Tuesday, June 29, 2010

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍

മലയാളത്തിലെ പ്രസിദ്ധമായ ഒരു പഴംചൊല്ലാണ് കാള പെറ്റു എന്നു കേള്ക്കുമ്പോഴേക്കും കയറെടുക്കുക എന്നത്. ഒരു സമൂഹമെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കയറെടുക്കുന്നതിപ്പോള്‍ മുസ്ലിങ്ങളാണ്. അതു പോലെ ഒരു കയറെടുക്കലാണ്, ഞാന്‍ കുറച്ചു നാളുകള്ക്ക് മുമ്പ് വായിച്ച ഒരു ബ്ളോഗ്. അതിലെ ഒരു പരാമര്ശമാണു താഴെ കാണുന്നത്.

കാളിദാസന്റെ ഒരു പോസ്റ്റിന്റെ തുടക്കം തന്നെ ഇങ്ങിനെയാണു. ഒരു പ്രസ്ഥാവന നടത്തുമ്പോള്‍ നമുക്ക് അതിന്റെ ആധികാരികതയും ഉറപ്പു വരുത്തണമല്ലോ? സം‌ഗതി ഇത്രയേ ഉള്ളൂ, പല ശാസ്ത്ര കണ്ടെത്തലുകളും മുസ്ലിങ്ങള്‍ തങ്ങളുടെ ഖുര്‍‌ആനിലുണ്ട് എന്ന് അവകാശപ്പെടുന്നു. ഇതൊരു കാളപെറലാണെന്നാണു കാളി പറയുന്നത്.

ശരി, മുസ്ലിങ്ങള്‍ അങ്ങിനെ അവകാശപ്പെടുന്നത് തെറ്റാണോ? എങ്കില്‍ ക്രൈസ്തവര്‍ അങ്ങിനെ അവകാശപ്പെടുന്നില്ല? തിയോളജിയുടെ പഠനങ്ങളില്‍ ബൈബിളിലെ ശാസ്ത്രീയ സത്യങ്ങള്‍ ഒരു വിഷയം തന്നെയാണു. പക്ഷെ, ശാസ്ത്രം അധികം പറയാന്‍ വയ്യ എന്ന സത്യം മനസ്സിലാക്കി പലപ്പോഴും പ്രവചന ശാസ്ത്രത്തിലാണു മിഷിനറികള്‍ കളിക്കാറെന്നു മാത്രം. നെറ്റില്‍ നമുക്ക് പരതിയാല്‍ മാത്രം അങ്ങിനെയുള്ള എത്രയോ സൈറ്റുകള്‍ ലഭ്യമാണു. ബൈബിളില്‍ അങ്ങിനെ ശാസ്ത്രമുണ്ടാകുന്നതില്‍ മുസ്ലിങ്ങള്‍ക്കെതിര്‍പ്പില്ല, കാരണം ബൈബിളില്‍ ദൈവിക വചനങ്ങളുമുണ്ടെന്നും എന്നാല്‍ അതോടൊപ്പം മനുഷ്യന്റെ കൈകടത്തലുകളും അതിലുണ്ടെന്നുമാണു മുസ്ലിങ്ങള്‍ക്ക് ബൈബിളിനെ കുറിച്ചുള്ള നിലപാട്. അതിനാലാണു പല ശാസ്ത്രാബദ്ധങ്ങളും അതിലുണ്ടെന്നും ആ ഭാഗങ്ങളൊന്നും തന്നെ ദൈവപ്രചോദിതമാകില്ല എന്നും വിശദീകരിക്കുക ചെയ്യുന്നതിന്റെ ഉദ്ദേശ്യം.

Henry F. Schaefer എഴുതിയ Science and Christianity: Conflict or Coherence? : Francis S. Collins എഴുതിയ The Language of God എന്നിവയെല്ലാം ബൈബിളിലെ ശാസ്ത്ര വിശകലങ്ങള്‍ നടത്തിയ പുസ്തകങ്ങളായി നമുക്കുദാഹരിക്കാവുന്നതാണു. 1951-ല്‍ പ്രസിദ്ധീകരിച്ച Henry M. Morris എഴുതിയ The Bible & Modern Science എന്നത് ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ബൈബിളിനെ വിശകലനം ചെയ്യുന്ന പുസ്തകമാണു. Donald B. DeYoung എന്ന ശാസ്ത്രഞനാകട്ടെ Science and the Bible: 30 Scientific Demonstrations Illustrating Scriptural Truths എന്ന പുസ്തകത്തില്‍ ചിത്ര സഹിതമാണു ബൈബിളിനെ ശാസ്ത്രീയവത്കരിക്കുന്നത്.

ബൈബിളില്‍ ശാസ്ത്ര സത്യങ്ങളുണ്ടെന്ന് ക്രൈസ്തവനു വാദിക്കാം, ഗീതയിലും വേദങ്ങളിലും ശാസ്ത്ര സത്യങ്ങളുണ്ടെന്നും അതില്‍ നിന്നാണു ശാസ്ത്രം ഉത്ഭവിച്ചത് എന്നും ഗോപാലകൃഷ്ണനും പ്രസ്ം‌ഗിക്കാം.അതെ പോലെ ഖുര്‍‌ആനില്‍ ശാസ്ത്ര സത്യങ്ങളുണ്ടെന്ന് മുസ്ലിങ്ങള്‍ക്കും അവകാശപ്പെടാം. അങ്ങിനെ ഒരു വാചകവും ആധുനിക ശാസ്ത്രവുമായി ഒത്തു പോകില്ല എന്നു പറയാനൊന്നും ഞാനാളല്ല. പക്ഷെ, തങ്ങളുടെ വാദം സമൂഹത്തിനു ചോദ്യം ചെയ്യാനുള്ള അവകാശത്തെയും മാനിക്കാനും ബഹുമാനിക്കാനും കഴിയേണ്ടതുണ്ട്. സമൂഹം ഒരു റേഡിയോ കേള്‍‌വിക്കാര്‍ അല്ല, അതിനാല്‍ തന്നെ തിരിച്ചുള്ള ചോദ്യവും പ്രതീക്ഷിക്കേണ്ടതുണ്ട്. ഈ ഒരു സമീപനമാണു ഞാന്‍ കാളിദാസന്റെ ഈ പോസ്റ്റ് പഠന വിധേയമാക്കുമ്പോള്‍ ചെയ്യുന്നത്.

ബിഗ്‌ബാം‌ഗ് തിയറിയെ കുറിച്ച് ഖുര്‍‌ആനില്‍ പറയുന്നുവെന്ന ഒരു വാദം കാളപെറ്റതാണെന്നും മുസ്ലിങ്ങള്‍ പെറ്റകാളകുട്ടിയെ കെട്ടാന്‍ കയറു തിരയുകയുമാണെന്ന വിമര്‍ശനത്തിനു പിന്നില്‍ ബിഗ്‌ബാം‌ഗ് ഖുര്‍‌ആനിലുണ്ടെന്ന ഒരു ബ്ലോഗിലെ പരാമര്‍ശമാണു. നമുക്ക് പരിശോധിക്കേണ്ടതുണ്ടല്ലോ-

കാളി ബിഗ്‌ബാ‌ഗ് നിര്‍‌വചിക്കുന്നതിങ്ങനെ-

ആദ്യം മഹാസ്ഫോടനം. പിന്നീട് പ്രാപഞ്ചിക ശക്തികള് ഉണ്ടാകുന്നു. ഉയര്ന്ന ഊഷ്മാവിലുള്ള ആദ്യപ്രപഞ്ചം തണുത്തപ്പോള് അവിടവിടെ പദാര്ത്ഥം ഉണ്ടാകുന്നു. തണുത്തവ ഗ്രഹങ്ങളായും ഇപ്പോഴും തണുക്കാത്തവ നക്ഷത്രങ്ങളായും ഇരിക്കുന്നു. മഹാസ്ഫോടനത്തിന്റെ ശക്തിയാല് പ്രപഞ്ചത്തിലെ പദാര്ത്ഥ പിണ്ഡങ്ങള് അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുന്നു. . ഇതാണ്, ബിഗ് ബാംഗ് തീയറി ചുരുക്കിപ്പറഞ്ഞാല്.

ആദ്യം ഒരു മഹാസ്ഫോടനം എന്നത്കൊണ്ട് കാളിദാസന്‍ ഉദ്ദേശിക്കുന്നതെന്ത് എന്നത് മനസ്സിലായില്ല. ഒരു വലിയ പൊട്ടിത്തെറി എന്നതാണു കരുതുന്നതെങ്കില്‍ ശരിയല്ല. ആദ്യം മഹാസ്ഫോടനം എന്നു പറഞ്ഞല്ലോ. ആ സ്ഫോടനത്തെയാണു ബിഗ്‌ബാം‌ഗ് എന്നു വിളിക്കുന്നത്, അതിനു ശേഷമാണു പ്രപഞ്ചം രൂപപ്പെടുന്നത് പിന്നീടുണ്ടാകുന്നതെല്ലാം പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള സിദ്ധാന്തങ്ങളാണു.

അതായത് ആദ്യം പ്രപഞ്ചമൊന്നിച്ച് എല്ലാ വസ്തുക്കളുമൊരുമിച്ച് ചേര്‍ന്ന് നമുക്കൊരിക്കലും വ്യാഖ്യാനത്തിലേക്കു കൊണ്ടുവരാന്‍ കഴിയാത്ത big bang singularity എന്നു വിളിക്കുന്ന ഒരവസ്ഥയിലായിരുന്നെന്നും ഒരു സന്ദര്‍ഭത്തില്‍ ( സമയത്തെന്നൊ നിമിഷത്തിലെന്നൊ പറയാന്‍ വയ്യ, കാരണം സമയം പിന്നീടാണുണ്ടാവുന്നത്) ഉണ്ടാകുന്ന ഒരു മാറ്റം, അവിടം മുതലാരംഭിക്കുന്നു പ്രപഞ്ചചരിത്രം. പേരു സൂചിപ്പിക്കുന്നത് പോലെ മഹാ എന്നത് അതിന്റെ ആഘാതത്തിലോ പിണ്ഢത്തിലോ അല്ല, മറിച്ച് ഒരു മഹാസംഭവത്തിന്റെ തുടക്കം എന്ന നിലയിലാണ്.

അതായത് ഈ പ്രപഞ്ചം ഒന്നായ ഒരു അവസ്ഥയിലായിരുന്നു. അതില്‍ നിന്നും പിന്നീടെല്ലാം ഉണ്ടാകുന്നു. അതായത് പ്രപഞ്ചം വികസിക്കുന്നു. ഒരു ഘട്ടം കഴിഞ്ഞാല്‍ പ്രപഞ്ചം വികസിച്ചത് പോലെ ചുരുങ്ങി വരികയും ചെയ്യം. ഈ സിദ്ധാന്തം വരുന്നതിനു മുമ്പ് പ്രപഞ്ചം സ്ഥായിയായ ഒന്നാണെന്നായിരുന്നു കരുതിയിരുന്നത്.

ഇനി ഖുര്‍‌ആനില്‍ പറയുന്നത് ഇത്രയേ ഉള്ളൂ.

ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ?( അദ്ധ്യായം 021 അന്‍ബിയാഅ്-21)

ആകാശമാകട്ടെ നാം അതിനെ ശക്തി കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു (51- 47)

ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത്‌ പോലെത്തന്നെ നാം അത്‌ ആവര്‍ത്തിക്കുന്നതുമാണ്‌. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്‌. നാം ( അത്‌ ) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്‌.( അദ്ധ്യായം021 അന്‍ബിയാഅ്-104)

ഇത് തുടര്‍ച്ചയായി പറഞ്ഞ വാക്യങ്ങളുമല്ല. ഇനി അങ്ങിനെ എഡിറ്റു ചെയ്തു എന്നും വാദിക്കേണ്ട. പക്ഷെ ഇവ സ്വതന്ത്രമായ വാക്യങ്ങളാണു.

അതിന് ഇതില്‍ സ്ഫോടനമെന്ന വാക്കെവിടെ എന്നെല്ലാം ചോദിക്കുന്നത് ശുദ്ധ വിവരക്കേടാണു. ബിഗ്ബാം‌ഗ് സിദ്ധാന്തത്തിന്റെ പൂര്‍ണ്ണവിവരണം ഖുര്‍‌ആനിലുണ്ടെന്നും ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അതും ശുദ്ധ ഭോഷ്കാണു. കാരണം ഒരു വേദ ഗ്രന്ഥത്തിന്റെ ദൗത്യം അതാകേണ്ടതില്ല.

ആദ്യം മഹാസ്ഫോടനം എന്ന് എന്തോ വലിയ സ്ഫോടനം നടന്നു എന്നരീതിയില്‍ അവതരിപ്പിക്കുമ്പോള്‍ എന്താണു സ്ഫോടനം എന്നെല്ലാം ഒന്നു വായിച്ചു മനസ്സിലാക്കുക.

ഖുര്‍‌ആനിലെ പ്രപഞ്ചത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അന്നത്തെ അറിവിന്റെ പ്രതിഫലമാണെന്നെല്ലാം തട്ടിവിടുമ്പോള്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പ്രപഞ്ച സങ്കല്പമെന്തായിരുന്നു എന്നത് മനസ്സിലാക്കാന്‍ കുറച്ച് ശാസ്ത്ര ചരിത്രവും വായിച്ചാല്‍ മതി. തലക്കകത്ത് ചകിരിയെങ്കിലും വേണം.

കാളിദാസനെഴുതുന്നു.
ഇതിനു സമാനമായ മറ്റു പല അവകാശവാദങ്ങളും പലയിടത്തും വായിച്ചിട്ടുണ്ട്. ഇപ്പോള് അതു വന്ന് ശാസ്ത്രം ഇതു വരെ കണ്ടു പിടിച്ച എല്ലാം തന്നെ ഖുറാനില് ഉണ്ടെന്നാണു ചില തീവ്ര മുസ്ലിങ്ങള് അവകാശപ്പെടുന്നതും.

അങ്ങിനെ ആരും അവകാശപ്പെട്ടിട്ടില്ലല്ലോ? ഇനി അവകാശപെട്ടാലും ശരിയുമാകില്ല. പക്ഷെ ഉള്ളത് ഉള്ളതാണെന്നു വകവച്ചു കൊടുക്കുകയല്ലെ ബുദ്ധി.

ശരി- ബൈബിളിലെ പ്രപഞ്ചസ്ങ്കല്പമെന്താണു. അതും നമുക്കൊന്നു കണക്കിലെടുക്കണമല്ലോ? എന്നാലല്ലെ ചര്‍ച്ച പൂര്‍ണ്ണമാകുകയുള്ളൂ.

