Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Monday, December 13, 2010

ഇസ്ലാമിന്റെ സുവര്‍ണ്ണകാലവും ക്രൈസ്തവതയുടെ ഇരുണ്ട കാലവും

അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും കണ്ണുകളിലൂടെയാകുമ്പോള്‍ മുസ്ലിം നാഗരികതയുടെ ചിത്രം എത്ര മാത്രം വികലമായി ചിത്രീകരിക്കാനാകും എന്നതിനു കാളിദാസന്റെ   ഇസ്ലാമിന്റെ സുവര്‍ണ്ണകാലം എന്ന പോസ്റ്റ് മാത്രം വായിച്ചാല്‍ മതി. വെറുപ്പിന്റെ ശക്തി അപാരം എന്നു മാത്രമാണ് പോസ്റ്റിനെ കുറിച്ച് ഒറ്റവാക്കില്‍ പറയുന്നുള്ളൂ.

പക്ഷെ മുസ്ലിം നാഗരികതയുടെ ചരിത്ര പശ്ചാത്തലവും സാമൂഹിക ചിത്രവും ചില വായനക്കാര്‍ക്കെങ്കിലും താത്പര്യമുണ്ടാക്കുമെന്ന അടിസ്ഥാനത്തിലാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. മാത്രമല്ല, ചില സുഹൃത്തുക്കള്‍ ഈ പോസ്റ്റിലെ ചില ആരോപണങ്ങളെ കുറിച്ച് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ ഒരു പോസ്റ്റിനു പ്രസക്തിയുണ്ടെന്ന് തോന്നുകയും ചെയ്തു.

മുസ്ലിം നാഗരികതയുടെ ചരിത്രം രേഖപ്പെട്ട ചരിത്രമാണ്. അതിനാല്‍ തന്നെ വീണ്ടുമൊരു പകര്‍ത്തിയെഴുത്തിനേക്കാള്‍ ഈ പോസ്റ്റില്‍ ഞാനുദ്ദേശിക്കുന്നത് ചരിത്ര പശ്ചാത്തലത്തെ പരിചയപ്പെടുത്തുകയാണു. മുസ്ലിം ഭരണകാലത്തെ ശാസ്ത്ര-സമൂഹിക-സാമ്പത്തിക പുരോഗതി ഒരു ചരിത്ര സത്യമെന്നിരിക്കെ, നിരവധി പഠനങ്ങളും രേഖകളും നിലവിലുണ്ടെന്നിരിക്കെ വീണ്ടുമൊരു പോസ്റ്റിനു വലിയ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. അതിനാല്‍ തന്നെ മുസ്ലിം ഭരണ കാലഘട്ടത്തിലെ ഓരോ ആളുകളുടെ പേരും അവരുടെ സംഭാവനകളും ഈ പോസ്റ്റിന്റെ വിഷയമാവില്ല. ആ രീതിയിലുള്ള ഒരു വായന ആവശ്യമുള്ളവര്‍ക്ക് പി.ടി.യുടെ ലിങ്ക് ഉപകരിക്കുകയും ചെയ്യും. പലപ്പോഴും ചരിത്രവായനകള്‍ വര്‍ത്തമാനത്തിന്റ കണ്ണുകളിലൂടെയാകുന്നു എന്നത് ശരിയായ ചിത്രം നല്‍കാന്‍ സഹായകമാകുന്നില്ല. അതിനാല്‍ ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ എതിര്‍‌വായനയാണു നല്‍കുന്നത്.  കൂടുതല്‍ വായനക്ക് താഴെ പരാമർശിക്കുന്ന പിടി  കുഞ്ഞിമുഹമ്മദിന്റെയും  ഡോ. മുഹെമ്മദലിയുടെയും  പോസ്റ്റുകള്‍ വായിക്കുക

മുസ്ലിം നാഗരികതെയുകുറിച്ച് ബ്ലോഗില്‍ വന്ന ചില പോസ്റ്റുകളും കമെന്റുകളും ചര്‍ച്ചക്കെടുക്കുമ്പോള്‍ ഇതേ രീതിയില്‍ മറ്റൊരു പോസ്റ്റ് ഈ വിഷയത്തില്‍ ഞാന്‍ കുറിച്ചിട്ടുണ്ട്. അത് കൂടി വായിക്കാന്‍ താത്പര്യപ്പെടുന്നു.

മാത്രമല്ല കാളിദാസന്‍ തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ച ഡോ. മുഹെമ്മദ് അലിയാകട്ടെ കേരളത്തിലെ അറിയപ്പെടുന്ന ഒരു നിരീശ്വരവാദിയും അത്തരത്തിലുള്ള നിരവധി പുസ്തകങ്ങളുടെ കര്‍‌ത്താവുമാണു. അദ്ദേഹം തന്റെ ബ്ലോഗില്‍ തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങിനെ. I am a psychiatrist and I am a Marxist. Because I am a Marxist I need not say that I do not believe in any religion. I am interested in evolution and history of religions. I am a writer in Malayalam. മറ്റൊരു വ്യക്തിയായ പി.ടി.കുഞ്ഞിമുഹമ്മെദ് അറിയപ്പെടുന്ന ഇടതു പക്ഷ സഹയാത്രികനും.

ഈ രണ്ട് വ്യക്തികളും തങ്ങളുടെ ലേഖനത്തില്‍ മുസ്ലിം നാഗരികതയെ കാണുന്നത് ചരിത്രത്തിന്റെ വീക്ഷണത്തില്‍ നിന്നാണ്. അതെല്ലാതെ ഒരു മതകീയ വീക്ഷണത്തില്‍ നിന്നല്ല. അതിനാലാണ് ഡോ. മുഹെമ്മദലി ഇസ്ലാമിനെ നിരാകരിക്കുമ്പോഴും  യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും എന്നും

പി.ടി. കുഞ്ഞിമുഹമ്മദ് ഈ ചിന്തകരൊന്നും ഒരു തരത്തിലും ദൈവ വിശ്വാസമില്ലാത്തവരായിരുന്നില്ല. ഈ കാല ഘട്ടത്തില്‍ ലോകത്തെ നയിച്ച ബഹുഭൂരിപക്ഷം ആളുകളും മത ഭക്തരായിരുന്നു. എന്നും എഴുതേണ്ടി വരുന്നത്. അതല്ലാതെ ഇസ്ലാമിക പ്രബോധത്തിനൊരു മുതല്‍കൂട്ടാകട്ടെ എന്ന രീതിയിലെ ഒരു പരാമര്‍ശമല്ല അവരില്‍ നിന്നും ഉണ്ടാകുന്നത്.

ചരിത്ര സത്യങ്ങളെ  തിരസ്കരിക്കുക രോഗാതുരമായ മനസ്സിന്റെ ലക്ഷണമാണു. സമൂഹത്തിലെ എല്ലാ നാഗരികതയുടെയും ചരിത്രത്തില്‍ അതിന്റെ ഉയര്‍ച്ചയുടെയും തകര്‍ച്ചയുടെയും ചിത്രമുണ്ട്. അതിന്റെ കാരണങ്ങളും. ഈ കാരണങ്ങള്‍ പഠന വിധേയമാക്കുന്ന ചരിത്ര വിദ്യാര്‍ത്ഥി അതില്‍ നിന്നും പാഠങ്ങല്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് ഗുണപരമായ അംശം.

മുസ്ലിം നാഗരികതയുടെ ചരിത്രം ആധുനിക ചരിത്രത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഊഹങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യങ്ങളാണു ചരിത്രങ്ങളിലുള്ളത്.

മുസ്ലിം നാഗരികതും മറ്റു നാഗരികതകളും.

ഇനി മുസ്ലിം നാഗരികത മറ്റനേകം നാഗരികതകളിലൊന്ന് എന്ന ഒരു സ്ഥാനം മാത്രമാണോ അലങ്കരിക്കുന്നത്. അതല്ല അത് മറ്റു നാഗരികതകളില്‍ വ്യതിരിക്തമാകുന്ന കാര്യങ്ങളെന്ത്?

 1. ലോകത്തിലെ മറ്റ് നാഗരികതകളില്‍ നിന്ന് പ്രധാനമായും ഇതിനെ മാറ്റി നിര്‍ത്തുന്നത് വ്യാപനത്തിന്റെ വേഗതയാണ്. അഗസ്റ്റസ് തുടക്കം കുറിച്ച റോമന്‍ സാമ്രാജ്യത്തിന്റെ വളര്‍ച്ച അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയത് എഴുനൂറ് വര്‍ഷങ്ങള്‍ കൊണ്ടാണ്.
അലക്സാണ്ടര്‍ ചകൃവര്‍ത്തിയുടെ സാമ്രാജ്യം അറേബ്യന്‍ സാമ്രാജ്യത്തിന്റെ ചെറിയൊരംശം മാത്രം.
മഹത്തായ റോമന്‍ സാമ്രാജ്യത്തെ ആയിരം വര്‍ഷത്തോളം അതിജീവിച്ച പേര്‍ഷ്യന്‍ സാമ്രാജ്യം മുസ്ലിങ്ങള്‍ക്ക് കീഴടങ്ങുന്നത് പത്തു വര്‍ഷത്തിന്റെ കാലയളവില്‍.  ലോകത്തില്‍ ഇങ്ങിനെയൊരത്ഭുതം ഇതിന്റെ മുമ്പോ പിന്നെയോ ഉണ്ടായിട്ടില്ല.

2. അറബ് സമൂഹം ഒരിക്കലും ഇസ്ലാമിനു മുമ്പ് ഒരു സ്ഥിരമായ രാഷ്ട്രീയ ലക്ഷ്യമുള്ള സമൂഹമായിരുന്നില്ല. അവരുടെ യുദ്ധം ഗോത്ര യുദ്ധങ്ങള്‍ മാത്രമായിരുന്നു. കവികളായിരുന്ന അവര്‍ സ്വപ്നജീവികളും നാടോടികളുമായിരുന്നു. നീണ്ടയാത്രകള്‍ സ്ഥായിയായ രാഷ്ട്രസ്വഭാവമുള്ള ഒരു സമൂഹമാക്കി അവരെ പരിവര്‍ത്തിപ്പിച്ചിരുന്നില്ല. വ്യാപാരികളായിരുന്ന അവര്‍ രാഷ്ട്രീയക്കാരേ ആയിരുന്നില്ല. അങ്ങിനെയുള്ള ഒരു സമൂഹം ഒരു നൂറ്റാണ്ട് കൊണ്ട് ആയിരങ്ങളോളം വര്‍ഷം പഴക്കമുള്ള റോമക്കാരെ, പേര്‍ഷ്യക്കാരെ, കീഴടക്കി പാശ്ചാത്യ തുര്‍ക്കിയെ അധീനതയിലാക്കി, ഇന്ത്യ വരെ വ്യാപിച്ചു, ആഫ്രിക്ക ഭരിച്ച ശക്തിയായ ഒരത്ഭുതം രണ്ടാമത്തേത്. ചരിത്രത്തില്‍ ഇതിനു സമാനമായ മറ്റൊന്ന് കാണിക്കാനാകുമോ?

3. ചരിത്രം മറ്റു നാഗരികതകളില്‍ നിന്ന് മുസ്ലിം നാഗരികതെ വ്യതിരക്തമാക്കുന്നത് അതിന്റെ തകര്‍ച്ചയുടെ കാല ദൈര്‍ഘ്യമാണു. റോമനും പേര്‍ഷ്യയുമെല്ലാം ദശകങ്ങള്‍ കൊണ്ടാണു തകര്‍ന്നതെങ്കില്‍ സംസ്കാരം എന്ന രീതിയില്‍ ഇന്നും ഇസ്ലാമിനെ തൂത്തെറിയാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയമായും ഇന്നും മുസ്ലിം ഭരണ പ്രദേശങ്ങള്‍ മുസ്ലിം ഭരണാധികളുടെ അധീനതയില്‍ തന്നെ.

ഇവയെല്ലാം മറ്റു നാഗരികതകളില്‍ നിന്നും മുസ്ലിം നാഗരികതയെ മാറ്റി നിര്‍ത്തുന്ന ഘടകങ്ങളാണു.

ഈ ചരിത്രപശ്ചാത്തലം മനസ്സിലാക്കുന്ന ഒരാള്‍ക്ക് പ്രവാചകന്റെ കാലത്ത് വളരെ കുറഞ്ഞ പ്രദേശങ്ങള്‍ മാത്രമേ ഇസ്ലാമിന്നാധിപത്യമുണ്ടായിരുന്നുള്ളൂ, പിന്നീട് കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ നാഗരികത ഇസ്ലാമില്‍ സ്വാധീനം ചെലുത്തി എന്ന കാളിദാസന്റെ പ്രസ്ഥാവന ഓക്കാനമുണ്ടാക്കും. നാഗരികത എന്ത് എന്നതിന്റെ ബാലപാഠം പോലും മനസ്സിലാക്കാതെ ഇങ്ങിനെയെല്ലാം എഴുതുകയും അതിന്നു കയ്യടിക്കുന്ന കമെന്റുകാരെയും കാണുമ്പോള്‍ കഷ്ടം തോന്നുന്നു.

സംസ്കാരം എന്നും കൊടുക്കല്‍ വാങ്ങലുകളാണു. അതിനെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഒരു ചിന്താധാരയെ വേറിട്ട് നിര്‍ത്തുന്നത്. ഇസ്ലാം അതു നല്‍കി എന്നത് തന്നെയാണു സത്യവും. ഉദാഹരനത്തിനു പേര്‍ഷ്യയില്‍ നിന്നു തന്നെയാണു മുസ്ലിം നാഗരികതയിലേക്ക് വാസ്തുവിദ്യ വരുന്നത്. തത്വ ചിന്തകള്‍ക്ക് തുടക്കം കുറിക്കുന്നത് റോമില്‍ നിന്ന്. പക്ഷെ അവയെല്ലാം ഉള്‍കൊള്ളാന്‍ കഴിയുന്ന ആത്മീയ ചൈതന്യം അറബിന്റെ സ്വന്തം തന്നെ.

ഇന്നത്തെ ഒമാന്‍, യെമന്‍, സൌദി അറേബ്യ, യു എ ഇ, ഖത്തര്‍, ബഹറിന്‍, കുവൈറ്റ് തുടങ്ങിയവയായിരുന്നു അന്നത്തെ അറേബ്യ. ഇവിടെ മാത്രമേ അറബി ഭാഷയുണ്ടായിരുന്നുള്ളു.

കാളി ചരിത്രം തുടങ്ങിയാല്‍ ഇങ്ങിനെ ചില ഗുണങ്ങളുണ്ട്. പുതിയ പുതിയ വിവരങ്ങള്‍ ബ്ലോഗ് വായനക്കാര്‍ക്ക് കിട്ടും- ഈ പരാമര്‍ശങ്ങളെ കുറിച്ചൊന്നും തന്നെ ഇനി ഒരു മിണ്ടാട്ടവമുണ്ടാകില്ല. അറബി സെമെസ്റ്റിക്‍ ഭാഷകളിലെ ഏറ്റവും പ്രായം കുറഞ്ഞ ഭാഷയായിട്ടാണു ഗണിക്കുന്നത്. അരാമിക്‍, ഉഗാരിറ്റ് ,ഹിബ്രു എന്നീ ഭാഷകള്‍ ഉള്‍പ്പെടുന്ന കുടുമ്പത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ന് ഉപയോഗിക്കുന്ന ഭാഷയാണു അറബിക്. ഇന്നത്തെ ഇറാക്ക്, ജോര്‍ദ്ദാന്‍, സിറിയ തുടങ്ങി സൗദി വരെയുള്ള ഭാഗങ്ങളില്‍ BC-6-നൂറ്റാണ്ട് മുതല്‍ പുരാതന അറബിക് ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. ( Woodard, Roger D. Ancient Languages of Syria-Palestine and Arabia. p 180
 M. C. A. Macdonald, "Reflections On The Linguistic Map Of Pre-Islamic Arabia", Arabian Archaeology And Epigraphy, 2000, Volume 11, p. 50 and 61)

ഇതെല്ലാം മറച്ചുവച്ച്  ഇന്നത്തെ ഇറാക്ക്, സിറിയ, ജോര്‍ദ്ദാന്‍, പാലസ്തീന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ ഭാഷ അറബിയായിരുന്നില്ല എന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രസ്ഥാവിക്കാന്‍ അപാര തൊലിക്കട്ടി തന്നെ വേണം.

ഭരിക്കുന്നവര്‍ അറബി ഭാഷ ഔദ്യോഗിക ഭാഷയാക്കിയതുകൊണ്ട് ഇവിടങ്ങളിലെ വ്യവഹാര ഭാഷ അറബിയായി. അങ്ങനെ ഇവരൊക്കെ അറബികള്‍ എന്ന മുദ്ര പേറേണ്ടിയും വന്നു. ചരിത്രത്തിലെ വേറൊരു ജനതക്കും ഇതുപോലെ ഒരു ഗതികേടുണ്ടായിട്ടില്ല. ഇംഗ്ളീഷുകാര്‍ ലോകത്തിന്റെ പല ഭാഗത്തും അധിനിവേശം നടത്തി അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നു. അമേരിക്ക ക്യാനഡ, ഓസ്റ്റ്രേലിയ, ന്യൂ സിലാണ്ട് ഇന്നിവിടങ്ങളിലെ ഭാഷ ഇംഗ്ളീഷുമാക്കിയിരുന്നു. പക്ഷെ അവിടത്തുകാരെ ആരും ഇംഗ്ളീഷുകാര്‍ എന്നു വിളിക്കാറില്ല. അറബികള്‍ അധിനിവേശം നടത്തിയ സ്ഥലങ്ങളിലെ ജനങ്ങളെയാണവര്‍ അറബികളാക്കി സുന്നത്തു നടത്തിയത്.

സത്യത്തിലിതു വായിച്ച് കാളിദാസനോട് സഹതാപം തോന്നുന്നു. യേശുവിന്റെ കാലത്ത് ജെറൂസലം ഭരിച്ചിരുന്നത് റോമക്കാരായിരുന്നു. അന്ന് ജെറൂസലേമിന്റെ ഔദ്യോഗിക ഭാഷ ഗ്രീക്ക് ആയിരുന്നു, ഭരണ സൗകര്യത്തിനായി ഔദ്യോഗിക ഭാഷ സ്വീകരിക്കുക എന്നത് ഒരു പാതകമല്ലല്ലോ, പിന്നെ അറബി സംസാരിച്ചത് കൊണ്ട് മാത്രം തങ്ങളുടെ ജനങ്ങളെ അറബികള്‍ എന്നു വിളിച്ച പാതകമാണു പ്രശ്നം. കാളീ, വ്യവാസായ വിപ്ലവത്തിനു ശേഷം പല രാജ്യങ്ങളും പാശ്ചാത്യര്‍ തങ്ങളുടെ ഭാഗമാക്കിയപ്പോള്‍ അവിടത്തെ ജനങ്ങളേക്കാള്‍ അവര്‍ക്ക് താത്പര്യം വിഭവങ്ങള്‍ മാത്രമായിരുന്നു. അതിനാല്‍ തങ്ങളുടെ മേല്‍ക്കോയ്മയുടെ ഭാഗമായാണു അവര്‍ മറ്റുള്ളവരെ തങ്ങളുടെ പദവിയിലേക്കുയര്‍ത്താതിരുന്നത്. എന്നാല്‍ മുസ്ലിങ്ങളാല്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളിലുള്ളവരാകട്ടെ ഇങ്ങിനെ ഒരു രണ്ടാം പൗരന്മാരായല്ല ജീവിച്ചിരുന്നത്. അമേരിക്കയിലെ അടിസ്ഥാന ജനവിഭാഗം റെഡിന്ത്യന്‍സിനെ കുറിച്ചുള്ള ചരിത്രം ഒന്നു വായിക്കുക. എന്നിട്ട് നമുക്ക് അറബികളുടെ കാടത്തം എന്നെല്ലാം മുദ്ര കുത്താം.

അറേബ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗക്കാര്‍ എന്ന അര്‍ത്ഥത്തിലാണു അറബുകള്‍ എന്ന പേരില്‍ ചരിത്രകാരന്മാര്‍ വിളിച്ചിട്ടുള്ളത്. മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴിലായിരുന്നു മുസ്ലിംകളും മുസ്ലിങ്ങളുമല്ലാത്ത ശാസ്ത്രജ്ഞരും കലാകാരന്മാരും പുഷ്പ്പിച്ചു നിന്നിരുന്നത്. എല്ലാവരെയും പിടിച്ച് മതപ്പരിവര്‍ത്തനം നടത്തുമ്പോള്‍ ഇവരെ മാത്രം ഒഴിവാക്കിയിരുന്നത് എന്തു കൊണ്ടായിരുന്നാണാവോ?


അറേബ്യക്ക് ചുറ്റിലുമുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം തന്നെ വികാസം പ്രാപിച്ച നാഗരികതകളുണ്ടായിരുന്നെന്നു കാളി ചരിത്രമോതുന്നു.

അതിനും നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കം ​മുന്നേ അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങളിലെ ജനത നാഗരികരായിരുന്നു. മിസൊപ്പൊട്ടേമിയയിലും, ബാബിലോണിയയിലും,സുമേറിയയിലും, അസ്സീറിയയിലും, യഹൂദിയയിലും, ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്. 

ചരിത്രത്തെ ഇങ്ങിനെ വ്യഭിചരിക്കുന്നത് കാണുമ്പോള്‍ സങ്കടം എന്ന് പറയാനേ കഴിയുന്നുള്ളൂ. റോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം വിശദമായി ലഭിക്കുമെന്നിരിക്കെ ഏഴാം നൂറ്റാണ്ടില്‍ റോമിന്റെ അവസ്ഥയെന്തെന്ന് മനസ്സിലാക്കിയിട്ടു പോരെ ഈ ചരിത്രമെഴുത്ത്. ഏറ്റവും ചുരുങ്ങിയത് ഗിബ്ബന്റെ Decline and Fall of the Roman Empire ഒന്നു മറിച്ച് നോക്കുക. നാഗരികത മുമ്പ് നില നിന്നിരുന്നത് കൊണ്ട് മാത്രം ഒരു പ്രദേശവും ഉന്നതി പ്രാപിക്കുന്നില്ല. അതിന്റെ ഗുണ ഫലങ്ങള്‍  നിലനിര്‍ത്താനാകുന്നില്ലെങ്കില്‍. ഏഴാം നൂറ്റാണ്ടില്‍ അറേബ്യക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ എത്ര സാംസ്കാരിക-ശാസ്ത്ര മുന്നേറ്റങ്ങലുണ്ടായിരുന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നുവെങ്കില്‍ ഈ വാദത്തിനു പ്രസക്തിയുണ്ടാകുമായിരുന്നു.

