Monday, December 13, 2010

ഇസ്ലാമിന്റെ സുവര്‍ണ്ണകാലവും ക്രൈസ്തവതയുടെ ഇരുണ്ട കാലവും

അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും കണ്ണുകളിലൂടെയാകുമ്പോള്‍ മുസ്ലിം നാഗരികതയുടെ ചിത്രം എത്ര മാത്രം വികലമായി ചിത്രീകരിക്കാനാകും എന്നതിനു കാളിദാസന്റെ   ഇസ്ലാമിന്റെ സുവര്‍ണ്ണകാലം എന്ന പോസ്റ്റ് മാത്രം വായിച്ചാല്‍ മതി. വെറുപ്പിന്റെ ശക്തി അപാരം എന്നു മാത്രമാണ് പോസ്റ്റിനെ കുറിച്ച് ഒറ്റവാക്കില്‍ പറയുന്നുള്ളൂ.

പക്ഷെ മുസ്ലിം നാഗരികതയുടെ ചരിത്ര പശ്ചാത്തലവും സാമൂഹിക ചിത്രവും ചില വായനക്കാര്‍ക്കെങ്കിലും താത്പര്യമുണ്ടാക്കുമെന്ന അടിസ്ഥാനത്തിലാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. മാത്രമല്ല, ചില സുഹൃത്തുക്കള്‍ ഈ പോസ്റ്റിലെ ചില ആരോപണങ്ങളെ കുറിച്ച് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ ഒരു പോസ്റ്റിനു പ്രസക്തിയുണ്ടെന്ന് തോന്നുകയും ചെയ്തു.

മുസ്ലിം നാഗരികതയുടെ ചരിത്രം രേഖപ്പെട്ട ചരിത്രമാണ്. അതിനാല്‍ തന്നെ വീണ്ടുമൊരു പകര്‍ത്തിയെഴുത്തിനേക്കാള്‍ ഈ പോസ്റ്റില്‍ ഞാനുദ്ദേശിക്കുന്നത് ചരിത്ര പശ്ചാത്തലത്തെ പരിചയപ്പെടുത്തുകയാണു. മുസ്ലിം ഭരണകാലത്തെ ശാസ്ത്ര-സമൂഹിക-സാമ്പത്തിക പുരോഗതി ഒരു ചരിത്ര സത്യമെന്നിരിക്കെ, നിരവധി പഠനങ്ങളും രേഖകളും നിലവിലുണ്ടെന്നിരിക്കെ വീണ്ടുമൊരു പോസ്റ്റിനു വലിയ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. അതിനാല്‍ തന്നെ മുസ്ലിം ഭരണ കാലഘട്ടത്തിലെ ഓരോ ആളുകളുടെ പേരും അവരുടെ സംഭാവനകളും ഈ പോസ്റ്റിന്റെ വിഷയമാവില്ല. ആ രീതിയിലുള്ള ഒരു വായന ആവശ്യമുള്ളവര്‍ക്ക് പി.ടി.യുടെ ലിങ്ക് ഉപകരിക്കുകയും ചെയ്യും. പലപ്പോഴും ചരിത്രവായനകള്‍ വര്‍ത്തമാനത്തിന്റ കണ്ണുകളിലൂടെയാകുന്നു എന്നത് ശരിയായ ചിത്രം നല്‍കാന്‍ സഹായകമാകുന്നില്ല. അതിനാല്‍ ഒറ്റപ്പെട്ട പരാമര്‍ശങ്ങള്‍ എതിര്‍‌വായനയാണു നല്‍കുന്നത്.  കൂടുതല്‍ വായനക്ക് താഴെ പരാമർശിക്കുന്ന പിടി  കുഞ്ഞിമുഹമ്മദിന്റെയും  ഡോ. മുഹെമ്മദലിയുടെയും  പോസ്റ്റുകള്‍ വായിക്കുക

മുസ്ലിം നാഗരികതെയുകുറിച്ച് ബ്ലോഗില്‍ വന്ന ചില പോസ്റ്റുകളും കമെന്റുകളും ചര്‍ച്ചക്കെടുക്കുമ്പോള്‍ ഇതേ രീതിയില്‍ മറ്റൊരു പോസ്റ്റ് ഈ വിഷയത്തില്‍ ഞാന്‍ കുറിച്ചിട്ടുണ്ട്. അത് കൂടി വായിക്കാന്‍ താത്പര്യപ്പെടുന്നു.

മാത്രമല്ല കാളിദാസന്‍ തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ച ഡോ. മുഹെമ്മദ് അലിയാകട്ടെ കേരളത്തിലെ അറിയപ്പെടുന്ന ഒരു നിരീശ്വരവാദിയും അത്തരത്തിലുള്ള നിരവധി പുസ്തകങ്ങളുടെ കര്‍‌ത്താവുമാണു. അദ്ദേഹം തന്റെ ബ്ലോഗില്‍ തന്നെ പരിചയപ്പെടുത്തുന്നത് ഇങ്ങിനെ. I am a psychiatrist and I am a Marxist. Because I am a Marxist I need not say that I do not believe in any religion. I am interested in evolution and history of religions. I am a writer in Malayalam. മറ്റൊരു വ്യക്തിയായ പി.ടി.കുഞ്ഞിമുഹമ്മെദ് അറിയപ്പെടുന്ന ഇടതു പക്ഷ സഹയാത്രികനും.

ഈ രണ്ട് വ്യക്തികളും തങ്ങളുടെ ലേഖനത്തില്‍ മുസ്ലിം നാഗരികതയെ കാണുന്നത് ചരിത്രത്തിന്റെ വീക്ഷണത്തില്‍ നിന്നാണ്. അതെല്ലാതെ ഒരു മതകീയ വീക്ഷണത്തില്‍ നിന്നല്ല. അതിനാലാണ് ഡോ. മുഹെമ്മദലി ഇസ്ലാമിനെ നിരാകരിക്കുമ്പോഴും  യൂറോപ്പില്‍ നവോത്ഥാനം ഉണ്ടായത് ഇസ്ലാം ലോകത്തിനു നല്‍കിയ ജ്ഞാനോദയംമൂലമാണെന്ന് മനുഷ്യസമൂഹത്തിന്റെ വിജ്ഞാന വര്‍ധനവിന്റെ ചരിത്രം വസ്‌തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും എന്നും

പി.ടി. കുഞ്ഞിമുഹമ്മദ് ഈ ചിന്തകരൊന്നും ഒരു തരത്തിലും ദൈവ വിശ്വാസമില്ലാത്തവരായിരുന്നില്ല. ഈ കാല ഘട്ടത്തില്‍ ലോകത്തെ നയിച്ച ബഹുഭൂരിപക്ഷം ആളുകളും മത ഭക്തരായിരുന്നു. എന്നും എഴുതേണ്ടി വരുന്നത്. അതല്ലാതെ ഇസ്ലാമിക പ്രബോധത്തിനൊരു മുതല്‍കൂട്ടാകട്ടെ എന്ന രീതിയിലെ ഒരു പരാമര്‍ശമല്ല അവരില്‍ നിന്നും ഉണ്ടാകുന്നത്.

ചരിത്ര സത്യങ്ങളെ  തിരസ്കരിക്കുക രോഗാതുരമായ മനസ്സിന്റെ ലക്ഷണമാണു. സമൂഹത്തിലെ എല്ലാ നാഗരികതയുടെയും ചരിത്രത്തില്‍ അതിന്റെ ഉയര്‍ച്ചയുടെയും തകര്‍ച്ചയുടെയും ചിത്രമുണ്ട്. അതിന്റെ കാരണങ്ങളും. ഈ കാരണങ്ങള്‍ പഠന വിധേയമാക്കുന്ന ചരിത്ര വിദ്യാര്‍ത്ഥി അതില്‍ നിന്നും പാഠങ്ങല്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് ഗുണപരമായ അംശം.

മുസ്ലിം നാഗരികതയുടെ ചരിത്രം ആധുനിക ചരിത്രത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഊഹങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യങ്ങളാണു ചരിത്രങ്ങളിലുള്ളത്.

മുസ്ലിം നാഗരികതും മറ്റു നാഗരികതകളും.

ഇനി മുസ്ലിം നാഗരികത മറ്റനേകം നാഗരികതകളിലൊന്ന് എന്ന ഒരു സ്ഥാനം മാത്രമാണോ അലങ്കരിക്കുന്നത്. അതല്ല അത് മറ്റു നാഗരികതകളില്‍ വ്യതിരിക്തമാകുന്ന കാര്യങ്ങളെന്ത്?

 1. ലോകത്തിലെ മറ്റ് നാഗരികതകളില്‍ നിന്ന് പ്രധാനമായും ഇതിനെ മാറ്റി നിര്‍ത്തുന്നത് വ്യാപനത്തിന്റെ വേഗതയാണ്. അഗസ്റ്റസ് തുടക്കം കുറിച്ച റോമന്‍ സാമ്രാജ്യത്തിന്റെ വളര്‍ച്ച അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയത് എഴുനൂറ് വര്‍ഷങ്ങള്‍ കൊണ്ടാണ്.
അലക്സാണ്ടര്‍ ചകൃവര്‍ത്തിയുടെ സാമ്രാജ്യം അറേബ്യന്‍ സാമ്രാജ്യത്തിന്റെ ചെറിയൊരംശം മാത്രം.
മഹത്തായ റോമന്‍ സാമ്രാജ്യത്തെ ആയിരം വര്‍ഷത്തോളം അതിജീവിച്ച പേര്‍ഷ്യന്‍ സാമ്രാജ്യം മുസ്ലിങ്ങള്‍ക്ക് കീഴടങ്ങുന്നത് പത്തു വര്‍ഷത്തിന്റെ കാലയളവില്‍.  ലോകത്തില്‍ ഇങ്ങിനെയൊരത്ഭുതം ഇതിന്റെ മുമ്പോ പിന്നെയോ ഉണ്ടായിട്ടില്ല.

2. അറബ് സമൂഹം ഒരിക്കലും ഇസ്ലാമിനു മുമ്പ് ഒരു സ്ഥിരമായ രാഷ്ട്രീയ ലക്ഷ്യമുള്ള സമൂഹമായിരുന്നില്ല. അവരുടെ യുദ്ധം ഗോത്ര യുദ്ധങ്ങള്‍ മാത്രമായിരുന്നു. കവികളായിരുന്ന അവര്‍ സ്വപ്നജീവികളും നാടോടികളുമായിരുന്നു. നീണ്ടയാത്രകള്‍ സ്ഥായിയായ രാഷ്ട്രസ്വഭാവമുള്ള ഒരു സമൂഹമാക്കി അവരെ പരിവര്‍ത്തിപ്പിച്ചിരുന്നില്ല. വ്യാപാരികളായിരുന്ന അവര്‍ രാഷ്ട്രീയക്കാരേ ആയിരുന്നില്ല. അങ്ങിനെയുള്ള ഒരു സമൂഹം ഒരു നൂറ്റാണ്ട് കൊണ്ട് ആയിരങ്ങളോളം വര്‍ഷം പഴക്കമുള്ള റോമക്കാരെ, പേര്‍ഷ്യക്കാരെ, കീഴടക്കി പാശ്ചാത്യ തുര്‍ക്കിയെ അധീനതയിലാക്കി, ഇന്ത്യ വരെ വ്യാപിച്ചു, ആഫ്രിക്ക ഭരിച്ച ശക്തിയായ ഒരത്ഭുതം രണ്ടാമത്തേത്. ചരിത്രത്തില്‍ ഇതിനു സമാനമായ മറ്റൊന്ന് കാണിക്കാനാകുമോ?

3. ചരിത്രം മറ്റു നാഗരികതകളില്‍ നിന്ന് മുസ്ലിം നാഗരികതെ വ്യതിരക്തമാക്കുന്നത് അതിന്റെ തകര്‍ച്ചയുടെ കാല ദൈര്‍ഘ്യമാണു. റോമനും പേര്‍ഷ്യയുമെല്ലാം ദശകങ്ങള്‍ കൊണ്ടാണു തകര്‍ന്നതെങ്കില്‍ സംസ്കാരം എന്ന രീതിയില്‍ ഇന്നും ഇസ്ലാമിനെ തൂത്തെറിയാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയമായും ഇന്നും മുസ്ലിം ഭരണ പ്രദേശങ്ങള്‍ മുസ്ലിം ഭരണാധികളുടെ അധീനതയില്‍ തന്നെ.

ഇവയെല്ലാം മറ്റു നാഗരികതകളില്‍ നിന്നും മുസ്ലിം നാഗരികതയെ മാറ്റി നിര്‍ത്തുന്ന ഘടകങ്ങളാണു.

ഈ ചരിത്രപശ്ചാത്തലം മനസ്സിലാക്കുന്ന ഒരാള്‍ക്ക് പ്രവാചകന്റെ കാലത്ത് വളരെ കുറഞ്ഞ പ്രദേശങ്ങള്‍ മാത്രമേ ഇസ്ലാമിന്നാധിപത്യമുണ്ടായിരുന്നുള്ളൂ, പിന്നീട് കീഴടക്കപ്പെട്ട പ്രദേശങ്ങളിലെ നാഗരികത ഇസ്ലാമില്‍ സ്വാധീനം ചെലുത്തി എന്ന കാളിദാസന്റെ പ്രസ്ഥാവന ഓക്കാനമുണ്ടാക്കും. നാഗരികത എന്ത് എന്നതിന്റെ ബാലപാഠം പോലും മനസ്സിലാക്കാതെ ഇങ്ങിനെയെല്ലാം എഴുതുകയും അതിന്നു കയ്യടിക്കുന്ന കമെന്റുകാരെയും കാണുമ്പോള്‍ കഷ്ടം തോന്നുന്നു.

സംസ്കാരം എന്നും കൊടുക്കല്‍ വാങ്ങലുകളാണു. അതിനെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് ഒരു ചിന്താധാരയെ വേറിട്ട് നിര്‍ത്തുന്നത്. ഇസ്ലാം അതു നല്‍കി എന്നത് തന്നെയാണു സത്യവും. ഉദാഹരനത്തിനു പേര്‍ഷ്യയില്‍ നിന്നു തന്നെയാണു മുസ്ലിം നാഗരികതയിലേക്ക് വാസ്തുവിദ്യ വരുന്നത്. തത്വ ചിന്തകള്‍ക്ക് തുടക്കം കുറിക്കുന്നത് റോമില്‍ നിന്ന്. പക്ഷെ അവയെല്ലാം ഉള്‍കൊള്ളാന്‍ കഴിയുന്ന ആത്മീയ ചൈതന്യം അറബിന്റെ സ്വന്തം തന്നെ.

ഇന്നത്തെ ഒമാന്‍, യെമന്‍, സൌദി അറേബ്യ, യു എ ഇ, ഖത്തര്‍, ബഹറിന്‍, കുവൈറ്റ് തുടങ്ങിയവയായിരുന്നു അന്നത്തെ അറേബ്യ. ഇവിടെ മാത്രമേ അറബി ഭാഷയുണ്ടായിരുന്നുള്ളു.

കാളി ചരിത്രം തുടങ്ങിയാല്‍ ഇങ്ങിനെ ചില ഗുണങ്ങളുണ്ട്. പുതിയ പുതിയ വിവരങ്ങള്‍ ബ്ലോഗ് വായനക്കാര്‍ക്ക് കിട്ടും- ഈ പരാമര്‍ശങ്ങളെ കുറിച്ചൊന്നും തന്നെ ഇനി ഒരു മിണ്ടാട്ടവമുണ്ടാകില്ല. അറബി സെമെസ്റ്റിക്‍ ഭാഷകളിലെ ഏറ്റവും പ്രായം കുറഞ്ഞ ഭാഷയായിട്ടാണു ഗണിക്കുന്നത്. അരാമിക്‍, ഉഗാരിറ്റ് ,ഹിബ്രു എന്നീ ഭാഷകള്‍ ഉള്‍പ്പെടുന്ന കുടുമ്പത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ന് ഉപയോഗിക്കുന്ന ഭാഷയാണു അറബിക്. ഇന്നത്തെ ഇറാക്ക്, ജോര്‍ദ്ദാന്‍, സിറിയ തുടങ്ങി സൗദി വരെയുള്ള ഭാഗങ്ങളില്‍ BC-6-നൂറ്റാണ്ട് മുതല്‍ പുരാതന അറബിക് ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. ( Woodard, Roger D. Ancient Languages of Syria-Palestine and Arabia. p 180
 M. C. A. Macdonald, "Reflections On The Linguistic Map Of Pre-Islamic Arabia", Arabian Archaeology And Epigraphy, 2000, Volume 11, p. 50 and 61)

ഇതെല്ലാം മറച്ചുവച്ച്  ഇന്നത്തെ ഇറാക്ക്, സിറിയ, ജോര്‍ദ്ദാന്‍, പാലസ്തീന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ ഭാഷ അറബിയായിരുന്നില്ല എന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രസ്ഥാവിക്കാന്‍ അപാര തൊലിക്കട്ടി തന്നെ വേണം.

ഭരിക്കുന്നവര്‍ അറബി ഭാഷ ഔദ്യോഗിക ഭാഷയാക്കിയതുകൊണ്ട് ഇവിടങ്ങളിലെ വ്യവഹാര ഭാഷ അറബിയായി. അങ്ങനെ ഇവരൊക്കെ അറബികള്‍ എന്ന മുദ്ര പേറേണ്ടിയും വന്നു. ചരിത്രത്തിലെ വേറൊരു ജനതക്കും ഇതുപോലെ ഒരു ഗതികേടുണ്ടായിട്ടില്ല. ഇംഗ്ളീഷുകാര്‍ ലോകത്തിന്റെ പല ഭാഗത്തും അധിനിവേശം നടത്തി അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിയിരുന്നു. അമേരിക്ക ക്യാനഡ, ഓസ്റ്റ്രേലിയ, ന്യൂ സിലാണ്ട് ഇന്നിവിടങ്ങളിലെ ഭാഷ ഇംഗ്ളീഷുമാക്കിയിരുന്നു. പക്ഷെ അവിടത്തുകാരെ ആരും ഇംഗ്ളീഷുകാര്‍ എന്നു വിളിക്കാറില്ല. അറബികള്‍ അധിനിവേശം നടത്തിയ സ്ഥലങ്ങളിലെ ജനങ്ങളെയാണവര്‍ അറബികളാക്കി സുന്നത്തു നടത്തിയത്.

സത്യത്തിലിതു വായിച്ച് കാളിദാസനോട് സഹതാപം തോന്നുന്നു. യേശുവിന്റെ കാലത്ത് ജെറൂസലം ഭരിച്ചിരുന്നത് റോമക്കാരായിരുന്നു. അന്ന് ജെറൂസലേമിന്റെ ഔദ്യോഗിക ഭാഷ ഗ്രീക്ക് ആയിരുന്നു, ഭരണ സൗകര്യത്തിനായി ഔദ്യോഗിക ഭാഷ സ്വീകരിക്കുക എന്നത് ഒരു പാതകമല്ലല്ലോ, പിന്നെ അറബി സംസാരിച്ചത് കൊണ്ട് മാത്രം തങ്ങളുടെ ജനങ്ങളെ അറബികള്‍ എന്നു വിളിച്ച പാതകമാണു പ്രശ്നം. കാളീ, വ്യവാസായ വിപ്ലവത്തിനു ശേഷം പല രാജ്യങ്ങളും പാശ്ചാത്യര്‍ തങ്ങളുടെ ഭാഗമാക്കിയപ്പോള്‍ അവിടത്തെ ജനങ്ങളേക്കാള്‍ അവര്‍ക്ക് താത്പര്യം വിഭവങ്ങള്‍ മാത്രമായിരുന്നു. അതിനാല്‍ തങ്ങളുടെ മേല്‍ക്കോയ്മയുടെ ഭാഗമായാണു അവര്‍ മറ്റുള്ളവരെ തങ്ങളുടെ പദവിയിലേക്കുയര്‍ത്താതിരുന്നത്. എന്നാല്‍ മുസ്ലിങ്ങളാല്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളിലുള്ളവരാകട്ടെ ഇങ്ങിനെ ഒരു രണ്ടാം പൗരന്മാരായല്ല ജീവിച്ചിരുന്നത്. അമേരിക്കയിലെ അടിസ്ഥാന ജനവിഭാഗം റെഡിന്ത്യന്‍സിനെ കുറിച്ചുള്ള ചരിത്രം ഒന്നു വായിക്കുക. എന്നിട്ട് നമുക്ക് അറബികളുടെ കാടത്തം എന്നെല്ലാം മുദ്ര കുത്താം.

അറേബ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗക്കാര്‍ എന്ന അര്‍ത്ഥത്തിലാണു അറബുകള്‍ എന്ന പേരില്‍ ചരിത്രകാരന്മാര്‍ വിളിച്ചിട്ടുള്ളത്. മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴിലായിരുന്നു മുസ്ലിംകളും മുസ്ലിങ്ങളുമല്ലാത്ത ശാസ്ത്രജ്ഞരും കലാകാരന്മാരും പുഷ്പ്പിച്ചു നിന്നിരുന്നത്. എല്ലാവരെയും പിടിച്ച് മതപ്പരിവര്‍ത്തനം നടത്തുമ്പോള്‍ ഇവരെ മാത്രം ഒഴിവാക്കിയിരുന്നത് എന്തു കൊണ്ടായിരുന്നാണാവോ?


അറേബ്യക്ക് ചുറ്റിലുമുണ്ടായിരുന്ന പ്രദേശങ്ങളിലെല്ലാം തന്നെ വികാസം പ്രാപിച്ച നാഗരികതകളുണ്ടായിരുന്നെന്നു കാളി ചരിത്രമോതുന്നു.

അതിനും നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കം ​മുന്നേ അറേബ്യക്കു ചുറ്റുമുള്ള സ്ഥലങ്ങളിലെ ജനത നാഗരികരായിരുന്നു. മിസൊപ്പൊട്ടേമിയയിലും, ബാബിലോണിയയിലും,സുമേറിയയിലും, അസ്സീറിയയിലും, യഹൂദിയയിലും, ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്. 

ചരിത്രത്തെ ഇങ്ങിനെ വ്യഭിചരിക്കുന്നത് കാണുമ്പോള്‍ സങ്കടം എന്ന് പറയാനേ കഴിയുന്നുള്ളൂ. റോമന്‍ സാമ്രാജ്യത്തിന്റെ ചരിത്രം വിശദമായി ലഭിക്കുമെന്നിരിക്കെ ഏഴാം നൂറ്റാണ്ടില്‍ റോമിന്റെ അവസ്ഥയെന്തെന്ന് മനസ്സിലാക്കിയിട്ടു പോരെ ഈ ചരിത്രമെഴുത്ത്. ഏറ്റവും ചുരുങ്ങിയത് ഗിബ്ബന്റെ Decline and Fall of the Roman Empire ഒന്നു മറിച്ച് നോക്കുക. നാഗരികത മുമ്പ് നില നിന്നിരുന്നത് കൊണ്ട് മാത്രം ഒരു പ്രദേശവും ഉന്നതി പ്രാപിക്കുന്നില്ല. അതിന്റെ ഗുണ ഫലങ്ങള്‍  നിലനിര്‍ത്താനാകുന്നില്ലെങ്കില്‍. ഏഴാം നൂറ്റാണ്ടില്‍ അറേബ്യക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ എത്ര സാംസ്കാരിക-ശാസ്ത്ര മുന്നേറ്റങ്ങലുണ്ടായിരുന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നുവെങ്കില്‍ ഈ വാദത്തിനു പ്രസക്തിയുണ്ടാകുമായിരുന്നു.

