസ്സിലാക്കിയിട്ടില്ല. പ്രഭുവിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹം സത്യവാന്മാരുടെ കൂട്ടത്തില്‍ തന്നെയാകുന്നു.<br />അത് ( ഞാനങ്ങനെ പറയുന്നത്, അദ്ദേഹത്തിന്റെ ) അസാന്നിദ്ധ്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന് അദ്ദേഹം അറിയുന്നതിന് വേണ്ടിയാകുന്നു. വഞ്ചകന്മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്നതിനാലുമാകുന്നു. ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീര്‍ച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.<br /></span><br />യൂസഫിന്റെ സത്യസന്ധതയില്‍ ആകര്‍ഷ്ടനായ രാജാവ് അദ്ദേഹത്തെ തന്റെ ഖജനാവിന്റെ ചുമതല ഏല്‍പ്പിച്ചു.<br /><span class="Apple-style-span" style="color:#006600;"><br />രാജാവ് പറഞ്ഞു: നിങ്ങള്‍ അദ്ദേഹത്തെ എന്റെ അടുത്ത് കൊണ്ട് വരൂ. ഞാന്‍ അദ്ദേഹത്തെ എന്റെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ രാജാവ് പറഞ്ഞു: തീര്‍ച്ചയായും താങ്കള്‍ ഇന്ന് നമ്മുടെ അടുക്കല്‍ സ്ഥാനമുള്ളവനും വിശ്വസ്തനുമാകുന്നു.<br />അദ്ദേഹം ( യൂസുഫ് ) പറഞ്ഞു: താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‍പിക്കൂ. തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും.<br />അപ്രകാരം യൂസുഫിന് ആ ഭൂപ്രദേശത്ത്, അദ്ദേഹം ഉദ്ദേശിക്കുന്നിടത്ത് താമസമുറപ്പിക്കാവുന്ന വിധം നാം സ്വാധീനം നല്കി. നമ്മുടെ കാരുണ്യം നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അനുഭവിപ്പിക്കുന്നു. സദ്വൃത്തര്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല.<br />വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുന്നവരായിരിക്കുകയും ചെയ്തവര്‍ക്ക് പരലോകത്തെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമം.<br /></span><br />അങ്ങിനെയിരിക്കെ തന്റെ സഹോദരര്‍ ഒരിക്കല്‍ ചരക്കുകള്‍ വില്‍ക്കാനും ഭക്ഷണ സാധനങ്ങള്‍ വാങ്ങാനുമായി ഈജിപ്തിലെത്തി.<br /><span class="Apple-style-span" style="color:#006600;"><br />യൂസുഫിന്റെ സഹോദരന്മാര് വന്നു അദ്ദേഹത്തിന്റെ അടുത്ത് പ്രവേശിച്ചു. അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു. അവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല.<br />അങ്ങനെ അവര്‍ക്ക് വേണ്ട സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ ബാപ്പയൊത്ത ഒരു സഹോദരന് നിങ്ങള്‍ക്കുണ്ടല്ലോ. അവനെ നിങ്ങള്‍ എന്റെ അടുത്ത് കൊണ്ട് വരണം. ഞാന്‍ അളവ് തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാന്‍ നല്‍കുന്നത് എന്നും നിങ്ങള്‍ കാണുന്നില്ലേ?<br />എന്നാല്‍ അവനെ നിങ്ങള്‍ എന്റെ അടുത്ത് കൊണ്ട് വരുന്നില്ലെങ്കില്‍ നിങ്ങള്‍ക്കിനി എന്റെ അടുക്കല്‍ നിന്ന് അളന്നുതരുന്നതല്ല. നിങ്ങള്‍ എന്നെ സമീപിക്കേണ്ടതുമില്ല.<br />അവര്‍ പറഞ്ഞു: ഞങ്ങള്‍ അവന്റെ കാര്യത്തില്‍ അവന്റെ പിതാവിനോട് ഒരു ശ്രമം നടത്തിനോക്കാം. തീര്‍ച്ചയായും ഞങ്ങളത് ചെയ്യും.<br />അദ്ദേഹം ( യൂസുഫ് ) തന്റെ ഭൃത്യന്മാരോട് പറഞ്ഞു: അവര്‍ കൊണ്ട് വന്ന ചരക്കുകള്‍ അവരുടെ ഭാണ്ഡങ്ങളില്‍ തന്നെ നിങ്ങള്‍ വെച്ചേക്കുക. അവര്‍ അവരുടെ കുടുംബത്തില്‍ തിരിച്ചെത്തുമ്പോള്‍ അവരത് മനസ്സിലാക്കിക്കൊള്ളും. അവര്‍ ഒരുവേള മടങ്ങി വന്നേക്കാം.<br /></span><br />ഒരപരിചിതരോടെന്ന വണ്ണം യൂസഫ് അവരോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ഇനി സാധങ്ങള്‍ കിട്ടണമെങ്കില്‍ അനിയനെ കൂടി കൊണ്ടു വരണമെന്നു പറയുകയും ചെയ്തു. സഹോദരര്‍ പിതാവിനോട് കാര്യം പറഞ്ഞു.<br /><span class="Apple-style-span" style="color:#006600;"><br />അങ്ങനെ അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് തിരിച്ചെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്ക് അളന്നുതരുന്നത് മുടക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ട് ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കള്‍ അയച്ചുതരണം. എങ്കില്‍ ഞങ്ങള്‍ക്ക് അളന്നുകിട്ടുന്നതാണ്. തീര്‍ച്ചയായും ഞങ്ങള്‍ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും.<br />അദ്ദേഹം ( പിതാവ് ) പറഞ്ഞു: അവന്റെ സഹോദരന്റെ കാര്യത്തില്‍ മുമ്പ് ഞാന്‍ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തില്‍ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകുമോ? എന്നാല്‍ അല്ലാഹുവാണ് നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവന്. അവന് കരുണയുള്ളവരില്‍ ഏറ്റവും കാരുണികനാകുന്നു.<br />അവര്‍ അവരുടെ സാധനങ്ങള്‍ തുറന്നുനോക്കിയപ്പോള്‍ തങ്ങളുടെ ചരക്കുകള്‍ തങ്ങള്‍ക്ക് തിരിച്ചുനല്‍കപ്പെട്ടതായി അവര്‍ കണ്ടെത്തി. അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, നമുക്കിനി എന്തുവേണം? നമ്മുടെ ചരക്കുകള്‍ ഇതാ നമുക്ക് തന്നെ തിരിച്ചുനല്‍കപ്പെട്ടിരിക്കുന്നു. ( മേലിലും ) ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ട് വരാം. ഞങ്ങളുടെ സഹോദരനെ ഞങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യാം. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് ഞങ്ങള്‍ക്ക് കൂടുതല്‍ കിട്ടുകയും ചെയ്യും. കുറഞ്ഞ ഒരു അളവാകുന്നു അത്.<br />അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്റെ അടുക്കല്‍ കൊണ്ട് വന്നുതരുമെന്ന് അല്ലാഹുവിന്റെ പേരില്‍ എനിക്ക് ഉറപ്പ് നല്‍കുന്നത് വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങള്‍ ( ആപത്തുകളാല്‍ ) വലയം ചെയ്യപ്പെടുന്നുവെങ്കില്‍ ഒഴികെ. അങ്ങനെ അവരുടെ ഉറപ്പ് അദ്ദേഹത്തിന് അവര്‍ നല്കിയപ്പോള് അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.<br />അദ്ദേഹം പറഞ്ഞു: എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലിലൂടെ പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും നിങ്ങളില്‍ നിന്ന് തടുക്കുവാന്‍ എനിക്കാവില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിന് മാത്രമാകുന്നു. അവന്റെ മേല്‍ ഞാന്‍ ഭരമേല്പിക്കുന്നു. അവന്റെ മേല്‍ തന്നെയാണ് ഭരമേല്പിക്കുന്നവര് ഭരമേല്പിക്കേണ്ടത്.<br />അവരുടെ പിതാവ് അവരോട് കല്പിച്ച വിധത്തില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുണ്ടാകുന്ന യാതൊന്നും അവരില്‍ നിന്ന് തടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. യഅ്ഖൂബിന്റെ മനസ്സിലുണ്ടായിരുന്ന ഒരു ആവശ്യം അദ്ദേഹം നിറവേറ്റി എന്ന് മാത്രം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തിട്ടുള്ളതിനാല്‍ തീര്‍ച്ചയായും അദ്ദേഹം അറിവുള്ളവന് തന്നെയാണ്. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.<br /></span><br />അവര്‍ അടുത്ത തവണ ചെറിയ സഹോദരനുമായി യൂസഫിന്റെ അരികില്‍ വന്നു. <div><br /></div><div><span class="Apple-style-span" style="color:#006600;"> അവര്‍ യൂസുഫിന്റെ അടുത്ത് കടന്ന് ചെന്നപ്പോള്‍ അദ്ദേഹം തന്റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ തന്നെയാണ് നിന്റെ സഹോദരന്. ആകയാല്‍ അവര്‍ ( മൂത്ത സഹോദരന്മാര് ) ചെയ്ത് വരുന്നതിനെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.</span></div><div>യൂസഫ് തന്റെ സഹോദരനെ തന്റെ അരികില്‍ നിര്‍ത്താന്‍ ഒരു തന്ത്രം പ്രയോഗിക്കുന്നു.<br /><span class="Apple-style-span" style="color:#006600;"><br />അങ്ങനെ അവര്‍ക്കുള്ള സാധനങ്ങള്‍ അവര്‍ക്ക് ഒരുക്കികൊടുത്തപ്പോള്‍ അദ്ദേഹം ( യൂസുഫ് ) പാനപാത്രം തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ വെച്ചു. പിന്നെ ഒരാള്‍ വിളിച്ചുപറഞ്ഞു: ഹേ; യാത്രാസംഘമേ, തീര്‍ച്ചയായും നിങ്ങള്‍ മോഷ്ടാക്കള്‍ തന്നെയാണ്.<br />അവരുടെ നേരെ തിരിഞ്ഞ് കൊണ്ട് ( യാത്രാസംഘം ) പറഞ്ഞു: എന്താണ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്?<br />അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് രാജാവിന്റെ അളവുപാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അത് കൊണ്ട് വന്ന് തരുന്നവന് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത് ( ധാന്യം ) നല്‍കുന്നതാണ്. ഞാനത് ഏറ്റിരിക്കുന്നു.<br />അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ,ഞങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വേണ്ടി വന്നതല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞങ്ങള്‍ മോഷ്ടാക്കളായിരുന്നിട്ടുമില്ല.<br />അവര്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ അതിനു എന്ത് ശിക്ഷയാണ് നല്‍കേണ്ടത് ?<br />അവര്‍ പറഞ്ഞു: അതിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്റെ യാത്രാ ഭാണ്ഡത്തിലാണോ അതു കാണപ്പെടുന്നത് അവനെ പിടിച്ച് വെക്കുകയാണ് അതിനുള്ള ശിക്ഷ. അപ്രകാരമാണ് ഞങ്ങള്‍ അക്രമികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.<br />എന്നിട്ട് അദ്ദേഹം ( യൂസുഫ് ) തന്റെ സഹോദരന്റെ ഭാണ്ഡത്തേക്കാള്‍ മുമ്പായി അവരുടെ ഭാണ്ഡങ്ങള്‍ പരിശോധിക്കുവാന്‍ തുടങ്ങി. പിന്നീട് തന്റെ സഹോദരന്റെ ഭാണ്ഡത്തില്‍ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. അപ്രകാരം യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ രാജാവിന്റെ നിയമമനുസരിച്ച് അദ്ദേഹത്തിന് തന്റെ സഹോദരനെ പിടിച്ചുവെക്കാന്‍ പറ്റുമായിരുന്നില്ല. നാം ഉദ്ദേശിക്കുന്നവരെ നാം പല പദവികള്‍ ഉയര്‍ത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്.<br />അവര്‍ ( സഹോദരന്മാര് ) പറഞ്ഞു: അവന് മോഷ്ടിക്കുന്നുവെങ്കില്‍ ( അതില്‍ അത്ഭുതമില്ല. ) മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍ യൂസുഫ് അത് തന്റെ മനസ്സില്‍ ഗോപ്യമാക്കിവെച്ചു. അവരോട് അദ്ദേഹം അത് ( പ്രതികരണം ) പ്രകടിപ്പിച്ചില്ല. അദ്ദേഹം ( മനസ്സില്‍ ) പറഞ്ഞു: നിങ്ങളാണ് മോശമായ നിലപാടുകാര്‍. നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.<br /></span><br />എങ്കിലും തങ്ങളുടെ പിതാവിന് ഇതുള്‍കൊള്ളാന്‍ കഴിയില്ലെന്ന് അവര്‍ ഭയപ്പെട്ടു അവര്‍ യൂസഫിനോട് അപേക്ഷിച്ചു.<br /><br /><span class="Apple-style-span" style="color:#006600;">അവര്‍ പറഞ്ഞു: പ്രഭോ! ഇവന് വലിയ വൃദ്ധനായ പിതാവുണ്ട്. അതിനാല്‍ ഇവന്റെ സ്ഥാനത്ത് ഞങ്ങളില്‍ ഒരാളെ പിടിച്ച് വെക്കുക. തീര്‍ച്ചയായും താങ്കളെ ഞങ്ങള്‍ കാണുന്നത് സദ്വൃത്തരില്‍പെട്ട ഒരാളായിട്ടാണ്.<br />അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം. നമ്മുടെ സാധനം ആരുടെ കയ്യില്‍ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കില്‍ തീര്‍ച്ചയായും നാം അക്രമകാരികള്‍ തന്നെയായിരിക്കും.<br />അങ്ങനെ അവനെ ( സഹോദരനെ ) പ്പറ്റി അവര്‍ നിരാശരായി കഴിഞ്ഞപ്പോള്‍ അവര്‍ തനിച്ച് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരില്‍ വലിയ ആള് പറഞ്ഞു: നിങ്ങളുടെ പിതാവ് അല്ലാഹുവിന്റെ പേരില്‍ നിങ്ങളോട് ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും, യൂസുഫിന്റെ കാര്യത്തില്‍ മുമ്പ് നിങ്ങള്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും നിങ്ങള്‍ക്കറിഞ്ഞ് കൂടെ? അതിനാല്‍ എന്റെ പിതാവ് എനിക്ക് അനുവാദം തരികയോ, അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാന്‍ ഈ ഭൂപ്രദേശം വിട്ടുപോരുകയേ ഇല്ല. വിധികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനത്രെ അവന്.<br />നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ അടുത്തേക്ക് മടങ്ങിച്ചെന്നിട്ട് പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകന് മോഷണം നടത്തിയിരിക്കുന്നു. ഞങ്ങള്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുള്ളത്. അദൃശ്യകാര്യം ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ലല്ലോ.<br />ഞങ്ങള്‍ പോയിരുന്ന രാജ്യക്കാരോടും, ഞങ്ങള്‍ ( ഇങ്ങോട്ട് ) ഒന്നിച്ച് യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കള്‍ ചോദിച്ച് നോക്കുക. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.<br />അദ്ദേഹം ( പിതാവ് ) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീര്‍ച്ചയായും അവന് എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.<br />അവരില്‍ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്റെ കാര്യം എത്ര സങ്കടകരം! ദുഃഖം നിമിത്തം അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം ( ദുഃഖം ) ഉള്ളിലൊതുക്കി കഴിയുകയാണ്.<br />അവര്‍ പറഞ്ഞു: അല്ലാഹുവിനെ തന്നെയാണ, താങ്കള്‍ തീര്‍ത്തും അവശനാകുകയോ, അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്നതു വരെ താങ്കള്‍ യൂസുഫിനെ ഓര്‍ത്തു കൊണേ്ടയിരിക്കും.<br />അദ്ദേഹം പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാന്‍ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിങ്കല്‍ നിന്നും നിങ്ങള്‍ അറിയാത്ത ചിലത് ഞാനറിയുന്നുമുണ്ട്.<br />എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.<br />അങ്ങനെ യൂസുഫിന്റെ അടുക്കല്‍ കടന്ന് ചെന്നിട്ട് അവര്‍ പറഞ്ഞു: പ്രഭോ, ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തേയും ദുരിതം ബാധിച്ചിരിക്കുന്നു. മോശമായ ചരക്കുകളേ ഞങ്ങള്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിനാല്‍ താങ്കള്‍ ഞങ്ങള്‍ക്ക് അളവ് തികച്ചുതരികയും, ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീര്‍ച്ചയായും അല്ലാഹു ഉദാരമതികള്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്.<br />അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്റെയും അവന്റെ സഹോദരന്റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?<br />അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും! അല്ലാഹു ഞങ്ങളോട് ഔദാര്യം കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ആര് സൂക്ഷ്മത പാലിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നുവോ ആ സദ്വൃത്തര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.<br />അവര്‍ പറഞ്ഞു: അല്ലാഹുവെതന്നെയാണ, തീര്‍ച്ചയായും അല്ലാഹു നിനക്ക് ഞങ്ങളെക്കാള്‍ മുന്‍ഗണന നല്കിയിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.<br />അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെ മേല്‍ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ. അവന് കരുണയുള്ളവരില്‍ വെച്ച് ഏറ്റവും കാരുണികനാകുന്നു.<br /></span><br />യൂസഫാണു തങ്ങളുടെ മുന്നിലുള്ളതെന്നറിഞ്ഞപ്പോള് അവര്‍ ഭയപ്പെട്ടു, എന്നാല്‍ യൂസഫ് അവരോട് പ്രതികാരം ചെയ്തില്ല.<br /><span class="Apple-style-span" style="color:#006600;"><br />നിങ്ങള്‍ എന്റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരുകയും ചെയ്യുക.<br />യാത്രാസംഘം ( ഈജിപ്തില്‍ നിന്ന് ) പുറപ്പെട്ടപ്പോള്‍ അവരുടെ പിതാവ് ( അടുത്തുള്ളവരോട് ) പറഞ്ഞു: തീര്‍ച്ചയായും എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. നിങ്ങളെന്നെ ബുദ്ധിഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കില്‍ ( നിങ്ങള്‍ക്കിത് വിശ്വസിക്കാവുന്നതാണ്. )<br />അവര്‍ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും താങ്കള്‍ താങ്കളുടെ പഴയ വഴികേടില്‍ തന്നെയാണ്.<br />അനന്തരം സന്തോഷവാര്‍ത്ത അറിയിക്കുന്ന ആള് വന്നപ്പോള്‍ അയാള്‍ ആ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വെച്ച് കൊടുത്തു. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്ത ചിലത് അല്ലാഹുവിങ്കല്‍ നിന്ന് ഞാന്‍ അറിയുന്നുണ്ട് എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ.<br />അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങള്‍ക്കു വേണ്ടി ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുകിട്ടാന്‍ താങ്കള്‍ പ്രാര്‍ത്ഥിക്കണേ-തീര്‍ച്ചയായും ഞങ്ങള്‍ തെറ്റുകാരായിരിക്കുന്നു.<br />അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് വേണ്ടി എന്റെ രക്ഷിതാവിനോട് ഞാന്‍ പാപമോചനം തേടാം. തീര്‍ച്ചയായും അവന് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.<br /></span><br />യൂസഫ് കണ്ട സ്വപ്നത്തെ കുറിച്ചറിയുന്ന യഅകൂബ് നബിക്കറിയാമായിരുന്നു ആസ്വപ്നം പുലര്‍ന്നേ മതിയാവുകയുള്ളൂ എന്നു. അങ്ങിനെ അവരെല്ലാവരും ഈജിപ്തിലേക്ക് പുറപ്പെട്ടു.<br /><span class="Apple-style-span" style="color:#006600;"><br />അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം ( യൂസുഫ് ) തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക.<br />അദ്ദേഹം തന്റെ മാതാപിതാക്കളെ രാജപീഠത്തിന്മേല് കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട് വീണു. അദ്ദേഹം പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്. എന്റെ രക്ഷിതാവ് അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന് ജയിലില്‍ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദര്‍ഭത്തിലും എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയില്‍ നിന്ന് അവന് നിങ്ങളെയെല്ലാവരെയും ( എന്റെ അടുത്തേക്ക് ) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന് എനിക്ക് ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന് എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.<br />( യൂസുഫ് പ്രാര്‍ത്ഥിച്ചു: ) എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് ( ഒരംശം ) നല്‍കുകയും, സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും ( ചിലത് ) നീ എനിക്ക് പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.<br /></span><br />ഇങ്ങിനെയാനു യാക്കോബിന്റെ കുടുമ്പം അഥവാ ഇസ്രായേല്‍ കുടുമ്പം ഈജിപ്തിലേക്കെത്തുന്നത്. ഈജിപ്തിലെ അടിമകളായി ഇസ്രായേലുകാര്‍ മാറാനുള്ള ചരിത്രവും മോശ മോചിപ്പിക്കുന്നതും ഇവിടെ തുടങ്ങുന്നു. </div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com1tag:blogger.com,1999:blog-7712119633291376265.post-34250960310788389472010-05-05T16:52:00.000+04:002010-05-05T17:16:27.126+04:00മല്ലയുദ്ധം ചെയ്യുന്ന ദൈവം?<div>ഓരോ നാട്ടിലും ഓരോ വീരനായകരുണ്ട്. ചരിത്രം അവരെകുറിച്ചുള്ള വീരകഥകളുടെ മോടികളെടുത്ത് ചരിത്രപുരുഷരാക്കും. കഥകള്‍ അവര്‍ക്ക് വീണ്ടും വീരപരിവേഷമണിയിക്കും. </div><div><br /></div><div>ഹിബ്രുവിലെ ഏല് എന്നത് എലോഹി എന്നതിന്റെ ചുരുക്കമാണു. ഇസ്റ എന്നര്തിന്നര്ത്ഥം ശക്തവാന്‍ എന്നും. ഇസ്രായേല്‍ എന്നത് ഇന്നൊരു രാഷ്ടത്തിന്റെ പേരാണു. എന്നാല്‍ ഇസ്രായേല്‍ എന്നത് യാക്കോബിന്റെ മറ്റൊരു പേരാണ്. ഇസ്റായേല്‍ എന്നാല്‍ ദൈവത്തെ ജയിച്ചവന് എന്നാണര്‍ത്ഥം, യാക്കോബിന്റെ ബൈബിള്‍ ചരിത്രത്തിലൂടെ നീങ്ങുമ്പോള്‍ ഒരു മുഴു കഥ എടുത്ത് കൊടുക്കാന്‍ താത്പര്യപ്പെടുന്നില്ല. ഒരു വീരനായകനില്‍ നിന്നു ദൈവമനുഗ്രഹിക്കപ്പെടുന്ന വ്യക്തിയിലേക്ക് വിശേഷിപ്പിക്കപ്പെടുന്ന ഒരു കഥാപാത്രം മാറുമ്പോള്‍ ഉണ്ടാകേണ്ട ഗുണങ്ങളാണോ യാക്കോബിന് ബൈബിള്‍ നല്‍കുന്നത് എന്ന ഒരന്യേഷണം മാത്രമാണ് ഞാന്‍ അന്യേഷിക്കുന്നത്.</div><div><br /></div><div>അബ്രഹാമിന്റെ മകന് ഇസ്ഹാകിന്റെ പുത്രനാണ് യാക്കോബ്. യാക്കോബിന്റെ ജനനമിങ്ങനെ-</div><div><br /></div><div><span class="Apple-style-span" style="color:#990000;">19. യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോള്‍ അവന് പദ്ദന്‍ -അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു. 20. തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക് അവള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു; യഹോവ അവന്റെ പ്രാര്‍ത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗര്‍ഭം ധരിച്ചു. </span></div><div><span class="Apple-style-span" style="color:#990000;">21. അവളുടെ ഉള്ളില്‍ ശിശുക്കള്‍ തമ്മില്‍ തിക്കിയപ്പോള്‍ അവള്‍ഇങ്ങനെയായാല്‍ ഞാന്‍ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാന്‍ പോയി. 