ഉത്‌പത്തി പുസ്തകം തുടക്കം തന്നെ പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നു വിശദമായി പറയുന്നു, ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത വിധം വിശദീകരിക്കുന്നുണ്ട്.

1. ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
2. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിന്‍ മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു.
3. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.
4. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍ പിരിച്ചു.
5. ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.

ഒരേ സമയം തന്നെ ആകാശവും ഭൂമിയും ദൈവം സൃഷ്ടിക്കുന്നു. ഒരു ബിഗ്‌ബാം‌ഗിനും സംശയം പോലും പ്രകടിപ്പിക്കേണ്ടി വരുന്നില്ല. അതും രാവിലെയും രാത്രിയുമായ ദിനത്തിന്നിടയില്‍. നാലാംദിവസം സൃഷ്ടിച്ച സൂര്യനു മുമ്പേ എന്തു രാവ് ഏതു പകല്‍ എന്നെല്ലാം ചോദിക്കരുത്.

നമ്മുടെ പുസ്തകമെന്തു പറഞ്ഞാലും നിങ്ങള്‍ ബിഗ്‌ബാം‌ഗിനെ കുറിച്ച് മിണ്ടിപ്പോകരുത് എന്ന സമീപനം ശരിയല്ലല്ലോ. എന്നാല്‍ ക്രൈസ്തവ മിഷിനറിമാരും ഇതേ വാദം ഉന്നയിക്കുന്നുണ്ടെന്ന കാര്യം കാളിദാസന്‍ മറച്ചു വക്കുന്നു. ബൈബിളിലെ ബിഗ്ബാം‌ഗ് വാദമിങ്ങിനെ

The Expansion of the Universe
The Bible indicates in several places that the universe has been “stretched out” or expanded. For example, Isaiah 40:22 teaches that God “stretches out the heavens like a curtain, and spreads them out like a tent to dwell in.” This would suggest that the universe has actually increased in size since its creation. God has stretched it out. He has expanded it (and is perhaps still expanding it). This verse must have seemed very strange when it was first written. The universe certainly doesn’t look as if it is expanding. After all, if you look at the night sky tonight, it will appear about the same size as it did the previous night, and the night before that. Ancient star maps appear virtually identical to the night sky today. Could the universe really have been expanded? It must have been hard to believe at the time.
In fact, secular scientists once believed that the universe was eternal and unchanging. The idea of an expanding universe would have been considered nonsense to most scientists of the past. It must have been tempting for Christians to reject what the Bible teaches about the expansion of the universe. Perhaps some Christians tried to “reinterpret” Isaiah 40:22, and read it in an unnatural way so that they wouldn’t have to believe in an expanding universe. When the world believes one thing, and the Bible teaches another, it is always tempting to think that God got the details wrong, but God is never wrong.

അപ്പോള്‍ ആദ്യം ഉത്പത്തി പുസ്തകത്തില്‍ പറഞ്ഞതെങ്ങിനെ വ്യാഖ്യാനിക്കും എന്നൊന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല.

ബൈബിളിലെ Isaiah 40:22-23 വാചകത്തിന്റെ പരിഭാഷയിങ്ങനെ-
22. അവന്‍ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന്‍ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവര്‍ക്കുംകയും പാര്‍പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും
23. പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.

ഈ വാക്കുകളെയാണിങ്ങനെ വ്യാഖ്യാനിക്കുന്നത്. ഇതെങ്ങിനെ എന്നൊന്നും ചോദിക്കരുത്. കാരണം തൃത്വം വിശദീകരിച്ച് വിശദീകരിച്ച് അവസാനം ഒരു ബ്ലോഗില്‍ തന്ന ഉത്തരമിങ്ങനെ

The Mystery of the Trinity

There is a story that St. Augustine was walking on the beach contemplating the mystery of the Trinity. Then he saw a boy in front of him who had dug a hole in the sand and was going out to the sea again and again and bringing some water to pour into the hole. St. Augustine asked him, “What are you doing?” “I’m going to pour the entire ocean into this hole.” “That is impossible, the whole ocean will not fit in the hole you have made” said St. Augustine. The boy replied, “And you cannot fit the Trinity in your tiny little brain.” The story concludes by saying that the boy vanished as St. Augustine had been talking to an angel.

അതായത് കഥയില്‍ ചോദ്യമില്ല. ഇവരാണു നേര്‍ക്കുനേരെയുള്ള ഒരു വാചകത്തെ വിമര്‍‌ശിക്കുന്നത് എന്നത് അത്ഭുതകരം തന്നെ.

കാളിദാസന്‍ തുടരുന്നു.
പ്രപഞ്ചത്തേക്കുറിച്ചുള്ള ഖുറാന് വിശദീകരണങ്ങള് രസാവഹമാണ്. മൊഹമ്മദ് ജീവിച്ച കാലത്തെ അറബികളുടെ വിശ്വാസം മുഴുവന് ആ വിശദീകരണങ്ങളിലുണ്ട്. നൂറ്റാണ്ടുകളോളം ആ വിശദീകരണങ്ങള് ആര്ക്കും മനസിലാകാതെയിരുന്നിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിലാണ് അവക്കൊക്കെ വിചിത്രമായതും മൊഹമ്മദ് സ്വപ്നം കാണാത്തതുമായ പുതിയ കുറെ വിശദീകരണങ്ങള് നല്കപ്പെട്ടു തുടങ്ങിയത്. ഈ പുതിയ വിശദീകരണക്കാര് ഖുറാനിലെ അവ്യക്തമായ പ്രയോഗങ്ങളെ അവര്ക്കിഷ്ടപ്പെട്ട പോലെ വ്യാഖ്യാനിച്ചാണീ അസംബന്ധങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്. ഖുറാനിലെ വിചിത്രമായ ഭാഷ അവര്ക്കിഷ്ടമുള്ളതുപോലെ വളച്ചൊടിച്ച് പുതിയ പല അസംബന്ധങ്ങളും കൂട്ടിച്ചേര്ത്തു. അങ്ങനെ കൂട്ടിച്ചേര്‍ത്ത ഒന്നാണ് ഇസ്ലാമിക ബിഗ് ബാംഗ്.

ആദ്യത്തെ ആരോപണം ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അറബികളുടെ പ്രപഞ്ചസങ്കല്പനമാണു ഖുര്‍‌ആനില്‍ ഉള്ളത് എന്നാണ്. ഇതിന്നാസ്പദമായ എന്തു തെളിവാണ് കാളിദാസന് സമര്‍ഥിക്കാനുള്ളത്. അറബികള്‍ക്കിടയില്‍ പ്രപഞ്ചോത്പത്തിയുമായുള്ള ഒരു ധാരണയുമുണ്ടായിരുന്നില്ല. ഗ്രീക്ക്-റോമക്കാരെ പോലെ ഒരു തത്വശാസ്ത്ര താത്പര്യവും വൈജ്ഞാനിക ബോധവും അറബികളിലുണ്ടായിരുന്നില്ല. അന്നു നിലനിന്നിരുന്ന പ്രപഞ്ചശാസ്ത്രമാകട്ടെ ബൈബിളില്‍ പറഞ്ഞത് പോലെയുള്ള ചില അബദ്ധങ്ങളും. സര്‍ ഐസക് ന്യൂട്ടന്‍ വരെ ഈ പ്രപഞ്ചത്തിന് കൃസ്തുവിനു മുമ്പ് നാലായിരം വര്‍ഷമാണു പഴക്കമെന്നനുമാനിച്ചിരുന്നു എന്നു കൂടി വായിക്കുമ്പോഴാണ് പ്രപഞ്ചോത്പത്തിശാസ്ത്രം എത്ര പുതിയ അറിവുകളാണുള്‍കൊള്ളുന്നത് എന്ന് മനസ്സിലാക്കാനാവൂ. ഈ അനുമാനമാകട്ടെ തികച്ചും ബൈബിളിന്റെ അടിസ്ഥാനത്തില്‍ നിന്നുമുണ്ടായതും. ഇതാണു ചരിത്രസത്യമെന്നിരിക്കെ പ്രവാചകന്റെ കാലത്തുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍‌ആനിന്റെ പരാമര്‍‌ശങ്ങള്‍ രൂപപ്പെട്ടു എന്നു തട്ടിവിടുന്നതില്‍ ഒരു കാര്യവുമില്ല.

പിന്നെ വിശദീകരണങ്ങള്‍ പുതുതായി ഉള്ളവയാണു എന്നതാണ്. അത് ശരിയാണു. കാരണം ഖുര്‍‌ആനില്‍ ഈ സൂക്തങ്ങള്‍ ശാസ്ത്രം പഠിപ്പിക്കാന്‍ ഉപയോഗിക്കുന്നവയല്ല. മറിച്ച് ദൈവത്തെ സ്മരിക്കാനാവശ്യപ്പെടുന്ന ഭാഗങ്ങളില്‍ വരുന്ന ഭാഗങ്ങളഅയിരിക്കും. അപ്പോള്‍ ആ കാലഘട്ടങ്ങളില്‍ അതൊരു വലിയ ചര്‍ച്ചക്ക് വഴിയൊരുക്കുന്നില്ല. അതിന്റെ ആവശ്യവും വരുന്നില്ല. ഇനി ശാസ്ത്രകാര്യങ്ങളെ കുറിച്ച് അജ്ഞാതനായ ഒരാളെ ഇന്നും ഈ ഭാഗങ്ങള്‍ അലോസരപ്പെടുത്തുന്നുമില്ല. പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നു വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന ഭാഗമായിട്ടല്ല ഈ വാചകങ്ങള്‍ ഖുര്‍‌ആനില്‍ വരുന്നത്. മറിച്ച് ദൈവത്തെ സ്മരിക്കാന്‍ ആവശ്യപ്പെടുന്ന ഭാഗങ്ങളായാണു.

കച്ചവടാവശ്യാര്‍ത്ഥം ചില യാത്രകള്‍ നടത്തിയ മുഹമെദ് എല്ലാ കാര്യങ്ങളും പഠിച്ചെഴുതി എന്ന് കാളിദാസന്‍ എഴുതുമ്പോള്‍ തന്റെ സമാന്യ വിവേകത്തെ ചോദ്യം ചെയ്യുന്നു എന്ന സത്യം മറക്കരുത്. ഒരു കച്ചവടക്കാരന്‍ ആസ്ട്രോണമി, ഭ്രൂണ ശാസ്ത്രം, എകൊനോമിക്സ് എല്ലാം പഠിക്കുന്നു. എന്നിട്ട് കുറഞ്ഞകാലത്താല്‍ ഒരു സമൂഹത്തെ പൂര്‍ണ്ണമായും അവര്‍ക്കു വേണ്ട നിയമ നിര്‍‌ദ്ദേശങ്ങളെല്ലാം നല്‍കി ഒരു ഭരണാധികാരിയും മതസ്ഥാപകനുമാകുന്നു. ആ ഗ്രന്ഥത്തിലെഴുതിയ കാര്യങ്ങള്‍ ഇന്നും യാതൊരു തെറ്റുകളുമില്ലാതെ സമൂഹത്തിന്റെ വിശകലനങ്ങള്‍ക്കു മുമ്പില്‍ നില നില്‍ക്കുന്നു. ഇതെല്ലാം ഒരു ഗ്രന്ഥത്തില്‍ ആയിരത്തി നാനൂറ് കൊല്ലം മുമ്പെങ്ങിനെ വന്നു എന്നന്യേഷിക്കാന്‍ വായനക്കാരായ നിങ്ങളോട് ആവശ്യപ്പെടുക എന്നത് മാത്രമാണീ കാര്യത്തില്‍ ചെയ്യാനുള്ളത്. കണ്ണടച്ചാല്‍ ഇരുട്ടാകുമെന്നു കരുതെന്നവര്‍ക്ക് കണ്ണടക്കാം.

ഈ പോസ്റ്റില്‍ എന്റെ യുക്തിവാദം എന്ന ബ്ലോഗിലെ പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍ എന്ന പോസ്റ്റിലെ ചില ഭാഗങ്ങളെ തന്റെ കമെന്റുകളിലായി കാളിദാസന്‍ സ്പര്‍ശിക്കുന്നുണ്ട്. അതിനാല്‍ അവക്കും ചില മറുപടികള്‍ കുറിക്കുന്നു.

കാട്ടിപ്പരുത്തി ദിവസം എന്നര്‍ത്ഥം വരുന്ന യോം എന്ന വാക്കില്‍ പിടിച്ചാണു രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. അത് ദിവസമല്ല യുഗമാണെന്നു പറഞ്ഞാല്‍ 6 ദിവസത്തിന്റെയും 8 ദിവസത്തിന്റെയും കുടുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ആകുമെന്നാണദ്ദേഹം കരുതുന്നത് സഹതപിക്കാതെ പറ്റില്ല.

ഇവിടെ ഒരു രക്ഷപ്പെടലിന്റെയും ആവശ്യമില്ല. യൗം എന്നതിന് ദിവസം എന്നും കാലമെന്നും അര്‍ത്ഥമുള്ളത് ഭാഷാപരമാണ്. അതിനാലാണു അറബിക് ലെക്സികോണ്‍ ഞാന്‍ എടുത്തു കൊടുത്തതും. അതല്ല എന്നു തെളിയിക്കുകയാണു വേണ്ടത്. അതെല്ലാതെ ഭാഷക്ക് അങ്ങിനെ ഒരര്‍ത്ഥം പാടില്ല എന്ന നിലപാട് നടക്കില്ലല്ലോ-

ഒരു ഹദീസിലും ബൈബിളിലെ പോലെ രാവിലെ പ്രഭാതമാകുകയും വൈകീട്ട് സൂര്യന്‍ അസ്തമിക്കുകയും ചെയ്യുന്ന പ്രഭാതത്തെ കുറിച്ചുള്ള പരാമര്‍ശമില്ല. അതിനാല്‍ തന്നെ ദിവസം എന്ന അര്‍ത്ഥമേ അവിടെയുള്ളൂ എന്ന് ശഠിച്ചിട്ടു ഫലമില്ല.

ഭൂമിയും അതിനു മുകളില്‍ ഏഴാകാശവും നിര്‍മ്മിച്ച അള്ളാക്ക് സൂര്യനും ചന്ദ്രനും സഞ്ചരിക്കുന്നു എന്നു മനസിലായി ഖുറാന്‍ പ്രകാരം. പക്ഷെ ഭൂമി സഞ്ചരിക്കുന്നു എന്നു മാത്രം മനസിലായില്ല.