അബ്ബാസിയ ഭരണകൂടം ശാസ്ത്ര സാങ്കേതിക രംഗത്ത് ഒരു കുതിച്ചു ചാട്ടം നടത്തി എന്നു പറയുന്നതിന്നര്‍ത്ഥം അതിനു മുമ്പുള്ളവര്‍ ഒന്നും ചെയ്തില്ല എന്നല്ല. മറിച്ച് പ്രവാചകന്‍ മുതല്‍ നാലു ഖലീഫമാരും അമവികളും പാകപ്പെടുത്തിയ വിത്തുകളെറിഞ്ഞത് പുഷ്കരമാക്കിയ സാഹചര്യത്തിലേക്ക് ഫലം ലഭിച്ചത് അബ്ബാസികള്‍ക്കായിരുന്നുവെന്നു മാത്രം. ഹിജ്റ 132 ല്‍ ആദ്യത്തെ അബ്ബാസി ഖലീഫ സ്ഥാനമേല്‍ക്കുമ്പോള്‍ സാമ്രാജ്യങ്ങളുടെ ചരിത്രത്തില്‍ അതൊരു വലിയ കാലയളവല്ല. അബ്ബാസികളുടെ കാലത്തെ ശാസ്ത്ര-തത്വ ചിന്തകളിലെ കുതിപ്പിന്റെ പ്രധാന കാരണം അപ്പോഴേക്കും മുസ്ലിം സാമ്രാജ്യം അതിന്റെ വിസ്തൃതിയിലെത്തിയിരുന്നു എന്നതായിരുന്നു. മാത്രമല്ല, നിലവിലുള്ള യുദ്ധ സമീപനമായിരുന്നില്ല മുസ്ലിങ്ങള്‍ അനുവര്‍ത്തിച്ചിരുന്നത്. യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതിരുന്ന സിവിലിയന്മാര്‍ പൂര്‍ണ്ണ സുരക്ഷിതരായിരുന്നു. പിടിച്ചെടുക്കപ്പെടുന്ന പ്രദേശങ്ങള്‍ ചുട്ടുകരിക്കുന്ന രീതിയും ഇല്ലാതാക്കി. ഇത് രാഷ്ട്ര പുനര്‍ നിര്‍മ്മാന പ്രക്രിയയെ സഹായിച്ചു.  അതിനാല്‍ ജനങ്ങലുടെ പിന്തുണയാര്‍ജ്ജിക്കാന്‍ മുസ്ലിം ഖലീഫമാര്‍ക്ക് കഴിഞ്ഞിരുന്നു.

അബ്ബാസിയ കാലഘട്ടത്തിലെ ഏറ്റവും പ്രഗത്ഭന്‍ ആര്?

കാളിക്കുത്തരമുണ്ട്. ഏഴാമനായ അല്‍ മമൂന്‍- പ്രശസ്തരായ ഹാറൂന്‍ റഷീദ് അടക്കമുള്ള പ്രമുഖരെ ഒഴിവാക്കി ഏറ്റവും പ്രാഗത്ഭ്യം മ‌അമൂനിനു നല്‍കാനുള്ള കാരണം കാളിക്ക് മു‌അ‌-ത്തിസില എന്ന മുസ്ലിം ചിന്താധാരയെ പരിചയപ്പെടുത്തുന്നതിന്നു വേണ്ടിയായിരുന്നു. കാരണം കാളിക്ക് ചിലത് വിക്കിപീഡിയയില്‍ നിന്നും കിട്ടിയിട്ടുണ്ട്. അപ്രകാരം മാമൂന്‍ ഖുര്‍‌ആന്‍ എഴുതിയതാണ് സൃഷ്ടിയല്ല എന്ന് വാദിക്കുന്ന മു‌അതലസ വിഭാഗക്കാരനായിരുന്നുവെന്ന് കാളീ വാദം.

മുഅതസില-

കാളിയെപോലെയുള്ളവര്‍ മനസ്സിലാക്കേണ്ട ചില  വസ്തുതകളുണ്ട്. അതിലെ പ്രധാനപ്പെട്ടത് ഏത് മതവിഭാഗങ്ങല്‍ക്കുള്ളിലെ ചര്‍ച്ചകളാകട്ടെ, അവ ഉദ്ധരിക്കുമ്പോള്‍ കുറച്ചു കൂടി സൂക്ഷ്മമായി പഠിക്കുവാന്‍ ശ്രമിക്കുക എന്നതാണു. അതെല്ലെങ്കില്‍ ഇത് പോലെയുള്ള അബദ്ധങ്ങള്‍ എഴുന്നള്ളിക്കേണ്ടിവരും. മു‌അതസലികള്‍ പാരമ്പര്യ വിശ്വാസത്തില്‍ നിന്ന് മാറി പല തത്വചിന്തകളും ഉള്‍കൊണ്ടിരുന്നു എന്നത് ശരിയാണു. ലോകത്തിലെ എല്ലാ തത്വശാസ്ത്രങ്ങള്‍ക്കും ചിന്താധാരകള്‍ക്കും അതുണ്ടായിട്ടുണ്ട്.  പക്ഷെ അവര്‍ ഒരിക്കലും തന്നെ ഖുര്‍‌ആന്‍ എഴുതപ്പെട്ടതാണെന്ന് വാദിച്ചിട്ടില്ല.  മുസ്ലിം ലോകത്ത് അങ്ങിനെ ഒരു വാദം ഒരു കാലത്തും ഉണ്ടായിട്ടുമില്ല. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ഖുര്‍‌ആന്‍ അനാദിയാണോ ദൈവ സൃഷ്ടിയാണോ എന്നായിരുന്നു മുഅതസലികളും പാരമ്പര്യവാദികളും തമ്മിലുള്ള  പ്രശ്നം. അതല്ലാതെ Mutazilah   വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല  എന്നതല്ല. തികച്ചും മതകീയമായ താത്വിക പ്രശ്നം കൂടുതല്‍ ഞാന്‍ വിശദീകരിക്കുന്നില്ല. അത് ക്രൈസ്തവതയില്‍ നടന്ന മറിയമിന്റെ ദിവ്യത്വവുമായി ഉണ്ടായിരുന്ന ചര്‍ച്ചയുമായി സാമ്യം പുലര്‍ത്തുന്നു. ദൈവപുത്രന്റെ അമ്മ ദിവ്യയാണോ എന്ന ഒരു ചര്‍ച്ച പുരാതന ക്രൈസ്തവ തര്‍ക്കങ്ങളില്‍ ഒന്നായിരുന്നു.

ഈ തര്‍ക്കമാണ് കാളി  Mutazilah   വിചാരധാരയിലെ പ്രധാന നിലപാട് കുര്‍ആന്‍ എഴുതപ്പെട്ടതായിരുന്നു, സൃഷ്ടിക്കപ്പെട്ടതല്ല എന്നത് എന്നു തട്ടി വിടുന്നത്.

മു‌അതസിലക്കാര്‍ ഖുര്‍‌ആന്‍ ദൈവത്തില്‍ നിന്നു തന്നെ എന്നായിരുന്നു കരുതിയിരുന്നത്. അതെല്ലാതെ മനുഷ്യനാല്‍ എഴുതപ്പെട്ടതാണെന്ന് വാദിച്ചിട്ടേ ഇല്ല. ഖുർ‌ആൻ മനുഷ്യനാൽ എഴുതപ്പെട്ടതാനെന്ന വാദം ഇസ്ലാമിക ചരിത്രത്തിലേ ഉണ്ടായിട്ടില്ല. ഇക്കാര്യം അറിയാതെ കാളി പല ഭാഗങ്ങളിലും അബ്ബാസിയ കാലഘട്ടത്തിലെ ഭരണാധികാരികള്‍ മുസ്ലിങ്ങളായിരുന്നില്ല എന്ന രീതിയില്‍ വിഷയം അവതരിപ്പിക്കുന്നുണ്ട്. വിവരക്കേട്.

അല്‍ മ‌അമൂന്‍ അബ്ബാസിയ കാലഘട്ടത്തിലെ തത്വജ്ഞാനിയായ ഭരണാധികാരിയായിരുന്നു. എന്നാല്‍ ഭരണരംഗത്ത് പരാജയപ്പെട്ട ഒരു ഭരണാധികാരിയായിരുന്നു അയാൾ. ശാസ്ത്ര രം‌ഗത്ത് പല സംഭാവനകള്‍ അര്‍പ്പിച്ചു  അദ്ദേഹത്തിന്റെ കാലത്ത് ലോകത്തിലെ പല ഭാഗങ്ങലില്‍ നിന്നും ശാസ്ത്രജ്ഞർ  അദ്ദേഹത്തിന്റെ പിതാവിനാൽ സ്ഥാപിച്ച സയന്‍സ് അക്കാദമിയിലേക്ക് ഒഴുകിയെത്തി. ലൂക്കിന്റെ പുത്രന്‍ കൊസ്റ്റൊ ഗ്രീക്ക് സിറിയക്ക് ഭാഷയില്‍ നിന്നും യഹ്യബ്നു ഹാറൂന്‍ പേര്‍ഷ്യയില്‍ നിന്നും ബ്രാഹ്മനനായ ദുബാന്‍ സംസ്കൃതത്തില്‍ നിന്നും ഗ്രന്ഥങ്ങല്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യാന്‍ നേതൃത്വം നല്‍കി. പക്ഷെ അദ്ദേഹത്തിന്റെ കാലത്ത് ബഗ്ദാദില്‍ കലാപം പടരുമ്പോള്‍ കൊട്ടാരത്തില്‍  അരിസ്റ്റോട്ടിലിന്റെയും പ്ലൂട്ടോയുടെയും സിദ്ധാന്തങ്ങളില്‍  നടന്ന സം‌വാദങ്ങളിലായിരുന്നു. ഭരണകാര്യങ്ങളേക്കാള്‍ അദ്ദേഹത്തിനു താത്പര്യം തത്വ ചിന്തകളോടായിരുന്നു. ഒരു നല്ല മത പണ്ഡിതന്‍ കൂടിയായിരുന്നു അദ്ദേഹം.

മുസ്ലിം ഭരണകാലത്ത് ജീവിച്ചിരുന്ന ശാസ്ത്രജ്ഞരും തത്വ ചിന്തകരുമെല്ലാം മുസ്ലിങ്ങളായിരുന്നില്ല. ഇത് അബ്ബാസികളുടെ കാലത്ത് തുടങ്ങിയതല്ല. അമവീ കാലഘട്ടത്തിലെ പ്രഥമ ഖലീഫ മുആവിയ്യയുടെ സമകാലികനായിരുന്ന വിശുദ്ധയോഹന്നാന്‍ (സെന്റ് ജോണ്‍) സാരസന്മാരുമായി സം‌വാദമെന്ന പേരില്‍ ഒരു ഗ്രന്ഥം രചിക്കുകയും ഖുര്‍‌ആനിലൂടെ യേശുവിന്റെ ദിവ്യത്വം സ്ഥാപിക്കുവാന്‍ ശ്രമീക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രധാന കാരണം ഭരണാധികാരികള്‍ക്ക് പ്രവാചകന്‍ മുഹെമ്മദ് (സ) നല്‍കിയ
ഉടമ്പടി തന്നെ അവിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു. (അല്‍ അഹ്/കാം അല്‍ സുല്‍ത്താനിയ്യ- പേജ് 125-127). ഈ ഉടമ്പടി വിശ്വാസത്തിന്റെ ഭാഗമായിരുന്നു.

അബ്ദുല്‍ മലിക്കിന്റെ ആസ്ഥാന കവിയായ അഖ്ത്വല്‍ കുരിശ് കഴുത്തില്‍ തൂക്കിയായിരുന്നു ഡര്‍ബാറില്‍ സന്നിഹിതനായിരുന്നത്.

തത്വജ്ഞാനിയും ശാസ്ത്ര പണ്ഡിതനുമായിരുന്ന റാസി മതവിശ്വാസിയായിരുന്നില്ല എന്ന് കാളി പരിഹസിക്കുമ്പോള്‍ അദ്ദേഹം സ്വയം പരിഹാസ്യനാവുകയാണെന്നത് മനസ്സിലാക്കുന്നില്ല. അല്‍ മ-അമൂനിനെ പോലെ മത കാര്യങ്ങളില്‍ പോലും കര്‍‌ശക്കശനായ ഒരു ഖലീഫയുടെ കീഴില്‍ തന്റെ മത വിരുദ്ധപരാമര്‍ശങ്ങള്‍ വെട്ടിത്തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ചരിത്രത്തില്‍ മുസ്ലിം ഭരണകാലത്തല്ലാതെ ഉണ്ടായിട്ടില്ല. അതിന്റെ പേരില്‍ റാസി പീഡിപ്പിക്കപ്പെട്ടിട്ടുമില്ല. എല്ലാവരെയും സുന്നത്ത് നടത്തി മുസ്ലിമാക്കിയ കഥ പറയുന്ന കാളി ഈ ചരിത്രത്തിനു മുമ്പില്‍ എന്തു പറയുന്നു.

മറിച്ച് ഈ കാലഘട്ടങ്ങളില്‍ ക്രൈസ്തവ യൂറോപ്പില്‍ എന്തായിരുന്നു നടന്നിരുന്നത് എന്നു കൂടി മനസ്സിലാക്കുക, എല്ലാ ശാസ്ത്ര പരാമര്‍‌ശങ്ങളും ബൈബിളിന്നും ദൈവത്തിന്നുമെതിര് എന്ന് വിധി എഴുതി തത്വചിന്തകരെയും ശാസ്ത്രജ്ഞരെയും ചിത്രവധം ചെയ്യുകയായിരുന്നു മത നേതൃത്വം. കൂട്ടിനു ഭരണ നേതൃത്വവും.

Inquisition അഥവാ വിചാരണ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ക്രൂരത ക്രൈസ്തവതയുടെ പേരിലായിരുന്നു അരങ്ങേറിയിരുന്നത്. ഭൂമി ചലിച്ചതിന് പാവം ഗലീലിയോ വരെ വിചാരണ നേരിടേണ്ടി വന്നു. ഇതാകട്ടെ പതിനാറാം നൂറ്റാണ്ടിലും.  അതിനു കാരനമായി പുരോഹിതര്‍ പരഞ്ഞതാകട്ടെ ബൈബിളിലെ

സര്‍വ്വഭൂമിയേ, അവന്റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.1 Chronicles 16:30 എന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കെ  ഭൂമിയെ തിരിക്കാന്‍ ഗലീലിയോക്കെന്തധികാരം?

യഹോവ വാഴുന്നു; അവന്‍ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനിലക്കുന്നു. Psalm 93:1

യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും. Psalm  96:10

എന്നെല്ലാമുള്ള വാക്യങ്ങളിലൂടെ ഇളകാത്ത ഭൂമിയെ ദൈവം ബൈബിളില്‍ വ്യക്തമാക്കിയിരിക്കെ ഭൂമി എങ്ങിനെ ചലിക്കുമെന്ന് പോപ്പിന് വിശ്വസിക്കനാകും. പോപ്പിനെ ദൈവം നേരിട്ട് സം‌വദിക്കുന്ന ദിവ്യനെന്ന് കരുതുന്ന രാഷ്ട്ര നേതൃത്വത്തിനും.

കാളി എഴുതുന്നു. ഈജിപ്റ്റിലും, പേര്‍ഷ്യയിലും അതിസമ്പന്നമായ നാഗരികതകളുണ്ടായിരുന്നു. അതിനോടത്തു തന്നെയായിരുന്നു ഗ്രീക്ക് സംസ്കാരം ഉന്നതി പ്രാപിച്ചിരുന്നത്.

ശരിയാണ്, ഗ്രീക്കിന് ഉന്നതമായ സംസ്കാരവും മഹത്തായ തത്വചിന്തകലുമുണ്ടായിരുന്നു. പക്ഷെ റോം ക്രൈസ്തവത സ്വീകരിച്ചതോടെ എല്ലാം തകിടം മറിഞ്ഞു. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ചിന്താസരണികളെല്ലാം ക്രൈസ്തവ പുരോഹിതര്‍ കത്തിച്ചു കളഞ്ഞു.

എന്തിനേറെ വ്യത്യസ്ത ക്രൈസ്തവ ചിന്താസരണികള്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ലല്ലോ? കുരിശു മരണത്തെ അംഗീകരിക്കാത്ത എല്ലാ സുവിശേഷങ്ങളും വെണ്ണീറാക്കി. ആരെങ്കിലും മറ്റു വല്ല സുവിശേഷങ്ങളും സൂക്ഷിച്ചാല്‍ വധ ശിക്ഷയായിരുന്നു നല്‍കിയത്. അങ്ങിനെ നശിപ്പിച്ചതില്‍ എത്ര പിന്നീട് കണ്ടെടുക്കപ്പെട്ടു. ഫിലിപ്പിന്റെ സുവിശേഷം, റെഡ് സീ ചുരുളുകള്‍, പീറ്ററിന്റെ സുവിശേഷം തുടങ്ങി നൂറു കണക്കിന്.

ലോകം ഇന്നും ആദരിക്കുന്ന അരിസ്റ്റോട്ടിലിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ലാറ്റിനിലേക്ക് അറബിയില്‍ നിന്ന് പിന്നീട് പരിഭാഷപ്പെടുത്തുകയായിരുന്നു എന്ന് കൂടി ചേര്‍ത്തി വായിക്കുമ്പോഴാണ് മുസ്ലിം ഭരണാധികാരികള്‍ ശാസ്ത്ര സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാവുകയുള്ളൂ.

റാസി മുസ്ലിം അല്ലാതിരിക്കാം, റാസിയെ പോലെ മുസ്ലിമല്ലാത്ത നിരവധി ശാസ്ത്രജ്ഞര്‍, തത്വ ചിന്തകര്‍, കവികള്‍ എല്ലാം മുസ്ലിം ഭരണകാലത്തുണ്ടായിരുന്നു. അവരെയെല്ലാം ഉള്‍കൊള്ളാന്‍ മുസ്ലിം സമൂഹത്തിനു കഴിഞ്ഞു എന്നത് തന്നെയാണു മുസ്ലിങ്ങളുടെ ഏറ്റവും വലിയ സംഭാവന. മതം മൗലികമായി കരുതുന്ന വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ ഇത് സംഭവിച്ചത് അത് വിശ്വാസത്തിന്റെ ഭാഗമായത് കൊണ്ട് തന്നെയാണ്. അത് ഉള്‍കൊള്ളാന്‍ കാളിക്കാവുകയില്ല. കൂടെയുള്ളവര്‍ക്കും. ഇത് കേവലം സമൂഹത്തിന്റെ മേല്‍ത്തട്ടില്‍ മാത്രം സംഭവിച്ച ചില കാര്യമല്ലായിരുന്നു. ഈജിപ്ത് മുസ്ലിം ലോകത്തിനുള്ളിലായപ്പോള്‍ അവിടത്തെ കര്‍ഷകര്‍ അധികവും ക്രൈസ്തവരായിരുന്നു. ഭരണാധികാരികള്‍ നടപ്പിലാക്കിയ ജല സേചന പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഈ കര്‍ഷകരായിരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ അവര്‍ ഏറ്റവും സമ്പന്ന വിഭാഗമായി മാറുകയും ചെയ്തു.

മുസ്ലിം ഭരണകാലത്ത് ക്രൈസ്തവരും യഹൂദരും മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് മുസ്ലിങ്ങളാലായിരുന്നില്ല. മറിച്ച് കുരിശു യുദ്ധകാലത്ത് യൂറോപ്യന്‍ ക്രൈസ്തവരാല്‍- ശരിക്കും പറഞ്ഞാല്‍ റോമന്‍ കത്തോലിക്കരാല്‍ ആയിരുന്നു. സുറിയാനീ ക്രൈസ്തവര്‍ക്ക് പോലും രക്ഷയുണ്ടായിരുന്നില്ല എന്നത് ചരിത്രം. ഉമര്‍ (റ) കാലത്ത് ജെറൂസലം മുസ്ലിങ്ങള്‍ക്ക് കീഴടങ്ങിയപ്പോള്‍ മുതല്‍ ജൂതരും ക്രൈസ്തവരും സഹവര്‍ത്വിത്തോടെ ജെറൂസലേമിലുണ്ടായിരുന്നു. റോമക്കാര്‍ അടിച്ചോടിച്ച ജൂതര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നത് മുസ്ലിങ്ങള്‍ റോമിനെ തോത്പിച്ച് ജെറൂസലം കീഴടക്കിയപ്പോഴായിരുന്നു.(Gil, Moshe -A History of Palestine, Cambridge University Press. pp. 70–71.)  

ചരിത്രകാരനായ ഗിബ്ബന്‍ ഉമറിന്റെ ജെറൂസലേമിലേക്കുള്ള വിജയാഘോഷ യാത്രയുടെ ലാളിത്യത്തെ കുറിച്ച് ആവേശം കൊള്ളുന്നുണ്ട്. അന്ന് ഉമറും ജറൂസലം പുരോഹിതനായ സഫ്രോനിയസും തമ്മില്‍ ഉണ്ടാക്കിയ കരാര്‍  Umari Treaty എന്ന പേരില്‍ രേഖപ്പെടുത്തിയത് ചരിത്രത്തിലെ വെള്ളി രേഖയാണു.

എന്നാല്‍ പോപ് അര്‍ബന്‍ രണ്ടാമന്റെ വെളിപാടും കേട്ടു വന്ന കുരിശുവാഹകര്‍ മനുഷ്യരെ പോലും ചുട്ടു തിന്ന ക്രൂരരായിരുന്നു. അപ്പോള്‍ യേശുവിനെ കൊന്ന ജൂതരുടെ കാര്യം പറയാനുണ്ടോ? എഴുപതിനായിരം സാധാരനക്കാരെയാണു അന്ന് ജെറൂസലേമിനുള്ളിലെ പള്ളിയില്‍ മാത്രം കുരിശുയുദ്ധക്കാര്‍ കൊന്നൊടുക്കിയത്.

കാളി ചോദിക്കുന്നു- ഇനി ഉയരുന്ന ചോദ്യം, എന്താണീ യുഗത്തിന്റെ സംഭാവന എന്നതാണ്. ഇന്‍ഡ്യ, ഗ്രീക്ക്, പെര്‍ഷ്യ,  മീസൊപ്പൊട്ടേമിയ, ചൈന തുടങ്ങി അന്നറിയപ്പെട്ടിരുന്ന ഒട്ടുമിക്ക കേന്ദ്രങ്ങളിലുമുണ്ടായ ആശയങ്ങളെ സ്വാംശീകരിച്ച് അത് സ്ഫുടം ചെയ്ത്, അതിനെ കുറച്ചുകൂടി മെച്ചപ്പെടുത്തി, പില്‍ക്കാലത്തിനു നല്‍കി എന്നതാണതിന്റെ സംഭാവന. ഇതിന്റെ കൂടെ  ഇവരുടേതായ ചെറുതല്ലാത്ത നേട്ടങ്ങളുമുണ്ട്. ഇവര്‍ ഇതൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ ശാസ്ത്രം മുരടിച്ചു പോകുമായിരുന്നോ? ഇല്ല.