22. യഹോവ അവളോടുരണ്ടുജാതികള്‍ നിന്റെ ഗര്‍ഭത്തില്‍ ഉണ്ടു. രണ്ടു വംശങ്ങള്‍ നിന്റെ ഉദരത്തില്‍നിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവന് ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു. 23. അവള്‍ക്കു പ്രസവകാലം തികഞ്ഞപ്പോള്‍ ഇരട്ടപ്പിള്ളകള്‍ അവളുടെ ഗര്‍ഭത്തില്‍ ഉണ്ടായിരുന്നു. 24. ഒന്നാമത്തവന് ചുവന്നവനായി പുറത്തുവന്നു, മേല്‍ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു. 25. പിന്നെ അവന്റെ സഹോദരന് പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാല് പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവള് അവരെ പ്രസവിച്ചപ്പോള്‍ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു. </span></div><div><br /></div><div>ഇരട്ടകുട്ടികളില്‍ ഇളയവനായാണ് യാക്കോബിന്റെ വരവ്. വരുമ്പോള്‍ തന്നെ യാക്കോബ് ജേഷ്ടന്റെ ഉപ്പൂറ്റി പിടിച്ചാണു വരുന്നത്. </div><div>ഒരു പിതാവും മാതാവും മക്കളെ എങ്ങിനെയാനു സ്നേഹിക്കുക. ബൈബിളില്‍ ഉത്തരമുണ്ട്.</div><div><br /></div><div><span class="Apple-style-span" style="color:#990000;">26. കുട്ടികള്‍ വളര്‍ന്നു; ഏശാവ് വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു. 27. ഏശാവിന്റെ വേട്ടയിറച്ചിയില്‍ രുചിപിടിച്ചരുന്നതുകൊണ്ടു യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു. </span></div><div><br /></div><div>ഇസ്ഹാക്ക് മൂത്ത മകനെ സ്നേഹിക്കുന്നത് ഇറച്ചിതിന്നാനുള്ള താത്പര്യത്തിലാണു. ബൈബിള്‍ പരയുന്നത് യാക്കോബ് സാധുവാണ് എന്നാണു. പിന്നീട് യാക്കോബാണോ ഏശാവാണോ സാധു എന്ന് നിങ്ങള്‍ വായിക്കുക.</div><div><br /></div><div><span class="Apple-style-span" style="color:#990000;">8. ഒരിക്കല്‍ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിന്‍ പ്രദേശത്തു നിന്നു വന്നു; അവന് നന്നാ ക്ഷീണിച്ചിരുന്നു. 29. ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാന്‍ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവന് ) എന്നു പേരായി. 30. നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വിലക്കുക എന്നു യാക്കോബ് പറഞ്ഞു. 31. അതിന്നു ഏശാവ്ഞാന്‍ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു. 32. ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവന് അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു. 33. യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവന് ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു (Gen-26)</span></div><div><br /></div><div>കുടുമ്പത്തിനു വേണ്ടി വേട്ടയാടി തളര്‍ന്നു വന്ന ജേഷ്ടന് വിശന്നു മരിക്കാതിരിക്കാന്‍ അല്പം ഭക്ഷണം കിട്ടാന്‍ തന്റെ പദവി അനുജന് നല്‍കേണ്ടിവരിക!! സാധുവായ യാക്കോബ്.</div><div><br /></div><div>ഇസ്ഹാക്ക് ധനവാനായിരുന്നു. തന്റെ അനുഗ്രഹം മൂത്ത പുത്രനു നല്‍കാനായി ഇസ്ഹാക്ക് തീരുമാനിക്കുന്നു. വൃദ്ധനായ അദ്ദേഹം അന്ധനായി തീര്‍ന്നിരുന്നു. അതിനാല്‍ അനുഗ്രഹങ്ങള്‍ നല്‍കുന്നതിന്നു മുമ്പ് തന്റെ ഒരാഗ്രഹം ഏശാവിനൊട് പറയുന്നു. </div><div><br /></div><div><span class="Apple-style-span" style="color:#990000;">2. അപ്പോള്‍ അവന് ഞാന്‍ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല. 3. നീ ഇപ്പോള്‍ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടില്‍ ചെന്നു എനിക്കു വേണ്ടി വേട്ടതേടി 4. എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാന്‍ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൊണ്ടുവരിക എന്നു പറഞ്ഞു. 5. യിസ്ഹാക് തന്റെ മകനായ ഏശാവിനോടു പറയുമ്പോള്‍ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാന്‍ കാട്ടില്‍ പോയി. </span></div><div><br /></div><div>പിതാവിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനു മൂത്തമകന് പോയപ്പോള്‍ വീട്ടില്‍ നടക്കുന്നതെന്ത്?</div><div><br /></div><div><span class="Apple-style-span" style="color:#990000;">5. യിസ്ഹാക് തന്റെ മകനായ ഏശാവിനോടു പറയുമ്പോള്‍ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാന്‍ കാട്ടില്‍ പോയി. 6. റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതുനിന്റെ അപ്പന് നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു 7. ഞാന്‍ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാന്‍ കേട്ടു. 8. ആകയാല്‍ മകനേ, നീ എന്റെ വാക്കു കേട്ടു ഞാന്‍ നിന്നോടു കല്പിക്കുന്നതു ചെയ്ക. 9. ആട്ടിന്‍ കൂട്ടത്തില്‍ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിന്‍ കുട്ടികളെ കൊണ്ടുവരിക; ഞാന്‍ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും. 10. നിന്റെ അപ്പന് തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കല്‍ കൊണ്ടുചെല്ലേണം.</span></div><div><br /></div><div>ഇത് റിബേക്ക പറയുന്നത് സാറ യിശ്മായേലിനോട് ചെയ്യുന്നതിനേക്കാള്‍ ദുരന്തമാണു. യിശ്മായേല്‍ മറ്റൊരു സ്ത്രീയിലെ പുത്രനാണെങ്കില്‍ ഏശാവും യാക്കോബും ഒരേ വയറ്റില്‍ പിറന്ന മക്കളാണു. ഒരു സ്ത്രീ ഇത് ചെയ്യുമോ? എനിക്ക് വിശ്വസിക്കാനേ ആകുന്നില്ല. </div><div><br /></div><div>സാധുവായ യാക്കോബ് തന്റെ പിതാവിനെ ചതിക്കുന്നു.</div><div><br /></div><div><span class="Apple-style-span" style="color:#990000;">11. അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടുഎന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാന്‍ രോമമില്ലാത്തവനും ആകുന്നുവല്ലോ. 12. പക്ഷേ അപ്പന് എന്നെ തപ്പിനോക്കും; ഞാന്‍ ഉപായി എന്നു അവന്നു തോന്നീട്ടു ഞാന്‍ എന്റെ മേല്‍ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു. 13. അവന്റെ അമ്മ അവനോടുമകനേ, നിന്റെ ശാപം എന്റെ മേല്‍ വരട്ടെ; എന്റെ വാക്കു മാത്രം കേള്‍ക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു. 14. അവന് ചെന്നു പിടിച്ചു അമ്മയുടെ അടുക്കല്‍ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി. 15. പിന്നെ റിബെക്കാ വീട്ടില്‍ തന്റെ പക്കല്‍ ഉള്ളതായ മൂത്തമകന് ഏശാവിന്റെ വിശേഷ വസ്ത്രം എടുത്തു ഇളയമകന് യാക്കോബിനെ ധരിപ്പിച്ചു. 16. അവള് കോലാട്ടിന്‍ കുട്ടികളുടെ തോല്‍കൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. </span></div><div><span class="Apple-style-span" style="color:#990000;">17. താന്‍ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യില്‍ കൊടുത്തു. 18. അവന് അപ്പന്റെ അടുക്കല്‍ ചെന്നുഅപ്പാ എന്നു പറഞ്ഞതിന്നുഞാന് ഇതാ; നീ ആര്, മകനേ എന്നു അവന് ചോദിച്ചു. 19. യാക്കോബ് അപ്പനോടുഞാന്‍ നിന്റെ ആദ്യജാതന് ഏശാവു; എന്നോടു കല്പിച്ചതു ഞാന്‍ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. 20. യിസ്ഹാക് തന്റെ മകനോടുമകനേ, നിനക്കു ഇത്ര വേഗത്തില്‍ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു <b>നിന്റെ ദൈവമായ യഹോവ എന്റെ നേര്‍ക്കും വരുത്തിത്തന്നു</b> എന്നു അവന് പറഞ്ഞു. </span></div><div><br /></div><div><span class="Apple-style-span" style="color:#990000;">21. യിസ്ഹാക് </span><b><span class="Apple-style-span" style="color:#990000;">യാക്കോബിനോടു</span></b><span class="Apple-style-span" style="color:#990000;"> മകനെ, അടുത്തുവരിക; നീ എന്റെ മകനായ </span><b><span class="Apple-style-span" style="color:#990000;">ഏശാവു തന്നേയോ അല്ലയോ എന്നു ഞാന്‍ തപ്പിനോക്കട്ടെ </span></b><span class="Apple-style-span" style="color:#990000;">എന്നു പറഞ്ഞു. </span></div><div><span class="Apple-style-span" style="color:#990000;">22. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവന് അവനെ തപ്പിനോക്കിശബ്ദം യാക്കോബിന്റെ ശബ്ദം; കൈകള്‍ ഏശാവിന്റെ കൈകള്‍ തന്നേ എന്നു പറഞ്ഞു. 23. അവന്റെ കൈകള്‍ സഹോദരനായ ഏശാവിന്റെ കൈകള്‍ പോലെ രോമമുള്ളവയാകകൊണ്ടു അവന് തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. 24. നീ എന്റെ മകന് ഏശാവ് തന്നേയോ എന്നു അവന് ചോദിച്ചതിന്നുഅതേ എന്നു അവന് പറഞ്ഞു. 25. അപ്പോള്‍ അവന് എന്റെ അടുക്കല്‍ കൊണ്ടുവാ; ഞാന്‍ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാന്‍ തിന്നാം എന്നു പറഞ്ഞു; അവന് അടുക്കല്‍ കൊണ്ടു ചെന്നു, അവന് തിന്നു; അവന് വീഞ്ഞും കൊണ്ടുചെന്നു, അവന് കുടിച്ചു. </span></div><div><br /></div><div>പഴയ കുട്ടിക്കഥകളേക്കാള്‍ ബൈബിള്‍ വിവരണങ്ങള്‍ കഷ്ടമാണെന്നു പറയാതിരിക്ക വയ്യ. കയ്യില്‍ തൊട്ടുനോക്കി മകനെ തിരിച്ചറിയാന്‍ വയ്യാത്ത പിതാവ് നല്‍കുന്നത് കേവലം ഭൗതിക സമ്പത്തല്ല. യഹോവയുടെ അനുഗ്രഹങ്ങളാണു, അതിനു പറയുന്നതോ യഹോവയുടെ പേരില്‍ കളവും. ഇങ്ങിനെയൊക്കെയാണോ പ്രവാചകത്വം കൈമാറുക? അങ്ങിനെ കൈമാറുന്ന ഒന്നാണോ പ്രവാചകത്വം? അപ്പനു ഇഷ്ടപ്പെട്ട ഭക്ഷണവുമായി അനുഗ്രഹവും പ്രതീക്ഷിച്ചു വരുന്ന യാശാവോ?</div><div><br /></div><div><span class="Apple-style-span" style="color:#990000;">30. യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോള്‍ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പില്‍നിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരന് ഏശാവ് വേട്ടകഴിഞ്ഞു മടങ്ങിവന്നു. 31. അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കല്‍ കൊണ്ടുചെന്നു അപ്പനോടുഅപ്പന്‍ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. </span></div><div><span class="Apple-style-span" style="color:#990000;">32. അവന്റെ അപ്പനായ യിസ്ഹാക് അവനോടുനീ ആര് എന്നു ചോദിച്ചതിന്നു ഞാന്‍ നിന്റെ മകന് , നിന്റെ ആദ്യജാതന് ഏശാവ് എന്നു അവന് പറഞ്ഞു. 33. അപ്പോള്‍ യിസ്ഹാക് അത്യന്തം ഭ്രമിച്ചു നടുങ്ങിഎന്നാല്‍ വേട്ടതേടി എന്റെ അടുക്കല്‍ കൊണ്ടുവന്നവന് ആര്? നീ വരുംമുമ്പെ ഞാന്‍ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവന് അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു. </span></div><div><span class="Apple-style-span" style="color:#990000;">34. ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോള്‍ അതി ദുഃഖിതനായി ഉറക്കെ നിലവിളിച്ചുഅപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു. 35. അതിന്നു അവന് നിന്റെ സഹോദരന് ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു. 36. ശരി, യാക്കോബ് എന്നല്ലോ അവന്റെ പേര്; രണ്ടു പ്രാവശ്യം അവന് എന്നെ ചതിച്ചു; അവന് എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോള്‍ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവന് പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവന് ചോദിച്ചു. 37. യിസ്ഹാക് ഏശാവിനോടുഞാന്‍ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാന്‍ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു. </span></div><div><span class="Apple-style-span" style="color:#990000;">38. ഏശാവ് പിതാവിനോടുനിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു. 39. എന്നാറെ അവന്റെ അപ്പനായ യിസ്ഹാക് ഉത്തരമായിട്ടു അവനോടു പറഞ്ഞതുനിന്റെ വാസം ഭൂമിയിലെ പുഷ്ടിക്കുടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും. 40. നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോള്‍ നീ അവന്റെ നുകം കഴുത്തില്‍നിന്നു കുടഞ്ഞുകളയും. </span></div><div><span class="Apple-style-span" style="color:#990000;"> </span></div><div>ഇസ്ഹാക്കിന്റെ കയ്യില്‍ ആകെ ഒരനുഗ്രഹമേയുള്ളൂ, അതും യഹൊവയുടെ അനുഗ്രഹം, അതാണെങ്കില്‍ ചതിക്കപ്പെടുകയും ചെയ്യുന്നു. എന്തതിശയമേ ....</div><div><br /></div><div>തന്നെ ചതിച്ചതിന്നു പ്രതികാരമായി അനിയനെ കൊല്ലുമെന്നു എശാവു നിച്ഛയിക്കുന്നു. വിവരമറിഞ്ഞ അമ്മ യാക്കോബിനോട് നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരില്‍ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്കണമെന്നാവശ്യപ്പെടുന്നു, യാക്കോബ് ലാബാന്റെ അരികിലേക്ക് പോയി.</div><div><br /></div><div><span class="Apple-style-span" style="color:#990000;">13. ലാബാന്‍ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോള്‍ അവനെ എതിരേല്പാന് ഔടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി; അവന് ലാബാനോടു വിവരം ഒക്കെയും പറഞ്ഞു. 14. ലാബാന്‍ അവനോടുനീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവന് ഒരു മാസകാലം അവന്റെ അടുക്കല്‍ പാര്‍ത്തു. 15. പിന്നെ ലാബാന്‍ യാക്കോബിനോടുനീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. </span></div><div><span class="Apple-style-span" style="color:#990000;"><br /></span></div><div><span class="Apple-style-span" style="color:#990000;">16. എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നുമൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്. 17. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. </span></div><div><span class="Apple-style-span" style="color:#990000;">18. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. 19. അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു. 20. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന് അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി. 21. അനന്തരം യാക്കോബ് ലാബാനോടുഎന്റെ സമയം തികഞ്ഞിരിക്കയാല്‍ ഞാന്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുവാന്‍ അവളെ തരേണം എന്നു പറഞ്ഞു. 22. അപ്പോള്‍ ലാബാന്‍ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. 23. എന്നാല്‍ രാത്രിയില്‍ അവന് തന്റെ മകള്‍ ലേയയെ കൂട്ടി അവന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി; അവന് അവളുടെ അടുക്കല്‍ ചെന്നു. 24. ലാബാന്‍ തന്റെ മകള്‍ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു. 25. നേരം വെളുത്തപ്പോള്‍ അതു ലേയാ എന്നു കണ്ടു അവന് ലാബാനോടുനീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.</span> </div><div><br /></div><div>നാട്ടിലൊക്കെയില്ലെ അനിയത്തിയെ കാണിച്ച് ഏട്ടത്തിയെ കൊടുക്കുക- അതിന്റെ ഉപജ്ഞാതാവ് ലബാന്നാണെന്നാണ് ബൈബിള്‍ പരയുന്നത്. ഇര പ്രവാചകനും. </div><div><br /></div><div><span class="Apple-style-span" style="color:#990000;">26. അതിന്നു ലാബാന്‍ മൂത്തവള്‍ക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കില്‍ നടപ്പില്ല. 27. ഇവളുടെ ആഴ്ചവട്ടം നിവര്‍ത്തിക്ക; എന്നാല്‍ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കല്‍ ചെയ്യുന്ന സേവേക്കു വേണ്ടി ഞങ്ങള്‍ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. 28. യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്‍ത്തിച്ചു; അവന് തന്റെ മകള്‍ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു. 29. തന്റെ മകള്‍ റാഹേലിന്നു ലാബാന്‍ തന്റെ ദാസി ബില്‍ഹയെ ദാസിയായി കൊടുത്തു. </span></div><div><span class="Apple-style-span" style="color:#990000;"> യാക്കോബിനു ലേയയില്‍ നാലു കുട്ടികളുണ്ടായി. </span></div><div><br /></div><div>താന്‍ പ്രസവിക്കാത്തതിനാല്‍ തന്റെ ദാസിയെ രാഹേല്‍ യാക്കൊബിനു കൊടുത്തു. അതിലും കുട്ടികളുണ്ടായി. അവസാനം രാഹേല്‍ പ്രസവിച്ചു. അതിന്നു യോസഫ് എന്നു പേരിട്ടു. അമ്മായിയപ്പന്റെ അരികില്‍ ഇത്രകാലവും പണി ചെയ്തിട്ടും ലബാന്‍ ഒന്നും കൊടുക്കുകയും ചെയ്യുന്നില്ല, ഒഴിവാക്കി വിടുകയും ചെയ്യുന്നില്ല, സഹികെട്ട യാക്കോബ് തന്റെ സ്വത്തുകളുമായി അവിടെ നിന്നു മുങ്ങി. </div><div><br /></div><div><span class="Apple-style-span" style="color:#990000;">17. അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. 18. തന്റെ കന്നുകാലികളെ ഒക്കെയും താന്‍ സമ്പാദിച്ച സമ്പത്തു ഒക്കെയും താന്‍ പദ്ദന്‍ -അരാമില്‍ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേര്‍ത്തുകൊണ്ടു കനാന്‍ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല്‍ പോകുവാന്‍ പുറപ്പെട്ടു. </span></div><div><span class="Apple-style-span" style="color:#990000;">19. ലാബാന്‍ തന്റെ ആടുകളെ രോമം കത്രിപ്പാന്‍ പോയിരുന്നു; റാഹേല്‍ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. 20. താന്‍ ഔടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാല്‍ അവനെ തോല്പിച്ചായിരുന്നു പോയതു. 21. ഇങ്ങനെ അവന് തനിക്കുള്ള സകലവുമായി ഔടിപ്പോയി; അവന് പുറപ്പെട്ടു നദി കടന്നു. ഗിലെയാദ് പര്വ്വതത്തിന്നു നേരെ തിരിഞ്ഞു. 22. യാക്കോബ് ഔടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി. </span></div><div><br /></div><div>റാഹേല്‍ അപ്പന്റെ വിഗ്രഹങ്ങളെ മോഷ്ടിക്കുന്നു. അപ്പോള്‍ ലാബാന്‍ വിഗ്രഹാധാരകനായിരുന്നുവോ? ഒരു വിഗ്രഹാരാധകന്റെ മകളെയാണോ ഇസ്രായേല്‍ പിതാവ് വിവാഹം ചെയ്തിരിക്കുന്നത്? ദൈവത്തിന്റെ ഏറ്റവും വലിയ കല്പനയാണു ഇവിടം ലംഘിക്കപ്പെട്ടിരിക്കുന്നത്. എന്തിനാണു റാഹെല്‍ അതു കൂടെ കൊണ്ടു പോകുന്നത്? അവളും വിഗ്രഹങ്ങളെ ആരാധിച്ചിരുന്നുവോ? അങ്ങിനെ വിഗ്രഹങ്ങളെ ആരാധിക്കുന്ന റാഹേലിന്റെ ഭാര്യയാണോ യോസഫിന്റെ മാതാവ്? യാക്കോബിന്റെ ഭാര്യ?</div><div><br /></div><div>ധാരാളം സ്വത്തുക്കളുമായി തിരിച്ചു വരുന്ന യാക്കോബ് തന്റെ സഹോദരനെ പ്രീതിപ്പെടുത്താന്‍ കുറെ സമ്മാനങ്ങളും സ്വത്തുക്കളും നല്കുവാന് തീരുമാനിച്ചു, എന്നാല്‍ </div><div><br /></div><div><span class="Apple-style-span" style="color:#990000;">1. അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിര്‍ത്തി.2. അവന് ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിര്‍ത്തി. 3. അവന് അവര്‍ക്കും മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു. </span></div><div><span class="Apple-style-span" style="color:#990000;">4. ഏശാവ് ഔടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തില്‍ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. </span></div><div><span class="Apple-style-span" style="color:#990000;">5. പിന്നെ അവന് തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടുനിന്നോടുകൂടെയുള്ള ഇവര്‍ ആര് എന്നു ചോദിച്ചുതിന്നുദൈവം അടിയന്നു നല്‍കിയിരിക്കുന്ന മക്കള്‍ എന്നു അവന് പറഞ്ഞു. 6. അപ്പോള്‍ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു; 7. ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവില്‍ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു. 8. ഞാന്‍ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവന് ചോദിച്ചതിന്നു യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവന് പറഞ്ഞു. </span></div><div><span class="Apple-style-span" style="color:#990000;">9. അതിന്നു ഏശാവ് സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു. </span></div><div><br /></div><div>ഈ കഥാപാത്രങ്ങളിലാരാണു ദൈവ പ്രതിനിധിയാകാന്‍ യോഗ്യന്‍? യാക്കോബോ അതോ ഏശാവോ? അപ്പോള്‍ യഹോവ മനുഷ്യരെ അനുഗ്രഹിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണു?</div><div><br /></div><div>ഇതിന്നിടയില്‍ ചരിത്രവുമായി ഒരു ബന്ധവുമില്ലാതെ ഈ യാത്രക്കിടയില്‍ യാക്കോബും ദൈവവുമായി അടിപിടി നടക്കുന്നു. </div><div><br /></div><div><span class="Apple-style-span" style="color:#990000;">23. അങ്ങനെ അവന് അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; നിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു; </span></div><div><span class="Apple-style-span" style="color:#990000;">24. അപ്പോള്‍ ഒരു പുരുഷന് ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു. 