ഭൂമി ചലിക്കുന്നു എന്ന വാക്ക് എന്തുകൊണ്ടു വന്നില്ല എന്നാണോ ചോദ്യം. ഭൂമി നിശ്ചലമാണെന്ന് എവിടെയും പറഞ്ഞിട്ടില്ലല്ലോ? എന്തുകൊണ്ട് അതു പറഞ്ഞില്ല, ഇതു പറഞ്ഞില്ല എന്നെല്ലാവര്‍ക്കും ചോദിക്കാം. അതിന്നര്‍ത്ഥം അതിന്നെതിരില്‍ പറഞ്ഞു എന്നാകുമോ? ഇതിനെയല്ലെ കുതര്‍ക്കം എന്നു പറയുക!!! പിന്നെയും എന്തു കൊണ്ട് പറഞ്ഞില്ല എന്നാണെങ്കില്‍ ഭൂമിയുടെ ചലനം പഠിപ്പിക്കാന്‍ ഇറങ്ങിയതല്ല ഖുര്‍‌ആന്‍ എന്നാണ് ഒറ്റവാക്കിലുത്തരം.

മൊഹമ്മദ് കരുതിയത് അള്ളാ ആകാശത്തിലെ വലിയ പാത്രങ്ങളില്‍ വെള്ളം നിറച്ചു വച്ച് അത് കുറേശെ കുറേശെ ഭൂമിയിലേക്ക് ഒഴിച്ചു കൊടുക്കുന്നു എന്നാണ്.

ഈ വിവരം എവിടെനിന്നാണു കാളിക്കു കിട്ടിയത്? ഏതെങ്കിലും ഹദീസില്‍ ഇങ്ങിനെ ഒരു പരാമര്‍ശമുണ്ടോ? തെളിവുകളില്ലാതെ മിഷിനറി കളിക്കാതിരുന്നു കൂടെ? ഏതെങ്കിലും പ്രവാചക വചനങ്ങളിലോ ഖുര്‍‌ആനിലെ പരാമര്‍‌ശങ്ങളിലോ ഇല്ലാത്ത ഒരു കാര്യം ഒരു മതവിശ്വാസികളുടെ മേല്‍ കെട്ടി വച്ച് ആരോപിക്കുക എന്നത് വര്‍‌ഗ്ഗീയതയല്ലെങ്കില്‍ എന്താണു വര്‍ഗ്ഗീയത്?

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക്‌ കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന്‌ വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.

ഖുര്‍‌ആനിലെ ഈ പരാമര്‍ശം ഏതു രീതിയിലാണു ശാസ്ത്ര വിരുദ്ധമാകുന്നത്? ഭൂമിയേയും ആകാശങ്ങളെയും മാറ്റിനിര്‍‌ത്തുക എന്ന പദപ്രയോഗത്തെ വിമര്‍ശിക്കാന്‍ എന്താണു ഞാന്‍ തെറ്റിദ്ധരിപ്പിച്ചത്? അല്ല ഭൂമിക്കും ആകാശത്തിന്നുമിടയില്‍ കാണാവുന്ന തൂണുകളുണ്ടെന്ന് കാളിക്കു വാദമുണ്ടോ?

വിശദീകരണത്തിനൊന്നും വഴങ്ങാത്ത ഒരു വിശ്വാസത്തെ ന്യായീകരിക്കാന്‍ ഇങ്ങിനെ അന്ധനാകുന്നതില്‍ എന്തു പ്രയോജനം? ഖുര്‍‌ആനിനെ വിമര്‍‌ശിക്കുന്നതിന്നു കാളിദാസ്ന്‍ ഉന്നയിക്കുന്ന ഒരേ ഒരു ന്യായം ആയിരത്തിനാനൂറ് വര്‍‌ഷങ്ങള്‍ക്കു മുമ്പ് പ്രവാചകന്‍ ഇതെഴുതുമ്പോള്‍ ഇങ്ങിനെ ഒന്നും ഉദ്ദ്യേശിച്ചിരുന്നില്ല എന്ന ആവര്‍ത്തനം മാത്രമാണു. ശരിയാണു, പ്രവാചകന്‍ ആയിരുന്നു ഖുര്‍‌ആന്‍ എഴുതിയിരുന്നതെങ്കില്‍ ഇന്നും വിശദീകരണം നല്‍കാന്‍ കഴിയുന്ന ഒരു ഗ്രന്ഥമാകില്ലായിരുന്നു. അതു തന്നെയാണു ഇത് പ്രവാചകന്‍ എഴുതിയതല്ല എന്നു ശരിവക്കുന്നതും. ഇത് മുഹമെദ് നബിയില്‍ നിന്നാണെന്നുള്ള ക്രൈസ്തവരുടെ വാദത്തെ കാളിദാസന്‍ ചോദ്യം ചെയ്യുകയാണു തന്റെ പ്രസ്ഥാനവകളിലൂടെ എന്നത് ആശാവഹം തന്നെയാണു.

ആണുങ്ങള്‍ വരെ പ്രസവിക്കുന്ന കാലമാണു, ഒരു കാള പെറ്റു എന്നു കേട്ടാല്‍ തീരെ കയറെടുക്കാതിരിക്കനുമാവില്ല. അല്ലെങ്കിലും പശു പ്രസവിച്ചു എന്നത് ഒരു വാര്‍ത്തയാകേണ്ട കാര്യമില്ല. കാളപെറുന്നതല്ലെ ഒരത്ഭുതവും വാര്‍ത്താപ്രധാന്യവുമുള്ളൂ. ഒരു ശാസ്ത്ര ഗ്രന്ഥത്തില്‍ ബിഗ്ബാം‌ഗ് എന്തത്ഭുതമാണു നല്‍കുക. എന്നാല്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ പിന്നിട്ട ഒരു ഗ്രന്ഥം പുതിയ അറിവുകള്‍ ഉള്‍കൊള്ളുന്നു എന്നതില്‍ കാളപെറുന്നതിനേക്കാള്‍ ആ പുസ്തകം ചില അത്ഭുതങ്ങളെ ഉള്‍കൊള്ളുന്നു എന്ന സത്യത്തെ അം‌ഗീകാതിരിക്കുകയാണ് കയറെടുക്കല്‍.

Thursday, June 24, 2010

ജമായത്ത് മുക്കിയ സൂറ

സാങ്കേതിക തകരാറുകള്‍ ആരെങ്കിലും വിമര്‍ശനവിധേയമാക്കുമോ? എന്നിട്ടത് ബ്ലോഗില്‍ പോസ്റ്റാക്കുമോ? ഇല്ല എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. കാളിദാസന്‍ അതും ചെയ്യും. കോപം അന്ധനാക്കും എന്ന പ്രയോഗം ശരിക്കും നിങ്ങള്‍ക്ക് കാളിദാസന്റെ ജമായത്ത് മുക്കിയ സൂറ എന്ന പോസ്റ്റ് വായിച്ചാല്‍ മനസ്സിലാക്കാം. ഏത് വിഭാഗമാകട്ടെ, അല്ല കാളിദാസന്‍ തന്നെയാകട്ടെ- അവരുടെ ആശയപ്രചരണങ്ങളില്‍ ഉപയോഗിക്കുന്ന മാദ്ധ്യമങ്ങളില്‍ സാങ്കേതികമായി വരുന്ന തകരാറുകള്‍ ആക്ഷേപിക്കാനുപയോഗിക്കുക എന്നത് സാമാന്യഭാഷയില്‍ മനുഷ്യര്‍ ചെയ്യുന്നതല്ല. ആശയങ്ങള്‍ മാറ്റുരക്കുന്നിടത്ത് മിനിമം അന്തസ്സുകള്‍ പുലര്‍‌ത്താന്‍ ഏത് മിഷിനറിയും ബാധ്യസ്ഥനാണ്. ഏതെങ്കിലും വിഭാഗത്തിന് ഏതെങ്കിലും ഗ്രന്ഥങ്ങളിലെ ഒരു അദ്ധ്യായം ഇല്ലാതാക്കാനാകുമോ? അതും ഇക്കാലത്ത്. അങ്ങിനെയെങ്കില്‍ ബൈബിള്‍ പണ്ട് ചെയ്തത് പോലെ ഇപ്പോഴും മാറ്റി മറിക്കില്ലായിരുന്നുവോ? അത്ര അബദ്ധങ്ങളല്ലേ ദൈവഗ്രന്ഥം പേറുന്നത്. ഒരു സാങ്കേതിക തകരാറ് പോസ്റ്റാക്കിയ മഹാനവര്‍കളേ - നമിച്ചു.

അങ്ങിനെ സാങ്കേതിക പ്രശ്നം മനപ്പൂര്‍‌വ്വമാണെന്നും അതിനൊരു കാരണവുമുണ്ടെന്നുമാണ് പുള്ളിയുടെ കണ്ടെത്തല്‍. അതിങ്ങനെ-

അതിനു കാരണവുമുണ്ട്. ഒരു വ്യക്തിയെ അധിക്ഷേപിക്കാന് വേണ്ടി മാത്രമായിട്ടാണത് മൊഹമ്മദ് എഴുതിയത്. അതില് മുസ്ലിങ്ങള്‍ക്ക് വേണ്ട ഒരു നിര്ദ്ദേശവുമില്ല. ശാപവാക്കുകളും അധിക്ഷേപങ്ങളും മാത്രമേ അതിലുള്ളു.

അസഭ്യവാക്കുളും വൃത്തികേടുകളും ഒരു ദൈവത്തിനു പറയാനാകുമോ? ആകും. മുസ്ലിങ്ങളുടെ ദൈവമായ അള്ളാക്കതാകും.
മൊഹമ്മദിന്റെ അമ്മാവനായ അബുള് ഉസ ഇബന് അബ്ദുള് മുത്തലിബ് എന്നയാളെ ചീത്തപറയാന് വേണ്ടി മാത്രമാണള്ളാ ഈ സൂറ മൊഹമ്മദിനു പറഞ്ഞ് കൊടുത്തതെന്നത് സുബോധമുള്ള ആരിലും ആശ്ചര്യമുണ്ടാക്കും. പക്ഷെ മുസ്ലിങ്ങളില് ആശ്ചര്യമുണ്ടാക്കില്ല.

മനുഷ്യനായ അബൂലഹബ് മനപൂര്‍‌വ്വം ചെയ്ത പ്രവര്‍ത്തനത്താല്‍ അദ്ദേഹത്തെ ദൈവം ആക്ഷേപിച്ചതാണു കാളിദാസന്റെ വലിയ പരാതി. ശരി. ബൈബിളിലെ ദൈവം ആരെയെല്ലാം ശപിക്കുന്നു. നമുക്ക് പരിശോധിക്കാമല്ലോ?

മരത്തെ ശപിച്ച ദൈവം-

18. രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു
19. അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.
20. ശിഷ്യന്മാര്‍ അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. (മത്തായി-21)

12. പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടു പോരുമ്പോള്‍ അവന്നു വിശന്നു;
13. അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.
14. അവന്‍ അതിനോടു; ഇനി നിങ്കല്‍നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര്‍ കേട്ടു. (മാര്‍ക്കോസ്-11)

സം‌ഗതിയെന്താണെന്നാല്‍ യേശു അത്തിപ്പഴം കായ്ക്കാത്ത കാലത്ത് വിശന്നപ്പോള്‍ അത്തിമരത്തിന്നരികില്‍ ചെന്നു പഴം പറിക്കാന്‍ നോക്കി. പക്ഷെ അതില്‍ ഇലകളേ ഉള്ളൂഊ. അത്തിപ്പഴം പഴുക്കുന്ന കാലത്ത് അത്തിമരത്തില്‍ പഴമുണ്ടാകും- ഇനി അതെല്ലാതെ വിശക്കുന്ന ദൈവത്തിന് പഴം വേണമെങ്കില്‍ ഒരത്ഭുതം പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്നം. ഇത് രണ്ടും ചെയ്യാതെ അത്തിമരത്തെ ശപിച്ച് ദൈവം ഉണക്കി ക്കളഞ്ഞു.

അബൂലഹബ് ബുദ്ധിയുള്ള മനുഷ്യന്‍. പ്രവാചകനെതിരില്‍ ഉപദ്രവം കഠിനമായപ്പോള്‍ ദൈവം ആക്ഷേപിച്ചതിനെ അസഭ്യവാക്കുളും വൃത്തികേടുകളും എന്നാക്ഷേപിക്കുമ്പോള്‍ തന്റെ കയ്യിലുള്ള പൊത്തകം എന്തു പറയുന്നു എന്നത് മറച്ചു പിടിക്കാമോ?

പാമ്പിനെ ശപിച്ച ദൈവം.

ആദമിനെയും ഹവ്വയേയും പാമ്പിന്റെ രൂപത്തില്‍ വന്ന സാത്താന്‍ ചതിച്ചു. അറിവിന്റെ കനി തിന്നരുതെന്ന് കല്പിച്ചു. അത് തിന്നാതിരിക്കാന്‍ ആദ്യം തന്നെ യഹോവ ഒരു കള്ളം പറഞ്ഞിരുന്നു. തിന്നാല്‍ മരിക്കുമെന്ന്. പക്ഷെ ബൈബിളിലെ സത്യവാനായ സാത്താന്‍ പാമ്പിന്റെ രൂപത്തില്‍ വേഷ പ്രചന്നനായി വന്നു സത്യം പറഞ്ഞു. വിവരം വേണോ- പഴം തിന്നോളൂ. അവര്‍ അതനുസരിച്ചു. ബൈബിളിലെ സ്വര്‍ഗ്ഗത്തിലെന്തോ യഹോവ വിവരമുള്ളവരെ സ്വര്‍ഗ്ഗത്തില്‍ കയറ്റില്ല. പഴം തിന്നു. ആദമിനും ഹവ്വക്കും അറിവുണ്ടായി. യഹോവ രണ്‍റ്റാളെയും പിടിച്ചു പുറത്താക്കി. പെണ്ണിന് പ്രസവ വേദനയും കൊടുത്തു. പക്ഷെ സാത്താനെ തൊടാന്‍ യഹോവക്കെന്തോ പേടി. അതിനാല്‍ സാത്താന്‍ പ്രചന്നവേഷം കെട്ടാന്‍ തിരഞ്ഞെടുത്ത രൂപമായ പാമ്പിനെ പിടിച്ചങ്ങു ശിക്ഷിച്ചു. പാമ്പിനെ ശപിച്ചതിങ്ങിനെ-

14. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതുനീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
15. ഞാന്‍ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മില്‍ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാല്‍ തകര്‍ക്കും. (ഉത്പത്തി-2)


ഒരു വംശത്തെ മുഴുവന്‍ ശപിക്കുന്നു.

