Thursday, April 29, 2010

ബൈബിളിലെ അബ്രഹാമിന് എങ്ങിനെ പ്രവാചകപിതാവാകാനാകും?

ദൈവത്തില്‍ നിന്നും നല്‍കുന്ന വിശേഷങ്ങള്‍ കേവലം ഒരു പേരുകളാകരുത്- അത് വഹിക്കുവാന്‍ അര്‍ഹതയുള്ളവര്‍ മാത്രമാണ് ആ ബഹുമതിക്ക് അര്‍ഹരാവുകയുള്ളൂ. ആ വിഷേഷണങ്ങള്‍ അവരുടെ ചരിത്രങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടായേ മതിയാകൂ. ബൈബിള്‍ അബ്രഹാമിനു നല്‍കുന്നത്
1. അതിന്റെ ശേഷം അബ്രാമിന്നു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു. Gen/ Ch 15
എന്നാണ്. ദൈവം പരിചയാകുന്ന അബ്രഹാമിന്റെ പ്രവര്‍ത്തനങ്ങളില്‍ ആ ഗുണവശങ്ങളുണ്ടായെ മതിയാകൂ.
കഴിഞ്ഞ ചില പോസ്റ്റുകളില്‍ ഞാന്‍ പ്രവാചകചരിത്രങ്ങള്‍ ഖുര്‍‌ആനിന്റെയും ബൈബിളിന്റെയും വെളിച്ചത്തില്‍ എടുത്ത് കൊടുക്കുകയായിരുന്നു, അങ്ങിനെ ചെയ്യാനുള്ള പ്രധാന കാരണം സാധാരണ ഉന്നയിക്കുന്ന ഒരാരോപണമാണു ഖുര്‍‌ആന്‍ ബൈബിളിന്റെ തുടര്‍ച്ചയോ കോപ്പിയോ ആണെന്ന്. പ്രവാചക ചരിത്രങ്ങളിലെ പേരുകളിലെയും സംഭവങ്ങളിലെ സാമ്യതക്കപ്പുറം അവയുടെ വിവരണങ്ങള്‍ കടലയും കടലുമാണ്.
ഈ പോസ്റ്റില്‍ ഞാന്‍ ഖുര്‍‌ആനിലെ അബ്രഹാമിനെയും ബൈബിളിലെ ഇബ്രാഹീം നബിയെയും ഒന്ന് താരതമ്യം ചെയ്യുന്നു. കാരണം അബ്രഹാമില്‍ നിന്നാണ് ക്രൈസ്തവ്രര്‍ അംഗീകരിക്കുന്ന എല്ലാ പ്രവാചകരുടെയും തുടക്കം. അങ്ങിനെയുള്ള ഒരു പ്രവാചകനെ കേവലം ഒരു സാധാരണ കണ്ണിലൂടെ വിശ്വാസികള്‍ക്ക് കാണുവാന്‍ പ്രയാസമുണ്ട്. അദ്ദേഹം മാനവതയുടെ വഴികാട്ടിയാണു. വഴിതന്നെ വളഞ്ഞാല്‍ വഴിനടക്കുന്നവര്‍ വളവളയും.
2. അപ്പോള്‍ യോശുവ സര്‍വ്വ ജനത്തോടും പറഞ്ഞതെന്തെന്നാല്‍യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാര്‍ത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു. (Joshua/Ch 24)

തന്റെ പിതാവ് അന്യ ദൈവങ്ങളെ ആരാധിക്കുന്നതിനെ അബ്രഹാം എങ്ങിനെ പ്രതികരിച്ചു. ബൈബിള്‍ ഒന്നും പറയുന്നില്ല. തന്റെ പിതാവിനോട് ഏക ദൈവത്തെ ആരാധിക്കുവാന്‍ ഉപദേശിക്കുന്നില്ല എന്നു മാത്രമല്ല, തന്റെ യാത്രയിലുടനീളം പിതാവിന്റെ സാന്നിദ്ധ്യം കാണാം.
എന്നാല്‍ ഖുര്‍‌ആന്‍ ഇബ്രാഹീം നബിയുടെ ചരിത്രം തുടങ്ങുന്നത് തന്നെ നോക്കുക-

വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
അദ്ദേഹം തന്‍റെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭം , എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക്‌ യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന്‌ ആരാധിക്കുന്നു.? എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക്‌ വന്നുകിട്ടിയിട്ടില്ലാത്ത അറിവ്‌ എനിക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക്‌ ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണമില്ലാത്തവനാകുന്നു.
എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്‌. (ഖു:19-41-45)
എല്ലാ പ്രവാചകരുടെയും പ്രധാന ദൗത്യം കല്പനകളിലെ ഏറ്റവും പ്രധാനമായ നീ നിന്റെ ദൈവമായ ഏക ദൈവത്തെ മാത്രം ആരാധിക്കുക എന്ന കല്പനക്കെതിരാണിത്.
തന്റെ ഭാര്യമാര്‍ തമ്മില്‍ പിണക്കമുണ്ടായപ്പോല്‍ സാറ പറയുന്നത് കാണുക.
ഞാന്‍ എന്റെ ദാസിയെ നിന്റെ മാര്‍വ്വിടത്തില്‍ തന്നു; എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നു ഇഷ്ടം പോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ടു ഓടിപ്പോയി.
തന്റെ രണ്ട് ഭാര്യമാര്‍ തമ്മിലൂള്ള തര്‍ക്കം ഒരാള്‍ക്ക് വിട്ടുകൊടുക്കുന്ന പ്രവാചകന്‍? അതിന്റെ പരിണതിയോ? ഒരാള്‍ വീടുവിട്ടു ഇറങ്ങി പോകേണ്ടി വരുന്നു. ഒരു പ്രവാചകന് ഇതെങ്ങിനെ ബഹുമാന്യനാക്കും?
1. അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ക്കു കെതൂറാ എന്നു പേര്‍. 2. അവള്‍ സിമ്രാന്‍ , യൊക്ശാന്‍ , മെദാന്‍ , മിദ്യാന്‍ , യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. 3. യൊക്ശാന്‍ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാര്‍ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവര്‍.
4. മിദ്യാന്റെ പുത്രന്മാര്‍ ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എല്‍ദാഗാ എന്നിവര്‍. ഇവര്‍ എല്ലാവരും കെതൂറയുടെ മക്കള്‍. 5. എന്നാല്‍ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു. 6. അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അബ്രാഹാം ദാനങ്ങള്‍ കൊടുത്തു; താന്‍ ജീവനോടിരിക്കുമ്പോള്‍ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കല്‍നിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു. 7. അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.
അബ്രഹാമിനു മൂന്നു ഭാര്യമാരില്‍ നിന്നായി എട്ടോളം മക്കള്‍- അവര്‍ക്കൊന്നും തന്നെ തന്റെ സ്വത്തിന്റെ പങ്കു നല്‍കാന്‍ അബ്രഹാം തയ്യാറാകുന്നില്ല. ഒരു ഭാര്യയെ മറ്റൊരു ഭാര്യക്കു വേണ്ടി പുറത്താക്കാന്‍ വരെ കൂട്ടു നിന്ന അബ്രഹാം ഇവിടെ നല്ലൊരു പിതാവുമാകുന്നില്ല.

നോഹയെ പോലെ അബ്രഹാമിനെയും നമുക്ക് വംശീയനായി കാണാന്‍ കഴിയുന്നു. താന്‍ താമസിക്കുന്ന കാനോന്‍ ദേശത്തു നിന്നും തന്റെ മകന് ഒരു കന്യകയെപോലും പാടില്ലെന്നാണ് തീരുമാനം-
3. ചുറ്റും പാര്‍ക്കുംന്ന കനാന്യരുടെ കന്യകമാരില്‍നിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, 4. എന്റെ ദേശത്തും എന്റെ ചാര്‍ച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തില്‍ ഞാന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും. (Genes/ Ch 24)
തെറ്റു ചെയ്ത വ്യക്തികള്‍ക്ക് പകരം ഒരു സമൂഹം മുഴുവന്‍ കുറ്റവാളികളാക്കുന്ന വംശീയത ബൈബിള്‍ ആവര്‍ത്തിക്കുന്നു.
ഇനി ധാര്‍മികതയോ, എന്താണു ബൈബിള്‍ പുണ്യപുരുഷന്മാരെ ഇത്രത്തോളം അനാദരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ പ്രയാസമാണ്. നോഹയെ വീഞ്ഞു കുടിപ്പിച്ചു നഗ്നനാക്കുകയാണു ചെയ്തതെങ്കില്‍ അബ്രഹാമിനെ അര്‍ദ്ധസഹോദരിയെ വിവാഹം ചെയ്ത ആളായാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്.
12. വാസ്തവത്തില്‍ അവള്‍ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകള്‍; എന്റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി. 13. എന്നാല്‍ ദൈവം എന്നെ എന്റെ പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടുനീ എനിക്കു ഒരു ദയ ചെയ്യേണംനാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെഅവന്‍ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു.
ഇവരാണു പ്രവാചകന്റെ സൈനബുമായുള്ള വിവാഹത്തെ പരിഹസിക്കുന്നത് എന്നും ധാര്‍മികതയെ കുറിച്ച് കുറ്റപ്പെടുത്തുകയും ചെയ്യുന്നത്. അര്‍ദ്ധസഹോദരി സഹോദരി അല്ല എന്നും അവരെ വിവാഹം ചെയ്യാം എന്നും ബൈബിള്‍ പഠിപ്പിക്കുന്നുണ്ടോ? ബൈബിള്‍ തന്നെ പഠിപ്പിക്കുന്നത് നോക്കുക-
11. നിന്റെ അപ്പന്നു ജനിച്ചവളും അവന്റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്റെ സഹോദരിയല്ലോ. (Levi-Ch18)
യഹോവ നല്‍കുന്ന നിയമങ്ങളില്‍ വളരെ വ്യക്തമാണു തന്റെ അര്‍ദ്ധസഹോദരിയെ(Step-sister) വിവാഹം കഴിക്കരുതെന്ന്, ഇങ്ങിനെ ശരിയായ നിയമമിരിക്കെ എല്ലാ പ്രവാചകരെയും സ്വന്തം നിയമങ്ങള്‍ മാനിക്കാത്ത അധാര്‍മികരാക്കുന്നത് മോശയുടെ എഴുത്തുകോലോ ചരിത്ര സത്യമോ അല്ല, മറിച്ച് പ്രവാചകരുടെ മറപിടിച്ച് തങ്ങളുടെ തിന്മകളെ വെള്ള പൂശുന്ന പുരോഹിതരുടെ ചെയ്തികള്‍ മാത്രമാണ്. ഇക്കാര്യങ്ങള്‍ ദൈവിക ഗ്രന്ഥമെന്ന ഒരു ലാബെല്‍ നല്‍കി വിശ്വസിക്കാനാവശ്യപ്പെടുമ്പോള്‍ കണ്ണും ചിമ്മി വിഴുങ്ങിയാല്‍ അത് മരുന്നിന്റെ ഗുണമല്ല വിഷത്തിന്റെ ഫലമാകും ചെയ്യുക എന്ന് പറയാതിരിക്കാനാവില്ല.
മതങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു കൂടാ എന്നത് സാംസ്കാരികമായി വളര്‍ന്ന ഒരു സമൂഹത്തോട് പറയാന്‍ കൊള്ളാവുന്ന ഒന്നല്ല, ഞാന്‍ എവിടെയും ബൈബിളില്‍ ഇല്ലാത്ത ഒരു വാക്കും എന്റെ വക കൂട്ടിയിട്ടില്ല. അങ്ങിനെ ചൂണ്ടിക്കാണികാന്‍ പലപ്പോഴും ആവശ്യപ്പെട്ടിട്ടും ആരും കാണിച്ചില്ല എന്നത് തന്നെ എന്റെ വാദത്തെ ശരി വക്കുന്നു. പല്പ്പോഴും മുസ്ലിങ്ങള്‍ക്കെതിരില്‍ വരുന്ന ആരോപണങ്ങളില്‍ ഈ നിയമം പാലിക്കപ്പെടാറുമില്ല എന്നതാണു സത്യം.
ഞാന്‍ നോഹയെയോ അബ്രഹാമിനെയോ നിന്ദിക്കുന്നില്ല. മറിച്ച് ഈ എഴുതി വച്ചതൊന്നും ദൈവത്തില്‍ നിന്നല്ല എന്നു ചൂണ്ടിക്കാണിക്കുക മാത്രമാണൂ ചെയ്യുന്നത്. ബൈബിളിന് ദൈവികത അവകാശപ്പെടാന്‍ ഒരവകാശവുമില്ല എന്നും.
എങ്കിലും ബൈബിളിനെ ദൈവിക വചനമെന്നു വിശ്വസിക്കാനുള്ള ആളുകളുടെ അവകാശത്തെ മാനിക്കുകയും അതിലെ കഥാപാത്രങ്ങള്‍ ദൈവ പ്രതിനിധികളുടെ ശരിയായ ചിത്രമാണെന്ന്‍ വിശ്വസിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുകയും ചെയ്യുന്നു.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.(ഖുര്‍‌ആന്‍)

യിശ്മായേലോ അതോ ഇസ്‌ഹാക്കോ

യിശ്മായീലിനു ശേഷം അബ്രഹാമിനും സാറക്കും ഒരു മകന്റെ സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. അവയുടെ വിവരണം ബൈബിളിലെയും ഖുര്‍‌ആനിലെയും വ്യത്യസ്ഥതകള്‍ നോക്കുക.

1. അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പില്‍വെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോള്‍ അവന്‍ കൂടാരവാതില്‍ക്കല്‍ ഇരിക്കയായിരുന്നു. 2. അവന്‍ തലപൊക്കി നോക്കിയപ്പോള്‍ മൂന്നു പുരുഷന്മാര്‍ തന്റെ നേരെ നിലക്കുന്നതു കണ്ടു; അവരെ കണ്ടപ്പോള്‍ അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നു അവരെ എതിരേല്പാന്‍ ഔടിച്ചെന്നു നിലംവരെ കുനിഞ്ഞു 3. യജമാനനേ, എന്നോടു കൃപയുണ്ടെങ്കില്‍ അടിയനെ കടന്നുപോകരുതേ. 4. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിന്‍ കീഴില്‍ ഇരിപ്പിന്‍ . 5. ഞാന്‍ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങള്‍ക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങള്‍ അടിയന്റെ അടുക്കല്‍ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവര്‍ പറഞ്ഞു. 6. അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തില്‍ സാറയുടെ അടുക്കല്‍ ചെന്നുനീ ക്ഷണത്തില്‍ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. 7. അബ്രാഹാം പശുക്കൂട്ടത്തില്‍ ഔടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളകൂട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കല്‍ കൊടുത്തു; അവന്‍ അതിനെ ക്ഷണത്തില്‍ പാകം ചെയ്തു. 8. പിന്നെ അവന്‍ വെണ്ണയും പാലും താന്‍ പാകം ചെയ്യിച്ച കാളകൂട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പില്‍ വെച്ചു. അവരുടെ അടുക്കല്‍ വൃക്ഷത്തിന്‍ കീഴില്‍ ശുശ്രൂഷിച്ചു നിന്നു; അവര്‍ ഭക്ഷണം കഴിച്ചു. (ഉത്:18)
ഇനി ഖുര്‍‌ആനിലെ ഈ ഭാഗങ്ങള്‍-
നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത്‌ സന്തോഷവാര്‍ത്തയും കൊണ്ട്‌ വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട്‌ വന്നു.
എന്നിട്ട്‌ അവരുടെ കൈകള്‍ അതിലേക്ക്‌ നീളുന്നില്ലെന്ന്‌ കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ അവരുടെ കാര്യത്തില്‍ പന്തികേട്‌ തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്‍റെ ജനതയിലേക്ക്‌ നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌.(ഖു:11:69-70)

ബൈബിളില്‍ യഹോവ അഥവാ ദൈവം സ്വയം അബ്രഹാമിന്റെ അരികില്‍ വരുന്നു. ഖുര്‍‌ആനിലാകട്ടെ ദൂതന്മാര്‍ അഥവാ മലക്കുകളാണു വരുന്നത്.
ബൈബിള്‍ ദൈവം ഭക്ഷണം കഴിക്കുന്നു. കാളകുട്ടിയെ പാകം ചെയ്തത് തിന്നുന്ന ദൈവം!!! - എന്നാല്‍ മലക്കുകളുടെ കൈകള്‍ തളികയിലേക്ക് നീളുന്നില്ല,
ഇബ്രാഹീം നബി ഇത് മലക്കുകളാണെന്നറിഞ്ഞതിനാലാണു ഭയപ്പെടുന്നത്. കാരണം അദ്ദേഹത്തിന്നറിയാം മലക്കുകള്‍ മുന്നറിയിപ്പുമായോ അല്ലെങ്കില്‍ സന്തോഷ വാര്‍ത്തകളുമായോ ആണു മനുഷ്യ രൂപത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതിനാല്‍ തന്റെ ജനത്ക്ക് വല്ല ആപത്തും വരുന്നോ എന്ന കാര്യത്തില്‍ ഇബ്രാഹിം നബി ഭയപ്പെടുന്നു.