പോകുമായിരുന്നു. ശാസ്ത്രം മുരടിച്ചു പോകുക തന്നെ ചെയ്യുമായിരുന്നു. പരാമര്‍ശങ്ങളെ മാനവേന്ദ്രനാഥ റോയ് എന്ന എം.എന്‍ റോയിയുടെ 1939-ല്‍ പ്രസിദ്ധീകരിച്ച Historical Role of Islam എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൽ ഉദ്ധരിക്കുന്നു.

Under the enlightened reign of the Abbassides, the Fatemites and the Ommiades rulers, learning and culture prospered respectively In Asia, North-Africa and Spain. From Samarqand and Bokhara to Fez and Cordova, numerous scholars studied and taught astronomy, mathematics, physics, chemistry, medicine and music. The invaluable treasure of Greek philosophy and learning had been burled under the intolerance and superstition of the Christian Church. Had it not been for the Arabs, It would have been irretrievably lost, and the dire consequence of such a mishap can be easily imagined.

Vain piety and hypocritical holiness induced the Christians to spurn the science of antiquity as profane. In consequence of that vanity of Ignorance, the peoples of Europe were plunged into the medieval darkness which threatened to be bottomless and interminable. The happy resurrection of the divine light of knowledge, lit by the sages of ancient Greece, at long last dissipated the depressing darkness of Ignorance and superstition prejudice and intolerance, and snowed the European peoples the way to material prosperity, intellectual progress and ,spiritual liberation. It was through the Arabian philosophers and scientists that the rich patrimony of Greek learning reached the fathers of modem rationalism and the pioneer of scientific research, Roger Bacon, was a disciple of the Arabs. In the opinion of Humboldt, the Arabians are to be considered "the proper founders of the physical sciences, in the signification of the term which we are now accustomed to give it." {"Kosmos", Vol. II.)

Experiment and measurement are the great instruments with the aid of which they made a path for progress, and raised themselves to a position of the connecting link between the scientific achievements of the Greek and those of the modern time.

AI Kandi, AI Hassan, AI Farabi, Avicena, Al Gazali, Abubakr, Avempace, Al Phetragius. (The Arabian names are so contracted in historical works written in European languages) -these are names memorable in the annals of human culture; and the fame of the great Averroes has been 1mmortalised as that of the man who made the forerunners of modern civilization acquainted with the genius of Aristotle, thereby giving an inestimable impetus to the struggle of the European humanity to liberate itself from the paralyzing influence of theological bigotry and sterile scholasticism. The epoch-making role of the great Arab rationalist, who flourished in the first half of the twelfth century under the enlightened patronage of the Sultan 0! Andalusia, is eloquently depicted by the well-known saying of Roger Bacon: "Nature was interpreted by Aristotle, and Aristotle interpreted by Averroes."

The standard of spiritual revolt against the authority of the Christian Church, and the domination of theology, was hoisted in the thirteenth and fourteenth centuries. The rationalist rebels drew their inspiration from the scientific teachings of the great philosophers of ancient Greece, and these they learned from the Arabian scholars, particularly Averroes.

The bigotry of the pious Justinian, in the beginning of the sixth century, finally purged the holy world of Christian superstition of the remaining vestiges of pagan learning. The last Greek scholars were forced to leave the ancient seats of learning. They emigrated from the Roman Empire, and sought refuge in Persia; but there also sacerdotal intolerance proved equally hostile to profane learning. Eventually, the derelict science of Athenian culture found a hospitable home in the court of the Abbassides Khalifs of Baghdad who were so impressed by the wisdom of those foreign infidels that neither Koran, nor sword was offered to them. On the contrary, all the remaining votaries of ancient learning, whose knowledge ridiculed faith, and indulgently smiled at all religion, were invited to accept the liberal hospitality of the Commander of the faithful.

The Khalifs not only took the exiled Greek scholars under their protection. They dispatched competent men to different parts of the Roman Empire with the instruction and the means to collect all the available works of the sages of ancient Greece. The precious works of Aristotle, Hipparchus, Hyppocrates, Galen and other scientists were translated into the Arabian language, and the Khalifs gave every encouragement to the propagation of those irreligious teachings throughout the Muslim world. Schools established at State expense disseminated scientific knowledge to thousands of students belonging to all classes of society,-"from the son of the noble to that of the mechanic". Poor students received education free, and teachers were handsomely remunerated for their services which were held at the highest esteem. The Arab historian, Abul Faragius, records the following views of Khalif Al Mamon regarding the men of leaning: "They are the elect of God, his best and most useful servants, whose lives are devoted to the improvement of their rational faculties. The teachers of wisdom are the true luminaries and legislators of a world which without their aid would again sink into ignorance an barbarism.

(Historical Role of Islam: M. N. Roy)

ഭൂമി ചലിക്കുന്നതിനാല്‍ മത വിചാരണ നേരിടേണ്ടി വന്ന ഗലീലിയോ ഒരുദാഹരണം മാത്രം. അറിയപ്പെടാത്ത എത്ര ഗലീലിയോമാര്‍ . തുടക്കത്തില്‍ തന്നെ നുള്ളിക്കളഞ്ഞ അനവധി മുകുളങ്ങള്‍  ചരിത്രത്തിലറിയാതെ കിടക്കുന്നു.

ആറാം നൂറ്റാണ്ടില്‍ മതഭ്രാന്തനായ ജസ്റ്റീനിയന്‍ ചക്രവര്‍ത്തി തുടങ്ങിവച്ച മതവല്‍ക്കരണം റോമിലെ ചിന്തകരെ നാടു വിടാന്‍ പ്രേരിപ്പിച്ചു. ചര്‍ച്ചിനെതിരായ ഒരു ചിന്താഗതിയും റോമില്‍ പാടില്ലായിരുന്നു.  പേര്‍ഷ്യയിലഭയം പ്രാപിക്കാന്‍ ശ്രമിച്ചുവെങ്കിലും അവിടെയും സ്ഥിതി വിഭിന്നമായിരുന്നില്ല. പക്ഷെ ഈ മത വിരുദ്ധരെയടക്കം ഉള്‍കൊള്ളാനുള്ള വിശാലത മുസ്ലിം ഭരണാധികാരികള്‍ക്കുണ്ടായിരുന്നു. അവര്‍ പലരും മുസ്ലിങ്ങളായപ്പോള്‍ ചിലര്‍ ക്രൈസ്തവരായും ജൂതരായും മതനിഷേധികളായും നിന്നു.

ഇന്നും സ്ഥിതി വലിയമാറ്റൊമൊന്നുമില്ലല്ലോ? മതേതര അമേരിക്കയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ഞാന്‍ ക്രൈസ്തവനാണേ എന്ന്‍ വിളിച്ചു പറയേണ്ടി വന്നില്ലെ നാല് വോട്ട് കിട്ടാന്‍.

വിജ്ഞാനം തേടുന്നതിനു മതം തടസ്സമില്ലെന്നത് ഖലീഫമാര്‍ കണ്ടെത്തിയതല്ല. പ്രവാചകന്റെ ചര്യ തന്നെയാനു. ബദര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട ശത്രുക്കളെ മോചിപ്പിക്കാന്‍  മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് എഴുതാനറിയുന്നവര്‍ പത്ത് മുസ്ലിങ്ങളെ എഴുതാന്‍ പഠിപ്പിക്കുക എന്നതായിരുന്നു. പണത്തേക്കാള്‍ വിജ്ഞാനത്തിനു പ്രാമുഖ്യം നല്‍കിയ ആ പാതയാണു മുസ്ലിം ഖലീഫമാരും പിന്തുടര്‍ന്നത്.

ബഗ്ദാദിലെ പ്രശസ്തമായ ലൈബ്രറി ഹെലൊക്കോ തീയിട്ടപ്പോള്‍ അതിന്റെ ചാരം കൊണ്ട് യൂഫ്രട്ടീസ് മാസങ്ങളോളം കറുത്തൊഴുകി എന്നത് ചരിത്രം. അതില്‍ നഷ്ടപ്പെട്ടത് മാനുഷ ചരിതത്തിനായിരുന്നു. ക്രൈസ്തവ യൂറോപ്പ് ചിന്താധാരകളെ കുഴിച്ചു മൂടിയപ്പോള്‍ ഏറ്റെടുക്കാന്‍ അറബ് ലോകം തയ്യാറായത് ദൈവ കാരുണ്യം. അല്ലെങ്കില്‍ ഇന്നും ഇരുട്ടുബാധിച്ച സമൂഹമായി ലോകം കഴിയുമായിരുന്നു. ജനാധിപത്യത്തിനു മുമ്പ് ഏതൊരു വികാസവും അതിന്റെ ഭരണസാരഥ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭരണാധിപരുടെ നയപരമായ തീരുമാനങ്ങളാണു. ഗോത്ര ജനാധിപത്യം നിലനിന്നിരുന്ന റോമില്‍ നിന്ന് ഭരണ സാരഥ്യം ക്രൈസ്തവതയിലേക്ക് നീങ്ങിയതായിരുന്നു റോമിന്റെ തകര്‍ച്ചക്ക് കാരണം. ഈജിപ്തും സിറിയയും ലബനാനുമെല്ലാം റോമിന്റെ കീഴിലായിരുന്നു. ഈ പ്രദേശങ്ങള്‍ കീഴടക്കുക വഴി രക്ഷപ്പെട്ടത് അന്നത്തെ ജനത മാത്രമല്ല. മാനുഷ കുലം കൂടിയാണ്.

മുസ്ലിം ഈജിപ്ത് ഉള്‍കൊണ്ടത് കൈറോയിലെ ഒരു ലക്ഷത്തില്‍ പരം വരുന്ന പുസ്തകമുള്‍കൊള്ളുന്ന ലൈബ്രറിയാണു. കൊര്‍ദോവയിലെ ലൈബ്രറി കൈറോവിനേക്കാള്‍ ആറിരട്ടിയും.

പി റ്റി കുഞ്ഞഹമ്മദ് പറഞ്ഞതുപോലെ ഈ കാലഘട്ടത്തിലെ മഹാന്‍മാര്‍ ദൈവ വിശ്വസികളായിരുന്നിരിക്കാം, പക്ഷെ മിക്കവരും ഇസ്ലാം മത വിശ്വാസികളായിരുന്നില്ല.

അല്ല, ഈ കാലഘട്ടത്തിലെ മഹാന്മാര്‍ ഇസ്ലാം മതവിശ്വാസികള്‍ തന്നെയായിരുന്നു, കുറച്ചു പേര്‍ ഇതര മതസ്ഥരുമായിരുന്നു. അവരെല്ലാവരും തന്നെ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിരുന്നത് മുസ്ലിം  ഭരണാധികാരികളുടെ വിശാലമായ കുടക്കീഴിലായിരുന്നു. അതിന്റെ ഉള്‍പ്രേരകമായി വര്‍ത്തിച്ചത് മതം തന്നെയായിരുന്നു.

ചിന്തകന്‍ എന്ന ബ്ലോഗര്‍ ഒരു കമെന്റില്‍ ഇങ്ങിനെ കുറിക്കുന്നു. മുസ്ലിം ലോകത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരായ പാശ്ചാത്യർ തന്നെയാണ് മുസ്ലിം ലോകത്തിന്റെ ഈ ദയനീയാവസ്ഥക്ക് കാരണം

ഈ പോസ്റ്റില്‍ എന്തു കോണ്ട് മുസ്ലിം നാഗരികതയുടെ തകര്‍ച്ചയുണ്ടായി എന്നത് ഞാന്‍ വിഷയമാക്കുന്നില്ല്ല. പക്ഷെ ചിന്തകന്റെ മുകളിലെ വീക്ഷണത്തോട് എനിക്ക് വിയോജിപ്പുണ്ട്. എല്ലാ നാഗരികതകലൂടെയും തകര്‍ച്ചക്ക് ഒരു സാമാന്യ സ്വഭാവമുണ്ട്. അരാചകത്വം. സുഖലോലുപത. മുസ്ലിങ്ങളെയും അത് ബാധിച്ചു. മറ്റുള്ളവര്‍  തള്ളിയിടുന്നതിനേക്കാള്‍ നാഗരികതകള്‍ നശിക്കുന്നത് സ്വയം കുഴി കുഴിച്ചായിരുന്നു. മുസ്ലിം നാഗരികതയടക്കം. അതിന്നു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ ആത്മ വിമര്‍ശനമാണു കൂടുതല്‍ അഭികാമ്യം.

ഓരോ നാഗരികതയും മാനുഷ ചരിതത്തില്‍ അതിന്റെ കയ്യൊപ്പുകള്‍ നല്‍കിയാണു കടന്നു പോയത്. ആധുനിക നാഗരികതയുടെ പടിപ്പുരയായിരുന്നു മുസ്ലിം നാഗരികത. അതിന്റെ നേരെ തുറന്ന കണ്ണുകളോടെ നോക്കുന്നവര്‍ക്ക് പഠിക്കാനും മനസ്സിലാക്കാനുമേറെയുണ്ട്. അടഞ്ഞ കണ്ണുമായി തപ്പുന്നവര്‍ കുരുടന്‍ ആനയെ തപ്പുന്നത് പോലെ തപ്പിക്കൊണ്ടേയിരിക്കും.

ഇതിന്നു സമാനമായ മുമ്പ് യാത്രാമൊഴി എന്ന ബ്ലോഗര്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് അതിന്നൊരു മറുപടിയും കൊടുത്തിരുന്നു. ഇപ്പോള്‍ സമാനയമായൊരു പോസ്റ്റ് കാളിദാസനും കൊടുത്തതു കണ്ടപ്പോഴാണു നെറ്റില്‍ പരതിയത്. പതിവുപോലെ നെറ്റിലെ തീവൃ ക്രൈസ്തവ സൈറ്റുകളിലെ കോപ്പിയാണു. അതിന്റെ കാരണം വളരെ വ്യക്തവും.

 753 BC മുതല്‍ ആരംഭിച്ച റോമന്‍ സംസ്കാരം മതവത്ക്കരിക്കുന്നത് 7 February 380 ന് റോമന്‍ ചകൃവര്‍ത്തിയായ തിയോഡോസിസ് റോമിന്റെ അംഗീകൃത മതമായി ക്രൈസ്തവതയെ പ്രതിഷ്ഠിക്കുന്നതോടെയാണു. അഥവാ നാലാം നൂറ്റാണ്ടിലെ തുടക്കത്തിലാണു റോം ക്രൈസ്തവല്‍ക്കരിക്കുന്നത്.  146 BC യിലെ ഗ്രീക്കുമായി നടന്ന് യുദ്ധത്തില്‍ റോം ഗ്രീക്കിനെ പരാജപ്പെടുത്തുകയും ഗ്രീക്കിനെ തങ്ങളുടെ അധീനതയില്‍ കൊണ്ട് വരികയും ചെയ്തു.

റോം ഗ്രീക്കിനെ കീഴടക്കുമ്പോള്‍  ലോകത്തെ തന്നെ ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന നാഗരികതയായിരുന്നു ഗ്രീക്കിന്റേത്.  നവോത്ഥാന കാലഘട്ടത്തിലെ കല, സാഹിത്യം, ഭാഷ, തത്ത്വചിന്ത, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവയുടെ വളർച്ചയ്ക്ക്‌ നിരവധി സംഭാവനകൾ നൽകി.

സോക്രട്ടീസിന്റെയും, ശിഷ്യനായ പ്ലേറ്റൊ, അരിസ്റ്റോട്ടിൽ തുടങ്ങിയ പ്രഗല്‍ഭര്‍ പോറ്റിയെടുത്ത തത്വചിന്തകള്‍ ഗ്രീസിനെ ലോകത്തിന്റെ ഉന്നതിയിലെത്തിച്ചു. ഈ ഗ്രീക്കായിരുന്നു റോമക്കാര്‍ കീഴടക്കിയത്. ഗ്രീക്ക്‌-റോമന്‍ നാഗരികതയും ലോകത്തിനു മറ്റൊരു മുതല്‍ കൂട്ടായിരുന്നു. ഇങ്ങിനെ ലോകത്തിനു തന്നെ മാതൃകയായ ഒരു വിളഭൂവിലേക്കാണ് ക്രൈസ്തവതയുടെ വിത്തു പാകുന്നത്.

യൂറോപ്പിന്റെ ഇരുണ്ട കാലം അഥവാ "Dark Age"  AD 5-ആം നൂറ്റാണ്ടു മുതല്‍ 15-ആം നൂറ്റാണ്ടു വരെയുള്ള കാലയലവാണു. കൃത്യമായി പറഞ്ഞാല്‍ ക്രൈസ്തവത യൂറോപ്പിനെ കീഴടക്കി ഭൂതോദയമുണ്ടാകുന്നത് വരെയുള്ള കാലയളവ്- ചരിത്രത്തിലെ അത്ഭുതമെന്തെന്നാല്‍ ഒരു മതവിശ്വാസമെന്ന നിലയില്‍ ബഹുദൈവാരാധകരായ റോമക്കാരെ ഉത്തേജിപ്പിക്കുവാനും അതു വഴി കൂടുതല്‍ ഉത്പാദനക്ഷമമാക്കുവാനും ഏകദൈവ വിശ്വാസികളായ ക്രൈസ്തവര്‍ക്ക് കഴിയണമായിരുന്നു.  എന്നാല്‍ ക്രൈസ്തവത് യൂറോപ്പിനു സമ്മാനിച്ചത് ഇസ്ലാം മദ്ധ്യപൂർവേഷ്യക്ക് നല്‍കിയതിന്റെ നേര്‍ വിപരീതമാണു. ഒരിടത്ത് മരുഭൂമിയെ വിശ്വാസം മലര്‍‌വാടിയാക്കുമ്പോള്‍ മറ്റൊരിടത്ത് മലര്‍‌വാടി മരുഭൂമിയായി മാറുകയായിരുന്നു.

ഈ ജാള്യത തീര്‍ക്കാന്‍ കാളിയെപ്പോലെയുള്ള തീവൃ ക്രൈസ്തവര്‍ പുതിയ തിയറികള്‍ സൃഷ്ടിക്കുകയാണു. പക്ഷെ ചരിത്രം സത്യമെന്നിരിക്കെ  മലര്‍ന്നു കിടന്നു തുപ്പിയത് കൊണ്ടെന്തു ഫലം.

Tuesday, November 23, 2010

തുണീഷ്യയിലെ ചന്ദ്രക്കല

വ്യക്തിപരമായ കാരണങ്ങളഅല്‍ ബ്ലോഗില്‍ ഉണ്ടായിരുന്നില്ല, അതിനാല്‍ തന്നെ ചില പ്രതികരണങ്ങള്‍ക്ക് വൈകിയാണു വിശദീകരണം നല്‍കുന്നത്. അതില്‍ ഏറ്റവും പ്രധാനം ചന്ദ്രക്കലയുമായി ബന്ധപ്പെട്ടതാണു. ഒരു ചിഹ്നമെന്ന നിലയില്‍ ചന്ദ്രക്കല മുസ്ലിങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്  തുര്‍ക്കി ഇസ്ലാമിക ഭരണത്തിനു ശേഷമാണെന്ന എന്റെ വാദത്തെ എതിരിടാന്‍ കാളിദാസന്‍ ഉപയോഗിച്ചത് ചില ചെപ്പടി വിദ്യകളാണു. ചരിത്രത്തെ എങ്ങിനെ വികലമാക്കാം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണു കാളിയുടെ ഈ പോസ്റ്റിലെ വാദങ്ങള്‍.

തുര്‍ക്കി ഭരണകാലത്തിനു മുമ്പ് ഇസ്ലാമിക രേഖകളിലൊന്നും ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നില്ല എന്ന എന്റെ വാദത്തെ എതിര്‍ക്കാന്‍ ട്യുണീഷ്യയിലെ മസ്ജിദുല്‍ ഉക്ക്ബയിലെ മിനാരത്തിലെ ചന്ദ്രക്കലയും ജെറൂസലം പള്ളിയിലെ ചന്ദ്രക്കലയുമാണു ഉദാഹരിക്കുന്നത്.

എന്താണു വസ്തുത. തുണീഷ്യയിലെ പള്ളി പണിതത് 670 AD യില്‍ തന്നെയാണു. പക്ഷെ നിരവധി തവണ കൂട്ടിചേര്‍ക്കുകയും പുതുക്കിപ്പണിയുകയും ചെയ്ത ചരിത്രമാണ് ഈ പള്ളിക്കുള്ളത്. അതിലേത് കാലഘട്ടത്തിലാണു ചന്ദ്രക്കല പ്രത്യക്ഷപ്പെടുന്നത് എന്ന് വിശദീകരിക്കപ്പെടുന്നില്ല. ഇത് മറച്ച് വച്ചാണു ചന്ദ്രക്കല ആരോപണം ഉന്നയിക്കുന്നത്.

കൂടുതല്‍ വായനക്ക് വിക്കിയിലെ ഈ ലിങ്ക് നോക്കുക.

ഇനി ജെറൂസലമിലെ പള്ളി.

അതിന്റെ ചരിത്രവും വിക്കിയിലൂടെ ഒന്നു പോയി നോക്കുക.

The al-Aqsa Mosque was originally a small prayer house built by the Rashidun caliph Umar, but was rebuilt and expanded by the Ummayad caliph Abd al-Malik and finished by his son al-Walid in 705 CE.[5] After an earthquake in 746, the mosque was completely destroyed and rebuilt by the Abbasid caliph al-Mansur in 754, and again rebuilt by his successor al-Mahdi in 780. Another earthquake destroyed most of al-Aqsa in 1033, but two years later the Fatimid caliph Ali az-Zahir built another mosque which has stood to the present-day. During the periodic renovations undertaken, the various ruling dynasties of the Islamic Caliphate constructed additions to the mosque and its precincts, such as its dome, facade, its minbar, minarets and the interior structure. When the Crusaders captured Jerusalem in 1099, they used the mosque as a palace and church, but its function as a mosque was restored after its recapture by Saladin. More renovations, repairs and additions were undertaken in the later centuries by the Ayyubids, Mamluks, Ottomans, the Supreme Muslim Council, and Jordan. Today, the Old City is under Israeli control, but the mosque remains under the administration of the Palestinian-led Islamic waqf.

ഇതാണു സത്യമെന്നിരിക്കെ, തുര്‍ക്കി കാലഘട്ടത്തിനു മുമ്പ് മുസ്ലിങ്ങള്‍ അയച്ച പല രേഖകളും ഇന്നും കണ്ടെടുക്കപ്പെട്ടിട്ടും അതിലൊന്നും കാണാത്ത ചന്ദ്രക്കലയില്‍ കാളി സമാധാനമടയട്ടെ. മത്രമല്ല, ലോകത്തിലെ മിക്ക പള്ളികള്‍ക്കും ഈ രീതിയിലുള്ള ഒരു ചരിത്രമാണുള്ളത്. പുതുക്കി പ്പണിയുകയും വിസ്തൃതി കൂട്ടുകയും മോഡി കൂട്ടുകയും ചെയ്ത പള്ളികളില്‍ അതിന്റെ ആരംഭകാലത്തിലെ അതേ ആര്‍ക്കിടെച്ച്ചറിങ്ങ എന്ന് ആര്‍ക്കും വാദമില്ല.