ഒരു അബൂലഹബിനെ ശപിച്ചതില്‍ അമര്‍ശം കൊള്ളുന്ന കാളിദാസന്‍ ബൈബിളില്‍ ഒരു വംശത്തെ മുഴുവന്‍ ഭാവികാലത്തേക്ക് കൂടി ശപിച്ച് അടിമകളാക്കിയ ദൈവ വിധിയെ കുറിച്ച് എന്തു പറയുന്നു.
നോഹ ദൈവത്തിന്റെ കൃപ ലഭിച്ചവന്‍- പക്ഷെ വലിയ പരീക്ഷണങ്ങളെല്ലാം കഴിഞ്ഞു ദൈവത്തെ സ്തുതിച്ചു ജീവിതം സമര്‍പ്പിക്കുന്നതിനു പകരം വീഞ്ഞു കുടിച്ചു നഗ്നനായി കിടക്കുന്നു. ഒരു ദിവസം കൂടാരത്തില്‍ മത്ത് പിടിച്ച് നഗ്നനായപ്പോള്‍ അവിടേക്ക് കയറി വന്ന ഒരു മകന്‍ അതു കണ്ടു. അതിനു ശാപം കിട്ടിയതോ മകനല്ല, മകന്റെ മകന്. അവനിലൂടെയുള്ള വംശം മുഴുവന്‍ അടിമകളാകുമെന്ന് നോഹ. നോഹ ഒരു മനുഷ്യന്‍ മാത്രം. നോഹയുടെ ശാപം നടപ്പിലാക്കുന്നത് ദൈവമല്ലെ? ആ ദൈവത്തിന്നറിയില്ലെ ഇത് ശരിയല്ല എന്ന്?

ഇത് മൂന്ന്‍ കാര്യങ്ങള്‍ - അപ്പോള്‍ ഇതെല്ലാം നമ്മുടെ കയ്യിലെ ബൈബിളിലെ ശാപകഥകളാണെന്നിരിക്കെ എന്തിനാണ് തന്റെ മന്തുകാല്‍ മണലില്‍ പൂഴ്ത്തി മറ്റുള്ളവരെ പരിഹസിക്കുന്നത്.

ഇനി എന്താണ് ഖുര്‍‌ആനിലെ അദ്ധ്യായം 111 ലെ വിഷയം.
അവതരണ പശ്ചാത്തലം

വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിന്റെ ശത്രുക്കളില്‍ ഒരാളെ പേരെടുത്തു പറഞ്ഞ് ആക്ഷേപിച്ച ഒരേയൊരു സ്ഥലമാണിത്. എന്തുകൊണ്ട് എന്നത് പഠന വിധേയമാക്കേണ്ടതു തന്നെയാണു. മക്കയില്‍ അബൂലഹബ് മാത്രമായിരുന്നില്ല പ്രവാചകന്റെ ശത്രു. ഇങ്ങനെ പേരുവിളിച്ച് ആക്ഷേപിക്കാന്‍, അബൂലഹബിനു മാത്രം ഉണ്ടായിരുന്ന വിശേഷമെന്ത് എന്നത് ഒരു ചോദ്യമാണ്. അതു മനസ്സിലാക്കാന്‍ അക്കാലത്തെ അറബി സാമൂഹികജീവിതത്തെ മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ അബൂലഹബ് നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രാചീനകാലത്ത് അറബ് ദേശത്തെങ്ങും അരക്ഷിതാവസ്ഥയും കൊള്ളകളും സംഘട്ടനങ്ങളും നടമാടിക്കൊണ്ടിരുന്നു. ഇത് ഒരാള്‍ക്ക് തന്റെ ജീവന്റെയും ധനത്തിന്റെയും അഭിമാനത്തിന്റെയും സുരക്ഷിതത്വത്തിന് സ്വന്തം കുടുംബത്തിന്റെയും രക്തബന്ധുക്കളുടെയും സംരക്ഷണമല്ലാതെ മറ്റൊരു ഗ്യാരണ്ടിയുമില്ല എന്നതായിരുന്നു നൂറ്റാണ്ടുകളോളം അവിടത്തെ അവസ്ഥ. അതുകൊണ്ട് അറേബ്യന്‍ സാമൂഹികജീവിതത്തില്‍ കുടുമ്പമഹിമ കടന്നു വരാനുള്ള പ്രധാന കാരണമുണ്ടായത്. കുടുംബസ്നേഹവും ബന്ധങ്ങളുടെ ഭദ്രതയും അതിപ്രധാനമായ മൂല്യമായി കരുതപ്പെട്ടിരുന്നു. കുടുംബവിഭജനം മഹാപാപമായും ഗണിക്കപ്പെട്ടു.

പ്രവാചകന്‍ നേരിട്ട ഊരുവിലക്കിന്റെ ചരിത്രത്തില്‍തന്നെ ഈ പാരമ്പര്യത്തിന്റെ സ്വാധീനം കാണാം. പ്രവാചകന്‍ ഇസ്ലാമിക പ്രബോധനമാരംഭിച്ചപ്പോള്‍ കാരണവന്മാരും മറ്റു ഖുറൈശികുടുംബങ്ങള്‍ അദ്ദേഹത്തെ കഠിനമായി എതിര്‍ത്തു. എന്നാല്‍, ഹാശിംവംശവും മുത്ത്വലിബ്വംശവും (ഹാശിമിന്റെ സഹോദരന്‍ മുത്ത്വലിബിന്റെ സന്തതികള്‍) തിരുമേനിയോട് ശത്രുത കാട്ടിയില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് പരസ്യമായ സംരക്ഷണം നല്‍കുകയും ചെയ്തു. എന്നാലോ, അവരിലധികമാളുകളും നബി (സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇത് മറ്റു ഗോത്രങ്ങളെ ചൊടിപ്പിക്കാതിരുന്നത് അന്നത്തെ വ്യവസ്ഥിതിയുടെ ഭാഗമായതിനാലാണു. അതുകൊണ്ടാണ് ബനൂഹാശിമിനെയും ബനൂമുത്ത്വലിബിനെയും, അവര്‍ ഒരു പുത്തന്‍ മതക്കാരന് സംരക്ഷണം നല്‍കിക്കൊണ്ട് സ്വന്തം പിതാക്കളുടെ മതത്തില്‍നിന്ന് വ്യതിചലിച്ചുപോയി എന്ന് ആക്ഷേപിക്കാതിരുന്നത്. സ്വകുടുംബത്തിലെ ഒരംഗത്തെ ഒരു സാഹചര്യത്തിലും ശത്രുക്കള്‍ക്ക് ഏല്‍പിച്ചു കൊടുത്തുകൂടാ എന്ന് അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക വ്യവസ്ഥിതി അന്ന്‍ ഉരിത്തിരിഞ്ഞിരുന്നു. ഇത് തങ്ങളുടെ വിഭാഗത്തിലെ ആളുകളുടെ തെറ്റുകളെയും ന്യായീകരിക്കുന്ന ഒരു ദോഷവും പേറിയിരുന്നു. തങ്ങളുടെ ഉറ്റവരെ പിന്തുണയ്ക്കുന്നത് ഖുറൈശികളുടെ എന്നല്ല, എല്ലാ അറബികളുടെയും ദൃഷ്ടിയില്‍ തികച്ചും സ്വാഭാവികമായിരുന്നു. ജാഹിലിയ്യാകാലത്തു പോലും അറബികള്‍ ഈ ധാര്‍മികമൂല്യം നിര്‍ബന്ധമായും ആദരിക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ചിരുന്നു.

ഇസ്ലാമിനോടുള്ള വിരോധം മൂത്ത് ഒരാള്‍ മാത്രമാണിതു മറന്നത്. അത് അബൂലഹബ് ആയിരുന്നു. അയാള്‍ റസൂല്‍ (സ) തിരുമേനിയുടെ പിതൃവ്യനാണ്. പ്രവാചകന്റെ പിതാവിന്റെയും അയാളുടെയും പിതാവ് ഒരാളാണ്. പിതൃവ്യന് പിതാവിന്റെ സ്ഥാനമുണ്ടെന്നായിരുന്നു അറബികളുടെ സങ്കല്‍പം. പ്രത്യേകിച്ച് സഹോദരപുത്രന്റെ പിതാവ് മരിച്ചുപോയാല്‍ പിന്നെ പിതൃവ്യന്‍ അവനെ സ്വന്തം പുത്രനെപ്പോലെ പോറ്റിക്കൊള്ളുമെന്നാണ് അറബി സാമൂഹിക സമ്പ്രദായപ്രകാരം പ്രതീക്ഷിക്കപ്പെടുക. പക്ഷേ, പ്രവാചകനോടുള്ള വിരോധം മൂലം ഈ അറേബ്യന്‍ പാരമ്പര്യങ്ങളെയെല്ലാം അയാള്‍ തൃണവല്‍ഗണിച്ചു കളഞ്ഞു.

നബി (സ) പൊതു പ്രബോധനം ആരംഭിക്കാന്‍ കല്‍പിക്കപ്പെടുകയും ആദ്യമായി സ്വന്തം ഉറ്റവരെയും ഉടയവരെയും ദൈവിക ശിക്ഷയെക്കുറിച്ച് താക്കീതുചെയ്യാന്‍ നിര്‍ദേശിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുമേനി (സ) ഒരു പ്രഭാതത്തില്‍ സഫാ മലയുടെ മുകളില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:ഹാ, ആപത്തിന്റെ പ്രഭാതം. അറബികളുടെ സമ്പ്രദായപ്രകാരം, പ്രഭാതം വെളിച്ചംവെക്കുമ്പോള്‍ ഏതെങ്കിലും ശത്രുക്കള്‍ സ്വഗോത്രത്തെ ആക്രമിക്കാന്‍ പാഞ്ഞുവരുന്നതു കണ്ടാലാണ് ഇങ്ങനെ വിളിച്ചു കൂവുക. തിരുമേനിയുടെ ശബ്ദം കേട്ട് ആളുകള്‍ അന്വേഷിച്ചു: ആരാണ് വിളിച്ചു പറയുന്നയ്?` അത് മുഹമ്മദി(സ)ന്റെ ശബ്ദമാണെന്നറിഞ്ഞപ്പോള്‍ എല്ലാ ഖുറൈശികുടുംബങ്ങളുടെയും ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. നേരിട്ടുവരാന്‍ കഴിയുന്നവര്‍ നേരിട്ടുവന്നു. അതിനു വയ്യാത്തവര്‍ തങ്ങളുടെ പ്രതിനിധികളെ അയച്ചു. എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ തിരുമേനി, അല്ലയോ ഹാശിംകുടുംബമേ, അബ്ദുല്‍മുത്ത്വലിബ് കുടുംബമേ, ഫിഹ്ര്‍കുടുംബമേ, ഇന്ന കുടുംബമേ, ഇന്ന കുടുംബമേ എന്നിങ്ങനെ ഓരോ കുടുംബത്തിന്റെയും പേരു വിളിച്ചുകൊണ്ടു പറഞ്ഞു: "ഈ മലയ്ക്കു പിന്നില്‍ ഒരു പട നിങ്ങളെ കടന്നാക്രമിക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുന്നു എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?``
ജനം പറഞ്ഞു: "താങ്കള്‍ എപ്പോഴെങ്കിലും കളവു പറയുന്നതു കേട്ടതായി ഞങ്ങള്‍ക്കനുഭവമില്ലല്ലോ.`` തിരുമേനി പറഞ്ഞു: "എങ്കില്‍ ഞാന്‍ നിങ്ങള്‍ക്കിതാ മുന്നറിയിപ്പ് നല്‍കുന്നു; കഠിനമായ ശിക്ഷ വരുന്നുണ്ട്. എല്ലാവരും നിശബ്ദരായിരിക്കുമ്പോള്‍ അബൂലഹബ് പറഞ്ഞു: تَبًّالَّكَ ألِهَـذَا جَمَعْتَنَا (നീ നശിച്ചുപോവട്ടെ. ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?) അയാള്‍ റസൂല്‍തിരുമേനിയെ എറിയാന്‍ കല്ലെടുത്തു എന്നും ഒരു നിവേദനത്തിലുണ്ട്.
അബൂലഹബിന് പുതിയ മതത്തോടുള്ള വിരോധത്തിന് മറ്റൊരു കാരണവുമുണ്ട്.
ഒരു ദിവസം അബൂലഹബ് റസൂല്‍തിരുമേനിയോടു ചോദിച്ചു: നിന്റെ മതം സ്വീകരിച്ചാല്‍ എനിക്കെന്താണ് കിട്ടുക?` തിരുമേനി പറഞ്ഞു: മറ്റെല്ലാ വിശ്വാസികള്‍ക്കും കിട്ടുന്നതുതന്നെ.` അബൂലഹബ്: എനിക്ക് ഒരു ശ്രേഷ്ഠതയുമില്ലെന്നോ?` തിരുമേനി: അങ്ങ് എന്താണാഗ്രഹിക്കുന്നത്?` അബൂലഹബ് പറഞ്ഞു: ങ്ഹും, ഞാനും മറ്റുള്ളവരും തുല്യരാകുന്ന ഈ മതം നശിച്ചുപോട്ടെ! മക്കയില്‍ അബൂലഹബും തിരുമേനിയും വളരെ അടുത്ത അയല്‍ക്കാരായിരുന്നു. രണ്ടു വീടുകള്‍ക്കുമിടയില്‍ ഒരു ചുമരേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹവും മറ്റു അയല്‍ക്കാരും ചേര്‍ന്ന് നബിയെ ഉപദ്രവിച്ചു പോന്നു. ഈയാളുകള്‍ തിരുമേനിക്ക് വീട്ടില്‍ ഒരു സ്വൈരവും കൊടുത്തിരുന്നില്ല. ചിലപ്പോള്‍ അദ്ദേഹം നമസ്കരിക്കുമ്പോള്‍ അവര്‍ മതിലിനു മുകളിലൂടെ ഒട്ടകക്കുടലുകള്‍ അദ്ദേഹത്തിനു നേരെ എറിയുമായിരുന്നു. ചിലപ്പോള്‍ മുറ്റത്തു ഭക്ഷണം പാകംചെയ്യുമ്പോള്‍ പാത്രങ്ങളിലേക്ക് വൃത്തികേടുകള്‍ എറിയും. ഒരിക്കല്‍ തിരുമേനി പുറത്തുവന്ന് അവരോട് ചോദിച്ചു: "ഓ അബ്ദുമനാഫ് തറവാട്ടുകാരേ, ഇതെന്ത് അയല്‍പക്കമര്യാദയാണ്?`` അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ ആവട്ടെ, രാത്രികാലങ്ങളില്‍ തിരുമേനിയുടെ വാതില്‍ക്കല്‍ മുള്ളുനിറഞ്ഞ ചപ്പുചവറുകള്‍ കൊണ്ടുവന്നിടുക പതിവ് തന്നെയായി സ്വീകരിച്ചിട്ടുണ്ടായിരുന്നു. നേരം വെളുത്ത് പുറത്തുവരുമ്പോള്‍തന്നെ റസൂലിന്റെയോ അവിടത്തെ മക്കളുടെയോ കാലില്‍ മുള്ളു തറയ്ക്കട്ടെ എന്നായിരുന്നു അവരുടെ വിചാരം.