9. അവര്‍ അവനോടുനിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു കൂടാരത്തില്‍ ഉണ്ടു എന്നു അവന്‍ പറഞ്ഞു. 10. ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; അപ്പോള്‍ നിന്റെ ഭാര്യ സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അവന്‍ പറഞ്ഞു. സാറാ കൂടാരവാതില്‍ക്കല്‍ അവന്റെ പിന്‍ വശത്തു കേട്ടുകൊണ്ടു നിന്നു. 11. എന്നാല്‍ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകള്‍ക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു.
12. ആകയാല്‍ സാറാ ഉള്ളുകൊണ്ടു ചിരിച്ചുവൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭര്‍ത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു. 13. യഹോവ അബ്രാഹാമിനോടുവൃദ്ധയായ ഞാന്‍ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു? 14. യഹോവയാല്‍ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അരുളിച്ചെയ്തു. 15. സാറാ ഭയപ്പെട്ടുഇല്ല, ഞാന്‍ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവന്‍ അരുളിച്ചെയ്തു. (ഉത്:18)
സാറ ദൈവത്തോട് വരെ കളവു പറയുന്നു. സന്തോഷ വാര്‍ത്ത അവള്‍ക്കു താങ്ങാനാവുന്നില്ല എന്നത് നേര്. പക്ഷെ ഇവിടെ ദൈവവും സാറായും പരസ്പരം കുറ്റപ്പെടുത്തുന്നു.
അദ്ദേഹത്തിന്‍റെ (ഇബ്രാഹീം നബി ( അ ) യുടെ) ഭാര്യ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിരിച്ചു. അപ്പോള്‍ അവര്‍ക്ക്‌ ഇഷാഖിനെപ്പറ്റിയും, ഇഷാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാര്‍ത്ത അറിയിച്ചു. അവര്‍ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്‍റെ ഭര്‍ത്താവ്‌ ഇതാ ഒരു വൃദ്ധന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ. അവര്‍ ( ദൂതന്‍മാര്‍ ) പറഞ്ഞു: അല്ലാഹുവിന്‍റെ കല്‍പനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളില്‍ അല്ലാഹുവിന്‍റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീര്‍ച്ചയായും അവന്‍ സ്തുത്യര്‍ഹനും മഹത്വമേറിയവനും ആകുന്നു. അങ്ങനെ ഇബ്രാഹീമില്‍ നിന്ന്‌ ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ നമ്മോട്‌ തര്‍ക്കിക്കുന്നു. തീര്‍ച്ചയായും ഇബ്രാഹീം സഹനശീലനും, ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്‌.
ഇബ്രാഹീമേ, ഇതില്‍ നിന്ന്‌ പിന്തിരിഞ്ഞേക്കുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്നു കഴിഞ്ഞു. തീര്‍ച്ചയായും അവര്‍ക്ക്‌ റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു. (ഖു:11:71-76)
സാറ വളരെ വൃദ്ധയായി കഴിഞ്ഞിരുന്നു, അതിനാല്‍ അവര്‍ക്ക് ഈ വാര്‍ത്ത ആദ്യം ഉള്‍കൊള്ളാനായില്ല, എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ച് മലക്കുകള്‍ സൂചിപ്പിച്ചപ്പോള്‍ അവര്‍ക്കൊന്നും തന്നെ പിന്നീട് പറയാനുണ്ടായില്ല.
മുസ്ലിങ്ങളും ക്രൈസ്തവരും വിയോജിക്കുന്ന ഒരു ഭാഗം ആരെയാണു ബലിയര്‍പ്പിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് എന്നതിനാലാണു.
ബൈബിള്‍ കാണുക-
1. അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാല്‍അബ്രാഹാമേ, എന്നു വിളിച്ചതിന്നുഞാന്‍ ഇതാ എന്നു അവന്‍ പറഞ്ഞു. 2. അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു. (ഉത്:22)
ബൈബിള്‍ പ്രകാരം ഏകജാതനായ പുത്രനെയാണു ദൈവം ബലി നല്‍കാന്‍ ആവശ്യപ്പെടുന്നത്. ബൈബിള്‍ പ്രകാരം തന്നെ ആദ്യപുതന്‍ യിശ്മായീല്‍ ആണു. അപ്പോള്‍ യിസ്‌ഹാക്ക് ജനിക്കുന്നതിന്നു മുമ്പാണ് ഈ ബലിയുണ്ടായതെന്ന് നമുക്ക് മനസ്സിലാക്കാം. പല കാര്യങ്ങളിലെന്ന പോലെ ഇവിടെയും ബൈബിളിലെ എഴുത്തുകാര്‍ക്ക് തെറ്റു പറ്റിയതാണ്.
അല്ലെങ്കില്‍ യിസ്ഹാക്ക് ജനിച്ചപ്പോള്‍ യിശ്മയേല്‍ മരണപ്പെട്ടു എന്നു വരണം. യിസ്‌ഹാക്കിന്റെ ജനനശേഷമാണ് ഹാഗര്‍ വീടുവിട്ട് ബൈബിള്‍ പ്രകാരമിറങ്ങുന്നത്. എന്നാല്‍ ഇസ്മാഈല് കൈകുഞ്ഞാകുമ്പോഴാണു, യിസ്‌ഹാക്കിന്റെ ജനനത്തിനു മുമ്പാണെന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. ബൈബിള്‍ പ്രകാരം തന്നെ യിശ്മായേലിനു ശേഷം പതിമൂന്ന് കൊല്ലം കഴിഞ്ഞാണു ഇസ്‌ഹാക്ക് ജനിക്കുന്നത്.
അതിനാല്‍ ബൈബിളിന്റെ ഈ പരാമര്‍ശം നിരാകരിക്കേണ്ടി വരുന്നു.
ഇബ്രാഹീമിന്റെ സ്വത്തിന്നവകാശിയാകുമെന്ന ഭയത്താലാണ് സാറ ഹാഗറിനെ പുറത്താക്കുന്നതെന്നാണു ബൈബിള്‍ പരയുന്നത്, എന്നാല്‍ ദൈവ കല്‍‌പന പ്രകാരം ഇബ്രാഹീം നബി ഹാജറിനെ മക്കയില്‍ താമസിപ്പിക്കുന്നു എന്നാണ് ഖുര്‍‌ആന്‍ പറയുന്നത്.
തന്നെ ബലിയര്‍പ്പിക്കണമെന്ന ദൈവ കല്പന പുത്രനില്‍ നിന്നും അബ്രഹാം മറച്ച് വക്കുന്നതായാണ് പറയുന്നത്
അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലില്‍ വെച്ചു; തീയും കത്തിയും താന്‍ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു. 7. അപ്പോള്‍ യിസ്ഹാക്‍ തന്റെ അപ്പനായ അബ്രാഹാമിനോടുഅപ്പാ, എന്നു പറഞ്ഞതിന്നു അവന്‍ എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാല്‍ ഹോമയാഗത്തിന്നു ആട്ടിന്‍ കുട്ടി എവിടെ എന്നു അവന്‍ ചോദിച്ചു. 8. ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിന്‍ കുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരും ഒന്നിച്ചു നടന്നു. 9. ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവര്‍ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകന്‍ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേല്‍ വിറകിന്മീതെ കിടത്തി. 10. പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു.
എന്നാല്‍ ഖുര്‍‌ആനില്‍ മകനെ വിളിച്ച് ദൈവ കല്പന അറിയിക്കുകയും തന്റെ സന്നദ്ധത മകന്‍ അബ്രഹാമിനെ അറിയിക്കുകയും ചെയ്യുന്നു. അങ്ങിനെ പിതാവിനെ പോലെ ദൈവത്തിന്നടിമ പ്പെടുന്ന കല്പനകള്‍ അനുസരിക്കുന്ന ഒരു മകനെയാണു ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നത്.
എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.
(ഖുര്‍:37:101-102)

മനുഷ്യകരവിരുതും ദൈവ വചനങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളാണിവയെല്ലാം-

Wednesday, April 28, 2010

യിശ്മായേല്‍ അഥവാ ഇസ്മാഈല്‍(അ) ന്റെ ജനനം.

ബൈബിളില്‍ അബ്രഹാമിന്റെ മക്കള്‍ യിശ്മായേലിന്റെയും യിസ്ഹാക്കിന്റെയും ചരിത്രം പറയുന്നു.
1. അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാല്‍ അവള്‍ക്കു ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.
2. സാറായി അബ്രാമിനോടുഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ എന്റെ ഗര്‍ഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കല്‍ ചെന്നാലും; പക്ഷേ അവളാല്‍ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു. 3. അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭര്‍ത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.
4. അവന്‍ ഹാഗാരിന്റെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ചു; താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.
5. അപ്പോള്‍ സാറായി അബ്രാമിനോടുഎനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാന്‍ എന്റെ ദാസിയെ നിന്റെ മാര്‍വ്വിടത്തില്‍ തന്നു; എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. 6. അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നുഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ടു ഔടിപ്പോയി.

7. പിന്നെ യഹോവയുടെ ദൂതന്‍ മരുഭൂമിയില്‍ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു. 8. സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവള്‍ഞാന്‍ എന്റെ യജമാനത്തി സാറായിയെ വിട്ടു ഔടിപ്പോകയാകുന്നു എന്നു പറഞ്ഞു.9. യഹോവയുടെ ദൂതന്‍ അവളോടുനിന്റെ യജമാനത്തിയുടെ അടുക്കല്‍ മടങ്ങിച്ചെന്നു അവള്‍ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.10. യഹോവയുടെ ദൂതന്‍ പിന്നെയും അവളോടുഞാന്‍ നിന്റെ സന്തതിയെ ഏറ്റവും വര്‍ദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.11. നീ ഗര്‍ഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേള്‍ക്കകൊണ്ടു അവന്നു യിശ്മായേല്‍ എന്നു പേര്‍ വിളിക്കേണം;12. അവന്‍ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍ ആയിരിക്കുംഅവന്റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവന്‍ തന്റെ സകല സഹോദരന്മാര്‍ക്കും എതിരെ പാര്‍ക്കും എന്നു അരുളിച്ചെയ്തു.
13. എന്നാറെ അവള്‍എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവേക്കുദൈവമേ, നീ എന്നെ കാണുന്നു എന്നു പേര്‍ വിളിച്ചു. 14. അതുകൊണ്ടു ആ കിണറ്റിന്നു ബേര്‍-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു. 15. പിന്നെ ഹാഗാര്‍ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചുഹാഗാര്‍ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേല്‍ എന്നു പേരിട്ടു.16. ഹാഗാര്‍ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു. (ഉത്: 16)

9. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിന്നു പ്രസവിച്ച മകന്‍ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു 10. ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകന്‍ എന്റെ മകന്‍ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു. 11. തന്റെ മകന്‍ നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി. 12. എന്നാല്‍ ദൈവം അബ്രാഹാമിനോടു ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേള്‍ക്ക; യിസ്ഹാക്കി ല്‍ നിന്നുള്ളവരല്ലോ നിന്റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നതു.
13. ദാസിയുടെ മകനെയും ഞാന്‍ ഒരു ജാതിയാക്കും; അവന്‍ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു. 14. അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളില്‍വെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവള്‍ പുറപ്പെട്ടുപോയി ബേര്‍-ശേബ മരുഭൂമിയില്‍ ഉഴന്നു നടന്നു. 15. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള്‍ കുട്ടിയെ ഒരു കുറുങ്കാട്ടിന്‍ തണലില്‍ ഇട്ടു. 16. അവള്‍ പോയി അതിന്നെതിരെ ഒരു അമ്പിന്‍ പാടു ദൂരത്തു ഇരുന്നുകുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു. 17. ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതന്‍ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടുഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലന്‍ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു. 18. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊള്‍ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു. 19. ദൈവം അവളുടെ കണ്ണു തുറന്നു; അവള്‍ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയില്‍ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
20. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മരുഭൂമിയില്‍ പാര്‍ത്തു, മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായി തീര്‍ന്നു. (ഉത്: 16)

മുസ്ലിം ചരിത്രത്തിലൂടെ-
തനിക്കു പ്രസവിക്കാനാവില്ലെന്നു മനസ്സിലാക്കിയ സാറ തനിക്ക് ഈജിപ്തില്‍ നിന്നും ലഭിച്ച അടിമയെ സ്വതന്ത്രയാക്കി ഇബ്രാഹീമിനു ഭാര്യായായി നല്‍കി. ഹാജറ ഇബ്രാഹീമില്‍ നിന്നു ഗര്‍ഭം ധരിച്ചു. അവര്‍ ഇസ്മാഈലിനു ജന്മം നല്‍കി. സാറയും ഹാജറും തമ്മില്‍ വീട്ടില്‍ ചെറിയ പിണക്കങ്ങളുണ്ടായി. ഒരു ദിവസം ഇബ്രാഹീം നബി ഹാജറിനോട് കുട്ടിയെയും കൂട്ടി കൂടെ വരുവാന്‍ ആവശ്യപ്പെട്ടു. അവള്‍ കൈകുഞ്ഞിനെയുമെടുത്ത് കൂടെ പുറപ്പെട്ടു. അവര്‍ മക്കയിലെത്തി. മക്കയില്‍ വിജനമായ മരുഭൂമിയില്‍ ഒരു മരത്തിനു താഴെ ഹാജറയെയും കുഞ്ഞിനെയും ഇരുത്തി. തിരിച്ചു പുറപ്പെടുന്ന ഇബ്രാഹീമിനോട് ഹാജറ ചോദിച്ചു. ഈ മരുഭൂമിയില്‍ ഞങ്ങളെ തനിച്ചാക്കി പോകുകയാണോ? ഇബ്രാഹീം മറൂപടി ഒന്നും പറഞ്ഞില്ല, മൂന്നാം തവണ ഹാജറ ചോദിച്ചു, നിങ്ങളീ ചെയ്യുന്നത് അല്ലാഹുവിന്റെ കല്പന പ്രകാരമാണോ? അതെ- ഇബ്രാഹീം നബി പറഞ്ഞു. എങ്കില്‍ അല്ലാഹു ഞങ്ങളെ കാത്തുകൊള്ളൂം. ഹാജറ പറഞ്ഞു. കാരണം ഹാജറക്ക് അറിയാമായിരുന്നു തീകുണ്ഡത്തില്‍ നിന്നും ഇബ്രാഹീമിനെ രക്ഷിക്കുകയും രാജാവില്‍ നിന്നും സാറയെ രക്ഷിക്കുകയും ചെയ്ത അല്ലാഹു തന്നെയും കൈവെടിയില്ല എന്ന്.

ഇബ്രാഹീം നബി ക‌അബയുടെ നേരെ പോയി- അന്നതൊരു ഉയര്‍ന്ന പ്രദേശം മാത്രമായിരുന്നു. ഇബ്രാഹീം നബി പ്രാര്‍ത്ഥിച്ചു.

ഞങ്ങളുടെ രക്ഷിതാവേ, എന്‍റെ സന്തതികളില്‍ നിന്ന്‌ ( ചിലരെ ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്‍റെ പവിത്രമായ ഭവനത്തിന്‍റെ ( കഅ്ബയുടെ ) അടുത്ത്‌ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ്‌ ( അങ്ങനെ ചെയ്തത്‌. ) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട്‌ ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക്‌ കായ്കനികളില്‍ നിന്ന്‌ നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന്‌ വരാം.(ഖു: 14-37)

ഹാജറിന്റെ കയ്യില്‍ ഒരു തോല്‍ സഞ്ചിയില്‍ അല്പം വെള്ളവും കുറച്ച് ഈത്തപ്പഴവുമേ ഉണ്ടായിരുന്നുള്ളൂ. കയ്യിലെ വെള്ളം തീര്‍ന്നപ്പോള്‍ ഹാജറ വ്യാകുലപ്പെട്ടു. ഹാജറ കുട്ടിയെ കിടത്തിയിരുന്നത് സഫ മര്‍‌വ എന്നീ രണ്ടു കുന്നുകള്‍ക്കിടയിലെ ഒരു താഴ്വരയിലായിരുന്നു. കുന്നുകള്‍ക്കപ്പുറം വല്ല യാത്രക്കാരോ അല്ലെങ്കില്‍ അടുത്തെവിടെയെങ്കിലും വെള്ളത്തിന്നടയാളമോ കാണുമോ എന്നറിയാന്‍ അവര്‍ ഏഴു പ്രാവശ്യം ഓടിനോക്കി. ഒരു സാധ്യതയുമില്ല എന്നു മനസ്സിലായതിനാല്‍ തളര്‍ന്നു നിലത്തിരുന്നു. അപ്പോള്‍ ശാന്തമാകുക എന്ന ഒരു ശബ്ദം കേട്ടു. ഹാജറ ചോദിച്ചു നിങ്ങളാരാണു. നിങ്ങള്‍ക്കെന്നെ സഹായിക്കാനാകുമോ? അപ്പോള്‍ ഒരു മാലാഖ പ്രത്യക്ഷപ്പെടുകയും അവിടെ ഒരു ജലാശയം രൂപപ്പെടുന്നത് കാണുകയും ചെയ്തു. അതൊഴുകുകയായിരുന്നു. അവര്‍ അതിനെ തടഞ്ഞു നിറുത്തി അതൊരു ജലാശയമായി രൂപപ്പെടുത്തി. അതാണിന്നും സം‌സം എന്ന ജലാശയം.
മാലാഖ ഹാജറയോട് പറഞ്ഞു. ഭയപ്പെടാതിരിക്കുക,ഇവിടെ അല്ലാഹുവിന്റെ ഭവനമുണ്ട്. ഈ കുഞ്ഞും അവന്റെ പിതാവും കൂടി ആ ഭവനം നിര്‍മിക്കും.