അയ്യൂബികളുടെ കാലത്തെ ചരിത്ര രേഖകള്‍ പലതും ഇന്ന് ലഭ്യമെന്നിരിക്കെ അതിലൊന്നും തന്നെ ചന്ദ്രക്കല ഒരു ചിഹ്നമായി കാണുന്നില്ല അതിനാല്‍ തന്നെ ജെറൂസലേം പള്ളിയിലെ സലാഹുദ്ദീന്‍ അയ്യൂബിയുടെ ചന്ദ്രക്കല സഥാപനം ഒരു ചരിത്ര സത്യം എന്ന രീതിയില്‍ കാണാന്‍ പ്രയാസമാണു.

ഈ ചര്‍ച്ചയില്‍ ആദ്യം മുതല്‍ കാളി ഉന്നയിച്ച ചില വാദങ്ങള്‍ പിന്നീട് സ്പര്‍ശിക്കുക കൂടി ചെയ്യാതെ ഒഴിഞ്ഞു പോകുകയുണ്ടായി.

ചാന്ദ്ര ദൈവത്തിന്റെ പേര്‍ അല്ലാഹു എന്നായിരുന്നു എന്നതിനു  ആര്‍ക്കിയോളജിക്കല്‍ ആയ തെളിവുകളുണ്ടെന്ന് പറഞ്ഞു തുടങ്ങിയ തന്റെ വാദത്തിനു ഇപ്പോള്‍ പിന്നീട് പുതുക്കി പണിത പള്ളികളിലെ ചന്ദ്രക്കലയില്‍ അഭയം തേടി അലയുകയാണു കാളി.

Tuesday, September 7, 2010

അല്ലാഹു എന്ന ചാന്ദ്ര ദൈവം

ദേ- പിന്നെയും കാളിദാസന്‍ ചരിത്രം ഭാവനയാക്കുന്നു.

എന്റെ കഴിഞ്ഞ പോസ്റ്റിനു മറുപടിയായി ഇട്ട കാളിദാസന്റെ കമെന്റുകള്‍ കാണുമ്പോള്‍ ഒരാള്‍ക്ക് ചരിത്രം ഇത്ര തമാശയായി എടുക്കാന്‍ കഴിയുന്നതെങ്ങിനെ എന്നതില്‍ അത്ഭുതം കൊള്ളുകയാണു ഞാന്‍.

കാളി: അരമായിക് ഭാഷയേക്കുറിച്ചുള്ള ചരിത്രവും പഠനങ്ങളും പറയുന്നത് അവര്‍ എലാഹ എന്ന വാക്കാണ്‌ ദൈവം എന്ന ശക്തിയെ കുറിക്കാന്‍ ഉപയോഗിച്ചതെന്നാണ്. ക്രിസ്ത്യാനികളും യഹൂദരും അല്ലാത്ത അറബികള്‍ അള്ളാ എന്ന വാക്കുപയോഗിച്ചത് എങ്ങനെയാണെന്നറിയാന്‍ അത് പഠിക്കേണ്ട ആവശ്യമില്ല. കുര്‍ആന്‍ പഠിച്ചാല്‍ മതി.





പുരാതന ഹിബ്രു ഭാഷ അതിന്റെ വായന നഷ്ടപ്പെട്ട ഒരു ഭാഷയായിരുന്നു.  എന്നാല്‍ ഹിബ്രുവിലെഴുതിയ പല രേഖകളും ഉണ്ടായിരുന്നു. ഇന്നത്തെ ക്ലാസികല്‍ ഹിബ്രുവിലേക്ക് അത് പരിവര്‍ത്തിപ്പിക്കുന്നത് പത്താം നൂറ്റാണ്ടില്‍ മാസോരിറ്റസ് സഹോദരര്‍ എന്നറിയപ്പെട്ടിരുന്ന രണ്ടു പേരായിരുന്നു. ഇവരാണു  ഹിബ്രുവിനു പുനര്‍ജന്മം നല്‍കുന്നത്. ഇത് ബൈബിളിന്റെ ചരിത്രം പഠിക്കുന്നവര്‍ അതിന്റെ ഭാഷാ ചരിത്രത്തെ കുറിച്ച് പഠിക്കുമ്പോള്‍ കിട്ടുന്ന പ്രാഥമിക പാഠങ്ങളില്‍ പെട്ടതാണു.

ഭാഷാചരിത്രം പറയുമ്പോള്‍ ചരിത്രം തന്നെ പഠിക്കണമല്ലോ - അല്ലാതെ കിടന്നുരുളാതെ.

ഹിബ്രുവിലെ ഏല്‍ എന്ന പദം അരാമിക്കിനെ പോലെ ദൈവ എന്ന അര്‍ത്ഥം ഉള്‍കൊള്ളുന്നു. അപ്പോള്‍ ഇന്ന് ഹിബ്രുവില്‍ ഉപയോഗിക്കുന്ന എലോഹിം എന്ന പദം ഏല്‍ എന്ന പദത്തോട് ബഹുമാനസൂചകമായ ഹിം എന്ന പദവും കൂടി ചേര്‍ന്നതാണു. ഭാഷയുടെ പ്രയോഗങ്ങളും അതിന്റെ ചരിത്രവും പഠിക്കാന്‍ മത ഗ്രന്ഥങ്ങള്‍ മാത്രം പഠിച്ചാല്‍ പോര. അത് മതിയെന്നു വാശി പിടിച്ചിട്ടു കാര്യമില്ല.

ചില കാര്യങ്ങളില്‍ കാളിക്ക് തനിക്കു തോന്നുന്നത് ചരിത്ര രേഖയേക്കാള്‍ തെളിവാകുന്നതാണു പ്രശ്നം. കാരണം ഖുര്‍‌ആനിനു പതിനാലു നൂറ്റാണ്ടായി നല്‍കാത്ത ഒരു വ്യാഖ്യാനം നല്‍കുകയാണു കാളി ചെയ്യുന്നത്. സ്വയം സംതൃപ്തി അടയുവാനല്ലാതെ അതിനൊരു ചരിത്ര പശ്ചാത്തലവുമില്ലല്ലോ? മക്കയിലെ ഖുറൈശികളോടുള്ള പ്രബോധന സമയത്ത് യഹൂദരോ ക്രൈസ്തവരോ ചിത്രത്തില്‍ വരുന്നില്ല. എന്നിട്ടല്ലേ യഹൂദരുടെയും ക്രൈസ്തവരുടെയും ദൈവം.

പ്രവാചകന്‍ അല്ലാഹു എന്ന് ഉപയോഗിക്കുന്ന പദം അറബികള്‍ സുപ്രീം ഗോഡ് എന്ന രീതിയിലെ ഭാഷാപരമായ അര്‍ത്ഥമുള്ള ഒന്നായിരുന്നു. പക്ഷെ അത്രയും വലിയ ദൈവത്തെ വിളിക്കാന്‍ തങ്ങള്‍ യോഗ്യരല്ല. അതിനാല്‍ അവനിടയില്‍ ചില ദല്ലാളുകള്‍ വേണം എന്നായിരുന്നു അവരുടെ വാദം. അല്ലാഹു എന്നാല്‍ ക്രൈസ്തവരുടെയും യഹൂദരുടെയും കുറൈശികളുടെയും എല്ലാം ദൈവമായ അല്ലാഹുതന്നെയാണു.  പക്ഷെ അവര്‍ അവനെ മാത്രം ആരാധിക്കുന്നില്ല എന്നതാണു പ്രശ്നം. അങ്ങിനെ പൂര്‍ണ്ണ നിഷ്കളങ്കമായി അവനെ മാത്രം ആരാധിക്കുവാന്‍ ഖുറൈശികള്‍ തയ്യാറായില്ല. അതാണു ഞാന്‍ ആരാധിക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുന്നില്ല എന്ന് പറയുന്നതിലെ അര്‍ത്ഥം.
എനിക്കെന്റെ ദൈവം നിങ്ങള്‍ക്ക് നിങ്ങളുടെ ദൈവം. എനിക്കെന്റെ ദീന്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍. എന്നു കാളി എഴുതുമ്പോള്‍ അതിലെ ആദ്യത്തെ പദം കാളി കെട്ടിച്ചമച്ചതാണു. ഇങ്ങിനെ കുറെ കെട്ടിചമക്കലുകളിലൂടെ യല്ലാതെ ചരിത്ര രേഖകള്‍ ഒന്നും തന്നെ തെളിവായി ഹാജറാക്കാന്‍ കാളിക്കു കഴിയുന്നില്ല.



  1. ( നബിയേ, ) പറയുക: അവിശ്വാസികളേ,


  2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.


  3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.


  4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.


  5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.


  6. നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

ഇതിലേക്ക് തന്റെ വക ചില പദങ്ങള്‍ കൂട്ടിചേര്‍ത്തിരിക്കുകയാണു കാളി -

ചരിത്ര രേഖ ചോദിക്കുമ്പോള്‍ ഖുര്‍‌ആനിനേക്കാള്‍ വലിയ ഒരു ചരിത്ര രേഖയുണ്ടോ എന്ന അതിസാമര്‍ത്ഥ്യം കാണിക്കുന്ന കൗശലക്കാരനാകരുത്. ഖുര്‍‌ആന്‍ ചരിത്ര പുസ്തകമാണെന്നു ആരും അവകാശപ്പെട്ടിട്ടില്ല. അത് മത ഗ്രന്ഥമാണു. അതില്‍ ചരിത്രവുമുണ്ടാകുമെന്നതല്ലാതെ ഒരിക്കലും ചരിത്രപഠന ഗ്രന്ഥമായി ആരും ഉപയോഗിക്കുന്നില്ല.

കൂടാതെ സെമെസ്റ്റിക്‍ ഭാഷ എന്ന ഒരു ഭാഷയില്ല എന്ന ഒരു വിവരക്കേട് പിന്നെ എഴുന്നെള്ളിക്കുന്നു. ദ്രാവിഡ ഭാഷ എന്നത് പോലെ ഒരു പ്രയോഗമാണത്, ഭാഷയുടെ ഉത്ഭവത്തെ കുറിച്ച് പറയുമ്പോള്‍ ഒരു ഭാഷാ കുടും‌ബത്തെ അങ്ങിനെ പറയുമോ എന്നെല്ലാം ഒന്നു മനസ്സിലാക്കുക.

എല്‍ ഹീബ്രു ഭാഷയിലെ എലോഹ് എന്നതിലൂടെ എലോഹീമായി രൂപാന്തരം പ്രാപിച്ചു. അത് ഹീബ്രു ഭാഷയിലെ ദൈവത്തേക്കുറിക്കുന്ന വാക്കിന്റെ ഉത്ഭവവും തുടര്‍ച്ചയുമാണ്. അതറബിയിലെ അള്ളാ എന്ന വാക്കിന്റെ ഉത്ഭവും തുടര്‍ച്ചയുമായി യാതൊരു ബന്ധവുമില്ല. അതിന്റെ ഉത്ഭവം ഇല്‍ എന്ന വാക്കില്‍ തുടങ്ങി ഇലാഹ് എന്നതിലൂടേ അള്ളായായി മാറി. സെമൈറ്റിക് ഭാഷാ കുടുംബത്തിലായതുകൊണ്ട് വാക്കുകള്‍ തമ്മില്‍ സാമ്യമുണ്ടെന്നു മാത്രം


ഭാഷാ കുടുമ്പങ്ങളിലെ സാമ്യമുള്ള വാകുകളുടെ സ്രോതസ്സുകള്‍ എങ്ങിനെയാണു വരുന്നതെന്ന കാര്യം മനസ്സിലാക്കിയാല്‍ തീരുന്ന വിവര്‍ക്കേടേ കാളിക്കുള്ളൂ. പക്ഷെ മനസ്സിലാക്കില്ലെന്നു കാളി വാശി പിടിക്കുന്നതാണു പ്രശ്നം.


ഇത് ഞാന്‍ മുമ്പ് സൂചിപ്പിച്ചതാണല്ലോ? ഒരു പോസ്റ്റിലെ കാര്യങ്ങള്‍ പിന്നെയും ആവര്‍ത്തിക്കുന്ന ഈ  പരിപാടി നിര്‍ത്തിക്കൂടെ. എലോഹിം എന്നതിന്റെ ഉച്ചാരണം ഇലോഹിം എന്നുമാകാം. കാരണം ഏല്‍ എന്നത് എല്ലാ ആരാധ്യ വസ്തുക്കളെയും കുറിക്കുന്ന പദമായിരുന്നു. ഒരു പ്രത്യേക ദൈവം എന്നു വന്നിരുന്നില്ല. പത്താം നൂറ്റാണ്ടില്‍ ഹിബ്രുവിനു പുനര്‍‌വായന നല്‍കിയത് ചരിത്രമായിരിക്കെ പദങ്ങളിലെ സ്വരം  ഏല്‍ എന്നത് ഈല്‍ എന്നുമാകുവാനുള്ള സാധ്യത ഭാഷാ പണ്ഡിതര്‍ തള്ളിക്ക്ക്കളയുന്നില്ല.

എലോഹ് എന്ന പദത്തില്‍ നിന്ന് അറബിയിലേക്ക് വന്ന പദമാണു ഇലാഹ് എന്നത് എന്റെ അഭിപ്രായമല്ല. ഭാഷാപണ്ഡിതരുടെ അഭിപ്രായമാണു. കൂടുതല്‍ വായനക്ക് Mark S. Smith എഴുതിയ  God in translation എന്ന പുസ്തകം റെഫര്‍  ചെയ്യുക. ബൈബിളില്‍ യഹോവ, എലോഹിം എന്നീ പേരുകള്‍ ആണു ദൈവനാമമായി ഉപയോഗിക്കുന്നത്, അതില്‍  യഹോവ എന്നത് എങ്ങിനെയാണു ഉച്ചരിക്കുക എന്നത് പോലും ശരിയായ അറിവില്ല മാത്രമല്ല അതിന്റെ ഉത്ഭവത്തെ കുറിച്ച് ഇന്നും ശരിയായ ധാരണകളുമില്ല. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നെറ്റില്‍ പോയാല്‍ വരെ ലഭ്യമാണു.

ബാബിലോണിലെ അറമായിക്ക് ഭാഷയിലെ എലാഹ് യഹൂദരുടെ ദൈവത്തെക്കുറിക്കുന്ന പദമല്ല എന്നു കാളി പറയുമ്പോള്‍ ദൈവത്തെ കുറിക്കുന്ന പദം എന്ന ഭാഷാപ്രയോഗം തന്നെ തെറ്റാണു. ദൈവം എന്നത് ഒരു പദമാണു. അത് പല ഭാഷകളിലും ആരാധ്യന്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ഒന്ന്. മലയാളത്തില്‍ ദൈവം ഈശ്വരന്‍ എന്നെല്ലാം എല്ലാവരുടെയും ദൈവങ്ങളെ വിളിക്കാം. അത് മുസ്ലിമോ ഹിന്ദുവോ യഹൂദനോ ക്രൈസ്തവനോ ഉപയോഗിക്കാം. കൂടാതെ ബാബിലോണിയയിലെ എലാഹ് എന്നതായിരുന്നു ദൈവത്തിനുപയോഗിച്ച പദം എന്നു പറഞ്ഞതും തെറ്റ്. ബാബിലോണിയയില്‍ എലാഹ് എന്ന പദമില്ല, ഏല്‍ എന്നോ ഈല്‍ എന്നോ ഉള്ള പദമേ ഉള്ളൂ. അത് മൂന്നാം നൂറ്റാണ്ടിലാണു ഹിബ്രുവിലേക്ക് വന്നത് എന്നതിനു തെളിവൊന്നുമില്ല. ഹിബ്രുവിലെ ബഹുമാന സൂചകമായി ഹിം ഈ പദവുമായി ചേര്‍ന്നപ്പോഴാണു എലോഹിം ഉണ്ടാകുന്നത്.

അറബിക്കിലെ ഇലാഹ്, അരാമിക്കിലെ എലാഹ്,അലാഹ്, ഹിബ്രുവിലെ എലോഹ് എന്നിവ തമ്മില്‍ സാമ്യമുണ്ടെന്നും അവ ഒരു വാക്കിന്റെ തുടര്‍ച്ചയുമാണെന്നുമേ ഞാന്‍ പറഞ്ഞുള്ളൂ.  അതില്‍ അറബിയിലെ അല്‍ എന്ന definite article ചേര്‍ന്നു ലോപിച്ച പദമാണു അല്ലാഹ് എന്നത് - അല്‍- റഹ്‌മാന്‍ എന്നത്  അറഹ്മാന്‍ എന്നും സമാഅ-ഉല്‍-ദുനിയാ എന്നത് സമാഉദ്ദുനിയ എന്നു പറയുന്നത് പോലെയും അല്‍ ഇലാഹ് എന്നത് അല്ലാഹ് എന്നുപയോഗിക്കുന്നു. ഇതെല്ലാം  ഭാഷയെ കുറിച്ചുള്ള അറിവാണെന്നിരിക്കെ അല്ല, അല്ല എന്നു നൂറു പ്രാവശ്യം പറഞ്ഞാലും സത്യം സത്യാമാകാതിരിക്കില്ല.

എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു. യഹൂദര്‍ എന്ന പ്രയോഗം തന്നെ ജൂതായുടെ ആളുകള്‍ എന്ന അര്‍ത്ഥത്തിലാണു വരുന്നത്, ഭാഷ സ്ഥലവുമായാണു ബന്ധപ്പെടുന്നത്. അബ്രഹാമിന്റെ മകനായ ഇസ്മായിലിലൂടെയാണു അറബികള്‍ ഉണ്ടാകുന്നത്. അബ്രഹാമിന്റെ മുമ്പും പിമ്പും കാനോന്‍ ദേശത്ത് ജനമുണ്ടായിരുന്നു. പക്ഷെ മക്കയിലെ ആദ്യത്തെ കുടിയേറ്റം ഹാഗറിലൂടെയും മകന്‍ ഇസ്മായിലിലൂടെയുമെന്നിരിക്കെ എലാഹ് എന്ന് യഹൂദര്‍ ഉപയോഗിക്കുന്നതിനു നൂറ്റാണ്ടുകള്‍ക്ക് മുന്നേ അറബികള്‍ ഇലാഹ് എന്നുപയോഗിച്ചിരുന്നു എന്നെല്ലാം ചരിത്രം വിളമ്പുന്നതിനു തെളിവു വേണമെന്നില്ലല്ലോ. ഇനി ചരിത്രപരമായും ആദ്യ മനുഷ്യസമൂഹം മക്ക തുടങ്ങിയ അറബിനാടുകളില്‍ കാനന്‍ ദേശത്തിനും ബാബിലോണിയന്‍ പ്രദേശങ്ങള്‍ക്കുമെല്ലാം എത്രയോ കാലം കഴിഞ്ഞാണു രൂപപ്പെടുന്നത്. ചരിത്രം കാളിദാസന് വായയില്‍ തോന്നിയത്!!

മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല. അവിടത്തെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം യഹൂദരുടേതാണ്. യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ്. അറബികളുടെ രേഖപ്പെടുത്തപ്പെട്ട ആദ്യ ചരിത്രം കുര്‍ആനാണ്. അതില്‍ ചന്ദ്രനെ ആരാധിച്ചിരുന്നു എന്നതിന്റെ സൂചനകള്‍ മാത്രമാണുള്ളത്.

എത്ര തെളിവു വേണം ചരിത്രകാരാ-

മദ്ധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ രേഖപ്പെട്ട ചരിത്രം യഹൂദരുടേതാണെന്നെല്ലാം ആരാണു വിവരം തന്നത് മാഷെ.  യഹൂദര്‍ ചന്ദ്രനെ ആരാധിച്ചിരുന്നത് ഈ രേഖ ഉണ്ടാക്കുന്നതിനും മുന്നെയാണ് എന്നു പറയുമ്പോള്‍ തന്നെ യഹൂദര്‍ക്കു മുമ്പേ ചരിത്രമുണ്ടാകുന്നുവല്ലോ? അപ്പോള്‍ മദ്ധ്യ പൌരസ്ത്യ ദേശത്ത് ചന്ദ്രനെ ആരാധിച്ചിരുന്നതായി ഒരു ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടില്ല എന്നു പറയുന്നത് തനി വിവരക്കേടാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി എന്തെ ഇല്ലാഞ്ഞത്.

യഹൂദരുടെ ജാഹിലിയക്കാലത്ത് അവര്‍ ചന്ദ്രനെ ആരാധിച്ചിരുന്നു. പക്ഷെ അത് അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ക്രിസ്ത്യനികള്‍ക്ക് അങ്ങനെ ഒരു കാലമുണ്ടായിരുനില്ല. അവരുടെ ചരിത്രം തുടങ്ങുന്നതു തന്നെ ഏക ദൈവ ആരാധനയിലാണ്.

യഹൂദരും ക്രൈസ്തവരും ചന്ദ്രനെ ആരാധിച്ചിരുന്നു എന്ന് ഞാന്‍ ആരോപിക്കാത്തിടത്തോളം എന്തിനാണിങ്ങനെ ഒരു വാദം. ഇല്ലാത്ത ആരോപണത്തിനു ഇല്ലാത്ത വാദമോ?

ഞാന്‍ കാളിയുടെ അറബികള്‍ അവരുടെ ചാന്ദ്ര ദൈവത്തിന്റെ പേര്‍ അല്ലാഹു എന്നായിരുന്നു എന്ന വാദത്തെയാണു ചര്‍ച്ചക്കെടുത്തത്. എന്നാല്‍ ഇപ്പോഴും ചരിത്ര പരമായ ഒരു തെളിവും നിരത്താന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.


പിന്നെ  അറബികളുടെ മറ്റ് പല ദേവിമാരെയും ചിത്രീകരിച്ചിട്ടുള്ള ഫലകങ്ങളില്‍ ചന്ദ്രക്കല കാണുന്നതു കൊണ്ട് അവരുടെ പ്രധാന ദൈവം ചന്ദ്ര ദൈവമായിരിക്കാനാണു കൂടുതല്‍ സാധ്യത. 


എന്ന ഒരു സാധ്യത പ്രകടിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. സാധ്യതകളുടെ കലയല്ല കാളീ ചരിത്രം. അതിന്നൊരു ശാസ്ത്രമാണു. അതിനു വാദങ്ങള്‍ സമര്‍ത്ഥിക്കുമ്പോള്‍ അതിന്റെ തെളിവുകളും ഹാജറാക്കണം. വാദം സമര്‍ത്ഥിക്കാന്‍ കഴിയുമെങ്കില്‍ തെളിവുകള്‍ കൊണ്ട് വരിക. പറയുന്നത് സത്യ സന്ധമാണെങ്കില്‍. അല്ലെങ്കില്‍ തെളിവുകള്‍ക്കൊന്നും പ്രാധാന്യം കൊടുക്കാതെ അങ്ങിനെ ആകാം ഇങ്ങിനെ ആകാം എന്നു പുലമ്പിക്കൊണ്ടിരിക്കുക.