പ്രവാചകത്വത്തിനു മുമ്പ് നബി(സ)യുടെ രണ്ടു പെണ്‍മക്കളെ അബൂലഹബിന്റെ മക്കളായ ഉത്ബയും ഉതൈബയും വിവാഹം ചെയ്തിരുന്നു. പ്രവാചകത്വ ലബ്ധിക്കുശേഷം നബി (സ) ഇസ്ലാമിക പ്രബോധനം ആരംഭിച്ചപ്പോള്‍ അബൂലഹബ് തന്റെ രണ്ടുപുത്രന്മാരെയും വിളിച്ചിട്ടു പറഞ്ഞു: "നിങ്ങള്‍ രണ്ടുപേരും മുഹമ്മദിന്റെ പുത്രിമാരെ വിവാഹമോചനം ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെ കണ്ടുമുട്ടുന്നത് എനിക്ക് ഹറാം (നിഷിദ്ധം) ആയിരിക്കുന്നു.`` അങ്ങനെ അവരിരുവരും പ്രവാചകന്റെ മക്കളെ വിവാഹമോചനം ചെയ്തു.

അബൂലഹബിന്റെ ദുഷ്ടമനസ്സ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു സംഭവം: തിരുമേനിയുടെ സീമന്തപുത്രന്‍ ഖാസിമിന്റെ മരണാനന്തരം രണ്ടാമത്തെ പുത്രന്‍ അബ്ദുല്ലാ കൂടി മരിച്ചപ്പോള്‍ ഇയാള്‍ സഹോദരപുത്രന്റെ ദുഃഖത്തില്‍ പങ്കുകൊള്ളുന്നതിനു പകരം, ഖുറൈശിപ്രമാണിമാരുടെ അടുത്തേക്ക് ആഹ്ളാദപൂര്‍വം ഓടിച്ചെന്നിട്ട് അവരെ അറിയിച്ചു: "കേട്ടോളൂ, ഇന്നത്തോടെ മുഹമ്മദ് വേരറ്റവനായിരിക്കുന്നു!`` അബൂലഹബിന്റെ ഈ നടപടി സൂറ അല്‍കൌഥറിന്റെ വ്യാഖ്യാനത്തില്‍ നാം പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്ലാമിക സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്നതിനുവേണ്ടി റസൂല്‍ തിരുമേനി എങ്ങോട്ടു പോയാലും ഇയാള്‍ തിരുമേനിയുടെ പിന്നാലെ പോയി, ആളുകള്‍ തിരുമൊഴികള്‍ കേള്‍ക്കുന്നത് തടയുക പതിവായിരുന്നു.

ഒരു ഹദീസില്‍ ഇങ്ങിനെ കാണാം "ദുല്‍മജാസ് ചന്തയില്‍ റസൂല്‍ (സ) തിരുമേനി ആളുകളോട് ഇങ്ങനെ പറയാറുള്ളത് ഞാന്‍ കേട്ടിട്ടുണ്ട്: ജനങ്ങളേ, അല്ലാഅഹു അല്ലാതെ ആരാധ്യനില്ല എന്ന് പറയുക, മോക്ഷം പ്രാപിക്കുക.` അദ്ദേഹത്തെ കല്ലെറിഞ്ഞുകൊണ്ട് ഒരാള്‍ പിന്നാലെയും ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ കാല്‍മടമ്പുകള്‍ നിണം പുരണ്ടു. അയാള്‍ പറയുന്നു: ഇവന്‍ വ്യാജനാണ്. ഇവനെ വിശ്വസിക്കരുത്.` ആരാണതെന്ന് അന്വേഷിച്ചപ്പോള്‍ ആളുകള്‍ പറഞ്ഞു: അത് അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂലഹബാണ് .

പ്രവാചകത്വത്തിന്റെ ഏഴാം ആണ്ടില്‍ ഖുറൈശി കുടുംബങ്ങളെല്ലാം ബനൂ ഹാശിമുമായും ബനുല്‍ മുത്ത്വലിബുമായും ഉള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും, തിരുമേനിയെ സഹായിക്കാനും സംരക്ഷിക്കാനും ഉറച്ചുനിലകൊണ്ട ഈ രണ്ടു കുടുംബങ്ങളും ശിഅ്ബുഅബീത്വാലിബില്‍ ഉപരോധിതരാവുകയും ചെയ്തപ്പോള്‍ അബൂലഹബ് മാത്രം സ്വന്തം കുടുംബത്തിനെതിരായി ഖുറൈശികാഫിറുകളെ പിന്തുണച്ചു. ഈ ഊരുവിലക്ക് മൂന്നു വര്‍ഷം നീണ്ടുനിന്നു. അതിനിടയില്‍ ഹാശിം കുടുംബവും മുത്ത്വലിബ് കുടുംബവും ക്ഷാമത്തിന്റെ നെല്ലിപ്പടി കണ്ടു. പക്ഷേ, അബൂലഹബിന്റെ സമ്പ്രദായമിതായിരുന്നു: മക്കയില്‍ ഏതെങ്കിലും കച്ചവടസംഘം എത്തുമ്പോള്‍ ഉപരോധിത നിരയില്‍നിന്നും ആരെങ്കിലും ഭക്ഷണസാധനം വാങ്ങുന്നതിനു വേണ്ടി അവരെ സമീപിച്ചാല്‍ അവര്‍ക്കത് വാങ്ങാന്‍ കഴിയാത്തത്ര ഭീമമായ വില വാങ്ങണമെന്ന് അയാള്‍ കച്ചവടക്കാരോട് വിളിച്ചുപറയും. അവരുടെ കച്ചവടം മുടങ്ങുന്നതുകൊണ്ടുള്ള നഷ്ടം താന്‍ നികത്തിത്തരുമെന്ന് വാക്കുകൊടുക്കുകയും ചെയ്യും. അങ്ങനെ കച്ചവടക്കാര്‍ ആവശ്യക്കാരോട് താങ്ങാനാവാത്ത വില ചോദിക്കുന്നു. അവര്‍ ഭക്ഷണം വാങ്ങാനാവാതെ വിശന്നുപൊരിയുന്ന കുടുംബാംഗങ്ങളുടെ അടുത്തേക്ക് വെറുംകൈയോടെ മടങ്ങുന്നു. അനന്തരം അബൂലഹബ് ആ സാധനങ്ങളൊക്കെ മാര്‍ക്കറ്റ് വിലയ്ക്കു വാങ്ങുന്നു.

അയാളുടെ ഇത്തരം ചെയ്തികള്‍ മൂലമാണ് ഈ സൂറയില്‍ അയാള്‍ പേരു വിളിച്ച് ആക്ഷേപിക്കപ്പെട്ടത്. അത് പ്രത്യേകിച്ച് ആവശ്യമായിത്തീര്‍ന്നതിനു കാരണം ഇതായിരുന്നു: മക്കയിലേക്ക് പുറത്തുനിന്ന് തീര്‍ഥാടകര്‍ വന്നെത്തുന്നു. വിവിധ സ്ഥലങ്ങളിലെ ചന്തകളിലും പലയിടത്തുനിന്നും ആളുകള്‍ വന്നുചേരുന്നു. അവിടെയൊക്കെ നബി(സ)യുടെ സ്വന്തം പിതൃവ്യന്‍തന്നെ പിന്നാലെ ചെന്ന് അദ്ദേഹത്തെ എതിര്‍ക്കുകയാണ്. ഒരാള്‍ കാരണമില്ലാതെ സ്വന്തം സഹോദരപുത്രനെ അന്യരുടെ മുന്നില്‍വെച്ച് ശകാരിക്കുകയും കല്ലെറിയുകയും കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്യുക എന്നത് അറബികളുടെ സുപരിചിതമായ പാരമ്പര്യമനുസരിച്ച് പ്രതീക്ഷിക്കാനാവാത്ത കാര്യമാണ്.

അക്കാരണത്താല്‍ അബൂലഹബിന്റെ സംസാരത്തില്‍ സ്വാധീനിക്കപ്പെട്ട് ആളുകള്‍ നബി(സ)യെക്കുറിച്ച് സംശയത്തിലായി. പക്ഷേ, ഈ സൂറ അവതരിച്ചപ്പോള്‍ കോപാന്ധനായി വെകിളിയെടുത്ത് അബൂലഹബ് അതുമിതും ജല്‍പിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് മനസ്സിലായി, റസൂലി(സ)ന്നെതിരില്‍ ഇയാള്‍ പറയുന്നതൊന്നും പരിഗണനീയമല്ലെന്ന്. ഇയാള്‍ക്ക് തന്റെ സഹോദരപുത്രനോടുള്ള വിരോധംകൊണ്ട് ഭ്രാന്തു പിടിച്ചിരിക്കുകയാണെന്നവര്‍ക്ക് തോന്നി. അതിനുപുറമേ സ്വന്തം പിതൃവ്യനെ പേരു ചൊല്ലി ആക്ഷേപിച്ചതോടെ, ആരെയെങ്കിലും പരിഗണിച്ച് റസൂല്‍ (സ) ദീനീവിഷയത്തില്‍ വല്ല വിട്ടുവീഴ്ചയ്ക്കും തയ്യാറായേക്കുമെന്ന ആളുകളുടെ പ്രതീക്ഷക്ക് എന്നെന്നേക്കുമായി അറുതിയാവുകയും ചെയ്തു. റസൂല്‍തിരുമേനി പരസ്യമായി സ്വന്തം പിതൃവ്യനെ ആക്ഷേപിച്ചപ്പോള്‍ ഇവിടെ യാതൊരു പക്ഷപാതിത്വത്തിനും പഴുതില്ലെന്ന് അവര്‍ക്ക് ബോധ്യമായി. വിശ്വാസം കൈക്കൊള്ളുകയാണെങ്കില്‍ അന്യന്‍ അദ്ദേഹത്തിന് സ്വന്തക്കാരനാകും. സത്യനിഷേധമനുവര്‍ത്തിക്കുകയാണെങ്കില്‍ ഉടപ്പിറന്നവന്‍ അന്യനാവുകയും ചെയ്യും. ഇക്കാര്യത്തില്‍ ഇന്നവന്‍, ഇന്നവന്റെ മകന്‍ എന്നതിന് യാതൊരു പ്രസക്തിയുമില്ല.

ഇനി ഭാഷാപരമായ ഒരു കാരണവുമുണ്ട്.

അബൂലഹബ് നബിയെ ഭത്സിക്കാന്‍ ഉപയോഗിച്ചിരുന്ന പദം തബ്ബത്ത് എന്നായിരുന്നു. നീ നശിച്ചു എനാണര്‍ത്ഥം. അതേ പദം അതി മനോഹരമായ കാവ്യരീതിയില്‍ തിരിച്ച് ഉപയോഗിക്കുകയാണു ഖുര്‍‌ആന്‍ ചെയ്തത്. അത് മലയാള ഭാഷാ തര്‍ജ്ജമയില്‍ ഉള്‍കൊള്ളാനാവില്ല.

ഉദാഹരണത്തിന് കേരം തിങ്ങും കേരളനാടിനി കെ.ആര്‍.ഗൗരി ഭരിക്കട്ടെ എന്നത് ഒരാള്‍ക്ക് May K.R.Gauri rule the land of Kerala fills with coconut trees എന്ന് തര്‍ജ്ജമ ചെയ്യാനാകും. അതിന്റെ കാവ്യഭംഗി ആ തര്‍ജ്ജമ നല്‍കുകയില്ല. വാക്യം ശരിയാണ്. പക്ഷെ അക്ഷരങ്ങളുടെ ഭംഗി ഏഴയലത്തു വരില്ല. അതില്‍ ര,ക എന്നീ അക്ഷരങ്ങളുടെ പ്രാസഭംഗി തകര്‍‌ന്നു പോയിട്ടുണ്ട്. ഇത് തര്‍ജ്ജമ ചെയ്തൊരാള്‍ ഇതിലെന്ത് കാര്യമെന്ന് ചോദിച്ചാല്‍ പെട്ടെന്നുത്തരം പറയാന്‍ കഴിഞ്ഞെന്നു വരില്ല.

അബൂലഹബ് ഉപയോഗിച്ച തബ്ബത്ത് എന്ന പദം കൊണ്ടു തന്നെ തബ്ബത്ത് യദാ അബീലഹബിന്‍ വത്തബ്ബ് എന്ന് ചെല്ലിയപ്പോള്‍ അതേറ്റ് ചൊല്ലിയത് അബൂലഹബിന്റെ കൂട്ടുകാര്‍ കൂടിയായിരുന്നു. അത്ര മനോഹരമായ ഒരാക്ഷേപ ഭാഷ അവര്‍ മുമ്പനുഭവിച്ചിട്ടില്ലായിരുന്നു. കൂടാതെ അബൂലഹബിനും അയാളുടെ ഭാര്യക്കും പിന്നീട് വന്നുഭവിച്ച ദുരവസ്ഥകള്‍ മുഹമദ് നബിയുടെ പ്രവാചകത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തമായും ഖുറൈശികള്‍ക്കനുഭവപ്പെട്ടു.

പോസ്റ്റിന്റെ അവസാനം കാളിദാസന്‍ അസഭ്യഭാഷ സാധാരണപോലെ ഉപയോഗിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കുക എന്നതിന്നപ്പുറം പ്രകോപിപ്പിക്കുക എന്നത് എന്റെ ഉദ്ദേശ്യമല്ലാത്തതിനാല്‍ കാളി കരിംകാളിയായി തുള്ളട്ടെ എന്ന് മാത്രം കുറിക്കുന്നു.

Tuesday, June 22, 2010

നീണ്ടു പരന്നു കിടക്കുന്ന ദുനിയാവ്

എന്റെ യുക്തിവാദം എന്ന ബ്ലോഗ് യുക്തിവാദികള്‍ക്കുള്ള ചില പ്രതികരണമാണു. ഒരു പ്രതികരണം ചില ബ്ലോഗുകളിലുള്ള ഇടപെടലുകളായിരിക്കും. ആ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത് പോലെ ജബ്ബാറെന്ന യുക്തിവാദിയുടെ ഒരു പോസ്റ്റിനുള്ള പ്രതികരണമായിരുന്നു പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍ എന്ന പോസ്റ്റ്. ഒരു യുക്തിവാദിയോടും ഒരു വിശ്വാസിയോടും ഒരേ സമീപനത്തോടെയല്ല ഒരാള്‍ക്കിടപെടാന്‍ കഴിയുക. ഒരു ക്രൈസ്തവനായ കാളിദാസനോട് ജബ്ബാറിന്റെ പോസ്റ്റില്‍ ഇടപെടുന്ന അതേ രീതിയില്‍ മറുപടി പറയേണ്ടതില്ലല്ലോ. എല്ലാ മത വിശ്വാസികളും പ്രപഞ്ചത്തെ നിയന്ത്രൈക്കുന്ന ഒരു ശക്തിയില്‍ അവന്റെ ഇടപെടലുകളില്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ അക്കാര്യങ്ങളില്‍ അവക്കെല്ലാം തന്നെ ചില യോജിപ്പുകളുണ്ട്.