ജുര്‍ഹും ഗോത്രത്തിലെ ഒരു യാത്രാസംഘം ആ വഴി യാത്ര പോകുകയായിരുന്നു. അവര്‍ കിളികള്‍ പറക്കുന്നത് കണ്ടു. ആ ഭാഗത്ത് ഒരു ജല സാന്നിദ്ധ്യമില്ല എന്നതവര്‍ക്കറിയാമായിരുന്നു. അതിനാല്‍ അവര്‍ രണ്ടു പേരെ അവിടെക്ക് വിട്ടു. അവര്‍ സംഘത്തെ വിവരമറിയിച്ചു. മരുഭൂമിയിലെ കിട്ടാകനിയാണു ജലം , അതിനാല്‍ അവര്‍ ഹാജറിനോട് അവിടെ താമസിക്കാന്‍ സമ്മതം ചോദിച്ചു. വെള്ളത്തിന്റെ അവകാശം തനിക്കാണെന്ന സമ്മതത്തില്‍ അവര്‍ അതംഗീകരിച്ചു.

ഇസ്‌മാഈലിനു ബാല്യം പിന്നിട്ടപ്പോള്‍ ഇബ്രാഹീം ഒരു സ്വപ്നം കണ്ടു, അതില്‍ തന്റെ ഏക മകനെ ദൈവത്തിനായി ബലി നല്‍കണമെന്ന നിര്‍ദ്ദേശമായിരുന്നു. പ്രവാചകര്‍ക്ക് ദിവ്യ സന്ദേശം നല്‍കുന്ന ഒരു മാര്‍ഗ്ഗമാണു സ്വപ്നം. അതിനാല്‍ അദ്ദേഹം തന്റെ മകന്റെയരികില്‍ വന്നു സ്വപ്നത്തെ കുറിച്ച വിവരമറിയിച്ചു.

എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക്‌ ( പുത്രനായി ) പ്രദാനം ചെയ്യേണമേ.
അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു.
എന്നിട്ട്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട്‌ നോക്കൂ: നീ എന്താണ്‌ അഭിപ്രായപ്പെടുന്നത്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.
(ഖുര്‍:37:100-102)

ബൈബിള്‍ ഇശ്മയേലിനെ വിശേഷിപ്പിക്കുന്നത് അവന്നു യിശ്മായേല്‍ എന്നു പേര്‍ വിളിക്കേണം; അവന്‍ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍ ആയിരിക്കുംഅവന്റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവന്‍ തന്റെ സകല സഹോദരന്മാര്‍ക്കും എതിരെ പാര്‍ക്കും എന്നു അരുളിച്ചെയ്തു. എന്നാണെങ്കില്‍ ഖുര്‍‌ആന്‍ വിശേഷിപ്പിക്കുന്നത് സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത അറിയിച്ചു.എന്നാണ്.

ഇസ്മാഈല്‍ തന്റെ ഏറ്റവും വലിയ സഹനശീലം കാണിക്കുന്നത് തന്റെ പിതാവില്‍ നിന്നും തന്നെ ബലി നല്‍കാന്‍ ദൈവത്തിന്റെ കല്പനയുണ്ട് എന്ന അറിയിക്കുമ്പോളാണ്. ഇസ്മാഈല്‍ പിതാവിനോട് പ്രതികരിച്ചു.

എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്‌.

ഇബ്രാഹീം നബി ഇസ്മാഈലിനെ ബലി നല്‍കാന്‍ പുറപ്പെട്ടു. ബലിക്കു മുമ്പായി മാലാഖ പ്രത്യക്ഷപ്പെടുകയും ഇബ്രാഹീമിനെയും ഇസ്മായിലിനേയും അനുഗ്രഹിക്കുകയും മകനു പക്രം ഒരു ആടിനെ ബലി നല്‍കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അങ്ങനെ അവര്‍ ഇരുവരും ( കല്‍പനക്ക്‌ ) കീഴ്പെടുകയും, അവനെ നെറ്റി ( ചെന്നി ) മേല്‍ ചെരിച്ചു കിടത്തുകയും ചെയ്ത സന്ദര്‍ഭം!നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം,
തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌. തീര്‍ച്ചയായും ഇത്‌ സ്പഷ്ടമായ പരീക്ഷണം തന്നെയാണ്‌.അവന്ന്‌ പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.

ഇസ്മാഈലിനു പകരം ഒരു ബലിമൃഗത്തെ നല്‍കി തന്റെ ത്യാഗസന്നതക്ക് പകരമായി
പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ ( ഇബ്രാഹീമിന്‍റെ ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു.
ഇബ്രാഹീമിന്‌ സമാധാനം!
അപ്രകാരമാണ്‌ നാം സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.
തീര്‍ച്ചയയും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.(ഖുര്‍:37:103-111)

ദൈവ കല്പന പ്രകാരം ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയും ചേര്‍ന്ന് മക്കയില്‍ ക‌അബ നിര്‍മിച്ചു. ശേഷം ഖുര്‍ആന്‍ വിശദീകരിക്കുന്നു.

ഇബ്രാഹീമിനെ അദ്ദേഹത്തിന്‍റെരക്ഷിതാവ്‌ ചില കല്‍പനകള്‍കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്ത കാര്യവും ( നിങ്ങള്‍ അനുസ്മരിക്കുക. ) അല്ലാഹു ( അപ്പോള്‍ ) അദ്ദേഹത്തോട്‌ പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക്‌ നേതാവാക്കുകയാണ്‌. ഇബ്രാഹീം പറഞ്ഞു: എന്‍റെ സന്തതികളില്‍പ്പെട്ടവരെയും ( നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: ( ശരി; പക്ഷെ ) എന്‍റെഈ നിശ്ചയം അതിക്രമകാരികള്‍ക്ക്‌ ബാധകമായിരിക്കുകയില്ല
ആ ഭവനത്തെ ( കഅ്ബയെ ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും ( ഓര്‍ക്കുക. ) ഇബ്രാഹീം നിന്ന്‌ പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര ( പ്രാര്‍ത്ഥന ) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്‌, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ്‌ ( ഭജന ) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന ( പ്രാര്‍ത്ഥിക്കുന്ന ) വര്‍ക്കും വേണ്ടി എന്‍റെഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു.
എന്‍റെരക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന്‌ ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും ( ഓര്‍ക്കുക ) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും ( ഞാന്‍ ആഹാരം നല്‍കുന്നതാണ്‌. ) പക്ഷെ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ്‌ അവന്ന്‌ ഞാന്‍ നല്‍കുക. പിന്നീട്‌ നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്‌. ( അവന്ന്‌ ) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്‍റെ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും ( അനുസ്മരിക്കുക. ) ( അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക്‌ കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന്‌ നിനക്ക്‌ കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക്‌ കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു(ഖുര്‍:2:124-128)

ഇബ്രാഹീം നബിയുടെ പ്രാര്‍ത്ഥന അല്ലാഹു കേള്‍ക്കുകയും മുഹമ്മദ് നബിയിലൂടെ അല്ലാഹുവിനെ കീഴ്വണങ്ങുന്ന ഒരു ജനതയെ ഉണ്ടാക്കുകയും ചെയ്തു.

Tuesday, April 27, 2010

ഹാഗര്‍ അഥവാ ഹാജറ


അബ്രഹാമിന്റെ തുടര്‍ന്നുള്ള യാത്രയും വഴിയില്‍ അവര്‍ ഈജിപ്തില്‍ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും ഖുര്‍‌ആനും ബൈബിളും വിശദീകരിക്കുന്നു.

ബൈബിളിലെ വിശദീകരണം
1. യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍നീ നിന്റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. 2. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. 3. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
4. യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്‍നിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു. 5. അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി. 6. അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോന്‍ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യന്‍ ദേശത്തു പാര്‍ത്തിരുന്നു.
7. യഹോവ അബ്രാമിന്നു പ്രത്യക്ഷനായിനിന്റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു. 8. അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവേക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു. 9. അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു. 10. ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നുപാര്‍പ്പാന്‍ അവിടേക്കു പോയി.
11. മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതുഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു. 12. മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. 13. നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും. 14. അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു.
15. ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയില്‍ പോകേണ്ടിവന്നു. 16. അവളുടെ നിമിത്തം അവന്‍ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു. 17. അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. 18. അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചുനീ എന്നോടു ഈ ചെയ്തതു എന്തു? അവള്‍ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? 19. അവള്‍ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ടു എടുപ്പാന്‍ സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു. 20. ഫറവോന്‍ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു. (ഉത്പത്തി:12)

വഴിയില്‍ മിസ്രയീമില്‍ എന്ന പ്രദേശം മിസ്റ് എന്ന ഈജിപ്ത് ആണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
ഇസ്ലാമിക ചരിത്രവുമായും പല ഭാഗങ്ങളും ശരി വക്കുന്നു. പക്ഷെ പ്രവാചക വചനങ്ങളില്‍ നിന്നും ഇബ്രാഹീം നബി പോകുന്ന ഈ സ്ഥലം ശാം അഥവാ സിറിയ ആണ്. സ്വാഭാവികമായും നമ്രോദിന്റെ രാജഭരണത്തിനു കീഴില്‍ ഇബ്രാഹീം നബിക്ക് പ്രയാസങ്ങളുണ്ടാകുമെന്നും അതിനാല്‍ പാലായനം ചെയ്യാന്‍ കല്പന കിട്ടി എന്നുമാണു നമുക്ക് കരുതാവുന്നത്. മിക്കവാറും എല്ലാ പ്രവാചകരും ഈ പാലായനത്തിനു വിധേയരാണ് എന്നതാണു ചരിത്രം പഠിപ്പിക്കുന്നത്.
ഇബ്രാഹീം നബിയുടെ കൂടെ തന്റെ ഭാര്യയും ലൂത്തും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അപ്പോള്‍ ലൂത്ത് അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ സ്വദേശം വെടിഞ്ഞ്‌ എന്‍റെ രക്ഷിതാവിങ്കലേക്ക്‌ പോകുകയാണ്‌. തീര്‍ച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും.(ഖു:29:26-27)
ലോകര്‍ക്ക്‌ വേണ്ടി നാം അനുഗൃഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക്‌ അദ്ദേഹത്തേയും ലൂത്വിനേയും നാം രക്ഷപ്പെടുത്തിക്കൊണ്ട്‌ പോകുകയും ചെയ്തു.(ഖു:21:71)

ശ്യാമിലേക്ക് അവര്‍ക്കു പോകേണ്ടി വരുന്നത് മിസ്റ് വഴിയാണെന്നു പറഞ്ഞിരുന്നുവല്ലോ. അന്ന് അവിടെ ഭരിച്ചിരുന്ന രാജാവ് സുന്ദരിയായ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും തന്റെ നാട്ടില്‍ എത്തിയ വിവരമറിഞ്ഞു. അയാള്‍ ഇബ്രാഹീം നബിയെ വിളിപ്പിച്ചു കൂടെയുള്ളത് ആരെന്നു ചോദിച്ചു, ഭയപ്പെട്ട ഇബ്രാഹീം അത് തന്റെ സഹോദരിയാണെന്നു പറഞ്ഞു, വീട്ടില്‍ തിരിച്ചെത്തിയ ഇബ്രാഹീം തന്റെ ഭാര്യയോട് വിവരങ്ങള്‍ പറഞ്ഞു. അപ്പോഴേക്കും രാജാവിന്റെ കിങ്കരന്മര്‍ അവിടെ എത്തിയിരുന്നു. അവര്‍ സാറയെ കൊണ്ടു പോയി.

സാറ അംഗശുദ്ധി വരുത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. രാജാവ് സാറായെ സ്പര്‍ശിക്കുവാന്‍ തുനിഞ്ഞതും ഒരു വലിയ കയര്‍ വന്നു തന്നെ ബന്ധിക്കുന്നതായി അനുഭവപ്പെട്ടു. ഭയപ്പെട്ട രാജാവ് തന്നെ രക്ഷിക്കണമെന്ന് സാറായോട് അഭ്യര്‍ത്ഥിച്ചു. ഇത് മൂന്നു തവണ ആവര്‍ത്തിച്ചു. രാജാവ് തന്റെ കിങ്കരന്മാരെ വിളിച്ചു ചോദിച്ചു, നിങ്ങള്‍ എനിക്കു വേണ്ടി കൊണ്ടു വന്നത് ഒരു സ്ത്രീയോ അതോ പിശാചോ? സാറ വളരെ വിശുദ്ധയാണെന്നു കണ്ട രാജാവ് അവര്‍ക്ക് തന്റെ കയ്യിലുള്ള ഏറ്റവും നല്ല ഒരടിമസ്ത്രീയെയും ധാരാളം സമ്പത്തും സമ്മാനമായി നല്‍കി. സാറ തിരിച്ച് ചെല്ലുമ്പോള്‍ പ്രാര്‍ത്ഥനാനിരതനായ ഇബ്രാഹീം (അ)നെയാണു കാണുന്നത്. അവര്‍ അദ്ദേഹത്തോട് പറഞ്ഞു. അല്ലാഹു നിഷേധികളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തുന്നു.
ഖസസുല്‍ അമ്പിയയില്‍ കാണുന്നത് ഈ അടിമ സ്ത്രീ മൊറോക്കോ കീഴടക്കിയപ്പോള്‍ അവിടുത്തെ രാജാവിന്റെ മകളെ പിടിച്ചു കൊണ്ടു വന്നതാണെന്നും അവര്‍ക്ക് അവിടുത്തെ അടിമകളെ നിയന്ത്രിക്കുന്ന ജോലി ആയിരുന്നുവെന്നുമാകുന്നു.
ഇബ്രാഹീം നബിയും സാറയും ശ്യാമിലേക്കും ലൂത്ത് നബി സോദമിലേക്കും (ജോര്‍ദാന്‍) യാത്ര തിരിച്ചു.
സാറാക്ക് കിട്ടിയ ഹാജറെന്ന അടിമ പെണ്‍കൊടി പിന്നീട് ഒരു വലിയ ചരിത്രത്തിന്റെ തുടക്കകാരിയായി.

1. ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമില്‍നിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു.
6. അവര്‍ ഒന്നിച്ചുപാര്‍പ്പാന്‍ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്‍ക്കും ഒന്നിച്ചുപാര്‍പ്പാന്‍ കഴിഞ്ഞില്ല. 7. അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കമുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.
8. അതു കൊണ്ടു അബ്രാം ലോത്തിനോടുഎനിക്കും നിനക്കും എന്റെ ഇടയന്മാര്‍ക്കും നിന്റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. 9. ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
10. അപ്പോള്‍ ലോത്ത് നോക്കി, യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു. 11. ലോത്ത് യോര്‍ദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര്‍ തമ്മില്‍ പരിഞ്ഞു.
12. അബ്രാം കനാന്‍ ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളില്‍ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു. 13. സൊദോം നിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
14. ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതുതലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. 15. നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും. 16. ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കുംഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കില്‍ നിന്റെ സന്തതിയെയും എണ്ണാം. 17. നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന്‍ അതു നിനക്കു തരും. 18. അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു. (ഉത്പത്തി:13)

ബൈബിള്‍ പ്രകാരം തങ്ങളുടെ ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണു അബ്രഹാമിനെയും ലൂത്തിനെയും അകറ്റുന്നത്. എന്നാല്‍ ഖുര്‍‌ആനാകട്ടെ ലൂത്തിന്റെ പ്രവാചക ദൗത്യം എന്ന നിലയിലാണ് അവരെ വേര്‍പ്പിരിക്കുന്നത്.