കാളി തന്റെ പോസ്റ്റില്‍ കൊടുത്ത ചിത്രങ്ങളെല്ലാം തന്നെ അറബി നാടുകളില്‍ നിന്നും കിട്ടിയ ശേഷിപ്പുകളല്ല. മറിച്ച് ബാബിലോണിയ, പുരാതന ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയ ഫലകങ്ങളിലുള്ളവയാണു. ആ ഭാഗങ്ങളെല്ലാം പിന്നീട് അറബി സംസാരിക്കുന്ന ഭാഗങ്ങളായവയാണു. അതിനാല്‍ തന്നെ കാളിയുടെ അറേബ്യയിലെ പ്രധാന ദൈവം ചാന്ദ്ര ദൈവമായിരുന്നു എന്ന വാദവും നില നില്‍ക്കുന്നതല്ല. അതിനും ഒരു തെളിവുമില്ല, കാളിയുടെ ഉരിയാടലുകളെല്ലാതെ. ഈ പ്രദേശങ്ങളില്‍ പോലും സൂര്യദൈവത്തിനു കീഴിലായിരുന്നു ചാന്ദ്ര ദൈവത്തിന്റെ സ്ഥാനം ഉണ്ടായിരുന്നത്. അപ്പോള്‍ ചാദ്ര ദൈവം പ്രധാന ദൈവമായിരുന്നു എന്ന കാളീ ചരിത്രത്തിനും തെളിവുകളില്ല.

മുസ്ലിംകള്‍ ചന്ദ്രക്കല ഒരു അടയാളമായെടുക്കുമ്പോഴും ക്രൈസ്തവരെ പോലെ അതിനെ ഒരു ആരാധ്യ വസ്തു ആയി കാണുന്നില്ല. അതിനാല്‍ തന്നെ ക്രിസ്തവരിലെ കുരിശ് യേശുവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ചന്ദ്രക്കല അതിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണു. ചന്ദ്രക്കല ഒരു മതചിഹ്നം എന്ന രീതിയില്‍ എന്നു മുതല്‍ രൂപപ്പെട്ടു എന്നതിന്റെ ചരിത്രത്തെയും തൊടാന്‍ കാളിക്കാവുന്നില്ല. അപ്പോള്‍ ഇന്ന് മുസ്ലിങ്ങള്‍ ഒരു ചിഹ്നമായി ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്യുകയാണു കാളി ചെയ്യുന്നത്. ഇന്ന് മുസ്ലിങ്ങള്‍ അതിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഉണ്ട് എന്ന് തന്നെയാണു പറഞ്ഞത്. പക്ഷെ അത് ചന്ദ്രന്‍ എന്നത് അറബികളിലെ അല്ലാഹു എന്ന ചാന്ദ്ര ദൈവത്തിന്റെ പേരായിരുന്നു എന്ന വാദത്തിനു എങ്ങിനെ തെളിവാകും. തെളിവുകളുണ്ടെങ്കില്‍ അത് പുറത്തു കൊണ്ടു വരിക. ചരിത്രം ഇങ്ങിനെയൊക്കെയാകാം എന്ന ഭാവനകള്‍ക്കപ്പുറം എനിക്ക് തെളിവുകളാണാവശ്യം.

ഒരടയാളമെന്ന നിലയിലപ്പുറം ഇന്നും ചന്ദ്രക്കല മുസ്ലിങ്ങള്‍ക്ക് ഒരു ആരാധ്യ വസ്തുവല്ല. അതാകട്ടെ തുര്‍ക്കി ഖിലാഫത്തോടു കൂടി വന്നതും. അതിനു മുമ്പുണ്ടായിരുന്ന മുസ്ലിം ഖിലാഫത്തുകള്‍ തങ്ങളുടെ അടയാളമായി ചന്ദ്രക്കല ഉപയോഗിച്ചിട്ടില്ല എന്ന എന്റെ വാദത്തെ ഇപ്പോഴും കാളിക്ക് തെറ്റാണെന്നു പറയാനുള്ള ഒരു തെളിവും നിരത്താന്‍ കഴിഞ്ഞിട്ടില്ല. റെഡ് ക്രസന്റ് പതിനഞ്ചാം നൂറ്റണ്ടിനു മുമ്പ് സ്ഥാപിച്ചിരുന്നു എന്ന് കാളി സ്ഥാപിച്ചാല്‍ കാളീ വാദം ചരിത്രപരമഅയി വസ്തു നിഷ്ഠമാണെന്നു പറയാമായിരുന്നു. ജെറൂസലേമിലെ അല്‍ അഖ്സാ മോസ്ക് ആരുടെ കാലത്താണു പുതുക്കി പണിതതെന്ന ചരിത്രവും കൂട്ടി വായിക്കുക കാളീ.

തെളിവുകളില്ലാതെ പുതിയ വിശദീകരണവുമായി കാളി ഇനിയും വരും. വിഷയവുമായി ബന്ധമില്ലാത്ത ഭാഗങ്ങളിലേക്ക് വിഷയം കൊണ്ട് പോകുവാനും ശ്രമിക്കും. പക്ഷെ അല്ലാഹു എന്നത് അറബികളിലെ ചാന്ദ്ര ദൈവത്തിന്റെ പേരായിരുന്നു എന്ന അടിസ്ഥാന വാദത്തിനു പിന്‍ബലമായി ഒരു തെളിവുമുണ്ടാകില്ലെന്നു മാത്രം. വിഷയത്തിലൊതുങ്ങി ചര്‍ച്ച ചെയ്യാന്‍ കാളിയുടെ കയ്യില്‍ തെളിവുകളില്ലാത്തതിനാല്‍ കാളിക്ക് എന്തെങ്കിലുമൊക്കെ പുലമ്പി അല്പനാകുവാനേ കഴിയുകയുള്ളൂ.

Sunday, September 5, 2010

എലോഹ് ഇലാഹ് അല്ലാഹ്

ചരിത്രം ഇന്നലകളൂടെ ചിത്രമാണു. അത് തന്റെ ഭാവനയല്ല. തനിക്കു തോന്നുന്നതെല്ലാം അങ്ങിനെ ആയിരുന്നെങ്കില്‍ എന്നു ധരിക്കാന്‍ ഒരാള്‍ക്കവകാശമുണ്ട്. പക്ഷെ വസ്തുതകളാകില്ല. 

ഇത്രയും ആമുഖമായി പറയാനുള്ള കാരണം എന്റെ അള്ളായും മൊഹമ്മദും പിശാചും-വസ്തുതകള്‍  എന്ന പോസ്റ്റിനു കാളിദാസന്‍ എഴുതിയ മറുകുറിപ്പ് വായിച്ചപ്പോഴാണ്. 

വിമര്‍ശനത്തിന്റെ പ്രാഥമികമായ മര്യാദ വിമര്‍ശിക്കുന്ന സം‌ഗതിയെ കുറിച്ച് പഠിക്കണമെന്നതാണു. പക്ഷെ, ചരിത്രത്തിലെ ഒരു വസ്തുതയുമായും യോജിക്കാതെ കുറിപ്പുകള്‍ എഴുതിവിടുന്നത് വിമര്‍ശനമെന്നു വിളിക്കേണ്ട ഗതികേടിലാണു ബ്ലോഗ് സമൂഹം. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കാളിദാസന്‍ ചരിത്രത്തെ തന്റെ ഭാവനയും വിവരക്കേടുമാക്കുന്നതിനെ ചൂണ്ടിക്കാണിക്കാം.

കാളിദാസന്റെ മുന്‍ പോസ്റ്റിലെ ഒരു വാക്യം തെളിവുകളില്ലാത്തതാണെന്നായിരുന്നു ഞാന്‍ ചരിത്ര വസ്തുതകള്‍ മുന്‍‌ നിര്‍ത്തി വിമര്‍ശിച്ചത് -

അള്ളാ എന്ന് അറബികളില്‍ ചിലര്(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. അള്ളായുടെ പ്രത്യേകത അത് അവരുടെ പ്രധാന ദൈവം ആയിരുന്നു എന്നതാണ്.അള്ളായുടെ പെണ്‍മക്കളായിരുന്നു അല്‍ ലാത്തും അല്‍ ഉസയും മനാത്തയും. ഇവരെ ദേവിമാരായിട്ടാണവര്‍ കണ്ടിരുന്നതും. അള്ളാക്കും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരുടെ സ്ഥാനമാണറബികള്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്.  കബയില്‍ ഇവരുടെ വിഗ്രഹങ്ങളാണറബികള്‍ ആരാധിച്ചിരുന്നത്. അള്ള എന്ന ചാന്ദ്ര ദൈവവും ശിര്‍ ആ എന്ന നക്ഷത്ര ദൈവവും ആയിരിക്കാം ഇസ്ലാമിക ചിഹ്നങ്ങളില്‍ സാധാരണ കാണപ്പെടുന്ന ചന്ദ്രക്കലയും നക്ഷത്രവും. 
  

അല്ലാഹു എന്ന പദം ഒരു  ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു എന്ന അദ്ധേഹത്തിന്റെ വാദത്തെ ചരിത്രപരമായോ ഭാഷാപരമായോ തെളിവുകളില്ലാത്ത വാദമാണെന്ന എന്റെ എതിര്‍ വാദത്തെ തൊട്ടു നോക്കാതെ ഖുര്‍‌ആന്‍ ബൈബിളില്‍ നിന്നു കോപി അടിച്ചതാണെന്ന സ്ഥിരം മിഷനറി പല്ലവി പാടുകയാണു ചെയ്യുന്നത്. 

വിഷയം മാറ്റി മറിക്കാന്‍ കൂടുതല്‍ ഭാഗവും ഇതിനായാണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നതും. പക്ഷെ, നമുക്ക് കഴിഞ്ഞ പോസ്റ്റിലെ എന്റെ വാദങ്ങളെ കാളിദാസന് സ്പര്‍ശിക്കുവാനോ തന്റെ വാദങ്ങളെ സമര്‍ത്ഥിക്കുവാനാവശ്യമായ തെളിവുകള്‍ നിരത്തുവാനോ കഴിയുന്നില്ല. 

അരാമിക്ക് ഭാഷയെ കുറിച്ചുള്ള ചരിത്രവും പഠനങ്ങളും വായിച്ചു വേണമായിരുന്നു എലോഹ് എന്നതും അല്ലാഹു എന്നതും തമ്മിലുള്ള സാമ്യം ഞാന്‍ എഴുതിയതിനെ വിമര്‍ശിക്കാന്‍. അതോടൊപ്പം തന്നെ അല്ലാഹു എന്ന പദം പ്രവാചകനു മുമ്പ് അറബികള്‍ എങ്ങിനെ ഉപയോഗിച്ചുവെന്നും. ഇതൊന്നുമില്ലാതെ ഭാഷാ പണ്ഡിതനാകുന്ന കാളി സ്വയം ചില പ്രസ്ഥാവനകള്‍ നടത്തുന്നത് വിഴുങ്ങുകയാണു അനുയായികള്‍. 

ഭാഷയില്‍ കുടും‌ബമുണ്ട്. അവ തമ്മില്‍ ബന്ധങ്ങളും. ദ്രാവിഡ ഭാഷ ഒരുദാഹരണം. തമിഴ്, മലയാളം, കന്നട, തെലുങ്ക് എല്ലാം ഈ കുടുമ്പത്തിലെ അം‌ഗങ്ങളാണു.  അതേ പോലെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഒരു ഭാഷാ കുടുമ്പമാണു സെമെറ്റിക് ഭാഷകള്‍. അതിലെ ഏറ്റവും പഴക്കം ചെന്നത് ഹിബ്രു. ഇതിനെ കുറിച്ചുള്ള പഠനങ്ങള്‍ നെറ്റില്‍ വരെ ലഭ്യമെന്നിരിക്കെ അതൊന്നും വായിക്കാതെ മറുകുറിപ്പെഴെതുരെതെന്ന് വിനയത്തോടെ ആവശ്യപ്പെടുന്നു. 

വിവരക്കേട്- 1

എലോഹ് എന്ന ഹീബ്രു ദൈവം യഹൂദരില്‍ നിന്നും അറബികളിലേക്ക് ദത്തെടുക്കപ്പെട്ടു എന്നത് ശരി. എലോഹ് എന്ന പദം ഹീബ്രുവില്‍ നിന്നും അറബിയിലേക്ക് കുടിയേറി എന്നു പറയുന്നത് തെറ്റ്. കുടിയേറാനായിട്ട് യഹൂദരുടെ ദൈവം അലഞ്ഞു തിരിഞ്ഞ് അഭയാര്‍ഥിയായി നടക്കുകയല്ലായിരുന്നു. ആ ദൈവത്തിന്റെ ഭാവം നല്ലതെന്ന് തോന്നി മൊഹമ്മദ് അതില്‍ അവകാശം സ്ഥാപിച്ചു. 

എന്നല്ലാം കാളിദാസന്‍ എഴുതുമ്പോള്‍ വിവരക്കേടെല്ലാതെ എന്താണു. കാരണം അല്ലാഹു എന്ന പദത്തിന്റെ സ്രോതസ്സ് എലോഹിം എന്നാണ് ഞാന്‍ പറഞ്ഞത്. എന്നല്ലാതെ അല്ലാഹു എന്ന പദം ഹിബ്രുവിലുണ്ടെന്നു ഞാന്‍ എഴുതിയിട്ടില്ല. ഭാഷയിലെ വാക്കുകള്‍ അലഞ്ഞു നടക്കുമോ? 

ഇങ്ങിനെ ഒക്കെ എഴുതുന്നതിനു മുമ്പായി അല്ലാഹു എന്ന പദം അറബിയില്‍ എങ്ങിനെ ഉപയോഗിച്ചിരുന്നു എന്നതെല്ലാം ഒന്നു മനസ്സിലാക്കുക. ഭാഷയുടെ സ്രോതസ്സും വാക്കും ഒന്നല്ല. മൂലപദം പദമാകില്ല. 

വിവരക്കേട്-2

നിര്‍ഭാഗ്യവശാല്‍ അറേബ്യയിലെ ദൈവങ്ങളേപ്പറ്റി എഴുതപ്പെട്ട ചരിത്രമൊന്നും ലഭ്യമല്ല. എഴുതാത്തതുകൊണ്ടാണോ എഴുതിയവ നശിപ്പിച്ചതു കൊണ്ടാണോ ഇതെന്നു തീര്‍ത്തു പറയാനും ആകില്ല. 

പ്രവാചകന്‍ വരുമ്പോള്‍ മക്കയില്‍ ആരാധിക്കപ്പെട്ടിരുന്ന ദൈവങ്ങളെ കുറിച്ച് ചരിത്രരേഖകളുണ്ട്. കാളിക്കറിയില്ലെങ്കില്‍ ചരിത്രത്തിലില്ലാതാകുന്നില്ല. അല്ലാഹു എന്ന പദത്തെ കുറിച്ച് അവിശ്വാസികളും പ്രവാചക്രും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. കാരണം അല്ലാഹു എന്ന പദം ഏറ്റവും ആരാധനക്കര്‍‌ഹന്‍ എന്ന രീതിയില്‍ അറബിയില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. 

ആ ആരാധ്യനെ മാത്രമേ ആരാധിക്കാവൂ എന്നും മറ്റുള്ളവയെല്ലാം സൃഷ്ടികള്‍ മാത്രമാണെന്നുമായിരുന്നു പ്രവാചകന്റെ ഉത്ബോധനത്തിന്റെ ആകത്തുക.  നമ്മുടെ പ്രശ്നമതല്ലല്ലോ. എലോഹിം എന്ന വാക്കല്ലെ. 

വിവരക്കേട്-3

യഹൂദരുടെ എലോഹിം എന്ന ദൈവത്തിനും അറബികളുടെ അള്ളാ എന്ന ദൈവത്തിനും തമ്മില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ല, മൊഹമ്മദ് അത് ഉണ്ടാക്കുന്നതു വരെ.

മുഹമെദ് അറബി ഭാഷ ഉപയോഗിച്ച ഒരു പ്രവാചകന്‍ മാത്രമാണ്. എന്നല്ലാതെ ഭാഷാ പിതാവല്ല. സെമെസ്റ്റിക് ഭാഷയിലെ ഏല്‍. യെലോഹ്, ഇലാഹ് എന്നീ പദങ്ങള്‍ ഒന്നിന്റെ തുടര്‍ച്ചയാണെന്നു ഏത് ആള്‍ക്കാണ് അറിയാത്തത്. അല്ലാഹ് എന്ന പദം അല്‍ ഇലാഹ് എന്നതിന്റെ ഒറ്റവായനയും. ഇക്കാര്യമെല്ലാം കഴിഞ്ഞ എന്റെ പോസ്റ്റില്‍ വളരെ നന്നായി വിശദീകരിച്ചതും. അവയെല്ലാം മറച്ച് പിന്നെയും വാദം ആവര്‍ത്തിക്കുക മാത്രമാണു കാളി ചെയ്യുന്നത്. 

എലോഹ് എന്ന വാക്ക് അഥവാ ഇലാഹ് എന്ന വാക്കിനു ആരാധിക്കപ്പെടുന്നത് എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. എന്നാല്‍ അതോടു കൂടി അല്‍ എന്ന പദം ചേരുമ്പോള്‍ സുപ്രീം എന്ന രൂപം വരുന്നു. ഏറ്റവും അര്‍ഹന്‍ എന്ന ഭാവം . അതാണു എലോഹില്‍ നിന്നും അല്ലാഹു എന്ന പദത്തെ മാറ്റി നിര്‍ത്തുന്നത്. കുറേ ദൈവങ്ങളിലെ ഒരു ദൈവമായിരുന്നു അല്ലാഹു എന്നെല്ലാം കാളി തട്ടി വിടുമ്പോള്‍ അത് ഭാഷയെ കുറിച്ചുള്ള അജ്ഞത മൂലമാണു. അല്‍ എന്ന അറബി പ്രയോഗത്തെ കുറിച്ച് ഒന്നു മനസ്സിലാക്കിയാല്‍ തന്നെ തീരുന്ന പ്രശ്നം.  ഹിബ്രുവിലെ ഒരു പദം അറബിയില്‍ ഉപയോഗിക്കുന്നത് ഒരു പുതുമയുള്ള കാര്യമൊന്നുമല്ല. മാത്രമല്ല ഒരേ വര്‍ഗ്ഗത്തില്‍ പ്പെട്ട ഭാഷകളില്‍ അതു സാധാരണയാണു താനും. 

ഈ പദം ചരിത്രത്തിലെവിടെയും ചാന്‍ദ്ര ദൈവത്തിന്റെ പേരായി ഉപയോഗിച്ചിട്ടില്ല എന്നതാണു നമ്മുടെ വിഷയത്തിന്റെ കാതല്‍. അതല്ല എന്നു വസ്തു നിഷ്ടമായി തെളിയിക്കാന്‍ കാളിക്കാവുന്നില്ല. അറബികളും മറ്റു ബഹു ദൈവാരാധകരും ചന്ദ്രനെ ആരാധിച്ചിരുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അവര്‍ എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും ആരാധിച്ചിരുന്നു എന്നതിനു ചരിത്രം സാക്ഷിയാണു. പക്ഷെ ചരിത്രത്തിലെ വിടെയും ഇലാഹ്, എലോഹ് അല്ലെങ്കില്‍ ഏല്‍ എന്നത് ചാന്ദ്ര ദൈവത്തിന്റെ പേരായി രേഖപ്പെടുത്തിയിട്ടില്ല. 

അതിനെ ഖണ്ഡിക്കാന്‍ കുറേ ചാന്ദ്ര ദൈവങ്ങളുടെ ഫോട്ടൊ കൊടുത്തതുകൊണ്ടായില്ല. ഇബ്രാഹീം നബിയുടെ സമൂഹം ചന്ദ്രനെ ആരാധിച്ചിരുന്നതായി ഖുര്‍‌ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ ചന്ദ്രനെ അറേബ്യന്‍ സമൂഹം ആരാധിച്ചിരുന്നില്ല എന്ന് എനിക്ക് വാദിക്കേണ്ടതില്ലല്ലോ? പക്ഷെ അത് ചാന്ദ്രദൈവത്തെ അല്ലാഹു എന്നു വിളിച്ചിരുന്നു എന്ന വാദത്തിനു എങ്ങിനെ പിന്‍ബലമാകും. 

ഈജ്പ്ത്യന്‍ ചാന്ദ്രദൈവത്തിന്റെ പേര്‍ ഹോറസ്, ലാഹ്, തോത്ത് എന്നെല്ലാമുള്ള  പേരുകളിലായിരുന്നു.  മെസൊപൊട്ടോമിയന്‍ മിതോളജിയില്‍ സിന്‍ ആയിരുന്നു ചാന്ദ്ര ദൈവം. സുമേരിയന്‍ മിത്തോലജിയില്‍ നന്ന ആയിരുന്നെങ്കില്‍ കനോനന്മാര്‍ ജാരി, നിക്കല്‍ എന്നീ ചാന്ദ്ര ദൈവങ്ങളെയായിരുന്നു ആരാധിച്ചു പോന്നിരുന്നത്. മാത്രമല്ല ലോകത്തില്‍ പലയിടങ്ങളിലായും ചന്ദ്രനെ ആരാധിച്ചിരുന്ന വിഭാഗമുണ്ടായിട്ടുന്റ്. അതൊന്നും ചന്ദ്രദൈവം അല്ലാഹു എന്ന് വിളിച്ചിരുന്നു എന്നതിനു തെളിവാകുന്നില്ലല്ലോ.

ഇനി ചന്ദ്ര ക്കലയുമായി ബന്ധപ്പെട്ടതാണു.


വിവരക്കേട്-4



ചന്ദ്രക്കല ഇസ്ലാമിന്റെ ഛിഹ്നമായത് പതിനഞ്ചാം നൂറ്റാണ്ടിലാണെന്നാണു കാട്ടിപ്പരുത്തിയും മറ്റ് മുസ്ലിങ്ങളും അവകാശപ്പെടുന്നത്. അത് തികച്ചും അവാസ്തവമാണ്. ഇസ്ലാമിന്റെ ആരംഭകാലം മുതലേ എല്ലാ മോസ്ക്കുകളുടെ മിനാരങ്ങളിലും ചന്ദ്രക്കല പതിപ്പിച്ചിരുന്നു. മക്കയിലെ ഹറം മോസ്ക്കിന്റെ മിനാരങ്ങളുടെ ചില ചിത്രങ്ങളാണു താഴെ.

വിവരക്കേട്- മക്കയിലെ ഹറം പുതുക്കിപ്പണിതത് പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പായിരുന്നുവോ? പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പുള്ള മുസ്ലിം ഭരണ കേന്ദ്രങ്ങളില്‍  നിന്നുമുള്ള ശേഷിപ്പുകളിലൊന്നും തന്നെ ഈ ചന്ദ്രക്കലയില്ല. ഉണ്ടെങ്കില്‍ അത് തെളിയിക്കുകയാണു വേണ്ടത്. പുതിയ പള്ളികള്‍ ചന്ദ്രക്കല ഉള്‍കൊള്ളുന്നില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ന് രാഷ്ട്രീയ ഇസ്ലാം ചന്ദ്രക്കലയെ ചിഹ്നമാക്കുന്നു എന്നു തന്നെയാണു ഞാന്‍ എഴുതിയത്. പക്ഷെ, അത് മതപരമല്ല. ഇന്ന് പേര്‍ഷ്യന്‍ വാസ്തു കല ഇസ്ലാമിക വാസ്തു കല എന്ന രീതിയിലാണ് അറിയപ്പെടുന്നത്. എന്നാല്‍ അത് മതപരമല്ല. അതേ പോലെ മാത്രമാണു ചന്ദ്രക്കലയും. അതല്ല എങ്കില്‍ ചരിത്രപരമായി, ഏത് ആളുകളായിരുന്നു ചന്ദ്രനെ ഏല്‍ എന്നോ എലോഹിം എന്നോ അല്ലാഹു എന്നോ പേരില്‍ ആരാധിച്ചിരുന്നു എന്ന് വിശദീകരിക്കുക. ചരിത്രം വായയില്‍ തോന്നിയതല്ല. 