പക്ഷെ, അതേ പോസ്റ്റിന് കാളിദാസന്‍ ചില പ്രതികരണങ്ങള്‍ നീണ്ടു പരന്നു കിടക്കുന്ന ദുനിയാവ് എന്ന പോസ്റ്റിലൂടെ നടത്തുമ്പോള്‍ രസകരമായ ചില സത്യങ്ങള്‍ സമ്മതിക്കുക കൂടി കാളിദാസന്‍ ചെയ്യുന്നുണ്ട്. ഏതോ ഒരു മുസ്തഫയുടെ കഥയില്‍ തുടങ്ങുന്ന കാളിദാസന്‍ എന്റെ പോസ്റ്റിലെ വിഷയവുമായി ഒരു ബന്ധവുമില്ലാതെ ചില ഭാഗങ്ങള്‍ എടുത്തുദ്ധരിക്കുന്നതില്‍ എന്തു പറയാനാണു. ഒമ്പതോളം പോസ്റ്റുകളിലായി വിശദീകരിച്ചു മറുപടി പറഞ്ഞത് മുഴുവന്‍ മറച്ചു വച്ച് പിന്നെയും പറഞ്ഞത് തന്നെ ആവര്‍ത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. ജബ്ബാര്‍ പോലും ഇത്ര മാന്യതയില്ലാതെ ചെയ്തിട്ടില്ല.

കാളിദാസന്‍ എഴുതുന്നതിങ്ങിനെ-

മൊഹമ്മദ് ഖുറാന്‍ എഴുതിയ കാലത്തെ സാധാരണ മനുഷ്യരുടെ വിശ്വാസം ഭൂമി പരന്നതാണെന്നായിരുന്നു. അതിനെ സാധൂകരിക്കുന്ന അനേകം ആയത്തുകള്‍ ഖുറാനിലുണ്ട്. 1300 വര്‍ഷങ്ങളോളം ഖുറാനും ഹദീസുകളും വായിച്ചു പഠിച്ച് മറ്റുള്ളവരെ പഠിപ്പിച്ച ഇസ്ലാമിക പണ്ഡിതരും മുസ്ലിങ്ങളും അത് തന്നെയാണു വിശ്വസിച്ചത്.
പ്രവാചകനായിരുന്നു ഖുര്‍‌ആന്‍ എഴുതിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും കാളിദാസന്‍ പറഞ്ഞത് ശരിയാകണമായിരുന്നു. ഖുര്‍‌ആന്‍ പ്രവാചകന്റെ സൃഷ്ടിയല്ല എന്നതിനെ കാളിദാസന്‍ അറിയാതെ അംഗീകരിക്കേണ്ടി വരുന്നതാണ് ഈ വാക്കുകള്‍. പ്രവാചകനെത്രയോ കാലങ്ങള്‍ക്കു ശേഷമാണു ഭൂമിയുടെ ആകൃതിയെ കുറിച്ചെല്ലാം കണ്ടെത്തുന്നത്. മുസ്ലിം പണ്ഡിതര്‍ എഴുതിയതില്‍ അബദ്ധങ്ങള്‍ ഉണ്ടായിട്ടില്ല എന്നാരും പറഞ്ഞിട്ടുമില്ല. ഖുര്‍‌ആനില്‍ അബദ്ധങ്ങളില്ല എന്നേ പറഞ്ഞിട്ടുള്ളൂ.

ഇനി ഖുര്‍‌ആന്‍ ആധുനിക കാലത്തിനനുസൃതമായി വ്യാഖ്യാനിക്കുന്നത് ഭയങ്കര പ്രശ്നം എന്ന നിലയിലാണു കാളിദാസന്‍ എഴുതുന്നത്. അങ്ങിനെ വ്യാഖ്യാനിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണു അതിന്റെ ഏറ്റവും വലിയ അത്ഭുതമായി മുസ്ലിങ്ങള്‍ മനസ്സിലാക്കുന്നത്. ബൈബിള്‍ അങ്ങിനെ വ്യാഖ്യാനിക്കാന്‍ കഴിയുന്നില്ല എന്നതിനാല്‍ ഖുര്‍‌ആനും വ്യാഖ്യാനിക്കരുതെന്ന് ശഠിച്ചിട്ടെന്ത് ഫലം. സത്യമായും ഇതൊരു കുഷ്ഠരോഗ മനസ്ഥിതി എന്നു പരിതപിക്കാനെല്ലാതെ മറ്റൊന്നും ചെയ്യാന്‍ നിര്‍‌വാഹമില്ലല്ലോ?

കൂടാതെ ആപേക്ഷികതാ സിദ്ധാന്തത്തെ ഞാന്‍ ഉദാഹരിച്ചതിനെയും കാളി കയറി പിടിക്കുന്നുണ്ട്. പ്രപഞ്ചശാസ്ത്രം പറയുമ്പോള്‍ അതിനനുസൃതമായ ശാസ്ത്രകാര്യങ്ങളും പറയേണ്ടിവരില്ലെ. അതോ ഞാന്‍ പറഞ്ഞത് ശാസ്ത്രവിഭാഗത്തില്‍ വരില്ല എന്നാണോ?

കാളിദാസന്റെ പോസ്റ്റില്‍ നിന്നും-

ഖുറാനിലെ ഒരു പരാമര്‍ശമാണു താഴെ.
രാത്രിയെക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു.

ഇതിനെ കാട്ടിപ്പരുത്തി വിശദീകരിക്കുന്നതിങ്ങനെ.

മനുഷ്യര്‍ക്ക് അനുഗ്രഹമായ ഭൂമിയെ കുറിച്ച് സൂചിപ്പിക്കുന്നിടത്തല്ലാം അതിനെ പരന്നതായും വിരിപ്പായും പറയുന്ന ഖുര്‍‌ആന്‍ അകാശത്തെയും ഭൂമിയേയും കുറിച്ച് പറയുന്നിടത്താണ് പന്തിന്റെ രൂപത്തിലേക്കു വരുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാഥമികത അറിയുന്നവര്‍ ഇതൊന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.
അവിടെ കാട്ടിപ്പരുത്തി അറ്റ കൈ തന്നെ പ്രയോഗിച്ചു. 1400 വര്‍ഷങ്ങള്‍ക്ക് ശേഷം ഐന്സ്റ്റീന്‍ കണ്ടുപിടിക്കുമെന്ന് അള്ളാക്കുറപ്പുണ്ടായിരുന്ന ആപേക്ഷികതാ സിദ്ധാന്തം തന്നെ അങ്ങു പ്രയോഗിച്ചു. ചുറ്റിപ്പൊതിയുക എന്ന വാക്കിനെ എടുത്ത് അമ്മാനമാടി അത് ഭൂമിക്കു ചുറ്റി പൊതിയുന്നതാണെന്നും സ്ഥാപിച്ചു. എന്തൊരു പ്രൌഡ ഗംഭീര പ്രയോഗം. ആരും കോരിത്തരിച്ചു പോകും. ചുറ്റുക എന്നാല്‍ അത് ഉരുണ്ട സാധനത്തെ തന്നെയാകണം, എന്നാലല്ലെ ഭൂമി ഉരുണ്ടതാകൂ. മുസ്ലിങ്ങള്‍ മയ്യത്താവുമ്പോള്‍ മയ്യത്തിനെ തുണികൊണ്ടു ചുറ്റിപ്പൊതിയാറുണ്ട്. അത് ശവശരീരം ഉരുണ്ടിരിക്കുന്നതുകൊണ്ടാകാം. തിരുവായ്ക്ക് എതിര്‍വായുണ്ടാകാന്‍ ആകില്ലല്ലോ.

ജബ്ബാര്‍ തന്റെ പോസ്റ്റില്‍ ഈ ഭാഗം കൊടുത്ത് വിമര്‍ശിച്ചതിനെ ഖണ്ഡിക്കുകയാണു ഞാനീ പോസ്റ്റില്‍ ചെയ്തത്. അതിന്റെ വിശദീകരണങ്ങള്‍ അവിടെ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനിയും വിശദീകരിക്കുന്നില്ല. കാളിദാസന്‍ ബൈബിളിലെ ദൈവത്തെ വിശദീകരിക്കുന്നതില്‍ പരാജയപ്പെടുന്നതില്‍ ഖുര്‍‌ആനിനു നേരെ അസഹിഷ്ണുത പുലര്‍ത്തിയിട്ടു കാര്യമില്ല. കാലം അഥവാ സമയവും ദൈവ സൃഷ്ടിയാണു. അതിനാല്‍ തന്നെ കാലങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ ദൈവവചനങ്ങള്‍ക്ക് കഴിയും-കഴിയണം. . അങ്ങിനെ നേരിടാനാവാത്ത വേദഗ്രന്ഥമാണു തന്റെ കയ്യിലുള്ളത് എന്നും അത് യഥാര്‍ത്ഥ ദൈവ വചനമല്ല എന്ന യാഥാര്‍ത്ഥ്യം അം‌ഗീകരിക്കുക. ഈ സത്യം മനസ്സിലാക്കുകയേ നിര്‍‌വാഹമുള്ളൂ.

ഐന്‍സ്റ്റീന്‍ കണ്ടുപിടിച്ചാലുമില്ലെങ്കിലും ആപേക്ഷികത എന്നതുള്ളതു തന്നെയല്ലെ? അത് മനസ്സിലാക്കിയാല്‍ പ്രയോഗിക്കേണ്ടിടത്ത് പ്രയോഗിക്കനുമുള്ളതും.

ഞാനെഴുതിയതെന്ത് എന്ന് പൂര്‍ണ്ണമായും വായിക്കാന്‍ പോലും ശ്രമിക്കാതെയാണു മറുപടി പോസ്റ്റ് തയ്യാറാക്കുന്നത്. ഭൂമിയെ മറ്റു ഗ്രഹങ്ങളുമായി കണക്കാക്കുമ്പോള്‍ അതിന്റെ ഗോളാകൃതിയും മനുഷ്യന്റെ അനുഗ്രഹങ്ങളെ വിശദീകരിക്കുന്നിടത്ത് അതിനെ വിശാലമായും ഖുര്‍‌ആന്‍ പരിചയപ്പെടുത്തുന്നു എന്നാണ് ഞാനെഴുതിയത്. അതിനാലാണ് രണ്ടാപേക്ഷികതയിലെ വിശദീകരണങ്ങള്‍ കൊടുത്തതും,

മയ്യത്ത് ചുറ്റിപൊതിയുന്നതും ഭൂമിയെ ചുറ്റിപ്പൊതിയുന്നതും മലയാള പ്രയോഗങ്ങളാണു. ഒരു മൂലഗ്രന്ഥവും അതിന്റെ പരിഭാഷയും തമ്മിലുള്ള വ്യത്യാസം അറിയാത്തതില്‍ ഞാനെന്തു ചെയ്യാന്‍- ചുറ്റിപ്പൊതിയുക എന്നതിനു ഉപയോഗിച്ച അറബി പദമെന്ത്? അതിന്റെ മൂലപദമെന്ത് എന്നെല്ലാം മുമ്പ് നടന്ന ചര്‍ച്ചയില്‍ വിശദീകരിച്ചതും. പറഞ്ഞ കാര്യങ്ങള്‍ പിന്നെയും ആവര്‍ത്തിക്കേണ്ടതില്ലല്ലോ? മയ്യത്ത് ചുറ്റിപൊതിയുന്നതിനെ എന്തായാലും കവ്വറ എന്ന പദം ഉപയോഗിക്കില്ല.

ഖുര്‍‌ആനിലെ പരാമര്‍ശം ഞാന്‍ കൊടുത്തതിങ്ങിനെ

ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.(ഖുര്‍‌ആന്‍- 39:5)

ആകാശങ്ങളും ഭൂമിയും എന്ന് ഖുര്‍‌ആനില്‍ തന്നെ പറയുന്നു. പിന്നെ ഞാന്‍ അതുപയോഗിക്കുന്നതില്‍ എന്ത് വൈരുദ്ധ്യം?- മാത്രമല്ല ഇത് ഖുര്‍‌ആനിലെ 39 അദ്ധ്യായത്തിലെ 5-മത്തെ വാക്യം. അതിന്നു മൗദൂദിയുടെ പരിഭാഷയിലെ 79 അദ്ധ്യാത്തിലെ 30- വാക്യത്തിന്റെ അര്‍ത്ഥം കൊടുക്കുന്നതെന്തിന്? ഇങ്ങിനെ തെറ്റിദ്ധരിപ്പിച്ച് എന്ത് നേട്ടമാണു ലഭിക്കുന്നത്? ഖുര്‍‌ആനില്‍ 79:30 വാക്യമില്ല എന്നാരും അവകാശപ്പെട്ടിട്ടില്ലല്ലോ? അതിന്റെ വിശദീകരണം അതേ പോസ്റ്റില്‍ നല്‍കിയതും.

കാലത്തിനനുസരിച്ച് പൊരുത്തപ്പെടാന്‍ കഴിയാത്ത അബദ്ധങ്ങള്‍ നിറഞ്ഞ ഒരു വേദഗ്രന്ഥത്തില്‍ വിശ്വാസമര്‍പ്പിക്കേണ്ട ഗതികേട് തനിക്കുള്ളതിനാല്‍ മറ്റുള്ളവരെ അസഹിഷ്ണുതയോടെ നോക്കി ചെരുപ്പ് മുറിപ്പിക്കുന്നവര്‍ ചെരുപ്പല്ല തങ്ങളുടെ കാലുകളാണു മുറിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ നന്ന്.