Monday, April 26, 2010

വിഗ്രഹങ്ങളും നമ്രൂദും-


വിഗ്രഹങ്ങളുടെയും പ്രകൃതി ശക്തികളുടെയും നിസ്സാരത ചൂണ്ടിക്കാണിച്ച ഇബ്രാഹീം നബി അവ പ്രായോഗികമായും അവര്‍ക്കു കാണിച്ചു കൊടുത്തു. ആ നാട്ടില്‍ ഒരു ഉത്സവമുണ്ടായിരുന്നു. തനിക്കു സുഖമില്ലെന്നും അതിനാല്‍ അവിടേക്ക് വരുന്നില്ലെന്നും യുവാവായ ഇബ്രാഹീം(അ) പറഞ്ഞു.
തന്‍റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ്‌ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ? അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌?
എന്നിട്ട്‌ അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ ഒരു നോട്ടം നോക്കി.
തുടര്‍ന്ന്‌ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും എനിക്ക്‌ അസുഖമാകുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തെ വിട്ട്‌ പിന്തിരിഞ്ഞു പോയി.എന്നിട്ട്‌ അദ്ദേഹം അവരുടെ ദൈവങ്ങളുടെ നേര്‍ക്ക്‌ തിരിഞ്ഞിട്ടു പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ? നിങ്ങള്‍ക്കെന്തുപറ്റി? നിങ്ങള്‍ മിണ്ടുന്നില്ലല്ലോ? തുടര്‍ന്ന്‌ അദ്ദേഹം അവയുടെ നേരെ തിരിഞ്ഞു വലതുകൈ കൊണ്ട്‌ ഊക്കോടെ അവയെ വെട്ടിക്കളഞ്ഞു.(ഖു:37: 85-93)
നിങ്ങള്‍ തിന്നുന്നില്ലേ? എന്ന ചോദ്യം വരുന്നത് അദ്ദേഹം അവിടെ ചെന്നപ്പോള്‍ കണ്ടത് വിഗ്രഹങ്ങള്‍ക്കടുത്തെല്ലാം നിറയെ അവര്‍‌ക്കായി അര്‍പ്പിച്ച ഭക്ഷണ സാധനങ്ങളായിരുന്നു, അതിനെ നോക്കിയാണ് അവരോടായി നിങ്ങള്‍ തിന്നുന്നില്ലേ എന്നു ചോദിക്കുന്നത്.
ഖു‌ര്‍‌ആനില്‍ മറ്റൊരു ഭാഗത്ത് ഇങ്ങിനെ കാണാം-
തന്‍റെ പിതാവിനോടും തന്‍റെ ജനങ്ങളോടും അദ്ദേഹം ഇപ്രകാരം ചോദിച്ച സന്ദര്‍ഭം ( ശ്രദ്ധേയമത്രെ: ) നിങ്ങള്‍ പൂജിച്ചുകൊണേ്ടയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു? അവര്‍ പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച്‌ വരുന്നതായിട്ടാണ്‌ ഞങ്ങള്‍ കണ്ടത്‌. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു.
അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത്‌ സത്യവും കൊണ്ട്‌ വന്നിരിക്കുകയാണോ? അതല്ല, നീ കളിപറയുന്നവരുടെ കൂട്ടത്തിലാണോ?
അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന്‌ സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അല്ലാഹുവെ തന്നെയാണ, തീര്‍ച്ചയായും നിങ്ങള്‍ പിന്നിട്ട്‌ പോയതിന്‌ ശേഷം ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുന്നതാണ്‌.
അങ്ങനെ അദ്ദേഹം അവരെ ( ദൈവങ്ങളെ ) തുണ്ടം തുണ്ടമാക്കിക്കളഞ്ഞു. അവരില്‍ ഒരാളെ ഒഴികെ. അവര്‍ക്ക്‌ ( വിവരമറിയാനായി ) അയാളുടെ അടുത്തേക്ക്‌ തിരിച്ചുചെല്ലാമല്ലോ?
അവര്‍ പറഞ്ഞു: നമ്മുടെ ദൈവങ്ങളെക്കൊണ്ട്‌ ഇത്‌ ചെയ്തവന്‍ ആരാണ്‌? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്‌. ചിലര്‍ പറഞ്ഞു: ഇബ്രാഹീം എന്ന്‌ വിളിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്‍ ആ ദൈവങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നത്‌ ഞങ്ങള്‍ കേട്ടിണ്ട്‌. അവര്‍ പറഞ്ഞു: എന്നാല്‍ നിങ്ങള്‍ അവനെ ജനങ്ങളുടെ കണ്‍മുമ്പില്‍ കൊണ്ട്‌ വരൂ. അവര്‍ സാക്ഷ്യം വഹിച്ചേക്കാം.
അവര്‍ ചോദിച്ചു: ഇബ്രാഹീമേ, നീയാണോ ഞങ്ങളുടെ ദൈവങ്ങളെക്കൊണ്ട്‌ ഇതു ചെയ്തത്‌? അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ്‌ അത്‌ ചെയ്തത്‌. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട്‌ ചോദിച്ച്‌ നോക്കൂ! അപ്പോള്‍ അവര്‍ സ്വമനസ്സകളിലേക്ക്‌ തന്നെ മടങ്ങി. എന്നിട്ടവര്‍ ( അന്യോന്യം ) പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ്‌ അക്രമകാരികള്‍. പിന്നെ അവരുടെ വിചാരം തലകുത്തനെ മറിഞ്ഞു. ( അവര്‍ പറഞ്ഞു: ) ഇവര്‍ സംസാരിക്കുകയില്ലെന്ന്‌ നിനക്കറിയാമല്ലോ. അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക്‌ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (ഖു:21:52-67)

അവര്‍ വന്നപ്പോള്‍ കാണുന്നത് വലിയ വിഗ്രഹത്തിന്റ് കഴുത്തില്‍ ഒരു മഴുവും മറ്റെല്ലാ വിഗ്രഹങ്ങള്‍ തകര്‍ന്നും കിടക്കുന്നതാണു, അവര്‍ തങ്ങളുടെ ദൈവങ്ങളുടെ അവസ്ഥ കണ്ട് കോപാലുകരായി, അവര്‍ ഇബ്രാഹീമിനെ വിചാരണ ചെയ്തു. ഇബ്രാഹീം അവരോട് പറഞ്ഞു. നിങ്ങള്‍ ആ വലിയ വിഗ്രഹത്തോട് ചോദിച്ചു നോക്കുക, അവര്‍ക്ക് മറുപടിയില്ലായിരുന്നു. അതിനാല്‍ തങ്ങളുടെ ദൈവങ്ങളെ തകര്‍ത്ത ഇബ്രാഹീം(അ)നെതിരെ നടപടികള്‍ക്കൊരുങ്ങി. ഇബ്രാമിനെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി-
അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ ( വല്ലതും ) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച്‌ കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.(ഖു:21:68)
ഇബ്രാഹീം(അ) ചുട്ടെരിക്കാന്‍ അവര്‍ ഒരു വലിയ തീകുണ്ഡമൊരുക്കി. നാട്ടിലെ എല്ലാ സ്ത്രീകളും അതിലേക്കുള്ള വിറകുകള്‍ ശേഖരിച്ചു. ഇബ്രാഹീം(അ)ഒരു ചങ്ങലയില്‍ ബന്ധിച്ചവനായി കൊണ്ടു വന്നു, അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. എന്നിട്ട് പ്രഖ്യാപിച്ചു. എനിക്ക് സം‌രക്ഷകനായി അല്ലാഹു മതി. അഗ്നി ആകാശത്തോളമുയര്‍ന്നു, അവര്‍ അതിലേക്ക് അദ്ദേഹത്തെ എടുത്തെറിഞ്ഞു.
എല്ലാ പ്രവാചകര്‍‌ക്കും അസന്നിഗ്ദ ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ സഹായം വ്ന്നെത്തുക തന്നെ ചെയ്യും, അല്ലാഹുവിന്റെ കൃപ ഇബ്രാഹീം(അ)ലുമുണ്ടായി. അല്ലാഹു കല്പിച്ചു.
നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന്‌ തണുപ്പും സമാധാനവുമായിരിക്കുക. (ഖു:21:69)
ജനങ്ങള്‍ നോക്കി നില്‍ക്കെ ഇബ്രാഹീം(അ) ആ വലിയ അഗ്നികുണ്ഡം കത്തിയമരുന്നത് വരെ അതില്‍ സുഖകരമായ അന്തരീക്ഷത്തില്‍ അവിടെ നിന്നു.
അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ്‌ നാം ചെയ്തത്‌.(ഖു:21:70)
ഈ വലിയ ദൃഷ്ടാന്തം കണ്ടിട്ടും അവര്‍ അല്ലാഹുവിനെ അനുസരിക്കുവാന്‍ കൂട്ടാക്കിയില്ല. ഈ വിവരങ്ങള്‍ നമ്രോദ് അറിഞ്ഞു. ഇബ്രാഹീം നബിയുടെ ജന്മ സ്ഥലമായ ബാബിലോണിയയിലെ രാജാവായിരുന്നു നമ്രോദ് എന്നത് സൂചിപ്പിച്ചിരുന്നുവല്ലോ അദ്ദേഹം ഇബ്രാഹീമിനെ വിളിപ്പിച്ചു. നമ്രോദാകട്ടെ സ്വയം ദൈവമാണെന്നു പറഞ്ഞിരുന്നതായാണു ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നത്. അവര്‍ തമ്മിലുള്ള ചില സംഭാഷണങ്ങള്‍ ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നു.
ഇബ്രാഹീമിനോട്‌ അദ്ദേഹത്തിന്‍റെനാഥന്‍റെകാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ ? അല്ലാഹു അവന്ന്‌ ആധിപത്യം നല്‍കിയതിനാലാണ്‌ ( അവനതിന്‌ മുതിര്‍ന്നത്‌. ) എന്‍റെനാഥന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന്‌ ഇബ്രാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന്‍ പറഞ്ഞത്‌. ഇബ്രാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന്‌ കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ്‌ നിന്ന്‌ കൊണ്ടു വരിക. അപ്പോള്‍ ആ സത്യനിഷേധിക്ക്‌ ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.(ഖു:2:258)

താനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുമെന്ന് കാണിക്കുവാന്‍ നമ്രൂദ് ചെയ്തത് രണ്ടാളെ കൊണ്ട് വരാന്‍ കല്പ്പിക്കുകയും അതിലെ ഒരാളെ കൊല്ലുകയും മറ്റെയാളെ വിട്ടയക്കുകയും ചെയ്തു. എന്നിട്ട് മരണവും ജീവിതവും താന്‍ നല്‍കി എന്നു തെളിയിച്ചു. അപ്പോഴാണു അല്ലാഹു സൂര്യനെ കിഴക്കു നിന്ന്‌ കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ്‌ നിന്ന്‌ കൊണ്ടു വരിക എന്ന് ഇബ്രാഹീം നബി ആവശ്യപ്പെട്ടത്.
ഈ സംഭവത്തിനു ശേഷം ഇബ്രാഹീം നബി ബാബിലോണില്‍ നിന്നു ശ്യാമിലേക്ക് (സിറിയ) പാലായനം ചെയ്യാനുള്ള അല്ലാഹുവിന്റെ കല്പന കിട്ടി. ഈ സംഭവങ്ങള്‍ ഒന്നും തന്നെ ബൈബിളിലില്ലെന്ന് മാത്രമല്ല, അബ്രഹാം തന്റെ പിതാവുമൊന്നിച്ച് യാത്രചെയ്തു എന്നും ആ വഴിയില്‍ വച്ച് പിതാവ് മരണപ്പെട്ടു എന്നുമാണു ബൈബിളില്‍ കാണുന്നത്.
31. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന്‍ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.32. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്‍വെച്ചു മരിച്ചു. (ഉത്:11)

യാത്രയിലെ ചില സംഭവങ്ങള്‍ ബൈബിളും ഖുര്‍‌ആനും പറയുന്നുണ്ട്, അതാകട്ടെ അടുത്ത പോസ്റ്റില്‍ -


Sunday, April 25, 2010

ഖുര്‍‌ആനിലെ ഇബ്രാഹീം- തുടക്കം


ഖുര്‍‌ആനിലും പ്രാവാചക വചനങ്ങളിലും ഇബ്രാഹീം(അ)ന്റെ ചരിത്രം വളരെ വിശദമായി നല്‍കിയിട്ടുണ്ട്. ഒരു താരതമ്യ പഠനം നടത്തുന്നവര്‍ക്കു വേണ്ടി ഖുര്‍‌ആനിലേയും ബൈബിളിളെയും ചരിത്രങ്ങള്‍ കുറിക്കുന്നു. കഴിഞ്ഞ പോസ്റ്റില്‍ അബ്രഹാമിന്റെ പാലായനം വരെയായിരുന്നുവല്ലോ സൂചിപ്പിച്ചത്, ആ ഭാഗങ്ങള്‍ ഖുര്‍‌ആനിലൂടെ എങ്ങിനെ വായിക്കുന്നു എന്നു നോക്കാം.

ബാബിലോണിയയിലെ ഇബ്രാഹീം നബിയുടെ ജീവിതം ആരംഭിക്കുന്നത്, മുഴുവന്‍ വിഗ്രഹ പൂജകരായ ഒരു സമൂഹത്തിലാണു. ആദ്ദേഹത്തിന്റെ പിതാവിന്റെ തൊഴില്‍ തന്നെ വിഗ്രഹങ്ങള്‍ വില്‍ക്കുകയായിരുന്നുവെന്നും അതല്ല അദ്ദേഹം ഒരു ക്ഷേത്രത്തിലെ പൂജാരി ആയിരുന്നുവെന്നും അഭിപ്രായപ്പെട്ടവരുണ്ട്, അങ്ങിനെ ആയിരുന്നാലും അദ്ദേഹം ഒരു ബിബാരാധകനായിരുന്നു എന്നതില്‍ അഭിപ്രായ വ്യത്യാസമില്ല.

ബാബിലോണിയ അന്നു ഭരിച്ചിരുന്നത് നമ്രോദ് രാജകുടുമ്പമായിരുന്നു. സ്വയം ദിവ്യത്വം അവകാശപ്പെട്ടിരുന്ന ആളായിട്ടാണു ഖുര്‍‌ആന്‍ നിമ്രോദിനെ പരിചയപ്പെടുത്തുന്നത്. ബഹുദൈവ വിശ്വാസ സമൂഹം എല്ലാ കാലത്തും ആരാധ്യരാക്കുന്നത് ഒന്നുകില്‍ വ്യക്തികളെ അല്ലെങ്കില്‍ പ്രാപഞ്ചിക ശക്തികളെയോ ആയിരിക്കും. ചിലപ്പോള്‍ വ്യക്തികളെ പ്രാപഞ്ചിക ശക്തികളുമായി കൂട്ടിയോചിപ്പിച്ചു മറ്റൊരു കഥ മെനയുകയും ചെയ്യും. ഇത് എല്ലാ കാലങ്ങളിലെയും സംസ്കാരങ്ങളിലെയും ബഹുദൈവാരാധനാ രീതികള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയാവുന്നതാണു.

പ്രവാചകത്വം ലഭിച്ച ഇബ്രാഹീം(അ) തന്റെ പ്രബോധന ദൗത്യം തുടങ്ങുന്നത് തന്റെ പിതാവില്‍ നിന്ന്നായിരുന്നു. അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞു-

വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
അദ്ദേഹം തന്‍റെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭം , എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക്‌ യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന്‌ ആരാധിക്കുന്നു.? എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക്‌ വന്നുകിട്ടിയിട്ടില്ലാത്ത അറിവ്‌ എനിക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക്‌ ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്‍റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണമില്ലാത്തവനാകുന്നു.
എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്‌. (ഖു:19-41-45)

ഇബ്രാഹീം തന്‍റെ പിതാവായ ആസറിനോട്‌ പറഞ്ഞ സന്ദര്‍ഭം( ഓര്‍ക്കുക. ) ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്‌? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന്‌ ഞാന്‍ കാണുന്നു. (ഖു:6:74)

ഇബ്രാഹീം നബിയുടെ വിളിക്ക് പിതാവിന്റെ പ്രതികരണം ആശാവഹമായിരുന്നില്ല. ഒരാള്‍ക്ക് ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും മാന്യമായ രീതിയിലായിരുന്നു അദ്ദേഹം തന്റെ ദൗത്യം നിര്‍വച്ചത്. എന്നിട്ടും അത് പിതാവിനെ കോപാകുലനാക്കുകയാണു ചെയ്തത്.