അബ്ബാസിയ ഭരണകൂടം ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരു കുതിച്ചു ചാട്ടം നടത്തി എന്നു പറയുന്നതിന്നര്‍ത്ഥം അതിനു മുമ്പുള്ളവര്‍ ഒന്നും ചെയ്തില്ല എന്നല്ല. മറിച്ച് പ്രവാചകന്‍ മുതല്‍ നാലു ഖലീഫമാരും അമവികളും പാകപ്പെടുത്തിയ വിത്തുകളെറിഞ്ഞത് പുഷ്കരമാക്കിയ സാഹചര്യത്തിലേക്ക് ഫലം ലഭിച്ചത് അബ്ബാസികള്‍ക്കായിരുന്നുവെന്നു മാത്രം. ഹിജ്റ 132 ല്‍ ആദ്യത്തെ അബ്ബാസി ഖലീഫ സ്ഥാനമേല്‍ക്കുമ്പോള്‍ സാമ്രാജ്യങ്ങളുടെ ചരിത്രത്തില്‍ അതൊരു വലിയ കാലയളവല്ല. അബ്ബാസികളുടെ കാലത്തെ ശാസ്ത്ര-തത്വ ചിന്തകളിലെ കുതിപ്പിന്റെ പ്രധാന കാരണം അപ്പോഴേക്കും മുസ്ലിം സാമ്രാജ്യം അതിന്റെ വിസ്തൃതിയിലെത്തിയിരുന്നു എന്നതായിരുന്നു. മാത്രമല്ല, നിലവിലുള്ള യുദ്ധ സമീപനമായിരുന്നില്ല മുസ്ലിങ്ങള്‍ അനുവര്‍ത്തിച്ചിരുന്നത്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്ന സിവിലിയന്മാര്‍ പൂര്‍ണ്ണ സുരക്ഷിതരായിരുന്നു. പിടിച്ചെടുക്കപ്പെടുന്ന പ്രദേശങ്ങള്‍ ചുട്ടുകരിക്കുന്ന രീതിയും ഇല്ലാതാക്കി. ഇത് രാഷ്ട്ര പുനര്‍ നിര്‍മ്മാന പ്രക്രിയയെ സഹായിച്ചു.  അതിനാല്‍ ജനങ്ങലുടെ പിന്തുണയാര്‍ജ്ജിക്കാന്‍ മുസ്ലിം ഖലീഫമാര്‍ക്ക് കഴിഞ്ഞിരുന്നു.

അബ്ബാസിയ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭന്‍ ആര്?

കാളിക്കുത്തരമുണ്ട്. ഏഴാമനായ അല്‍ മമൂന്‍- പ്രശസ്തരായ ഹാറൂന്‍ റഷീദ് അടക്കമുള്ള പ്രമുഖരെ ഒഴിവാക്കി ഏറ്റവും പ്രാഗത്ഭ്യം മ‌അമൂനിനു നല്‍കാനുള്ള കാരണം കാളിക്ക് മു‌അ‌-ത്തിസില എന്ന മുസ്ലിം ചിന്താധാരയെ പരിചയപ്പെടുത്തുന്നതിന്നു വേണ്ടിയായിരുന്നു. കാരണം കാളിക്ക് ചിലത് വിക്കിപീഡിയയില്‍ നിന്നും കിട്ടിയിട്ടുണ്ട്. അപ്രകാരം മാമൂന്‍ ഖുര്‍‌ആന്‍ എഴുതിയതാണ് സൃഷ്ടിയല്ല എന്ന് വാദിക്കുന്ന മു‌അതലസ വിഭാഗക്കാരനായിരുന്നുവെന്ന് കാളീ വാദം.

മുഅതസില-

കാളിയെപോലെയുള്ളവര്‍ മനസ്സിലാക്കേണ്ട ചില  വസ്തുതകളുണ്ട്. അതിലെ പ്രധാനപ്പെട്ടത് ഏത് മതവിഭാഗങ്ങല്‍ക്കുള്ളിലെ ചര്‍ച്ചകളാകട്ടെ, അവ ഉദ്ധരിക്കുമ്പോള്‍ കുറച്ചു കൂടി സൂക്ഷ്മമായി പഠിക്കുവാന്‍ ശ്രമിക്കുക എന്നതാണു. അതെല്ലെങ്കില്‍ ഇത് പോലെയുള്ള അബദ്ധങ്ങള്‍ എഴുന്നള്ളിക്കേണ്ടിവരും. മു‌അതസലികള്‍ പാരമ്പര്യ വിശ്വാസത്തില്‍ നിന്ന് മാറി പല തത്വചിന്തകളും ഉള്‍കൊണ്ടിരുന്നു എന്നത് ശരിയാണു. ലോകത്തിലെ എല്ലാ തത്വശാസ്ത്രങ്ങള്‍ക്കും ചിന്താധാരകള്‍ക്കും അതുണ്ടായിട്ടുണ്ട്.  പക്ഷെ അവര്‍ ഒരിക്കലും തന്നെ ഖുര്‍‌ആന്‍ എഴുതപ്പെട്ടതാണെന്ന് വാദിച്ചിട്ടില്ല.  മുസ്ലിം ലോകത്ത് അങ്ങിനെ ഒരു വാദം ഒരു കാലത്തും ഉണ്ടായിട്ടുമില്ല. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഖുര്‍‌ആന്‍ അനാദിയാണോ ദൈവ സൃഷ്ടിയാണോ എന്നായിരുന്നു മുഅതസലികളും പാരമ്പര്യവാദികളും തമ്മിലുള്ള  പ്രശ്നം. അതല്ലാതെ Mutazilah   വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല  എന്നതല്ല. തികച്ചും മതകീയമായ താത്വിക പ്രശ്നം കൂടുതല്‍ ഞാന്‍ വിശദീകരിക്കുന്നില്ല. അത് ക്രൈസ്തവതയില്‍ നടന്ന മറിയമിന്റെ ദിവ്യത്വവുമായി ഉണ്ടായിരുന്ന ചര്‍ച്ചയുമായി സാമ്യം പുലര്‍ത്തുന്നു. ദൈവപുത്രന്റെ അമ്മ ദിവ്യയാണോ എന്ന ഒരു ചര്‍ച്ച പുരാതന ക്രൈസ്തവ തര്‍ക്കങ്ങളില്‍ ഒന്നായിരുന്നു.

ഈ തര്‍ക്കമാണ് കാളി  Mutazilah   വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല എന്നത് എന്നു തട്ടി വിടുന്നത്.

മു‌അതസിലക്കാര്‍ ഖുര്‍‌ആന്‍ ദൈവത്തില്‍ നിന്നു തന്നെ എന്നായിരുന്നു കരുതിയിരുന്നത്. അതെല്ലാതെ മനുഷ്യനാല്‍ എഴുതപ്പെട്ടതാണെന്ന് വാദിച്ചിട്ടേ ഇല്ല. ഖുർ‌ആൻ മനുഷ്യനാൽ എഴുതപ്പെട്ടതാനെന്ന വാദം ഇസ്ലാമിക ചരിത്രത്തിലേ ഉണ്ടായിട്ടില്ല. ഇക്കാര്യം അറിയാതെ കാളി പല ഭാഗങ്ങളിലും അബ്ബാസിയ കാലഘട്ടത്തിലെ ഭരണാധികാരികള്‍ മുസ്ലിങ്ങളായിരുന്നില്ല എന്ന രീതിയില്‍ വിഷയം അവതരിപ്പിക്കുന്നുണ്ട്. വിവരക്കേട്.

അല്‍ മ‌അമൂന്‍ അബ്ബാസിയ കാലഘട്ടത്തിലെ തത്വജ്ഞാനിയായ ഭരണാധികാരിയായിരുന്നു. എന്നാല്‍ ഭരണരംഗത്ത് പരാജയപ്പെട്ട ഒരു ഭരണാധികാരിയായിരുന്നു അയാൾ. ശാസ്ത്ര രം‌ഗത്ത് പല സംഭാവനകള്‍ അര്‍പ്പിച്ചു  അദ്ദേഹത്തിന്റെ കാലത്ത് ലോകത്തിലെ പല ഭാഗങ്ങലില്‍ നിന്നും ശാസ്ത്രജ്ഞർ  അദ്ദേഹത്തിന്റെ പിതാവിനാൽ സ്ഥാപിച്ച സയന്‍സ് അക്കാദമിയിലേക്ക് ഒഴുകിയെത്തി. ലൂക്കിന്റെ പുത്രന്‍ കൊസ്റ്റൊ ഗ്രീക്ക് സിറിയക്ക് ഭാഷയില്‍ നിന്നും യഹ്യബ്നു ഹാറൂന്‍ പേര്‍ഷ്യയില്‍ നിന്നും ബ്രാഹ്മനനായ ദുബാന്‍ സംസ്കൃതത്തില്‍ നിന്നും ഗ്രന്ഥങ്ങല്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യാന്‍ നേതൃത്വം നല്‍കി. പക്ഷെ അദ്ദേഹത്തിന്റെ കാലത്ത് ബഗ്ദാദില്‍ കലാപം പടരുമ്പോള്‍ കൊട്ടാരത്തില്‍  അരിസ്റ്റോട്ടിലിന്റെയും പ്ലൂട്ടോയുടെയും സിദ്ധാന്തങ്ങളില്‍  നടന്ന സം‌വാദങ്ങളിലായിരുന്നു. ഭരണകാര്യങ്ങളേക്കാള്‍ അദ്ദേഹത്തിനു താത്പര്യം തത്വ ചിന്തകളോടായിരുന്നു. ഒരു നല്ല മത പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം.

മുസ്ലിം ഭരണകാലത്ത് ജീവിച്ചിരുന്ന ശാസ്ത്രജ്ഞരും തത്വ ചിന്തകരുമെല്ലാം മുസ്ലിങ്ങളായിരുന്നില്ല. ഇത് അബ്ബാസികളുടെ കാലത്ത് തുടങ്ങിയതല്ല. അമവീ കാലഘട്ടത്തിലെ പ്രഥമ ഖലീഫ മുആവിയ്യയുടെ സമകാലികനായിരുന്ന വിശുദ്ധയോഹന്നാന്‍ (സെന്റ് ജോണ്‍) സാരസന്മാരുമായി സം‌വാദമെന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയും ഖുര്‍‌ആനിലൂടെ യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുവാന്‍ ശ്രമീക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രധാന കാരണം ഭരണാധികാരികള്‍ക്ക് പ്രവാചകന്‍ മുഹെമ്മദ് (സ) നല്‍കിയ
ഉടമ്പടി തന്നെ അവിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു. (അല്‍ അഹ്/കാം അല്‍ സുല്‍ത്താനിയ്യ- പേജ് 125-127). ഈ ഉടമ്പടി വിശ്വാസത്തിന്റെ ഭാഗമായിരുന്നു.

അബ്ദുല്‍ മലിക്കിന്റെ ആസ്ഥാന കവിയായ അഖ്ത്വല്‍ കുരിശ് കഴുത്തില്‍ തൂക്കിയായിരുന്നു ഡര്‍ബാറില്‍ സന്നിഹിതനായിരുന്നത്.

തത്വജ്ഞാനിയും ശാസ്ത്ര പണ്ഡിതനുമായിരുന്ന റാസി മതവിശ്വാസിയായിരുന്നില്ല എന്ന് കാളി പരിഹസിക്കുമ്പോള്‍ അദ്ദേഹം സ്വയം പരിഹാസ്യനാവുകയാണെന്നത് മനസ്സിലാക്കുന്നില്ല. അല്‍ മ-അമൂനിനെ പോലെ മത കാര്യങ്ങളില്‍ പോലും കര്‍‌ശക്കശനായ ഒരു ഖലീഫയുടെ കീഴില്‍ തന്റെ മത വിരുദ്ധപരാമര്‍ശങ്ങള്‍ വെട്ടിത്തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ചരിത്രത്തില്‍ മുസ്ലിം ഭരണകാലത്തല്ലാതെ ഉണ്ടായിട്ടില്ല. അതിന്റെ പേരില്‍ റാസി പീഡിപ്പിക്കപ്പെട്ടിട്ടുമില്ല. എല്ലാവരെയും സുന്നത്ത് നടത്തി മുസ്ലിമാക്കിയ കഥ പറയുന്ന കാളി ഈ ചരിത്രത്തിനു മുമ്പില്‍ എന്തു പറയുന്നു.

മറിച്ച് ഈ കാലഘട്ടങ്ങളില്‍ ക്രൈസ്തവ യൂറോപ്പില്‍ എന്തായിരുന്നു നടന്നിരുന്നത് എന്നു കൂടി മനസ്സിലാക്കുക, എല്ലാ ശാസ്ത്ര പരാമര്‍‌ശങ്ങളും ബൈബിളിന്നും ദൈവത്തിന്നുമെതിര് എന്ന് വിധി എഴുതി തത്വചിന്തകരെയും ശാസ്ത്രജ്ഞരെയും ചിത്രവധം ചെയ്യുകയായിരുന്നു മത നേതൃത്വം. കൂട്ടിനു ഭരണ നേതൃത്വവും.

Inquisition അഥവാ വിചാരണ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ക്രൂരത ക്രൈസ്തവതയുടെ പേരിലായിരുന്നു അരങ്ങേറിയിരുന്നത്. ഭൂമി ചലിച്ചതിന് പാവം ഗലീലിയോ വരെ വിചാരണ നേരിടേണ്ടി വന്നു. ഇതാകട്ടെ പതിനാറാം നൂറ്റാണ്ടിലും.  അതിനു കാരനമായി പുരോഹിതര്‍ പരഞ്ഞതാകട്ടെ ബൈബിളിലെ

സര്‍വ്വഭൂമിയേ, അവന്റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.1 Chronicles 16:30 എന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കെ  ഭൂമിയെ തിരിക്കാന്‍ ഗലീലിയോക്കെന്തധികാരം?

യഹോവ വാഴുന്നു; അവന്‍ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനിലക്കുന്നു. Psalm 93:1

യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും. Psalm  96:10

എന്നെല്ലാമുള്ള വാക്യങ്ങളിലൂടെ ഇളകാത്ത ഭൂമിയെ ദൈവം ബൈബിളില്‍ വ്യക്തമാക്കിയിരിക്കെ ഭൂമി എങ്ങിനെ ചലിക്കുമെന്ന് പോപ്പിന് വിശ്വസിക്കനാകും. പോപ്പിനെ ദൈവം നേരിട്ട് സം‌വദിക്കുന്ന ദിവ്യനെന്ന് കരുതുന്ന രാഷ്ട്ര നേതൃത്വത്തിനും.

കാളി എഴുതുന്നു. ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്.

ശരിയാണ്, ഗ്രീക്കിന് ഉന്നതമായ സംസ്കാരവും മഹത്തായ തത്വചിന്തകലുമുണ്ടായിരുന്നു. പക്ഷെ റോം ക്രൈസ്തവത സ്വീകരിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ചിന്താസരണികളെല്ലാം ക്രൈസ്തവ പുരോഹിതര്‍ കത്തിച്ചു കളഞ്ഞു.

എന്തിനേറെ വ്യത്യസ്ത ക്രൈസ്തവ ചിന്താസരണികള്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ലല്ലോ? കുരിശു മരണത്തെ അംഗീകരിക്കാത്ത എല്ലാ സുവിശേഷങ്ങളും വെണ്ണീറാക്കി. ആരെങ്കിലും മറ്റു വല്ല സുവിശേഷങ്ങളും സൂക്ഷിച്ചാല്‍ വധ ശിക്ഷയായിരുന്നു നല്‍കിയത്. അങ്ങിനെ നശിപ്പിച്ചതില്‍ എത്ര പിന്നീട് കണ്ടെടുക്കപ്പെട്ടു. ഫിലിപ്പിന്റെ സുവിശേഷം, റെഡ് സീ ചുരുളുകള്‍, പീറ്ററിന്റെ സുവിശേഷം തുടങ്ങി നൂറു കണക്കിന്.

ലോകം ഇന്നും ആദരിക്കുന്ന അരിസ്റ്റോട്ടിലിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ലാറ്റിനിലേക്ക് അറബിയില്‍ നിന്ന് പിന്നീട് പരിഭാഷപ്പെടുത്തുകയായിരുന്നു എന്ന് കൂടി ചേര്‍ത്തി വായിക്കുമ്പോഴാണ് മുസ്ലിം ഭരണാധികാരികള്‍ ശാസ്ത്ര സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാവുകയുള്ളൂ.

റാസി മുസ്ലിം അല്ലാതിരിക്കാം, റാസിയെ പോലെ മുസ്ലിമല്ലാത്ത നിരവധി ശാസ്ത്രജ്ഞര്‍, തത്വ ചിന്തകര്‍, കവികള്‍ എല്ലാം മുസ്ലിം ഭരണകാലത്തുണ്ടായിരുന്നു. അവരെയെല്ലാം ഉള്‍കൊള്ളാന്‍ മുസ്ലിം സമൂഹത്തിനു കഴിഞ്ഞു എന്നത് തന്നെയാണു മുസ്ലിങ്ങളുടെ ഏറ്റവും വലിയ സംഭാവന. മതം മൗലികമായി കരുതുന്ന വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ഇത് സംഭവിച്ചത് അത് വിശ്വാസത്തിന്റെ ഭാഗമായത് കൊണ്ട് തന്നെയാണ്. അത് ഉള്‍കൊള്ളാന്‍ കാളിക്കാവുകയില്ല. കൂടെയുള്ളവര്‍ക്കും. ഇത് കേവലം സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ മാത്രം സംഭവിച്ച ചില കാര്യമല്ലായിരുന്നു. ഈജിപ്ത് മുസ്ലിം ലോകത്തിനുള്ളിലായപ്പോള്‍ അവിടത്തെ കര്‍ഷകര്‍ അധികവും ക്രൈസ്തവരായിരുന്നു. ഭരണാധികാരികള്‍ നടപ്പിലാക്കിയ ജല സേചന പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഈ കര്‍ഷകരായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ അവര്‍ ഏറ്റവും സമ്പന്ന വിഭാഗമായി മാറുകയും ചെയ്തു.

മുസ്ലിം ഭരണകാലത്ത് ക്രൈസ്തവരും യഹൂദരും മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് മുസ്ലിങ്ങളാലായിരുന്നില്ല. മറിച്ച് കുരിശു യുദ്ധകാലത്ത് യൂറോപ്യന്‍ ക്രൈസ്തവരാല്‍- ശരിക്കും പറഞ്ഞാല്‍ റോമന്‍ കത്തോലിക്കരാല്‍ ആയിരുന്നു. സുറിയാനീ ക്രൈസ്തവര്‍ക്ക് പോലും രക്ഷയുണ്ടായിരുന്നില്ല എന്നത് ചരിത്രം. ഉമര്‍ (റ) കാലത്ത് ജെറൂസലം മുസ്ലിങ്ങള്‍ക്ക് കീഴടങ്ങിയപ്പോള്‍ മുതല്‍ ജൂതരും ക്രൈസ്തവരും സഹവര്‍ത്വിത്തോടെ ജെറൂസലേമിലുണ്ടായിരുന്നു. റോമക്കാര്‍ അടിച്ചോടിച്ച ജൂതര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നത് മുസ്ലിങ്ങള്‍ റോമിനെ തോത്പിച്ച് ജെറൂസലം കീഴടക്കിയപ്പോഴായിരുന്നു.(Gil, Moshe -A History of Palestine, Cambridge University Press. pp. 70–71.)  

ചരിത്രകാരനായ ഗിബ്ബന്‍ ഉമറിന്റെ ജെറൂസലേമിലേക്കുള്ള വിജയാഘോഷ യാത്രയുടെ ലാളിത്യത്തെ കുറിച്ച് ആവേശം കൊള്ളുന്നുണ്ട്. അന്ന് ഉമറും ജറൂസലം പുരോഹിതനായ സഫ്രോനിയസും തമ്മില്‍ ഉണ്ടാക്കിയ കരാര്‍  Umari Treaty എന്ന പേരില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ വെള്ളി രേഖയാണു.

എന്നാല്‍ പോപ് അര്‍ബന്‍ രണ്ടാമന്റെ വെളിപാടും കേട്ടു വന്ന കുരിശുവാഹകര്‍ മനുഷ്യരെ പോലും ചുട്ടു തിന്ന ക്രൂരരായിരുന്നു. അപ്പോള്‍ യേശുവിനെ കൊന്ന ജൂതരുടെ കാര്യം പറയാനുണ്ടോ? എഴുപതിനായിരം സാധാരനക്കാരെയാണു അന്ന് ജെറൂസലേമിനുള്ളിലെ പള്ളിയില്‍ മാത്രം കുരിശുയുദ്ധക്കാര്‍ കൊന്നൊടുക്കിയത്.

കാളി ചോദിക്കുന്നു- ഇനി ഉയരുന്ന ചോദ്യം, എന്താണീ യുഗത്തിന്റെ സംഭാവന എന്നതാണ്. ഇന്‍ഡ്യ, ഗ്രീക്ക്, പെര്‍ഷ്യ,  മീസൊപ്പൊട്ടേമിയ, ചൈന തുടങ്ങി അന്നറിയപ്പെട്ടിരുന്ന ഒട്ടുമിക്ക കേന്ദ്രങ്ങളിലുമുണ്ടായ ആശയങ്ങളെ സ്വാംശീകരിച്ച് അത് സ്ഫുടം ചെയ്ത്, അതിനെ കുറച്ചുകൂടി മെച്ചപ്പെടുത്തി, പില്‍ക്കാലത്തിനു നല്‍കി എന്നതാണതിന്റെ സംഭാവന. ഇതിന്റെ കൂടെ  ഇവരുടേതായ ചെറുതല്ലാത്ത നേട്ടങ്ങളുമുണ്ട്. ഇവര്‍ ഇതൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ ശാസ്ത്രം മുരടിച്ചു പോകുമായിരുന്നോ? ഇല്ല.

പോകുമായിരുന്നു. ശാസ്ത്രം മുരടിച്ചു പോകുക തന്നെ ചെയ്യുമായിരുന്നു. പരാമര്‍ശങ്ങളെ മാനവേന്ദ്രനാഥ റോയ് എന്ന എം.എന്‍ റോയിയുടെ 1939-ല്‍ പ്രസിദ്ധീകരിച്ച Historical Role of Islam എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൽ ഉദ്ധരിക്കുന്നു.

Under the enlightened reign of the Abbassides, the Fatemites and the Ommiades rulers, learning and culture prospered respectively In Asia, North-Africa and Spain. From Samarqand and Bokhara to Fez and Cordova, numerous scholars studied and taught astronomy, mathematics, physics, chemistry, medicine and music. The invaluable treasure of Greek philosophy and learning had been burled under the intolerance and superstition of the Christian Church. Had it not been for the Arabs, It would have been irretrievably lost, and the dire consequence of such a mishap can be easily imagined.

Vain piety and hypocritical holiness induced the Christians to spurn the science of antiquity as profane. In consequence of that vanity of Ignorance, the peoples of Europe were plunged into the medieval darkness which threatened to be bottomless and interminable. The happy resurrection of the divine light of knowledge, lit by the sages of ancient Greece, at long last dissipated the depressing darkness of Ignorance and superstition prejudice and intolerance, and snowed the European peoples the way to material prosperity, intellectual progress and ,spiritual liberation. It was through the Arabian philosophers and scientists that the rich patrimony of Greek learning reached the fathers of modem rationalism and the pioneer of scientific research, Roger Bacon, was a disciple of the Arabs. In the opinion of Humboldt, the Arabians are to be considered "the proper founders of the physical sciences, in the signification of the term which we are now accustomed to give it." {"Kosmos", Vol. II.)

Experiment and measurement are the great instruments with the aid of which they made a path for progress, and raised themselves to a position of the connecting link between the scientific achievements of the Greek and those of the modern time.