Tuesday, June 29, 2010

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍

മലയാളത്തിലെ പ്രസിദ്ധമായ ഒരു പഴംചൊല്ലാണ് കാള പെറ്റു എന്നു കേള്ക്കുമ്പോഴേക്കും കയറെടുക്കുക എന്നത്. ഒരു സമൂഹമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കയറെടുക്കുന്നതിപ്പോള്‍ മുസ്ലിങ്ങളാണ്. അതു പോലെ ഒരു കയറെടുക്കലാണ്, ഞാന്‍ കുറച്ചു നാളുകള്ക്ക് മുമ്പ് വായിച്ച ഒരു ബ്ളോഗ്. അതിലെ ഒരു പരാമര്ശമാണു താഴെ കാണുന്നത്.

കാളിദാസന്റെ ഒരു പോസ്റ്റിന്റെ തുടക്കം തന്നെ ഇങ്ങിനെയാണു. ഒരു പ്രസ്ഥാവന നടത്തുമ്പോള്‍ നമുക്ക് അതിന്റെ ആധികാരികതയും ഉറപ്പു വരുത്തണമല്ലോ? സം‌ഗതി ഇത്രയേ ഉള്ളൂ, പല ശാസ്ത്ര കണ്ടെത്തലുകളും മുസ്ലിങ്ങള്‍ തങ്ങളുടെ ഖുര്‍‌ആനിലുണ്ട് എന്ന് അവകാശപ്പെടുന്നു. ഇതൊരു കാളപെറലാണെന്നാണു കാളി പറയുന്നത്.

ശരി, മുസ്ലിങ്ങള്‍ അങ്ങിനെ അവകാശപ്പെടുന്നത് തെറ്റാണോ? എങ്കില്‍ ക്രൈസ്തവര്‍ അങ്ങിനെ അവകാശപ്പെടുന്നില്ല? തിയോളജിയുടെ പഠനങ്ങളില്‍ ബൈബിളിലെ ശാസ്ത്രീയ സത്യങ്ങള്‍ ഒരു വിഷയം തന്നെയാണു. പക്ഷെ, ശാസ്ത്രം അധികം പറയാന്‍ വയ്യ എന്ന സത്യം മനസ്സിലാക്കി പലപ്പോഴും പ്രവചന ശാസ്ത്രത്തിലാണു മിഷിനറികള്‍ കളിക്കാറെന്നു മാത്രം. നെറ്റില്‍ നമുക്ക് പരതിയാല്‍ മാത്രം അങ്ങിനെയുള്ള എത്രയോ സൈറ്റുകള്‍ ലഭ്യമാണു. ബൈബിളില്‍ അങ്ങിനെ ശാസ്ത്രമുണ്ടാകുന്നതില്‍ മുസ്ലിങ്ങള്‍ക്കെതിര്‍പ്പില്ല, കാരണം ബൈബിളില്‍ ദൈവിക വചനങ്ങളുമുണ്ടെന്നും എന്നാല്‍ അതോടൊപ്പം മനുഷ്യന്റെ കൈകടത്തലുകളും അതിലുണ്ടെന്നുമാണു മുസ്ലിങ്ങള്‍ക്ക് ബൈബിളിനെ കുറിച്ചുള്ള നിലപാട്. അതിനാലാണു പല ശാസ്ത്രാബദ്ധങ്ങളും അതിലുണ്ടെന്നും ആ ഭാഗങ്ങളൊന്നും തന്നെ ദൈവപ്രചോദിതമാകില്ല എന്നും വിശദീകരിക്കുക ചെയ്യുന്നതിന്റെ ഉദ്ദേശ്യം.

Henry F. Schaefer എഴുതിയ Science and Christianity: Conflict or Coherence? : Francis S. Collins എഴുതിയ The Language of God എന്നിവയെല്ലാം ബൈബിളിലെ ശാസ്ത്ര വിശകലങ്ങള്‍ നടത്തിയ പുസ്തകങ്ങളായി നമുക്കുദാഹരിക്കാവുന്നതാണു. 1951-ല്‍ പ്രസിദ്ധീകരിച്ച Henry M. Morris എഴുതിയ The Bible & Modern Science എന്നത് ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ബൈബിളിനെ വിശകലനം ചെയ്യുന്ന പുസ്തകമാണു. Donald B. DeYoung എന്ന ശാസ്ത്രഞനാകട്ടെ Science and the Bible: 30 Scientific Demonstrations Illustrating Scriptural Truths എന്ന പുസ്തകത്തില്‍ ചിത്ര സഹിതമാണു ബൈബിളിനെ ശാസ്ത്രീയവത്കരിക്കുന്നത്.

ബൈബിളില്‍ ശാസ്ത്ര സത്യങ്ങളുണ്ടെന്ന് ക്രൈസ്തവനു വാദിക്കാം, ഗീതയിലും വേദങ്ങളിലും ശാസ്ത്ര സത്യങ്ങളുണ്ടെന്നും അതില്‍ നിന്നാണു ശാസ്ത്രം ഉത്ഭവിച്ചത് എന്നും ഗോപാലകൃഷ്ണനും പ്രസ്ം‌ഗിക്കാം.അതെ പോലെ ഖുര്‍‌ആനില്‍ ശാസ്ത്ര സത്യങ്ങളുണ്ടെന്ന് മുസ്ലിങ്ങള്‍ക്കും അവകാശപ്പെടാം. അങ്ങിനെ ഒരു വാചകവും ആധുനിക ശാസ്ത്രവുമായി ഒത്തു പോകില്ല എന്നു പറയാനൊന്നും ഞാനാളല്ല. പക്ഷെ, തങ്ങളുടെ വാദം സമൂഹത്തിനു ചോദ്യം ചെയ്യാനുള്ള അവകാശത്തെയും മാനിക്കാനും ബഹുമാനിക്കാനും കഴിയേണ്ടതുണ്ട്. സമൂഹം ഒരു റേഡിയോ കേള്‍‌വിക്കാര്‍ അല്ല, അതിനാല്‍ തന്നെ തിരിച്ചുള്ള ചോദ്യവും പ്രതീക്ഷിക്കേണ്ടതുണ്ട്. ഈ ഒരു സമീപനമാണു ഞാന്‍ കാളിദാസന്റെ ഈ പോസ്റ്റ് പഠന വിധേയമാക്കുമ്പോള്‍ ചെയ്യുന്നത്.

ബിഗ്‌ബാം‌ഗ് തിയറിയെ കുറിച്ച് ഖുര്‍‌ആനില്‍ പറയുന്നുവെന്ന ഒരു വാദം കാളപെറ്റതാണെന്നും മുസ്ലിങ്ങള്‍ പെറ്റകാളകുട്ടിയെ കെട്ടാന്‍ കയറു തിരയുകയുമാണെന്ന വിമര്‍ശനത്തിനു പിന്നില്‍ ബിഗ്‌ബാം‌ഗ് ഖുര്‍‌ആനിലുണ്ടെന്ന ഒരു ബ്ലോഗിലെ പരാമര്‍ശമാണു. നമുക്ക് പരിശോധിക്കേണ്ടതുണ്ടല്ലോ-

കാളി ബിഗ്‌ബാ‌ഗ് നിര്‍‌വചിക്കുന്നതിങ്ങനെ-

ആദ്യം മഹാസ്ഫോടനം. പിന്നീട് പ്രാപഞ്ചിക ശക്തികള് ഉണ്ടാകുന്നു. ഉയര്ന്ന ഊഷ്മാവിലുള്ള ആദ്യപ്രപഞ്ചം തണുത്തപ്പോള് അവിടവിടെ പദാര്ത്ഥം ഉണ്ടാകുന്നു. തണുത്തവ ഗ്രഹങ്ങളായും ഇപ്പോഴും തണുക്കാത്തവ നക്ഷത്രങ്ങളായും ഇരിക്കുന്നു. മഹാസ്ഫോടനത്തിന്റെ ശക്തിയാല് പ്രപഞ്ചത്തിലെ പദാര്ത്ഥ പിണ്ഡങ്ങള് അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. . ഇതാണ്, ബിഗ് ബാംഗ് തീയറി ചുരുക്കിപ്പറഞ്ഞാല്.

ആദ്യം ഒരു മഹാസ്ഫോടനം എന്നത്കൊണ്ട് കാളിദാസന്‍ ഉദ്ദേശിക്കുന്നതെന്ത് എന്നത് മനസ്സിലായില്ല. ഒരു വലിയ പൊട്ടിത്തെറി എന്നതാണു കരുതുന്നതെങ്കില്‍ ശരിയല്ല. ആദ്യം മഹാസ്ഫോടനം എന്നു പറഞ്ഞല്ലോ. ആ സ്ഫോടനത്തെയാണു ബിഗ്‌ബാം‌ഗ് എന്നു വിളിക്കുന്നത്, അതിനു ശേഷമാണു പ്രപഞ്ചം രൂപപ്പെടുന്നത് പിന്നീടുണ്ടാകുന്നതെല്ലാം പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള സിദ്ധാന്തങ്ങളാണു.

അതായത് ആദ്യം പ്രപഞ്ചമൊന്നിച്ച് എല്ലാ വസ്തുക്കളുമൊരുമിച്ച് ചേര്‍ന്ന് നമുക്കൊരിക്കലും വ്യാഖ്യാനത്തിലേക്കു കൊണ്ടുവരാന്‍ കഴിയാത്ത big bang singularity എന്നു വിളിക്കുന്ന ഒരവസ്ഥയിലായിരുന്നെന്നും ഒരു സന്ദര്‍ഭത്തില്‍ ( സമയത്തെന്നൊ നിമിഷത്തിലെന്നൊ പറയാന്‍ വയ്യ, കാരണം സമയം പിന്നീടാണുണ്ടാവുന്നത്) ഉണ്ടാകുന്ന ഒരു മാറ്റം, അവിടം മുതലാരംഭിക്കുന്നു പ്രപഞ്ചചരിത്രം. പേരു സൂചിപ്പിക്കുന്നത് പോലെ മഹാ എന്നത് അതിന്റെ ആഘാതത്തിലോ പിണ്ഢത്തിലോ അല്ല, മറിച്ച് ഒരു മഹാസംഭവത്തിന്റെ തുടക്കം എന്ന നിലയിലാണ്.

അതായത് ഈ പ്രപഞ്ചം ഒന്നായ ഒരു അവസ്ഥയിലായിരുന്നു. അതില്‍ നിന്നും പിന്നീടെല്ലാം ഉണ്ടാകുന്നു. അതായത് പ്രപഞ്ചം വികസിക്കുന്നു. ഒരു ഘട്ടം കഴിഞ്ഞാല്‍ പ്രപഞ്ചം വികസിച്ചത് പോലെ ചുരുങ്ങി വരികയും ചെയ്യം. ഈ സിദ്ധാന്തം വരുന്നതിനു മുമ്പ് പ്രപഞ്ചം സ്ഥായിയായ ഒന്നാണെന്നായിരുന്നു കരുതിയിരുന്നത്.

ഇനി ഖുര്‍‌ആനില്‍ പറയുന്നത് ഇത്രയേ ഉള്ളൂ.

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?( അദ്ധ്യായം 021 അന്‍ബിയാഅ്-21)

ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു (51- 47)

ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത്‌ പോലെത്തന്നെ നാം അത്‌ ആവര്‍ത്തിക്കുന്നതുമാണ്‌. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്‌. നാം ( അത്‌ ) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്‌.( അദ്ധ്യായം021 അന്‍ബിയാഅ്-104)

ഇത് തുടര്‍ച്ചയായി പറഞ്ഞ വാക്യങ്ങളുമല്ല. ഇനി അങ്ങിനെ എഡിറ്റു ചെയ്തു എന്നും വാദിക്കേണ്ട. പക്ഷെ ഇവ സ്വതന്ത്രമായ വാക്യങ്ങളാണു.

അതിന് ഇതില്‍ സ്ഫോടനമെന്ന വാക്കെവിടെ എന്നെല്ലാം ചോദിക്കുന്നത് ശുദ്ധ വിവരക്കേടാണു. ബിഗ്ബാം‌ഗ് സിദ്ധാന്തത്തിന്റെ പൂര്‍ണ്ണവിവരണം ഖുര്‍‌ആനിലുണ്ടെന്നും ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അതും ശുദ്ധ ഭോഷ്കാണു. കാരണം ഒരു വേദ ഗ്രന്ഥത്തിന്റെ ദൗത്യം അതാകേണ്ടതില്ല.

ആദ്യം മഹാസ്ഫോടനം എന്ന് എന്തോ വലിയ സ്ഫോടനം നടന്നു എന്നരീതിയില്‍ അവതരിപ്പിക്കുമ്പോള്‍ എന്താണു സ്ഫോടനം എന്നെല്ലാം ഒന്നു വായിച്ചു മനസ്സിലാക്കുക.

ഖുര്‍‌ആനിലെ പ്രപഞ്ചത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അന്നത്തെ അറിവിന്റെ പ്രതിഫലമാണെന്നെല്ലാം തട്ടിവിടുമ്പോള്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രപഞ്ച സങ്കല്പമെന്തായിരുന്നു എന്നത് മനസ്സിലാക്കാന്‍ കുറച്ച് ശാസ്ത്ര ചരിത്രവും വായിച്ചാല്‍ മതി. തലക്കകത്ത് ചകിരിയെങ്കിലും വേണം.

കാളിദാസനെഴുതുന്നു.
ഇതിനു സമാനമായ മറ്റു പല അവകാശവാദങ്ങളും പലയിടത്തും വായിച്ചിട്ടുണ്ട്. ഇപ്പോള് അതു വന്ന് ശാസ്ത്രം ഇതു വരെ കണ്ടു പിടിച്ച എല്ലാം തന്നെ ഖുറാനില് ഉണ്ടെന്നാണു ചില തീവ്ര മുസ്ലിങ്ങള് അവകാശപ്പെടുന്നതും.

അങ്ങിനെ ആരും അവകാശപ്പെട്ടിട്ടില്ലല്ലോ? ഇനി അവകാശപെട്ടാലും ശരിയുമാകില്ല. പക്ഷെ ഉള്ളത് ഉള്ളതാണെന്നു വകവച്ചു കൊടുക്കുകയല്ലെ ബുദ്ധി.

ശരി- ബൈബിളിലെ പ്രപഞ്ചസ്ങ്കല്പമെന്താണു. അതും നമുക്കൊന്നു കണക്കിലെടുക്കണമല്ലോ? എന്നാലല്ലെ ചര്‍ച്ച പൂര്‍ണ്ണമാകുകയുള്ളൂ.

ഉത്‌പത്തി പുസ്തകം തുടക്കം തന്നെ പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നു വിശദമായി പറയുന്നു, ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത വിധം വിശദീകരിക്കുന്നുണ്ട്.

1. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിന്‍ മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു.
3. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍ പിരിച്ചു.
5. ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.

ഒരേ സമയം തന്നെ ആകാശവും ഭൂമിയും ദൈവം സൃഷ്ടിക്കുന്നു. ഒരു ബിഗ്‌ബാം‌ഗിനും സംശയം പോലും പ്രകടിപ്പിക്കേണ്ടി വരുന്നില്ല. അതും രാവിലെയും രാത്രിയുമായ ദിനത്തിന്നിടയില്‍. നാലാംദിവസം സൃഷ്ടിച്ച സൂര്യനു മുമ്പേ എന്തു രാവ് ഏതു പകല്‍ എന്നെല്ലാം ചോദിക്കരുത്.

നമ്മുടെ പുസ്തകമെന്തു പറഞ്ഞാലും നിങ്ങള്‍ ബിഗ്‌ബാം‌ഗിനെ കുറിച്ച് മിണ്ടിപ്പോകരുത് എന്ന സമീപനം ശരിയല്ലല്ലോ. എന്നാല്‍ ക്രൈസ്തവ മിഷിനറിമാരും ഇതേ വാദം ഉന്നയിക്കുന്നുണ്ടെന്ന കാര്യം കാളിദാസന്‍ മറച്ചു വക്കുന്നു. ബൈബിളിലെ ബിഗ്ബാം‌ഗ് വാദമിങ്ങിനെ

The Expansion of the Universe
The Bible indicates in several places that the universe has been “stretched out” or expanded. For example, Isaiah 40:22 teaches that God “stretches out the heavens like a curtain, and spreads them out like a tent to dwell in.” This would suggest that the universe has actually increased in size since its creation. God has stretched it out. He has expanded it (and is perhaps still expanding it). This verse must have seemed very strange when it was first written. The universe certainly doesn’t look as if it is expanding. After all, if you look at the night sky tonight, it will appear about the same size as it did the previous night, and the night before that. Ancient star maps appear virtually identical to the night sky today. Could the universe really have been expanded? It must have been hard to believe at the time.
In fact, secular scientists once believed that the universe was eternal and unchanging. The idea of an expanding universe would have been considered nonsense to most scientists of the past. It must have been tempting for Christians to reject what the Bible teaches about the expansion of the universe. Perhaps some Christians tried to “reinterpret” Isaiah 40:22, and read it in an unnatural way so that they wouldn’t have to believe in an expanding universe. When the world believes one thing, and the Bible teaches another, it is always tempting to think that God got the details wrong, but God is never wrong.

അപ്പോള്‍ ആദ്യം ഉത്പത്തി പുസ്തകത്തില്‍ പറഞ്ഞതെങ്ങിനെ വ്യാഖ്യാനിക്കും എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല.

ബൈബിളിലെ Isaiah 40:22-23 വാചകത്തിന്റെ പരിഭാഷയിങ്ങനെ-
22. അവന്‍ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന്‍ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവര്‍ക്കുംകയും പാര്‍പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും
23. പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.

ഈ വാക്കുകളെയാണിങ്ങനെ വ്യാഖ്യാനിക്കുന്നത്. ഇതെങ്ങിനെ എന്നൊന്നും ചോദിക്കരുത്. കാരണം തൃത്വം വിശദീകരിച്ച് വിശദീകരിച്ച് അവസാനം ഒരു ബ്ലോഗില്‍ തന്ന ഉത്തരമിങ്ങനെ

The Mystery of the Trinity

There is a story that St. Augustine was walking on the beach contemplating the mystery of the Trinity. Then he saw a boy in front of him who had dug a hole in the sand and was going out to the sea again and again and bringing some water to pour into the hole. St. Augustine asked him, “What are you doing?” “I’m going to pour the entire ocean into this hole.” “That is impossible, the whole ocean will not fit in the hole you have made” said St. Augustine. The boy replied, “And you cannot fit the Trinity in your tiny little brain.” The story concludes by saying that the boy vanished as St. Augustine had been talking to an angel.

അതായത് കഥയില്‍ ചോദ്യമില്ല. ഇവരാണു നേര്‍ക്കുനേരെയുള്ള ഒരു വാചകത്തെ വിമര്‍‌ശിക്കുന്നത് എന്നത് അത്ഭുതകരം തന്നെ.

കാളിദാസന്‍ തുടരുന്നു.
പ്രപഞ്ചത്തേക്കുറിച്ചുള്ള ഖുറാന് വിശദീകരണങ്ങള് രസാവഹമാണ്. മൊഹമ്മദ് ജീവിച്ച കാലത്തെ അറബികളുടെ വിശ്വാസം മുഴുവന് ആ വിശദീകരണങ്ങളിലുണ്ട്. നൂറ്റാണ്ടുകളോളം ആ വിശദീകരണങ്ങള് ആര്ക്കും മനസിലാകാതെയിരുന്നിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിലാണ് അവക്കൊക്കെ വിചിത്രമായതും മൊഹമ്മദ് സ്വപ്നം കാണാത്തതുമായ പുതിയ കുറെ വിശദീകരണങ്ങള് നല്കപ്പെട്ടു തുടങ്ങിയത്. ഈ പുതിയ വിശദീകരണക്കാര് ഖുറാനിലെ അവ്യക്തമായ പ്രയോഗങ്ങളെ അവര്ക്കിഷ്ടപ്പെട്ട പോലെ വ്യാഖ്യാനിച്ചാണീ അസംബന്ധങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്. ഖുറാനിലെ വിചിത്രമായ ഭാഷ അവര്ക്കിഷ്ടമുള്ളതുപോലെ വളച്ചൊടിച്ച് പുതിയ പല അസംബന്ധങ്ങളും കൂട്ടിച്ചേര്ത്തു. അങ്ങനെ കൂട്ടിച്ചേര്‍ത്ത ഒന്നാണ് ഇസ്ലാമിക ബിഗ് ബാംഗ്.

ആദ്യത്തെ ആരോപണം ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അറബികളുടെ പ്രപഞ്ചസങ്കല്പനമാണു ഖുര്‍‌ആനില്‍ ഉള്ളത് എന്നാണ്. ഇതിന്നാസ്പദമായ എന്തു തെളിവാണ് കാളിദാസന് സമര്‍ഥിക്കാനുള്ളത്. അറബികള്‍ക്കിടയില്‍ പ്രപഞ്ചോത്പത്തിയുമായുള്ള ഒരു ധാരണയുമുണ്ടായിരുന്നില്ല. ഗ്രീക്ക്-റോമക്കാരെ പോലെ ഒരു തത്വശാസ്ത്ര താത്പര്യവും വൈജ്ഞാനിക ബോധവും അറബികളിലുണ്ടായിരുന്നില്ല. അന്നു നിലനിന്നിരുന്ന പ്രപഞ്ചശാസ്ത്രമാകട്ടെ ബൈബിളില്‍ പറഞ്ഞത് പോലെയുള്ള ചില അബദ്ധങ്ങളും. സര്‍ ഐസക് ന്യൂട്ടന്‍ വരെ ഈ പ്രപഞ്ചത്തിന് കൃസ്തുവിനു മുമ്പ് നാലായിരം വര്‍ഷമാണു പഴക്കമെന്നനുമാനിച്ചിരുന്നു എന്നു കൂടി വായിക്കുമ്പോഴാണ് പ്രപഞ്ചോത്പത്തിശാസ്ത്രം എത്ര പുതിയ അറിവുകളാണുള്‍കൊള്ളുന്നത് എന്ന് മനസ്സിലാക്കാനാവൂ. ഈ അനുമാനമാകട്ടെ തികച്ചും ബൈബിളിന്റെ അടിസ്ഥാനത്തില്‍ നിന്നുമുണ്ടായതും. ഇതാണു ചരിത്രസത്യമെന്നിരിക്കെ പ്രവാചകന്റെ കാലത്തുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍‌ആനിന്റെ പരാമര്‍‌ശങ്ങള്‍ രൂപപ്പെട്ടു എന്നു തട്ടിവിടുന്നതില്‍ ഒരു കാര്യവുമില്ല.

പിന്നെ വിശദീകരണങ്ങള്‍ പുതുതായി ഉള്ളവയാണു എന്നതാണ്. അത് ശരിയാണു. കാരണം ഖുര്‍‌ആനില്‍ ഈ സൂക്തങ്ങള്‍ ശാസ്ത്രം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നവയല്ല. മറിച്ച് ദൈവത്തെ സ്മരിക്കാനാവശ്യപ്പെടുന്ന ഭാഗങ്ങളില്‍ വരുന്ന ഭാഗങ്ങളഅയിരിക്കും. അപ്പോള്‍ ആ കാലഘട്ടങ്ങളില്‍ അതൊരു വലിയ ചര്‍ച്ചക്ക് വഴിയൊരുക്കുന്നില്ല. അതിന്റെ ആവശ്യവും വരുന്നില്ല. ഇനി ശാസ്ത്രകാര്യങ്ങളെ കുറിച്ച് അജ്ഞാതനായ ഒരാളെ ഇന്നും ഈ ഭാഗങ്ങള്‍ അലോസരപ്പെടുത്തുന്നുമില്ല. പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നു വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഭാഗമായിട്ടല്ല ഈ വാചകങ്ങള്‍ ഖുര്‍‌ആനില്‍ വരുന്നത്. മറിച്ച് ദൈവത്തെ സ്മരിക്കാന്‍ ആവശ്യപ്പെടുന്ന ഭാഗങ്ങളായാണു.