അയാള്‍ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ എന്‍റെ ദൈവങ്ങളെ വേണ്ടെന്ന്‌ വെക്കുകയാണോ? നീ ( ഇതില്‍ നിന്ന്‌ ) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക്‌ നീ എന്നില്‍ നിന്ന്‌ വിട്ടുമാറിക്കൊള്ളണം.
അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: താങ്കള്‍ക്ക്‌ രക്ഷയുണ്ടാകട്ടെ. താങ്കള്‍ക്ക്‌ വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട്‌ പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട്‌ ദയയുള്ളവനാകുന്നു. (ഖു:19-46-47)

ഇബ്രാഹീം(അ) പക്ഷെ തന്റെ പിതാവിനു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണു ചെയ്തത്. എന്നാല്‍ തന്റെ മാര്‍ഗ്ഗത്തെ ഒരിക്കലും പിതാവ് അംഗീകരിക്കില്ലെന്നു മനസ്സിലായപ്പോള്‍ കയ്യൊഴിഞ്ഞതായും ഖുര്‍‌ആന്‍ വ്യക്തമാക്കുന്നു.

ഇബ്രാഹീം അദ്ദേഹത്തിന്‍റെ പിതാവിന്‌ വേണ്ടി പാപമോചനം തേടിയത്‌ അദ്ദേഹം പിതാവിനോട്‌ അങ്ങനെ വാഗ്ദാനം ചെയ്തത്‌ കൊണ്ട്‌ മാത്രമായിരുന്നു. എന്നാല്‍ അയാള്‍ ( പിതാവ്‌ ) അല്ലാഹുവിന്‍റെ ശത്രുവാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ ( പിതാവിനെ ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു. (ഖു:9-114)

ഇബ്രാഹീം(അ) ന്റെ ജനത പലതിനെയും ദൈവങ്ങളായി കരുതിയിരുന്നതായാണു ഖുര്‍‌ആനിലൂടെ നമുക്ക് മനസ്സിലാകുന്നത്. പ്രാപഞ്ചിക പ്രതിഭാസങ്ങളെ ദൈവങ്ങളാക്കുന്നതിലെ അര്‍ത്ഥശൂന്യത അദ്ദേഹം ജനങ്ങള്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നുണ്ട്.

അപ്രകാരം ഇബ്രാഹീമിന്‌ നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്‌.

അങ്ങനെ രാത്രി അദ്ദേഹത്തെ ( ഇരുട്ട്കൊണ്ട്‌ ) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അത്‌ അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച്‌ പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! ഇതാണ്‌ ഏറ്റവും വലുത്‌!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ ( ദൈവത്തോട്‌ ) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട്‌ എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക്‌ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല. (ഖു:6:75-79)

ബാബിലോണിയക്കാര്‍ സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയുമെല്ലാം ആരാധിച്ചിരുന്നതായി തെളിവുകളുണ്ട്. പല ഖനനങ്ങളും ഈ വസ്തുതയെ അംഗീകരിക്കുന്നു. ഇബ്രാഹീം നബിയുടെ കാലം ഏത് എന്നത് നമുക്ക് വ്യക്തമാക്കാന്‍ കഴിയാത്തതിനാല്‍ ഇന്ന ദൈവങ്ങള്‍ എന്ന് നമുക്കുറപ്പിച്ചു പറയാന്‍ കഴിയില്ല. മാത്രമല്ല - ഈ പേരുകളെല്ലാം പലപ്പോഴും നിഗമനങ്ങള്‍ കൂടിയാണു.

ഇബ്രാഹീം (അ) ജനങ്ങളോട് അവര്‍ ആരാധിക്കുന്ന വസ്തുക്കളുടെ പരിതിയും പരിമതിയും വിവരിച്ചു കൊടുത്തു, സ്വാഭാവികമായും അവര്‍ അദ്ദേഹവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഖുര്‍‌ആന്‍ വിവരിക്കുന്നു. രാത്രി കാണുന്നവയെ പകല്‍ കാണില്ല, പകലുള്ളവ രാത്രിയിലുമില്ല. എല്ലാ സമയവും കാണുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ കഴിവുള്ള സര്‍‌വ്വ ശക്തനായ ദൈവത്തെ മാത്രം ആരാധിക്കാന്‍ ഇബ്രാഹീം (അ) അവരെ ഉപദേശിച്ചു. എന്നാല്‍ അവരുടെ നിലപാടാകട്ടെ,

അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട്‌ തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്‌. നിങ്ങള്‍ അവനോട്‌ പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ്‌ ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ ( സംഭവിക്കുകയില്ല. ) എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ്‌ ആലോചിച്ച്‌ നോക്കാത്തത്‌?
നിങ്ങള്‍ അല്ലാഹുവിനോട്‌ പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക്‌ യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട്‌ പങ്ക്‌ ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ്‌ നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍ ? ( പറയൂ; ) നിങ്ങള്‍ക്കറിയാമെങ്കില്‍.

വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടി കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ നിര്‍ഭയത്വമുള്ളത്‌. അവര്‍ തന്നെയാണ്‌ നേര്‍മാര്‍ഗം പ്രാപിച്ചവര്‍.
ഇബ്രാഹീമിന്‌ തന്‍റെ ജനതയ്ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്‌. നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.(ഖു:6:81-83)

ഇബ്രാഹീം(അ) തന്റെ ജനതയിലേക്ക് തിരിഞ്ഞു, അദ്ദേഹം അവരെ യാഥാര്‍ത്ഥ്യത്തിലേക്ക് വിളിച്ചു.

ഇബ്രാഹീമിന്‍റെ വൃത്താന്തവും അവര്‍ക്ക്‌ നീ വായിച്ചുകേള്‍പിക്കുക
അതായത്‌ നിങ്ങള്‍ എന്തൊന്നിനെയാണ്‌ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ തന്‍റെ പിതാവിനോടും, തന്‍റെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം
അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പില്‍ ‍ഭജനമിരിക്കുകയും ചെയ്യുന്നു
അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവരത്‌ കേള്‍ക്കുമോ?
അഥവാ, അവര്‍ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?
അവര്‍ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കള്‍ അപ്രകാരം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടിരിക്കുന്നു ( എന്ന്‌ മാത്രം )
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്തിനെയാണെന്ന്‌ നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും
എന്നാല്‍ അവര്‍ ( ബിംബങ്ങള്‍) എന്‍റെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ്‌ ഒഴികെ
അതായത്‌ എന്നെ സൃഷ്ടിച്ച്‌ എനിക്ക്‌ മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍
എനിക്ക്‌ ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍
എനിക്ക്‌ രോഗം ബാധിച്ചാല്‍ അവനാണ്‌ എന്നെ സുഖപ്പെടുത്തുന്നത്‌
എന്നെ മരിപ്പിക്കുകയും പിന്നീട്‌ ജീവിപ്പിക്കുകയും ചെയ്യുന്നവന്‍
പ്രതിഫലത്തിന്‍റെ നാളില്‍ ഏതൊരുവന്‍ എന്‍റെ തെറ്റ്‌ പൊറുത്തുതരുമെന്ന്‌ ഞാന്‍ ആശിക്കുന്നുവോ അവന്‍ - എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ തത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ
പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക്‌ നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ
എന്നെ നീ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗത്തിന്‍റെ അവകാശികളില്‍ ‍പെട്ടവനാക്കേണമേ
എന്‍റെ പിതാവിന്‌ നീ പൊറുത്തുകൊടുക്കേണമേ തീര്‍ച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു
അവര്‍ ( മനുഷ്യര്‍ ) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ
അതായത്‌ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം
കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ‍ചെന്നവര്‍ക്കൊഴികെ
( അന്ന്‌ ) സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ സ്വര്‍ഗം അടുപ്പിക്കപ്പെടുന്നതാണ്‌ (ഖു:26:69-90)


ഈ ഭാഗങ്ങളൊന്നും തന്നെ ബൈബിളില്‍ കാണാന്‍ കഴിയില്ല, ഇങ്ങിനെ ഒരു ചരിത്രം ബൈബിളിലൂടെയുള്ളതുമല്ല-


Thursday, April 22, 2010

അബ്രഹാമിന്റെ പശ്ചാത്തലം

മാനവ ചരിത്രം എത്ര കാലങ്ങള്‍ക്കപ്പുറമാണു തുടങ്ങിയിട്ടുള്ളത്. നമുക്ക് ഇന്നേവരെ ഒരു പഠനവും വ്യക്തമായ വിശദീകരണം നല്‍കുന്നില്ല, പക്ഷെ ബാബിലോണിയയിലോ അല്ലെങ്കില്‍ ഈജിപ്തിലോ ആണു ആദ്യത്തെ പുരാതനസംസ്കാരമെന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
ഈ വിഷയത്തിലുള്ള ആദ്യത്തെ പുസ്തകം ഞാന്‍ വായിക്കുന്നത് കേസരി ബാലകൃഷ്ണപിള്ളയുടെ ഇന്ത്യന്‍ മിത്തോളജിയെ കുറിച്ചുള്ള ഒരു പഠനത്തിലൂടെയാണ്. അന്ന് ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലമാണു. അതില്‍ ഭാരതീയ മിത്തുകളിലെ പല കഥാപാത്രങ്ങളും ലോകത്തിലെ മറ്റു മിത്തുകളിലെ കഥാപാത്രങ്ങളുമായുള്ള സാമ്യവും അവ വന്ന വഴികളെയെല്ലാം പ്രതിപാതിക്കുന്നുണ്ട്. അതില്‍ അദ്ദേഹം ഈ മിത്തുകളുടെയെല്ലാം ഉത്ഭവം കൊടുത്തിരിക്കുന്നത് ഈജിപ്ത് അഥവാ നൈല്‍ നദീതട സംസ്കാരത്തെയാണു. ഓര്‍മയില്‍ അവ ഏറെ ഇല്ല, പക്ഷെ- ചില വായനാ താത്പര്യങ്ങള്‍ ഉണ്ടാക്കി തന്ന ആ വായന എനിക്ക് നല്ലൊരു വഴികാട്ടിയാണു.
ഇന്ന് വിവരങ്ങള്‍ വിരലില്‍ നിന്നും ഞെക്കിയെടുക്കുമ്പോള്‍ അവ ബൈബിളിന്റെയും ഖുര്‍‌ആനിന്റെയും ചരിത്ര വായനയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ രസകരമായ അറിവുകളായി മാറുന്നു എന്ന് പറയാതെ വയ്യ. അത് വായനക്കാരന്റെ താത്പര്യം പോലെ രസകരവും അരസകരവുമായി മാറും.

ഇന്ന് ഉത്ഗ്രഥനം ചെയ്ത് കണ്ടെത്തിയതില്‍ ഏറ്റവും പഴയ മാനവ-സമൂഹമെന്നത് സഗ്രോസ് മലയടിവാരത്തെ (Zagros Mountains ) ആര്‍ക്കിയോളജിക്കല്‍ പ്രദേശങ്ങളിലാണെന്നാണു കണ്ടെത്തിയിട്ടുള്ളത്. ഇന്നത്തെ ഇറാന്‍-ഇറാക്ക് എന്നീ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന ഈ സ്ഥലങ്ങളിലാണ്ഇവ നിലനില്‍ക്കുന്നത്. ആര്‍ക്കിയോളജി ശാസ്ത്രജ്ഞരുടെ ഖനിയായായാണ് ഇന്ന് ഈ സ്ഥലങ്ങള്‍ അറിയപ്പെടുന്നത്.
സാവി കെമി ഷാദിര്‍, കരീം ഷാഹിര്‍, ജര്‍മോ എന്നീ ആര്‍ക്കിഓളജിക്കല്‍ സ്ഥലങ്ങളില്‍ നിന്നു വിലപ്പെട്ട വിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ ജെര്‍മോയിലാണു ലോകത്തിലെ ആദ്യത്തെ കാര്‍ഷിക സമൂഹം എന്നു വിളിക്കപ്പെടുന്നത്, ഈ സമൂഹത്തിന് 7000 BC പഴക്കമുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
മാത്രമല്ല ഇന്നേ വരെ കണ്ടെത്തിയ പഴയ മാനവ സമൂഹങ്ങളെല്ലാം തന്നെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണെന്നു കാണാം.
ഇത് മനുഷ്യോത്പത്തി തുടങ്ങുന്നത് ഈ പ്രദേശങ്ങളില്‍ നിന്നാണെന്ന വാദത്തിനു അടിത്തറ നല്‍കുന്നു.
ഇനി നരവംശ ശാസ്ത്രജ്ഞര്‍ നല്‍കുന്ന ഒരു കഥ മനുഷ്യന്‍ ആദ്യം പ്രകൃതി ശക്തികളെ ആരാധിക്കാന്‍ തുടങ്ങി എന്നും പിന്നെ അത് ഏക ദൈവ വാദത്തിലേക്ക് എത്തി ചേര്‍ന്നു എന്നുമാണു. കഥ മെയ്യുന്നതില്‍ ചിലപ്പോള്‍ ശാസ്ത്രവാദികള്‍ മുത്തശ്ശിമാരെയും പിന്നിലാക്കാറുണ്ട്. എന്നാല്‍ നമ്മുടെ മുമ്പില്‍ തന്നെയുള്ള ചിത്രമെടുക്കുക.
ഭാരതീയ ദര്‍ശനങ്ങളിലെ ഏറ്റവും പഴക്കം ചെന്ന വേദങ്ങളിലാണു ഏകദൈവത്തെ കുറിച്ച് കൂടുതല്‍ പരാമര്‍ശമുള്ളത്. 1700–1100 BC യിലാണു ഋഗ്വേദം രചിക്കപ്പെട്ടത് എന്നാണു പൊതുവെ കരുതുന്നത്. എന്നാല്‍ ഭാരതീയ സമൂഹത്തിലെ ബഹുദൈവ വിശ്വാസങ്ങള്‍ ഉള്‍കൊള്ളുന്ന രാമായണം 750-500 BCE യില്‍ രചിച്ചു എന്നാണു പണ്ഡിതമതം. സമൂഹത്തിന്റെ നരവംശ ശാസ്ത്ര നിഗമനങ്ങള്‍ ശരിയാവുകയായിരുന്നുവെങ്കില്‍ നേരെ തിരിച്ചാണുണ്ടാകേണ്ടിയിരുന്നത്.
പക്ഷെ, ചരിത്രത്തിലെ സംസ്കാരവിഷ്ടങ്ങളില്‍ ബഹുദൈവാവശിഷ്ടങ്ങള്‍ കൂടുതല്‍ കാണുവാനുള്ള കാരണം ഏകദൈവ വിശ്വാസങ്ങളില്‍ അങ്ങിനെ ഒരു പ്രതിമകളോ മറ്റോ ഇല്ല എന്നുള്ളതാണു. അതൊടൊപ്പം തന്നെ പിന്നീടുള്ള സമൂഹങ്ങളില്‍ ആധുനിക സമൂഹത്തില്‍ പോലും കാണുന്ന അവസ്ഥ ഏക ദൈവ വിശ്വാസത്തില്‍ നിന്നും ബഹുദൈവാരാധനയിലേക്ക് മാറുന്ന സമൂഹങ്ങളെയാണു.
അതാണു നൂഹ്(അ) ജനതയില്‍ നാം കണ്ടത്, അവര്‍ ആദ്യം ആരാധിക്കണം എന്നു കരുതിയിട്ടല്ല, അവരുടെ ജനതയിലുണ്ടായിരുന്ന നേതാക്കളുടെയും മഹാന്മാരുടെയും പ്രതിമകളെ നിര്‍മിച്ചത്, പക്ഷെ പിന്നീടത് ആരാധനയിലേക്ക് വഴുതി മാറുന്നതായാണു പ്രവാചക വചനം പഠിപ്പിക്കുന്നത്. ഹൂദിന്റെയും സാലിഹിന്റയെയും (അ) ജനതക്ക് ശേഷം ഇബ്രാഹീം നബിയുടെ സമൂഹത്തിലേക്കും ചരിത്രം വരുമ്പോള്‍ ഇതിന്റെ തുടര്‍ച്ച തന്നെ സംഭവിക്കുന്നു.
ബാബിലോണിയയിലാണു ഇബ്രാഹീം നബിയുടെ ജനനവും ആദ്യ ദൗത്യവും, അപ്പോള്‍ നമുക്കവിടെ നം‌റൂദിന്റെ ചരിത്രവും കാണാന്‍ കഴിയുന്നു.
ബാബേല്‍ ഉണ്ടായതിന്ന് ബൈബിളില്‍ ഒരു കഥയുണ്ട്. നാം മുമ്പ് പറഞ്ഞ ഭാഷ വച്ച് മനുഷ്യനെ ചിതറിച്ചപ്പോള്‍
സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു. (ഉത്:11-9)
ഈ ചരിത്രം ഖുര്‍‌ആന്‍ പറയുന്നില്ല, കൂടാതെ നോഹയുടെ പുത്രപാരമ്പര്യത്തില്‍
കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന്‍ ഭൂമിയില്‍ ആദ്യവീരനായിരുന്നു.
അവന്‍ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടുയഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരന്‍ എന്നു പഴഞ്ചൊല്ലായി.
എന്നു ഉത്പത്തിയില്‍ പറയുന്നെങ്കിലും
അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്റെ പ്രവശേനങ്ങളില്‍വെച്ചു നിമ്രോദ് ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളില്‍ ചവിട്ടുമ്പോള്‍ അവന്‍ നമ്മെ അവരുടെ കയ്യില്‍നിന്നു വിടുവിക്കും. (മിഖാ-5:6)
എന്നും ബൈബിളില്‍ കാണാം- ഇവിടെ നിമ്രോദ് ദേശമെന്നാണു പറയുന്നത്.
ഇവിടെ ബൈബിളിന്റെ അടിസ്ഥാനത്തില്‍ നിമ്രോദ് എന്നത് പിന്നീട് രാജവംശം സ്വീകരിച്ച നാമമായിരുന്നുവെന്ന്‍ ധരിക്കുന്നതില്‍ തെറ്റില്ല, ഒരു ചരിത്ര വായനക്ക്.
ബൈബിള്‍ നോഹയുടെ പത്താം തലമുറയിലാണു അബ്രഹാമിനെ പറയുന്നത്, ഖുര്‍‌ആനില്‍ അങ്ങിനെ ഒരു തലമുറക്കഥ പറയുന്നില്ല.
അബ്രഹാമിന്റെ പിതാവിന്റെ പേര്‍ തേരഹ് എന്ന് ബൈബിള്‍ പറയുമ്പോള്‍ പ്രവാചന്‍ പഠിപ്പിക്കുന്നത് ഇബ്രാഹീം (അ) ന്റെ പിതാവിന്റെ പേര് ആസര്‍ എന്നാണു.
ഈ വിഷയങ്ങള്‍ ഒരു തര്‍‌ക്കത്തിനല്ല, ശ്രദ്ധയില്‍ കൊണ്ടുവരുന്നു എന്നു മാത്രം.
ബാബിലോൺ ബഹുദൈവതത്വ പ്രകാരം നിമ്രോദ്, ത്രയ ദൈവ സങ്കല്പത്തിലെ പിതാവിന്റെ നാമമായി ആരാധിക്കപ്പെട്ടതായ തെളിവുകളുണ്ട്. Nimrod, Semiramas, and Tammuz. എന്നിവരായിരുന്നു ബാബിലോണിയൻ ത്രിമൂർത്തി ദൈവങ്ങൾ- ഇത് സ്വഭാവികമായും ഭാരതീയ ദൈവ സങ്കല്പനങ്ങളോട് സാമ്യത പുലർത്തുന്ന കഥകൾ ഉൾകൊള്ളുന്നതാണു. പഴയ രാജാവിന്റെ കീർത്തനങ്ങൾ പിന്നീട് ആരാധനയുടെ തലത്തിലേക്ക് ഉയർ‍ന്നതാകാം.
ഖുര്‍‌ആന്‍ പറയുന്നതും നമ്രൂദ് സ്വയം ദൈവമാണെന്നു വാദിച്ചു എന്നാണ്.അവയെല്ലാം ചരിത്രം പറയുമ്പോള്‍ വ്യക്തമാക്കാം.
ഖുര്‍‌ആനിന്റെയും ബൈബിളിന്റെയും വെളിച്ചത്തില്‍ ഒരു കാര്യം വിശദീകരിക്കുമ്പോള്‍ അതിന്റെ ചരിത്ര പശ്ചാത്തലങ്ങള്‍ കൂടി കൊണ്ടു വരുന്നത് പഴയ പ്രവാചകന്മാരേക്കാള്‍ ഈ ഭാഗം കൂടുതല്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട് എന്നതും ആധുനിക ചരിത്രത്തിലെ ചില അറിവുകള്‍ ഇവയുമായി ബന്ധപ്പെടുത്താവുന്നതുമാണ് എന്നതിനാലാണു.
ബൈബിളില്‍ അബ്രഹാമിന്റെ പിതാവിന്റെ പേര് തെരെഹ് എന്നു പറയുന്നുണ്ടെങ്കിലും അന്നത്തെ ഒരു സാമൂഹിക ചിത്രവും നല്‍കുന്നില്ല
24. നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ അവന്‍ തേരഹിനെ ജനിപ്പിച്ചു.
25. തേരഹിനെ ജനിപ്പിച്ചശേഷം നാഹോര്‍ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
26. തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു.
27. തേരഹിന്റെ വംശപാരമ്പര്യമാവിതുതേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന്‍ ലോത്തിനെ ജനിപ്പിച്ചു.
28. എന്നാല്‍ ഹാരാന്‍ തന്റെ ജന്മദേശത്തുവെച്ചു, കല്‍ദയരുടെ ഒരു പട്ടണമായ ഊരില്‍വെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
29. അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യെക്കു സാറായി എന്നും നാഹോരിന്റെ ഭാര്യെക്കു മില്‍ക്കാ എന്നും പേര്‍. ഇവള്‍ മില്‍ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകള്‍ തന്നെ.
30. സാറായി മച്ചിയായിരുന്നു; അവള്‍ക്കു സന്തതി ഉണ്ടായിരുന്നില്ല.
31. തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന്‍ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.
32. തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്‍വെച്ചു മരിച്ചു. (ഉത്:11)
ഇന്ന ആളുടെ മകന്‍ ഇന്ന ആള്‍, അയാളുടെ മകന്‍ ഇന്ന ആള്‍ എന്ന കഥ പറച്ചിലിന്നപ്പുറം എന്തുകൊണ്ട് ദൈവം പ്രവാചകന്മാരെ തിരഞ്ഞെടുക്കുന്നു, അവരുറ്റെ ദൗത്യമെന്ത് എന്നതെല്ലാം ബൈബിളില്‍ പരതിയാല്‍ ഇവിടെയൊന്നും ഒന്നുമില്ല എന്നതാണു സത്യം.