AI Kandi, AI Hassan, AI Farabi, Avicena, Al Gazali, Abubakr, Avempace, Al Phetragius. (The Arabian names are so contracted in historical works written in European languages) -these are names memorable in the annals of human culture; and the fame of the great Averroes has been 1mmortalised as that of the man who made the forerunners of modern civilization acquainted with the genius of Aristotle, thereby giving an inestimable impetus to the struggle of the European humanity to liberate itself from the paralyzing influence of theological bigotry and sterile scholasticism. The epoch-making role of the great Arab rationalist, who flourished in the first half of the twelfth century under the enlightened patronage of the Sultan 0! Andalusia, is eloquently depicted by the well-known saying of Roger Bacon: "Nature was interpreted by Aristotle, and Aristotle interpreted by Averroes."

The standard of spiritual revolt against the authority of the Christian Church, and the domination of theology, was hoisted in the thirteenth and fourteenth centuries. The rationalist rebels drew their inspiration from the scientific teachings of the great philosophers of ancient Greece, and these they learned from the Arabian scholars, particularly Averroes.

The bigotry of the pious Justinian, in the beginning of the sixth century, finally purged the holy world of Christian superstition of the remaining vestiges of pagan learning. The last Greek scholars were forced to leave the ancient seats of learning. They emigrated from the Roman Empire, and sought refuge in Persia; but there also sacerdotal intolerance proved equally hostile to profane learning. Eventually, the derelict science of Athenian culture found a hospitable home in the court of the Abbassides Khalifs of Baghdad who were so impressed by the wisdom of those foreign infidels that neither Koran, nor sword was offered to them. On the contrary, all the remaining votaries of ancient learning, whose knowledge ridiculed faith, and indulgently smiled at all religion, were invited to accept the liberal hospitality of the Commander of the faithful.

The Khalifs not only took the exiled Greek scholars under their protection. They dispatched competent men to different parts of the Roman Empire with the instruction and the means to collect all the available works of the sages of ancient Greece. The precious works of Aristotle, Hipparchus, Hyppocrates, Galen and other scientists were translated into the Arabian language, and the Khalifs gave every encouragement to the propagation of those irreligious teachings throughout the Muslim world. Schools established at State expense disseminated scientific knowledge to thousands of students belonging to all classes of society,-"from the son of the noble to that of the mechanic". Poor students received education free, and teachers were handsomely remunerated for their services which were held at the highest esteem. The Arab historian, Abul Faragius, records the following views of Khalif Al Mamon regarding the men of leaning: "They are the elect of God, his best and most useful servants, whose lives are devoted to the improvement of their rational faculties. The teachers of wisdom are the true luminaries and legislators of a world which without their aid would again sink into ignorance an barbarism.

(Historical Role of Islam: M. N. Roy)

ഭൂമി ചലിക്കുന്നതിനാല്‍ മത വിചാരണ നേരിടേണ്ടി വന്ന ഗലീലിയോ ഒരുദാഹരണം മാത്രം. അറിയപ്പെടാത്ത എത്ര ഗലീലിയോമാര്‍ . തുടക്കത്തില്‍ തന്നെ നുള്ളിക്കളഞ്ഞ അനവധി മുകുളങ്ങള്‍  ചരിത്രത്തിലറിയാതെ കിടക്കുന്നു.

ആറാം നൂറ്റാണ്ടില്‍ മതഭ്രാന്തനായ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി തുടങ്ങിവച്ച മതവല്‍ക്കരണം റോമിലെ ചിന്തകരെ നാടു വിടാന്‍ പ്രേരിപ്പിച്ചു. ചര്‍ച്ചിനെതിരായ ഒരു ചിന്താഗതിയും റോമില്‍ പാടില്ലായിരുന്നു.  പേര്‍ഷ്യയിലഭയം പ്രാപിക്കാന്‍ ശ്രമിച്ചുവെങ്കിലും അവിടെയും സ്ഥിതി വിഭിന്നമായിരുന്നില്ല. പക്ഷെ ഈ മത വിരുദ്ധരെയടക്കം ഉള്‍കൊള്ളാനുള്ള വിശാലത മുസ്ലിം ഭരണാധികാരികള്‍ക്കുണ്ടായിരുന്നു. അവര്‍ പലരും മുസ്ലിങ്ങളായപ്പോള്‍ ചിലര്‍ ക്രൈസ്തവരായും ജൂതരായും മതനിഷേധികളായും നിന്നു.

ഇന്നും സ്ഥിതി വലിയമാറ്റൊമൊന്നുമില്ലല്ലോ? മതേതര അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ഞാന്‍ ക്രൈസ്തവനാണേ എന്ന്‍ വിളിച്ചു പറയേണ്ടി വന്നില്ലെ നാല് വോട്ട് കിട്ടാന്‍.

വിജ്ഞാനം തേടുന്നതിനു മതം തടസ്സമില്ലെന്നത് ഖലീഫമാര്‍ കണ്ടെത്തിയതല്ല. പ്രവാചകന്റെ ചര്യ തന്നെയാനു. ബദര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ശത്രുക്കളെ മോചിപ്പിക്കാന്‍  മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് എഴുതാനറിയുന്നവര്‍ പത്ത് മുസ്ലിങ്ങളെ എഴുതാന്‍ പഠിപ്പിക്കുക എന്നതായിരുന്നു. പണത്തേക്കാള്‍ വിജ്ഞാനത്തിനു പ്രാമുഖ്യം നല്‍കിയ ആ പാതയാണു മുസ്ലിം ഖലീഫമാരും പിന്തുടര്‍ന്നത്.

ബഗ്ദാദിലെ പ്രശസ്തമായ ലൈബ്രറി ഹെലൊക്കോ തീയിട്ടപ്പോള്‍ അതിന്റെ ചാരം കൊണ്ട് യൂഫ്രട്ടീസ് മാസങ്ങളോളം കറുത്തൊഴുകി എന്നത് ചരിത്രം. അതില്‍ നഷ്ടപ്പെട്ടത് മാനുഷ ചരിതത്തിനായിരുന്നു. ക്രൈസ്തവ യൂറോപ്പ് ചിന്താധാരകളെ കുഴിച്ചു മൂടിയപ്പോള്‍ ഏറ്റെടുക്കാന്‍ അറബ് ലോകം തയ്യാറായത് ദൈവ കാരുണ്യം. അല്ലെങ്കില്‍ ഇന്നും ഇരുട്ടുബാധിച്ച സമൂഹമായി ലോകം കഴിയുമായിരുന്നു. ജനാധിപത്യത്തിനു മുമ്പ് ഏതൊരു വികാസവും അതിന്റെ ഭരണസാരഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭരണാധിപരുടെ നയപരമായ തീരുമാനങ്ങളാണു. ഗോത്ര ജനാധിപത്യം നിലനിന്നിരുന്ന റോമില്‍ നിന്ന് ഭരണ സാരഥ്യം ക്രൈസ്തവതയിലേക്ക് നീങ്ങിയതായിരുന്നു റോമിന്റെ തകര്‍ച്ചക്ക് കാരണം. ഈജിപ്തും സിറിയയും ലബനാനുമെല്ലാം റോമിന്റെ കീഴിലായിരുന്നു. ഈ പ്രദേശങ്ങള്‍ കീഴടക്കുക വഴി രക്ഷപ്പെട്ടത് അന്നത്തെ ജനത മാത്രമല്ല. മാനുഷ കുലം കൂടിയാണ്.

മുസ്ലിം ഈജിപ്ത് ഉള്‍കൊണ്ടത് കൈറോയിലെ ഒരു ലക്ഷത്തില്‍ പരം വരുന്ന പുസ്തകമുള്‍കൊള്ളുന്ന ലൈബ്രറിയാണു. കൊര്‍ദോവയിലെ ലൈബ്രറി കൈറോവിനേക്കാള്‍ ആറിരട്ടിയും.

പി റ്റി കുഞ്ഞഹമ്മദ് പറഞ്ഞതുപോലെ ഈ കാലഘട്ടത്തിലെ മഹാന്‍മാര്‍ ദൈവ വിശ്വസികളായിരുന്നിരിക്കാം, പക്ഷെ മിക്കവരും ഇസ്ലാം മത വിശ്വാസികളായിരുന്നില്ല.

അല്ല, ഈ കാലഘട്ടത്തിലെ മഹാന്മാര്‍ ഇസ്ലാം മതവിശ്വാസികള്‍ തന്നെയായിരുന്നു, കുറച്ചു പേര്‍ ഇതര മതസ്ഥരുമായിരുന്നു. അവരെല്ലാവരും തന്നെ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിരുന്നത് മുസ്ലിം  ഭരണാധികാരികളുടെ വിശാലമായ കുടക്കീഴിലായിരുന്നു. അതിന്റെ ഉള്‍പ്രേരകമായി വര്‍ത്തിച്ചത് മതം തന്നെയായിരുന്നു.

ചിന്തകന്‍ എന്ന ബ്ലോഗര്‍ ഒരു കമെന്റില്‍ ഇങ്ങിനെ കുറിക്കുന്നു. മുസ്ലിം ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരായ പാശ്ചാത്യർ തന്നെയാണ് മുസ്ലിം ലോകത്തിന്റെ ഈ ദയനീയാവസ്ഥക്ക് കാരണം

ഈ പോസ്റ്റില്‍ എന്തു കോണ്ട് മുസ്ലിം നാഗരികതയുടെ തകര്‍ച്ചയുണ്ടായി എന്നത് ഞാന്‍ വിഷയമാക്കുന്നില്ല്ല. പക്ഷെ ചിന്തകന്റെ മുകളിലെ വീക്ഷണത്തോട് എനിക്ക് വിയോജിപ്പുണ്ട്. എല്ലാ നാഗരികതകലൂടെയും തകര്‍ച്ചക്ക് ഒരു സാമാന്യ സ്വഭാവമുണ്ട്. അരാചകത്വം. സുഖലോലുപത. മുസ്ലിങ്ങളെയും അത് ബാധിച്ചു. മറ്റുള്ളവര്‍  തള്ളിയിടുന്നതിനേക്കാള്‍ നാഗരികതകള്‍ നശിക്കുന്നത് സ്വയം കുഴി കുഴിച്ചായിരുന്നു. മുസ്ലിം നാഗരികതയടക്കം. അതിന്നു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ ആത്മ വിമര്‍ശനമാണു കൂടുതല്‍ അഭികാമ്യം.

ഓരോ നാഗരികതയും മാനുഷ ചരിതത്തില്‍ അതിന്റെ കയ്യൊപ്പുകള്‍ നല്‍കിയാണു കടന്നു പോയത്. ആധുനിക നാഗരികതയുടെ പടിപ്പുരയായിരുന്നു മുസ്ലിം നാഗരികത. അതിന്റെ നേരെ തുറന്ന കണ്ണുകളോടെ നോക്കുന്നവര്‍ക്ക് പഠിക്കാനും മനസ്സിലാക്കാനുമേറെയുണ്ട്. അടഞ്ഞ കണ്ണുമായി തപ്പുന്നവര്‍ കുരുടന്‍ ആനയെ തപ്പുന്നത് പോലെ തപ്പിക്കൊണ്ടേയിരിക്കും.

ഇതിന്നു സമാനമായ മുമ്പ് യാത്രാമൊഴി എന്ന ബ്ലോഗര്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് അതിന്നൊരു മറുപടിയും കൊടുത്തിരുന്നു. ഇപ്പോള്‍ സമാനയമായൊരു പോസ്റ്റ് കാളിദാസനും കൊടുത്തതു കണ്ടപ്പോഴാണു നെറ്റില്‍ പരതിയത്. പതിവുപോലെ നെറ്റിലെ തീവൃ ക്രൈസ്തവ സൈറ്റുകളിലെ കോപ്പിയാണു. അതിന്റെ കാരണം വളരെ വ്യക്തവും.

 753 BC മുതല്‍ ആരംഭിച്ച റോമന്‍ സംസ്കാരം മതവത്ക്കരിക്കുന്നത് 7 February 380 ന് റോമന്‍ ചകൃവര്‍ത്തിയായ തിയോഡോസിസ് റോമിന്റെ അംഗീകൃത മതമായി ക്രൈസ്തവതയെ പ്രതിഷ്ഠിക്കുന്നതോടെയാണു. അഥവാ നാലാം നൂറ്റാണ്ടിലെ തുടക്കത്തിലാണു റോം ക്രൈസ്തവല്‍ക്കരിക്കുന്നത്.  146 BC യിലെ ഗ്രീക്കുമായി നടന്ന് യുദ്ധത്തില്‍ റോം ഗ്രീക്കിനെ പരാജപ്പെടുത്തുകയും ഗ്രീക്കിനെ തങ്ങളുടെ അധീനതയില്‍ കൊണ്ട് വരികയും ചെയ്തു.

റോം ഗ്രീക്കിനെ കീഴടക്കുമ്പോള്‍  ലോകത്തെ തന്നെ ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നാഗരികതയായിരുന്നു ഗ്രീക്കിന്റേത്.  നവോത്ഥാന കാലഘട്ടത്തിലെ കല, സാഹിത്യം, ഭാഷ, തത്ത്വചിന്ത, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവയുടെ വളർച്ചയ്ക്ക്‌ നിരവധി സംഭാവനകൾ നൽകി.

സോക്രട്ടീസിന്റെയും, ശിഷ്യനായ പ്ലേറ്റൊ, അരിസ്റ്റോട്ടിൽ തുടങ്ങിയ പ്രഗല്‍ഭര്‍ പോറ്റിയെടുത്ത തത്വചിന്തകള്‍ ഗ്രീസിനെ ലോകത്തിന്റെ ഉന്നതിയിലെത്തിച്ചു. ഈ ഗ്രീക്കായിരുന്നു റോമക്കാര്‍ കീഴടക്കിയത്. ഗ്രീക്ക്‌-റോമന്‍ നാഗരികതയും ലോകത്തിനു മറ്റൊരു മുതല്‍ കൂട്ടായിരുന്നു. ഇങ്ങിനെ ലോകത്തിനു തന്നെ മാതൃകയായ ഒരു വിളഭൂവിലേക്കാണ് ക്രൈസ്തവതയുടെ വിത്തു പാകുന്നത്.

യൂറോപ്പിന്റെ ഇരുണ്ട കാലം അഥവാ "Dark Age"  AD 5-ആം നൂറ്റാണ്ടു മുതല്‍ 15-ആം നൂറ്റാണ്ടു വരെയുള്ള കാലയലവാണു. കൃത്യമായി പറഞ്ഞാല്‍ ക്രൈസ്തവത യൂറോപ്പിനെ കീഴടക്കി ഭൂതോദയമുണ്ടാകുന്നത് വരെയുള്ള കാലയളവ്- ചരിത്രത്തിലെ അത്ഭുതമെന്തെന്നാല്‍ ഒരു മതവിശ്വാസമെന്ന നിലയില്‍ ബഹുദൈവാരാധകരായ റോമക്കാരെ ഉത്തേജിപ്പിക്കുവാനും അതു വഴി കൂടുതല്‍ ഉത്പാദനക്ഷമമാക്കുവാനും ഏകദൈവ വിശ്വാസികളായ ക്രൈസ്തവര്‍ക്ക് കഴിയണമായിരുന്നു.  എന്നാല്‍ ക്രൈസ്തവത് യൂറോപ്പിനു സമ്മാനിച്ചത് ഇസ്ലാം മദ്ധ്യപൂർവേഷ്യക്ക് നല്‍കിയതിന്റെ നേര്‍ വിപരീതമാണു. ഒരിടത്ത് മരുഭൂമിയെ വിശ്വാസം മലര്‍‌വാടിയാക്കുമ്പോള്‍ മറ്റൊരിടത്ത് മലര്‍‌വാടി മരുഭൂമിയായി മാറുകയായിരുന്നു.

ഈ ജാള്യത തീര്‍ക്കാന്‍ കാളിയെപ്പോലെയുള്ള തീവൃ ക്രൈസ്തവര്‍ പുതിയ തിയറികള്‍ സൃഷ്ടിക്കുകയാണു. പക്ഷെ ചരിത്രം സത്യമെന്നിരിക്കെ  മലര്‍ന്നു കിടന്നു തുപ്പിയത് കൊണ്ടെന്തു ഫലം.

Tuesday, November 23, 2010

തുണീഷ്യയിലെ ചന്ദ്രക്കല

വ്യക്തിപരമായ കാരണങ്ങളഅല്‍ ബ്ലോഗില്‍ ഉണ്ടായിരുന്നില്ല, അതിനാല്‍ തന്നെ ചില പ്രതികരണങ്ങള്‍ക്ക് വൈകിയാണു വിശദീകരണം നല്‍കുന്നത്. അതില്‍ ഏറ്റവും പ്രധാനം ചന്ദ്രക്കലയുമായി ബന്ധപ്പെട്ടതാണു. ഒരു ചിഹ്നമെന്ന നിലയില്‍ ചന്ദ്രക്കല മുസ്ലിങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്  തുര്‍ക്കി ഇസ്ലാമിക ഭരണത്തിനു ശേഷമാണെന്ന എന്റെ വാദത്തെ എതിരിടാന്‍ കാളിദാസന്‍ ഉപയോഗിച്ചത് ചില ചെപ്പടി വിദ്യകളാണു. ചരിത്രത്തെ എങ്ങിനെ വികലമാക്കാം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണു കാളിയുടെ ഈ പോസ്റ്റിലെ വാദങ്ങള്‍.

തുര്‍ക്കി ഭരണകാലത്തിനു മുമ്പ് ഇസ്ലാമിക രേഖകളിലൊന്നും ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നില്ല എന്ന എന്റെ വാദത്തെ എതിര്‍ക്കാന്‍ ട്യുണീഷ്യയിലെ മസ്ജിദുല്‍ ഉക്ക്ബയിലെ മിനാരത്തിലെ ചന്ദ്രക്കലയും ജെറൂസലം പള്ളിയിലെ ചന്ദ്രക്കലയുമാണു ഉദാഹരിക്കുന്നത്.

എന്താണു വസ്തുത. തുണീഷ്യയിലെ പള്ളി പണിതത് 670 AD യില്‍ തന്നെയാണു. പക്ഷെ നിരവധി തവണ കൂട്ടിചേര്‍ക്കുകയും പുതുക്കിപ്പണിയുകയും ചെയ്ത ചരിത്രമാണ് ഈ പള്ളിക്കുള്ളത്. അതിലേത് കാലഘട്ടത്തിലാണു ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നത് എന്ന് വിശദീകരിക്കപ്പെടുന്നില്ല. ഇത് മറച്ച് വച്ചാണു ചന്ദ്രക്കല ആരോപണം ഉന്നയിക്കുന്നത്.

കൂടുതല്‍ വായനക്ക് വിക്കിയിലെ ഈ ലിങ്ക് നോക്കുക.

ഇനി ജെറൂസലമിലെ പള്ളി.

അതിന്റെ ചരിത്രവും വിക്കിയിലൂടെ ഒന്നു പോയി നോക്കുക.

The al-Aqsa Mosque was originally a small prayer house built by the Rashidun caliph Umar, but was rebuilt and expanded by the Ummayad caliph Abd al-Malik and finished by his son al-Walid in 705 CE.[5] After an earthquake in 746, the mosque was completely destroyed and rebuilt by the Abbasid caliph al-Mansur in 754, and again rebuilt by his successor al-Mahdi in 780. Another earthquake destroyed most of al-Aqsa in 1033, but two years later the Fatimid caliph Ali az-Zahir built another mosque which has stood to the present-day. During the periodic renovations undertaken, the various ruling dynasties of the Islamic Caliphate constructed additions to the mosque and its precincts, such as its dome, facade, its minbar, minarets and the interior structure. When the Crusaders captured Jerusalem in 1099, they used the mosque as a palace and church, but its function as a mosque was restored after its recapture by Saladin. More renovations, repairs and additions were undertaken in the later centuries by the Ayyubids, Mamluks, Ottomans, the Supreme Muslim Council, and Jordan. Today, the Old City is under Israeli control, but the mosque remains under the administration of the Palestinian-led Islamic waqf.

ഇതാണു സത്യമെന്നിരിക്കെ, തുര്‍ക്കി കാലഘട്ടത്തിനു മുമ്പ് മുസ്ലിങ്ങള്‍ അയച്ച പല രേഖകളും ഇന്നും കണ്ടെടുക്കപ്പെട്ടിട്ടും അതിലൊന്നും കാണാത്ത ചന്ദ്രക്കലയില്‍ കാളി സമാധാനമടയട്ടെ. മത്രമല്ല, ലോകത്തിലെ മിക്ക പള്ളികള്‍ക്കും ഈ രീതിയിലുള്ള ഒരു ചരിത്രമാണുള്ളത്. പുതുക്കി പ്പണിയുകയും വിസ്തൃതി കൂട്ടുകയും മോഡി കൂട്ടുകയും ചെയ്ത പള്ളികളില്‍ അതിന്റെ ആരംഭകാലത്തിലെ അതേ ആര്‍ക്കിടെച്ച്ചറിങ്ങ എന്ന് ആര്‍ക്കും വാദമില്ല.

അയ്യൂബികളുടെ കാലത്തെ ചരിത്ര രേഖകള്‍ പലതും ഇന്ന് ലഭ്യമെന്നിരിക്കെ അതിലൊന്നും തന്നെ ചന്ദ്രക്കല ഒരു ചിഹ്നമായി കാണുന്നില്ല അതിനാല്‍ തന്നെ ജെറൂസലേം പള്ളിയിലെ സലാഹുദ്ദീന്‍ അയ്യൂബിയുടെ ചന്ദ്രക്കല സഥാപനം ഒരു ചരിത്ര സത്യം എന്ന രീതിയില്‍ കാണാന്‍ പ്രയാസമാണു.

ഈ ചര്‍ച്ചയില്‍ ആദ്യം മുതല്‍ കാളി ഉന്നയിച്ച ചില വാദങ്ങള്‍ പിന്നീട് സ്പര്‍ശിക്കുക കൂടി ചെയ്യാതെ ഒഴിഞ്ഞു പോകുകയുണ്ടായി.

ചാന്ദ്ര ദൈവത്തിന്റെ പേര്‍ അല്ലാഹു എന്നായിരുന്നു എന്നതിനു  ആര്‍ക്കിയോളജിക്കല്‍ ആയ തെളിവുകളുണ്ടെന്ന് പറഞ്ഞു തുടങ്ങിയ തന്റെ വാദത്തിനു ഇപ്പോള്‍ പിന്നീട് പുതുക്കി പണിത പള്ളികളിലെ ചന്ദ്രക്കലയില്‍ അഭയം തേടി അലയുകയാണു കാളി.

Tuesday, September 7, 2010

അല്ലാഹു എന്ന ചാന്ദ്ര ദൈവം

ദേ- പിന്നെയും കാളിദാസന്‍ ചരിത്രം ഭാവനയാക്കുന്നു.

എന്റെ കഴിഞ്ഞ പോസ്റ്റിനു മറുപടിയായി ഇട്ട കാളിദാസന്റെ കമെന്റുകള്‍ കാണുമ്പോള്‍ ഒരാള്‍ക്ക് ചരിത്രം ഇത്ര തമാശയായി എടുക്കാന്‍ കഴിയുന്നതെങ്ങിനെ എന്നതില്‍ അത്ഭുതം കൊള്ളുകയാണു ഞാന്‍.