കച്ചവടാവശ്യാര്‍ത്ഥം ചില യാത്രകള്‍ നടത്തിയ മുഹമെദ് എല്ലാ കാര്യങ്ങളും പഠിച്ചെഴുതി എന്ന് കാളിദാസന്‍ എഴുതുമ്പോള്‍ തന്റെ സമാന്യ വിവേകത്തെ ചോദ്യം ചെയ്യുന്നു എന്ന സത്യം മറക്കരുത്. ഒരു കച്ചവടക്കാരന്‍ ആസ്ട്രോണമി, ഭ്രൂണ ശാസ്ത്രം, എകൊനോമിക്സ് എല്ലാം പഠിക്കുന്നു. എന്നിട്ട് കുറഞ്ഞകാലത്താല്‍ ഒരു സമൂഹത്തെ പൂര്‍ണ്ണമായും അവര്‍ക്കു വേണ്ട നിയമ നിര്‍‌ദ്ദേശങ്ങളെല്ലാം നല്‍കി ഒരു ഭരണാധികാരിയും മതസ്ഥാപകനുമാകുന്നു. ആ ഗ്രന്ഥത്തിലെഴുതിയ കാര്യങ്ങള്‍ ഇന്നും യാതൊരു തെറ്റുകളുമില്ലാതെ സമൂഹത്തിന്റെ വിശകലനങ്ങള്‍ക്കു മുമ്പില്‍ നില നില്‍ക്കുന്നു. ഇതെല്ലാം ഒരു ഗ്രന്ഥത്തില്‍ ആയിരത്തി നാനൂറ് കൊല്ലം മുമ്പെങ്ങിനെ വന്നു എന്നന്യേഷിക്കാന്‍ വായനക്കാരായ നിങ്ങളോട് ആവശ്യപ്പെടുക എന്നത് മാത്രമാണീ കാര്യത്തില്‍ ചെയ്യാനുള്ളത്. കണ്ണടച്ചാല്‍ ഇരുട്ടാകുമെന്നു കരുതെന്നവര്‍ക്ക് കണ്ണടക്കാം.

ഈ പോസ്റ്റില്‍ എന്റെ യുക്തിവാദം എന്ന ബ്ലോഗിലെ പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍ എന്ന പോസ്റ്റിലെ ചില ഭാഗങ്ങളെ തന്റെ കമെന്റുകളിലായി കാളിദാസന്‍ സ്പര്‍ശിക്കുന്നുണ്ട്. അതിനാല്‍ അവക്കും ചില മറുപടികള്‍ കുറിക്കുന്നു.

കാട്ടിപ്പരുത്തി ദിവസം എന്നര്‍ത്ഥം വരുന്ന യോം എന്ന വാക്കില്‍ പിടിച്ചാണു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. അത് ദിവസമല്ല യുഗമാണെന്നു പറഞ്ഞാല്‍ 6 ദിവസത്തിന്റെയും 8 ദിവസത്തിന്റെയും കുടുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ആകുമെന്നാണദ്ദേഹം കരുതുന്നത് സഹതപിക്കാതെ പറ്റില്ല.

ഇവിടെ ഒരു രക്ഷപ്പെടലിന്റെയും ആവശ്യമില്ല. യൗം എന്നതിന് ദിവസം എന്നും കാലമെന്നും അര്‍ത്ഥമുള്ളത് ഭാഷാപരമാണ്. അതിനാലാണു അറബിക് ലെക്സികോണ്‍ ഞാന്‍ എടുത്തു കൊടുത്തതും. അതല്ല എന്നു തെളിയിക്കുകയാണു വേണ്ടത്. അതെല്ലാതെ ഭാഷക്ക് അങ്ങിനെ ഒരര്‍ത്ഥം പാടില്ല എന്ന നിലപാട് നടക്കില്ലല്ലോ-

ഒരു ഹദീസിലും ബൈബിളിലെ പോലെ രാവിലെ പ്രഭാതമാകുകയും വൈകീട്ട് സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്ന പ്രഭാതത്തെ കുറിച്ചുള്ള പരാമര്‍ശമില്ല. അതിനാല്‍ തന്നെ ദിവസം എന്ന അര്‍ത്ഥമേ അവിടെയുള്ളൂ എന്ന് ശഠിച്ചിട്ടു ഫലമില്ല.

ഭൂമിയും അതിനു മുകളില്‍ ഏഴാകാശവും നിര്‍മ്മിച്ച അള്ളാക്ക് സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്നു എന്നു മനസിലായി ഖുറാന്‍ പ്രകാരം. പക്ഷെ ഭൂമി സഞ്ചരിക്കുന്നു എന്നു മാത്രം മനസിലായില്ല.

ഭൂമി ചലിക്കുന്നു എന്ന വാക്ക് എന്തുകൊണ്ടു വന്നില്ല എന്നാണോ ചോദ്യം. ഭൂമി നിശ്ചലമാണെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ? എന്തുകൊണ്ട് അതു പറഞ്ഞില്ല, ഇതു പറഞ്ഞില്ല എന്നെല്ലാവര്‍ക്കും ചോദിക്കാം. അതിന്നര്‍ത്ഥം അതിന്നെതിരില്‍ പറഞ്ഞു എന്നാകുമോ? ഇതിനെയല്ലെ കുതര്‍ക്കം എന്നു പറയുക!!! പിന്നെയും എന്തു കൊണ്ട് പറഞ്ഞില്ല എന്നാണെങ്കില്‍ ഭൂമിയുടെ ചലനം പഠിപ്പിക്കാന്‍ ഇറങ്ങിയതല്ല ഖുര്‍‌ആന്‍ എന്നാണ് ഒറ്റവാക്കിലുത്തരം.

മൊഹമ്മദ് കരുതിയത് അള്ളാ ആകാശത്തിലെ വലിയ പാത്രങ്ങളില്‍ വെള്ളം നിറച്ചു വച്ച് അത് കുറേശെ കുറേശെ ഭൂമിയിലേക്ക് ഒഴിച്ചു കൊടുക്കുന്നു എന്നാണ്.

ഈ വിവരം എവിടെനിന്നാണു കാളിക്കു കിട്ടിയത്? ഏതെങ്കിലും ഹദീസില്‍ ഇങ്ങിനെ ഒരു പരാമര്‍ശമുണ്ടോ? തെളിവുകളില്ലാതെ മിഷിനറി കളിക്കാതിരുന്നു കൂടെ? ഏതെങ്കിലും പ്രവാചക വചനങ്ങളിലോ ഖുര്‍‌ആനിലെ പരാമര്‍‌ശങ്ങളിലോ ഇല്ലാത്ത ഒരു കാര്യം ഒരു മതവിശ്വാസികളുടെ മേല്‍ കെട്ടി വച്ച് ആരോപിക്കുക എന്നത് വര്‍‌ഗ്ഗീയതയല്ലെങ്കില്‍ എന്താണു വര്‍ഗ്ഗീയത്?

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക്‌ കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന്‌ വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.

ഖുര്‍‌ആനിലെ ഈ പരാമര്‍ശം ഏതു രീതിയിലാണു ശാസ്ത്ര വിരുദ്ധമാകുന്നത്? ഭൂമിയേയും ആകാശങ്ങളെയും മാറ്റിനിര്‍‌ത്തുക എന്ന പദപ്രയോഗത്തെ വിമര്‍ശിക്കാന്‍ എന്താണു ഞാന്‍ തെറ്റിദ്ധരിപ്പിച്ചത്? അല്ല ഭൂമിക്കും ആകാശത്തിന്നുമിടയില്‍ കാണാവുന്ന തൂണുകളുണ്ടെന്ന് കാളിക്കു വാദമുണ്ടോ?

വിശദീകരണത്തിനൊന്നും വഴങ്ങാത്ത ഒരു വിശ്വാസത്തെ ന്യായീകരിക്കാന്‍ ഇങ്ങിനെ അന്ധനാകുന്നതില്‍ എന്തു പ്രയോജനം? ഖുര്‍‌ആനിനെ വിമര്‍‌ശിക്കുന്നതിന്നു കാളിദാസ്ന്‍ ഉന്നയിക്കുന്ന ഒരേ ഒരു ന്യായം ആയിരത്തിനാനൂറ് വര്‍‌ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന്‍ ഇതെഴുതുമ്പോള്‍ ഇങ്ങിനെ ഒന്നും ഉദ്ദ്യേശിച്ചിരുന്നില്ല എന്ന ആവര്‍ത്തനം മാത്രമാണു. ശരിയാണു, പ്രവാചകന്‍ ആയിരുന്നു ഖുര്‍‌ആന്‍ എഴുതിയിരുന്നതെങ്കില്‍ ഇന്നും വിശദീകരണം നല്‍കാന്‍ കഴിയുന്ന ഒരു ഗ്രന്ഥമാകില്ലായിരുന്നു. അതു തന്നെയാണു ഇത് പ്രവാചകന്‍ എഴുതിയതല്ല എന്നു ശരിവക്കുന്നതും. ഇത് മുഹമെദ് നബിയില്‍ നിന്നാണെന്നുള്ള ക്രൈസ്തവരുടെ വാദത്തെ കാളിദാസന്‍ ചോദ്യം ചെയ്യുകയാണു തന്റെ പ്രസ്ഥാനവകളിലൂടെ എന്നത് ആശാവഹം തന്നെയാണു.

ആണുങ്ങള്‍ വരെ പ്രസവിക്കുന്ന കാലമാണു, ഒരു കാള പെറ്റു എന്നു കേട്ടാല്‍ തീരെ കയറെടുക്കാതിരിക്കനുമാവില്ല. അല്ലെങ്കിലും പശു പ്രസവിച്ചു എന്നത് ഒരു വാര്‍ത്തയാകേണ്ട കാര്യമില്ല. കാളപെറുന്നതല്ലെ ഒരത്ഭുതവും വാര്‍ത്താപ്രധാന്യവുമുള്ളൂ. ഒരു ശാസ്ത്ര ഗ്രന്ഥത്തില്‍ ബിഗ്ബാം‌ഗ് എന്തത്ഭുതമാണു നല്‍കുക. എന്നാല്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ പിന്നിട്ട ഒരു ഗ്രന്ഥം പുതിയ അറിവുകള്‍ ഉള്‍കൊള്ളുന്നു എന്നതില്‍ കാളപെറുന്നതിനേക്കാള്‍ ആ പുസ്തകം ചില അത്ഭുതങ്ങളെ ഉള്‍കൊള്ളുന്നു എന്ന സത്യത്തെ അം‌ഗീകാതിരിക്കുകയാണ് കയറെടുക്കല്‍.

Thursday, June 24, 2010

ജമായത്ത് മുക്കിയ സൂറ

സാങ്കേതിക തകരാറുകള്‍ ആരെങ്കിലും വിമര്‍ശനവിധേയമാക്കുമോ? എന്നിട്ടത് ബ്ലോഗില്‍ പോസ്റ്റാക്കുമോ? ഇല്ല എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. കാളിദാസന്‍ അതും ചെയ്യും. കോപം അന്ധനാക്കും എന്ന പ്രയോഗം ശരിക്കും നിങ്ങള്‍ക്ക് കാളിദാസന്റെ ജമായത്ത് മുക്കിയ സൂറ എന്ന പോസ്റ്റ് വായിച്ചാല്‍ മനസ്സിലാക്കാം. ഏത് വിഭാഗമാകട്ടെ, അല്ല കാളിദാസന്‍ തന്നെയാകട്ടെ- അവരുടെ ആശയപ്രചരണങ്ങളില്‍ ഉപയോഗിക്കുന്ന മാദ്ധ്യമങ്ങളില്‍ സാങ്കേതികമായി വരുന്ന തകരാറുകള്‍ ആക്ഷേപിക്കാനുപയോഗിക്കുക എന്നത് സാമാന്യഭാഷയില്‍ മനുഷ്യര്‍ ചെയ്യുന്നതല്ല. ആശയങ്ങള്‍ മാറ്റുരക്കുന്നിടത്ത് മിനിമം അന്തസ്സുകള്‍ പുലര്‍‌ത്താന്‍ ഏത് മിഷിനറിയും ബാധ്യസ്ഥനാണ്. ഏതെങ്കിലും വിഭാഗത്തിന് ഏതെങ്കിലും ഗ്രന്ഥങ്ങളിലെ ഒരു അദ്ധ്യായം ഇല്ലാതാക്കാനാകുമോ? അതും ഇക്കാലത്ത്. അങ്ങിനെയെങ്കില്‍ ബൈബിള്‍ പണ്ട് ചെയ്തത് പോലെ ഇപ്പോഴും മാറ്റി മറിക്കില്ലായിരുന്നുവോ? അത്ര അബദ്ധങ്ങളല്ലേ ദൈവഗ്രന്ഥം പേറുന്നത്. ഒരു സാങ്കേതിക തകരാറ് പോസ്റ്റാക്കിയ മഹാനവര്‍കളേ - നമിച്ചു.

അങ്ങിനെ സാങ്കേതിക പ്രശ്നം മനപ്പൂര്‍‌വ്വമാണെന്നും അതിനൊരു കാരണവുമുണ്ടെന്നുമാണ് പുള്ളിയുടെ കണ്ടെത്തല്‍. അതിങ്ങനെ-

അതിനു കാരണവുമുണ്ട്. ഒരു വ്യക്തിയെ അധിക്ഷേപിക്കാന് വേണ്ടി മാത്രമായിട്ടാണത് മൊഹമ്മദ് എഴുതിയത്. അതില് മുസ്ലിങ്ങള്‍ക്ക് വേണ്ട ഒരു നിര്ദ്ദേശവുമില്ല. ശാപവാക്കുകളും അധിക്ഷേപങ്ങളും മാത്രമേ അതിലുള്ളു.

അസഭ്യവാക്കുളും വൃത്തികേടുകളും ഒരു ദൈവത്തിനു പറയാനാകുമോ? ആകും. മുസ്ലിങ്ങളുടെ ദൈവമായ അള്ളാക്കതാകും.
മൊഹമ്മദിന്റെ അമ്മാവനായ അബുള് ഉസ ഇബന് അബ്ദുള് മുത്തലിബ് എന്നയാളെ ചീത്തപറയാന് വേണ്ടി മാത്രമാണള്ളാ ഈ സൂറ മൊഹമ്മദിനു പറഞ്ഞ് കൊടുത്തതെന്നത് സുബോധമുള്ള ആരിലും ആശ്ചര്യമുണ്ടാക്കും. പക്ഷെ മുസ്ലിങ്ങളില് ആശ്ചര്യമുണ്ടാക്കില്ല.

മനുഷ്യനായ അബൂലഹബ് മനപൂര്‍‌വ്വം ചെയ്ത പ്രവര്‍ത്തനത്താല്‍ അദ്ദേഹത്തെ ദൈവം ആക്ഷേപിച്ചതാണു കാളിദാസന്റെ വലിയ പരാതി. ശരി. ബൈബിളിലെ ദൈവം ആരെയെല്ലാം ശപിക്കുന്നു. നമുക്ക് പരിശോധിക്കാമല്ലോ?

മരത്തെ ശപിച്ച ദൈവം-

18. രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു
19. അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.
20. ശിഷ്യന്മാര്‍ അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. (മത്തായി-21)

12. പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടു പോരുമ്പോള്‍ അവന്നു വിശന്നു;
13. അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.
14. അവന്‍ അതിനോടു; ഇനി നിങ്കല്‍നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര്‍ കേട്ടു. (മാര്‍ക്കോസ്-11)

സം‌ഗതിയെന്താണെന്നാല്‍ യേശു അത്തിപ്പഴം കായ്ക്കാത്ത കാലത്ത് വിശന്നപ്പോള്‍ അത്തിമരത്തിന്നരികില്‍ ചെന്നു പഴം പറിക്കാന്‍ നോക്കി. പക്ഷെ അതില്‍ ഇലകളേ ഉള്ളൂഊ. അത്തിപ്പഴം പഴുക്കുന്ന കാലത്ത് അത്തിമരത്തില്‍ പഴമുണ്ടാകും- ഇനി അതെല്ലാതെ വിശക്കുന്ന ദൈവത്തിന് പഴം വേണമെങ്കില്‍ ഒരത്ഭുതം പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്നം. ഇത് രണ്ടും ചെയ്യാതെ അത്തിമരത്തെ ശപിച്ച് ദൈവം ഉണക്കി ക്കളഞ്ഞു.

അബൂലഹബ് ബുദ്ധിയുള്ള മനുഷ്യന്‍. പ്രവാചകനെതിരില്‍ ഉപദ്രവം കഠിനമായപ്പോള്‍ ദൈവം ആക്ഷേപിച്ചതിനെ അസഭ്യവാക്കുളും വൃത്തികേടുകളും എന്നാക്ഷേപിക്കുമ്പോള്‍ തന്റെ കയ്യിലുള്ള പൊത്തകം എന്തു പറയുന്നു എന്നത് മറച്ചു പിടിക്കാമോ?

പാമ്പിനെ ശപിച്ച ദൈവം.

ആദമിനെയും ഹവ്വയേയും പാമ്പിന്റെ രൂപത്തില്‍ വന്ന സാത്താന്‍ ചതിച്ചു. അറിവിന്റെ കനി തിന്നരുതെന്ന് കല്പിച്ചു. അത് തിന്നാതിരിക്കാന്‍ ആദ്യം തന്നെ യഹോവ ഒരു കള്ളം പറഞ്ഞിരുന്നു. തിന്നാല്‍ മരിക്കുമെന്ന്. പക്ഷെ ബൈബിളിലെ സത്യവാനായ സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ വേഷ പ്രചന്നനായി വന്നു സത്യം പറഞ്ഞു. വിവരം വേണോ- പഴം തിന്നോളൂ. അവര്‍ അതനുസരിച്ചു. ബൈബിളിലെ സ്വര്‍ഗ്ഗത്തിലെന്തോ യഹോവ വിവരമുള്ളവരെ സ്വര്‍ഗ്ഗത്തില്‍ കയറ്റില്ല. പഴം തിന്നു. ആദമിനും ഹവ്വക്കും അറിവുണ്ടായി. യഹോവ രണ്‍റ്റാളെയും പിടിച്ചു പുറത്താക്കി. പെണ്ണിന് പ്രസവ വേദനയും കൊടുത്തു. പക്ഷെ സാത്താനെ തൊടാന്‍ യഹോവക്കെന്തോ പേടി. അതിനാല്‍ സാത്താന്‍ പ്രചന്നവേഷം കെട്ടാന്‍ തിരഞ്ഞെടുത്ത രൂപമായ പാമ്പിനെ പിടിച്ചങ്ങു ശിക്ഷിച്ചു. പാമ്പിനെ ശപിച്ചതിങ്ങിനെ-

14. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
15. ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും. (ഉത്പത്തി-2)


ഒരു വംശത്തെ മുഴുവന്‍ ശപിക്കുന്നു.

ഒരു അബൂലഹബിനെ ശപിച്ചതില്‍ അമര്‍ശം കൊള്ളുന്ന കാളിദാസന്‍ ബൈബിളില്‍ ഒരു വംശത്തെ മുഴുവന്‍ ഭാവികാലത്തേക്ക് കൂടി ശപിച്ച് അടിമകളാക്കിയ ദൈവ വിധിയെ കുറിച്ച് എന്തു പറയുന്നു.
നോഹ ദൈവത്തിന്റെ കൃപ ലഭിച്ചവന്‍- പക്ഷെ വലിയ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു ദൈവത്തെ സ്തുതിച്ചു ജീവിതം സമര്‍പ്പിക്കുന്നതിനു പകരം വീഞ്ഞു കുടിച്ചു നഗ്നനായി കിടക്കുന്നു. ഒരു ദിവസം കൂടാരത്തില്‍ മത്ത് പിടിച്ച് നഗ്നനായപ്പോള്‍ അവിടേക്ക് കയറി വന്ന ഒരു മകന്‍ അതു കണ്ടു. അതിനു ശാപം കിട്ടിയതോ മകനല്ല, മകന്റെ മകന്. അവനിലൂടെയുള്ള വംശം മുഴുവന്‍ അടിമകളാകുമെന്ന് നോഹ. നോഹ ഒരു മനുഷ്യന്‍ മാത്രം. നോഹയുടെ ശാപം നടപ്പിലാക്കുന്നത് ദൈവമല്ലെ? ആ ദൈവത്തിന്നറിയില്ലെ ഇത് ശരിയല്ല എന്ന്?

ഇത് മൂന്ന്‍ കാര്യങ്ങള്‍ - അപ്പോള്‍ ഇതെല്ലാം നമ്മുടെ കയ്യിലെ ബൈബിളിലെ ശാപകഥകളാണെന്നിരിക്കെ എന്തിനാണ് തന്റെ മന്തുകാല്‍ മണലില്‍ പൂഴ്ത്തി മറ്റുള്ളവരെ പരിഹസിക്കുന്നത്.

ഇനി എന്താണ് ഖുര്‍‌ആനിലെ അദ്ധ്യായം 111 ലെ വിഷയം.
അവതരണ പശ്ചാത്തലം

വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിന്റെ ശത്രുക്കളില്‍ ഒരാളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച ഒരേയൊരു സ്ഥലമാണിത്. എന്തുകൊണ്ട് എന്നത് പഠന വിധേയമാക്കേണ്ടതു തന്നെയാണു. മക്കയില്‍ അബൂലഹബ് മാത്രമായിരുന്നില്ല പ്രവാചകന്റെ ശത്രു. ഇങ്ങനെ പേരുവിളിച്ച് ആക്ഷേപിക്കാന്‍, അബൂലഹബിനു മാത്രം ഉണ്ടായിരുന്ന വിശേഷമെന്ത് എന്നത് ഒരു ചോദ്യമാണ്. അതു മനസ്സിലാക്കാന്‍ അക്കാലത്തെ അറബി സാമൂഹികജീവിതത്തെ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അബൂലഹബ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രാചീനകാലത്ത് അറബ് ദേശത്തെങ്ങും അരക്ഷിതാവസ്ഥയും കൊള്ളകളും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരുന്നു. ഇത് ഒരാള്‍ക്ക് തന്റെ ജീവന്റെയും ധനത്തിന്റെയും അഭിമാനത്തിന്റെയും സുരക്ഷിതത്വത്തിന് സ്വന്തം കുടുംബത്തിന്റെയും രക്തബന്ധുക്കളുടെയും സംരക്ഷണമല്ലാതെ മറ്റൊരു ഗ്യാരണ്ടിയുമില്ല എന്നതായിരുന്നു നൂറ്റാണ്ടുകളോളം അവിടത്തെ അവസ്ഥ. അതുകൊണ്ട് അറേബ്യന്‍ സാമൂഹികജീവിതത്തില്‍ കുടുമ്പമഹിമ കടന്നു വരാനുള്ള പ്രധാന കാരണമുണ്ടായത്. കുടുംബസ്നേഹവും ബന്ധങ്ങളുടെ ഭദ്രതയും അതിപ്രധാനമായ മൂല്യമായി കരുതപ്പെട്ടിരുന്നു. കുടുംബവിഭജനം മഹാപാപമായും ഗണിക്കപ്പെട്ടു.