25. അവനെ ജയിക്കയില്ല എന്നു കണ്ടപ്പോള്‍ അവന് അവന്റെ തുടയുടെ തടം തൊട്ടു; ആകയാല്‍ അവനോടു മല്ലുപിടിക്കയില്‍ യാക്കോബിന്റെ തുടയുടെ തടം ഉളുക്കി പ്പോയി. 26. എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവന് പറഞ്ഞതിന്നു നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല എന്നു അവന് പറഞ്ഞു. 27. നിന്റെ പേര് എന്തു എന്നു അവന് അവനോടു ചോദിച്ചതിന്നു യാക്കോബ് എന്നു അവന് പറഞ്ഞു. 28. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര് ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന് പറഞ്ഞു. 29. യാക്കോബ് അവനോടുനിന്റെ പേര് എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചുനീ എന്റെ പേര് ചോദിക്കുന്നതു എന്തു എന്നു അവന് പറഞ്ഞു, അവിടെ വെച്ചു അവനെ അനുഗ്രഹിച്ചു. </span></div><div><br /></div><div>എന്തിനാണീ മല്ലയുദ്ധം- വഴിയില്‍ നടക്കുന്നവരോടെല്ലാം യുദ്ധം ചെയ്യുക എന്നതാണോ ദൈവത്തിന്റെ പണി? എന്നിട്ട് യാക്കോബ് ഒരു രാത്രി മുഴുവന്‍- ഒരാളെപോലും ജയിക്കാന്‍ ദൈവത്തിന്നാകില്ലെന്നോ? ഞാനൊന്നും പറയുന്നില്ലേ-</div><div>പറഞ്ഞാല്‍ പറയും ബൈബിളിലെ അക്ഷരങ്ങള്‍ വായിക്കരുതെന്ന്? എന്നാല്‍ ഇതിന്റെ ആശയമൊന്നു വിശദീകരിച്ചു തരാവോ ആവോ?</div><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com0tag:blogger.com,1999:blog-7712119633291376265.post-29582111503411979382010-05-02T14:39:00.000+04:002010-05-02T15:02:28.139+04:00ലൈംഗിക വൈകൃതങ്ങള്‍<div>മനുഷ്യനെ എല്ലാകാലത്തും വിസ്മയിപ്പിച്ച ഒരു വികാരമാണു ലൈഗികത. പല ബഹുദൈവ വിശ്വാസങ്ങളിലും ലൈഗികതയെ അടിസ്ഥാനമാക്കി മിത്തുകളുണ്ടായിട്ടുണ്ട്. ഭാരതീയ മിത്തുകളിലെ കാമദേവന് സമാനമായി ഗ്രീക്കിലും ഈജിപ്തിലുമെല്ലാം കാമ ദേവീ-ദേവന്മാരുണ്ട്. അഫ്രോഡൈറ്റ് ഗ്രീക്കിലെ രതീദേവതയും കുപ്പിഡ് കാമദേവനുമാണു. മെസെപ്പൊട്ടാമിയയില്‍ രതീദേവി ഇഷ്താര്‍ ആയിരുന്നു. </div><div>ലൈംഗികതക്ക് എല്ലാ കാലത്തും നിയന്ത്രണങ്ങളുണ്ടായിട്ടുണ്ട്, എപ്പോഴെല്ലാം നിയന്ത്രണങ്ങളെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നുവോ, അപ്പോഴെല്ലാം ഞാന്‍ നിയന്ത്രണങ്ങളെ തകര്‍ക്കുകയാണ് എന്ന ബോധത്തോടെയാണു അത് ചെയ്യുന്നത്. അങ്ങിനെ കരുതുന്നതും പലപ്പോഴും ലൈഗിക ഉത്തേജനം ചിലര്‍ക്ക് നല്കുന്നു എന്നാണു പഠനങ്ങള്‍ കാണിക്കുന്നത്.</div><div>ബലാത്സംഗം ഇങ്ങിനെയുള്ള ഒരു വൈകൃതാവസ്ഥയിലേക്ക് ചിലരെ എത്തിക്കുന്ന മാനസികാവസ്ഥയാണ്. അവര്‍ക്ക് ഒരു സാധാരണ ലൈഗിക ബന്ധം തൃപ്തി തരില്ല.</div><div><br /></div><div>ഇങ്ങിനെ സാധാരണയല്ലാത്ത ലൈംഗികതാത്പര്യങ്ങളെയാണു ലൈംഗിക വൈകൃതങ്ങള്‍ എന്നു വിളിക്കുന്നത്. ഇവ തന്നെ പല രീതിയിലുണ്ട്. പലതിന്റെയും പ്രചാരകര്‍ വരെ ഇക്കാലത്തുണ്ട് എന്നതാണു അത്ഭുതകരം. ലോത്തിന്റെ തന്നെ ബൈബിള്‍ ഖുര്‍ആന്‍ കഥയില്‍ സ്വവര്‍ഗ്ഗഭോഗം അന്നത്തെ ജനതയുടെ ലൈംഗികവൈകൃതമായി ചൂണ്ടിക്കാണിക്കുന്നു. </div><div>ഇതേപോലെ ചിലര്‍ക്ക് വ്യക്തിപരമായ ചില സ്വഭാവങ്ങളുണ്ടാകറുണ്ട്. ഉദാഹരണത്തിന് എക്സിബിഷനിസം അഥവാ പ്രദര്‍ശനം ചിലരുടെ വൈകല്യമാണെങ്കില്‍ വോയറിസം അഥവാ ദര്ശനമാണു ചിലര്‍ക്ക്. മാധവികുട്ടിയുടെ ബാല്യകാലസ്മരണയില്‍ ലിംഗം പ്രദര്‍ശിപ്പിക്കുന്ന ഒരു കഥാപാത്രം കടന്നു വരുന്നുണ്ട്. സാഡിസം എന്നത് മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന മാനസികാവസ്ഥയാണു, ചിലരിലത് കൊലപാതകം വരെ എത്തിനില്‍ക്കും. അതിന്നു വിപരീതമായ മസോക്കിസമാകട്ടെ വേദന അനുഭവിക്കുന്നതില്‍ ലഭിക്കുന്ന അനുഭൂതിയാണു. ഹിറ്റ്ലര്‍ക്ക് ഈ സ്വഭാവമുണ്ടായിരുന്നു എന്ന് ഈവബ്രൗണിനെ ഉദ്ധരിച്ച് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആതമരതിയും ഇത്തരത്തിലുള്ള ഒരു കാര്യമായി ഗണിക്കാവുന്നതാണു.</div><div>ഇണയോടുള്ള സങ്കല്പങ്ങളിലെ വൈകല്യങ്ങളാണു ചിലരുടെ വൈകൃതം. മൃഗഭോഗം. സ്വവര്‍ഗ്ഗഭോഗം, ശവഭോഗം തുടങ്ങിയവയെല്ലാം തുടങ്ങിയവയെല്ലാം പ്രകൃതിദത്തമായ ഇണ സങ്കല്പത്തിനെതിരെയുള്ള ഇണയെ തിരഞ്ഞെടുക്കുന്നതിലെ മാനസിക വൈകൃതങ്ങളാണു.</div><div><br /></div><div>ചിലര്‍ക്കാകട്ടെ ഇത് മറ്റൊരു രീതിയിലേക്ക് മാറുന്നു, പൊതുസ്ഥലങ്ങളിലെ ലൈഗികത, ഓര്‍ഗി അഥവാ സമൂഹരതി, നഗ്നസമൂഹങ്ങള്‍(nude society) എന്നിവയെല്ലാം സമൂഹികമായ നിയന്ത്രണങ്ങളെ മറികടക്കുന്നതിന്റെ ഭാഗമായാണൂണ്ടാകുന്നത് .</div><div><br /></div><div>ഇത്തരത്തിലെ ഒരു ലൈഗിക വൈകൃതമാണു രക്തബന്ധമുള്ളവര്‍ തമ്മിലെ ലൈംഗികത അഥവാ ഇന്സെസ്റ്റ് സെക്സ് (Incest Sex). രക്ത ബന്ധമുള്ളവര്‍ തമ്മിലെ ലൈംഗികത ചില സമൂഹങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരനത്തിന് ഫരോവമാര്‍ തങ്ങളുടെ രക്ത വിശുദ്ധി സംരക്ഷിക്കുന്നതിന്റെ ഭാഗമായി സഹോദരിമാരെ വിവാഹം ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗാഇസ് സീസര്‍ തന്റെ സഹോദരിയുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് പറയപ്പെടുന്നു. ഇത് മാനസികമായ നിയന്ത്രണങ്ങളെ തകര്‍ക്കുന്നതില്‍നിന്നും കിട്ടുന്ന അനുഭൂതിയുടെ ഭാഗമാണു. ഇന്ന് ഇക്കാര്യങ്ങലെ പ്രമോട്ട് ചെയ്യുന്ന സംഘങ്ങള്‍ വരെയുണ്ട്. അതെല്ലാം തന്നെ ആധുനിക മാര്കെറ്റിങ്ങിന്റെ ഭാഗവുമാണു. </div><div><br /></div><div>അത്ഭുതകരമെന്നു പറയട്ടെ, ബൈബിള്‍ പഴയനിയമങ്ങളിലെ പല ഭാഗങ്ങളും ഇന്സെസ്റ്റ് സെക്സിന്റെ അനാവശ്യ വിവരണങ്ങളാണ്. ഏതെങ്കിലും പാഗന്‍ വിശ്വാസികള്‍ ചെയ്ത നിയമങ്ങള്‍ ദൈവ നിയമങ്ങളാകാന്‍ പാടില്ലല്ലോ? അപ്പോള്‍ ഒരു സത്യവേദ പുസ്തകം എന്നവകാശപ്പെടുന്ന പുസ്തകം തന്നെ പറയുന്ന കഥകള്‍ നോക്കുക.</div><div><br /></div><div><b>1.പിതാവും പെണ്മക്കളും തമ്മില്‍</b></div><div><br /></div><div><i><span class="Apple-style-span" style="color:#660000;">30. അനന്തരം ലോത്ത് സോവര്‍ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പര്‍വ്വതത്തില്‍ ചെന്നു പാര്‍ത്തു; സോവരില്‍ പാര്പ്പാന് അവന് ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയില്‍ പാര്‍ത്തു. </span></i></div><div><i><span class="Apple-style-span" style="color:#660000;">31. അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോടുനമ്മുടെ അപ്പന് വൃദ്ധനായിരിക്കുന്നു; ഭൂമിയില്‍ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കല്‍ വരുവാന്‍ ഭൂമിയില്‍ ഒരു പുരുഷനും ഇല്ല. 32. വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33. അങ്ങനെ അന്നു രാത്രി അവര്‍ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവള്‍ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവള് ശയിച്ചതും എഴുന്നേറ്റതും അവന് അറിഞ്ഞില്ല.34. പിറ്റെന്നാള്‍ മൂത്തവള്‍ ഇളയവളോടുഇന്നലെ രാത്രി ഞാന്‍ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു. 35. അങ്ങനെ അന്നു രാത്രിയും അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള്‍ ചെന്നു അവനോടു കൂടെ ശയിച്ചു; അവള് ശയിച്ചതും എഴുന്നേറ്റതും അവന് അറിഞ്ഞില്ല. 36. ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാല്‍ ഗര്‍ഭം ധരിച്ചു. </span></i></div><div><i><span class="Apple-style-span" style="color:#660000;">37. മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവന് ഇന്നുള്ള മോവാബ്യര്‍ക്കും പിതാവു. 38. ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെന്‍ -അമ്മീ എന്നു പേരിട്ടു; അവന് ഇന്നുള്ള അമ്മോന്യര്‍ക്കും പിതാവു. Gen/Ch-19</span></i></div><div><br /></div><div>ഞാന്‍ കൂടുതല്‍ വിവരിക്കുന്നില്ല. സ്വവര്‍ഗ്ഗഭോഗത്തെ പാപമായി കണ്ട യഹോവ ഒരു സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുന്നു. അബ്രഹാമിന്റെ ഭാര്യയെ ഫറോവ കൊണ്ടു പോയപ്പോളും ഗെരാര്‍ രാജാവായ അബീമേലെക് ആളയച്ചു സാറയെ കൊണ്ടുപോയപ്പോഴും ഇടപെട്ട യഹോവ അതിലും വലിയ ഒരു പാപത്തെ കുറിച്ചു മൗനം പാലിക്കുന്നു. ഇവിടെയാകട്ടെ സ്വന്തം പെണ്മക്കള് പിതാവിനാല്‍ ഗര്‍ഭം ധരിക്കുന്നു? </div><div><br /></div><div><b>2. അമ്മയും മകനും തമ്മില്‍ </b></div><div><br /></div><div>ഇസ്രായേല്‍ എന്ന പദം യാക്കോബിന്നു ദൈവം സമ്മാനിക്കുന്ന പേരാണു. ദൈവവുമായി മല്‍പ്പിടുത്തം നടത്തി ജയിച്ചതിന്റെ പേരില്‍- ആ യാക്കോബിനോട് ദൈവം കല്പ്പിക്കുന്നു. </div><div><br /></div><div><span class="Apple-style-span" style="color:#660000;"><i>1. അനന്തരം ദൈവം യാക്കോബിനോടുനീ പുറപ്പെട്ടു ബേഥേലില്‍ ചെന്നു പാര്‍ക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പില്‍നിന്നു നീ ഔടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു. 2. അപ്പോള്‍ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടുംനിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിന്‍</i></span> </div><div>ദൈവ കല്പന കേട്ട് യക്കോബ് വീടു വിട്ടു- വീട്ടില്‍ സംഭവിക്കുന്നതോ?</div><div><br /></div><div><i><span class="Apple-style-span" style="color:#660000;">23. യാക്കോബിന്റെ പുത്രന്മാര് പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാര് യാക്കോബിന്റെ ആദ്യജാതന് രൂബേന്‍ , ശിമെയോന് , ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന് . </span></i></div><div><br /></div><div><span class="Apple-style-span" style="color:#660000;"><i>21. പിന്നെ യിസ്രായേല്‍ യാത്ര പുറപ്പെട്ടു, ഏദെര്‍ഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു. 22. യിസ്രായേല്‍ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്റെ അപ്പന്റെ ഭാര്യയായ ബില്‍ഹയോടുകൂടെ ശയിച്ചു; യിസ്രായേല്‍ അതുകേട്ടു. </i></span></div><div><br /></div><div>അപ്പന്റെ ഭാര്യ എന്നാല്‍ അമ്മയാണു. ദൈവത്തെ ജയിച്ച യാക്കോബിന്റെ ആദ്യപുത്രന്, യിസ്രായേല്‍ ദേശത്തിന്റെ ഒരു ഗോത്രത്തിന്റെ ഉടമ ചെയ്തത് ഇതാണു. യിസ്രായേല്‍ അത് കേട്ടു, എന്നിട്ട്? ബൈബിള്‍ ഒന്നും പറയുന്നില്ല. മൗനം സമ്മതം.</div><div><br /></div><div><b>3. ഭാര്യാപിതാവും മരുമകളും </b></div><div><br /></div><div>യാക്കോബിന്റെ പന്ത്രണ്ട് പുത്രരില്‍ ഒരാളാണു യഹൂദ. യഹൂദരാഷ്ട്രം അറിയപ്പെടുന്നത് തന്നെ ഇദ്ദേഹത്തിന്റെ പേരില്‍. അന്നത്തെ ഒരു നാട്ടു നടപ്പാണ് ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്ത് കുട്ടികളില്ലാതെ മരനപ്പെട്ടാല്‍ ആ സ്ത്രീയെ അയാളുടെ സഹോദരന് വിവാഹം കഴിക്കണം. എന്നിട്ട് അതില്‍ ജനിക്കുന്ന കുട്ടിയെ മൂത്ത പുത്രന്റെ പേരില്‍ ചേര്‍ത്തു പറയും. യഹൂദയുടെ കഥ കേള്‍ക്കുക.</div><div><span class="Apple-style-span" style="color:#660000;"><i>1. അക്കാലത്തു യെഹൂദാ തന്റെ സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കല്‍ ചെന്നു; 2. അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കല്‍ ചെന്നു. </i></span></div><div><span class="Apple-style-span" style="color:#660000;"><i>3. അവള് ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏര് എന്നു പേരിട്ടു. </i></span></div><div><span class="Apple-style-span" style="color:#660000;"><i>4. അവള് പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഔനാന്‍ എന്നു പേരിട്ടു.5. അവള് പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവള് ഇവനെ പ്രസവിച്ചപ്പോള്‍ അവന് കെസീബില്‍ ആയിരുന്നു. </i></span></div><div><br /></div><div><i><span class="Apple-style-span" style="color:#660000;">6. യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാര്‍ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. 7. യെഹൂദയുടെ ആദ്യജാതനായ ഏര് യഹോവേക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു. 8. അപ്പോള്‍ യെഹൂദാ ഔനാനോടുനിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു അവളോടു ദേവരധര്‍മ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേര്‍ക്കും സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു. </span></i></div><div><br /></div><div><i><span class="Apple-style-span" style="color:#660000;">9. എന്നാല്‍ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഔനാന്‍ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നപ്പോള്‍ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു (ശുക്ലം) വീഴ്ത്തിക്കളഞ്ഞു. 10. അവന് ചെയ്തതു യഹോവേക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവന് ഇവനെയും മരിപ്പിച്ചു. 11. അപ്പോള്‍ യെഹൂദാ തന്റെ മരുമകളായ താമാരോടുഎന്റെ മകന് ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടില്‍ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവന് വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്റെ വീട്ടില്‍പോയി പാര്‍ത്തു. </span></i></div><div><br /></div><div>തന്റെ മക്കള്‍ ചെയ്തതായിരുന്നു തെറ്റ് എന്നിരുന്നാലും താമറിനെയാണു യഹൂദ കുറ്റപ്പെടുത്തുന്നത്. കാലം കടന്നു പോയി.</div><div><br /></div><div><i><span class="Apple-style-span" style="color:#660000;">12. കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകള്‍ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവന് തന്റെ സ്നേഹിതന് അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി. </span></i></div><div><i><span class="Apple-style-span" style="color:#660000;">13. നിന്റെ അമ്മായപ്പന് തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി. 14. ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവള് വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തില്‍ ഇരുന്നു. </span></i></div><div><i><span class="Apple-style-span" style="color:#660000;">15. യെഹൂദാ അവളെ കണ്ടപ്പോള്‍ അവള് മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു. 16. അവന് വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകള്‍ എന്നു അറിയാതെവരിക, ഞാന്‍ നിന്റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കല്‍ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവള് ചോദിച്ചു. 17. ഞാന്‍ ആട്ടിന്‍ കൂട്ടത്തില്‍ നിന്നു ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവന് പറഞ്ഞു. നീ കൊടുത്തയക്കുന്നതിന്നു തെളിവായി ഒരു പണയം തരുമോ എന്നു അവള് ചോദിച്ചു. 18. എന്തു പണയം തരേണം എന്നു അവന് ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവള് പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന് അവളുടെ അടുക്കല്‍ ചെന്നു; അവള് ഗര്‍ഭം ധരിക്കയും ചെയ്തു. </span></i></div><div><i><span class="Apple-style-span" style="color:#660000;"><br /></span></i></div><div><i><span class="Apple-style-span" style="color:#660000;">19. പിന്നെ അവള് എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു. 20. സ്ത്രീയുടെ കയ്യില്‍നിന്നു പണയം മടക്കിവാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചു; അവന് അവളെ കണ്ടില്ലതാനും. 21. അവന് ആ സ്ഥലത്തെ ആളുകളോടുഏനയീമില്‍ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നുഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവര്‍ പറഞ്ഞു. 22. അവന് യെഹൂദയുടെ അടുക്കല്‍ മടങ്ങിവന്നുഞാന്‍ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകള്‍ പറഞ്ഞു എന്നു പറഞ്ഞു 23. അപ്പോള്‍ യെഹൂദാ നമുക്കു അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള് അതു എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍ കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു. </span></i></div><div><i><span class="Apple-style-span" style="color:#660000;">24. ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടുനിന്റെ മരുമകള്‍ താമാര്‍ പരസംഗംചെയ്തു, പരസംഗത്താല്‍ ഗര്‍ഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോള്‍ യെഹൂദാഅവളെ പുറത്തുകൊണ്ടു വരുവിന്‍ ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു. 25. അവളെ പുറത്തു കൊണ്ടുവന്നപ്പോള്‍ അവള് അമ്മായപ്പന്റെ അടുക്കല്‍ ആളയച്ചുഇവയുടെ ഉടമസ്ഥനായ പുരുഷനാല്‍ ആകുന്നു ഞാന്‍ ഗര്‍ഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആര്‍ക്കുംള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു. 26. യെഹൂദാ അവയെ അറിഞ്ഞുഅവള്‍ എന്നിലും നീതിയുള്ളവള്‍; ഞാന്‍ അവളെ എന്റെ മകന് ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതില്‍ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല. 27. അവള്‍ക്കു പ്രസവകാലം ആയപ്പോള്‍ അവളുടെ ഗര്‍ഭത്തില്‍ ഇരട്ടപ്പിള്ളകള്‍ ഉണ്ടായിരുന്നു. 28. അവള് പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മ്മിണി ഒരു ചുവന്ന നൂല് എടുത്തു അവന്റെ കൈകൂ കെട്ടി; ഇവന് ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു. 29. അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്‍ അവന്റെ സഹോദരന് പുറത്തുവന്നുനീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവള് പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു. 30. അതിന്റെ ശേഷം കൈമേല്‍ ചുവന്ന നൂലുള്ള അവന്റെ സഹോദരന് പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു. </span></i></div><div><br /></div><div>ബൈബിളിലെ ഒരു കഥയാണിത്, ദൈവത്തിന്റെ പേരില്‍ ഒരു രാഷ്ട്രം വരെ കെട്ടിപ്പണിത വീരനായകന് ചെയ്ത പണി.</div><div><br /></div><div><b>4. സഹോദരനും അര്‍ദ്ധസഹോദരിയും </b></div><div><b><br /></b></div><div>അബ്രഹാമിന്റെ ആരാണു സാറ, ബൈബിള്‍ പറയുന്നതിങ്ങനെ -</div><div><i><span class="Apple-style-span" style="color:#660000;">12. വാസ്തവത്തില്‍ അവള് എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകളല്ല താനും; അവള് എനിക്കു ഭാര്യയായി. 13. എന്നാല്‍ ദൈവം എന്നെ എന്റെ പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടുനീ എനിക്കു ഒരു ദയ ചെയ്യേണം നാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെ അവന് എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.</span></i></div><div><br /></div><div>അപ്പന്റെ മകളല്ല, അമ്മയുടെ മകള്‍ അതായത് സ്റ്റെപ് സിസ്റ്റര്‍- ശരിക്കും പെങ്ങള് തന്നെ. </div><div> </div><div>ബൈബിളിലെ ഉത്പത്തിയിലെ ഭാഗങ്ങളാണിവ- ആദ്യ ഭാഗത്ത് തന്നെ നാലു രതിവൈകൃത കഥകള്‍!!!</div><div>ഒരു വേദപുസ്തകത്തില്‍ ഇവ ചെയ്യുന്ന ധര്‍മമെന്ത്?</div><div><div>ബൈബിള്‍ എന്തിന് എന്ന ചൊദ്യത്തിന് ആധുനിക ക്രൈസ്തവതയുടെ ഉപജ്ഞാതാവായ പോള്‍ തിമോത്തിക്കെഴുതിയ കത്തില്‍ പ്രസ്താവിക്കുന്നതിങ്ങനെ-</div><div><i><span class="Apple-style-span" style="color:#660000;">15. എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന് സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന് ആകേണ്ടതിന്നു </span></i></div><div><i><span class="Apple-style-span" style="color:#660000;">16. ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു. </span></i></div><div><i><span class="Apple-style-span" style="color:#660000;"><br /></span></i></div><div><i><span class="Apple-style-span" style="color:#660000;"><div><span class="Apple-style-span" style="color:#000000;"><span class="Apple-style-span" style="font-style: normal;">പക്ഷെ ഈ ഭാഗങ്ങള്‍ നല്കുന്ന <b>ഉപദേശവും ശാസനയും ഗുണീകരണവും നീതിയിലെ അഭ്യാസത്തിനുള്ള പ്രയോജനവു</b>മെന്ത്?