ഖുര്‍‌ആനില്‍ സൂര്യന്‍ ചലിക്കുന്നു എന്ന പരാമര്‍ശമുണ്ട്. അതിനെ നിഷേധിക്കാന്‍ കാളിദാസനാകുന്നില്ല. അപ്പോള്‍ ചെയ്യുന്ന പണി ഭൂമി നിശ്ചലമായി നിന്നിട്ട് സൂര്യന്‍ ചലിക്കുന്നു എന്നാണു മൊഹമ്മദ് ഖുറാനില്‍ ഉദ്ദേശിച്ചത്.എന്ന് എഴുതി വിടുകയാണു. നല്ല വിവരം. ഉദ്ദേശങ്ങളൊക്കെ ഭൂതകാലാടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം. പ്രത്യേകിച്ച് ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് വിളമ്പാന്‍. സൂര്യന്‍ ചലിക്കുന്നതായി ഖുര്‍‌ആന്‍ ആയിരത്തിനാനൂറ് കൊല്ലങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ ഭൂമി നിശ്ചലമായാണ് മൊഹമ്മെദ് കരുതിയിരുന്നതെന്ന് എഴുതിവിടുമ്പോള്‍ അതിന്നുള്ള എന്ത് തെളിവാണു തന്റെ കയ്യിലുള്ളത് എന്നു എഴുതുന്ന ആള്‍ പറയാന്‍ ബാധ്യസ്ഥനാണു. അതല്ല തനിക്ക് തോന്നുന്നതെല്ലാം തന്റെ ബ്ലോഗില്‍ എഴുതും എന്ന സമീപനമാണെങ്കില്‍ ഒന്നും പറയാനില്ല.

ഹദീസുകള്‍ അനവധിയുണ്ട്. പക്ഷെ കാട്ടിപ്പരുത്തി ഉള്‍പ്പടെയുള്ള മുസ്ലിങ്ങള്‍ ആറു ഹദീസുകളേ പൂര്‍ണ്ണമായും അംഗീകരിക്കാറുള്ളു. മൊഹമ്മദിന്റെ ഇരുണ്ട വശങ്ങള്‍ പരാമര്‍ശിക്കുന്ന തബാരിയുടെ ഹദീസൊക്കെ അവര്‍ക്ക് ഹറാമാണ്. അതു പോലെ മുസ്ലിങ്ങള്‍ ഹറാമായി കരുതി തള്ളിക്കളയുന്ന ഖുറാന്റെ മറ്റൊരു തര്‍ജ്ജമയുണ്ട്. ഖലീഫ എന്ന വ്യക്തിയുടേതാണാ തര്‍ജ്ജമ. അദ്ദേഹം ഇതേ വാചകം തര്‍ജ്ജമ ചെയ്തിരിക്കുന്നത് മറ്റ് തര്‍ജ്ജമക്കാരൊക്കെ തര്‍ജ്ജമ ചെയ്തതില്‍ നിന്നും വിഭിന്നമായാണ്. അതിങ്ങനെയാണ്.

ഇതിനെ കുറിച്ചെത്രയോ വിശദീകരിച്ചതാണു. മുസ്ലിങ്ങള്‍ ഏത് സ്വീകരിക്കണമെന്നത് അതിന്റെ മാനദണ്ഡങ്ങള്‍ മുസ്ലിങ്ങള്‍ തന്നെ തീരുമാനിച്ചിട്ടുണ്ടല്ലോ? ക്രൈസ്തവര്‍ ഇന്ന ഏടുകളെല്ലാം സ്വീകരിക്കണമെന്നു മുസ്ലിങ്ങള്‍ ആവശ്യപ്പെടാമോ? ആയിരക്കണക്കിനു കണക്കിനു സുവിശേഷങ്ങളും ഏടുകളുമാണു കാനോനികമല്ല എന്നു പറഞ്ഞ് സഭകള്‍ മാറ്റി വച്ചത്. അവ മുഴുവന്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും സൂക്ഷിച്ചവരെ വധശിക്ഷക്ക് വിധിച്ചിട്ടും ഇന്നും എത്രയോ ഏടുകള്‍ കണ്ടെത്തിയത് പല മ്യൂസിയങ്ങളിലും സൂക്ഷിച്ചിരിക്കുന്നു. ഏറ്റവും പഴക്ക്മുണ്ടെന്നു കരുതുന്ന മാര്‍ക്കോസ് എഴുതിയ സുവിശേഷത്തിന്റെ കാലയളവ് പണ്ഡിതര്‍ പറയുന്നത് യേശുവിന് ശേഷം 65-70 എന്നിരിക്കെ അതേ കാലയളവില്‍ തന്നെയുള്ള എത്ര ഏടുകളാണ് പിന്നീട് കണ്ടെത്തിയിട്ടുള്ളത്. അതില്‍ ഹിബ്രുവിലെഴുതിയ തോമസിന്റെ സുവിശേഷത്തിലെ ചില ഭാഗങ്ങള്‍ വായിച്ച് ക്രൈസ്തവര്‍ അം‌ഗീകരിക്കണം എന്നെഴുതിയാല്‍ കാളിദാസന്‍ അം‌ഗീകരിച്ചു തരുമോ?

തര്‍ജ്ജമകള്‍ തര്‍ജ്ജമകളാണ്. വാക്കുകളുടെ തിരഞ്ഞെടുപ്പേ അവിടെയുള്ളൂ. പക്ഷെ, ബൈബിളിനാകട്ടെ തര്‍ജ്ജമയിലുള്ള കേവല വ്യ്ത്യാസങ്ങളല്ല ഉള്ളത്. പ്രൊട്ടെസ്റ്റന്റ്കാര്‍ക്ക് 66 പുസ്തകങ്ങളുടെ സമാഹാരമാണെങ്കില്‍ കത്തോലിക്കര്‍ക്ക് 73 പുസ്തകങ്ങളുടെ സമാഹാരമാണ്. ഈ വ്യത്യാസം ദൈവം ഉണ്ടാക്കിയതോ അതോ മനുഷ്യനുണ്ടാക്കിയതോ? അതെല്ലെങ്കില്‍ ഇതിലേതാണു ദൈവപ്രചോതിതം. ഏത് പൈശാചിക പ്രചോതിതം?

കാളിയുടെ വാക്കുകള്‍

ഖുറാന്‍ അവകാശപ്പെടുന്നത് അതിന്റെ ഭാഷ ലളിതമാണെന്നാണ്. പല മുസ്ലിങ്ങളും അതിനില്ലാത്ത അര്‍ത്ഥം കല്‍പ്പിച്ചു നല്‍കി ബാക്കിയെല്ലാം അതിനകത്താക്കാന്‍ ശ്രമിക്കുന്നു. ശാസ്ത്രം ചില നിഗമനങ്ങള്‍ എടുക്കുമ്പോഴേക്കും അവ ഖുറാനിലുണ്ടെന്നു വീമ്പിളക്കുന്ന ഇവര്‍ക്ക് നാളെ അത് ശാസ്ത്രം തള്ളിക്കളഞ്ഞാല്‍ ഇളിഭ്യരാകുമെന്നൊന്നും ചിന്തിക്കാനുള്ള ശേഷി ഇല്ല. ഇവര്‍ക്കിതൊന്നും പ്രശ്നമല്ല. നാളെ വരുന്ന നിഗമനങ്ങളെക്കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അവര്‍ ഖുറാന്‍ പുനര്‍വ്യാഖ്യാനിക്കും. എല്ലാക്കാലത്തേക്കുമുള്ള പൊത്തകമെന്നു പറഞ്ഞതിന്റെ അര്‍ത്ഥമിതാണ്. ഏത് കാലത്തിനു ചേരുന്ന തരത്തിലും വ്യാഖ്യാനിക്കാനുള്ള പൊത്തകം.

ഒരു വ്യാഖ്യാനത്തിലുമൊതുങ്ങാത്ത. കണക്കു കൂട്ടുന്നതില്‍ വരെ തെറ്റ് സംഭവിക്കുന്ന, പ്രസവശേഷം മാസങ്ങളോളം കുളിക്കരുതെന്ന് ആവശ്യപ്പെടുന്ന ഒരു പൊത്തകം ദൈവ ഗ്രന്ഥമെന്ന് കാളി വിശ്വസിക്കുന്നു. അതിനാല്‍ മറ്റുള്ളവരില്‍ തെറ്റുണ്ടായേ മതിയാകൂ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷെ കഴുത കാമം കരഞ്ഞു തീര്‍ക്കട്ടെ. എന്തായാലും ഡോക്ടര്‍(?) തന്റെ ബൈബിളനുസരിച്ച് പ്രസവ ശുശ്രൂഷചെയ്യില്ലെന്നാശ്വസിക്കാം.

Monday, June 21, 2010

യേശുവിന്റെ ചിത്രങ്ങളും മുഹമെദ് നബിയുടെ ചിത്രങ്ങളും


എന്റെ കഴിഞ്ഞ പോസ്റ്റിലെ ഒരു വാചകം മറ്റൊരു പോസ്റ്റിന്റെ വിഷയമാക്കി പുതിയ പോസ്റ്റ് തയ്യാറാക്കിയിരിക്കയാണു കാളിദാസന്‍. പോസ്റ്റിന്റെ വിഷയം മുഴുവന്‍ മാറ്റി ഒറ്റവാചകങ്ങളില്‍ തൂങ്ങുക അദ്ദേഹത്തിന്റെ സ്വഭാവമാണു. ഇവിടെയും കഴിഞ്ഞ പോസ്റ്റില്‍ തന്റെ വാദങ്ങളെ വിമര്‍ശിച്ചതിനെ മുഴുവന്‍ തൊട്ട് നോക്കുകകൂടി ചെയ്യാതെ പുതിയ ഒരു വിഷയം എടുത്തിടുകയാണു ചെയ്യുന്നത്. അല്ലാഹു എന്നത് ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു. അതാണു മുസ്ലിങ്ങള്‍ ചിഹ്നമായി എടുത്തിട്ടുള്ളത് എന്ന ഭാഗമെല്ലാം ഒഴിവാക്കി പ്രവാചകന്റെ ചിത്രങ്ങളുടെ കഥകളാണു പുതിയ പോസ്റ്റില്‍. ഞാന്‍ റോബര്‍ട്ട് മൊറെയാണു ആദ്യമായി പ്രവാചകന്റെ ചിത്രങ്ങള്‍ വരച്ചത് എന്ന് പ്രസ്താവിച്ചിട്ടില്ല, മറിച്ച അല്ലാഹു എന്നത് ചാന്ദ്രദൈവത്തിന്റെ പേരായിരുന്നു എന്ന ആദ്യമായി വാദിച്ചത് അയാളാണെന്നാണു പറഞ്ഞത്. ആ വാദത്തിന്റെ സത്യമില്ലായ്മയുമാണു വിശദീകരിച്ചത്. ഒരു ആര്‍ക്കിയോളജിക്കല്‍ പിന്‍ബലവുമില്ലാത്ത ചില കേവല പ്രസ്ഥാവനകളിലെ പൊള്ളത്തരങ്ങളാണു ഞാന്‍ വിഷയകമാക്കിയിരുന്നത്.

ഇനി ചിത്രങ്ങളുടെ തന്നെ കാര്യമെടുക്കുക. എന്താണു മുസ്ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും അവരുടെ പുണ്യപുരുഷരോടുള്ള ചിത്രങ്ങളുടെ സമീപനം. ഇവിടെ പ്രവാചകന്റെ ചിത്രങ്ങള്‍ ആരു പ്രസിദ്ധീകരിച്ചാലും അത് പ്രവാചകന്റെ ചിത്രമല്ല എന്ന ബോധം മുസ്ലിങ്ങള്‍ക്കുണ്ട്. അതിനെ വച്ച് ആരാധിക്കുന്ന ഒരു മനസ്സും അവരില്‍ രൂപപ്പെട്ടിട്ടില്ല. പക്ഷെ, ക്രൈസ്തവരില്‍ അങ്ങിനെയാണോ?

സെമസ്റ്റിക്‍ മതത്തിലെന്നവകാശപ്പെടുന്നുവെങ്കിലും ക്രിസ്ത്യന്‍ വിശ്വാസം മറ്റൊരു പാഗണ്‍ വിശ്വാസത്തിന്നപ്പുറം ഒന്നുമല്ല എന്നതാണു സത്യം. അതിന്റെ പ്രധാന കാരണം റോമക്കാരെ പോലെ തങ്ങളുടെ ബഹുമാന വസ്തുകള്‍ക്കും ദൈവങ്ങള്‍ക്കും ചിത്രങ്ങള്‍ നല്‍കി എന്നതു തന്നെയാണു. മനുഷ്യമനസ്സിന് ഏകദൈവ വിശ്വാസത്തില്‍ നിന്നും ബഹുദൈവ വിശ്വാസത്തിലേക്കടുക്കാന്‍ ഒരു പ്രേരണയുണ്ട്. ഇത് മതങ്ങളുടെ ചരിത്രം പഠിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന ഒരു വസ്തുതയാണ്. ദൈവത്തെ വിശദീകരിക്കുന്നതില്‍ പലപ്പോഴും മനുഷ്യന്റെ തലത്തിലേക്ക് തോറയും പഴയനിയമവും വരുന്നുവെങ്കിലും ഏകദൈവ വിശ്വാസത്തെ സം‌രക്ഷിക്കുന്നതില്‍ ജൂതര്‍ വിജയിച്ചിരിക്കുന്നുവെന്നു തന്നെ പറയാം. പക്ഷെ, ക്രൈസ്തവരിലെ ഒരു ചെറിയ വിഭാഗമല്ലാതെ എല്ലാവരും യേശുവിന് ചിത്രമൂണ്ടാക്കി ആരാധിക്കുന്നതില്‍ പെട്ടുപോയി . ആദ്യം ചിത്രങ്ങളായി തുടങ്ങി ഇപ്പോള്‍ വലിയ വലിയ പ്രതിമകളായി യേശു ക്രൈസ്തവരാല്‍ ആരാധിക്കപ്പെടുന്നു.

ചിത്രങ്ങള്‍ നിരോധിക്കപ്പെടുന്നതിന്റെ പ്രധാന കാരണം അതു തന്നെയാണു. വിശുദ്ധഗ്രന്ഥങ്ങളും അവയുടെ അനുയായികളിലെ ചിലരുടെ പ്രവൃത്തനങ്ങളും പലപ്പോഴും രണ്ട് തട്ടിലാകും. ഇത് എല്ലാ മതചരിത്രങ്ങളിലുമുണ്ട്. മൂപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദുമതത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലും ഏകദൈവ വിശ്വാസം കാണാം. ബുദ്ധമതത്തിലുമതു തന്നെ. എന്നാല്‍ ഇവയെല്ലാം ഇന്നു പ്രതിനിധീകരിക്കുന്നത് അവയുടെ പ്രതിമാസംസ്കാരത്തിലൂടെയാണു. വാക്യങ്ങളില്‍ ഏകദൈവമുണ്ടെങ്കിലും അനുഭവത്തില്‍ ക്രൈസ്തവതയും അങ്ങിനെ തന്നെ.