പ്രവാചകന്‍ നേരിട്ട ഊരുവിലക്കിന്റെ ചരിത്രത്തില്‍തന്നെ ഈ പാരമ്പര്യത്തിന്റെ സ്വാധീനം കാണാം. പ്രവാചകന്‍ ഇസ്ലാമിക പ്രബോധനമാരംഭിച്ചപ്പോള്‍ കാരണവന്മാരും മറ്റു ഖുറൈശികുടുംബങ്ങള്‍ അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. എന്നാല്‍, ഹാശിംവംശവും മുത്ത്വലിബ്വംശവും (ഹാശിമിന്റെ സഹോദരന്‍ മുത്ത്വലിബിന്റെ സന്തതികള്‍) തിരുമേനിയോട് ശത്രുത കാട്ടിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് പരസ്യമായ സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാലോ, അവരിലധികമാളുകളും നബി (സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇത് മറ്റു ഗോത്രങ്ങളെ ചൊടിപ്പിക്കാതിരുന്നത് അന്നത്തെ വ്യവസ്ഥിതിയുടെ ഭാഗമായതിനാലാണു. അതുകൊണ്ടാണ് ബനൂഹാശിമിനെയും ബനൂമുത്ത്വലിബിനെയും, അവര്‍ ഒരു പുത്തന്‍ മതക്കാരന് സംരക്ഷണം നല്‍കിക്കൊണ്ട് സ്വന്തം പിതാക്കളുടെ മതത്തില്‍നിന്ന് വ്യതിചലിച്ചുപോയി എന്ന് ആക്ഷേപിക്കാതിരുന്നത്. സ്വകുടുംബത്തിലെ ഒരംഗത്തെ ഒരു സാഹചര്യത്തിലും ശത്രുക്കള്‍ക്ക് ഏല്‍പിച്ചു കൊടുത്തുകൂടാ എന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക വ്യവസ്ഥിതി അന്ന്‍ ഉരിത്തിരിഞ്ഞിരുന്നു. ഇത് തങ്ങളുടെ വിഭാഗത്തിലെ ആളുകളുടെ തെറ്റുകളെയും ന്യായീകരിക്കുന്ന ഒരു ദോഷവും പേറിയിരുന്നു. തങ്ങളുടെ ഉറ്റവരെ പിന്തുണയ്ക്കുന്നത് ഖുറൈശികളുടെ എന്നല്ല, എല്ലാ അറബികളുടെയും ദൃഷ്ടിയില്‍ തികച്ചും സ്വാഭാവികമായിരുന്നു. ജാഹിലിയ്യാകാലത്തു പോലും അറബികള്‍ ഈ ധാര്‍മികമൂല്യം നിര്‍ബന്ധമായും ആദരിക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ചിരുന്നു.

ഇസ്ലാമിനോടുള്ള വിരോധം മൂത്ത് ഒരാള്‍ മാത്രമാണിതു മറന്നത്. അത് അബൂലഹബ് ആയിരുന്നു. അയാള്‍ റസൂല്‍ (സ) തിരുമേനിയുടെ പിതൃവ്യനാണ്. പ്രവാചകന്റെ പിതാവിന്റെയും അയാളുടെയും പിതാവ് ഒരാളാണ്. പിതൃവ്യന് പിതാവിന്റെ സ്ഥാനമുണ്ടെന്നായിരുന്നു അറബികളുടെ സങ്കല്‍പം. പ്രത്യേകിച്ച് സഹോദരപുത്രന്റെ പിതാവ് മരിച്ചുപോയാല്‍ പിന്നെ പിതൃവ്യന്‍ അവനെ സ്വന്തം പുത്രനെപ്പോലെ പോറ്റിക്കൊള്ളുമെന്നാണ് അറബി സാമൂഹിക സമ്പ്രദായപ്രകാരം പ്രതീക്ഷിക്കപ്പെടുക. പക്ഷേ, പ്രവാചകനോടുള്ള വിരോധം മൂലം ഈ അറേബ്യന്‍ പാരമ്പര്യങ്ങളെയെല്ലാം അയാള്‍ തൃണവല്‍ഗണിച്ചു കളഞ്ഞു.

നബി (സ) പൊതു പ്രബോധനം ആരംഭിക്കാന്‍ കല്‍പിക്കപ്പെടുകയും ആദ്യമായി സ്വന്തം ഉറ്റവരെയും ഉടയവരെയും ദൈവിക ശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുമേനി (സ) ഒരു പ്രഭാതത്തില്‍ സഫാ മലയുടെ മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:ഹാ, ആപത്തിന്റെ പ്രഭാതം. അറബികളുടെ സമ്പ്രദായപ്രകാരം, പ്രഭാതം വെളിച്ചംവെക്കുമ്പോള്‍ ഏതെങ്കിലും ശത്രുക്കള്‍ സ്വഗോത്രത്തെ ആക്രമിക്കാന്‍ പാഞ്ഞുവരുന്നതു കണ്ടാലാണ് ഇങ്ങനെ വിളിച്ചു കൂവുക. തിരുമേനിയുടെ ശബ്ദം കേട്ട് ആളുകള്‍ അന്വേഷിച്ചു: ആരാണ് വിളിച്ചു പറയുന്നയ്?` അത് മുഹമ്മദി(സ)ന്റെ ശബ്ദമാണെന്നറിഞ്ഞപ്പോള്‍ എല്ലാ ഖുറൈശികുടുംബങ്ങളുടെയും ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. നേരിട്ടുവരാന്‍ കഴിയുന്നവര്‍ നേരിട്ടുവന്നു. അതിനു വയ്യാത്തവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ തിരുമേനി, അല്ലയോ ഹാശിംകുടുംബമേ, അബ്ദുല്‍മുത്ത്വലിബ് കുടുംബമേ, ഫിഹ്ര്‍കുടുംബമേ, ഇന്ന കുടുംബമേ, ഇന്ന കുടുംബമേ എന്നിങ്ങനെ ഓരോ കുടുംബത്തിന്റെയും പേരു വിളിച്ചുകൊണ്ടു പറഞ്ഞു: "ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?``
ജനം പറഞ്ഞു: "താങ്കള്‍ എപ്പോഴെങ്കിലും കളവു പറയുന്നതു കേട്ടതായി ഞങ്ങള്‍ക്കനുഭവമില്ലല്ലോ.`` തിരുമേനി പറഞ്ഞു: "എങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിതാ മുന്നറിയിപ്പ് നല്‍കുന്നു; കഠിനമായ ശിക്ഷ വരുന്നുണ്ട്. എല്ലാവരും നിശബ്ദരായിരിക്കുമ്പോള്‍ അബൂലഹബ് പറഞ്ഞു: تَبًّالَّكَ ألِهَـذَا جَمَعْتَنَا (നീ നശിച്ചുപോവട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?) അയാള്‍ റസൂല്‍തിരുമേനിയെ എറിയാന്‍ കല്ലെടുത്തു എന്നും ഒരു നിവേദനത്തിലുണ്ട്.
അബൂലഹബിന് പുതിയ മതത്തോടുള്ള വിരോധത്തിന് മറ്റൊരു കാരണവുമുണ്ട്.
ഒരു ദിവസം അബൂലഹബ് റസൂല്‍തിരുമേനിയോടു ചോദിച്ചു: നിന്റെ മതം സ്വീകരിച്ചാല്‍ എനിക്കെന്താണ് കിട്ടുക?` തിരുമേനി പറഞ്ഞു: മറ്റെല്ലാ വിശ്വാസികള്‍ക്കും കിട്ടുന്നതുതന്നെ.` അബൂലഹബ്: എനിക്ക് ഒരു ശ്രേഷ്ഠതയുമില്ലെന്നോ?` തിരുമേനി: അങ്ങ് എന്താണാഗ്രഹിക്കുന്നത്?` അബൂലഹബ് പറഞ്ഞു: ങ്ഹും, ഞാനും മറ്റുള്ളവരും തുല്യരാകുന്ന ഈ മതം നശിച്ചുപോട്ടെ! മക്കയില്‍ അബൂലഹബും തിരുമേനിയും വളരെ അടുത്ത അയല്‍ക്കാരായിരുന്നു. രണ്ടു വീടുകള്‍ക്കുമിടയില്‍ ഒരു ചുമരേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹവും മറ്റു അയല്‍ക്കാരും ചേര്‍ന്ന് നബിയെ ഉപദ്രവിച്ചു പോന്നു. ഈയാളുകള്‍ തിരുമേനിക്ക് വീട്ടില്‍ ഒരു സ്വൈരവും കൊടുത്തിരുന്നില്ല. ചിലപ്പോള്‍ അദ്ദേഹം നമസ്കരിക്കുമ്പോള്‍ അവര്‍ മതിലിനു മുകളിലൂടെ ഒട്ടകക്കുടലുകള്‍ അദ്ദേഹത്തിനു നേരെ എറിയുമായിരുന്നു. ചിലപ്പോള്‍ മുറ്റത്തു ഭക്ഷണം പാകംചെയ്യുമ്പോള്‍ പാത്രങ്ങളിലേക്ക് വൃത്തികേടുകള്‍ എറിയും. ഒരിക്കല്‍ തിരുമേനി പുറത്തുവന്ന് അവരോട് ചോദിച്ചു: "ഓ അബ്ദുമനാഫ് തറവാട്ടുകാരേ, ഇതെന്ത് അയല്‍പക്കമര്യാദയാണ്?`` അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ ആവട്ടെ, രാത്രികാലങ്ങളില്‍ തിരുമേനിയുടെ വാതില്‍ക്കല്‍ മുള്ളുനിറഞ്ഞ ചപ്പുചവറുകള്‍ കൊണ്ടുവന്നിടുക പതിവ് തന്നെയായി സ്വീകരിച്ചിട്ടുണ്ടായിരുന്നു. നേരം വെളുത്ത് പുറത്തുവരുമ്പോള്‍തന്നെ റസൂലിന്റെയോ അവിടത്തെ മക്കളുടെയോ കാലില്‍ മുള്ളു തറയ്ക്കട്ടെ എന്നായിരുന്നു അവരുടെ വിചാരം.

പ്രവാചകത്വത്തിനു മുമ്പ് നബി(സ)യുടെ രണ്ടു പെണ്‍മക്കളെ അബൂലഹബിന്റെ മക്കളായ ഉത്ബയും ഉതൈബയും വിവാഹം ചെയ്തിരുന്നു. പ്രവാചകത്വ ലബ്ധിക്കുശേഷം നബി (സ) ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ അബൂലഹബ് തന്റെ രണ്ടുപുത്രന്മാരെയും വിളിച്ചിട്ടു പറഞ്ഞു: "നിങ്ങള്‍ രണ്ടുപേരും മുഹമ്മദിന്റെ പുത്രിമാരെ വിവാഹമോചനം ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെ കണ്ടുമുട്ടുന്നത് എനിക്ക് ഹറാം (നിഷിദ്ധം) ആയിരിക്കുന്നു.`` അങ്ങനെ അവരിരുവരും പ്രവാചകന്റെ മക്കളെ വിവാഹമോചനം ചെയ്തു.

അബൂലഹബിന്റെ ദുഷ്ടമനസ്സ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സംഭവം: തിരുമേനിയുടെ സീമന്തപുത്രന്‍ ഖാസിമിന്റെ മരണാനന്തരം രണ്ടാമത്തെ പുത്രന്‍ അബ്ദുല്ലാ കൂടി മരിച്ചപ്പോള്‍ ഇയാള്‍ സഹോദരപുത്രന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതിനു പകരം, ഖുറൈശിപ്രമാണിമാരുടെ അടുത്തേക്ക് ആഹ്ളാദപൂര്‍വം ഓടിച്ചെന്നിട്ട് അവരെ അറിയിച്ചു: "കേട്ടോളൂ, ഇന്നത്തോടെ മുഹമ്മദ് വേരറ്റവനായിരിക്കുന്നു!`` അബൂലഹബിന്റെ ഈ നടപടി സൂറ അല്‍കൌഥറിന്റെ വ്യാഖ്യാനത്തില്‍ നാം പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്നതിനുവേണ്ടി റസൂല്‍ തിരുമേനി എങ്ങോട്ടു പോയാലും ഇയാള്‍ തിരുമേനിയുടെ പിന്നാലെ പോയി, ആളുകള്‍ തിരുമൊഴികള്‍ കേള്‍ക്കുന്നത് തടയുക പതിവായിരുന്നു.

ഒരു ഹദീസില്‍ ഇങ്ങിനെ കാണാം "ദുല്‍മജാസ് ചന്തയില്‍ റസൂല്‍ (സ) തിരുമേനി ആളുകളോട് ഇങ്ങനെ പറയാറുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്: ജനങ്ങളേ, അല്ലാഅഹു അല്ലാതെ ആരാധ്യനില്ല എന്ന് പറയുക, മോക്ഷം പ്രാപിക്കുക.` അദ്ദേഹത്തെ കല്ലെറിഞ്ഞുകൊണ്ട് ഒരാള്‍ പിന്നാലെയും ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കാല്‍മടമ്പുകള്‍ നിണം പുരണ്ടു. അയാള്‍ പറയുന്നു: ഇവന്‍ വ്യാജനാണ്. ഇവനെ വിശ്വസിക്കരുത്.` ആരാണതെന്ന് അന്വേഷിച്ചപ്പോള്‍ ആളുകള്‍ പറഞ്ഞു: അത് അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂലഹബാണ് .

പ്രവാചകത്വത്തിന്റെ ഏഴാം ആണ്ടില്‍ ഖുറൈശി കുടുംബങ്ങളെല്ലാം ബനൂ ഹാശിമുമായും ബനുല്‍ മുത്ത്വലിബുമായും ഉള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും, തിരുമേനിയെ സഹായിക്കാനും സംരക്ഷിക്കാനും ഉറച്ചുനിലകൊണ്ട ഈ രണ്ടു കുടുംബങ്ങളും ശിഅ്ബുഅബീത്വാലിബില്‍ ഉപരോധിതരാവുകയും ചെയ്തപ്പോള്‍ അബൂലഹബ് മാത്രം സ്വന്തം കുടുംബത്തിനെതിരായി ഖുറൈശികാഫിറുകളെ പിന്തുണച്ചു. ഈ ഊരുവിലക്ക് മൂന്നു വര്‍ഷം നീണ്ടുനിന്നു. അതിനിടയില്‍ ഹാശിം കുടുംബവും മുത്ത്വലിബ് കുടുംബവും ക്ഷാമത്തിന്റെ നെല്ലിപ്പടി കണ്ടു. പക്ഷേ, അബൂലഹബിന്റെ സമ്പ്രദായമിതായിരുന്നു: മക്കയില്‍ ഏതെങ്കിലും കച്ചവടസംഘം എത്തുമ്പോള്‍ ഉപരോധിത നിരയില്‍നിന്നും ആരെങ്കിലും ഭക്ഷണസാധനം വാങ്ങുന്നതിനു വേണ്ടി അവരെ സമീപിച്ചാല്‍ അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര ഭീമമായ വില വാങ്ങണമെന്ന് അയാള്‍ കച്ചവടക്കാരോട് വിളിച്ചുപറയും. അവരുടെ കച്ചവടം മുടങ്ങുന്നതുകൊണ്ടുള്ള നഷ്ടം താന്‍ നികത്തിത്തരുമെന്ന് വാക്കുകൊടുക്കുകയും ചെയ്യും. അങ്ങനെ കച്ചവടക്കാര്‍ ആവശ്യക്കാരോട് താങ്ങാനാവാത്ത വില ചോദിക്കുന്നു. അവര്‍ ഭക്ഷണം വാങ്ങാനാവാതെ വിശന്നുപൊരിയുന്ന കുടുംബാംഗങ്ങളുടെ അടുത്തേക്ക് വെറുംകൈയോടെ മടങ്ങുന്നു. അനന്തരം അബൂലഹബ് ആ സാധനങ്ങളൊക്കെ മാര്‍ക്കറ്റ് വിലയ്ക്കു വാങ്ങുന്നു.

അയാളുടെ ഇത്തരം ചെയ്തികള്‍ മൂലമാണ് ഈ സൂറയില്‍ അയാള്‍ പേരു വിളിച്ച് ആക്ഷേപിക്കപ്പെട്ടത്. അത് പ്രത്യേകിച്ച് ആവശ്യമായിത്തീര്‍ന്നതിനു കാരണം ഇതായിരുന്നു: മക്കയിലേക്ക് പുറത്തുനിന്ന് തീര്‍ഥാടകര്‍ വന്നെത്തുന്നു. വിവിധ സ്ഥലങ്ങളിലെ ചന്തകളിലും പലയിടത്തുനിന്നും ആളുകള്‍ വന്നുചേരുന്നു. അവിടെയൊക്കെ നബി(സ)യുടെ സ്വന്തം പിതൃവ്യന്‍തന്നെ പിന്നാലെ ചെന്ന് അദ്ദേഹത്തെ എതിര്‍ക്കുകയാണ്. ഒരാള്‍ കാരണമില്ലാതെ സ്വന്തം സഹോദരപുത്രനെ അന്യരുടെ മുന്നില്‍വെച്ച് ശകാരിക്കുകയും കല്ലെറിയുകയും കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്യുക എന്നത് അറബികളുടെ സുപരിചിതമായ പാരമ്പര്യമനുസരിച്ച് പ്രതീക്ഷിക്കാനാവാത്ത കാര്യമാണ്.

അക്കാരണത്താല്‍ അബൂലഹബിന്റെ സംസാരത്തില്‍ സ്വാധീനിക്കപ്പെട്ട് ആളുകള്‍ നബി(സ)യെക്കുറിച്ച് സംശയത്തിലായി. പക്ഷേ, ഈ സൂറ അവതരിച്ചപ്പോള്‍ കോപാന്ധനായി വെകിളിയെടുത്ത് അബൂലഹബ് അതുമിതും ജല്‍പിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി, റസൂലി(സ)ന്നെതിരില്‍ ഇയാള്‍ പറയുന്നതൊന്നും പരിഗണനീയമല്ലെന്ന്. ഇയാള്‍ക്ക് തന്റെ സഹോദരപുത്രനോടുള്ള വിരോധംകൊണ്ട് ഭ്രാന്തു പിടിച്ചിരിക്കുകയാണെന്നവര്‍ക്ക് തോന്നി. അതിനുപുറമേ സ്വന്തം പിതൃവ്യനെ പേരു ചൊല്ലി ആക്ഷേപിച്ചതോടെ, ആരെയെങ്കിലും പരിഗണിച്ച് റസൂല്‍ (സ) ദീനീവിഷയത്തില്‍ വല്ല വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കുമെന്ന ആളുകളുടെ പ്രതീക്ഷക്ക് എന്നെന്നേക്കുമായി അറുതിയാവുകയും ചെയ്തു. റസൂല്‍തിരുമേനി പരസ്യമായി സ്വന്തം പിതൃവ്യനെ ആക്ഷേപിച്ചപ്പോള്‍ ഇവിടെ യാതൊരു പക്ഷപാതിത്വത്തിനും പഴുതില്ലെന്ന് അവര്‍ക്ക് ബോധ്യമായി. വിശ്വാസം കൈക്കൊള്ളുകയാണെങ്കില്‍ അന്യന്‍ അദ്ദേഹത്തിന് സ്വന്തക്കാരനാകും. സത്യനിഷേധമനുവര്‍ത്തിക്കുകയാണെങ്കില്‍ ഉടപ്പിറന്നവന്‍ അന്യനാവുകയും ചെയ്യും. ഇക്കാര്യത്തില്‍ ഇന്നവന്‍, ഇന്നവന്റെ മകന്‍ എന്നതിന് യാതൊരു പ്രസക്തിയുമില്ല.

ഇനി ഭാഷാപരമായ ഒരു കാരണവുമുണ്ട്.

അബൂലഹബ് നബിയെ ഭത്സിക്കാന്‍ ഉപയോഗിച്ചിരുന്ന പദം തബ്ബത്ത് എന്നായിരുന്നു. നീ നശിച്ചു എനാണര്‍ത്ഥം. അതേ പദം അതി മനോഹരമായ കാവ്യരീതിയില്‍ തിരിച്ച് ഉപയോഗിക്കുകയാണു ഖുര്‍‌ആന്‍ ചെയ്തത്. അത് മലയാള ഭാഷാ തര്‍ജ്ജമയില്‍ ഉള്‍കൊള്ളാനാവില്ല.

ഉദാഹരണത്തിന് കേരം തിങ്ങും കേരളനാടിനി കെ.ആര്‍.ഗൗരി ഭരിക്കട്ടെ എന്നത് ഒരാള്‍ക്ക് May K.R.Gauri rule the land of Kerala fills with coconut trees എന്ന് തര്‍ജ്ജമ ചെയ്യാനാകും. അതിന്റെ കാവ്യഭംഗി ആ തര്‍ജ്ജമ നല്‍കുകയില്ല. വാക്യം ശരിയാണ്. പക്ഷെ അക്ഷരങ്ങളുടെ ഭംഗി ഏഴയലത്തു വരില്ല. അതില്‍ ര,ക എന്നീ അക്ഷരങ്ങളുടെ പ്രാസഭംഗി തകര്‍‌ന്നു പോയിട്ടുണ്ട്. ഇത് തര്‍ജ്ജമ ചെയ്തൊരാള്‍ ഇതിലെന്ത് കാര്യമെന്ന് ചോദിച്ചാല്‍ പെട്ടെന്നുത്തരം പറയാന്‍ കഴിഞ്ഞെന്നു വരില്ല.

അബൂലഹബ് ഉപയോഗിച്ച തബ്ബത്ത് എന്ന പദം കൊണ്ടു തന്നെ തബ്ബത്ത് യദാ അബീലഹബിന്‍ വത്തബ്ബ് എന്ന് ചെല്ലിയപ്പോള്‍ അതേറ്റ് ചൊല്ലിയത് അബൂലഹബിന്റെ കൂട്ടുകാര്‍ കൂടിയായിരുന്നു. അത്ര മനോഹരമായ ഒരാക്ഷേപ ഭാഷ അവര്‍ മുമ്പനുഭവിച്ചിട്ടില്ലായിരുന്നു. കൂടാതെ അബൂലഹബിനും അയാളുടെ ഭാര്യക്കും പിന്നീട് വന്നുഭവിച്ച ദുരവസ്ഥകള്‍ മുഹമദ് നബിയുടെ പ്രവാചകത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തമായും ഖുറൈശികള്‍ക്കനുഭവപ്പെട്ടു.

പോസ്റ്റിന്റെ അവസാനം കാളിദാസന്‍ അസഭ്യഭാഷ സാധാരണപോലെ ഉപയോഗിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കുക എന്നതിന്നപ്പുറം പ്രകോപിപ്പിക്കുക എന്നത് എന്റെ ഉദ്ദേശ്യമല്ലാത്തതിനാല്‍ കാളി കരിംകാളിയായി തുള്ളട്ടെ എന്ന് മാത്രം കുറിക്കുന്നു.