</span></span></div><div><span class="Apple-style-span" style="color:#000000;"><span class="Apple-style-span" style="font-style: normal;"><br /></span></span></div></span></i></div></div><div>നാം ഏതാണോ വായിക്കുന്നത്, അത് നമ്മുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും. </div><div>അമേരിക്കയില്‍ നടന്ന പല മനശാസ്ത്ര പഠനങ്ങളും നമ്മുടെ കാഴ്ചയും വായനയും സ്വഭാവത്തില്‍ ചെലുത്തുന്ന സ്വാധീനം എടുത്തു പറയുന്നു.</div><div>ഈ കഥകള്‍ സ്ഥിരമായി വായിച്ചാല്‍ അതുണ്ടാക്കുന്ന ഉല്പന്നം അതിഭീകരമായിരിക്കും. ഇതെല്ലാം ദൈവം മോശക്ക് കൊടുത്ത ദൈവ ഗ്രന്ഥത്തിലെ കാര്യങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് വിശ്വസിക്കാം. എന്തുകൊണ്ടല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് പറയുക മാത്രമാണു ഞാന്‍ ചെയ്യുന്നത്. ഇതിലും നല്ല ഭാഷയില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്കറിയില്ല. ആരെയും പ്രകോപിപ്പിക്കുക എന്നതല്ല ഞാനുദ്ദേശിക്കുന്നതും.</div><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com14tag:blogger.com,1999:blog-7712119633291376265.post-86347157892809688512010-05-01T14:25:00.000+04:002010-05-01T14:30:45.796+04:00ലൂത്ത് അഥവാ ലോത്ത്-<div><br /></div><div>ഇബ്രാഹീം നബിയുടെ അതെ കാലഘട്ടത്തിലാണ് ലൂത്ത് നബിയുടെയും - രണ്ട് സമുദായങ്ങളിലേക്കായിരുന്നുവെന്നു മാത്രം. </div><div>ഈജിപ്തില്‍ നിന്നും മടങ്ങുന്ന ലോത്തും അബ്രഹാമും തങ്ങളുടെ ജോലിക്കാര്‍ പരസ്പരം ശണ്ഠ കൂടുന്നതിനാല്‍ പരസ്പരം പിരിയാന്‍ തീരുമനിക്കുന്നു. </div><div><br /></div><div>ബൈബിള്‍ പ്രകാരം ലോത്ത് സ്വയം തിരഞ്ഞെടുക്കുന്നതാണു സൊദോം പ്രദേശം. എന്നിട്ട് ബൈബിള്‍ ലോത്തിന്റെ ചരിത്രം തുടരുന്നു.യഹോവയും മൂന്ന് പേരും അബ്രഹാമിന്റെ അരികില്‍ വരുന്നു. എന്നിട്ട് യഹോവ അബ്രഹാമിന് ഒരു പുത്രനെ കുറിച്ചുള്ള വിവരം നല്കുന്നു, എന്നിട്ട് പുരുഷരെ സദോം നശിപ്പിക്കാന്‍ പറഞ്ഞയാക്കാനയക്കുകയാണെന്ന വിവരം നല്കുന്നു. ഇതെല്ലാം നാം കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച കര്യങ്ങള്‍. ബാക്കി കാര്യങ്ങള്‍</div><div><br /></div><div><i><span class="Apple-style-span" style="color:#660000;">1. ആ രണ്ടുദൂതന്മാര്‍ വൈകുന്നേരത്തു സൊദോമില്‍ എത്തി; ലോത്ത് സൊദോംപട്ടണ വാതില്ക്കല് ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു 2. യജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്പ്പിന് ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു. 3. അവന് അവരെ ഏറ്റവും നിര്‍ബന്ധിച്ചു; അപ്പോള്‍ അവര്‍ അവന്റെ അടുക്കല്‍ തിരിഞ്ഞു അവന്റെ വീട്ടില്‍ ചെന്നു; അവന് അവര്‍ക്കും വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര്‍ ഭക്ഷണം കഴിച്ചു. 4. അവര്‍ ഉറങ്ങുവാന്‍ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാര് സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരുംവന്നു വീടു വളഞ്ഞു. </span></i></div><div><i><span class="Apple-style-span" style="color:#660000;"><br /></span></i></div><div><i><span class="Apple-style-span" style="color:#660000;">5. അവര്‍ ലോത്തിനെ വിളിച്ചുഈരാത്രി നിന്റെ അടുക്കല്‍ വന്ന പുരുഷന്മാര് എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു. 6. ലോത്ത് വാതില്ക്കല് അവരുടെ അടുക്കല്‍ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു 7. സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. 8. പുരുഷന് തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ടു; അവരെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍ ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവര്‍ എന്റെ വീട്ടിന്റെ നിഴലില്‍ വന്നതു എന്നു പറഞ്ഞു. 9. മാറിനില്ക്ക എന്നു അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുംന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതില്‍ പൊളിപ്പാന്‍ അടുത്തു. 10. അപ്പോള്‍ ആ പുരുാഷന്മാര്‍ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കല്‍ അകത്തു കയറ്റി വാതില്‍അടെച്ചു, 11. വാതില്ക്കല് ഉണ്ടായിരുന്ന പുരുഷന്മാര്ക്കും അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവര്‍ വാതില്‍ തപ്പി നടന്നു വിഷമിച്ചു. </span></i></div><div><i><span class="Apple-style-span" style="color:#660000;">12. ആ പുരുഷന്മാര് ലോത്തിനോടുഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തില്‍ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെള്‍ക; </span></i></div><div><i><span class="Apple-style-span" style="color:#660000;">13. ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായി ത്തീര്ന്നിരിക്ക കൊണ്ടു ഞങ്ങള്‍ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാന്‍ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 14. അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്വാനുള്ള മരുമക്കളോടു സംസാരിച്ചു നിങ്ങള്‍ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിന്‍ ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാല്‍ അവന് കളി പറയുന്നു എന്നു അവന്റെ മരുമക്കള്‍ക്കു തോന്നി. </span></i></div><div><i><span class="Apple-style-span" style="color:#660000;">15. ഉഷസ്സായപ്പോള്‍ ദൂതന്മാര് ലോത്തിനെ ബദ്ധപ്പെടുത്തിഈ പട്ടണത്തിന്റെ അകൃത്യത്തില്‍ നശിക്കാതിരിപ്പാന്‍ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കള്‍ക എന്നു പറഞ്ഞു. 16. അവന് താമസിച്ചപ്പോള്‍, യഹോവ അവനോടു കരുണ ചെയ്കയാല്‍, ആ പുരുഷന്മാര് അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈകൂ പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയിആക്കി. 17. അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവന് ജീവരക്ഷെക്കായി ഔടിപ്പോകപുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഔടിപ്പോക എന്നുപറഞ്ഞു. 18. ലോത്ത് അവരോടു പറഞ്ഞതുഅങ്ങനെയല്ല കര്‍ത്താവേ; 19. നിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാന്‍ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പര്‍വ്വതത്തില്‍ ഔടി എത്തുവാന്‍ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും. </span></i></div><div><i><span class="Apple-style-span" style="color:#660000;"><br /></span></i></div><div><i><span class="Apple-style-span" style="color:#660000;">20. ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഔടാം; അതു ചെറിയതുമാകുന്നു; ഞാന്‍ അവിടേക്കു ഔടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാല്‍ എനിക്കു ജീവരക്ഷ ഉണ്ടാകും. 21. അവന് അവനോടുഇക്കാര്യത്തിലും ഞാന്‍ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാന്‍ മറിച്ചുകളകയില്ല. </span></i></div><div><i><span class="Apple-style-span" style="color:#660000;">22. ബദ്ധപ്പെട്ടു അവിടേക്കു ഔടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്വാന് കഴികയില്ല എന്നു പറഞ്ഞു. അതു കൊണ്ടു ആ പട്ടണത്തിന്നു സോവര്‍ എന്നു പേരായി. </span></i></div><div><i><span class="Apple-style-span" style="color:#660000;"><br /></span></i></div><div><i><span class="Apple-style-span" style="color:#660000;">23. ലോത്ത് സോവരില്‍ കടന്നപ്പോള്‍ സൂര്യന് ഉദിച്ചിരുന്നു. 24. യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു. 25. ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി. </span></i></div><div><i><span class="Apple-style-span" style="color:#660000;">26. ലോത്തിന്റെ ഭാര്യ അവന്റെ പിന്നില്‍നിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു. Gen/19/</span></i></div><div><br /></div><div>ഇനി ഖുര്‍ആന്‍ ലൂത്ത് നബിയെ കുറിച്ച് നല്കുന്ന വിവരണം.</div><div>ലൂത്ത്(അ) നിയോഗിക്കപ്പെട്ട സദാം തിന്മകളാല് നിറഞ്ഞതായിരുന്നു. കൊള്ള, പിടിച്ചുപറി എന്നിവ സാധാരണം, യാത്രക്കാരെ അക്രമിക്കുകയായിരുന്നു മുഖ്യ വരുമാനം. കൂടാതെ സ്വവര്‍ഗ്ഗഭോഗികളുടെ പറുദീസ. </div><div>അവര്‍ ലൂത്തിനെതിരില് കയര്‍ത്തു. തങ്ങളെ ഗുണദോഷിക്കാന്‍ നീയാരെന്നു? എവിടെ നിന്നോ വന്ന ഒരാള്‍ തങ്ങളെ ഗുണദോഷിക്കുകയോ?</div><div><br /></div><div><span class="Apple-style-span" style="color:#006600;">ലൂത്വിന്റെ ജനത ദൈവദൂതന്മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന് ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?</span></div><div><span class="Apple-style-span" style="color:#006600;">തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു</span></div><div><span class="Apple-style-span" style="color:#006600;">അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍- ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു</span></div><div><span class="Apple-style-span" style="color:#006600;"><br /></span></div><div><span class="Apple-style-span" style="color:#006600;">നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ</span></div><div><span class="Apple-style-span" style="color:#006600;">അവര്‍ പറഞ്ഞു: ലൂത്വേ, നീ ( ഇതില്‍നിന്ന് ) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ ( നാട്ടില്‍നിന്ന് ) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും- അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു</span></div><div><span class="Apple-style-span" style="color:#006600;">അദ്ദേഹം (പ്രാര്‍ത്ഥിച്ചു: ) എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ (ഖുര്‍:26:160-169)</span></div><div><br /></div><div>ലൂത്ത് നബിയുടെ പ്രാര്‍ത്ഥന അല്ലാഹു കേട്ടു, അപ്പോഴാണു മാലാഖമാര്‍ ഒരു കുട്ടിയുടെ സന്തോഷവാര്‍ത്ത ഇബ്രാഹീമിനെ അറിയിക്കുന്നത്, കൂടാതെ തങ്ങള്‍ ലൂത്ത്നബിയുടെ ജനതയെ നശിപ്പിക്കയാണെന്നും. </div><div><br /></div><div><span class="Apple-style-span" style="color:#006600;">എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.(ഖുര്‍:11:70)</span></div><div><br /></div><div><span class="Apple-style-span" style="color:#006600;">അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: ഹേ; ദൂതന്മാരേ, എന്നാല്‍ നിങ്ങളുടെ ( മുഖ്യ ) വിഷയമെന്താണ്? അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുകയാണ്.</span></div><div><span class="Apple-style-span" style="color:#006600;">( എന്നാല്‍ ) ലൂത്വിന്റെ കുടുംബം അതില്‍ നിന്നൊഴിവാണ്. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള് ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.(ഖുര്‍:15:56-60)</span></div><div><br /></div><div>അവര്‍ ലൂത്ത് നബിയുടെ അടുത്തേക്ക് ചെന്നു. അവിടെ അവര്‍ വൈകുന്നേരമാണ് പട്ടണത്തിലേക്കെത്തിയത്. ആദ്യം അവരെ കണ്ടത് ലൂത്തിന്റെ മകളായിരുന്നു. അവര്‍ അവളോട് ചോദിച്ചു. ഇവിടെ ഞങ്ങള്‍ക്ക് വിശ്രമിക്കാനൊരു സ്ഥലം കിട്ടുമോ? അവള് അരുവിയില്‍ വെള്ളമെടുക്കാന്‍ വന്നതായിരുന്നു, അവരുടെ കുലീനത്വം അവളില്‍ മതിപ്പുളവാക്കി. ഞാനെന്റെ പിതാവിനെ വിവരമറിയിക്കാം, അതു വരെ നിങ്ങള്‍ ഇവിവ്ടെ കാത്ത് നില്ക്കുക എന്നവള്‍ അവരെ അറിയിച്ചു. വെള്ളത്തിന്റെ പാത്രം അവര്ക്കരികിലുപേക്ഷിച്ച് അവള് തന്റെ പിതാവിലേക്കോടി. </div><div><br /></div><div>അവള് ലൂത്ത് നബിയൊട് പറഞ്ഞു. മുമ്പ് ഒരിക്കലും കാണാത്ത് മൂന്നു ചെറുപ്പക്കാര്‍ വിശ്രമിക്കാന്‍ സ്ഥലമന്യേഷിക്കുന്നു. </div><div><br /></div><div>തന്റെ ജനതയെ കുറിച്ചറിയുന്ന ലൂത്ത് വേഗം അവര്‍ക്കരികിലേക്കെത്തി. ഇരുട്ടാവാന്‍ തുടങ്ങുകയായിരുന്നു. ലൂത്ത് അവരെ തന്റെ വീട്ടിലേക്ക് കൊണ്ട് പോയി. ആരും അവരെ കണ്ടിരുന്നില്ല,പക്ഷെ ലൂത്തിന്റെ ഭാര്യ വീട്ടില്‍ നിന്നും മെല്ലെ പുറത്തിറങ്ങി ചിലര്‍ക്ക് പുതിയ ആളുകളെ കുറിച്ച് വിവരം നല്കി. ലൂത്ത് തന്റെ അതിഥികളെ കുറിച്ച് ഭയപ്പെട്ടു. ജനങ്ങള്‍ ഇവരെ കുറിച്ചറിഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന് അദ്ദേഹത്തിന്നറിയാമായിരുന്നു. </div><div><br /></div><div>അപ്പോഴേക്കും വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. ആള്‍കൂട്ടം ലൂത്തിന്റെ വീടു വളഞ്ഞു. അവര്‍ ഈ ചെറുപ്പക്കാരെ അവര്‍ക്ക് വിട്ടു നല്കാന് ലൂത്തിനോട് ആവശ്യപ്പെട്ടു. </div><div><br /></div><div><span class="Apple-style-span" style="color:#006600;">നമ്മുടെ ദൂതന്മാര് (മലക്കുകള്‍) ലൂത്വിന്റെ അടുക്കല്‍ ചെന്നപ്പോള്‍ അവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട് അദ്ദേഹത്തിന് മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന് അദ്ദേഹം പറയുകയും ചെയ്തു.</span></div><div><span class="Apple-style-span" style="color:#006600;">ലൂത്വിന്റെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു. മുമ്പു തന്നെ അവര്‍ ദുര്‍നടപ്പുകാരായിരുന്നു. </span></div><div><br /></div><div>നിസ്സഹയനായ ലൂത്ത് അവരോട് പറഞ്ഞു- നിങ്ങള്‍ എന്നെ എന്റെ അതിഥികളുടെ കാര്യത്തില്‍ അപമാനിക്കരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ പെണ്മക്കളെ വിവാഹം ചെയ്ത് തരാം. പക്ഷെ അവര്‍ തിരിച്ചു പറഞ്ഞു. </div><div><br /></div><div><span class="Apple-style-span" style="color:#006600;">അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, ഇതാ എന്റെ പെണ്മക്കള്. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാമല്ലോ?) അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്റെ അതിഥികളുടെ കാര്യത്തില്‍ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തില്‍ വിവേകമുള്ള ഒരു പുരുഷനുമില്ലേ?</span></div><div><span class="Apple-style-span" style="color:#006600;">അവര്‍ പറഞ്ഞു: നിന്റെ പെണ്മക്കളെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിനക്ക് അറിവുണ്ടല്ലോ? തീര്‍ച്ചയായും നിനക്കറിയാം; ഞങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന്.</span></div><div><span class="Apple-style-span" style="color:#006600;">അദ്ദേഹം പറഞ്ഞു: എനിക്ക് നിങ്ങളെ തടയുവാന്‍ ശക്തിയുണ്ടായിരുന്നുവെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍.</span></div><div><br /></div><div>അപ്പോള്‍ ചെറുപ്പക്കാര്‍ തങ്ങളാരാനെന്ന വിവരം ലൂത്ത് നബിയെ അറിയിച്ചു. </div><div><br /></div><div><span class="Apple-style-span" style="color:#006600;">അവര്‍ പറഞ്ഞു: ലൂത്വേ, തീര്‍ച്ചയായും ഞങ്ങള്‍ നിന്റെ രക്ഷിതാവിന്റെ ദൂതന്മാരാണ്. അവര്‍ക്ക് (ജനങ്ങള്‍ക്ക്) നിന്റെ അടുത്തേക്കെത്താനാവില്ല. ആകയാല്‍ നീ രാത്രിയില്‍ നിന്നുള്ള ഒരു യാമത്തില്‍ നിന്റെ കുടുംബത്തേയും കൊണ്ട് യാത്ര പുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളും തിരിഞ്ഞ് നോക്കരുത്. നിന്റെ ഭാര്യയൊഴികെ. തീര്‍ച്ചയായും അവര്‍ക്ക് (ജനങ്ങള്‍ക്ക്) വന്നുഭവിച്ച ശിക്ഷ അവള്‍ക്കും വന്നുഭവിക്കുന്നതാണ്. തീര്‍ച്ചയായും അവര്‍ക്ക് നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത് തന്നെയല്ലേ?</span></div><div><span class="Apple-style-span" style="color:#006600;">അങ്ങനെ നമ്മുടെ കല്പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. (ഖുര്‍:11:77-82)</span></div><div><br /></div><div>അപ്പോള്‍ തന്നെ തന്നെ വിശ്വസിക്കുന്ന ചെറിയ സമൂഹവുമായും കുടുമ്പവുമായും അവിടം വിട്ടു പോകാന്‍ അവര്‍ ലൂത്തിനോടാവശ്യപ്പെട്ടു. എന്ത് ശബ്ദങ്ങളുണ്ടായാലും തിരിഞ്ഞു നോക്കരുതെന്നാണു അദ്ദേഹത്തിനു നല്കിയ നിര്‍ദ്ദേശം. അവര്‍ അവിറ്റെ നിന്നു രക്ഷപ്പെടുമ്പോള്‍ എന്തൊക്കെയോ തകര്‍ന്നടിയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.</div><div><span class="Apple-style-span" style="color:#006600;"><br /></span></div><div><span class="Apple-style-span" style="color:#006600;">ലൂത്വിനെയും (നാം അയച്ചു.) അദ്ദേഹം തന്റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ? എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) - </span></div><div><span class="Apple-style-span" style="color:#006600;">സ്ത്രീകളെ വിട്ട് പുരുഷന്മാരുടെ അടുത്ത് തന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.</span></div><div><span class="Apple-style-span" style="color:#006600;">ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു. എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവള് പിന്തിരിഞ്ഞ് നിന്നവരുടെ കൂട്ടത്തിലായിരുന്നു.</span></div><div><span class="Apple-style-span" style="color:#006600;">നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.</span></div><div><span class="Apple-style-span" style="color:#006600;">(ഖുര്‍:7:80-84)</span></div><div><br /></div><div><i><span class="Apple-style-span" style="color:#666600;">അങ്ങനെ ലൂത്വിന്റെ കുടുംബത്തില്‍ ആ ദൂതന്മാര് വന്നെത്തിയപ്പോള്‍.</span></i></div><div><i><span class="Apple-style-span" style="color:#666600;">അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.</span></i></div><div><i><span class="Apple-style-span" style="color:#666600;">അവര്‍ ( ആ ദൂതന്മാരായ മലക്കുകള്‍ ) പറഞ്ഞു: അല്ല, ഏതൊരു ( ശിക്ഷയുടെ ) കാര്യത്തില്‍ അവര്‍ ( ജനങ്ങള്‍ ) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. യാഥാര്‍ത്ഥ്യവും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു. അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത് കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ് നോക്കരുത്. നിങ്ങള്‍ കല്പിക്കപ്പെടുന്ന ഭാഗത്തേക്ക് നടന്ന് പോയിക്കൊള്ളുക.</span></i></div><div><i><span class="Apple-style-span" style="color:#666600;">ആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് ( ലൂത്വ് നബിക്ക് ) ഖണ്ഡിതമായി അറിയിച്ച് കൊടുത്തു. രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വന്നു. അദ്ദേഹം (ലൂത്ത്) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്റെ അതിഥികളാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്.</span></i></div><div><i><span class="Apple-style-span" style="color:#666600;">നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?</span></i></div><div><i><span class="Apple-style-span" style="color:#666600;">അദ്ദേഹം പറഞ്ഞു: ഇതാ എന്റെ പെണ്മക്കള്. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം.) നിങ്ങള്‍ക്ക് ചെയ്യാം എന്നുണ്ടെങ്കില്‍</span></i></div><div><i><span class="Apple-style-span" style="color:#666600;">നിന്റെ ജീവിതം തന്നെയാണ സത്യം തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു. അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി. അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.</span></i></div><div><i><span class="Apple-style-span" style="color:#666600;">നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.