കാളി: അരമായിക് ഭാഷയേക്കുറിച്ചുള്ള ചരിത്രവും പഠനങ്ങളും പറയുന്നത് അവര്‍ എലാഹ എന്ന വാക്കാണ്‌ ദൈവം എന്ന ശക്തിയെ കുറിക്കാന്‍ ഉപയോഗിച്ചതെന്നാണ്. ക്രിസ്ത്യാനികളും യഹൂദരും അല്ലാത്ത അറബികള്‍ അള്ളാ എന്ന വാക്കുപയോഗിച്ചത് എങ്ങനെയാണെന്നറിയാന്‍ അത് പഠിക്കേണ്ട ആവശ്യമില്ല. കുര്‍ആന്‍ പഠിച്ചാല്‍ മതി.





പുരാതന ഹിബ്രു ഭാഷ അതിന്റെ വായന നഷ്ടപ്പെട്ട ഒരു ഭാഷയായിരുന്നു.  എന്നാല്‍ ഹിബ്രുവിലെഴുതിയ പല രേഖകളും ഉണ്ടായിരുന്നു. ഇന്നത്തെ ക്ലാസികല്‍ ഹിബ്രുവിലേക്ക് അത് പരിവര്‍ത്തിപ്പിക്കുന്നത് പത്താം നൂറ്റാണ്ടില്‍ മാസോരിറ്റസ് സഹോദരര്‍ എന്നറിയപ്പെട്ടിരുന്ന രണ്ടു പേരായിരുന്നു. ഇവരാണു  ഹിബ്രുവിനു പുനര്‍ജന്മം നല്‍കുന്നത്. ഇത് ബൈബിളിന്റെ ചരിത്രം പഠിക്കുന്നവര്‍ അതിന്റെ ഭാഷാ ചരിത്രത്തെ കുറിച്ച് പഠിക്കുമ്പോള്‍ കിട്ടുന്ന പ്രാഥമിക പാഠങ്ങളില്‍ പെട്ടതാണു.

ഭാഷാചരിത്രം പറയുമ്പോള്‍ ചരിത്രം തന്നെ പഠിക്കണമല്ലോ - അല്ലാതെ കിടന്നുരുളാതെ.

ഹിബ്രുവിലെ ഏല്‍ എന്ന പദം അരാമിക്കിനെ പോലെ ദൈവ എന്ന അര്‍ത്ഥം ഉള്‍കൊള്ളുന്നു. അപ്പോള്‍ ഇന്ന് ഹിബ്രുവില്‍ ഉപയോഗിക്കുന്ന എലോഹിം എന്ന പദം ഏല്‍ എന്ന പദത്തോട് ബഹുമാനസൂചകമായ ഹിം എന്ന പദവും കൂടി ചേര്‍ന്നതാണു. ഭാഷയുടെ പ്രയോഗങ്ങളും അതിന്റെ ചരിത്രവും പഠിക്കാന്‍ മത ഗ്രന്ഥങ്ങള്‍ മാത്രം പഠിച്ചാല്‍ പോര. അത് മതിയെന്നു വാശി പിടിച്ചിട്ടു കാര്യമില്ല.

ചില കാര്യങ്ങളില്‍ കാളിക്ക് തനിക്കു തോന്നുന്നത് ചരിത്ര രേഖയേക്കാള്‍ തെളിവാകുന്നതാണു പ്രശ്നം. കാരണം ഖുര്‍‌ആനിനു പതിനാലു നൂറ്റാണ്ടായി നല്‍കാത്ത ഒരു വ്യാഖ്യാനം നല്‍കുകയാണു കാളി ചെയ്യുന്നത്. സ്വയം സംതൃപ്തി അടയുവാനല്ലാതെ അതിനൊരു ചരിത്ര പശ്ചാത്തലവുമില്ലല്ലോ? മക്കയിലെ ഖുറൈശികളോടുള്ള പ്രബോധന സമയത്ത് യഹൂദരോ ക്രൈസ്തവരോ ചിത്രത്തില്‍ വരുന്നില്ല. എന്നിട്ടല്ലേ യഹൂദരുടെയും ക്രൈസ്തവരുടെയും ദൈവം.

പ്രവാചകന്‍ അല്ലാഹു എന്ന് ഉപയോഗിക്കുന്ന പദം അറബികള്‍ സുപ്രീം ഗോഡ് എന്ന രീതിയിലെ ഭാഷാപരമായ അര്‍ത്ഥമുള്ള ഒന്നായിരുന്നു. പക്ഷെ അത്രയും വലിയ ദൈവത്തെ വിളിക്കാന്‍ തങ്ങള്‍ യോഗ്യരല്ല. അതിനാല്‍ അവനിടയില്‍ ചില ദല്ലാളുകള്‍ വേണം എന്നായിരുന്നു അവരുടെ വാദം. അല്ലാഹു എന്നാല്‍ ക്രൈസ്തവരുടെയും യഹൂദരുടെയും കുറൈശികളുടെയും എല്ലാം ദൈവമായ അല്ലാഹുതന്നെയാണു.  പക്ഷെ അവര്‍ അവനെ മാത്രം ആരാധിക്കുന്നില്ല എന്നതാണു പ്രശ്നം. അങ്ങിനെ പൂര്‍ണ്ണ നിഷ്കളങ്കമായി അവനെ മാത്രം ആരാധിക്കുവാന്‍ ഖുറൈശികള്‍ തയ്യാറായില്ല. അതാണു ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നില്ല എന്ന് പറയുന്നതിലെ അര്‍ത്ഥം.
എനിക്കെന്റെ ദൈവം നിങ്ങള്‍ക്ക് നിങ്ങളുടെ ദൈവം. എനിക്കെന്റെ ദീന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എന്നു കാളി എഴുതുമ്പോള്‍ അതിലെ ആദ്യത്തെ പദം കാളി കെട്ടിച്ചമച്ചതാണു. ഇങ്ങിനെ കുറെ കെട്ടിചമക്കലുകളിലൂടെ യല്ലാതെ ചരിത്ര രേഖകള്‍ ഒന്നും തന്നെ തെളിവായി ഹാജറാക്കാന്‍ കാളിക്കു കഴിയുന്നില്ല.



  1. ( നബിയേ, ) പറയുക: അവിശ്വാസികളേ,


  2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.


  3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.


  4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.


  5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.


  6. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

ഇതിലേക്ക് തന്റെ വക ചില പദങ്ങള്‍ കൂട്ടിചേര്‍ത്തിരിക്കുകയാണു കാളി -

ചരിത്ര രേഖ ചോദിക്കുമ്പോള്‍ ഖുര്‍‌ആനിനേക്കാള്‍ വലിയ ഒരു ചരിത്ര രേഖയുണ്ടോ എന്ന അതിസാമര്‍ത്ഥ്യം കാണിക്കുന്ന കൗശലക്കാരനാകരുത്. ഖുര്‍‌ആന്‍ ചരിത്ര പുസ്തകമാണെന്നു ആരും അവകാശപ്പെട്ടിട്ടില്ല. അത് മത ഗ്രന്ഥമാണു. അതില്‍ ചരിത്രവുമുണ്ടാകുമെന്നതല്ലാതെ ഒരിക്കലും ചരിത്രപഠന ഗ്രന്ഥമായി ആരും ഉപയോഗിക്കുന്നില്ല.

കൂടാതെ സെമെസ്റ്റിക്‍ ഭാഷ എന്ന ഒരു ഭാഷയില്ല എന്ന ഒരു വിവരക്കേട് പിന്നെ എഴുന്നെള്ളിക്കുന്നു. ദ്രാവിഡ ഭാഷ എന്നത് പോലെ ഒരു പ്രയോഗമാണത്, ഭാഷയുടെ ഉത്ഭവത്തെ കുറിച്ച് പറയുമ്പോള്‍ ഒരു ഭാഷാ കുടും‌ബത്തെ അങ്ങിനെ പറയുമോ എന്നെല്ലാം ഒന്നു മനസ്സിലാക്കുക.

എല്‍ ഹീബ്രു ഭാഷയിലെ എലോഹ് എന്നതിലൂടെ എലോഹീമായി രൂപാന്തരം പ്രാപിച്ചു. അത് ഹീബ്രു ഭാഷയിലെ ദൈവത്തേക്കുറിക്കുന്ന വാക്കിന്റെ ഉത്ഭവവും തുടര്‍ച്ചയുമാണ്. അതറബിയിലെ അള്ളാ എന്ന വാക്കിന്റെ ഉത്ഭവും തുടര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല. അതിന്റെ ഉത്ഭവം ഇല്‍ എന്ന വാക്കില്‍ തുടങ്ങി ഇലാഹ് എന്നതിലൂടേ അള്ളായായി മാറി. സെമൈറ്റിക് ഭാഷാ കുടുംബത്തിലായതുകൊണ്ട് വാക്കുകള്‍ തമ്മില്‍ സാമ്യമുണ്ടെന്നു മാത്രം


ഭാഷാ കുടുമ്പങ്ങളിലെ സാമ്യമുള്ള വാകുകളുടെ സ്രോതസ്സുകള്‍ എങ്ങിനെയാണു വരുന്നതെന്ന കാര്യം മനസ്സിലാക്കിയാല്‍ തീരുന്ന വിവര്‍ക്കേടേ കാളിക്കുള്ളൂ. പക്ഷെ മനസ്സിലാക്കില്ലെന്നു കാളി വാശി പിടിക്കുന്നതാണു പ്രശ്നം.


ഇത് ഞാന്‍ മുമ്പ് സൂചിപ്പിച്ചതാണല്ലോ? ഒരു പോസ്റ്റിലെ കാര്യങ്ങള്‍ പിന്നെയും ആവര്‍ത്തിക്കുന്ന ഈ  പരിപാടി നിര്‍ത്തിക്കൂടെ. എലോഹിം എന്നതിന്റെ ഉച്ചാരണം ഇലോഹിം എന്നുമാകാം. കാരണം ഏല്‍ എന്നത് എല്ലാ ആരാധ്യ വസ്തുക്കളെയും കുറിക്കുന്ന പദമായിരുന്നു. ഒരു പ്രത്യേക ദൈവം എന്നു വന്നിരുന്നില്ല. പത്താം നൂറ്റാണ്ടില്‍ ഹിബ്രുവിനു പുനര്‍‌വായന നല്‍കിയത് ചരിത്രമായിരിക്കെ പദങ്ങളിലെ സ്വരം  ഏല്‍ എന്നത് ഈല്‍ എന്നുമാകുവാനുള്ള സാധ്യത ഭാഷാ പണ്ഡിതര്‍ തള്ളിക്ക്ക്കളയുന്നില്ല.

എലോഹ് എന്ന പദത്തില്‍ നിന്ന് അറബിയിലേക്ക് വന്ന പദമാണു ഇലാഹ് എന്നത് എന്റെ അഭിപ്രായമല്ല. ഭാഷാപണ്ഡിതരുടെ അഭിപ്രായമാണു. കൂടുതല്‍ വായനക്ക് Mark S. Smith എഴുതിയ  God in translation എന്ന പുസ്തകം റെഫര്‍  ചെയ്യുക. ബൈബിളില്‍ യഹോവ, എലോഹിം എന്നീ പേരുകള്‍ ആണു ദൈവനാമമായി ഉപയോഗിക്കുന്നത്, അതില്‍  യഹോവ എന്നത് എങ്ങിനെയാണു ഉച്ചരിക്കുക എന്നത് പോലും ശരിയായ അറിവില്ല മാത്രമല്ല അതിന്റെ ഉത്ഭവത്തെ കുറിച്ച് ഇന്നും ശരിയായ ധാരണകളുമില്ല. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നെറ്റില്‍ പോയാല്‍ വരെ ലഭ്യമാണു.

ബാബിലോണിലെ അറമായിക്ക് ഭാഷയിലെ എലാഹ് യഹൂദരുടെ ദൈവത്തെക്കുറിക്കുന്ന പദമല്ല എന്നു കാളി പറയുമ്പോള്‍ ദൈവത്തെ കുറിക്കുന്ന പദം എന്ന ഭാഷാപ്രയോഗം തന്നെ തെറ്റാണു. ദൈവം എന്നത് ഒരു പദമാണു. അത് പല ഭാഷകളിലും ആരാധ്യന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഒന്ന്. മലയാളത്തില്‍ ദൈവം ഈശ്വരന്‍ എന്നെല്ലാം എല്ലാവരുടെയും ദൈവങ്ങളെ വിളിക്കാം. അത് മുസ്ലിമോ ഹിന്ദുവോ യഹൂദനോ ക്രൈസ്തവനോ ഉപയോഗിക്കാം. കൂടാതെ ബാബിലോണിയയിലെ എലാഹ് എന്നതായിരുന്നു ദൈവത്തിനുപയോഗിച്ച പദം എന്നു പറഞ്ഞതും തെറ്റ്. ബാബിലോണിയയില്‍ എലാഹ് എന്ന പദമില്ല, ഏല്‍ എന്നോ ഈല്‍ എന്നോ ഉള്ള പദമേ ഉള്ളൂ. അത് മൂന്നാം നൂറ്റാണ്ടിലാണു ഹിബ്രുവിലേക്ക് വന്നത് എന്നതിനു തെളിവൊന്നുമില്ല. ഹിബ്രുവിലെ ബഹുമാന സൂചകമായി ഹിം ഈ പദവുമായി ചേര്‍ന്നപ്പോഴാണു എലോഹിം ഉണ്ടാകുന്നത്.

അറബിക്കിലെ ഇലാഹ്, അരാമിക്കിലെ എലാഹ്,അലാഹ്, ഹിബ്രുവിലെ എലോഹ് എന്നിവ തമ്മില്‍ സാമ്യമുണ്ടെന്നും അവ ഒരു വാക്കിന്റെ തുടര്‍ച്ചയുമാണെന്നുമേ ഞാന്‍ പറഞ്ഞുള്ളൂ.  അതില്‍ അറബിയിലെ അല്‍ എന്ന definite article ചേര്‍ന്നു ലോപിച്ച പദമാണു അല്ലാഹ് എന്നത് - അല്‍- റഹ്‌മാന്‍ എന്നത്  അറഹ്മാന്‍ എന്നും സമാഅ-ഉല്‍-ദുനിയാ എന്നത് സമാഉദ്ദുനിയ എന്നു പറയുന്നത് പോലെയും അല്‍ ഇലാഹ് എന്നത് അല്ലാഹ് എന്നുപയോഗിക്കുന്നു. ഇതെല്ലാം  ഭാഷയെ കുറിച്ചുള്ള അറിവാണെന്നിരിക്കെ അല്ല, അല്ല എന്നു നൂറു പ്രാവശ്യം പറഞ്ഞാലും സത്യം സത്യാമാകാതിരിക്കില്ല.

എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു. യഹൂദര്‍ എന്ന പ്രയോഗം തന്നെ ജൂതായുടെ ആളുകള്‍ എന്ന അര്‍ത്ഥത്തിലാണു വരുന്നത്, ഭാഷ സ്ഥലവുമായാണു ബന്ധപ്പെടുന്നത്. അബ്രഹാമിന്റെ മകനായ ഇസ്മായിലിലൂടെയാണു അറബികള്‍ ഉണ്ടാകുന്നത്. അബ്രഹാമിന്റെ മുമ്പും പിമ്പും കാനോന്‍ ദേശത്ത് ജനമുണ്ടായിരുന്നു. പക്ഷെ മക്കയിലെ ആദ്യത്തെ കുടിയേറ്റം ഹാഗറിലൂടെയും മകന്‍ ഇസ്മായിലിലൂടെയുമെന്നിരിക്കെ എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു എന്നെല്ലാം ചരിത്രം വിളമ്പുന്നതിനു തെളിവു വേണമെന്നില്ലല്ലോ. ഇനി ചരിത്രപരമായും ആദ്യ മനുഷ്യസമൂഹം മക്ക തുടങ്ങിയ അറബിനാടുകളില്‍ കാനന്‍ ദേശത്തിനും ബാബിലോണിയന്‍ പ്രദേശങ്ങള്‍ക്കുമെല്ലാം എത്രയോ കാലം കഴിഞ്ഞാണു രൂപപ്പെടുന്നത്. ചരിത്രം കാളിദാസന് വായയില്‍ തോന്നിയത്!!

മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല. അവിടത്തെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം യഹൂദരുടേതാണ്. യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ്. അറബികളുടെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം കുര്‍ആനാണ്. അതില്‍ ചന്ദ്രനെ ആരാധിച്ചിരുന്നു എന്നതിന്റെ സൂചനകള്‍ മാത്രമാണുള്ളത്.

എത്ര തെളിവു വേണം ചരിത്രകാരാ-

മദ്ധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ രേഖപ്പെട്ട ചരിത്രം യഹൂദരുടേതാണെന്നെല്ലാം ആരാണു വിവരം തന്നത് മാഷെ.  യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ് എന്നു പറയുമ്പോള്‍ തന്നെ യഹൂദര്‍ക്കു മുമ്പേ ചരിത്രമുണ്ടാകുന്നുവല്ലോ? അപ്പോള്‍ മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല എന്നു പറയുന്നത് തനി വിവരക്കേടാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി എന്തെ ഇല്ലാഞ്ഞത്.

യഹൂദരുടെ ജാഹിലിയക്കാലത്ത് അവര്‍ ചന്ദ്രനെ ആരാധിച്ചിരുന്നു. പക്ഷെ അത് അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്ത്യനികള്‍ക്ക് അങ്ങനെ ഒരു കാലമുണ്ടായിരുനില്ല. അവരുടെ ചരിത്രം തുടങ്ങുന്നതു തന്നെ ഏക ദൈവ ആരാധനയിലാണ്.

യഹൂദരും ക്രൈസ്തവരും ചന്ദ്രനെ ആരാധിച്ചിരുന്നു എന്ന് ഞാന്‍ ആരോപിക്കാത്തിടത്തോളം എന്തിനാണിങ്ങനെ ഒരു വാദം. ഇല്ലാത്ത ആരോപണത്തിനു ഇല്ലാത്ത വാദമോ?

ഞാന്‍ കാളിയുടെ അറബികള്‍ അവരുടെ ചാന്ദ്ര ദൈവത്തിന്റെ പേര്‍ അല്ലാഹു എന്നായിരുന്നു എന്ന വാദത്തെയാണു ചര്‍ച്ചക്കെടുത്തത്. എന്നാല്‍ ഇപ്പോഴും ചരിത്ര പരമായ ഒരു തെളിവും നിരത്താന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.


പിന്നെ  അറബികളുടെ മറ്റ് പല ദേവിമാരെയും ചിത്രീകരിച്ചിട്ടുള്ള ഫലകങ്ങളില്‍ ചന്ദ്രക്കല കാണുന്നതു കൊണ്ട് അവരുടെ പ്രധാന ദൈവം ചന്ദ്ര ദൈവമായിരിക്കാനാണു കൂടുതല്‍ സാധ്യത. 


എന്ന ഒരു സാധ്യത പ്രകടിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. സാധ്യതകളുടെ കലയല്ല കാളീ ചരിത്രം. അതിന്നൊരു ശാസ്ത്രമാണു. അതിനു വാദങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ അതിന്റെ തെളിവുകളും ഹാജറാക്കണം. വാദം സമര്‍ത്ഥിക്കാന്‍ കഴിയുമെങ്കില്‍ തെളിവുകള്‍ കൊണ്ട് വരിക. പറയുന്നത് സത്യ സന്ധമാണെങ്കില്‍. അല്ലെങ്കില്‍ തെളിവുകള്‍ക്കൊന്നും പ്രാധാന്യം കൊടുക്കാതെ അങ്ങിനെ ആകാം ഇങ്ങിനെ ആകാം എന്നു പുലമ്പിക്കൊണ്ടിരിക്കുക.

കാളി തന്റെ പോസ്റ്റില്‍ കൊടുത്ത ചിത്രങ്ങളെല്ലാം തന്നെ അറബി നാടുകളില്‍ നിന്നും കിട്ടിയ ശേഷിപ്പുകളല്ല. മറിച്ച് ബാബിലോണിയ, പുരാതന ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയ ഫലകങ്ങളിലുള്ളവയാണു. ആ ഭാഗങ്ങളെല്ലാം പിന്നീട് അറബി സംസാരിക്കുന്ന ഭാഗങ്ങളായവയാണു. അതിനാല്‍ തന്നെ കാളിയുടെ അറേബ്യയിലെ പ്രധാന ദൈവം ചാന്ദ്ര ദൈവമായിരുന്നു എന്ന വാദവും നില നില്‍ക്കുന്നതല്ല. അതിനും ഒരു തെളിവുമില്ല, കാളിയുടെ ഉരിയാടലുകളെല്ലാതെ. ഈ പ്രദേശങ്ങളില്‍ പോലും സൂര്യദൈവത്തിനു കീഴിലായിരുന്നു ചാന്ദ്ര ദൈവത്തിന്റെ സ്ഥാനം ഉണ്ടായിരുന്നത്. അപ്പോള്‍ ചാദ്ര ദൈവം പ്രധാന ദൈവമായിരുന്നു എന്ന കാളീ ചരിത്രത്തിനും തെളിവുകളില്ല.

മുസ്ലിംകള്‍ ചന്ദ്രക്കല ഒരു അടയാളമായെടുക്കുമ്പോഴും ക്രൈസ്തവരെ പോലെ അതിനെ ഒരു ആരാധ്യ വസ്തു ആയി കാണുന്നില്ല. അതിനാല്‍ തന്നെ ക്രിസ്തവരിലെ കുരിശ് യേശുവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചന്ദ്രക്കല അതിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണു. ചന്ദ്രക്കല ഒരു മതചിഹ്നം എന്ന രീതിയില്‍ എന്നു മുതല്‍ രൂപപ്പെട്ടു എന്നതിന്റെ ചരിത്രത്തെയും തൊടാന്‍ കാളിക്കാവുന്നില്ല. അപ്പോള്‍ ഇന്ന് മുസ്ലിങ്ങള്‍ ഒരു ചിഹ്നമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയാണു കാളി ചെയ്യുന്നത്. ഇന്ന് മുസ്ലിങ്ങള്‍ അതിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഉണ്ട് എന്ന് തന്നെയാണു പറഞ്ഞത്. പക്ഷെ അത് ചന്ദ്രന്‍ എന്നത് അറബികളിലെ അല്ലാഹു എന്ന ചാന്ദ്ര ദൈവത്തിന്റെ പേരായിരുന്നു എന്ന വാദത്തിനു എങ്ങിനെ തെളിവാകും. തെളിവുകളുണ്ടെങ്കില്‍ അത് പുറത്തു കൊണ്ടു വരിക. ചരിത്രം ഇങ്ങിനെയൊക്കെയാകാം എന്ന ഭാവനകള്‍ക്കപ്പുറം എനിക്ക് തെളിവുകളാണാവശ്യം.