ഖുര്‍‌ആനിലെ ഇബ്രാഹീം(അ)യുടെ ചരിത്രം തുടങ്ങുന്നത് ഇങ്ങിനെ----

സന്ദേശവാഹകരുടെ പിതാവിലേക്ക്

ഇനി നമുക്ക് ചര്‍ച്ച ചെയ്യാനുള്ളത് സെമസ്റ്റിക്‍ മതങ്ങള്‍ എന്നു പൊതുവെ അറിയപ്പെടുന്ന യഹൂദ,ക്രൈസ്തവ,ഇസ്ലാമിക വിശ്വാസങ്ങളിലെ പിതാവെന്ന് "വിശേഷിപ്പിക്കുന്ന" ഇബ്രാഹിം(അ) അഥവാ അബ്രഹാമിനെ കുറിച്ചാണു.

കേവലം ഒരു മത തര്‍ക്കം എന്നതിന്നപ്പുറം എനിക്കറിയാവുന്ന ചില ചരിത്രങ്ങളും അറിവുകളും പങ്കു വക്കുകകൂടി ചെയ്യാനുദ്ദേശിക്കുന്നു. അതോടൊപ്പം ക്രൈസ്തവരും മുസ്ലിങ്ങളും ഒരേ പേരില്‍ വിളിക്കുന്നുവെങ്കിലും ഈ പ്രവാചക കഥകളിലെ സാമ്യതകളും വൈരുദ്ധ്യങ്ങളും കാണിക്കുന്നു.

പലര്‍ക്കും യേശു വരെ ഇസ്ലാം ക്രൈസ്തവതയുടെ ഒരു തുടര്‍ച്ച മാത്രമാണു. യേശുവിനു ശേഷം ഒരു പ്രവാചകനില്‍ കൂടി വിശ്വസിക്കുന്നു എന്നതിലപ്പുറം അതിന്റെ വിശ്വാസകാര്യങ്ങളില്‍ വ്യക്തമായ വ്യത്യസ്തത തന്നെ ഇന്നുള്ള ക്രിസ്തുമതവുമായി പുലര്‍ത്തുന്നു വെന്നും ചരിത്രത്തില്‍ വഴി പിരിഞ്ഞ രണ്ട് വിഭാഗങ്ങള്‍ എങ്ങിനെയെല്ലാം സാമ്യപ്പെട്ടിരിക്കുന്നു എങ്ങിനെയെല്ലാം വ്യത്യസ്തത പുലര്‍ത്തുന്നു എന്ന ഒരന്യേഷണവും കൂടിയാണു.

സെമസ്റ്റിക്‍ മതങ്ങളില്‍ ഇന്ന് സെമസ്റ്റിക് അല്ലാത്ത മതമാണ് ക്രിസ്തുമതമെന്നതാണ് എന്റെ നിരീക്ഷണം. അതെന്തു കൊണ്ട് സംഭവിച്ചു എന്നത് ഒരൊറ്റവാക്കില്‍ തീര്‍ക്കാവുന്ന ഒരു ഉത്തരവുമല്ല, പഠനങ്ങള്‍ പുതിയ പുതിയ മേഖലകളിലേക്ക് എന്നെ എത്തിച്ചു കൊണ്ടിരിക്കുകയാണ്. അതെനിക്ക് നല്‍കുനത് പുതിയ പുതിയ അറിവുകളും.

ഒരു പ്രവാചക വചനമുണ്ട്. നിങ്ങള്‍ക്ക് അറിയുന്നത് ഒരറിവാണെങ്കിലും അത് മറ്റുള്ളവര്‍ക്ക് എത്തിച്ച് കൊടുക്കുക. അപ്പോള്‍ ഈ പങ്കു വക്കല്‍ എനിക്ക് ഒരു പ്രവാചക വാക്യത്തെ അനുസരിക്കുന്ന ചാരിതാര്‍ത്ഥ്യവും നല്‍കുന്നു.

എന്റെ ജോലിക്കിടയില്‍ കിട്ടുന്ന സമയങ്ങള്‍ ഇപ്പോള്‍ ഞാന്‍ ഈ ഒരു പഠനത്തിനാണ് കൂടുതല്‍ നീക്കി വക്കുന്നത്. ഇന്റര്‍‌ നെറ്റിന്റെ അത്ഭുതലോകം എന്നെ എത്തിക്കുന്നത് ഒരിക്കലും തീരില്ലാത്ത വായനയുടെ, കാഴ്ച്ചയുടെ ആലീസിന്റെ അത്ഭുതലോകത്തിലേക്കാണ്. അതില്‍ വായനയുണ്ട്, കാഴ്ച്ചയുണ്ട്, കേള്‍‌വിയും. അറിഞ്ഞതില്‍ പാതി പറയാതെ പോകുമെന്നറിയാം, പാതിയല്ല, പക്ഷെ- ചിലതെല്ലാം പങ്കു വച്ചില്ലെങ്കില്‍ എന്തു സുഖം-

അതിനാല്‍ ഇബ്രാഹീം(അ) കുറിച്ച് തുടങ്ങുമ്പോള്‍ എനിക്ക് സൂചിപ്പിക്കനുള്ളത് ചില കഥകള്‍ മാത്രമല്ല, അതോടനുബന്ധിച്ച കാര്യങ്ങളും വിശദീകരണങ്ങളും കൂടെ കൂടും . അങ്ങിനെ ഒരു യാത്രയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു.

യാത്രയില്‍ അബ്രഹാം എന്നുപയോഗിക്കുക ബൈബിളിലെ അബ്രഹാമും ഇബ്രാഹീം(അ) എന്നുപയോഗിക്കുക ഖുര്‍‌ആനിലെ ഇബ്രാഹീമുമായിരിക്കും. വിയോജിപ്പു മാത്രമല്ല ധാരാളം സാമ്യതകളുമുണ്ട്. ഒപ്പം എനിക്കറിയാവുന്ന പാശ്ചാത്തലങ്ങളും മേമ്പൊടി ചേര്‍ത്ത് നമുക്കു മുന്നോട്ട് നീങ്ങാം. ചരിത്രത്തിന്റെയും പഠനത്തിന്റെയും അറിവുകള്‍ പങ്കു വക്കുന്ന പാകപ്പിഴവുകള്‍ ചൂണ്ടിക്കാണിക്കാനും തെറ്റുകളെ തിരുത്തി തരുവാനും നിങ്ങളുടെ സഹായം ഞാന്‍ പ്രതീക്ഷിക്കുന്നു.

ആദ്യപിതാവായ ആദമില്‍ നിന്നു പ്രവാചക പിതാവായ ഇബ്രാഹീമിലേക്കെത്തി നില്‍ക്കുന്ന ഈ യാത്രയുടെ ഇനിയുള്ള ഒരു പ്രത്യേകത ചില ഭാഗങ്ങളെങ്കിലും നമുക്ക് നമ്മുടെ അറിവുകളുമായി ചിലപ്പോഴെങ്കിലും ഒന്നൊത്തു നോക്കാം എന്നതാണു. അതാകട്ടെ കൂടുതല്‍ രസകരവുമാകും.

അപ്പോള്‍ ഈസാ(അ) യുടെയും മുഹമ്മദ് നബിയുടെയും പിതാവായ ഇബ്രാഹീം(അ) നെ കുറിച്ച്---


Wednesday, April 21, 2010

ആദ് ഥമൂദ് ഗോത്രങ്ങള്‍- ഹൂദ്, സാലിഹ് (അ)

ഖുര്‍‌ആനില്‍ രണ്ട് പ്രവാചകരുടെ ചരിത്രവും കൂടി പരാമര്‍‌ശിച്ചതായി കാണാം. ഹൂദ്(അ), സാലിഹ്(അ). ഹൂദ് എന്നത് ആദ് സമുദായത്തിലും സാലിഹിനെ ഥമൂദ് ഗോത്രത്തിലേക്കുമായാണു നിയോഗിച്ചത്.

ആദ് സമൂഹം ഇന്ന് കിഴക്കന്‍ യെമനിനും പടിഞ്ഞാറന്‍ ഓമാനിനുമിടക്കുള്ള സ്ഥലത്താണു സ്ഥിതിചെയ്തിരുന്നത് എന്നാണു കരുതുന്നത്.

ആദ്‌ സമുദായത്തെ കൊണ്ട്‌ നിന്‍റെ രക്ഷിതാവ്‌ എന്തു ചെയ്തുവെന്ന്‌ നീ കണ്ടില്ലേ?
അതായത്‌ തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌ -തത്തുല്യമായിട്ടൊന്ന്‌ രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.
താഴ്‌വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ്‌ ഗോത്രത്തെക്കൊണ്ടും
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും. നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
അതിനാല്‍ നിന്‍റെ രക്ഷിതാവ്‌ അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
(ഖു: 89 : 6-13)

1980-ല്‍ NASA , Space Shuttle Challenger-ല്‍ നിന്നുമെടുത്ത ചില ചിത്രങ്ങളില്‍ നിന്നാണ് ഈ സ്ഥലം പുരാണവസ്തുവിജ്ഞാനീയരുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ബൈബിളില്‍ ഈ സ്ഥലത്തെ കുറിച്ചൊരു പരാമര്‍ശവുമില്ല. ആദ് സമുദായത്തെ കുറിച്ച് സൂചിപ്പിക്കുന്നത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രമെന്ന പരാമര്‍ശത്തോടെയാണു.
ആര്‍ക്കിയോളജിയില്‍ താത്പര്യമുള്ളവര്‍ക്കും കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ക്കും പോസ്റ്റിനു താഴെയുള്ള ലിങ്കുകളിലൂടെ കൂടുതല്‍ പഠിക്കാവുന്നതാണ്.
ഥമൂദ് ഗോത്രം പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായാണു വിശേഷിപ്പിക്കുന്നത്. ഇവരെയും നശിപ്പിച്ച സമൂഹങ്ങളായാണു ഖുര്‍‌ആന്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ ലിങ്കിലൂടെ പോയാല്‍ അവരുടെ ഇന്നും നിലനില്‍ക്കുന്ന ചരിത്ര ബാക്കിപത്രങ്ങള്‍ ലഭിക്കും.
ഖുര്‍‌ആനിലെ അ‌അറാഫിലും ഇവരെ കുറിച്ച് പരാമര്‍ശമുണ്ട്.

ആദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരനായ ഹൂദിനെയും ( അയച്ചു. ) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ്‌ സൂക്ഷ്മത പുലര്‍ത്താത്തത്‌?

അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ എന്തോ മൌഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന്‌ ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന്‌ ഞങ്ങള്‍ വിചാരിക്കുന്നു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, എന്നില്‍ യാതൊരു മൌഢ്യവുമില്ല. പക്ഷെ, ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാണ്‌.
എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു. നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടി നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്‍റെ ജനതയ്ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും, സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു ( ശാരീരിക ) വികാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തത്‌ നിങ്ങള്‍ ഓര്‍ത്ത്‌ നോക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം.

അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌? എങ്കില്‍ ഞങ്ങളോട്‌ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ (ശിക്ഷ) നീ ഞങ്ങള്‍ക്കു കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.

ഹൂദ്‌ പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക്‌ വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില ( ദൈവ ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട്‌ തര്‍ക്കിക്കുന്നത്‌? എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന്‌ കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌.

അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും, വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു.

ഥമൂദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.)
അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ്‌ നിങ്ങള്‍ക്കു വന്നിട്ടുണ്ട്‌. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട്‌ അല്ലാഹുവിന്‍റെ ഒട്ടകമാണിത്‌. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ ( നടന്നു ) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന്‌ ഒരു ഉപദ്രവവും ചെയ്യരുത്‌. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.
ആദ്‌ സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ പിന്‍ഗാമികളാക്കുകയും, നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില്‍ നിങ്ങള്‍ സൌധങ്ങളുണ്ടാക്കുന്നു. മലകള്‍ വെട്ടിയെടുത്ത്‌ നിങ്ങള്‍ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍ത്ത്‌ നോക്കുക. നിങ്ങള്‍ നാശകാരികളായിക്കൊണ്ട്‌ ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കരുത്‌.

അദ്ദേഹത്തിന്‍റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി കരുതപ്പെട്ടവരോട്‌ ( അതായത്‌ ) അവരില്‍ നിന്ന്‌ വിശ്വസിച്ചവരോട്‌ പറഞ്ഞു: സ്വാലിഹ്‌ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന്‌ നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്‌. അഹങ്കാരം കൈക്കൊണ്ടവര്‍ പറഞ്ഞു: നിങ്ങള്‍ ഏതൊന്നില്‍ വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള്‍ തീര്‍ത്തും നിഷേധിക്കുന്നവരാണ്‌.

അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട ആളാണെങ്കില്‍ ഞങ്ങളോട്‌ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ ( ശിക്ഷ ) ഞങ്ങള്‍ക്ക്‌ നീ കൊണ്ടുവാ.
അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്ന്‌ വീണ്‌ കിടക്കുന്നവരായിരുന്നു.
അനന്തരം സ്വാലിഹ്‌ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട്‌ ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.

ഇവിടെയെല്ലാം തന്നെ ബൈബിളിലെ പോലെ കേവലം ചില കഥപറച്ചിലുകളല്ല നടക്കുന്നത്. ഓരോന്നിലും ഓരോ ഗുണപാഠങ്ങളുണ്ട്. താക്കീതുകളും.

ആദ് സമൂഹം- ചില ചിത്രങ്ങള്‍



ആദ് സമൂഹത്തെ കുറിച്ചുള്ള ചില ലിങ്കുകള്‍:-



Tuesday, April 20, 2010

പേടിത്തൊണ്ടനായ ദൈവം

ബൈബിളിലെ വാചകങ്ങളും വാക്യങ്ങളും കീറി മുറിച്ച് അപഗ്രഥിച്ചു പഠിച്ചിട്ട് മറ്റേതൊക്കെയോ മത ഗ്രന്ഥങ്ങള്‍ സത്യമാണെന്നും കൃസ്ത്യാനികളാകപ്പാടെ തെറ്റിപ്പോയിരിക്കുന്നു എന്നും തെളിയിക്കാനുള്ള വ്യഗ്രത ചില പോസ്റ്റുകളില്‍ അനുസ്യൂതം തുടര്‍ന്നു വരുന്നതു കാണുന്നു. ഇരപിടിക്കുവാനുള്ള ലാക്കോടെ ഉദ്വേഗജനകമായ തലക്കെട്ടുമായി വരുന്ന ഇത്തരം പോസ്റ്റുകള്‍ അവഗണിക്കപ്പെടുന്നതു തികച്ചും സ്വാഭാവികം മാത്രം.

സജി എന്ന കൃസ്ത്യന്‍ ബ്ലോഗ്ഗറുടെ ഒരു പോസ്റ്റ് തുടങ്ങുന്നത് തന്നെ ഇങ്ങിനെയാണു. ഒരാശയത്തിലെ ഒരു വാക്കിനെ മാത്രം എടുത്ത് നമുക്ക് പല്രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയും, തീര്‍ച്ചയായും അങ്ങിനെ ആരെങ്കിലും ചെയ്യുന്നുവെങ്കില്‍ അത് അപലനീയം തന്നെയാണു. പക്ഷെ, ഞാന്‍ വാക്കുകളെയല്ല എടുക്കുന്നത്, മറിച്ച് ആശയത്തെയാണ്. ആശയങ്ങളെയും തൊടാന്‍ പാടില്ല എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ അല്പം പ്രയാസമുണ്ട്.

മാത്രമല്ല, ബ്ലോഗില്‍ എല്ലാറ്റിനെ കുറിച്ചും വിമര്‍‌ശനമുണ്ട്, നാം എവിടെ നില്‍ക്കുന്നുവോ- ആ ഭാഗത്തെ വിമര്‍‌ശനം നമ്മെ പൊള്ളിക്കും. അത് സ്വാഭാവികമാണു. മതമൊന്നുമില്ലെന്നു പറയുന്നവര്‍ അവരുടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള പോസ്റ്റുകളെ അതി ശക്ത്മായി തന്നെ നേരിടുന്നുണ്ടല്ലോ?

മരിച്ച് പോയാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്നു കരുതിയിട്ടൊന്നുമല്ലല്ലോ രക്തസാക്ഷികള്‍ സിന്ദാബാദിച്ചത്.

ആ പോസ്റ്റിനു ക്രൈസ്തവ വിശ്വാസങ്ങളെ വിമര്‍‌ശിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ നിലപാടും ഞാന്‍ വ്യക്തമാക്കുകയുണ്ടായി.

ബൈബിള്‍ അക്ഷരങ്ങളുടെ കൂട്ടങ്ങളാകുമ്പോള്‍ വാക്കുകള്‍ വാദിസ്ഥാനത്തും പ്രതിസ്ഥാനത്തും നില്‍ക്കും. ബൈബിളെന്നാല്‍ വാക്കുകളുടെ കൂട്ടങ്ങളായ പുസ്തകമെന്നാണല്ലോ അര്‍ത്ഥം വരുന്നത്, വായനക്കാരന്റെ വിശ്വാസം പോലെ ദൈവികമായും ചരിത്രമായും വിമര്‍ശനാത്മകമായുമെല്ലാം അത് മാറി മാറി വരും. അതൊരു വായനക്കാരന്റെ അവകാശവും.

വിമര്‍ശനങ്ങള്‍ ബൈബിളിനു മാത്രമല്ല, എല്ലാവര്‍ക്കും ഉണ്ട്, എല്ലാറ്റിനുമുണ്ട്. ഉണ്ടാകട്ടെ. അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ക്കും വിമര്‍ശിക്കപ്പെടുന്നവര്‍ക്കും കൂടുതല്‍ പഠിക്കാന്‍ കൂടി കഴിയുമല്ലോ? അങ്ങിനെ വിമര്‍ശങ്ങള്‍ ഗുണപരമായ ധര്‍മവും നിര്‍‌വഹിക്കട്ടെ- (അവിടെയിട്ട കമെന്റ്)

ഇതാണെന്റെ നിലപാട്. അത് ഖുര്‍‌ആന്‍ വിമര്‍ശനത്തോടുമതെ. എനിക്ക് ഖുര്‍‌ആന്‍ വിശ്വസിക്കാന്‍ എത്ര അവകാശമുണ്ടോ, അത്രയും അതിനെ വിമര്‍‌ശിക്കാന്‍ അതില്‍ വിശ്വസിക്കാത്തവര്‍ക്ക് അവകാശമുണ്ട്. ഖുര്‍‌ആന്‍ വിമര്‍‌ശനങ്ങള്‍ എന്നെ കൂടുതല്‍ ഖുര്‍‌ആനോട് അടുപ്പിച്ചു എന്നതാണു സത്യം. കൂടുതല്‍ പഠിക്കാന്‍ അത് അവസരം തന്നു. ചില ക്രൈസ്തവ മിഷണരിമാരുടെ പോസ്റ്റുകളാണു ബൈബിളിനെ കുറിച്ച് കൂടുതല്‍ ഒരന്യേഷനത്തിന് എനിക്കു പ്രേരകമായത്. അതിന് എനിക്കവരോട് നന്ദിയുണ്ട്.

ബൈബിളിലെ ഒരാശയത്തിലെ ഒരു വാക്കിനെയല്ല ഞാന്‍ ചര്‍ച്ചക്കെടുക്കുന്നത്, ആശയത്തെ തന്നെയാണു. അതില്‍ ഞാന്‍ കപടത കളിക്കുന്നുവെങ്കില്‍ എന്റെ ക്രൈസ്തവ സുഹൃത്തുക്കള്‍ക്ക് ചൂണ്ടിക്കാണിക്കാം. അത്തരത്തിലുള്ള ഒരു കമെന്റും ഡിലീറ്റുകയില്ല എന്നു വാക്കു തരുന്നു. ചര്‍ച്ച കാടു കയറുമ്പോള്‍, അഥവാ വിഷയത്തില്‍ നിന്നു മാറി പോകുമ്പോള്‍ നിയന്ത്രിക്കുമെന്നല്ലാതെ.

ഇനി ബൈബിളിലെ ഭാഷകളുടെ ഉത്പത്തിയെ കുറിച്ച് ഒരു ചരിത്രമുണ്ട്.

ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു. അതിനാല്‍ അവര്‍ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാര്‍ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ താമസിച്ചു .

അവര്‍ തമ്മില്‍ വരുവിന്‍ , നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
" വരുവിന്‍ , നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക" എന്നു അവര്‍ പറഞ്ഞു.

മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ ഇറങ്ങിവന്നു. അപ്പോള്‍ യഹോവഇതാ, ജനം ഒന്നു അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ ഉദ്ദേശിക്കുന്നതൊന്നും അവര്‍ക്കു അസാദ്ധ്യമാകയില്ല.

വരുവിന്‍ ; നാം ഇറങ്ങിച്ചെന്നു, അവര്‍ തമ്മില്‍ ഭാഷതിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു. അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു.

ഇതിലെ യഹോവയെ നോക്കുക. ഭൂമിയില്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ യഹോവ താഴെക്കിറങ്ങി വന്നു നോക്കണം. പിന്നെയോ മനുഷ്യര്‍ സംഘടിച്ചാല്‍ ചെയ്‍വാന്‍ ഉദ്ദേശിക്കുന്നതൊന്നും അവര്‍ക്കു അസാദ്ധ്യമാകയില്ല എന്നു ഭയപ്പെടുന്നു. എന്നിട്ട് ആകാശത്തോളം ഉയര്‍ച്ചയുണ്ടാകുമായിരുന്ന ഒരു ഗോപുരത്തെ ഇല്ലാതാക്കുന്നു- ഇതെല്ലാം ഏത് അളവുകോല്‍ വച്ചാണ് ദൈവത്തെ അളക്കാന്‍ ഉപയോഗിക്കുന്നത്?

ഈ ലോകത്തിലുള്ള എല്ലാ മനുഷ്യരും കൂടിയാലും ദൈവത്തിന്റെ ഏതെങ്കിലും ഒരു ഉന്നതിക്കടുത്തെത്താന്‍ മനുഷയ്നു കഴിയുമോ?

അക്ഷരമെടുക്കാതെ ഏത് ആത്മാവുപയോഗിച്ചാണ് ഇത് മനസ്സിലാക്കാന്‍ കഴിയുക.

പൌലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ കത്തില്‍ ഒരു കാര്യം സൂചിപ്പിക്കുന്നു, “ അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കും.“ (2 കൊരിന്ത്യര്‍ 3:6)

ബൈബിളിലെ വാചകങ്ങള്‍ കീറി മുറിക്കുന്നവരോട് ബൈബിള്‍ പറയുന്നു, “അക്ഷരം നിങ്ങളെ കൊല്ലും
- എന്ന് സജി എഴുതുന്നുണ്ട്.

സജീ- അക്ഷരങ്ങളെ കീറി മുറിക്കുകയല്ല, ഒരു ദൈവവചനത്തിന് ദൈവ വചനങ്ങളുടെ മഹത്വമുണ്ടാകണം, അല്ലാത്ത വചനങ്ങളെ ആത്മാവിലേക്ക് സന്നിവേശിപ്പിക്കുമ്പോള്‍ ആത്മാവ് അത് പറയുന്ന അക്ഷരങ്ങളെ പോലെയാകും. ജീവനില്ലാത്ത---

Monday, April 19, 2010

വംശം, പാരമ്പര്യം, ജനത- വംശവറിയും

നോഹയുടെ സന്തതി പരമ്പരകള്‍ അവരില്‍ നിന്നുള്ള സമൂഹവും (ബൈബിള്‍ പണ്ഡിതന്മാരില്‍ നിന്നും) -

നോഹയുടെ സമൂഹം ബാബിലോണിയയിലായിരുന്നു, അവിടെ ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചെന്നാണ് ബൈബിള്‍ പറയുന്നത്. പിന്നീടുണ്ടായ വംശാവലികളില്‍ നിന്നുമുണ്ടായ ജനസമൂഹങ്ങളുടെ പരമ്പര ഇങ്ങിനെ-

നോഹയുടെ മൂന്നു പുത്രന്മാര്‍ ശേം, ഹാം, യാഫെത്ത് എന്നവര്‍

യാഫെത്തിന്റെ സന്തതി പരമ്പരകള്‍,
Genesis 10:2-5
യാഫത്ത്- ഗ്രീക്ക്, ആര്യന്മാര്‍മാരുടെ പിതാവായാണു ഗണിക്കുന്നത്.

ഗോമെര്‍ - കരിങ്കടലിന്നടുത്തുള്ള ആളുകള്‍, ജര്‍മന്‍, വെയില്‍സ്
മാഗോഗ്, - ജോര്‍ജ്ജിയ
മാദായി -മെഡെസ്( ഇറാന്റെ ഒരു ഭാഗം- ഇന്ത്യന്‍ ആര്യ വംശജര്‍)
യാവാന്‍ - ഗ്രീക്ക്, സൈപ്രസ്സ്
തൂബല്‍ - റഷ്യ, സൈബീരിയയിലെ ടബോള്‍സ്ക്.
മേശെക്- റഷ്യയിലെ മോസ്കോ
തീരാസ്- താരിക്കന്‍സ്- ഇറ്റലിയിലാണെന്നു ഊഹിക്കുന്നു.

ശാമിന്റെ സന്തതി പരമ്പരകള്‍,
Genesis 10:21-31

ഏലാം- പേര്‍ഷ്യക്കാര്‍ ( ഇറാന്)
അശ്ശൂര്‍ - അസ്സീരിയക്കാര്‍
അര്‍പ്പക്ഷാദ് – ഇസ്രായെല്‍ , ജോര്‍ദാന്,സിറിയ, അറബ്( ഇസ്മാഈലിയര്)
ലൂദ് – ലിഡിയക്കാര്‍
അരാം – അരാമിയക്കാര്‍

ഹാമിന്റെ സന്തതി പരമ്പര-
Genesis 10:6-20

കൂശ് - തെക്കെ അറേബിയ, തെക്കെ ഈജിപ്ത്, സുഡാന്‍, എത്യോപ്യ
മിസ്രയീം - ഈജിപ്ത്, ആഫ്രിക്ക
പൂത്ത്- ലിബിയ

കനാന്‍ - ഹാം എന്ന തന്റെ പുത്രന്‍ വീഞുകുടിച്ച് മത്തായി നഗ്നനായി കിടന്നപ്പോള്‍ നഗ്നത കണ്ടതില്‍ ശാപം കൊടുത്ത തന്റെ പേരക്കുട്ടിയായ കനാന്റെ സമൂഹമേതെന്നറിയുമോ?

മറ്റേതുമല്ല- പലസ്തീന്‍- ഒരു അച്ചന്‍ ചെയ്തതില്‍ ശാപം ഏറ്റുവാങ്ങാന്‍ യഹോവയുടെ കൃപാലു നോഹയുടെ കോപമേറ്റുവാങ്ങാനും അത് ഇന്നും കുതിരകയറാന്‍ ന്യായീകരണം ഉണ്ടാക്കിയെടുക്കുകയും ചെയ്ത കാരുണ്യവാനായ യഹോവ സമ്മാനിച്ച നാട്.

ഒരു പഴം തിന്നതിന്നു പുത്രനെ വരെ ഇറക്കി ആദമിന്റെ പാപത്തെ ഏറ്റെടുത്ത ദൈവം ഈ ശാപം ഏറ്റെടുക്കാന്‍ ആരെയിറക്കും.