</span></i></div><div><i><span class="Apple-style-span" style="color:#666600;">തീര്‍ച്ചയായും അത് (ആ രാജ്യം) ( ഇന്നും ) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതി ചെയ്യുന്നത്. തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്. (ഖുര്‍:15:56-77)</span></i></div><div><br /></div><div>തലകീഴ്മേല്‍ മറിക്കപ്പെട്ട ആ സ്ഥലം ചാവുകടലെന്ന പേരില്‍ ഇന്നും പ്രശസ്തമാണു. </div><div><br /></div><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com0tag:blogger.com,1999:blog-7712119633291376265.post-79350849868031792852010-04-29T15:37:00.001+04:002010-05-02T10:07:28.624+04:00ബൈബിളിലെ അബ്രഹാമിന് എങ്ങിനെ പ്രവാചകപിതാവാകാനാകും?<div>ദൈവത്തില്‍ നിന്നും നല്കുന്ന വിശേഷങ്ങള്‍ കേവലം ഒരു പേരുകളാകരുത്- അത് വഹിക്കുവാന്‍ അര്‍ഹതയുള്ളവര്‍ മാത്രമാണ് ആ ബഹുമതിക്ക് അര്‍ഹരാവുകയുള്ളൂ. ആ വിഷേഷണങ്ങള്‍ അവരുടെ ചരിത്രങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടായേ മതിയാകൂ. ബൈബിള്‍ അബ്രഹാമിനു നല്‍കുന്നത്</div><div><i><span class="Apple-style-span" style="color:#660000;">1. അതിന്റെ ശേഷം അബ്രാമിന്നു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു. </span><span class="Apple-style-span" style="font-style: normal; "><i><span class="Apple-style-span" style="font-style: normal; font-family:'Times New Roman';font-size:medium;"><b><a href="http://www.biblephone.net/mobiletext/index.php/mal/1/Gen/"><span class="Apple-style-span" style="color:#660000;">Gen</span></a><span class="Apple-style-span" style="color:#660000;">/ Ch 15</span></b></span></i></span></i></div><div>എന്നാണ്. ദൈവം പരിചയാകുന്ന അബ്രഹാമിന്റെ പ്രവര്‍ത്തനങ്ങളില്‍ ആ ഗുണവശങ്ങളുണ്ടായെ മതിയാകൂ. </div><div>കഴിഞ്ഞ ചില പോസ്റ്റുകളില്‍ ഞാന്‍ പ്രവാചകചരിത്രങ്ങള്‍ ഖുര്‍ആനിന്റെയും ബൈബിളിന്റെയും വെളിച്ചത്തില്‍ എടുത്ത് കൊടുക്കുകയായിരുന്നു, അങ്ങിനെ ചെയ്യാനുള്ള പ്രധാന കാരണം സാധാരണ ഉന്നയിക്കുന്ന ഒരാരോപണമാണു ഖുര്‍ആന്‍ ബൈബിളിന്റെ തുടര്‍ച്ചയോ കോപ്പിയോ ആണെന്ന്. പ്രവാചക ചരിത്രങ്ങളിലെ പേരുകളിലെയും സംഭവങ്ങളിലെ സാമ്യതക്കപ്പുറം അവയുടെ വിവരണങ്ങള്‍ കടലയും കടലുമാണ്.</div><div>ഈ പോസ്റ്റില്‍ ഞാന്‍ ഖുര്‍ആനിലെ അബ്രഹാമിനെയും ബൈബിളിലെ ഇബ്രാഹീം നബിയെയും ഒന്ന് താരതമ്യം ചെയ്യുന്നു. കാരണം അബ്രഹാമില്‍ നിന്നാണ് ക്രൈസ്തവ്രര് അംഗീകരിക്കുന്ന എല്ലാ പ്രവാചകരുടെയും തുടക്കം. അങ്ങിനെയുള്ള ഒരു പ്രവാചകനെ കേവലം ഒരു സാധാരണ കണ്ണിലൂടെ വിശ്വാസികള്‍ക്ക് കാണുവാന്‍ പ്രയാസമുണ്ട്. അദ്ദേഹം മാനവതയുടെ വഴികാട്ടിയാണു. വഴിതന്നെ വളഞ്ഞാല്‍ വഴിനടക്കുന്നവര്‍ വളവളയും.</div><div><i><span class="Apple-style-span" style="color:#660000;">2. അപ്പോള്‍ യോശുവ സര്‍വ്വ ജനത്തോടും പറഞ്ഞതെന്തെന്നാല്യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാര്‍ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു. (Joshua/Ch 24)</span></i></div><div><br /></div><div>തന്റെ പിതാവ് അന്യ ദൈവങ്ങളെ ആരാധിക്കുന്നതിനെ അബ്രഹാം എങ്ങിനെ പ്രതികരിച്ചു. ബൈബിള്‍ ഒന്നും പറയുന്നില്ല. തന്റെ പിതാവിനോട് ഏക ദൈവത്തെ ആരാധിക്കുവാന്‍ ഉപദേശിക്കുന്നില്ല എന്നു മാത്രമല്ല, തന്റെ യാത്രയിലുടനീളം പിതാവിന്റെ സാന്നിദ്ധ്യം കാണാം.</div><div>എന്നാല്‍ ഖുര്‍ആന്‍ ഇബ്രാഹീം നബിയുടെ ചരിത്രം തുടങ്ങുന്നത് തന്നെ നോക്കുക-</div><div><br /></div><div><span class="Apple-style-span" style="color:#006600;">വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.</span></div><div><span class="Apple-style-span" style="color:#006600;">അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം , എന്റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു.? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു.</span></div><div><span class="Apple-style-span" style="color:#006600;">എന്റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്. (ഖു:19-41-45)</span></div><div>എല്ലാ പ്രവാചകരുടെയും പ്രധാന ദൗത്യം കല്പനകളിലെ ഏറ്റവും പ്രധാനമായ നീ നിന്റെ ദൈവമായ ഏക ദൈവത്തെ മാത്രം ആരാധിക്കുക എന്ന കല്പനക്കെതിരാണിത്.</div><div>തന്റെ ഭാര്യമാര്‍ തമ്മില്‍ പിണക്കമുണ്ടായപ്പോല് സാറ പറയുന്നത് കാണുക.</div><div><span class="Apple-style-span" style="color:#660000;"><i>ഞാന്‍ എന്റെ ദാസിയെ നിന്റെ മാര്‍വ്വിടത്തില്‍ തന്നു; എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള് കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. </i></span></div><div><span class="Apple-style-span" style="color:#660000;"><i>അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നു ഇഷ്ടം പോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള് അവളെ വിട്ടു ഓടിപ്പോയി. </i></span></div><div>തന്റെ രണ്ട് ഭാര്യമാര്‍ തമ്മിലൂള്ള തര്‍ക്കം ഒരാള്‍ക്ക് വിട്ടുകൊടുക്കുന്ന പ്രവാചകന്? അതിന്റെ പരിണതിയോ? ഒരാള്‍ വീടുവിട്ടു ഇറങ്ങി പോകേണ്ടി വരുന്നു. ഒരു പ്രവാചകന് ഇതെങ്ങിനെ ബഹുമാന്യനാക്കും?</div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><b><span class="Apple-style-span" style="color:#660000;">1.</span></b><span class="Apple-style-span" style="color:#660000;"> അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ക്കു കെതൂറാ എന്നു പേര്. </span><b><span class="Apple-style-span" style="color:#660000;">2.</span></b><span class="Apple-style-span" style="color:#660000;"> അവള് സിമ്രാന് , യൊക്ശാന്‍ , മെദാന്‍ , മിദ്യാന്‍ , യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. </span><b><span class="Apple-style-span" style="color:#660000;">3.</span></b><span class="Apple-style-span" style="color:#660000;"> യൊക്ശാന്‍ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാര് അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവര്‍. </span></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><b><span class="Apple-style-span" style="color:#660000;">4.</span></b><span class="Apple-style-span" style="color:#660000;"> മിദ്യാന്റെ പുത്രന്മാര് ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാഗാ എന്നിവര്‍. ഇവര്‍ എല്ലാവരും കെതൂറയുടെ മക്കള്‍. </span><b><span class="Apple-style-span" style="color:#660000;">5.</span></b><span class="Apple-style-span" style="color:#660000;"> എന്നാല്‍ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു. </span><b><span class="Apple-style-span" style="color:#660000;">6.</span></b><span class="Apple-style-span" style="color:#660000;"> അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അബ്രാഹാം ദാനങ്ങള്‍ കൊടുത്തു; താന്‍ ജീവനോടിരിക്കുമ്പോള്‍ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കല്‍നിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു. </span><b><span class="Apple-style-span" style="color:#660000;">7.</span></b><span class="Apple-style-span" style="color:#660000;"> അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു. </span></span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; ">അബ്രഹാമിനു മൂന്നു ഭാര്യമാരില്‍ നിന്നായി എട്ടോളം മക്കള്‍- അവര്‍ക്കൊന്നും തന്നെ തന്റെ സ്വത്തിന്റെ പങ്കു നല്കാന് അബ്രഹാം തയ്യാറാകുന്നില്ല. ഒരു ഭാര്യയെ മറ്റൊരു ഭാര്യക്കു വേണ്ടി പുറത്താക്കാന്‍ വരെ കൂട്ടു നിന്ന അബ്രഹാം ഇവിടെ നല്ലൊരു പിതാവുമാകുന്നില്ല. </span></div><div><span class="Apple-style-span" style="font-family: 'Times New Roman'; font-size: medium; "><br /></span></div><div>നോഹയെ പോലെ അബ്രഹാമിനെയും നമുക്ക് വംശീയനായി കാണാന്‍ കഴിയുന്നു. താന്‍ താമസിക്കുന്ന കാനോന്‍ ദേശത്തു നിന്നും തന്റെ മകന് ഒരു കന്യകയെപോലും പാടില്ലെന്നാണ് തീരുമാനം-</div><div><i><span class="Apple-style-span" style="color:#660000;">3. ചുറ്റും പാര്‍ക്കുംന്ന കനാന്യരുടെ കന്യകമാരില്‍നിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, 4. എന്റെ ദേശത്തും എന്റെ ചാര്‍ച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തില്‍ ഞാന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും. (Genes/ Ch 24)</span></i></div><div>തെറ്റു ചെയ്ത വ്യക്തികള്‍ക്ക് പകരം ഒരു സമൂഹം മുഴുവന്‍ കുറ്റവാളികളാക്കുന്ന വംശീയത ബൈബിള്‍ ആവര്‍ത്തിക്കുന്നു.</div><div>ഇനി ധാര്‍മികതയോ, എന്താണു ബൈബിള്‍ പുണ്യപുരുഷന്മാരെ ഇത്രത്തോളം അനാദരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ പ്രയാസമാണ്. നോഹയെ വീഞ്ഞു കുടിപ്പിച്ചു നഗ്നനാക്കുകയാണു ചെയ്തതെങ്കില്‍ അബ്രഹാമിനെ അര്‍ദ്ധസഹോദരിയെ വിവാഹം ചെയ്ത ആളായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്.</div><div><i><span class="Apple-style-span" style="color:#660000;">12. വാസ്തവത്തില്‍ അവള് എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകളല്ല താനും; അവള് എനിക്കു ഭാര്യയായി. 13. എന്നാല്‍ ദൈവം എന്നെ എന്റെ പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടുനീ എനിക്കു ഒരു ദയ ചെയ്യേണംനാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെഅവന് എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു</span></i>.</div><div>ഇവരാണു പ്രവാചകന്റെ സൈനബുമായുള്ള വിവാഹത്തെ പരിഹസിക്കുന്നത് എന്നും ധാര്‍മികതയെ കുറിച്ച് കുറ്റപ്പെടുത്തുകയും ചെയ്യുന്നത്. അര്‍ദ്ധസഹോദരി സഹോദരി അല്ല എന്നും അവരെ വിവാഹം ചെയ്യാം എന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ടോ? ബൈബിള്‍ തന്നെ പഠിപ്പിക്കുന്നത് നോക്കുക-</div><div><i><span class="Apple-style-span" style="color:#660000;">11. നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള് നിന്റെ സഹോദരിയല്ലോ. (Levi-Ch18)</span></i></div><div>യഹോവ നല്കുന്ന നിയമങ്ങളില്‍ വളരെ വ്യക്തമാണു തന്റെ അര്‍ദ്ധസഹോദരിയെ(Step-sister) വിവാഹം കഴിക്കരുതെന്ന്, ഇങ്ങിനെ ശരിയായ നിയമമിരിക്കെ എല്ലാ പ്രവാചകരെയും സ്വന്തം നിയമങ്ങള്‍ മാനിക്കാത്ത അധാര്മികരാക്കുന്നത് മോശയുടെ എഴുത്തുകോലോ ചരിത്ര സത്യമോ അല്ല, മറിച്ച് പ്രവാചകരുടെ മറപിടിച്ച് തങ്ങളുടെ തിന്മകളെ വെള്ള പൂശുന്ന പുരോഹിതരുടെ ചെയ്തികള്‍ മാത്രമാണ്. ഇക്കാര്യങ്ങള്‍ ദൈവിക ഗ്രന്ഥമെന്ന ഒരു ലാബെല്‍ നല്കി വിശ്വസിക്കാനാവശ്യപ്പെടുമ്പോള് കണ്ണും ചിമ്മി വിഴുങ്ങിയാല്‍ അത് മരുന്നിന്റെ ഗുണമല്ല വിഷത്തിന്റെ ഫലമാകും ചെയ്യുക എന്ന് പറയാതിരിക്കാനാവില്ല. </div><div>മതങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു കൂടാ എന്നത് സാംസ്കാരികമായി വളര്‍ന്ന ഒരു സമൂഹത്തോട് പറയാന്‍ കൊള്ളാവുന്ന ഒന്നല്ല, ഞാന്‍ എവിടെയും ബൈബിളില്‍ ഇല്ലാത്ത ഒരു വാക്കും എന്റെ വക കൂട്ടിയിട്ടില്ല. അങ്ങിനെ ചൂണ്ടിക്കാണികാന്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടും ആരും കാണിച്ചില്ല എന്നത് തന്നെ എന്റെ വാദത്തെ ശരി വക്കുന്നു. പല്പ്പോഴും മുസ്ലിങ്ങള്‍ക്കെതിരില്‍ വരുന്ന ആരോപണങ്ങളില്‍ ഈ നിയമം പാലിക്കപ്പെടാറുമില്ല എന്നതാണു സത്യം.</div><div>ഞാന്‍ നോഹയെയോ അബ്രഹാമിനെയോ നിന്ദിക്കുന്നില്ല. മറിച്ച് ഈ എഴുതി വച്ചതൊന്നും ദൈവത്തില്‍ നിന്നല്ല എന്നു ചൂണ്ടിക്കാണിക്കുക മാത്രമാണൂ ചെയ്യുന്നത്. ബൈബിളിന് ദൈവികത അവകാശപ്പെടാന്‍ ഒരവകാശവുമില്ല എന്നും.</div><div>എങ്കിലും ബൈബിളിനെ ദൈവിക വചനമെന്നു വിശ്വസിക്കാനുള്ള ആളുകളുടെ അവകാശത്തെ മാനിക്കുകയും അതിലെ കഥാപാത്രങ്ങള്‍ ദൈവ പ്രതിനിധികളുടെ ശരിയായ ചിത്രമാണെന്ന് വിശ്വസിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുകയും ചെയ്യുന്നു.</div><div><br /></div><div style="text-align: center;"><span class="Apple-style-span" style="color:#666600;"><b>നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതവും.(ഖുര്‍ആന്‍)</b></span></div><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com12tag:blogger.com,1999:blog-7712119633291376265.post-18592158478570715412010-04-29T09:55:00.000+04:002010-04-29T15:16:22.539+04:00യിശ്മായേലോ അതോ ഇസ്ഹാക്കോ<div>യിശ്മായീലിനു ശേഷം അബ്രഹാമിനും സാറക്കും ഒരു മകന്റെ സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. അവയുടെ വിവരണം ബൈബിളിലെയും ഖുര്‍ആനിലെയും വ്യത്യസ്ഥതകള്‍ നോക്കുക.</div><div><span class="Apple-style-span" style="color:#660000;"><i><br /></i></span></div><div><span class="Apple-style-span" style="color:#660000;"><i>1. അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പില്‍വെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോള് അവന് കൂടാരവാതില്ക്കല് ഇരിക്കയായിരുന്നു. 2. അവന് തലപൊക്കി നോക്കിയപ്പോള്‍ മൂന്നു പുരുഷന്മാര് തന്റെ നേരെ നിലക്കുന്നതു കണ്ടു; അവരെ കണ്ടപ്പോള്‍ അവന് കൂടാരവാതില്ക്കല് നിന്നു അവരെ എതിരേല്പാന് ഔടിച്ചെന്നു നിലംവരെ കുനിഞ്ഞു 3. യജമാനനേ, എന്നോടു കൃപയുണ്ടെങ്കില്‍ അടിയനെ കടന്നുപോകരുതേ. 4. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിന് കീഴില്‍ ഇരിപ്പിന് . 5. ഞാന്‍ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങള്‍ക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങള്‍ അടിയന്റെ അടുക്കല്‍ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവര്‍ പറഞ്ഞു. 6. അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തില്‍ സാറയുടെ അടുക്കല്‍ ചെന്നുനീ ക്ഷണത്തില്‍ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. 7. അബ്രാഹാം പശുക്കൂട്ടത്തില് ഔടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളകൂട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കല്‍ കൊടുത്തു; അവന് അതിനെ ക്ഷണത്തില്‍ പാകം ചെയ്തു. 8. പിന്നെ അവന് വെണ്ണയും പാലും താന്‍ പാകം ചെയ്യിച്ച കാളകൂട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പില്‍ വെച്ചു. അവരുടെ അടുക്കല്‍ വൃക്ഷത്തിന് കീഴില്‍ ശുശ്രൂഷിച്ചു നിന്നു; അവര്‍ ഭക്ഷണം കഴിച്ചു. (ഉത്:18)</i></span></div><div>ഇനി ഖുര്‍ആനിലെ ഈ ഭാഗങ്ങള്‍-</div><div><span class="Apple-style-span" style="color: rgb(0, 102, 0); ">നമ്മുടെ ദൂതന്മാര് ഇബ്രാഹീമിന്റെ അടുത്ത് സന്തോഷവാര്‍ത്തയും കൊണ്ട് വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട് വന്നു.</span></div><div><span class="Apple-style-span" style="color:#006600;">എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് നീളുന്നില്ലെന്ന് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.(ഖു:11:69-70)</span></div><div><br /></div><div>ബൈബിളില്‍ യഹോവ അഥവാ ദൈവം സ്വയം അബ്രഹാമിന്റെ അരികില്‍ വരുന്നു. ഖുര്‍ആനിലാകട്ടെ ദൂതന്മാര് അഥവാ മലക്കുകളാണു വരുന്നത്. </div><div>ബൈബിള്‍ ദൈവം ഭക്ഷണം കഴിക്കുന്നു. കാളകുട്ടിയെ പാകം ചെയ്തത് തിന്നുന്ന ദൈവം!!! - എന്നാല്‍ മലക്കുകളുടെ കൈകള്‍ തളികയിലേക്ക് നീളുന്നില്ല, </div><div>ഇബ്രാഹീം നബി ഇത് മലക്കുകളാണെന്നറിഞ്ഞതിനാലാണു ഭയപ്പെടുന്നത്. കാരണം അദ്ദേഹത്തിന്നറിയാം മലക്കുകള്‍ മുന്നറിയിപ്പുമായോ അല്ലെങ്കില്‍ സന്തോഷ വാര്‍ത്തകളുമായോ ആണു മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതിനാല്‍ തന്റെ ജനത്ക്ക് വല്ല ആപത്തും വരുന്നോ എന്ന കാര്യത്തില്‍ ഇബ്രാഹിം നബി ഭയപ്പെടുന്നു.</div><div><br /></div><div><span class="Apple-style-span" style="color:#660000;"><i>9. അവര്‍ അവനോടുനിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു കൂടാരത്തില്‍ ഉണ്ടു എന്നു അവന് പറഞ്ഞു. 10. ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; അപ്പോള്‍ നിന്റെ ഭാര്യ സാറെക്കു ഒരു മകന് ഉണ്ടാകും എന്നു അവന് പറഞ്ഞു. സാറാ കൂടാരവാതില്ക്കല് അവന്റെ പിന് വശത്തു കേട്ടുകൊണ്ടു നിന്നു. 11. എന്നാല്‍ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകള്‍ക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു. </i></span></div><div><span class="Apple-style-span" style="color:#660000;"><i>12. ആകയാല്‍ സാറാ ഉള്ളുകൊണ്ടു ചിരിച്ചുവൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭര്‍ത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു. 13. യഹോവ അബ്രാഹാമിനോടുവൃദ്ധയായ ഞാന്‍ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു? 14. യഹോവയാല്‍ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; സാറെക്കു ഒരു മകന് ഉണ്ടാകും എന്നു അരുളിച്ചെയ്തു. 15. സാറാ ഭയപ്പെട്ടുഇല്ല, ഞാന്‍ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവന് അരുളിച്ചെയ്തു. (ഉത്:18)</i></span></div><div>സാറ ദൈവത്തോട് വരെ കളവു പറയുന്നു. സന്തോഷ വാര്‍ത്ത അവള്‍ക്കു താങ്ങാനാവുന്നില്ല എന്നത് നേര്. പക്ഷെ ഇവിടെ ദൈവവും സാറായും പരസ്പരം കുറ്റപ്പെടുത്തുന്നു.</div><div><span class="Apple-style-span" style="color: rgb(0, 102, 0); ">അദ്ദേഹത്തിന്റെ (ഇബ്രാഹീം നബി ( അ ) യുടെ) ഭാര്യ അവിടെ നില്ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക് ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു. അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്റെ ഭര്‍ത്താവ് ഇതാ ഒരു വൃദ്ധന്! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ. അവര്‍ ( ദൂതന്മാര് ) പറഞ്ഞു: അല്ലാഹുവിന്റെ കല്പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന് സ്തുത്യര്‍ഹനും മഹത്വമേറിയവനും ആകുന്നു. അങ്ങനെ ഇബ്രാഹീമില്‍ നിന്ന് ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന് സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്റെ ജനതയുടെ കാര്യത്തില്‍ നമ്മോട് തര്‍ക്കിക്കുന്നു. തീര്‍ച്ചയായും ഇബ്രാഹീം സഹനശീലനും, ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്.</span></div><div><span class="Apple-style-span" style="color:#006600;">ഇബ്രാഹീമേ, ഇതില്‍ നിന്ന് പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ കല്പന വന്നു കഴിഞ്ഞു. തീര്‍ച്ചയായും അവര്‍ക്ക് റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു. (ഖു:11:71-76)</span></div><div>സാറ വളരെ വൃദ്ധയായി കഴിഞ്ഞിരുന്നു, അതിനാല്‍ അവര്‍ക്ക് ഈ വാര്‍ത്ത ആദ്യം ഉള്‍കൊള്ളാനായില്ല, എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ച് മലക്കുകള്‍ സൂചിപ്പിച്ചപ്പോള്‍ അവര്‍ക്കൊന്നും തന്നെ പിന്നീട് പറയാനുണ്ടായില്ല.</div><div>മുസ്ലിങ്ങളും ക്രൈസ്തവരും വിയോജിക്കുന്ന ഒരു ഭാഗം ആരെയാണു ബലിയര്‍പ്പിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് എന്നതിനാലാണു.</div><div>ബൈബിള്‍ കാണുക-</div><div><span class="Apple-style-span" style="color: rgb(102, 0, 0); "><i>1. അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാല്‍അബ്രാഹാമേ, എന്നു വിളിച്ചതിന്നുഞാന് ഇതാ എന്നു അവന് പറഞ്ഞു. 2. അപ്പോള്‍ അവന് നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു. (ഉത്:22)</i></span></div><div>ബൈബിള്‍ പ്രകാരം ഏകജാതനായ പുത്രനെയാണു ദൈവം ബലി നല്കാന് ആവശ്യപ്പെടുന്നത്. ബൈബിള്‍ പ്രകാരം തന്നെ ആദ്യപുതന് യിശ്മായീല്‍ ആണു. അപ്പോള്‍ യിസ്ഹാക്ക് ജനിക്കുന്നതിന്നു മുമ്പാണ് ഈ ബലിയുണ്ടായതെന്ന് നമുക്ക് മനസ്സിലാക്കാം. പല കാര്യങ്ങളിലെന്ന പോലെ ഇവിടെയും ബൈബിളിലെ എഴുത്തുകാര്‍ക്ക് തെറ്റു പറ്റിയതാണ്.