ഒരടയാളമെന്ന നിലയിലപ്പുറം ഇന്നും ചന്ദ്രക്കല മുസ്ലിങ്ങള്‍ക്ക് ഒരു ആരാധ്യ വസ്തുവല്ല. അതാകട്ടെ തുര്‍ക്കി ഖിലാഫത്തോടു കൂടി വന്നതും. അതിനു മുമ്പുണ്ടായിരുന്ന മുസ്ലിം ഖിലാഫത്തുകള്‍ തങ്ങളുടെ അടയാളമായി ചന്ദ്രക്കല ഉപയോഗിച്ചിട്ടില്ല എന്ന എന്റെ വാദത്തെ ഇപ്പോഴും കാളിക്ക് തെറ്റാണെന്നു പറയാനുള്ള ഒരു തെളിവും നിരത്താന്‍ കഴിഞ്ഞിട്ടില്ല. റെഡ് ക്രസന്റ് പതിനഞ്ചാം നൂറ്റണ്ടിനു മുമ്പ് സ്ഥാപിച്ചിരുന്നു എന്ന് കാളി സ്ഥാപിച്ചാല്‍ കാളീ വാദം ചരിത്രപരമഅയി വസ്തു നിഷ്ഠമാണെന്നു പറയാമായിരുന്നു. ജെറൂസലേമിലെ അല്‍ അഖ്സാ മോസ്ക് ആരുടെ കാലത്താണു പുതുക്കി പണിതതെന്ന ചരിത്രവും കൂട്ടി വായിക്കുക കാളീ.

തെളിവുകളില്ലാതെ പുതിയ വിശദീകരണവുമായി കാളി ഇനിയും വരും. വിഷയവുമായി ബന്ധമില്ലാത്ത ഭാഗങ്ങളിലേക്ക് വിഷയം കൊണ്ട് പോകുവാനും ശ്രമിക്കും. പക്ഷെ അല്ലാഹു എന്നത് അറബികളിലെ ചാന്ദ്ര ദൈവത്തിന്റെ പേരായിരുന്നു എന്ന അടിസ്ഥാന വാദത്തിനു പിന്‍ബലമായി ഒരു തെളിവുമുണ്ടാകില്ലെന്നു മാത്രം. വിഷയത്തിലൊതുങ്ങി ചര്‍ച്ച ചെയ്യാന്‍ കാളിയുടെ കയ്യില്‍ തെളിവുകളില്ലാത്തതിനാല്‍ കാളിക്ക് എന്തെങ്കിലുമൊക്കെ പുലമ്പി അല്പനാകുവാനേ കഴിയുകയുള്ളൂ.

Sunday, September 5, 2010

എലോഹ് ഇലാഹ് അല്ലാഹ്

ചരിത്രം ഇന്നലകളൂടെ ചിത്രമാണു. അത് തന്റെ ഭാവനയല്ല. തനിക്കു തോന്നുന്നതെല്ലാം അങ്ങിനെ ആയിരുന്നെങ്കില്‍ എന്നു ധരിക്കാന്‍ ഒരാള്‍ക്കവകാശമുണ്ട്. പക്ഷെ വസ്തുതകളാകില്ല. 

ഇത്രയും ആമുഖമായി പറയാനുള്ള കാരണം എന്റെ അള്ളായും മൊഹമ്മദും പിശാചും-വസ്തുതകള്‍  എന്ന പോസ്റ്റിനു കാളിദാസന്‍ എഴുതിയ മറുകുറിപ്പ് വായിച്ചപ്പോഴാണ്. 

വിമര്‍ശനത്തിന്റെ പ്രാഥമികമായ മര്യാദ വിമര്‍ശിക്കുന്ന സം‌ഗതിയെ കുറിച്ച് പഠിക്കണമെന്നതാണു. പക്ഷെ, ചരിത്രത്തിലെ ഒരു വസ്തുതയുമായും യോജിക്കാതെ കുറിപ്പുകള്‍ എഴുതിവിടുന്നത് വിമര്‍ശനമെന്നു വിളിക്കേണ്ട ഗതികേടിലാണു ബ്ലോഗ് സമൂഹം. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കാളിദാസന്‍ ചരിത്രത്തെ തന്റെ ഭാവനയും വിവരക്കേടുമാക്കുന്നതിനെ ചൂണ്ടിക്കാണിക്കാം.

കാളിദാസന്റെ മുന്‍ പോസ്റ്റിലെ ഒരു വാക്യം തെളിവുകളില്ലാത്തതാണെന്നായിരുന്നു ഞാന്‍ ചരിത്ര വസ്തുതകള്‍ മുന്‍‌ നിര്‍ത്തി വിമര്‍ശിച്ചത് -

അള്ളാ എന്ന് അറബികളില്‍ ചിലര്(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. അള്ളായുടെ പ്രത്യേകത അത് അവരുടെ പ്രധാന ദൈവം ആയിരുന്നു എന്നതാണ്.അള്ളായുടെ പെണ്‍മക്കളായിരുന്നു അല്‍ ലാത്തും അല്‍ ഉസയും മനാത്തയും. ഇവരെ ദേവിമാരായിട്ടാണവര്‍ കണ്ടിരുന്നതും. അള്ളാക്കും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരുടെ സ്ഥാനമാണറബികള്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്.  കബയില്‍ ഇവരുടെ വിഗ്രഹങ്ങളാണറബികള്‍ ആരാധിച്ചിരുന്നത്. അള്ള എന്ന ചാന്ദ്ര ദൈവവും ശിര്‍ ആ എന്ന നക്ഷത്ര ദൈവവും ആയിരിക്കാം ഇസ്ലാമിക ചിഹ്നങ്ങളില്‍ സാധാരണ കാണപ്പെടുന്ന ചന്ദ്രക്കലയും നക്ഷത്രവും. 
  

അല്ലാഹു എന്ന പദം ഒരു  ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു എന്ന അദ്ധേഹത്തിന്റെ വാദത്തെ ചരിത്രപരമായോ ഭാഷാപരമായോ തെളിവുകളില്ലാത്ത വാദമാണെന്ന എന്റെ എതിര്‍ വാദത്തെ തൊട്ടു നോക്കാതെ ഖുര്‍‌ആന്‍ ബൈബിളില്‍ നിന്നു കോപി അടിച്ചതാണെന്ന സ്ഥിരം മിഷനറി പല്ലവി പാടുകയാണു ചെയ്യുന്നത്. 

വിഷയം മാറ്റി മറിക്കാന്‍ കൂടുതല്‍ ഭാഗവും ഇതിനായാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നതും. പക്ഷെ, നമുക്ക് കഴിഞ്ഞ പോസ്റ്റിലെ എന്റെ വാദങ്ങളെ കാളിദാസന് സ്പര്‍ശിക്കുവാനോ തന്റെ വാദങ്ങളെ സമര്‍ത്ഥിക്കുവാനാവശ്യമായ തെളിവുകള്‍ നിരത്തുവാനോ കഴിയുന്നില്ല. 

അരാമിക്ക് ഭാഷയെ കുറിച്ചുള്ള ചരിത്രവും പഠനങ്ങളും വായിച്ചു വേണമായിരുന്നു എലോഹ് എന്നതും അല്ലാഹു എന്നതും തമ്മിലുള്ള സാമ്യം ഞാന്‍ എഴുതിയതിനെ വിമര്‍ശിക്കാന്‍. അതോടൊപ്പം തന്നെ അല്ലാഹു എന്ന പദം പ്രവാചകനു മുമ്പ് അറബികള്‍ എങ്ങിനെ ഉപയോഗിച്ചുവെന്നും. ഇതൊന്നുമില്ലാതെ ഭാഷാ പണ്ഡിതനാകുന്ന കാളി സ്വയം ചില പ്രസ്ഥാവനകള്‍ നടത്തുന്നത് വിഴുങ്ങുകയാണു അനുയായികള്‍. 

ഭാഷയില്‍ കുടും‌ബമുണ്ട്. അവ തമ്മില്‍ ബന്ധങ്ങളും. ദ്രാവിഡ ഭാഷ ഒരുദാഹരണം. തമിഴ്, മലയാളം, കന്നട, തെലുങ്ക് എല്ലാം ഈ കുടുമ്പത്തിലെ അം‌ഗങ്ങളാണു.  അതേ പോലെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു ഭാഷാ കുടുമ്പമാണു സെമെറ്റിക് ഭാഷകള്‍. അതിലെ ഏറ്റവും പഴക്കം ചെന്നത് ഹിബ്രു. ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ നെറ്റില്‍ വരെ ലഭ്യമെന്നിരിക്കെ അതൊന്നും വായിക്കാതെ മറുകുറിപ്പെഴെതുരെതെന്ന് വിനയത്തോടെ ആവശ്യപ്പെടുന്നു. 

വിവരക്കേട്- 1

എലോഹ് എന്ന ഹീബ്രു ദൈവം യഹൂദരില്‍ നിന്നും അറബികളിലേക്ക് ദത്തെടുക്കപ്പെട്ടു എന്നത് ശരി. എലോഹ് എന്ന പദം ഹീബ്രുവില്‍ നിന്നും അറബിയിലേക്ക് കുടിയേറി എന്നു പറയുന്നത് തെറ്റ്. കുടിയേറാനായിട്ട് യഹൂദരുടെ ദൈവം അലഞ്ഞു തിരിഞ്ഞ് അഭയാര്‍ഥിയായി നടക്കുകയല്ലായിരുന്നു. ആ ദൈവത്തിന്റെ ഭാവം നല്ലതെന്ന് തോന്നി മൊഹമ്മദ് അതില്‍ അവകാശം സ്ഥാപിച്ചു. 

എന്നല്ലാം കാളിദാസന്‍ എഴുതുമ്പോള്‍ വിവരക്കേടെല്ലാതെ എന്താണു. കാരണം അല്ലാഹു എന്ന പദത്തിന്റെ സ്രോതസ്സ് എലോഹിം എന്നാണ് ഞാന്‍ പറഞ്ഞത്. എന്നല്ലാതെ അല്ലാഹു എന്ന പദം ഹിബ്രുവിലുണ്ടെന്നു ഞാന്‍ എഴുതിയിട്ടില്ല. ഭാഷയിലെ വാക്കുകള്‍ അലഞ്ഞു നടക്കുമോ? 

ഇങ്ങിനെ ഒക്കെ എഴുതുന്നതിനു മുമ്പായി അല്ലാഹു എന്ന പദം അറബിയില്‍ എങ്ങിനെ ഉപയോഗിച്ചിരുന്നു എന്നതെല്ലാം ഒന്നു മനസ്സിലാക്കുക. ഭാഷയുടെ സ്രോതസ്സും വാക്കും ഒന്നല്ല. മൂലപദം പദമാകില്ല. 

വിവരക്കേട്-2

നിര്‍ഭാഗ്യവശാല്‍ അറേബ്യയിലെ ദൈവങ്ങളേപ്പറ്റി എഴുതപ്പെട്ട ചരിത്രമൊന്നും ലഭ്യമല്ല. എഴുതാത്തതുകൊണ്ടാണോ എഴുതിയവ നശിപ്പിച്ചതു കൊണ്ടാണോ ഇതെന്നു തീര്‍ത്തു പറയാനും ആകില്ല. 

പ്രവാചകന്‍ വരുമ്പോള്‍ മക്കയില്‍ ആരാധിക്കപ്പെട്ടിരുന്ന ദൈവങ്ങളെ കുറിച്ച് ചരിത്രരേഖകളുണ്ട്. കാളിക്കറിയില്ലെങ്കില്‍ ചരിത്രത്തിലില്ലാതാകുന്നില്ല. അല്ലാഹു എന്ന പദത്തെ കുറിച്ച് അവിശ്വാസികളും പ്രവാചക്രും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. കാരണം അല്ലാഹു എന്ന പദം ഏറ്റവും ആരാധനക്കര്‍‌ഹന്‍ എന്ന രീതിയില്‍ അറബിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. 

ആ ആരാധ്യനെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റുള്ളവയെല്ലാം സൃഷ്ടികള്‍ മാത്രമാണെന്നുമായിരുന്നു പ്രവാചകന്റെ ഉത്ബോധനത്തിന്റെ ആകത്തുക.  നമ്മുടെ പ്രശ്നമതല്ലല്ലോ. എലോഹിം എന്ന വാക്കല്ലെ. 

വിവരക്കേട്-3

യഹൂദരുടെ എലോഹിം എന്ന ദൈവത്തിനും അറബികളുടെ അള്ളാ എന്ന ദൈവത്തിനും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല, മൊഹമ്മദ് അത് ഉണ്ടാക്കുന്നതു വരെ.

മുഹമെദ് അറബി ഭാഷ ഉപയോഗിച്ച ഒരു പ്രവാചകന്‍ മാത്രമാണ്. എന്നല്ലാതെ ഭാഷാ പിതാവല്ല. സെമെസ്റ്റിക് ഭാഷയിലെ ഏല്‍. യെലോഹ്, ഇലാഹ് എന്നീ പദങ്ങള്‍ ഒന്നിന്റെ തുടര്‍ച്ചയാണെന്നു ഏത് ആള്‍ക്കാണ് അറിയാത്തത്. അല്ലാഹ് എന്ന പദം അല്‍ ഇലാഹ് എന്നതിന്റെ ഒറ്റവായനയും. ഇക്കാര്യമെല്ലാം കഴിഞ്ഞ എന്റെ പോസ്റ്റില്‍ വളരെ നന്നായി വിശദീകരിച്ചതും. അവയെല്ലാം മറച്ച് പിന്നെയും വാദം ആവര്‍ത്തിക്കുക മാത്രമാണു കാളി ചെയ്യുന്നത്. 

എലോഹ് എന്ന വാക്ക് അഥവാ ഇലാഹ് എന്ന വാക്കിനു ആരാധിക്കപ്പെടുന്നത് എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. എന്നാല്‍ അതോടു കൂടി അല്‍ എന്ന പദം ചേരുമ്പോള്‍ സുപ്രീം എന്ന രൂപം വരുന്നു. ഏറ്റവും അര്‍ഹന്‍ എന്ന ഭാവം . അതാണു എലോഹില്‍ നിന്നും അല്ലാഹു എന്ന പദത്തെ മാറ്റി നിര്‍ത്തുന്നത്. കുറേ ദൈവങ്ങളിലെ ഒരു ദൈവമായിരുന്നു അല്ലാഹു എന്നെല്ലാം കാളി തട്ടി വിടുമ്പോള്‍ അത് ഭാഷയെ കുറിച്ചുള്ള അജ്ഞത മൂലമാണു. അല്‍ എന്ന അറബി പ്രയോഗത്തെ കുറിച്ച് ഒന്നു മനസ്സിലാക്കിയാല്‍ തന്നെ തീരുന്ന പ്രശ്നം.  ഹിബ്രുവിലെ ഒരു പദം അറബിയില്‍ ഉപയോഗിക്കുന്നത് ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍ പ്പെട്ട ഭാഷകളില്‍ അതു സാധാരണയാണു താനും. 

ഈ പദം ചരിത്രത്തിലെവിടെയും ചാന്‍ദ്ര ദൈവത്തിന്റെ പേരായി ഉപയോഗിച്ചിട്ടില്ല എന്നതാണു നമ്മുടെ വിഷയത്തിന്റെ കാതല്‍. അതല്ല എന്നു വസ്തു നിഷ്ടമായി തെളിയിക്കാന്‍ കാളിക്കാവുന്നില്ല. അറബികളും മറ്റു ബഹു ദൈവാരാധകരും ചന്ദ്രനെ ആരാധിച്ചിരുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അവര്‍ എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും ആരാധിച്ചിരുന്നു എന്നതിനു ചരിത്രം സാക്ഷിയാണു. പക്ഷെ ചരിത്രത്തിലെ വിടെയും ഇലാഹ്, എലോഹ് അല്ലെങ്കില്‍ ഏല്‍ എന്നത് ചാന്ദ്ര ദൈവത്തിന്റെ പേരായി രേഖപ്പെടുത്തിയിട്ടില്ല. 

അതിനെ ഖണ്ഡിക്കാന്‍ കുറേ ചാന്ദ്ര ദൈവങ്ങളുടെ ഫോട്ടൊ കൊടുത്തതുകൊണ്ടായില്ല. ഇബ്രാഹീം നബിയുടെ സമൂഹം ചന്ദ്രനെ ആരാധിച്ചിരുന്നതായി ഖുര്‍‌ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ചന്ദ്രനെ അറേബ്യന്‍ സമൂഹം ആരാധിച്ചിരുന്നില്ല എന്ന് എനിക്ക് വാദിക്കേണ്ടതില്ലല്ലോ? പക്ഷെ അത് ചാന്ദ്രദൈവത്തെ അല്ലാഹു എന്നു വിളിച്ചിരുന്നു എന്ന വാദത്തിനു എങ്ങിനെ പിന്‍ബലമാകും. 

ഈജ്പ്ത്യന്‍ ചാന്ദ്രദൈവത്തിന്റെ പേര്‍ ഹോറസ്, ലാഹ്, തോത്ത് എന്നെല്ലാമുള്ള  പേരുകളിലായിരുന്നു.  മെസൊപൊട്ടോമിയന്‍ മിതോളജിയില്‍ സിന്‍ ആയിരുന്നു ചാന്ദ്ര ദൈവം. സുമേരിയന്‍ മിത്തോലജിയില്‍ നന്ന ആയിരുന്നെങ്കില്‍ കനോനന്മാര്‍ ജാരി, നിക്കല്‍ എന്നീ ചാന്ദ്ര ദൈവങ്ങളെയായിരുന്നു ആരാധിച്ചു പോന്നിരുന്നത്. മാത്രമല്ല ലോകത്തില്‍ പലയിടങ്ങളിലായും ചന്ദ്രനെ ആരാധിച്ചിരുന്ന വിഭാഗമുണ്ടായിട്ടുന്റ്. അതൊന്നും ചന്ദ്രദൈവം അല്ലാഹു എന്ന് വിളിച്ചിരുന്നു എന്നതിനു തെളിവാകുന്നില്ലല്ലോ.

ഇനി ചന്ദ്ര ക്കലയുമായി ബന്ധപ്പെട്ടതാണു.


വിവരക്കേട്-4



ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായത് പതിനഞ്ചാം നൂറ്റാണ്ടിലാണെന്നാണു കാട്ടിപ്പരുത്തിയും മറ്റ് മുസ്ലിങ്ങളും അവകാശപ്പെടുന്നത്. അത് തികച്ചും അവാസ്തവമാണ്. ഇസ്ലാമിന്റെ ആരംഭകാലം മുതലേ എല്ലാ മോസ്ക്കുകളുടെ മിനാരങ്ങളിലും ചന്ദ്രക്കല പതിപ്പിച്ചിരുന്നു. മക്കയിലെ ഹറം മോസ്ക്കിന്റെ മിനാരങ്ങളുടെ ചില ചിത്രങ്ങളാണു താഴെ.

വിവരക്കേട്- മക്കയിലെ ഹറം പുതുക്കിപ്പണിതത് പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പായിരുന്നുവോ? പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിം ഭരണ കേന്ദ്രങ്ങളില്‍  നിന്നുമുള്ള ശേഷിപ്പുകളിലൊന്നും തന്നെ ഈ ചന്ദ്രക്കലയില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുകയാണു വേണ്ടത്. പുതിയ പള്ളികള്‍ ചന്ദ്രക്കല ഉള്‍കൊള്ളുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ന് രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നു എന്നു തന്നെയാണു ഞാന്‍ എഴുതിയത്. പക്ഷെ, അത് മതപരമല്ല. ഇന്ന് പേര്‍ഷ്യന്‍ വാസ്തു കല ഇസ്ലാമിക വാസ്തു കല എന്ന രീതിയിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അത് മതപരമല്ല. അതേ പോലെ മാത്രമാണു ചന്ദ്രക്കലയും. അതല്ല എങ്കില്‍ ചരിത്രപരമായി, ഏത് ആളുകളായിരുന്നു ചന്ദ്രനെ ഏല്‍ എന്നോ എലോഹിം എന്നോ അല്ലാഹു എന്നോ പേരില്‍ ആരാധിച്ചിരുന്നു എന്ന് വിശദീകരിക്കുക. ചരിത്രം വായയില്‍ തോന്നിയതല്ല. 

Monday, June 21, 2010

യേശുവിന്റെ ചിത്രങ്ങളും മുഹമെദ് നബിയുടെ ചിത്രങ്ങളും


എന്റെ കഴിഞ്ഞ പോസ്റ്റിലെ ഒരു വാചകം മറ്റൊരു പോസ്റ്റിന്റെ വിഷയമാക്കി പുതിയ പോസ്റ്റ് തയ്യാറാക്കിയിരിക്കയാണു കാളിദാസന്‍. പോസ്റ്റിന്റെ വിഷയം മുഴുവന്‍ മാറ്റി ഒറ്റവാചകങ്ങളില്‍ തൂങ്ങുക അദ്ദേഹത്തിന്റെ സ്വഭാവമാണു. ഇവിടെയും കഴിഞ്ഞ പോസ്റ്റില്‍ തന്റെ വാദങ്ങളെ വിമര്‍ശിച്ചതിനെ മുഴുവന്‍ തൊട്ട് നോക്കുകകൂടി ചെയ്യാതെ പുതിയ ഒരു വിഷയം എടുത്തിടുകയാണു ചെയ്യുന്നത്. അല്ലാഹു എന്നത് ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു. അതാണു മുസ്ലിങ്ങള്‍ ചിഹ്നമായി എടുത്തിട്ടുള്ളത് എന്ന ഭാഗമെല്ലാം ഒഴിവാക്കി പ്രവാചകന്റെ ചിത്രങ്ങളുടെ കഥകളാണു പുതിയ പോസ്റ്റില്‍. ഞാന്‍ റോബര്‍ട്ട് മൊറെയാണു ആദ്യമായി പ്രവാചകന്റെ ചിത്രങ്ങള്‍ വരച്ചത് എന്ന് പ്രസ്താവിച്ചിട്ടില്ല, മറിച്ച അല്ലാഹു എന്നത് ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു എന്ന ആദ്യമായി വാദിച്ചത് അയാളാണെന്നാണു പറഞ്ഞത്. ആ വാദത്തിന്റെ സത്യമില്ലായ്മയുമാണു വിശദീകരിച്ചത്. ഒരു ആര്‍ക്കിയോളജിക്കല്‍ പിന്‍ബലവുമില്ലാത്ത ചില കേവല പ്രസ്ഥാവനകളിലെ പൊള്ളത്തരങ്ങളാണു ഞാന്‍ വിഷയകമാക്കിയിരുന്നത്.

ഇനി ചിത്രങ്ങളുടെ തന്നെ കാര്യമെടുക്കുക. എന്താണു മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും അവരുടെ പുണ്യപുരുഷരോടുള്ള ചിത്രങ്ങളുടെ സമീപനം. ഇവിടെ പ്രവാചകന്റെ ചിത്രങ്ങള്‍ ആരു പ്രസിദ്ധീകരിച്ചാലും അത് പ്രവാചകന്റെ ചിത്രമല്ല എന്ന ബോധം മുസ്ലിങ്ങള്‍ക്കുണ്ട്. അതിനെ വച്ച് ആരാധിക്കുന്ന ഒരു മനസ്സും അവരില്‍ രൂപപ്പെട്ടിട്ടില്ല. പക്ഷെ, ക്രൈസ്തവരില്‍ അങ്ങിനെയാണോ?