നടപ്പാക്കുന്നത് ദൈവ നിയമം ആരും ചോദിക്കരുത്-

Sunday, April 18, 2010

നഗ്നനായ നോഹ - വംശീയതയുടെ പിതാവ്

ലോകത്തിലെ അക്രമങ്ങളും അസമത്വങ്ങളും ഇല്ലാതാക്കുക എന്നതാണ് ഏതൊരു പ്രവാചകനിലൂടെയും ദൈവം ലക്ഷ്യമിടുന്നത്. എന്നാല്‍ പ്രവാചകന്‍ തന്നെ വംശീയതയുടെയും ജാതീയതയുടെയും വക്താവാവുകയാണെങ്കിലോ?

ബൈബിളിലെ നോഹ വംശീയതയുടെ പിതാവാണ്.

പെട്ടകത്തില്‍നിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാര്‍ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു. ഇവര്‍ മൂവരും നോഹയുടെ പുത്രന്മാര്‍; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.

നോഹ കൃഷിചെയ്‍വാന്‍ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. അവന്‍ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തില്‍ വസ്ത്രം നീങ്ങി കിടന്നു. കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയില്‍ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു. ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളില്‍ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവര്‍ പിതാവിന്റെ നഗ്നത കണ്ടില്ല.

നോഹ ലഹരിവിട്ടുണര്‍ന്നപ്പോള്‍ തന്റെ ഇളയ മകന്‍ ചെയ്തതു അറിഞ്ഞു. അപ്പോള്‍ അവന്‍ കനാന്‍ ശപിക്കപ്പെട്ടവന്‍ ; അവന്‍ തന്റെ സഹോദരന്മാര്‍ക്കും അധമദാസനായ്തീരും എന്നു പറഞ്ഞു. ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ ; കനാന്‍ അവരുടെ ദാസനാകും.

ദൈവം യാഫെത്തിനെ വര്‍ദ്ധിപ്പിക്കട്ടെ; അവന്‍ ശേമിന്റെ കൂടാരങ്ങളില്‍ വസിക്കും; കനാന്‍ അവരുടെ ദാസനാകും എന്നും അവന്‍ പറഞ്ഞു. ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു. നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.

നോഹയെ ദൈവം ആദ്യം വിശേഷിപ്പിച്ചത് യഹോവയുടെ കൃപ ലഭിച്ച നോഹ എന്നാണ്. ആ നോഹ ദൈവത്തിന്റെ വലിയൊരു പരീക്ഷണം കഴിഞ്ഞു വന്ന് ചെയ്യുന്ന പണിയോ? വെള്ളമടിച്ച് പൂസായി തുണിപോലുമില്ലാതെ നാണമില്ലാതെ കിടക്കുന്നു, എന്നിട്ട് അങ്ങിനെ കിടന്നതല്ല കുറ്റം, അറിയാതെ വീട്ടിലേക്ക് ചെന്നപ്പോള്‍ അത് കണ്ടൊന്നു ചിരിച്ച് പോയതാണു. ഈ നോഹയിലെന്ത് മാതൃകയാണുള്ളത്? അഥവാ അപ്പന്‍ വെള്ളമടിച്ച് തുണിയില്ലാതെ കിടന്നാലും ചിരിക്കരുതെന്നോ?

ഇനി, അങ്ങിനെ തന്റെ നഗ്നത കണ്ട ഇളയ മകനെ ശപിക്കുന്ന പിതാവ്?!!!
മകനെയാണോ ശപിക്കുന്നത്? അല്ല!! മകന്റെ മകനെ!! ഏത് ദൈവ കൃപയാണു നോഹക്ക് ലഭിച്ചത്-

എന്താണീ ഭാഗത്തു നിന്നും ഒരു വിശ്വാസിക്ക് ലഭിക്കുന്ന പാഠം.
മതം ഏറ്റവും ചുരുങ്ങിയത് മനുഷ്യനെ ധാര്‍മികയി ഔന്നിത്യമുണ്ടാക്കുന്നു എന്ന പ്രാഥമിക ധര്‍മമെങ്കിലും നിര്‍‌വഹിക്കേണ്ടേ?

ഇവിടെ ഈ ഭാഗം എന്തിനു ബൈബിളില്‍ ചേര്‍ത്തു എന്നതിന്നു ശരിയായ ഉത്തരമുണ്ട്? പഴയ നര്‍സറി കഥയില്ലെ? ആട്ടിന്‍ കുട്ടിയെ തിന്നാന്‍ സ്വയം കുളം കലക്കി നീയെന്തിനു കുളം കലക്കി എന്നു ചോദിക്കുകയും, ഞാനല്ലല്ലോ കുളം കലക്കിയത് എന്നു പറഞ്ഞപ്പോള്‍ നീയെല്ലെങ്കില്‍ നിന്റെ അപ്പനായിരിക്കും കുളം കലക്കിയത് എന്ന് പറഞ്ഞു ആട്ടിന്‍‌കുട്ടിയെ കൊന്ന ചെന്നായയുടെ കഥ.

ഇസ്രായേല്‍ വംശീയതയുടെ ചരിത്രപരമായ സാധൂകരനമുണ്ടാക്കാനുള്ള ആദ്യ ശ്രമമാണിവിടെ നടന്നത്. ആരായിരുന്നു കനാന്‍, അദ്ദേഹത്തിന്റെ വംശമേതായിരുന്നു എന്ന ഒരന്യേഷണം നമുക്ക് നോഹയുടെ പേരിലെ ഈ ആ ആദ്യശാപത്തിന്റെ ചരിത്ര വസ്തുതകളിലേക്ക് വിര്‍ല്‍ ചൂണ്ടും.

നോഹയും നൂഹും

ബൈബിളിലെ നോഹയും ഖുര്‍‌ആനിലെയും നൂഹ്(അ) ഒരേ കഥയിലെ കോപ്പിയടികളല്ല. കാരണം അവരുടെ വിവരണങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ഈ സത്യം നമുക്ക് കാണിച്ചു തരുന്നു.

ബൈബിളിലെ യഹോവ തന്റെ സൃഷ്ടികളെ കുറിച്ച് നിരാശനനും ദുഖിതനുമാണ്. എന്തിനാണീ മനുഷ്യനെ സൃഷ്ടിച്ചതെന്ന യഹോവക്കു തന്നെ സങ്കടം തോന്നുന്നു. വേണ്ടാത്ത ഒരു പണിയാണു ഞാന്‍ ചെയ്തതെന്നു യഹോവക്ക് അനുഭവപ്പെടുന്നു. തന്റെ സൃഷ്ടികളെ കുറിച്ചും അവരുടെ സ്വഭാവത്തെ കുറിച്ചുമുള്ള യഹോവയുടെ അജ്ഞതയാണിത് കാണിച്ചു തരുന്നത്.

ഖുര്‍‌ആന്‍ ആദമിന്റെ ചരിത്രം പോലെ ഒരു ജനതയെ പിന്നെയും പിശാച് വഴി തെറ്റിച്ച മനുഷ്യരുടെ കാര്യമാണു പറഞ്ഞു തരുന്നത്. ബൈബിളാകട്ടെ എന്താണ് ആ മനുഷ്യര്‍ പാപികളാകാനുള്ള കാരണമെന്ന് വിശദീകരിക്കുന്നില്ല. ഒരു കഥക്കപ്പുറം ഒരു പാഠവും ബൈബിള്‍ മുന്നോട്ട് വക്കുന്നില്ല. ഖുര്‍‌ആനാകട്ടെ ഏകദൈവ വിശ്വാസത്തില്‍ നിന്നും മനുഷ്യര്‍ തെറ്റി പ്പോകുന്ന കാരണമെന്ത് എന്ന് വ്യക്തമാക്കുന്നു.

പുണ്യപുരുഷന്മാരെ ബഹുമാനം നല്‍കി പിന്നെ ദൈവീകമാക്കുകയാണു പല സമൂഹങ്ങളും ചെയ്തിട്ടുള്ളത്. ഇത് ഒരു ചരിത്ര സത്യമാണ്. ഇന്ത്യയിലെ പോലും പല ദൈവികത നല്‍കുന്ന പുണ്യവാളന്മാരും അന്നത്തെ പ്രസിദ്ധരായ രാജാക്കളോ പുണ്യപുരുഷരോ ആകാം. ജനങ്ങള്‍ അവരെ ദൈവമാക്കി മാറ്റുകയോ ദൈവത്തിനു സമന്മാരാകുകയോ സഹായികളാക്കുകയോ ചെയ്തു.

ബൈബിളിലെ നോഹ, ജനങ്ങളെ ഉപദേശിക്കുകയോ, മാര്‍ഗ്ഗദര്‍ശനം നല്‍കുകയോ ചെയ്യുന്നതായി അറിയിക്കുന്നില്ല. മറിച്ച് ദൈവം നേരിട്ട് ശിക്ഷാ നടപടികളിലേക്ക് കടക്കുകയാണു. നോഹയോട് കപ്പലുണ്ടാക്കാന്‍ പറയുന്നു. ബൈബിളില്‍ കപ്പലിന്റെ അളവു വരെ പറയുന്നുണ്ട്. മാത്രമല്ല, ഖുര്‍‌ആനില്‍ നിന്നും വ്യത്യസ്തമായി ഈ പ്രളയം ഭൂമി മുഴുവന്‍ മൂടിയ ഒരു പ്രളയമായാണു ബൈബിള്‍ വിശദീകരിക്കുന്നത്. ഭൂമിയിലെ സകല ജീവികളും ജഡമായി എന്നും ഇനി ഇങ്ങിനെ ഒരു മുഴുവന്‍ നശിപ്പിക്കുന്ന പ്രളയമുണ്ടാക്കുകയില്ല എന്നും യഹോവ പറയുന്നുണ്ട്.

ഖുര്‍‌ആന്‍ പ്രകാരം, മുഹമ്മദ് നബിയെല്ലാത്ത എല്ലാ പ്രവാചകരും ഒരു നിശ്ചിത കാലയളവിലേക്ക് ഒരു ജനതയിലേക്ക് മാത്രം നിയോഗിക്കപ്പെട്ടവരാണു, അതിനാല്‍ ആ ജനതയിലേക്ക് മാത്രമുള്ള രക്ഷാശിക്ഷാ നടപടികളേ ഉണ്ടാകേണ്ടതുള്ളൂ.

ദൈവം നോഹയോട് ഒരു കപ്പലുണ്ടാക്കാന്‍ കല്പ്പിക്കുന്നു. കപ്പലിന്റെ അളവു വരെ കിറുകൃത്യം. നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.
അപ്പോള്‍ മൊത്തം വിസ്താരം നീളം ഗുണിക്കണം വീതി ഗുണിക്കണം ഉയരം

300 X 50 X 30 = 4,50,000 കുബിക് ഫീറ്റ്- അത്യാവശ്യം നീളവും വീതിയുമെല്ലാമുണ്ട്.

കുഴപ്പമവിടെനിന്നും വിടും. ഭൂമിയിലെ സകല മൃഗങ്ങളില്‍ നിന്നും ഇഴജാതികളില്‍ നിന്നുമുള്ള എല്ലാറ്റിനേയും അതില്‍ കയറ്റണം. ആന മുതല്‍ പാമ്പ് വരെയുള്ള എല്ലാറ്റിനെയും ഇത്ര സ്ഥലത്ത് ഉള്‍കൊള്ളിക്കാന്‍ എന്തു അത്ഭുതമാണ് നോഹ ചെയ്തത്? മാത്രമോ അവക്കു വേണ്ട എല്ലാ ഭക്ഷണസാധനങ്ങളും അതില്‍ തന്നെ കരുതുകയും വേണം.

സൃഷ്ടിപ്പരിപാടി ഏഴാം ദിവസത്തിനു മുന്നേ നടത്തി യഹോവ വിശ്രമിച്ചിരുന്നല്ലോ- അതിനാല്‍ പിന്നീടൊരു സൃഷ്ടിയുണ്ടാക്കിയിട്ടില്ലെന്നിരിക്കേ 2348 BC - നോഹയുടെ പ്രളയത്തിന്റെ കാലത്തുള്ള എല്ലാ ജീവികളും കപ്പലില്ലായിരുന്നുവെങ്കില്‍ ഇന്നുണ്ടാവുകയില്ലല്ലോ? അതിനു മുമ്പുണ്ടായിരുന്ന ദിനോസാറുകളെയൊന്നും കൂട്ടേണ്ട. കാരണം ബൈബിള്‍ പ്രകാരം ഭൂമി മുഴുവന്‍ നൂറ്റമ്പതിലേറെ ദിവസം വെള്ളത്തിന്നടിയിലായിരുന്നു. ഇത്രയും ദിവസം ഇവയെല്ലാം കൂടി ഭക്ഷണം വിസര്‍ജ്ജനം എന്നിവയെല്ലാം ഒരു കപ്പലില്‍ തന്നെ ചെയ്തുവെന്നു പറഞ്ഞാല്‍?

ഭൂമി മുഴുവന്‍ വെള്ളത്തിന്നടിയിലായി എന്നാണ് ബൈബിള്‍ പറയുന്നത്- പക്ഷെ ആര്‍ക്കിയോളജിയിലെ ഒരു പഠനവും കൃസ്തുവിന്നു മുമ്പ് 2500 വര്‍ഷത്തിനുള്ളില്‍ ഭൂമി മുഴുവന്‍ മൂടിയ ഒരു പ്രളയത്തെ കുറിച്ച് പറയുന്നില്ല. ഒരു സാധ്യതയുമില്ല എന്നാണു പറയുന്നത്? അപ്പോള്‍ നോഹയുടെ കാലത്തെ പ്രളയത്തില്‍ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ലെ? ഉണ്ടല്ലോ- പക്ഷെ, ബൈബിളിനെ പോലെയല്ല ഖുര്‍‌ആന്‍ പറയുന്നത്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിക്കു മുമ്പ് എല്ലാ പ്രവാചകരും അതാത് സമൂഹത്തിലേക്ക് മാത്രമാണ് വന്നിട്ടുള്ളത്. അവരുടെ ദൗത്യം അവര്‍ പ്രബോധനം ചെയ്യുന്ന സമൂഹത്തിലേക്ക് മാത്രമായിരുന്നു, അതിനാല്‍ തന്നെ അവരിലെ ശിക്ഷകളും ആ സമൂഹത്തെ മാത്രമുള്‍കൊള്ളുന്ന ശിക്ഷകളായിരിക്കും. നോഹ ഏത് സമൂഹത്തിലാണോ പ്രബോധനം ചെയ്തത്, ആ സമൂഹത്തിലേക്ക് മാത്രമുള്ള ഒരു പ്രളയമായിരുന്നു ഉണ്ടായിരുന്നത്. ഏത് സമൂഹത്തിലാണോ, അവിടെയുണ്ടായിരുന്ന ജീവികളും ആ കപ്പലിലുണ്ടാകും.

മാത്രമല്ല, എന്തിനാണു നൂറ്റമ്പത് ദിവസമെല്ലാം ഭൂമിയിലുള്ള ജീവജാലങ്ങളെ നശിപ്പിക്കാന്‍? ഏത് കരജീവിയാണു രണ്ട് ദിവസം കൊണ്ട് തന്നെ ചത്തു പോകാതിരിക്കുക?

അപ്പോള്‍ ഖുര്‍‌ആന്‍ വീണ്ടും പറയുന്നു -

വേദക്കാരേ, നിങ്ങളെന്തിനാണ്‌ സത്യത്തെ അസത്യവുമായി കൂട്ടികലര്‍ത്തുകയും, അറിഞ്ഞുകൊണ്ട്‌ സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്‌? (ഖുര്‍ആന്‍)

ഇനി, ഇനി താന്‍ ഭൂമിയെ മുഴുവന്‍ നശിപ്പിക്കുന്ന ഒരു പ്രളയം ഉണ്ടാക്കി ഭൂമിയെ ശിക്ഷിക്കുകയില്ല എന്ന അടയാളമായി നല്‍കുന്ന ഒരു കാര്യമായാണു മഴവില്ലിനെ ബൈബിള്‍ പരിചയപ്പെടുത്തുന്നത്. നമുക്കറിയാം മഴവില്ല് എന്നത് പ്രകാശം മേഘത്തില്‍ തട്ടി പ്രതിഫലിക്കുന്നതിന്റെ കാരണമായുണ്ടാകുന്നതാണെന്ന്. നോഹക്ക് മുമ്പ് സൂര്യപ്രകാശവും മേഘങ്ങളുമൂണ്ടായിരുന്നുവെങ്കില്‍ മഴവില്ലുമുണ്ടായേ മതിയാകൂ. ബൈബിള്‍ പിന്നെയും മുത്തശ്ശി പറഞ്ഞ കഥയാകുകയാണു. ദൈവം പറഞ്ഞതല്ല.