</div><div>അല്ലെങ്കില്‍ യിസ്ഹാക്ക് ജനിച്ചപ്പോള്‍ യിശ്മയേല്‍ മരണപ്പെട്ടു എന്നു വരണം. യിസ്ഹാക്കിന്റെ ജനനശേഷമാണ് ഹാഗര്‍ വീടുവിട്ട് ബൈബിള്‍ പ്രകാരമിറങ്ങുന്നത്. എന്നാല്‍ ഇസ്മാഈല്‍ കൈകുഞ്ഞാകുമ്പോഴാണു, യിസ്ഹാക്കിന്റെ ജനനത്തിനു മുമ്പാണെന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. ബൈബിള്‍ പ്രകാരം തന്നെ യിശ്മായേലിനു ശേഷം പതിമൂന്ന് കൊല്ലം കഴിഞ്ഞാണു ഇസ്ഹാക്ക് ജനിക്കുന്നത്. </div><div>അതിനാല്‍ ബൈബിളിന്റെ ഈ പരാമര്‍ശം നിരാകരിക്കേണ്ടി വരുന്നു.</div><div>ഇബ്രാഹീമിന്റെ സ്വത്തിന്നവകാശിയാകുമെന്ന ഭയത്താലാണ് സാറ ഹാഗറിനെ പുറത്താക്കുന്നതെന്നാണു ബൈബിള്‍ പരയുന്നത്, എന്നാല്‍ ദൈവ കല്പന പ്രകാരം ഇബ്രാഹീം നബി ഹാജറിനെ മക്കയില്‍ താമസിപ്പിക്കുന്നു എന്നാണ് ഖുര്‍ആന്‍ പറയുന്നത്.</div><div>തന്നെ ബലിയര്പ്പിക്കണമെന്ന ദൈവ കല്പന പുത്രനില്‍ നിന്നും അബ്രഹാം മറച്ച് വക്കുന്നതായാണ് പറയുന്നത്</div><div><i><span class="Apple-style-span" style="color:#660000;"> അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലില്‍ വെച്ചു; തീയും കത്തിയും താന്‍ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു. <span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; "><i><span class="Apple-style-span" style="color:#660000;">7. അപ്പോള്‍ യിസ്ഹാക് തന്റെ അപ്പനായ അബ്രാഹാമിനോടുഅപ്പാ, എന്നു പറഞ്ഞതിന്നു അവന് എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാല്‍ ഹോമയാഗത്തിന്നു ആട്ടിന്‍ കുട്ടി എവിടെ എന്നു അവന് ചോദിച്ചു. <span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; "><i><span class="Apple-style-span" style="color:#660000;">8. ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിന്‍ കുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരും ഒന്നിച്ചു നടന്നു. <span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; "><i><span class="Apple-style-span" style="color:#660000;">9. ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവര്‍ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകന് യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേല്‍ വിറകിന്മീതെ കിടത്തി. <span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; "><i><span class="Apple-style-span" style="color:#660000;">10. പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു. </span></i></span></span></i></span></span></i></span></span></i></span></span></i></div><div>എന്നാല്‍ ഖുര്‍ആനില്‍ മകനെ വിളിച്ച് ദൈവ കല്പന അറിയിക്കുകയും തന്റെ സന്നദ്ധത മകന് അബ്രഹാമിനെ അറിയിക്കുകയും ചെയ്യുന്നു. അങ്ങിനെ പിതാവിനെ പോലെ ദൈവത്തിന്നടിമ പ്പെടുന്ന കല്പനകള് അനുസരിക്കുന്ന ഒരു മകനെയാണു ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.</div><div><span class="Apple-style-span" style=" color: rgb(0, 102, 0); line-height: 21px; font-family:Arial, sans-serif;font-size:17px;">എന്നിട്ട് ആ ബാലന് അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന് പറഞ്ഞു: എന്റെ പിതാവേ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.<br />(ഖുര്‍:37:101-102)</span></div><div><br /></div><div>മനുഷ്യകരവിരുതും ദൈവ വചനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളാണിവയെല്ലാം- </div><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com6tag:blogger.com,1999:blog-7712119633291376265.post-82102361294937244012010-04-28T10:42:00.001+04:002010-04-28T11:58:43.688+04:00യിശ്മായേല്‍ അഥവാ ഇസ്മാഈല്‍(അ) ന്റെ ജനനം.ബൈബിളില്‍ അബ്രഹാമിന്റെ മക്കള്‍ യിശ്മായേലിന്റെയും യിസ്ഹാക്കിന്റെയും ചരിത്രം പറയുന്നു.<br /><i><span class="Apple-style-span" style="color:#660000;">1. അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാല്‍ അവള്‍ക്കു ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.<br />2. സാറായി അബ്രാമിനോടുഞാന് പ്രസവിക്കാതിരിപ്പാന് യഹോവ എന്റെ ഗര്‍ഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും; പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു. 3. അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.<br /><span class="Apple-style-span" style="color: rgb(0, 0, 0); font-style: normal; "><i><span class="Apple-style-span" style="color:#660000;">4. അവന് ഹാഗാരിന്റെ അടുക്കല്‍ ചെന്നു; അവള് ഗര്‍ഭം ധരിച്ചു; താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള് കണ്ടപ്പോള്‍ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.</span></i></span><br /></span></i><div><i><span class="Apple-style-span" style="color:#660000;">5. അപ്പോള്‍ സാറായി അബ്രാമിനോടുഎനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാന്‍ എന്റെ ദാസിയെ നിന്റെ മാര്‍വ്വിടത്തില്‍ തന്നു; എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള് കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. 6. അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നുഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള് അവളെ വിട്ടു ഔടിപ്പോയി.<br /><br /></span></i></div><div><i><span class="Apple-style-span" style="color:#660000;">7. പിന്നെ യഹോവയുടെ ദൂതന് മരുഭൂമിയില്‍ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു. 8. സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവള്ഞാന് എന്റെ യജമാനത്തി സാറായിയെ വിട്ടു ഔടിപ്പോകയാകുന്നു എന്നു പറഞ്ഞു.9. യഹോവയുടെ ദൂതന് അവളോടുനിന്റെ യജമാനത്തിയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവള്‍ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.10. യഹോവയുടെ ദൂതന് പിന്നെയും അവളോടുഞാന്‍ നിന്റെ സന്തതിയെ ഏറ്റവും വര്‍ദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.11. നീ ഗര്‍ഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ടു അവന്നു യിശ്മായേല്‍ എന്നു പേര് വിളിക്കേണം;12. അവന് കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന് ആയിരിക്കുംഅവന്റെ കൈ എല്ലാവര്ക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവന് തന്റെ സകല സഹോദരന്മാര്ക്കും എതിരെ പാര്‍ക്കും എന്നു അരുളിച്ചെയ്തു. </span></i></div><div><i><span class="Apple-style-span" style="color:#660000;">13. എന്നാറെ അവള്എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവേക്കുദൈവമേ, നീ എന്നെ കാണുന്നു എന്നു പേര് വിളിച്ചു. 14. അതുകൊണ്ടു ആ കിണറ്റിന്നു ബേര്‍-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു. 15. പിന്നെ ഹാഗാര്‍ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചുഹാഗാര് പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേല്‍ എന്നു പേരിട്ടു.16. ഹാഗാര്‍ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു. (ഉത്: 16)<br /></span></i><br /><i><span class="Apple-style-span" style="color:#CC0000;">9. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിന്നു പ്രസവിച്ച മകന് പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു 10. ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകന് എന്റെ മകന് യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു. 11. തന്റെ മകന് നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി. 12. എന്നാല്‍ ദൈവം അബ്രാഹാമിനോടു ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേള്‍ക്ക; യിസ്ഹാക്കി ല്‍ നിന്നുള്ളവരല്ലോ നിന്റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നതു.<br />13. ദാസിയുടെ മകനെയും ഞാന്‍ ഒരു ജാതിയാക്കും; അവന് നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു. 14. അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളില്വെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവള് പുറപ്പെട്ടുപോയി ബേര്‍-ശേബ മരുഭൂമിയില്‍ ഉഴന്നു നടന്നു. 15. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള് കുട്ടിയെ ഒരു കുറുങ്കാട്ടിന് തണലില്‍ ഇട്ടു. 16. അവള് പോയി അതിന്നെതിരെ ഒരു അമ്പിന് പാടു ദൂരത്തു ഇരുന്നുകുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു. 17. ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതന് ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടുഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലന് ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു. 18. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊള്ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു. 19. ദൈവം അവളുടെ കണ്ണു തുറന്നു; അവള് ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയില്‍ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.<br />20. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവന് മരുഭൂമിയില്‍ പാര്‍ത്തു, മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായി തീര്‍ന്നു. (ഉത്: 16)<br /></span></i><br />മുസ്ലിം ചരിത്രത്തിലൂടെ-<br />തനിക്കു പ്രസവിക്കാനാവില്ലെന്നു മനസ്സിലാക്കിയ സാറ തനിക്ക് ഈജിപ്തില്‍ നിന്നും ലഭിച്ച അടിമയെ സ്വതന്ത്രയാക്കി ഇബ്രാഹീമിനു ഭാര്യായായി നല്കി. ഹാജറ ഇബ്രാഹീമില്‍ നിന്നു ഗര്‍ഭം ധരിച്ചു. അവര്‍ ഇസ്മാഈലിനു ജന്മം നല്കി. സാറയും ഹാജറും തമ്മില്‍ വീട്ടില്‍ ചെറിയ പിണക്കങ്ങളുണ്ടായി. ഒരു ദിവസം ഇബ്രാഹീം നബി ഹാജറിനോട് കുട്ടിയെയും കൂട്ടി കൂടെ വരുവാന്‍ ആവശ്യപ്പെട്ടു. അവള് കൈകുഞ്ഞിനെയുമെടുത്ത് കൂടെ പുറപ്പെട്ടു. അവര്‍ മക്കയിലെത്തി. മക്കയില്‍ വിജനമായ മരുഭൂമിയില്‍ ഒരു മരത്തിനു താഴെ ഹാജറയെയും കുഞ്ഞിനെയും ഇരുത്തി. തിരിച്ചു പുറപ്പെടുന്ന ഇബ്രാഹീമിനോട് ഹാജറ ചോദിച്ചു. ഈ മരുഭൂമിയില്‍ ഞങ്ങളെ തനിച്ചാക്കി പോകുകയാണോ? ഇബ്രാഹീം മറൂപടി ഒന്നും പറഞ്ഞില്ല, മൂന്നാം തവണ ഹാജറ ചോദിച്ചു, നിങ്ങളീ ചെയ്യുന്നത് അല്ലാഹുവിന്റെ കല്പന പ്രകാരമാണോ? അതെ- ഇബ്രാഹീം നബി പറഞ്ഞു. എങ്കില്‍ അല്ലാഹു ഞങ്ങളെ കാത്തുകൊള്ളൂം. ഹാജറ പറഞ്ഞു. കാരണം ഹാജറക്ക് അറിയാമായിരുന്നു തീകുണ്ഡത്തില്‍ നിന്നും ഇബ്രാഹീമിനെ രക്ഷിക്കുകയും രാജാവില്‍ നിന്നും സാറയെ രക്ഷിക്കുകയും ചെയ്ത അല്ലാഹു തന്നെയും കൈവെടിയില്ല എന്ന്.<br /><br />ഇബ്രാഹീം നബി കഅബയുടെ നേരെ പോയി- അന്നതൊരു ഉയര്‍ന്ന പ്രദേശം മാത്രമായിരുന്നു. ഇബ്രാഹീം നബി പ്രാര്‍ത്ഥിച്ചു.<br /><br /><span class="Apple-style-span" style="color:#666600;">ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് ( ചിലരെ ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്വരയില്, നിന്റെ പവിത്രമായ ഭവനത്തിന്റെ ( കഅ്ബയുടെ ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് ( അങ്ങനെ ചെയ്തത്. ) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം.(ഖു: 14-37)<br /></span><br />ഹാജറിന്റെ കയ്യില്‍ ഒരു തോല് സഞ്ചിയില്‍ അല്പം വെള്ളവും കുറച്ച് ഈത്തപ്പഴവുമേ ഉണ്ടായിരുന്നുള്ളൂ. കയ്യിലെ വെള്ളം തീര്‍ന്നപ്പോള്‍ ഹാജറ വ്യാകുലപ്പെട്ടു. ഹാജറ കുട്ടിയെ കിടത്തിയിരുന്നത് സഫ മര്‍വ എന്നീ രണ്ടു കുന്നുകള്‍ക്കിടയിലെ ഒരു താഴ്വരയിലായിരുന്നു. കുന്നുകള്‍ക്കപ്പുറം വല്ല യാത്രക്കാരോ അല്ലെങ്കില്‍ അടുത്തെവിടെയെങ്കിലും വെള്ളത്തിന്നടയാളമോ കാണുമോ എന്നറിയാന്‍ അവര്‍ ഏഴു പ്രാവശ്യം ഓടിനോക്കി. ഒരു സാധ്യതയുമില്ല എന്നു മനസ്സിലായതിനാല്‍ തളര്‍ന്നു നിലത്തിരുന്നു. അപ്പോള്‍ ശാന്തമാകുക എന്ന ഒരു ശബ്ദം കേട്ടു. ഹാജറ ചോദിച്ചു നിങ്ങളാരാണു. നിങ്ങള്‍ക്കെന്നെ സഹായിക്കാനാകുമോ? അപ്പോള്‍ ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും അവിടെ ഒരു ജലാശയം രൂപപ്പെടുന്നത് കാണുകയും ചെയ്തു. അതൊഴുകുകയായിരുന്നു. അവര്‍ അതിനെ തടഞ്ഞു നിറുത്തി അതൊരു ജലാശയമായി രൂപപ്പെടുത്തി. അതാണിന്നും സംസം എന്ന ജലാശയം.<br />മാലാഖ ഹാജറയോട് പറഞ്ഞു. ഭയപ്പെടാതിരിക്കുക,ഇവിടെ അല്ലാഹുവിന്റെ ഭവനമുണ്ട്. ഈ കുഞ്ഞും അവന്റെ പിതാവും കൂടി ആ ഭവനം നിര്‍മിക്കും.<br /><br />ജുര്‍ഹും ഗോത്രത്തിലെ ഒരു യാത്രാസംഘം ആ വഴി യാത്ര പോകുകയായിരുന്നു. അവര്‍ കിളികള്‍ പറക്കുന്നത് കണ്ടു. ആ ഭാഗത്ത് ഒരു ജല സാന്നിദ്ധ്യമില്ല എന്നതവര്‍ക്കറിയാമായിരുന്നു. അതിനാല്‍ അവര്‍ രണ്ടു പേരെ അവിടെക്ക് വിട്ടു. അവര്‍ സംഘത്തെ വിവരമറിയിച്ചു. മരുഭൂമിയിലെ കിട്ടാകനിയാണു ജലം , അതിനാല്‍ അവര്‍ ഹാജറിനോട് അവിടെ താമസിക്കാന്‍ സമ്മതം ചോദിച്ചു. വെള്ളത്തിന്റെ അവകാശം തനിക്കാണെന്ന സമ്മതത്തില്‍ അവര്‍ അതംഗീകരിച്ചു.<br /><br />ഇസ്മാഈലിനു ബാല്യം പിന്നിട്ടപ്പോള്‍ ഇബ്രാഹീം ഒരു സ്വപ്നം കണ്ടു, അതില്‍ തന്റെ ഏക മകനെ ദൈവത്തിനായി ബലി നല്‍കണമെന്ന നിര്‍ദ്ദേശമായിരുന്നു. പ്രവാചകര്‍ക്ക് ദിവ്യ സന്ദേശം നല്കുന്ന ഒരു മാര്‍ഗ്ഗമാണു സ്വപ്നം. അതിനാല്‍ അദ്ദേഹം തന്റെ മകന്റെയരികില്‍ വന്നു സ്വപ്നത്തെ കുറിച്ച വിവരമറിയിച്ചു.<br /><br /><span class="Apple-style-span" style="color:#006600;">എന്റെ രക്ഷിതാവേ, സദ്വൃത്തരില്‍ ഒരാളെ നീ എനിക്ക് ( പുത്രനായി ) പ്രദാനം ചെയ്യേണമേ.<br />അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.<br />എന്നിട്ട് ആ ബാലന് അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന് പറഞ്ഞു: എന്റെ പിതാവേ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.<br />(ഖുര്‍:37:100-102)<br /></span><br />ബൈബിള്‍ ഇശ്മയേലിനെ വിശേഷിപ്പിക്കുന്നത് <i><span class="Apple-style-span" style="color:#CC0000;">അവന്നു യിശ്മായേല്‍ എന്നു പേര് വിളിക്കേണം; അവന് കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന് ആയിരിക്കുംഅവന്റെ കൈ എല്ലാവര്ക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവന് തന്റെ സകല സഹോദരന്മാര്ക്കും എതിരെ പാര്‍ക്കും എന്നു അരുളിച്ചെയ്തു. </span></i>എന്നാണെങ്കില്‍ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.എന്നാണ്.<br /><br />ഇസ്മാഈല്‍ തന്റെ ഏറ്റവും വലിയ സഹനശീലം കാണിക്കുന്നത് തന്റെ പിതാവില്‍ നിന്നും തന്നെ ബലി നല്കാന് ദൈവത്തിന്റെ കല്പനയുണ്ട് എന്ന അറിയിക്കുമ്പോളാണ്. ഇസ്മാഈല്‍ പിതാവിനോട് പ്രതികരിച്ചു.<br /><br /><div><span class="Apple-style-span" style="color:#666600;">എന്റെ പിതാവേ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.<br /></span><br />ഇബ്രാഹീം നബി ഇസ്മാഈലിനെ ബലി നല്കാന് പുറപ്പെട്ടു. ബലിക്കു മുമ്പായി മാലാഖ പ്രത്യക്ഷപ്പെടുകയും ഇബ്രാഹീമിനെയും ഇസ്മായിലിനേയും അനുഗ്രഹിക്കുകയും മകനു പക്രം ഒരു ആടിനെ ബലി നല്കുവാന് ആവശ്യപ്പെടുകയും ചെയ്തു.</div><div><span class="Apple-style-span" style="color:#666600;">അങ്ങനെ അവര്‍ ഇരുവരും ( കല്പനക്ക് ) കീഴ്പെടുകയും, അവനെ നെറ്റി ( ചെന്നി ) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,<br />തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്.അവന്ന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.<br /></span><br />ഇസ്മാഈലിനു പകരം ഒരു ബലിമൃഗത്തെ നല്കി തന്റെ ത്യാഗസന്നതക്ക് പകരമായി<br /><span class="Apple-style-span" style="color:#666600;">പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്റെ ( ഇബ്രാഹീമിന്റെ ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.<br />ഇബ്രാഹീമിന് സമാധാനം!<br />അപ്രകാരമാണ് നാം സദ്വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.<br />തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരില് പെട്ടവനാകുന്നു.(ഖുര്‍:37:103-111)<br /></span><br />ദൈവ കല്പന പ്രകാരം ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയും ചേര്‍ന്ന് മക്കയില്‍ കഅബ നിര്‍മിച്ചു. ശേഷം ഖുര്‍ആന്‍ വിശദീകരിക്കുന്നു.<br /><br /><span class="Apple-style-span" style="color:#666600;">ഇബ്രാഹീമിനെ അദ്ദേഹത്തിന്റെരക്ഷിതാവ് ചില കല്പനകള്കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും ( നിങ്ങള്‍ അനുസ്മരിക്കുക. ) അല്ലാഹു ( അപ്പോള്‍ ) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും ( നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: ( ശരി; പക്ഷെ ) എന്റെഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല</span></div><div><span class="Apple-style-span" style="color:#666600;">ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുക. ) ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാര്‍ത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്പന നല്‍കിയത്, ത്വവാഫ് ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് ( ഭജന ) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്റെഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.<br />എന്റെരക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും ( ഓര്‍ക്കുക ) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും ( ഞാന്‍ ആഹാരം നല്‍കുന്നതാണ്. ) പക്ഷെ, അല്പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്ക്കാന് ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്. ( അവന്ന് ) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.<br />ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും ( അനുസ്മരിക്കുക. ) ( അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.<br />ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു(ഖുര്‍:2:124-128)<br /></span><br />ഇബ്രാഹീം നബിയുടെ പ്രാര്‍ത്ഥന അല്ലാഹു കേള്‍ക്കുകയും മുഹമ്മദ് നബിയിലൂടെ അല്ലാഹുവിനെ കീഴ്വണങ്ങുന്ന ഒരു ജനതയെ ഉണ്ടാക്കുകയും ചെയ്തു.<br /></div></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com0tag:blogger.com,1999:blog-7712119633291376265.post-88854631366464045152010-04-27T10:55:00.000+04:002010-04-27T11:39:49.098+04:00ഹാഗര്‍ അഥവാ ഹാജറ<div><br /></div><div>അബ്രഹാമിന്റെ തുടര്‍ന്നുള്ള യാത്രയും വഴിയില്‍ അവര്‍ ഈജിപ്തില്‍ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും ഖുര്‍ആനും ബൈബിളും വിശദീകരിക്കുന്നു. </div><div><br /></div><div>ബൈബിളിലെ വിശദീകരണം</div><div><span class="Apple-style-span" style="color: rgb(102, 0, 0); "><i>1. യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്നീ നിന്റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. 2. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര് വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. 3. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. </i></span></div><div><span class="Apple-style-span" style="color:#660000;"><i>4. യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു. 5. അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി. 6. അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോന്‍ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യന്‍ ദേശത്തു പാര്‍ത്തിരുന്നു. </i></span></div><div><span class="Apple-style-span" style="color:#660000;"><i>7. യഹോവ അബ്രാമിന്നു പ്രത്യക്ഷനായിനിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന് അവിടെ ഒരു യാഗപീഠം പണിതു. 8. അവന് അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന് യഹോവേക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു. 9. അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു. 10. ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നുപാര്പ്പാന് അവിടേക്കു പോയി.</i></span></div><div><span class="Apple-style-span" style="color:#660000;"><i>11. മിസ്രയീമില്‍ എത്തുമാറായപ്പോള് അവന് തന്റെ ഭാര്യ സാറായിയോടു പറഞ്ഞതുഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു. 12. മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള് അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. 13. നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും. 14. അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു. </i></span></div><div><span class="Apple-style-span" style="color:#660000;"><i>15. ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയില്‍ പോകേണ്ടിവന്നു. 16. അവളുടെ നിമിത്തം അവന് അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു. 17. അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. 18. അപ്പോള്‍ ഫറവോന് അബ്രാമിനെ വിളിച്ചുനീ എന്നോടു ഈ ചെയ്തതു എന്തു? അവള് നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? 19. അവള് എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ടു എടുപ്പാന് സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു. 20. ഫറവോന് അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു. (ഉത്പത്തി:12)</i></span></div><div><br /></div><div>വഴിയില്‍ മിസ്രയീമില്‍ എന്ന പ്രദേശം മിസ്റ് എന്ന ഈജിപ്ത് ആണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. </div><div>ഇസ്ലാമിക ചരിത്രവുമായും പല ഭാഗങ്ങളും ശരി വക്കുന്നു. പക്ഷെ പ്രവാചക വചനങ്ങളില്‍ നിന്നും ഇബ്രാഹീം നബി പോകുന്ന ഈ സ്ഥലം ശാം അഥവാ സിറിയ ആണ്. സ്വാഭാവികമായും നമ്രോദിന്റെ രാജഭരണത്തിനു കീഴില്‍ ഇബ്രാഹീം നബിക്ക് പ്രയാസങ്ങളുണ്ടാകുമെന്നും അതിനാല്‍ പാലായനം ചെയ്യാന്‍ കല്പന കിട്ടി എന്നുമാണു നമുക്ക് കരുതാവുന്നത്. മിക്കവാറും എല്ലാ പ്രവാചകരും ഈ പാലായനത്തിനു വിധേയരാണ് എന്നതാണു ചരിത്രം പഠിപ്പിക്കുന്നത്.</div><div><span class="Apple-style-span" style="font-size:medium;">ഇബ്രാഹീം നബിയുടെ കൂടെ തന്റെ ഭാര്യയും ലൂത്തും </span><span class="Apple-style-span" style=" color: rgb(51, 51, 51); line-height: 21px; font-family:Arial, sans-serif;"><span class="Apple-style-span" style="font-size:medium;">മാത്രമേ <span class="Apple-style-span" style="color: rgb(0, 0, 0); line-height: normal; font-family:Georgia, serif;">ഉണ്ടായിരുന്നുള്ളൂ.</span></span></span></div><div><br /></div><div><span class="Apple-style-span" style="color:#006600;">അപ്പോള്‍ ലൂത്ത് അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ സ്വദേശം വെടിഞ്ഞ് എന്റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്. തീര്‍ച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും.(ഖു:29:26-27)</span></div><div><span class="Apple-style-span" style="color:#006600;">ലോകര്‍ക്ക് വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തേയും ലൂത്വിനേയും നാം രക്ഷപ്പെടുത്തിക്കൊണ്ട് പോകുകയും ചെയ്തു.(ഖു:21:71)</span></div><div><br /></div><div>ശ്യാമിലേക്ക് അവര്‍ക്കു പോകേണ്ടി വരുന്നത് മിസ്റ് വഴിയാണെന്നു പറഞ്ഞിരുന്നുവല്ലോ. അന്ന് അവിടെ ഭരിച്ചിരുന്ന രാജാവ് സുന്ദരിയായ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും തന്റെ നാട്ടില്‍ എത്തിയ വിവരമറിഞ്ഞു. അയാള്‍ ഇബ്രാഹീം നബിയെ വിളിപ്പിച്ചു കൂടെയുള്ളത് ആരെന്നു ചോദിച്ചു, ഭയപ്പെട്ട ഇബ്രാഹീം അത് തന്റെ സഹോദരിയാണെന്നു പറഞ്ഞു, വീട്ടില്‍ തിരിച്ചെത്തിയ ഇബ്രാഹീം തന്റെ ഭാര്യയോട് വിവരങ്ങള്‍ പറഞ്ഞു. അപ്പോഴേക്കും രാജാവിന്റെ കിങ്കരന്മര് അവിടെ എത്തിയിരുന്നു. അവര്‍ സാറയെ കൊണ്ടു പോയി. </div><div><br /></div><div>സാറ അംഗശുദ്ധി വരുത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. രാജാവ് സാറായെ സ്പര്ശിക്കുവാന് തുനിഞ്ഞതും ഒരു വലിയ കയര്‍ വന്നു തന്നെ ബന്ധിക്കുന്നതായി അനുഭവപ്പെട്ടു. ഭയപ്പെട്ട രാജാവ് തന്നെ രക്ഷിക്കണമെന്ന് സാറായോട് അഭ്യര്‍ത്ഥിച്ചു. ഇത് മൂന്നു തവണ ആവര്‍ത്തിച്ചു. രാജാവ് തന്റെ കിങ്കരന്മാരെ വിളിച്ചു ചോദിച്ചു, നിങ്ങള്‍ എനിക്കു വേണ്ടി കൊണ്ടു വന്നത് ഒരു സ്ത്രീയോ അതോ പിശാചോ? സാറ വളരെ വിശുദ്ധയാണെന്നു കണ്ട രാജാവ് അവര്‍ക്ക് തന്റെ കയ്യിലുള്ള ഏറ്റവും നല്ല ഒരടിമസ്ത്രീയെയും ധാരാളം സമ്പത്തും സമ്മാനമായി നല്കി. സാറ തിരിച്ച് ചെല്ലുമ്പോള്‍ പ്രാര്‍ത്ഥനാനിരതനായ ഇബ്രാഹീം (അ)നെയാണു കാണുന്നത്. അവര്‍ അദ്ദേഹത്തോട് പറഞ്ഞു. അല്ലാഹു നിഷേധികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തുന്നു. </div><div>ഖസസുല്‍ അമ്പിയയില്‍ കാണുന്നത് ഈ അടിമ സ്ത്രീ മൊറോക്കോ കീഴടക്കിയപ്പോള്‍ അവിടുത്തെ രാജാവിന്റെ മകളെ പിടിച്ചു കൊണ്ടു വന്നതാണെന്നും അവര്‍ക്ക് അവിടുത്തെ അടിമകളെ നിയന്ത്രിക്കുന്ന ജോലി ആയിരുന്നുവെന്നുമാകുന്നു.</div><div>ഇബ്രാഹീം നബിയും സാറയും ശ്യാമിലേക്കും ലൂത്ത് നബി സോദമിലേക്കും (ജോര്‍ദാന്‍) യാത്ര തിരിച്ചു.</div><div>സാറാക്ക് കിട്ടിയ ഹാജറെന്ന അടിമ പെണ്‍കൊടി പിന്നീട് ഒരു വലിയ ചരിത്രത്തിന്റെ തുടക്കകാരിയായി.</div><div><br /></div><div><span class="Apple-style-span" style="color:#660000;">1. ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു. </span></div><div><span class="Apple-style-span" style="color: rgb(102, 0, 0); ">6. അവര്‍ ഒന്നിച്ചുപാര്പ്പാന് തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്‍ക്കും ഒന്നിച്ചുപാര്പ്പാന് കഴിഞ്ഞില്ല. 7. അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കമുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.</span></div><div><span class="Apple-style-span" style="color:#660000;">8. അതു കൊണ്ടു അബ്രാം ലോത്തിനോടുഎനിക്കും നിനക്കും എന്റെ ഇടയന്മാര്‍ക്കും നിന്റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. 9. ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു. </span></div><div><span class="Apple-style-span" style="color:#660000;">10. അപ്പോള്‍ ലോത്ത് നോക്കി, യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു. 11. ലോത്ത് യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര്‍ തമ്മില്‍ പരിഞ്ഞു. </span></div><div><span class="Apple-style-span" style="color:#660000;">12. അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളില്‍ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു. 13. സൊദോം നിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു. </span></div><div><span class="Apple-style-span" style="color:#660000;">14. ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതുതലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. 15. നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും. 16. ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കുംഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കില്‍ നിന്റെ സന്തതിയെയും എണ്ണാം. 17. നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന്‍ അതു നിനക്കു തരും. 18. അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു. (ഉത്പത്തി:13)</span></div><div><br /></div><div>ബൈബിള്‍ പ്രകാരം തങ്ങളുടെ ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണു അബ്രഹാമിനെയും ലൂത്തിനെയും അകറ്റുന്നത്. എന്നാല്‍ ഖുര്‍ആനാകട്ടെ ലൂത്തിന്റെ പ്രവാചക ദൗത്യം എന്ന നിലയിലാണ് അവരെ വേര്‍പ്പിരിക്കുന്നത്. </div><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com0tag:blogger.com,1999:blog-7712119633291376265.post-81398629788440709862010-04-26T09:52:00.000+04:002010-04-26T10:35:40.936+04:00വിഗ്രഹങ്ങളും നമ്രൂദും-<div><br /></div><div>വിഗ്രഹങ്ങളുടെയും പ്രകൃതി ശക്തികളുടെയും നിസ്സാരത ചൂണ്ടിക്കാണിച്ച ഇബ്രാഹീം നബി അവ പ്രായോഗികമായും അവര്‍ക്കു കാണിച്ചു കൊടുത്തു. ആ നാട്ടില്‍ ഒരു ഉത്സവമുണ്ടായിരുന്നു. തനിക്കു സുഖമില്ലെന്നും അതിനാല്‍ അവിടേക്ക് വരുന്നില്ലെന്നും യുവാവായ ഇബ്രാഹീം(അ) പറഞ്ഞു. </div><div><span class="Apple-style-span" style="color: rgb(102, 102, 0); ">തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ? അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്?</span></div><div><span class="Apple-style-span" style="color:#666600;">എന്നിട്ട് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.</span></div><div><span class="Apple-style-span" style="color:#666600;">തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക് അസുഖമാകുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു പോയി.എന്നിട്ട് അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക് തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ? തുടര്‍ന്ന് അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട് ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.(ഖു:37: 85-93)</span></div><div>നിങ്ങള്‍ തിന്നുന്നില്ലേ? എന്ന ചോദ്യം വരുന്നത് അദ്ദേഹം അവിടെ ചെന്നപ്പോള്‍ കണ്ടത് വിഗ്രഹങ്ങള്ക്കടുത്തെല്ലാം നിറയെ അവര്‍ക്കായി അര്‍പ്പിച്ച ഭക്ഷണ സാധനങ്ങളായിരുന്നു, അതിനെ നോക്കിയാണ് അവരോടായി നിങ്ങള്‍ തിന്നുന്നില്ലേ എന്നു ചോദിക്കുന്നത്.</div><div>ഖുര്‍ആനില്‍ മറ്റൊരു ഭാഗത്ത് ഇങ്ങിനെ കാണാം-</div><div><span class="Apple-style-span" style="color: rgb(102, 102, 0); ">തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം ( ശ്രദ്ധേയമത്രെ: ) നിങ്ങള്‍ പൂജിച്ചുകൊണേ്ടയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച് വരുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു.</span></div><div><span class="Apple-style-span" style="color:#666600;">അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത് സത്യവും കൊണ്ട് വന്നിരിക്കുകയാണോ? അതല്ല, നീ കളിപറയുന്നവരുടെ കൂട്ടത്തിലാണോ?</span></div><div><span class="Apple-style-span" style="color: rgb(0, 102, 0); ">അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട് പോയതിന് ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്.</span></div><div><span class="Apple-style-span" style="color:#006600;">അങ്ങനെ അദ്ദേഹം അവരെ ( ദൈവങ്ങളെ ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക് ( വിവരമറിയാനായി ) അയാളുടെ അടുത്തേക്ക് തിരിച്ചുചെല്ലാമല്ലോ? </span></div><div><span class="Apple-style-span" style="color: rgb(102, 102, 0); ">അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെക്കൊണ്ട് ഇത് ചെയ്തവന് ആരാണ്? തീര്‍ച്ചയായും അവന് അക്രമികളില്‍ പെട്ടവന് തന്നെയാണ്. ചിലര്‍ പറഞ്ഞു: ഇബ്രാഹീം എന്ന് വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന് ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത് ഞങ്ങള്‍ കേട്ടിണ്ട്. അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ കണ്മുമ്പില് കൊണ്ട് വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം.</span></div><div><span class="Apple-style-span" style="color:#666600;">അവര്‍ ചോദിച്ചു: ഇബ്രാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട് ഇതു ചെയ്തത്? അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് അത് ചെയ്തത്. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ച് നോക്കൂ! അപ്പോള്‍ അവര്‍ സ്വമനസ്സകളിലേക്ക് തന്നെ മടങ്ങി. എന്നിട്ടവര്‍ ( അന്യോന്യം ) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍. പിന്നെ അവരുടെ വിചാരം തലകുത്തനെ മറിഞ്ഞു. ( അവര്‍ പറഞ്ഞു: ) ഇവര്‍ സംസാരിക്കുകയില്ലെന്ന് നിനക്കറിയാമല്ലോ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (ഖു:21:52-67)</span></div><div><br /></div><div>അവര്‍ വന്നപ്പോള്‍ കാണുന്നത് വലിയ വിഗ്രഹത്തിന്റ് കഴുത്തില്‍ ഒരു മഴുവും മറ്റെല്ലാ വിഗ്രഹങ്ങള്‍ തകര്‍ന്നും കിടക്കുന്നതാണു, അവര്‍ തങ്ങളുടെ ദൈവങ്ങളുടെ അവസ്ഥ കണ്ട് കോപാലുകരായി, അവര്‍ ഇബ്രാഹീമിനെ വിചാരണ ചെയ്തു. ഇബ്രാഹീം അവരോട് പറഞ്ഞു. നിങ്ങള്‍ ആ വലിയ വിഗ്രഹത്തോട് ചോദിച്ചു നോക്കുക, അവര്‍ക്ക് മറുപടിയില്ലായിരുന്നു. അതിനാല്‍ തങ്ങളുടെ ദൈവങ്ങളെ തകര്‍ത്ത ഇബ്രാഹീം(അ)നെതിരെ നടപടികള്‍ക്കൊരുങ്ങി. ഇബ്രാമിനെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി- </div><div><span class="Apple-style-span" style="color: rgb(0, 102, 0); ">അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് ( വല്ലതും ) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.(ഖു:21:68)</span></div><div>ഇബ്രാഹീം(അ) ചുട്ടെരിക്കാന്‍ അവര്‍ ഒരു വലിയ തീകുണ്ഡമൊരുക്കി. നാട്ടിലെ എല്ലാ സ്ത്രീകളും അതിലേക്കുള്ള വിറകുകള്‍ ശേഖരിച്ചു. ഇബ്രാഹീം(അ)ഒരു ചങ്ങലയില്‍ ബന്ധിച്ചവനായി കൊണ്ടു വന്നു, അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. എന്നിട്ട് പ്രഖ്യാപിച്ചു. എനിക്ക് സംരക്ഷകനായി അല്ലാഹു മതി. അഗ്നി ആകാശത്തോളമുയര്‍ന്നു, അവര്‍ അതിലേക്ക് അദ്ദേഹത്തെ എടുത്തെറിഞ്ഞു.</div><div>എല്ലാ പ്രവാചകര്‍ക്കും അസന്നിഗ്ദ ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ സഹായം വ്ന്നെത്തുക തന്നെ ചെയ്യും, അല്ലാഹുവിന്റെ കൃപ ഇബ്രാഹീം(അ)ലുമുണ്ടായി. അല്ലാഹു കല്പിച്ചു.</div><div><span class="Apple-style-span" style="color:#666600;">നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. (ഖു:21:69)</span></div><div>ജനങ്ങള്‍ നോക്കി നില്‍ക്കെ ഇബ്രാഹീം(അ) ആ വലിയ അഗ്നികുണ്ഡം കത്തിയമരുന്നത് വരെ അതില്‍ സുഖകരമായ അന്തരീക്ഷത്തില്‍ അവിടെ നിന്നു.</div><div><span class="Apple-style-span" style="color: rgb(0, 102, 0); ">അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്.(ഖു:21:70)</span></div><div>ഈ വലിയ ദൃഷ്ടാന്തം കണ്ടിട്ടും അവര്‍ അല്ലാഹുവിനെ അനുസരിക്കുവാന്‍ കൂട്ടാക്കിയില്ല. ഈ വിവരങ്ങള്‍ നമ്രോദ് അറിഞ്ഞു. ഇബ്രാഹീം നബിയുടെ ജന്മ സ്ഥലമായ ബാബിലോണിയയിലെ രാജാവായിരുന്നു നമ്രോദ് എന്നത് സൂചിപ്പിച്ചിരുന്നുവല്ലോ അദ്ദേഹം ഇബ്രാഹീമിനെ വിളിപ്പിച്ചു. നമ്രോദാകട്ടെ സ്വയം ദൈവമാണെന്നു പറഞ്ഞിരുന്നതായാണു ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അവര്‍ തമ്മിലുള്ള ചില സംഭാഷണങ്ങള്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു.</div><div><span class="Apple-style-span" style="color:#006600;">ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെനാഥന്റെകാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ ? അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് ( അവനതിന് മുതിര്‍ന്നത്. ) എന്റെനാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്രാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന് പറഞ്ഞത്. ഇബ്രാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(ഖു:2:258)</span></div><div><br /></div><div>താനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുമെന്ന് കാണിക്കുവാന്‍ നമ്രൂദ് ചെയ്തത് രണ്ടാളെ കൊണ്ട് വരാന്‍ കല്‍പ്പിക്കുകയും അതിലെ ഒരാളെ കൊല്ലുകയും മറ്റെയാളെ വിട്ടയക്കുകയും ചെയ്തു. എന്നിട്ട് മരണവും ജീവിതവും താന്‍ നല്കി എന്നു തെളിയിച്ചു. അപ്പോഴാണു അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക എന്ന് ഇബ്രാഹീം നബി ആവശ്യപ്പെട്ടത്. </div><div>ഈ സംഭവത്തിനു ശേഷം ഇബ്രാഹീം നബി ബാബിലോണില്‍ നിന്നു ശ്യാമിലേക്ക് (സിറിയ) പാലായനം ചെയ്യാനുള്ള അല്ലാഹുവിന്റെ കല്പന കിട്ടി. ഈ സംഭവങ്ങള്‍ ഒന്നും തന്നെ ബൈബിളിലില്ലെന്ന് മാത്രമല്ല, അബ്രഹാം തന്റെ പിതാവുമൊന്നിച്ച് യാത്രചെയ്തു എന്നും ആ വഴിയില്‍ വച്ച് പിതാവ് മരണപ്പെട്ടു എന്നുമാണു ബൈബിളില്‍ കാണുന്നത്.</div><div><span class="Apple-style-span" style="color: rgb(102, 0, 0); ">31. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന് ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.32. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്‍വെച്ചു മരിച്ചു. (ഉത്:11)</span></div><div><br /></div><div>യാത്രയിലെ ചില സംഭവങ്ങള്‍ ബൈബിളും ഖുര്‍ആനും പറയുന്നുണ്ട്, അതാകട്ടെ അടുത്ത പോസ്റ്റില്‍ -</div><div><br /></div><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com4tag:blogger.com,1999:blog-7712119633291376265.post-125453281966907582010-04-25T09:24:00.000+04:002010-04-25T09:31:51.260+04:00ഖുര്‍ആനിലെ ഇബ്രാഹീം- തുടക്കം<div><br /></div><div>ഖുര്‍ആനിലും പ്രാവാചക വചനങ്ങളിലും ഇബ്രാഹീം(അ)ന്റെ ചരിത്രം വളരെ വിശദമായി നല്‍കിയിട്ടുണ്ട്. ഒരു താരതമ്യ പഠനം നടത്തുന്നവര്‍ക്കു വേണ്ടി ഖുര്‍ആനിലേയും ബൈബിളിളെയും ചരിത്രങ്ങള്‍ കുറിക്കുന്നു. കഴിഞ്ഞ പോസ്റ്റില്‍ അബ്രഹാമിന്റെ പാലായനം വരെയായിരുന്നുവല്ലോ സൂചിപ്പിച്ചത്, ആ ഭാഗങ്ങള്‍ ഖുര്‍ആനിലൂടെ എങ്ങിനെ വായിക്കുന്നു എന്നു നോക്കാം. </div><div><br /></div><div>ബാബിലോണിയയിലെ ഇബ്രാഹീം നബിയുടെ ജീവിതം ആരംഭിക്കുന്നത്, മുഴുവന്‍ വിഗ്രഹ പൂജകരായ ഒരു സമൂഹത്തിലാണു. ആദ്ദേഹത്തിന്റെ പിതാവിന്റെ തൊഴില്‍ തന്നെ വിഗ്രഹങ്ങള്‍ വില്‍ക്കുകയായിരുന്നുവെന്നും അതല്ല അദ്ദേഹം ഒരു ക്ഷേത്രത്തിലെ പൂജാരി ആയിരുന്നുവെന്നും അഭിപ്രായപ്പെട്ടവരുണ്ട്, അങ്ങിനെ ആയിരുന്നാലും അദ്ദേഹം ഒരു ബിബാരാധകനായിരുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. </div><div><br /></div><div>ബാബിലോണിയ അന്നു ഭരിച്ചിരുന്നത് നമ്രോദ് രാജകുടുമ്പമായിരുന്നു. സ്വയം ദിവ്യത്വം അവകാശപ്പെട്ടിരുന്ന ആളായിട്ടാണു ഖുര്‍ആന്‍ നിമ്രോദിനെ പരിചയപ്പെടുത്തുന്നത്. ബഹുദൈവ വിശ്വാസ സമൂഹം എല്ലാ കാലത്തും ആരാധ്യരാക്കുന്നത് ഒന്നുകില്‍ വ്യക്തികളെ അല്ലെങ്കില്‍ പ്രാപഞ്ചിക ശക്തികളെയോ ആയിരിക്കും. ചിലപ്പോള്‍ വ്യക്തികളെ പ്രാപഞ്ചിക ശക്തികളുമായി കൂട്ടിയോചിപ്പിച്ചു മറ്റൊരു കഥ മെനയുകയും ചെയ്യും. ഇത് എല്ലാ കാലങ്ങളിലെയും സംസ്കാരങ്ങളിലെയും ബഹുദൈവാരാധനാ രീതികള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയാവുന്നതാണു. </div><div><br /></div><div>പ്രവാചകത്വം ലഭിച്ച ഇബ്രാഹീം(അ) തന്റെ പ്രബോധന ദൗത്യം തുടങ്ങുന്നത് തന്റെ പിതാവില്‍ നിന്ന്നായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞു-</div><div><br /></div><div><span class="Apple-style-span" style="color:#666600;">വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.</span></div><div><span class="Apple-style-span" style="color:#666600;">അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം , എന്റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു.? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു.</span></div><div><span class="Apple-style-span" style="color:#666600;">എന്റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്. (ഖു:19-41-45)</span></div><div><br /></div><div><span class="Apple-style-span" style="color:#006600;">ഇബ്രാഹീം തന്റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം( ഓര്‍ക്കുക. ) ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു. (ഖു:6:74)</span></div><div><br /></div><div>ഇബ്രാഹീം നബിയുടെ വിളിക്ക് പിതാവിന്റെ പ്രതികരണം ആശാവഹമായിരുന്നില്ല. ഒരാള്‍ക്ക് ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും മാന്യമായ രീതിയിലായിരുന്നു അദ്ദേഹം തന്റെ ദൗത്യം നിര്‍വച്ചത്. എന്നിട്ടും അത് പിതാവിനെ കോപാകുലനാക്കുകയാണു ചെയ്തത്. </div><div><br /></div><div><span class="Apple-style-span" style="color:#666600;">അയാള്‍ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ ( ഇതില്‍ നിന്ന് ) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം.</span></div><div><span class="Apple-style-span" style="color:#006600;">അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: താങ്കള്‍ക്ക് രക്ഷയുണ്ടാകട്ടെ. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു. (ഖു:19-46-47)</span></div><div><br /></div><div>ഇബ്രാഹീം(അ) പക്ഷെ തന്റെ പിതാവിനു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണു ചെയ്തത്. എന്നാല്‍ തന്റെ മാര്‍ഗ്ഗത്തെ ഒരിക്കലും പിതാവ് അംഗീകരിക്കില്ലെന്നു മനസ്സിലായപ്പോള്‍ കയ്യൊഴിഞ്ഞതായും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. </div><div><br /></div><div><span class="Apple-style-span" style="color:#666600;">ഇബ്രാഹീം അദ്ദേഹത്തിന്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ ( പിതാവ് ) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ ( പിതാവിനെ ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു. (ഖു:9-114)</span></div><div><br /></div><div>ഇബ്രാഹീം(അ) ന്റെ ജനത പലതിനെയും ദൈവങ്ങളായി കരുതിയിരുന്നതായാണു ഖുര്‍ആനിലൂടെ നമുക്ക് മനസ്സിലാകുന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങളെ ദൈവങ്ങളാക്കുന്നതിലെ അര്‍ത്ഥശൂന്യത അദ്ദേഹം ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നുണ്ട്. </div><div><br /></div><div><span class="Apple-style-span" style="color:#666600;">അപ്രകാരം ഇബ്രാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്.</span></div><div><br /></div><div><span class="Apple-style-span" style="color:#666600;">അങ്ങനെ രാത്രി അദ്ദേഹത്തെ ( ഇരുട്ട്കൊണ്ട് ) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന് ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന് ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ ( ദൈവത്തോട് ) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല. (ഖു:6:75-79)</span></div><div><br /></div><div>ബാബിലോണിയക്കാര്‍ സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയുമെല്ലാം ആരാധിച്ചിരുന്നതായി തെളിവുകളുണ്ട്. പല ഖനനങ്ങളും ഈ വസ്തുതയെ അംഗീകരിക്കുന്നു. ഇബ്രാഹീം നബിയുടെ കാലം ഏത് എന്നത് നമുക്ക് വ്യക്തമാക്കാന്‍ കഴിയാത്തതിനാല്‍ ഇന്ന ദൈവങ്ങള്‍ എന്ന് നമുക്കുറപ്പിച്ചു പറയാന്‍ കഴിയില്ല. മാത്രമല്ല - ഈ പേരുകളെല്ലാം പലപ്പോഴും നിഗമനങ്ങള്‍ കൂടിയാണു. </div><div><br /></div><div>ഇബ്രാഹീം (അ) ജനങ്ങളോട് അവര്‍ ആരാധിക്കുന്ന വസ്തുക്കളുടെ പരിതിയും പരിമതിയും വിവരിച്ചു കൊടുത്തു, സ്വാഭാവികമായും അവര്‍ അദ്ദേഹവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഖുര്‍ആന്‍ വിവരിക്കുന്നു. രാത്രി കാണുന്നവയെ പകല്‍ കാണില്ല, പകലുള്ളവ രാത്രിയിലുമില്ല. എല്ലാ സമയവും കാണുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ കഴിവുള്ള സര്‍വ്വ ശക്തനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ഇബ്രാഹീം (അ) അവരെ ഉപദേശിച്ചു. എന്നാല്‍ അവരുടെ നിലപാടാകട്ടെ, </div><div><br /></div><div><span class="Apple-style-span" style="color:#666600;">അദ്ദേഹത്തിന്റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ ( സംഭവിക്കുകയില്ല. ) എന്റെ രക്ഷിതാവിന്റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ച് നോക്കാത്തത്?</span></div><div><span class="Apple-style-span" style="color:#666600;">നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍ ? ( പറയൂ; ) നിങ്ങള്‍ക്കറിയാമെങ്കില്‍.</span></div><div><span class="Apple-style-span" style="color:#666600;"><br /></span></div><div><span class="Apple-style-span" style="color:#666600;">വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടി കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.</span></div><div><span class="Apple-style-span" style="color:#666600;">ഇബ്രാഹീമിന് തന്റെ ജനതയ്ക്കെതിരായി നാം നല്കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.(ഖു:6:81-83)</span></div><div><br /></div><div>ഇബ്രാഹീം(അ) തന്റെ ജനതയിലേക്ക് തിരിഞ്ഞു, അദ്ദേഹം അവരെ യാഥാര്‍ത്ഥ്യത്തിലേക്ക് വിളിച്ചു. </div><div><br /></div><div><span class="Apple-style-span" style="color:#666600;">ഇബ്രാഹീമിന്റെ വൃത്താന്തവും അവര്‍ക്ക് നീ വായിച്ചുകേള്‍പിക്കുക</span></div><div><span class="Apple-style-span" style="color:#666600;">അതായത് നിങ്ങള്‍ എന്തൊന്നിനെയാണ് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന് തന്റെ പിതാവിനോടും, തന്റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം</span></div><div><span class="Apple-style-span" style="color:#666600;">അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു</span></div><div><span class="Apple-style-span" style="color:#666600;">അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത് കേള്‍ക്കുമോ?</span></div><div><span class="Apple-style-span" style="color:#666600;">അഥവാ, അവര്‍ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?</span></div><div><span class="Apple-style-span" style="color:#666600;">അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു ( എന്ന് മാത്രം )</span></div><div><span class="Apple-style-span" style="color:#666600;">അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും</span></div><div><span class="Apple-style-span" style="color:#666600;">എന്നാല്‍ അവര്‍ ( ബിംബങ്ങള്‍) എന്റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ് ഒഴികെ</span></div><div><span class="Apple-style-span" style="color:#666600;">അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍</span></div><div><span class="Apple-style-span" style="color:#666600;">എനിക്ക് ആഹാരം തരികയും കുടിനീര് തരികയും ചെയ്യുന്നവന്</span></div><div><span class="Apple-style-span" style="color:#666600;">എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്</span></div><div><span class="Apple-style-span" style="color:#666600;">എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്</span></div><div><span class="Apple-style-span" style="color:#666600;">പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന് എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന് - എന്റെ രക്ഷിതാവേ, എനിക്ക് നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ</span></div><div><span class="Apple-style-span" style="color:#666600;">പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ</span></div><div><span class="Apple-style-span" style="color:#666600;">എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെട്ടവനാക്കേണമേ</span></div><div><span class="Apple-style-span" style="color:#666600;">എന്റെ പിതാവിന് നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു</span></div><div><span class="Apple-style-span" style="color:#666600;">അവര്‍ ( മനുഷ്യര്‍ ) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ</span></div><div><span class="Apple-style-span" style="color:#666600;">അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം</span></div><div><span class="Apple-style-span" style="color:#666600;">കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ</span></div><div><span class="Apple-style-span" style="color:#666600;">( അന്ന് ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ് (ഖു:26:69-90)</span></div><div><span class="Apple-style-span" style="color:#666600;"> </span></div><div><div><br /></div><div><div><br /></div><div>ഈ ഭാഗങ്ങളൊന്നും തന്നെ ബൈബിളില്‍ കാണാന്‍ കഴിയില്ല, ഇങ്ങിനെ ഒരു ചരിത്രം ബൈബിളിലൂടെയുള്ളതുമല്ല-</div></div></div><div><br /></div><div><br /></div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com1tag:blogger.com,1999:blog-7712119633291376265.post-25167293556108828592010-04-22T16:35:00.000+04:002010-04-22T21:46:03.494+04:00അബ്രഹാമിന്റെ പശ്ചാത്തലം<div>മാനവ ചരിത്രം എത്ര കാലങ്ങള്‍ക്കപ്പുറമാണു തുടങ്ങിയിട്ടുള്ളത്. നമുക്ക് ഇന്നേവരെ ഒരു പഠനവും വ്യക്തമായ വിശദീകരണം നല്‍കുന്നില്ല, പക്ഷെ ബാബിലോണിയയിലോ അല്ലെങ്കില്‍ ഈജിപ്തിലോ ആണു ആദ്യത്തെ പുരാതനസംസ്കാരമെന്നതില് അഭിപ്രായ വ്യത്യാസമുണ്ട്. </div><div>ഈ വിഷയത്തിലുള്ള ആദ്യത്തെ പുസ്തകം ഞാന്‍ വായിക്കുന്നത് കേസരി ബാലകൃഷ്ണപിള്ളയുടെ ഇന്ത്യന്‍ മിത്തോളജിയെ കുറിച്ചുള്ള ഒരു പഠനത്തിലൂടെയാണ്. അന്ന് ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലമാണു. അതില്‍ ഭാരതീയ മിത്തുകളിലെ പല കഥാപാത്രങ്ങളും ലോകത്തിലെ മറ്റു മിത്തുകളിലെ കഥാപാത്രങ്ങളുമായുള്ള സാമ്യവും അവ വന്ന വഴികളെയെല്ലാം പ്രതിപാതിക്കുന്നുണ്ട്. അതില്‍ അദ്ദേഹം ഈ മിത്തുകളുടെയെല്ലാം ഉത്ഭവം കൊടുത്തിരിക്കുന്നത് ഈജിപ്ത് അഥവാ നൈല്‍ നദീതട സംസ്കാരത്തെയാണു. ഓര്‍മയില്‍ അവ ഏറെ ഇല്ല, പക്ഷെ- ചില വായനാ താത്പര്യങ്ങള്‍ ഉണ്ടാക്കി തന്ന ആ വായന എനിക്ക് നല്ലൊരു വഴികാട്ടിയാണു.</div><div>ഇന്ന് വിവരങ്ങള്‍ വിരലില്‍ നിന്നും ഞെക്കിയെടുക്കുമ്പോള്‍ അവ ബൈബിളിന്റെയും ഖുര്‍ആനിന്റെയും ചരിത്ര വായനയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ രസകരമായ അറിവുകളായി മാറുന്നു എന്ന് പറയാതെ വയ്യ. അത് വായനക്കാരന്റെ താത്പര്യം പോലെ രസകരവും അരസകരവുമായി മാറും.</div><div><br /></div><div>ഇന്ന് ഉത്ഗ്രഥനം ചെയ്ത് കണ്ടെത്തിയതില്‍ ഏറ്റവും പഴയ മാനവ-സമൂഹമെന്നത് <a href="http://en.wikipedia.org/wiki/Zagros_Mountains">സഗ്രോസ് മലയടിവാരത്തെ (Zagros Mountains )</a> ആര്‍ക്കിയോളജിക്കല്‍ പ്രദേശങ്ങളിലാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. ഇന്നത്തെ ഇറാന്-ഇറാക്ക് എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഈ സ്ഥലങ്ങളിലാണ്ഇവ നിലനില്‍ക്കുന്നത്. ആര്‍ക്കിയോളജി ശാസ്ത്രജ്ഞരുടെ ഖനിയായായാണ് ഇന്ന് ഈ സ്ഥലങ്ങള്‍ അറിയപ്പെടുന്നത്.</div><div><a href="http://www.mnsu.edu/emuseum/archaeology/sites/middle_east/zawichemishanidar.html">സാവി കെമി ഷാദിര്</a>, <a href="http://www.saradistribution.com/digingBeyondTheTigris.htm">കരീം ഷാഹിര്‍</a>, <a href="http://www.mnsu.edu/emuseum/archaeology/sites/middle_east/jarmosite.html">ജര്‍മോ </a>എന്നീ ആര്ക്കിഓളജിക്കല് സ്ഥലങ്ങളില്‍ നിന്നു വിലപ്പെട്ട വിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ജെര്മോയിലാണു ലോകത്തിലെ ആദ്യത്തെ കാര്‍ഷിക സമൂഹം എന്നു വിളിക്കപ്പെടുന്നത്, ഈ സമൂഹത്തിന് 7000 BC പഴക്കമുണ്ടെന്നാണ് മനസ്സിലാക്കുന്നത്.</div><div>മാത്രമല്ല ഇന്നേ വരെ കണ്ടെത്തിയ പഴയ മാനവ സമൂഹങ്ങളെല്ലാം തന്നെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണെന്നു കാണാം.</div><div>ഇത് മനുഷ്യോത്പത്തി തുടങ്ങുന്നത് ഈ പ്രദേശങ്ങളില്‍ നിന്നാണെന്ന വാദത്തിനു അടിത്തറ നല്കുന്നു.</div><div>ഇനി നരവംശ ശാസ്ത്രജ്ഞര്‍ നല്കുന്ന ഒരു കഥ മനുഷ്യന് ആദ്യം പ്രകൃതി ശക്തികളെ ആരാധിക്കാന്‍ തുടങ്ങി എന്നും പിന്നെ അത് ഏക ദൈവ വാദത്തിലേക്ക് എത്തി ചേര്‍ന്നു എന്നുമാണു. കഥ മെയ്യുന്നതില് ചിലപ്പോള്‍ ശാസ്ത്രവാദികള്‍ മുത്തശ്ശിമാരെയും പിന്നിലാക്കാറുണ്ട്. എന്നാല്‍ നമ്മുടെ മുമ്പില്‍ തന്നെയുള്ള ചിത്രമെടുക്കുക.</div><div>ഭാരതീയ ദര്‍ശനങ്ങളിലെ ഏറ്റവും പഴക്കം ചെന്ന വേദങ്ങളിലാണു ഏകദൈവത്തെ കുറിച്ച് കൂടുതല്‍ പരാമര്‍ശമുള്ളത്. 1700–1100 BC യിലാണു ഋഗ്വേദം രചിക്കപ്പെട്ടത് എന്നാണു പൊതുവെ കരുതുന്നത്. എന്നാല്‍ ഭാരതീയ സമൂഹത്തിലെ ബഹുദൈവ വിശ്വാസങ്ങള്‍ ഉള്‍കൊള്ളുന്ന രാമായണം 750-500 BCE യില്‍ രചിച്ചു എന്നാണു പണ്ഡിതമതം. സമൂഹത്തിന്റെ നരവംശ ശാസ്ത്ര നിഗമനങ്ങള്‍ ശരിയാവുകയായിരുന്നുവെങ്കില്‍ നേരെ തിരിച്ചാണുണ്ടാകേണ്ടിയിരുന്നത്.</div><div>പക്ഷെ, ചരിത്രത്തിലെ സംസ്കാരവിഷ്ടങ്ങളില് ബഹുദൈവാവശിഷ്ടങ്ങള് കൂടുതല്‍ കാണുവാനുള്ള കാരണം ഏകദൈവ വിശ്വാസങ്ങളില്‍ അങ്ങിനെ ഒരു പ്രതിമകളോ മറ്റോ ഇല്ല എന്നുള്ളതാണു. അതൊടൊപ്പം തന്നെ പിന്നീടുള്ള സമൂഹങ്ങളില്‍ ആധുനിക സമൂഹത്തില്‍ പോലും കാണുന്ന അവസ്ഥ ഏക ദൈവ വിശ്വാസത്തില്‍ നിന്നും ബഹുദൈവാരാധനയിലേക്ക് മാറുന്ന സമൂഹങ്ങളെയാണു.</div><div>അതാണു നൂഹ്(അ) ജനതയില്‍ നാം കണ്ടത്, അവര്‍ ആദ്യം ആരാധിക്കണം എന്നു കരുതിയിട്ടല്ല, അവരുടെ ജനതയിലുണ്ടായിരുന്ന നേതാക്കളുടെയും മഹാന്മാരുടെയും പ്രതിമകളെ നിര്‍മിച്ചത്, പക്ഷെ പിന്നീടത് ആരാധനയിലേക്ക് വഴുതി മാറുന്നതായാണു പ്രവാചക വചനം പഠിപ്പിക്കുന്നത്. ഹൂദിന്റെയും സാലിഹിന്റയെയും (അ) ജനതക്ക് ശേഷം ഇബ്രാഹീം നബിയുടെ സമൂഹത്തിലേക്കും ചരിത്രം വരുമ്പോള്‍ ഇതിന്റെ തുടര്‍ച്ച തന്നെ സംഭവിക്കുന്നു.</div><div>ബാബിലോണിയയിലാണു ഇബ്രാഹീം നബിയുടെ ജനനവും ആദ്യ ദൗത്യവും, അപ്പോള്‍ നമുക്കവിടെ നംറൂദിന്റെ ചരിത്രവും കാണാന്‍ കഴിയുന്നു.</div><div>ബാബേല്‍ ഉണ്ടായതിന്ന് ബൈബിളില്‍ ഒരു കഥയുണ്ട്. നാം മുമ്പ് പറഞ്ഞ ഭാഷ വച്ച് മനുഷ്യനെ ചിതറിച്ചപ്പോള്</div><div><span class="Apple-style-span" style="color: rgb(102, 0, 0); "><i>സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു. (ഉത്:11-9)</i></span></div><div>ഈ ചരിത്രം ഖുര്‍ആന്‍ പറയുന്നില്ല, കൂടാതെ നോഹയുടെ പുത്രപാരമ്പര്യത്തില്‍</div><div><i><span class="Apple-style-span" style="color:#660000;">കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന് ഭൂമിയില്‍ ആദ്യവീരനായിരുന്നു.</span></i></div><div><i><span class="Apple-style-span" style="color:#660000;">അവന് യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടുയഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരന് എന്നു പഴഞ്ചൊല്ലായി. </span></i></div><div>എന്നു ഉത്പത്തിയില്‍ പറയുന്നെങ്കിലും</div><div><i><span class="Apple-style-span" style="color:#660000;">അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്റെ പ്രവശേനങ്ങളില്‍വെച്ചു നിമ്രോദ് ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളില്‍ ചവിട്ടുമ്പോള്‍ അവന് നമ്മെ അവരുടെ കയ്യില്‍നിന്നു വിടുവിക്കും. (മിഖാ-5:6)</span></i></div><div>എന്നും ബൈബിളില്‍ കാണാം- ഇവിടെ നിമ്രോദ് ദേശമെന്നാണു പറയുന്നത്.</div><div>ഇവിടെ ബൈബിളിന്റെ അടിസ്ഥാനത്തില്‍ നിമ്രോദ് എന്നത് പിന്നീട് രാജവംശം സ്വീകരിച്ച നാമമായിരുന്നുവെന്ന് ധരിക്കുന്നതില്‍ തെറ്റില്ല, ഒരു ചരിത്ര വായനക്ക്.</div><div>ബൈബിള്‍ നോഹയുടെ പത്താം തലമുറയിലാണു അബ്രഹാമിനെ പറയുന്നത്, ഖുര്‍ആനില്‍ അങ്ങിനെ ഒരു തലമുറക്കഥ പറയുന്നില്ല.</div><div>അബ്രഹാമിന്റെ പിതാവിന്റെ പേര് തേരഹ് എന്ന് ബൈബിള്‍ പറയുമ്പോള്‍ പ്രവാചന് പഠിപ്പിക്കുന്നത് ഇബ്രാഹീം (അ) ന്റെ പിതാവിന്റെ പേര് ആസര്‍ എന്നാണു. </div><div>ഈ വിഷയങ്ങള്‍ ഒരു തര്‍ക്കത്തിനല്ല, ശ്രദ്ധയില്‍ കൊണ്ടുവരുന്നു എന്നു മാത്രം.</div><div>ബാബിലോൺ ബഹുദൈവതത്വ പ്രകാരം നിമ്രോദ്, ത്രയ ദൈവ സങ്കല്പത്തിലെ പിതാവിന്റെ നാമമായി ആരാധിക്കപ്പെട്ടതായ തെളിവുകളുണ്ട്. Nimrod, Semiramas, and Tammuz. എന്നിവരായിരുന്നു ബാബിലോണിയൻ ത്രിമൂർത്തി ദൈവങ്ങൾ- ഇത് സ്വഭാവികമായും ഭാരതീയ ദൈവ സങ്കല്പനങ്ങളോട് സാമ്യത പുലർത്തുന്ന കഥകൾ ഉൾകൊള്ളുന്നതാണു. പഴയ രാജാവിന്റെ കീർത്തനങ്ങൾ പിന്നീട് ആരാധനയുടെ തലത്തിലേക്ക് ഉയർന്നതാകാം.</div><div>ഖുര്‍ആന്‍ പറയുന്നതും നമ്രൂദ് സ്വയം ദൈവമാണെന്നു വാദിച്ചു എന്നാണ്.അവയെല്ലാം ചരിത്രം പറയുമ്പോള്‍ വ്യക്തമാക്കാം.</div><div>ഖുര്‍ആനിന്റെയും ബൈബിളിന്റെയും വെളിച്ചത്തില്‍ ഒരു കാര്യം വിശദീകരിക്കുമ്പോള്‍ അതിന്റെ ചരിത്ര പശ്ചാത്തലങ്ങള്‍ കൂടി കൊണ്ടു വരുന്നത് പഴയ പ്രവാചകന്മാരേക്കാള് ഈ ഭാഗം കൂടുതല്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട് എന്നതും ആധുനിക ചരിത്രത്തിലെ ചില അറിവുകള്‍ ഇവയുമായി ബന്ധപ്പെടുത്താവുന്നതുമാണ് എന്നതിനാലാണു.</div><div>ബൈബിളില്‍ അബ്രഹാമിന്റെ പിതാവിന്റെ പേര് തെരെഹ് എന്നു പറയുന്നുണ്ടെങ്കിലും അന്നത്തെ ഒരു സാമൂഹിക ചിത്രവും നല്‍കുന്നില്ല</div><div><i><span class="Apple-style-span" style="color:#660000;">24. നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ അവന് തേരഹിനെ ജനിപ്പിച്ചു.</span></i></div><div><i><span class="Apple-style-span" style="color:#660000;">25. തേരഹിനെ ജനിപ്പിച്ചശേഷം നാഹോര്‍ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. </span></i></div><div><i><span class="Apple-style-span" style="color:#660000;">26. തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന് അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു. </span></i></div><div><i><span class="Apple-style-span" style="color:#660000;">27. തേരഹിന്റെ വംശപാരമ്പര്യമാവിതുതേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന്‍ ലോത്തിനെ ജനിപ്പിച്ചു. </span></i></div><div><i><span class="Apple-style-span" style="color:#660000;">28. എന്നാല്‍ ഹാരാന്‍ തന്റെ ജന്മദേശത്തുവെച്ചു, കല്ദയരുടെ ഒരു പട്ടണമായ ഊരില്‍വെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി. </span></i></div><div><i><span class="Apple-style-span" style="color:#660000;">29. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യെക്കു സാറായി എന്നും നാഹോരിന്റെ ഭാര്യെക്കു മില്‍ക്കാ എന്നും പേര്. ഇവള് മില്‍ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകള്‍ തന്നെ. </span></i></div><div><i><span class="Apple-style-span" style="color:#660000;">30. സാറായി മച്ചിയായിരുന്നു; അവള്‍ക്കു സന്തതി ഉണ്ടായിരുന്നില്ല. </span></i></div><div><i><span class="Apple-style-span" style="color:#660000;">31. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന് ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു. </span></i></div><div><i><span class="Apple-style-span" style="color:#660000;">32. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്‍വെച്ചു മരിച്ചു. (ഉത്:11)</span></i></div><div>ഇന്ന ആളുടെ മകന് ഇന്ന ആള്, അയാളുടെ മകന് ഇന്ന ആള് എന്ന കഥ പറച്ചിലിന്നപ്പുറം എന്തുകൊണ്ട് ദൈവം പ്രവാചകന്മാരെ തിരഞ്ഞെടുക്കുന്നു, അവരുറ്റെ ദൗത്യമെന്ത് എന്നതെല്ലാം ബൈബിളില്‍ പരതിയാല്‍ ഇവിടെയൊന്നും ഒന്നുമില്ല എന്നതാണു സത്യം.</div><div><br /></div><div>ഖുര്‍ആനിലെ ഇബ്രാഹീം(അ)യുടെ ചരിത്രം തുടങ്ങുന്നത് ഇങ്ങിനെ----</div>കാട്ടിപ്പരുത്തിhttp://www.blogger.com/profile/15949327311236899001noreply@blogger.com10