സെമസ്റ്റിക്‍ മതത്തിലെന്നവകാശപ്പെടുന്നുവെങ്കിലും ക്രിസ്ത്യന്‍ വിശ്വാസം മറ്റൊരു പാഗണ്‍ വിശ്വാസത്തിന്നപ്പുറം ഒന്നുമല്ല എന്നതാണു സത്യം. അതിന്റെ പ്രധാന കാരണം റോമക്കാരെ പോലെ തങ്ങളുടെ ബഹുമാന വസ്തുകള്‍ക്കും ദൈവങ്ങള്‍ക്കും ചിത്രങ്ങള്‍ നല്‍കി എന്നതു തന്നെയാണു. മനുഷ്യമനസ്സിന് ഏകദൈവ വിശ്വാസത്തില്‍ നിന്നും ബഹുദൈവ വിശ്വാസത്തിലേക്കടുക്കാന്‍ ഒരു പ്രേരണയുണ്ട്. ഇത് മതങ്ങളുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന ഒരു വസ്തുതയാണ്. ദൈവത്തെ വിശദീകരിക്കുന്നതില്‍ പലപ്പോഴും മനുഷ്യന്റെ തലത്തിലേക്ക് തോറയും പഴയനിയമവും വരുന്നുവെങ്കിലും ഏകദൈവ വിശ്വാസത്തെ സം‌രക്ഷിക്കുന്നതില്‍ ജൂതര്‍ വിജയിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. പക്ഷെ, ക്രൈസ്തവരിലെ ഒരു ചെറിയ വിഭാഗമല്ലാതെ എല്ലാവരും യേശുവിന് ചിത്രമൂണ്ടാക്കി ആരാധിക്കുന്നതില്‍ പെട്ടുപോയി . ആദ്യം ചിത്രങ്ങളായി തുടങ്ങി ഇപ്പോള്‍ വലിയ വലിയ പ്രതിമകളായി യേശു ക്രൈസ്തവരാല്‍ ആരാധിക്കപ്പെടുന്നു.

ചിത്രങ്ങള്‍ നിരോധിക്കപ്പെടുന്നതിന്റെ പ്രധാന കാരണം അതു തന്നെയാണു. വിശുദ്ധഗ്രന്ഥങ്ങളും അവയുടെ അനുയായികളിലെ ചിലരുടെ പ്രവൃത്തനങ്ങളും പലപ്പോഴും രണ്ട് തട്ടിലാകും. ഇത് എല്ലാ മതചരിത്രങ്ങളിലുമുണ്ട്. മൂപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദുമതത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലും ഏകദൈവ വിശ്വാസം കാണാം. ബുദ്ധമതത്തിലുമതു തന്നെ. എന്നാല്‍ ഇവയെല്ലാം ഇന്നു പ്രതിനിധീകരിക്കുന്നത് അവയുടെ പ്രതിമാസംസ്കാരത്തിലൂടെയാണു. വാക്യങ്ങളില്‍ ഏകദൈവമുണ്ടെങ്കിലും അനുഭവത്തില്‍ ക്രൈസ്തവതയും അങ്ങിനെ തന്നെ.

യേശുവിന്റെ രൂപം,നിറം, ഉയരം എന്നിവയെ കുറിച്ചൊന്നും തന്നെ ബൈബിള്‍ പറയുന്നില്ല. എന്നിട്ടും ആരൊക്കെയോ വരച്ച ചിത്രങ്ങള്‍ തങ്ങളുടെ യേശുവിന്റെതാണെന്നു വിശ്വസിക്കാനും അതിനെ ആരാധിക്കാനും ക്രൈസ്തവര്‍ തയ്യാറാകേണ്ടി വന്നിരിക്കുന്നു. ബൈബിളിലെ ഏത് ഭാഗമാണു ഇന്നു കാണുന്ന യേശുവിന്റെ രൂപം വ്യാഖ്യാനിക്കുന്നത്. പക്ഷെ യേശുവിന്റെ ചിത്രം വരച്ചു വരച്ച് നസ്രേത്തുകാരനായ യേശുവിനെ ഇറ്റലിക്കാരനായ ജീസസ് ആക്കുന്നതില്‍ സഭകള്‍ വിജയിച്ചു.

വിശുദ്ധ യോഹന്നാന് ദര്‍ശനം കിട്ടിയ യേശുവിന്റെ രൂപം വര്‍ണ്ണിക്കൂന്നതിങ്ങിനെ-

13. തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
14. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും
15. കാല്‍ ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ടു;
16. അവന്റെ വായില്‍ നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.

എന്നാല്‍ ചില അലങ്കാരഭാഷ എന്നതിന്നപ്പുറം ഇതൊരു ചിത്രം വരക്കാനുള്ള നിറക്കൂട്ടുകളൊന്നും നല്‍കുന്നില്ല എന്നതാണു വാസ്തവം. ഇറ്റലിക്കാരനായ ഡാവിഞ്ചി ഇറ്റലിക്കാരായ മോഡലുകളില്‍ യേശുവിനെ വരച്ചെടുത്തത് തങ്ങളുടെ ദൈവമായി വിശ്വസിച്ചെടുക്കേണ്ട അവസ്ഥ വന്നത് ഈ ചിത്രം വര അം‌ഗീകരിക്കുക വഴിയുണ്ടായ ദുരവസ്ഥയാണു.

ഒരു മതത്തില്‍ വിശ്വസിക്കുന്നവരില്‍ നിന്നു തന്നെ പലപ്പോഴും അതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വ്യതിചലനങ്ങളുണ്ടാകാറുണ്ട്. അങ്ങിനെ സംഭവിക്കുന്നതില്‍ നിന്നാണു മതങ്ങള്‍ അവയുടെ ആശയങ്ങളുമായി വ്യതിചലിക്കാറുള്ളത്. യേശുവിന്റെ ചിത്രങ്ങളും പ്രതിമകളും ബൈബിളിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള വ്യതിചലനമാണു. ഏതെങ്കിലും ക്രിസ്തവ നാമധാരി യേശുവിന്റെ എന്നവകാശപ്പെട്ടു ചിത്രങ്ങളും പ്രതിമകളും വരക്കുകയും നിര്‍മ്മിക്കുകയും ചെയ്തുവെങ്കില്‍ അത് ഏറ്റെടുക്കാതിരിക്കാനുള്ള കരുതല്‍ ക്രൈസ്തവ മതം ചെയ്യണമായിരുന്നു. പകരം യേശുവിന്റെയും കന്യാമറിയത്തിന്റെയും യേശുവിന് ശേഷം വന്ന വിശുദ്ധരുടെയും പ്രതിമകള്‍ കൊണ്ട് ചര്‍ച്ചുകള്‍ നിറയുകയാണു ക്രൈസ്തവതയില്‍ സംഭവിച്ചത്.

യേശുവിന്റെ ചിത്രങ്ങള്‍ കേവല ചിത്രങ്ങളല്ല. അത് കേവലം ഒരു ക്രിസ്ത്യാനിയുടെ ചിത്രം വരക്കുന്നത് പോലെ നിസ്സാരമല്ല. അത് മറ്റൊരാരാധ്യവസ്തുവായി രൂപപ്പെടുന്നു എന്നതാണ് അതിലെ പ്രശ്നം. ബൈബിളിലെവിടെയും യേശുവിന്റെ ചിത്രമോ അതിനു മുമ്പുണ്ടായിരുന്നവരുടെ ചിത്രമോ, അല്ലെങ്കില്‍ യഹോവയുടെയുയോ എലോഹിമിന്റെയോ പ്രതിമകളോ ഉണ്ടായിരുന്നില്ല. റോമക്കാര്‍ ക്രൈസ്തവരാവുകയല്ല, മറിച്ച് ക്രിസ്തവത റോമിക്കുകയാണു ചെയ്തത് എന്നതായിരുന്നു ഒരു ചിത്രം വരുത്തി വച്ച ദുരന്തം.

പേര്‍ഷ്യക്കാരോ തുര്‍ക്കികളോ നൂറ്റാണ്ടുകള്‍ക്ക് ശേഷം പ്രവാചകനായ മുഹമെദ് നബിയുടെ ചിത്രം തങ്ങളുടെ ഭാവനയില്‍ നിന്നും വരക്കുമ്പോള്‍ അത് ആരാധിക്കപ്പെടാനുള്ള വസ്തുവാക്കിയില്ല എന്നതാണു ക്രൈസ്തവതയും ഇസ്ലാമും തമ്മിലുള്ള വ്യത്യാസം.

Thursday, June 10, 2010

അള്ളായും മൊഹമ്മദും പിശാചും-വസ്തുതകള്‍

ബൈബിളിലെ പഞ്ച പുസ്തകങ്ങള്‍ വരെ ഒന്നു കണ്ണോടിച്ചു പോകുകയാണു ചെയ്തത്. അതിലെ ചില വിഷയങ്ങളിലെ ചര്‍ച്ചകളും. ഇനി ഖുര്‍‌ആനിനെതിരില്‍ നടന്ന ചില പോസ്റ്റുകളെ പഠന വിധേയമാക്കുകയാണു. കഴിഞ്ഞ പ്രാവശ്യം സാജന്‍ എന്ന ബ്ലോഗറുടെ പോസ്റ്റുകളെയാണു പരാമര്‍ശിച്ചതെങ്കില്‍ ഇപ്രാവശ്യം കാളിദാസന്റെ ചില പോസ്റ്റുകള്‍ക്ക് എന്താണു എനിക്ക് മറുപടിയായി നല്‍കാനുള്ളത് എന്നു പരിശോധിക്കാം. മുമ്പും ഈ ബ്ലോഗില്‍ ഞാന്‍ അനുവര്‍ത്തിച്ചു വരുന്നത് ഇതേ നയമാണു. ബൈബിളിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതോടൊപ്പം ബ്ലോഗുകളിലെ ഖുര്‍‌ആന്‍ വിമര്‍ശന പോസ്റ്റുകളെ പഠന വിധേയമാക്കുക എന്ന രീതി.

യുക്തിവാദം എന്ന എന്റെ ബ്ലോഗില്‍ യുക്തിവാദികള്‍ ഉന്നയിച്ചിരുന്ന ചില വാദങ്ങളെ എന്റെ ചില വായനകളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങള്‍ എന്ന രീതിയിലുള്ള ഇടപെടലായിരുന്നു. എന്നാല്‍ കാളിദാസന്‍ എന്ന പേരില്‍ മാത്യു എന്ന ബ്ലോഗര്‍ ഉന്നയിച്ച ചില ആരോപണങ്ങള്‍ക്കുള്ള മറുപടി അവിടെ നല്‍കുകയുണ്ടായി. അതിന്നു കാരണം കാളിദാസന്‍ ഒരു യുക്തിവാദി ആണെന്ന ധാരണയിലായിരുന്നു. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചകളില്‍ കാളിദാസന്‍ ഒരു ക്രൈസ്തവനാണന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനാല്‍ യുക്തിവാദം എന്ന ബ്ലോഗില്‍ മറുപടി നല്‍കുന്നതിനെ അനൗചിത്യം കണക്കിലെടുത്ത് ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ കാളിദാസന്റെ ആരോപണങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭാഷയെയും പ്രകോപന സമീപത്തെയും അവഗണിച്ചു തന്നെ വിഷയത്തിന് എന്റെ അറിവില്‍ പ്രതികരിക്കയാണു ചില പോസ്റ്റുകളിലൂടെ ഇവിടെ ചെയ്യുന്നത്.

അദ്ദേഹത്തിന്റെ പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ!!! എന്ന പോസ്റ്റിന് ഞാന്‍ പ്രവാചകനും വിവാഹവും വിമര്‍ശകരും എന്ന പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. അതിന്നു ശേഷം വന്ന അള്ളായും മൊഹമ്മദും പിശാചും എന്ന പോസ്റ്റിന്റെ ആദ്യഭാഗമായ വിധിയെ കുറിച്ചുള്ള ഭാഗവും നന്മയും തിന്മയും വിധിയും എന്ന പോസ്റ്റിലൂടെ മറുപടി നല്‍കി. ബാക്കി ഭാഗങ്ങള്‍ വിധിയെ കുറിച്ചുള്ള ചര്‍ച്ചക്ക് ശേഷം തുടരാം എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ എന്റെ കമെന്റുകള്‍ പലതും ഡിലീറ്റ് ചെയ്തപ്പോള്‍ പിന്നീടവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന്റെ അനൗചിത്യം മനസ്സിലാക്കി ഒഴിവാകുകയായിരുന്നു. പക്ഷെ അതിലെ തന്നെ ചില ഭാഗങ്ങള്‍ അറിയാത്ത ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയുണ്ടെന്ന നിലയില്‍ ഇവിടെ പ്രതികരിക്കുകയാണു. വിഷയത്തില്‍ ഒതുങ്ങി അവ എന്ത് എന്ന് വിശദീകരിക്കാന്‍ മാത്രമാണു ഞാന്‍ താത്പര്യപ്പെടുന്നത്.

കാളിദാസന്റെ പോസ്റ്റില്‍ ഇസ്ലാമിന്നെതിരെ ഉന്നയിച്ച ആരോപണങ്ങളെ നമുക്ക് മൂന്നു ഭാഗമാക്കി തിരിക്കാം

1. നന്മയും തിന്മയും ദൈവത്തില്‍ നിന്നു തന്നെ എന്നു വരുമ്പോള്‍ എല്ലാ ചീത്ത പ്രവൃത്തനങ്ങളും ദൈവ കല്പന പ്രകാരമാണ് ചെയ്യുന്നത്.

2. അള്ളാ എന്ന് അറബികളില്‍ ചിലര്(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. എന്നു വച്ചാല്‍ മൊഹമ്മദിന്റെ സ്വന്തം വര്‍ഗ്ഗം ആരാധിച്ചിരുന്നത് നക്ഷത്രങ്ങളെയും ചന്ദ്രനേയും സൂര്യനേയും മറ്റ് പ്രകൃതിയിലെ പ്രതിഭാസങ്ങളേയുമായിരുന്നു.

3. പിശാചും ദൈവവും കൂടി ഒരു പോലെ പരിപാലിക്കുന്ന മതമല്ലേ വാസ്തവത്തില്‍ ഇസ്ലാം? ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനിത്രയധികം അനുയായിളുണ്ടാകാന്‍ കാരണം അതല്ലേ? ലാദന്‍ വേള്‍ഡ് ട്രൈഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ ഉയര്‍ന്ന പുകച്ചുരുളുകളില്‍ പിശാചിന്റെ മുഖം ചിലര്‍ ദര്‍ശിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഈ മൂന്നു വിമര്‍ശനങ്ങളില്‍ ആദ്യത്തെതിന്റെ മറുപടി ഞാന്‍ നല്‍കി കഴിഞ്ഞു. എങ്കിലും ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ കാളിദാസന്‍ എങ്ങിനെ വിധിയെ തള്ളിപ്പറയും എന്ന്‍ എനിക്കു മനസ്സിലാകുന്നില്ല. എല്ലാ മതങ്ങളും ഇന്ദ്രിയതീതമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നു. ക്രൈസ്തവ മതപഠനത്തിലെ ഒരുപശാഖ തന്നെയാണു വിധിയെ കുറിച്ചുള്ള പഠനം. ഒരു പോസ്റ്റ് തന്നെ അത് സംബന്ധിച്ചിട്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ഇനി വിശദീകരിക്കേണ്ടതില്ല. വിധിയെ കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ നടന്നിട്ടുണ്ട്. ഇന്ദ്രിയാതീതമായതിനാല്‍ തന്നെ പൂര്‍ണ്ണമായ സംതൃപ്തി നല്‍കുന്ന ഒരുത്തരം ഒരു ചര്‍ച്ചക്കും നല്‍കാന്‍ കഴിയില്ല. കാരണം അതിനെയുള്‍കൊള്ളാന്‍ നമുക്ക് കഴിയില്ല എന്നതു തന്നെ. നമുക്ക് നിയന്ത്രണമുള്ളത് നമ്മുടെ കര്‍മ്മത്തില്‍ മാത്രമാണു. കര്‍മത്തെ കുറിച്ചുള്ള ചോദ്യം മാത്രമേ നാം മരണാനന്തരം ചോദിക്കപ്പെടുകയുമുള്ളൂ. ഇതെല്ലാ പരലോക വിശ്വാസമുള്ള മതങ്ങളുടെയും അടിസ്ഥാന വിശ്വാസങ്ങളിലുള്ളതാണു.

രണ്ടാമത്തെ പ്രശ്നം അല്ലാഹു എന്നത് അറബികളുടെ ചാന്ദ്ര ദൈവമായിരുന്നു എന്ന വാദമാണു. ഒരാള്‍ക്ക് എന്തും എഴുതുവാനും പറയുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ തെളിവുകളില്ലെങ്കില്‍ അത് വെറും പറച്ചിലാകും. സമാനമായ ഒരു വാദം ജബ്ബാറും തന്റെ യുക്തിവാദ ബ്ലോഗില്‍ ഉന്നയിച്ചിരുന്നു. രണ്ട് പേരും ഈ അറിവിന്റെ സ്രോതസ്സ് ഏതാണെന്നു വെളിപ്പെടുത്തിയാല്‍ ഉപകാരമായിരുന്നു. ഈ ഭാഗങ്ങളില്‍ കാളിദാസന്‍ ഉന്നയിച്ച കാര്യങ്ങളും അതിന്റെ മറുപടിയും

കാളിദാസന്‍ _______________
19-25 ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്ഥ്യത്തെക്കുറിച്ച് നിങ്ങള് വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ? ആണ്മക്കള് നിങ്ങള്ക്കും പെണ്മക്കള് ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില് അത് വളരെ അന്യായമായ പങ്കുവെക്കല് തന്നെ. വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല..
എന്തിനാണു മൊഹമ്മദ് ഒരു ആവശ്യവുമില്ലാതെ ലാത്തിന്റെയും ഉസയുടെയും മനാത്തയുടെയും കാര്യങ്ങള്‍ പറഞ്ഞത്? അത് മനസിലാക്കാന്‍ ഈ അധ്യായത്തിന്റെ ആരംഭത്തിലേക്ക് പോകേണ്ടി വരും. ഈ അധ്യായം ആരംഭിക്കുന്നതൊരു നക്ഷത്രത്തേപ്പറ്റി പറഞ്ഞു കൊണ്ടാണ്. ശിറ എന്ന നക്ഷത്രം അറബികളുടെ ജീവിതത്തില്‍ ചെലുത്തിയിരുന്ന സ്വാധീനത്തിലേക്കത് വിരല്‍ ചൂണ്ടുന്നു. മുസ്ലിങ്ങള്‍ ഇവിടെ മൊഹമ്മദ് പറഞ്ഞ നക്ഷത്രം ജിബ്രീലാണെന്നാണു വിശദീകരിക്കുന്നത്. അതിനുശേഷം മൊഹമ്മദ് പരാമര്‍ശിക്കുന്നത് സ്വന്തം വര്‍ഗ്ഗക്കാര്‍ ആരാധിച്ചിരുന്ന മൂന്നു ദേവതകളായിരുന്നു. എന്നു വച്ചാല്‍ മൊഹമ്മദിന്റെ സ്വന്തം വര്‍ഗ്ഗം ആരാധിച്ചിരുന്നത് നക്ഷത്രങ്ങളെയും ചന്ദ്രനേയും സൂര്യനേയും മറ്റ് പ്രകൃതിയിലെ പ്രതിഭാസങ്ങളേയുമായിരുന്നു. അത് മൊഹമ്മദ് വളരെ വ്യക്തമായി പറയുന്നു. വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അതിന്റെ അര്‍ത്ഥം മൊഹമ്മദിന്റെ സ്വന്തം ഗോത്രവും അവരുടെ പൂര്‍വികരും ആരാധിച്ചിരുന്നത് പ്രകൃതി ശക്തികളെ ആയിരുന്നു.


ലാത്തയുടെയും ഉസ്സയുടെയും മനാത്തയുടെയും കാര്യങ്ങള്‍ ഖുര്‍‌ആന്‍ ഉദാഹരിക്കുന്നത് അവ അന്നത്തെ ബഹുദൈവ വിഗ്രഹങ്ങളായിരുന്നു എന്നതിനാലാണ്. മുഹെമദ് നബിയടക്കമുള്ള എല്ലാ പ്രവാചകരും ഏക ദൈവവിശ്വാസത്തെ പ്രബോധനം ചെയ്യാന്‍ വന്ന പ്രവാചകരാണു. അവര്‍ അവരുടെ സമൂഹത്തോട് അവര്‍ക്കാവശ്യമായ ഉദാഹരണങ്ങളിലൂടെ സം‌വദിക്കുമ്പോള്‍ അന്നത്തെ വിഗ്രഹങ്ങളെ ഉദാഹരിക്കേണ്ടതുണ്ട്.

ഇവിടെയും ഈ മൂന്നു ദൈവങ്ങളെയും ഖുറൈശി ഗോത്രം ആരാധിച്ചിരുന്നതല്ല. അറെബ്യയിലെ ത്വാഇഫിലായിരുന്നു ലാത്തിന്റെ ആസ്ഥാനം- ത്വാഇഫിലെ ഥഖീഫ് ഗോത്രമായിരുന്നു ഈ വിഗ്രഹത്തിലാരാധിച്ചിരുന്നവര്‍.

മനാത്ത എന്ന പ്രതിഷ്ഠ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ ചെങ്കടല്‍ തീരത്തുള്ള ഖുദൈദ് എന്ന സ്ഥലത്തായിരുന്നു. ഖുസാഅഃ, ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ ആരാധിച്ചുപോന്നത് ഈ വിഗ്രഹത്തെയാണ്.

ഉസ്സയായിരുന്നു മക്കക്കാരുടെ പ്രതിഷ്ഠ. ഇത് മൂന്നും പ്രവാചകന്റെ ഗോത്രത്തിലേക്ക് ചേര്‍ത്തി പറയുന്നത് വസ്തുതകളെ കുറിച്ചുള്ള അറിവില്ലായ്മയാണു.

പിന്നീട് കാളിദാസന്‍ ചെയ്യുന്നത് ലാത്തയേയും ഉസ്സയേയും മനാത്തയേയും ഖുര്‍‌ആനിന്റെ ഈ അദ്ധ്യായം ആരംഭിക്കുന്ന നക്ഷത്രവുമായി കൂട്ടി കെട്ടാനുള്ള ഒരു ശ്രമമമാണു. ഈ അദ്ധ്യായത്തിന്റെ അര്‍ത്ഥം ഈ ലിങ്കിലൂടെ നോക്കുക.
ഇതില്‍ അറബികളുടെ അന്നത്തെ ജീവിതവുമായി ബന്ധമുള്ള ഒരു കാര്യവുമായി കൂട്ടിയിണക്കുക മാത്രമാണ് ചെയ്യുന്നത്. ഖുര്‍‌ആന്‍ ഇങ്ങിനെ പലപ്പോഴായി കാര്യങ്ങള്‍

ഖുര്‍ആനിനു ഖുര്‍‌ആനിന്റെതായ ഒരു ശൈലിയുണ്ട്.

____________________________
________________________
__________________________
അദ്ധ്യായം 052_______________________________

ഇങ്ങിനെ സത്യം ചെയ്തു തുടങ്ങുന്ന ധാരാളം അദ്ധ്യായങ്ങള്‍ ഖുര്‍‌ആനിലുണ്ട്. ഇതെല്ലാം ഖുര്‍‌ആനില്‍ സത്യം ചെയ്യാന്‍ ഉപയോഗിച്ച കാര്യങ്ങളാണു, അതിന്നര്‍ത്ഥം ഇവയെയെല്ലാം ആരാധിക്കുവാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്തു എന്നോ? അന്നത്തെ അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങളില്‍ ശ്രദ്ധയര്‍പ്പിച്ച് ഏകദൈവത്തിന്റെ വഴിയിലേക്ക് ക്ഷണിക്കുക എന്നതാണു ഖുര്‍‌ആനിന്റെ രീതി.
ലാത്തയെയും ഉസ്സയേയും മനാത്തയേയും അറബികള്‍ ആരാധിച്ചിരുന്നു, അവ ആരാധിക്കപ്പെടേണ്ടവരെല്ലെന്നും ആരാധന ഏക ദൈവത്തിനു മാത്രം സമര്‍പ്പിക്കേണ്ടതാണെന്നും പ്രബോധനം ചെയ്തു എന്നതു തന്നെയാണ് ഖുറൈശികളടക്കമുള്ള അറബികളെ പ്രകോപിപ്പിച്ചത്. അതില്‍ പ്രവാചകന്റെ പിതൃവ്യന്‍ അബൂലഹബ് അടക്കമുള്ളവരുണ്ട്. പ്രവാചകന്റെ അടുത്ത ബന്ധുവായ ഇയാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എതിര്‍‌പ്പ് വന്നത് എന്നതു തന്നെ ഖുറൈശി ഗോത്രം ബഹുദൈവാരാധകരായിരുന്നു എന്നതിന്നു തെളിവല്ലെ?
പ്രകൃതി ശക്തികളേക്കാള്‍ അറബികള്‍ ദൈവങ്ങളാക്കിയിരുന്നത് പൂര്‍‌വികരെയായിരുന്നു, ഇബ്രാഹീം നബിയുടെയും ഇസ്മായില്‍ നബിയുടെയും വിഗ്രഹങ്ങള്‍ ക‌അബയിലുണ്ടായിരുന്നു. മാത്രമല്ല ചരിത്രത്തില്‍ കാര്‍ഷിക സമൂഹങ്ങളായിരുന്നു പ്രകൃതി ദൈവങ്ങളെ കൂടുതല്‍ ആരാധിച്ചിരുന്നത്. ഇതെല്ലാ സമൂഹത്തിലും കാണാന്‍ കഴിയും- കച്ചവടക്കാരും നാടോടികളുമായിരുന്ന അറബികള്‍ പ്രകൃതിശക്തികളെ ദുര്‍ല്ലബമായേ ആരധിച്ചിരുന്നുള്ളൂ. ഇല്ല എന്നു തന്നെ പറയാം. കാര്‍ഷിക സമൂഹത്തിലടക്കം പ്രകൃതി ദൈവങ്ങളേക്കാള്‍ മനുഷ്യദൈവങ്ങല്‍ക്ക് തന്നെയാനു പ്രാധാന്യം. ഇന്ത്യയടക്കമുള്ള പ്രദേശങ്ങളിലെ ദൈവങ്ങളൂടെ മിത്തുകള്‍ പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാം.

വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അതിന്റെ അര്‍ത്ഥം മൊഹമ്മദിന്റെ സ്വന്തം ഗോത്രവും അവരുടെ പൂര്‍വികരും ആരാധിച്ചിരുന്നത് പ്രകൃതി ശക്തികളെ ആയിരുന്നു. പക്ഷെ മറ്റൊരു സത്യമുണ്ട്. മൊഹമ്മദിനു മുമ്പും മൊഹമ്മദിന്റെ കാലത്തും അറേബ്യയില്‍ ഏക ദൈവ വിശ്വാസികളായ അനേകം യഹൂദരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. അവരുടെ ഏക ദൈവ വിശ്വാസത്തേപ്പറ്റി മൊഹമ്മദിന്റെ വര്‍ഗ്ഗക്കാര്‍ കേട്ടിരുന്നില്ല എങ്കില്‍ അവര്‍ ശരിക്കും മന്ദബുദ്ധികള്‍ തന്നെ. ഇബ്രാഹിമിന്റെ ഒരു മകന്റെ സന്തതികള്‍ ഏക ദൈവത്തിലും മറ്റൊരു മകന്റെ സന്തതികള്‍ പ്രകൃതി ശക്തികളിലും വിശ്വസിക്കുന്നു എന്നത് സാമാന്യ യുക്തിക്കു നിരക്കുന്നതല്ല. ഇബ്രാഹിമിന്റെ പാരമ്പര്യം പിന്തുടര്‍ന്ന യഹൂദരും ക്രിസ്ത്യാനികളും വേദ പുസ്തകത്തില്‍ എന്തൊക്കെ തിരുത്തല്‍ വരുത്തിയാലും ഏക ദൈവത്തില്‍ വിശ്വസിച്ചിരുന്നു.

അതിന്റെ അര്‍ത്ഥം ഖുര്‍‌ആന്‍ വ്യാഖ്യാനിക്കാനറിയുന്നവര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ലാത്ത, ഉസ്സ, മനാത്ത എന്നിവ അനത്തെ ചില ദൈവങ്ങള്‍ തന്നെയായിരുന്നു, അവയെ ആരാധിക്കരുതെന്ന കാര്യമാണു പ്രവാചകന്‍ ഉണര്‍ത്തിയത്.

മക്കയിലെ എല്ലാവരും ബഹുദൈവാരാധകരായിരുന്നു എന്ന് ആരും പറഞ്ഞിട്ടില്ല, ഭൂരിഭാഗവും എന്നെല്ലാതെ- അത് മൃഗീയ ഭൂരിപക്ഷമെന്നു പറയാം. പക്ഷെ കാളിദാസന്‍ എഴുതിയപോലെ അനേകം യഹൂദരും കൃസ്ത്യാനികളും മക്കയിലുണ്ടായിരുന്നില്ല. മദീനയിലുണ്ടായിരുന്നു താനും. മക്ക വളരെ ശുഷ്കമായ വിഭവങ്ങളുണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു. അതിനാല്‍ തന്നെ ഒരു പുറമക്കാരെനേയും മക്ക ആകര്‍ഷിച്ചിരുന്നില്ല. വിരലിണ്ണാവുന്ന വിദേശികളേ മക്കയിലുണ്ടായിരുന്നുള്ളൂ.

ഇബ്രഹാമീന്റെ മക്കളില്‍ പ്രവാചക പരമ്പര ഇറങ്ങിയ വിഭാഗത്തിന്റെ ചെയ്തികളെ കുറിച്ച് ബൈബിള്‍ തന്നെ എന്തു പറയുന്നു എന്ന് ബൈബിള്‍ വായിക്കുക. മോശ നാല്പതു നാള്‍ വിട്ടു നിന്നപ്പോള്‍ പശുകുട്ടിയെ ആരാധിച്ച കഥ നാം വായിക്കുന്നത് ബൈബിളില്‍ നിന്നു തന്നെയല്ലെ. അതും കടലിനെ പിളര്‍ത്തി ഫറോവയില്‍ നിന്നും രക്ഷപ്പെടുത്തിയ ദൈവീക ശക്തി അനുഭവിച്ച ഒരു ജനം. ഇത് കേവലം വേദപുസ്തക തിരുത്തല്ല. ബഹുദൈവാരാധനയായിരുന്നു. അവര്‍ ഇസ്‌ഹാക്കിന്റെ പിന്‍‌തലമുറക്കാര്‍ തന്നെ. അപ്പോള്‍ അബ്രഹാമിന്റെ മറ്റൊരു പിന്തുടര്‍ച്ചക്കാരായ സമൂഹത്തിന് ഒരു പ്രവാചക്നും വേദഗ്രന്ഥവും അവര്‍ക് വന്നിട്ടില്ലാത്തതിന്റെ കുഴപ്പങ്ങളുണ്ടായിരുന്നു. അവരിലെ വലിയൊരു വിഭാഗം ബഹുദൈവാരാധകര്‍ തന്നെയായിരുന്നു.

അള്ളാ എന്ന് അറബികളില്‍ ചിലര്(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. അള്ളായുടെ പ്രത്യേകത അത് അവരുടെ പ്രധാന ദൈവം ആയിരുന്നു എന്നതാണ്.അള്ളായുടെ പെണ്‍മക്കളായിരുന്നു അല്‍ ലാത്തും അല്‍ ഉസയും മനാത്തയും. ഇവരെ ദേവിമാരായിട്ടാണവര്‍ കണ്ടിരുന്നതും. അള്ളാക്കും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരുടെ സ്ഥാനമാണറബികള്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്. കബയില്‍ ഇവരുടെ വിഗ്രഹങ്ങളാണറബികള്‍ ആരാധിച്ചിരുന്നത്. അള്ള എന്ന ചാന്ദ്ര ദൈവവും ശിര്‍ ആ എന്ന നക്ഷത്ര ദൈവവും ആയിരിക്കാം ഇസ്ലാമിക ചിഹ്നങ്ങളില്‍ സാധാരണ കാണപ്പെടുന്ന ചന്ദ്രക്കലയും നക്ഷത്രവും.

നാക്കിന് എല്ലില്ലാത്തതിനാല്‍ എന്തും പറയാം. അതിനു തെളിവുകള്‍ ഉണ്ടാകണമെന്നില്ല. അറബികളില്‍ ചാന്ദ്രദൈവത്തിന് അല്ലാ എന്ന പേരുണ്ടായിരുന്നു എന്നതിന് എന്തു തെളിവാണുള്ളത്? ഏത് അറേബ്യന്‍ പ്രദേശത്തെ ഏത് കാലഘട്ടത്തിലഅണു അങ്ങിനെ ഒരു ചാന്ദ്രദൈവം കണ്ടെത്തിയത്. എന്നിട്ട് ഏത് പുസ്തകത്തില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്? ആരുടെ ഗവേഷണമാണു അങ്ങിനെ ഒരു കാര്യം വസ്തുനിഷ്ടമായി തെളിവു സഹിതം സമര്‍ത്ഥിച്ചിട്ടുള്ളത്? കേവലം ചില കാര്യങ്ങള്‍ തോന്നിയത് പോലെ എഴുതിയാല്‍ വസ്തുതയാകില്ലല്ലോ?

എലോഹ്, ഇലാഹ്, അല്ലാഹ്

എല്ലാ ഭാഷകളും രൂപം കൊള്ളുന്നതിനും ഒരു ചരിത്രമുണ്ട്. അറബിയും ആരാമെക്കും ഹിബ്രുവുമെല്ലാം സെമസ്റ്റിക്‍ ഭാഷയിലുള്‍പ്പെടുന്നതാണ്. അതിലെ പുരാതന ഹിബ്രു പൂര്‍ണ്ണമായും മരണപ്പെട്ട ഒരു ഭാഷയാണ്. അതിനു പിന്നീട് പുനര്‍ജീവനം നല്‍കുന്നത് മതപരമഅയ കാരണങ്ങളാലാണു. . ഇന്നു നാം കാണുന്ന ഹിബ്രു ക്ലാസ്സിക്കല്‍ ഹിബ്രു എന്നറിയപ്പെടുന്ന ഹിബ്രുവാണു. എന്നാല്‍ പഴയനിയമം എഴുതിയത് പുരാതന ഹിബ്രുവില്‍ ആണ്. ഇത് പൂര്‍ണ്ണമായും ഇല്ലാതായ ഒരു ഭാഷയാണു. പത്താം നൂറ്റാണ്ടില്‍ മാസരറ്റ് സഹോദരര്‍ പുരാതന ഹിബ്രുവിന് അവരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വരം നല്‍കുകയായിരുന്നു. ഇത് ബൈബിളിന്റെ ചരിത്രം പഠിക്കുന്ന ആര്‍ക്കുമറിയുന്ന ഒരു വസ്തുതയാണ്.

അതായത് മലയാളത്തിനു സ്വരാക്ഷരങ്ങളോ ചിഹ്നങ്ങളോ ഇല്ല എന്നു കരുതുക. എങ്കില്‍ പന എന്നത് പന/പിന/പുന/പാന/പീന/പൂന/പനി/പനു/പനാ/പ്നീ എന്നിങ്ങനെ പല രീതിയിലും വായിക്കപ്പെടാം. ഇങ്ങിനെ ഹിബ്രു വാക്കുകള്‍ക്ക് സ്വരം നല്‍കി പുനര്‍‌വായന നടത്തുന്നത് കൃസ്തുവിനു ശേഷം പത്താം നൂറ്റാണ്ടിലാണു. ഇത് ചരിത്ര സത്യം.

ഹിബ്രു ബൈബിളില്‍ ദൈവത്തെ എലോഹ് എന്ന് വായിക്കുന്നുവെങ്കിലും പുരാതന ഹിബ്രുവിന്റെ ഉച്ചാരണം ഇന്ന് അറിവില്ലാത്തതിനാല്‍ എലോഹ് എന്നോ അതോ ഇലാഹ് എന്നോ ആയിരുന്നുവോ ഉച്ചരിച്ചത് എന്ന കാര്യത്തില്‍ തീര്‍പ്പു കല്പ്പിക്കുക വയ്യ.
അത് എലോഹ് ആകാം, ഇലോഹ് ആകാം, ഇലാഹും ആവാനുള്ള സാധ്യത തള്ളിക്കളയാന്‍ വയ്യ. എന്തായാലും ഹിബ്രുവിലെ എലോഹ് എന്ന പദത്തില്‍ നിന്നും അറബിയിലേക്ക് കുടിയേറിയതാണു ഇലാഹ്.

അറബിയില്‍ ഇലാഹ് എന്നാല്‍ ആരാധ്യന്‍ എന്നാനര്‍ത്ഥം. അത് എല്ലാ ദൈവങ്ങള്‍ക്കുമുള്ള പൊതു നാമമാണു. ഇലാഹ് എന്നത് സെമസ്റ്റിക് ഭാഷകളില്‍ എത്രയോ കാലമായി ആരാധ്യന്‍ എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന പദവും. ഹിബ്രുവിലെ എലോഹ് എന്ന പദം പോലെ.

അല്ലാഹു എന്നത് നമുക്ക് ഉച്ചാരണത്തില്‍ അല്പം വ്യത്യസ്തത അനുഭവപ്പെടുന്നുവെങ്കിലും ഇലാഹില്‍ നിന്നും രൂപപ്പെട്ടതാണു.
അല്ലാഹു എന്ന പദം അല്‍ ഇലാഹ് എന്ന പദത്തിന്റെ ഏക രൂപമാണു. അല്‍ എന്നത് Definite article ആണു. The എന്നത് പോലെ. പൂര്‍‌ണ്ണാരാധ്യന്‍ എന്നോ ആരാധിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ എന്നോ നമുക്ക് മലയാളീകരിക്കാം.

അല്ലാഹു എന്നത് ചാന്ദ്രദൈവനാമമായിരുന്നു എന്ന് പറയുമ്പോള്‍ മാത്യു എന്ന കാളിദാസന്‍ അറിയാതെ തന്റെ ദൈവനാമത്തെ കൂടി പ്രതി ചേര്‍ക്കുകയാണ്. ഇലാഹ് എന്നത് സെമെറ്റിക് ഭാഷയിലെ അറബിയില്‍ വന്നത് ഹിബ്രുവില്‍ നിന്നാനെന്നിരിക്കെ ബൈബിളിലെ എലോഹ് ചാന്ദ്ര ദൈവ നാമമാണെന്ന് വാദിക്കുകകൂടിയാണു ചെയ്യുന്നത്. ഇത് അനിയനും ജേഷ്ടനും വഴക്കടിക്കുമ്പോള്‍ ഒരാള്‍ മറ്റൊരാളുടെ അച്ചനെ വിളിക്കുന്നതിനു തുല്യമാണു.

അല്ലാഹു എന്നത് ചാന്ദ്ര ദൈവനാമമാണെന്ന വാദം ആരാണു ആദ്യം ഉന്നയിച്ചത് എന്നു കൂടി മനസ്സിലാക്കുന്നത് രസകരമായിരിക്കും.

റോബെര്‍ട്ട് മൊറെ (Robert Morey) എന്ന കൃസ്ത്യന്‍ പാസ്റ്റര്‍ ആണ് ആദ്യമായി ഈ വാദം കൊണ്ടു വരുന്നത്, പ്രവാചകന്റെ ചിത്രങ്ങള്‍ വരക്കുക തുടങ്ങിയ കലകള്‍ ഹോബിയാക്കിയെടുത്തിയിരുന്ന മറ്റൊരു കാളിദാസന്‍. ചരിത്ര സത്യങ്ങലുടെ പിന്‍ബലങ്ങളില്ലാതെ ഈ വിധത്തില്‍ പല നിരീക്ഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അല്ലാഹു എന്ന് മാത്രമല്ല, ലോകത്തിലെ എല്ലാ ദൈവ നാമങ്ങള്‍ക്ക് പിന്നിലും ഒരു ചരിത്രവും അര്‍ത്ഥവുമുണ്ട്. ചിലത് ആളുകളുടെ പേരായിരുന്നുവെങ്കില്‍ ചിലത് ഗുണ വിശേഷണങ്ങളായിരിക്കും. ഉദാഹരനത്തിന് ബ്രഹ്മാവ് എന്ന വാക്ക് ഒരു പാശ്ചാത്യന് ഒരു ഹിന്ദു ദൈവം മാത്രമാണ്, അത് കേള്‍ക്കുന്ന സമയം ഒരാളുടെ മനസ്സില്‍ ഓടി വരുന്ന ചിത്രം നാലു തലകളുമായി നില്‍ക്കുന്ന ഒരു ദൈവം. എന്നാല്‍ ആ പദത്തിന് സൃഷ്ടാവ് എന്നാണര്‍ത്ഥമെന്നും വേദങ്ങള്‍ പ്രകാരം ദൈവത്തിന് ഒരു പ്രതിമയും ഇല്ല എന്നു മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ആര്യസമാജക്കാരന് ഈ പ്രതിമ പിന്നീട് മതത്തില്‍ കടന്നു കൂടിയ ഒരു വസ്തു മാത്രം.

പലപ്പോഴും ഇതേ പോലെയാണു ദൈവങ്ങള്‍ക്കു ചിത്രങ്ങളും പ്രതിമകളുമുണ്ടായിട്ടുള്ളത്. ഹിന്ദു പുരാണങ്ങളിലെ പല ചിത്രങ്ങളും രൂപം കൊടുത്തത് കഴിഞ്ഞ് നൂറ്റാണ്ടില്‍ രാജാരവിവര്‍മയായിരുന്നു.

പക്ഷെ, ചരിത്രത്തില്‍ ബാബിലോണിയയിലെയും ഈജിപ്തിലെയും ദൈവങ്ങളുടെ പേരുകള്‍ അവര്‍ ചിത്രലിഖിതമുപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ചരിത്രമെന്ന ബ്ലോഗില്‍ ചില കുറിപ്പുകള്‍ ഇതിനെ കുറിച്ച് കൊടുത്തിട്ടുണ്ട്. അവിടെയൊന്നും എലോഹ് എന്നോ ഇലോഹ് എന്നോ ഇലാഹ് എന്നോ ഒരു കാലഘട്ടത്തിലും ചാന്ദ്ര ദൈവത്തിനു നല്‍കിയിട്ടില്ല. ഇസ്രയേല്‍ ചരിത്രത്തിലുമില്ല. ഒരു നാടന്‍ ചൊല്ലുണ്ട്. വായയില്‍ തോന്നിയത് കോതക്ക് പാട്ട്, കാളിദാസന് പോസ്റ്റും.

ഇനി ഭാഷാപരമായും ഈ വാദത്തിനു നിലനില്‍‌പ്പില്ല. കാരണം ഇലാഹ് എന്നത് ദൈവം അല്ലെങ്കില്‍ ആരാധ്യന്‍ എന്നതിന് ഉപയോഗിക്കുന്ന പൊതു നാമമാകുന്നു അറബിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് നാം എപ്പോഴും കേള്‍ക്കുന്ന ഒരു പദം. ഇത് പിരിച്ചെഴുതിയാല്‍ കിട്ടുന്നത് ലാ ഇലാഹ്- ഇല്ല അല്‍-ഇലാഹ് എന്നാണു.

ലാ- ഇല്ല/ ഇലാഹ്- ഒരാരാധ്യനും
ഇല്ല- ഒഴികെ
അല്ലാഹ്-അല്‍-ഇലാഹ്- ശരിയായി ആരാധിക്കപ്പെടേണ്ടവനായവന്‍
ശരിയായി ആരാധിക്കപ്പെടേണ്ടവനല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹു എന്നത് അല്‍-ഇലാഹ് എന്നു വരുമ്പോള്‍ പിന്നീടുള്ളതെല്ലാം അതിന്നു താഴെയായാണു അറബികള്‍ മുമ്പേ ധരിച്ചിരുന്നത്. അതെല്ലാ എന്നതിനു ഒരു ചരിത്ര തെളിവുകളും ഉന്നയിക്കാനാവില്ല. ഉന്നയിക്കുന്നവര്‍ ആ വാദത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താനുള്ള അന്തസ്സ് കാണിക്കുക.

ചന്ദ്രക്കലയുടെ ചരിത്രം.

മുസ്ലിങ്ങള്‍ ചന്ദ്രക്കല ഉപയോഗിക്കുന്നത് ചാന്ദ്ര ദൈവമായ അല്ലാഹുവിന്റെ ചിഹ്നമായെന്നാണ് വാദം. ഇതിന്റെ ചരിത്രമാകട്ടെ ആധുനിക ചരിത്രത്തിന്റെ ഭാഗവും.

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്തന്‍പൂളില്‍ കൃസ്തുവിനു മുമ്പേ ചന്ദ്രക്കല തങ്ങളുടെ നഗരത്തിന്റെ ചിഹ്നമാക്കിയിരുന്നു. 662 BC യില്‍ ബൈസാന്റിയം റോമക്കാര്‍ കീഴടക്കി, പിന്നീട് റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം അവിടേക്ക് മാറ്റി. തലസ്താന നഗരമായ ബസാന്റിയത്തിനു കോന്‍സ്റ്റന്റ്നോപിള്‍ എന്നു നാമധേയം ചെയ്തു. 1453-ല്‍ സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന്‍ കോണ്‍സ്റ്റന്റ്നോപില്‍ കീഴടക്കി നഗരത്തിനു ഇസ്തന്‍പൂള്‍ എന്നു നാമകരണം ചെയ്തു. റോം ബൈസാന്റിയം കീഴടക്കിയത് ഒരു ചാന്ദ്രമാസ ആരംഭത്തിലായിരുന്നു. അതിന്റെ സ്മരണാര്‍ത്ഥം ചന്ദ്രക്കല കോന്‍സ്റ്റന്റ്നോപിളിന്റെ ചിഹ്നമായി എന്നാണു ഒരു ചരിത്ര വായന.
പിന്നീട് മുസ്ലിം ഖിലാഫത്ത് ഒസ്മാനിയകളുടെ കയ്യിലായപ്പോള്‍ തുര്‍ക്കിയുടെ ചിഹ്നം അവരുടെ കൊടിയില്‍ സ്ഥാനം പിടിച്ചു. തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്ത്(Ottomans) തങ്ങളുടെ കൊടിയിലടയാളപ്പെടുത്തിയിരുന്ന ചന്ദ്രക്കലയും നക്ഷത്രവും രാഷ്ട്രീയ കാരണങ്ങളാല്‍ സ്വീകരിച്ചതായിരുന്നു. ഏറ്റവും അവസാനത്തെ ഖിലാഫത്ത് എന്നരീതിയില്‍ അതിലെ ചന്ദ്രക്കലയും നക്ഷത്രവും പിന്നീട് രൂപപ്പെട്ട പല മുസ്ലിം രജ്യങ്ങളിലും ഉപയൊഗിക്കപ്പെട്ടു. തുര്‍ക്കിയിലെ ഉസ്മാനിയ സാമ്രാജ്യം ചുവപ്പും പച്ചയും നിറങ്ങളില്‍ ചന്ദ്രക്കലയും നക്ഷത്രവും അന്ന് കൊടിയായി ഉപയോഗിച്ചിരുന്നു. അതെല്ലാതെ ഇസ്ലാമില്‍ മതപരമായി ചന്ദ്രക്കല ഒരു പ്രാധാന്യവുമര്‍ഹിക്കുന്നില്ല. ഇന്ന് മുസ്ലിം പള്ളികള്‍ക്ക് ഒരേകദേശ രൂപമുണ്ട്. ഖുബ്ബയും മിനാരവും. അത് മതപരമല്ല, കലാപരമെന്നു വിളിക്കാം. അതേ പോലെ രാഷ്ട്രീയമായ കാരണങ്ങളാല്‍ ഉരിത്തിരിഞ്ഞതാണു കൊടിയും അതിലെ ചിഹ്നവും. ഇന്ന് അത് മുസ്ലിം രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നുണ്ടാവാം. പ്രവാചകന്‍ ഉപയോഗിച്ച ഒരു കൊടികളിലും ചന്ദ്രക്കല ഉണ്ടായിരുന്നില്ല. പ്രവാചകനിലൂടെ പൂര്‍ത്തിയായതാണു ഇസ്ലാം. അല്ലാതെ പിന്നീട് വന്ന ഒരു വിശുദ്ധന്‍ എഴുതി പൂര്‍ത്തിയാക്കിയതല്ല.

ഇക്കാര്യങ്ങള്‍ക്ക് ശേഷം കാളിദാസന്‍ ചെയ്യുന്നത് ക്രൈസ്തവ തീവൃവാദികള്‍ സ്ഥിരമായി ചെയ്യുന്ന ഒരു ഏര്‍പ്പാടാണു. എഡിറ്റിങ്ങ്- ഖുര്‍‌ആനിലെ മറ്റൊരു സന്ദര്‍ഭത്തിലെ വാക്കുമായി കൂട്ടി വായിക്കുക. ചാനലുകളില്‍ കാണുന്ന ഈ പരിപാടിയുടെ ലിഖിതരൂപം കാളിദാസ പോസ്റ്റുകളിലെ സ്ഥിരം കാഴ്ചയാണു. പല സന്ദര്‍ഭങ്ങളിലായി ഇറങ്ങിയ വചനങ്ങളെ തനിക്കു വേണ്ട രീതിയില്‍ കൂട്ടിചേര്‍ക്കുന്ന എഡിറ്റൈങ്ങ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുക എന്ന സ്ഥിരം പരിപാടി. ഖുര്‍‌ആനിലെ അമ്പത്തിമൂന്നാം അദ്ധ്യായത്തില്‍ നിന്നും പിന്നെ അദ്ധ്യായം 22 ഹജ്ജ് എന്നതിലേക്ക് പോയി തനിക്കാവശ്യമുള്ള വാക്കുകള്‍ പരതി വിഷയം അവതരിപ്പിക്കുന്ന രീതി.

അധ്യായം 22/അല്‍ഹജ്ജ്/അവതരണം മദീനയില്‍ ആണെങ്കില്‍ അധ്യായം 53/അന്നജ്മ്/അവതരണം മക്കയില്‍ ആണു. ഒന്നിന്റെ തുടര്‍ച്ചയല്ല മറ്റേത്. പക്ഷെ- തെറ്റിദ്ധരിപ്പിക്കുക എന്ന മിനിമം പരിപാടിയുമായി മുന്നോട്ട് പോകുന്നവര്‍ക്ക് അതാണല്ലോ ആവശ്യം.

പിന്നീട് മക്കയിലെ ഖുറൈശികള്‍ പ്രവാചകനു നേരെ ഉന്നയിച്ച ഒരാരോപണം വീണ്ടും ഉന്നയിക്കുകയാണു കാളിദാസന്‍ ചെയ്യുന്നത്. ആ വിഷയവുമായി സി.കെ.ലത്തീഫ് എന്ന ബ്ലോഗര്‍ ഒരു പോസ്റ്റ് നല്‍കിയതിനാല്‍ ഞാന്‍ ആവര്‍ത്തിക്കുന്നില്ല.

ഖുര്‍‌ആനും ഖുര്‍‌ആന്‍ വ്യാഖ്യാനവും രണ്ടായി തന്നെയാണു മുസ്ലിങ്ങള്‍ കണക്കാക്കുന്നത്, ആരുടെയെങ്കിലും വ്യാഖ്യാനങ്ങളിലെ പിഴവുകളും നിരീക്ഷണങ്ങളും തെറ്റാനെങ്കില്‍ അത് സ്വീകരിക്കേണ്ട ഒരു ബാധ്യതയും മുസ്ലിങ്ങള്‍ക്കില്ല. ഇത് മുമ്പ് ഇവിടെ ഞാന്‍ സൂചിപ്പിച്ചിരുന്നു. മനുഷ്യരെന്ന നിലയില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ മതപരമായി സ്വീകരിക്കേണ്ട ഒരു ബാധ്യതയും മുസ്ലിങ്ങള്‍ക്കില്ല. ഇത് ഖുര്‍‌ആനു മാത്രമല്ലല്ലോ ബാധകം. നാലു സുവിശേഷങ്ങളുടെ കാലത്തു തന്നെയുണ്ടായിരുന്ന ഫിലിപ്പിന്റെ സുവിശേഷവും മഗ്ദലന മറിയത്തിന്റെ സുവിശേഷവും ചാവുകടല്‍ ചുരുളുകളുമെല്ലാം ഒരു വാദത്തില്‍ ക്രൈസ്തവ ഗ്രന്ഥങ്ങളായി തെളിവിനുപയോഗിക്കാനാവില്ലല്ലോ? ക്രൈസ്തവര്‍ അതം‌ഗീകരിക്കുമോ? അപ്പോള്‍ മുസ്ലിങ്ങള്‍ അം‌ഗീകരിക്കാത്ത ചരിത്രങ്ങള്‍ വെറുതെ എഴുതി പിടിപ്പിച്ചത് കൊണ്ടെന്തു ഗുണം? ഖുര്‍‌ആനിലോ സഹീഹായ ഹദീസുകളിലൂടെയോ സ്ഥിരപ്പെടാത്ത ഒന്നും ഗവേഷണം അഥവാ ഇജ്തിഹാജ് എന്ന വിഭാഗത്തിലാണു വരിക. അതില്‍ മനുഷ്യരെന്ന നിലയിലുള്ള അബദ്ധങ്ങളുണ്ടാകാം.

അന്നത്തെ മക്കയിലെ ഖുറൈശികള്‍ പോലും തങ്ങലുടെ അബദ്ധം മൂടി വക്കാന്‍ പ്രവാചകന്‍ ഒരു പ്രാവശ്യം തങ്ങളുടെ ദൈവങ്ങള്‍ക്കനുകൂലമായി പറഞ്ഞു എന്നേ വാദിച്ചുള്ളൂ. പക്ഷെ കാളിദാസന്‍ മാസങ്ങളാക്കി കാലാവധി ദീര്‍ഘിപ്പിച്ചു.

അതിലും രസകരമായത് മക്കയിലെ ഈ സംഭവത്തിനു ശേഷം മുസ്ലിങ്ങളെ മക്കക്കാര്‍ അംഗീകരിച്ചു എന്ന കാളിയുടെ ചരിത്ര വായനയാണു. പൈങ്കിളികള്‍ കോട്ടയത്തു നിന്നിറങ്ങുമ്പോലെ ചരിത്രം കോതമം‌ഗലത്തു നിന്നുമിറങ്ങിയാലോ?
മക്കയിലെ അക്രമം സഹിക്കാനാവാഞ്ഞു മദീനയിലേക്ക് പ്രവചകന്‍ പാലായനം ചെയ്തതും ഒരു വലിയ സമൂഹമായി മാറിയപ്പോള്‍ തിരികെ വരാന്‍ കഴിഞ്ഞതുമെല്ലാം കണ്ണടച്ചിരുട്ടാക്കുകയാണു കാളിദാസന്‍ ചെയ്യുന്നത്. മക്കക്കാരുടെ ദൈവങ്ങളെ അം‌ഗീകരിച്ചതിനാല്‍ മുസ്ലിങ്ങള്‍ തിരികെ വന്നു എന്നാണു കാളീ ചരിത്രം.

ഇത് കേട്ട് മെക്ക നിവാസികള്‍ സന്തുഷ്ടരായി. മൊഹമ്മദിനോടൊപ്പം അവര്‍ അള്ളായെയും ഈ ദേവിമാരെയും ആരാധിക്കാനും തുടങ്ങി. നടുകടത്തപ്പെട്ട അനുയായികള്‍ക്ക് തിരിച്ചു വരാനും സാധിച്ചു.

അബദ്ധം മനസിലായപ്പോള്‍ ആയത്തു തിരുത്തി പിശാചിന്റെ വാക്കുകള്‍ എന്നാക്ഷേപിച്ച ഭാഗം നീക്കം ചെയ്ത് നല്ല പിള്ളയുമായി. ഒരു പക്ഷെ ഈ സംഭവമാകാം ഇസ്ലാം അറേബ്യയില്‍ സ്വീകാര്യമാകാനുള്ള ഒരു കാരണം. പിശാചിന്റെ ശക്തി അപാരം.

നല്ല ചരിത്രബോധം. പ്രവാചകന്റെ മക്കാവിജയം എന്ന ചരിത്രമൊന്നും കാളിക്ക് പ്രശ്നമല്ല. മക്കയില്‍ പ്രവാചകന്‍ തിരിച്ചെത്തുന്നതിന്റെ പശ്ചാത്തലവും കഅബയില്‍ നിന്നും മുഴുവന്‍ വിഗ്രഹങ്ങലെയും മാറ്റി ശുദ്ധീകരിച്ചതുമെല്ലാം അവരുടെ വിഗ്രഹങ്ങളെ അംഗീകരിച്ചതിന്റെ ഫലമായാണെന്നാണ് കാളീചരിത്രം.

മൂന്നാമത്തെ കാര്യം പിശാചും ദൈവവും കൂടി ഒരു പോലെ പരിപാലിക്കുന്ന മതമല്ലേ വാസ്തവത്തില്‍ ഇസ്ലാം? ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനിത്രയധികം അനുയായിളുണ്ടാകാന്‍ കാരണം അതല്ലേ?

എല്ലാ കാലത്തും ചിലര്‍ ചില വസ്തുതകളെ തീവൃമായ രീതിയില്‍ സമീപിക്കുന്നു. അത് എല്ലാ ചിന്താരീതിയിലും ഉണ്ട്. ചരിത്രം നല്‍കുന്ന പാഠമതാണു. എന്തിനേറെ ജനാധിപത്യത്തിന്റെ ഉദയകാലത്ത് ഫ്രെഞ്ച് വിപ്ലവം പോലും ഭയാനകമായ കൂട്ടക്കൊലകളുടെ ദുരന്തചിത്രം പേറുന്നു. കുരിശുയുദ്ധവും ജൂതഉന്മൂലനവും മാവോയിസ്റ്റ് ആക്രമണവും ഗുജ്ര്റാത്തും ട്രേഡ് സെന്റര്‍ ആക്രമണവുമെല്ലാം അതിന്റെ ഭാഗം. അത് ആര്‍ക്കും ആരിലും ആരോപിക്കാം. വലിയ കാര്യമില്ല.

Wednesday, June 2, 2010

പഴയ നിയമം ആരാണെഴുതിയത്-3

കഴിഞ്ഞ പോസ്റ്റില്‍ പഞ്ചപുസ്തകങ്ങളുടെ അഞ്ച് സ്രോതസ്സുകളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇത് ഭാഷാടിസ്ഥാനത്തിലുള്ള ഗവേഷകരില്‍ നിന്നുള്ളതാണെന്നതിനാല്‍ തന്നെ പ്രത്യക്ഷത്തില്‍ അതിന്റെ വ്യത്യസ്തത നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. എങ്കിലും കഴിയുന്നത്ര ലളിതമായി ഞാന്‍ വിശദീകരിക്കാം. JEPDR എന്നീ അക്ഷരങ്ങളിലൂടെയാണു ഈ അഞ്ച് സ്രോതസ്സുകള്‍ ഇതിനെ വിശദീകരിക്കുന്നത്. ഇനി ഓരോ അക്ഷരത്തിനും നല്‍കുന്ന നിറങ്ങളും ശ്രദ്ധിക്കുമല്ലോ- അവ ബൈബിളിന്റെ ചില ഭാഗങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ആ അക്ഷരങ്ങളെ പ്രതിനിധീകരിക്കും.


വ്യത്യസ്ത സ്രോതസ്സുകള്‍ എന്നതാണു ഞാന്‍ ഉപയോഗിച്ച പദം, എന്നല്ലാതെ അഞ്ചു വ്യക്തികള്‍ എന്നതല്ല. ഓരോ സ്രോതസ്സും ഒരാളുടെ മാത്രം സൃഷ്ടിയാണെന്നത് അത് കൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല. അഞ്ചു വ്യത്യസ്ത വഴികലിലൂടെ സമാഹരിച്ചവ എന്നതാണുദ്ദേശിക്കുന്നത്. വിശദീകരണത്തില്‍ കൂടുതല്‍ വിശദമാക്കാം-


J - ദൈവത്തെ യഹോവ എന്ന്‍ വിശദീകരിക്കുന്ന എഴുത്ത്.

E - ദൈവത്തെ എലോഹിം എന്ന്‍ വിശദീകരിക്കുന്ന എഴുത്ത്ത്തു-(ഉത്പത്തിയില്‍ ഈ ഭാഗങ്ങളില്ല)

P - പുരോഹിതര്‍ക്ക് വേണ്ടി എഴുതിയ ഭാഗങ്ങള്‍

D - Deuteronomy- അഥവാ ആവര്‍ത്തനം എഴുതിയ വ്യക്തി.

R - JEP എന്നിവ കൂട്ടിചേര്‍ത്ത ആളുടെ കുറിപ്പുകള്‍.


ഇതില്‍ നമുക്ക് ആദ്യത്തെ J എന്താണെന്നു നോക്കാം. ബൈബിളിലെ ദൈവത്തിന്റെ നാമമായി വരുന്നതാണു യഹോവ. ഏഴായിരത്തോളം പ്രാവശ്യം യഹോവ എന്ന പേരു ബൈബിളില്‍ ദൈവനാമമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവ ഹിബ്രുവിലെ ദൈവത്തെ കുറിക്കുന്ന സംജ്ഞാക്ഷരങ്ങള്‍ ( abbreviation) ആയിരുന്നു. അഥവാ കമ്പനി എന്നതിന്നു Co എന്നുപയോഗിക്കുന്നത് പോലെ ചുരുക്കി ഉപയോഗിച്ച അക്ഷരങ്ങളായിരുന്നു. YHWH എന്നീ അക്ഷരങ്ങളാണു (יהוה) ഇവ. പക്ഷെ ഇന്നും ഈ പദം യഥാര്‍ത്ഥത്തില്‍ എന്താണു അര്‍ത്ഥമാക്കുന്നതെന്നോ എങ്ങിനെയാണു ഉച്ചരിക്കേണ്ടതെന്നോ ഇന്നും വ്യക്തമല്ല. ഇതിനുള്ള മറ്റൊരു കാരണം ഹിബ്രു അറബിയെ പോലെ സ്വരാക്ഷരങ്ങളില്ലാത്ത ഭാഷയാണു. അതിനാല്‍ തന്നെ ഹിബ്രുഭാഷയുടെ മരണം അതിന്റെ ദൈവത്തിന്റെ മരണവും കൂടിയായി. പിന്നീട് പത്താം നൂറ്റാണ്ടിലാണു പുരാതന ഹിബ്രുവിന് സ്വരങ്ങള്‍ നല്‍കി പുനര്‍ജീവിപ്പിക്കുന്നത്. അന്ന് ദൈവത്തിന്റെ നാമം സാധാരണക്കാര്‍ ഉച്ചരിക്കുന്നത് വരെ തെറ്റാണെന്ന ധാരണയില്‍ ഇവക്ക് സ്വരാക്ഷരങ്ങള്‍ നല്‍കുന്നതിന്നു പകരം ഈ നാമത്തിന്റെ സ്ഥാനത്ത് പ്രഭു എന്നര്‍ത്ഥം വരുന്ന അഡോനോയ് എന്ന പദമാണു നല്‍കിയത് . എന്നാല്‍ പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ യഹോവ സാക്ഷികള്‍ ഈ നാലക്ഷരങ്ങളെ അഡോനോയ് എന്നതിനെ മാറ്റി പുനഃപ്രതിഷ്ടിക്കുകയും യഹൊവ എന്ന പേര്‍ ദൈവത്തിനു ചാര്‍ത്തി നല്‍കുകയും ചെയ്തു. സത്യത്തില്‍ യഹോവ ഒരു പേരറിയാത്ത ദൈവമാണു. ലാറ്റിനില്‍ Y എന്ന അക്ഷരം J എന്നാണു ഉച്ചരിക്കാറുള്ളത്. അതിനാല്‍ തന്നെ യഹോവ ജഹോവയായി രൂപമാറ്റം സംഭവിച്ചു. യേശു ജീസസ് ആയതു പോലെ.


പക്ഷെ, നമ്മുടെ പ്രശനമവിടെയല്ല. ബൈബിളിലെ ചില ഭാഗങ്ങള്‍ നോക്കുക- അവിടെ ഒരേസമയം തന്നെ എലോഹിം എന്നും പിന്നീട് യഹോവയെന്നും ദൈവത്തെ പരിചയപ്പെടുത്തുന്നതായി കാണാം- ഇതില്‍ ഹിബ്രുവില്‍ പോയാല്‍ എലോഹിം എന്നും യഹോവ എന്നും കാണുന്നതിലെ വ്യത്യസ്തതയാണു ചര്‍ച്ചയില്‍ വരുന്നത്.


ഇതിന്റെ കാരണം യഹൂദരാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ തെക്ക് ഭാഗം ജൂതരാജ്യമെന്നും വടക്ക് ഭാഗം ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു. രണ്ടു രാജ്യങ്ങളിലുള്ളവരും തങ്ങളുടെതായ രീതിയില്‍ ഗ്രന്ഥങ്ങള്‍ പകര്‍ത്തി. പിന്നീട് ജൂതരാജ്യം ബാബിലോണിയന്‍ ചകൃവര്‍ത്തി നബ്ക്കിലന്നാസോ രണ്ടാമന്‍ 597 BC യില്‍ കീഴടക്കുകയും ജൂതരെ ബാബിലോണിയയിലേക്ക് നാടുകറ്റത്തുകയും ചെയ്തു. 587 BC യില്‍ ഇസ്രായേല്‍രാജ്യവും ബാബിലോനിനു കീഴടങ്ങി. അങ്ങിനെ രണ്ട് രാജ്യത്തിലെ ജൂതരും ബാബിലോണിയയില്‍ അഭയാര്‍ത്ഥികളായി. ഇതില്‍ തെക്ക് ഭാഗത്തെ ജൂതരാജ്യക്കരുടെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങളില്‍ ദൈവ നാമം YHWH എന്ന നാലക്ഷരവും ഇസ്രായേല്‍ രാജ്യത്തെ പുസ്തകത്തില്‍ എലോഹിം അഥവാ എലോഹ് അഥവാ ഏല്‍ എന്നുമായിരുന്നു.


ഏല്‍ എന്നത് എലോഹിമിന്റെ ചുരുക്കമാണ്. ഇസ്രായേല്‍, ഇശ്മായേല്‍, ബത്-ഹേല്‍ എന്നെല്ലാമുള്ള പേരുകള്‍ എലൊഹ് എന്ന പേരിന്റെ കൂടെയുള്ളതാണു.


ഇസ്ര- പ്രകീര്‍ത്തിച്ചവന്‍-ശക്തവാന്‍-

ഇസ്രായേല്‍- ദൈവം പ്രകീര്‍ത്തിച്ചവന്‍, ദൈവത്തോട് ജയിച്ചവന്‍

ഇശ്-കേള്‍ക്കുക

ഇശ്മയേല്‍- ദൈവം വിളികേട്ടവന്‍ (പ്രാര്‍ത്ഥനയുടെ വിളിക്കുത്തരം)

ബത്-ഹേല്‍

ബത്- വീട്

ദൈവത്തിന്റെ വീട്-(അറബിയിലെ ബൈത്തുമായി ഈ പദത്തിനു സാമ്യമുണ്ട്.


ബൈബിളിലെ ആദ്യപുസ്തകമായ ഉത്പത്തി മുതല്‍ പല ഭാഗങ്ങളും സൂക്ഷ്മമായി പഠിക്കുന്നവര്‍ക്ക് ഇത് മനസ്സിലാക്കന്‍ കഴിയും. ഉത്പത്തി കഥകല്‍ ആവര്‍ത്തിക്കപ്പെടുന്നത് കാണാം. രണ്ടു പുസ്തകങ്ങളുടെയും കൂട്ടിച്ചേര്‍ക്കലിന്റെ ഫലമാണത്. ഉദാഹരണത്തിനു



3. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.

4. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍ പിരിച്ചു.

5. ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.


6. ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.

7. വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തിന്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു.

8. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.


9. ദൈവംആകാശത്തിന്‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.

10. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.

11. ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

12. ഭൂമിയില്‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.

13. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.


14. പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ആകാശവിതാനത്തില്‍ വെളിച്ചങ്ങള്‍ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;

15. ഭൂമിയെ പ്രകാശിപ്പിപ്പാന്‍ ആകാശവിതാനത്തില്‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

16. പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.

17. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്‍പിരിപ്പാനുമായി

18. ദൈവം അവയെ ആകാശവിതാനത്തില്‍ നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു.

19. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.


26. അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.

27. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.


ഇവിടെയെല്ലാം ആവര്‍ത്തനം കാണാം. ഇത് രണ്ടു പുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയതിന്റെ ഫലമാണു. ഉത്പത്തിയിലെ ഈ ഭാഗങ്ങള്‍ പുരോഹിതരുടെ ഭാഷയിലാണു കാണുന്നത്. പക്ഷെ, രണ്ടാം അദ്ധ്യായം മുതല്‍ J സ്രോതസ്സിന്റെ തുടക്കം കാണാം.

ഇത് സംബന്ധമായ ഒരന്യേഷണത്തിന്റെ ചെറിയ ഒരു ഭാഗം ( You tube Link ) -