യേശുവിന്റെ രൂപം,നിറം, ഉയരം എന്നിവയെ കുറിച്ചൊന്നും തന്നെ ബൈബിള്‍ പറയുന്നില്ല. എന്നിട്ടും ആരൊക്കെയോ വരച്ച ചിത്രങ്ങള്‍ തങ്ങളുടെ യേശുവിന്റെതാണെന്നു വിശ്വസിക്കാനും അതിനെ ആരാധിക്കാനും ക്രൈസ്തവര്‍ തയ്യാറാകേണ്ടി വന്നിരിക്കുന്നു. ബൈബിളിലെ ഏത് ഭാഗമാണു ഇന്നു കാണുന്ന യേശുവിന്റെ രൂപം വ്യാഖ്യാനിക്കുന്നത്. പക്ഷെ യേശുവിന്റെ ചിത്രം വരച്ചു വരച്ച് നസ്രേത്തുകാരനായ യേശുവിനെ ഇറ്റലിക്കാരനായ ജീസസ് ആക്കുന്നതില്‍ സഭകള്‍ വിജയിച്ചു.

വിശുദ്ധ യോഹന്നാന് ദര്‍ശനം കിട്ടിയ യേശുവിന്റെ രൂപം വര്‍ണ്ണിക്കൂന്നതിങ്ങിനെ-

13. തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.
14. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും
15. കാല്‍ ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ടു;
16. അവന്റെ വായില്‍ നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു.

എന്നാല്‍ ചില അലങ്കാരഭാഷ എന്നതിന്നപ്പുറം ഇതൊരു ചിത്രം വരക്കാനുള്ള നിറക്കൂട്ടുകളൊന്നും നല്‍കുന്നില്ല എന്നതാണു വാസ്തവം. ഇറ്റലിക്കാരനായ ഡാവിഞ്ചി ഇറ്റലിക്കാരായ മോഡലുകളില്‍ യേശുവിനെ വരച്ചെടുത്തത് തങ്ങളുടെ ദൈവമായി വിശ്വസിച്ചെടുക്കേണ്ട അവസ്ഥ വന്നത് ഈ ചിത്രം വര അം‌ഗീകരിക്കുക വഴിയുണ്ടായ ദുരവസ്ഥയാണു.

ഒരു മതത്തില്‍ വിശ്വസിക്കുന്നവരില്‍ നിന്നു തന്നെ പലപ്പോഴും അതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ വ്യതിചലനങ്ങളുണ്ടാകാറുണ്ട്. അങ്ങിനെ സംഭവിക്കുന്നതില്‍ നിന്നാണു മതങ്ങള്‍ അവയുടെ ആശയങ്ങളുമായി വ്യതിചലിക്കാറുള്ളത്. യേശുവിന്റെ ചിത്രങ്ങളും പ്രതിമകളും ബൈബിളിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള വ്യതിചലനമാണു. ഏതെങ്കിലും ക്രിസ്തവ നാമധാരി യേശുവിന്റെ എന്നവകാശപ്പെട്ടു ചിത്രങ്ങളും പ്രതിമകളും വരക്കുകയും നിര്‍മ്മിക്കുകയും ചെയ്തുവെങ്കില്‍ അത് ഏറ്റെടുക്കാതിരിക്കാനുള്ള കരുതല്‍ ക്രൈസ്തവ മതം ചെയ്യണമായിരുന്നു. പകരം യേശുവിന്റെയും കന്യാമറിയത്തിന്റെയും യേശുവിന് ശേഷം വന്ന വിശുദ്ധരുടെയും പ്രതിമകള്‍ കൊണ്ട് ചര്‍ച്ചുകള്‍ നിറയുകയാണു ക്രൈസ്തവതയില്‍ സംഭവിച്ചത്.

യേശുവിന്റെ ചിത്രങ്ങള്‍ കേവല ചിത്രങ്ങളല്ല. അത് കേവലം ഒരു ക്രിസ്ത്യാനിയുടെ ചിത്രം വരക്കുന്നത് പോലെ നിസ്സാരമല്ല. അത് മറ്റൊരാരാധ്യവസ്തുവായി രൂപപ്പെടുന്നു എന്നതാണ് അതിലെ പ്രശ്നം. ബൈബിളിലെവിടെയും യേശുവിന്റെ ചിത്രമോ അതിനു മുമ്പുണ്ടായിരുന്നവരുടെ ചിത്രമോ, അല്ലെങ്കില്‍ യഹോവയുടെയുയോ എലോഹിമിന്റെയോ പ്രതിമകളോ ഉണ്ടായിരുന്നില്ല. റോമക്കാര്‍ ക്രൈസ്തവരാവുകയല്ല, മറിച്ച് ക്രിസ്തവത റോമിക്കുകയാണു ചെയ്തത് എന്നതായിരുന്നു ഒരു ചിത്രം വരുത്തി വച്ച ദുരന്തം.

പേര്‍ഷ്യക്കാരോ തുര്‍ക്കികളോ നൂറ്റാണ്ടുകള്‍ക്ക് ശേഷം പ്രവാചകനായ മുഹമെദ് നബിയുടെ ചിത്രം തങ്ങളുടെ ഭാവനയില്‍ നിന്നും വരക്കുമ്പോള്‍ അത് ആരാധിക്കപ്പെടാനുള്ള വസ്തുവാക്കിയില്ല എന്നതാണു ക്രൈസ്തവതയും ഇസ്ലാമും തമ്മിലുള്ള വ്യത്യാസം.

Thursday, June 10, 2010

അള്ളായും മൊഹമ്മദും പിശാചും-വസ്തുതകള്‍

ബൈബിളിലെ പഞ്ച പുസ്തകങ്ങള്‍ വരെ ഒന്നു കണ്ണോടിച്ചു പോകുകയാണു ചെയ്തത്. അതിലെ ചില വിഷയങ്ങളിലെ ചര്‍ച്ചകളും. ഇനി ഖുര്‍‌ആനിനെതിരില്‍ നടന്ന ചില പോസ്റ്റുകളെ പഠന വിധേയമാക്കുകയാണു. കഴിഞ്ഞ പ്രാവശ്യം സാജന്‍ എന്ന ബ്ലോഗറുടെ പോസ്റ്റുകളെയാണു പരാമര്‍ശിച്ചതെങ്കില്‍ ഇപ്രാവശ്യം കാളിദാസന്റെ ചില പോസ്റ്റുകള്‍ക്ക് എന്താണു എനിക്ക് മറുപടിയായി നല്‍കാനുള്ളത് എന്നു പരിശോധിക്കാം. മുമ്പും ഈ ബ്ലോഗില്‍ ഞാന്‍ അനുവര്‍ത്തിച്ചു വരുന്നത് ഇതേ നയമാണു. ബൈബിളിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതോടൊപ്പം ബ്ലോഗുകളിലെ ഖുര്‍‌ആന്‍ വിമര്‍ശന പോസ്റ്റുകളെ പഠന വിധേയമാക്കുക എന്ന രീതി.

യുക്തിവാദം എന്ന എന്റെ ബ്ലോഗില്‍ യുക്തിവാദികള്‍ ഉന്നയിച്ചിരുന്ന ചില വാദങ്ങളെ എന്റെ ചില വായനകളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങള്‍ എന്ന രീതിയിലുള്ള ഇടപെടലായിരുന്നു. എന്നാല്‍ കാളിദാസന്‍ എന്ന പേരില്‍ മാത്യു എന്ന ബ്ലോഗര്‍ ഉന്നയിച്ച ചില ആരോപണങ്ങള്‍ക്കുള്ള മറുപടി അവിടെ നല്‍കുകയുണ്ടായി. അതിന്നു കാരണം കാളിദാസന്‍ ഒരു യുക്തിവാദി ആണെന്ന ധാരണയിലായിരുന്നു. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചകളില്‍ കാളിദാസന്‍ ഒരു ക്രൈസ്തവനാണന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനാല്‍ യുക്തിവാദം എന്ന ബ്ലോഗില്‍ മറുപടി നല്‍കുന്നതിനെ അനൗചിത്യം കണക്കിലെടുത്ത് ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ കാളിദാസന്റെ ആരോപണങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭാഷയെയും പ്രകോപന സമീപത്തെയും അവഗണിച്ചു തന്നെ വിഷയത്തിന് എന്റെ അറിവില്‍ പ്രതികരിക്കയാണു ചില പോസ്റ്റുകളിലൂടെ ഇവിടെ ചെയ്യുന്നത്.

അദ്ദേഹത്തിന്റെ പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ!!! എന്ന പോസ്റ്റിന് ഞാന്‍ പ്രവാചകനും വിവാഹവും വിമര്‍ശകരും എന്ന പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. അതിന്നു ശേഷം വന്ന അള്ളായും മൊഹമ്മദും പിശാചും എന്ന പോസ്റ്റിന്റെ ആദ്യഭാഗമായ വിധിയെ കുറിച്ചുള്ള ഭാഗവും നന്മയും തിന്മയും വിധിയും എന്ന പോസ്റ്റിലൂടെ മറുപടി നല്‍കി. ബാക്കി ഭാഗങ്ങള്‍ വിധിയെ കുറിച്ചുള്ള ചര്‍ച്ചക്ക് ശേഷം തുടരാം എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ നടന്ന ചര്‍ച്ചയില്‍ എന്റെ കമെന്റുകള്‍ പലതും ഡിലീറ്റ് ചെയ്തപ്പോള്‍ പിന്നീടവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന്റെ അനൗചിത്യം മനസ്സിലാക്കി ഒഴിവാകുകയായിരുന്നു. പക്ഷെ അതിലെ തന്നെ ചില ഭാഗങ്ങള്‍ അറിയാത്ത ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഇടയുണ്ടെന്ന നിലയില്‍ ഇവിടെ പ്രതികരിക്കുകയാണു. വിഷയത്തില്‍ ഒതുങ്ങി അവ എന്ത് എന്ന് വിശദീകരിക്കാന്‍ മാത്രമാണു ഞാന്‍ താത്പര്യപ്പെടുന്നത്.

കാളിദാസന്റെ പോസ്റ്റില്‍ ഇസ്ലാമിന്നെതിരെ ഉന്നയിച്ച ആരോപണങ്ങളെ നമുക്ക് മൂന്നു ഭാഗമാക്കി തിരിക്കാം

1. നന്മയും തിന്മയും ദൈവത്തില്‍ നിന്നു തന്നെ എന്നു വരുമ്പോള്‍ എല്ലാ ചീത്ത പ്രവൃത്തനങ്ങളും ദൈവ കല്പന പ്രകാരമാണ് ചെയ്യുന്നത്.

2. അള്ളാ എന്ന് അറബികളില്‍ ചിലര്(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. എന്നു വച്ചാല്‍ മൊഹമ്മദിന്റെ സ്വന്തം വര്‍ഗ്ഗം ആരാധിച്ചിരുന്നത് നക്ഷത്രങ്ങളെയും ചന്ദ്രനേയും സൂര്യനേയും മറ്റ് പ്രകൃതിയിലെ പ്രതിഭാസങ്ങളേയുമായിരുന്നു.

3. പിശാചും ദൈവവും കൂടി ഒരു പോലെ പരിപാലിക്കുന്ന മതമല്ലേ വാസ്തവത്തില്‍ ഇസ്ലാം? ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനിത്രയധികം അനുയായിളുണ്ടാകാന്‍ കാരണം അതല്ലേ? ലാദന്‍ വേള്‍ഡ് ട്രൈഡ് സെന്റര്‍ തകര്‍ത്തപ്പോള്‍ ഉയര്‍ന്ന പുകച്ചുരുളുകളില്‍ പിശാചിന്റെ മുഖം ചിലര്‍ ദര്‍ശിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഈ മൂന്നു വിമര്‍ശനങ്ങളില്‍ ആദ്യത്തെതിന്റെ മറുപടി ഞാന്‍ നല്‍കി കഴിഞ്ഞു. എങ്കിലും ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ കാളിദാസന്‍ എങ്ങിനെ വിധിയെ തള്ളിപ്പറയും എന്ന്‍ എനിക്കു മനസ്സിലാകുന്നില്ല. എല്ലാ മതങ്ങളും ഇന്ദ്രിയതീതമായ കാര്യങ്ങളില്‍ വിശ്വസിക്കുന്നു. ക്രൈസ്തവ മതപഠനത്തിലെ ഒരുപശാഖ തന്നെയാണു വിധിയെ കുറിച്ചുള്ള പഠനം. ഒരു പോസ്റ്റ് തന്നെ അത് സംബന്ധിച്ചിട്ടിരിക്കുന്നതിനാല്‍ കൂടുതല്‍ ഇനി വിശദീകരിക്കേണ്ടതില്ല. വിധിയെ കുറിച്ചുള്ള നിരവധി ചര്‍ച്ചകള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ നടന്നിട്ടുണ്ട്. ഇന്ദ്രിയാതീതമായതിനാല്‍ തന്നെ പൂര്‍ണ്ണമായ സംതൃപ്തി നല്‍കുന്ന ഒരുത്തരം ഒരു ചര്‍ച്ചക്കും നല്‍കാന്‍ കഴിയില്ല. കാരണം അതിനെയുള്‍കൊള്ളാന്‍ നമുക്ക് കഴിയില്ല എന്നതു തന്നെ. നമുക്ക് നിയന്ത്രണമുള്ളത് നമ്മുടെ കര്‍മ്മത്തില്‍ മാത്രമാണു. കര്‍മത്തെ കുറിച്ചുള്ള ചോദ്യം മാത്രമേ നാം മരണാനന്തരം ചോദിക്കപ്പെടുകയുമുള്ളൂ. ഇതെല്ലാ പരലോക വിശ്വാസമുള്ള മതങ്ങളുടെയും അടിസ്ഥാന വിശ്വാസങ്ങളിലുള്ളതാണു.

രണ്ടാമത്തെ പ്രശ്നം അല്ലാഹു എന്നത് അറബികളുടെ ചാന്ദ്ര ദൈവമായിരുന്നു എന്ന വാദമാണു. ഒരാള്‍ക്ക് എന്തും എഴുതുവാനും പറയുവാനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ തെളിവുകളില്ലെങ്കില്‍ അത് വെറും പറച്ചിലാകും. സമാനമായ ഒരു വാദം ജബ്ബാറും തന്റെ യുക്തിവാദ ബ്ലോഗില്‍ ഉന്നയിച്ചിരുന്നു. രണ്ട് പേരും ഈ അറിവിന്റെ സ്രോതസ്സ് ഏതാണെന്നു വെളിപ്പെടുത്തിയാല്‍ ഉപകാരമായിരുന്നു. ഈ ഭാഗങ്ങളില്‍ കാളിദാസന്‍ ഉന്നയിച്ച കാര്യങ്ങളും അതിന്റെ മറുപടിയും

കാളിദാസന്‍ _______________
19-25 ഇനിയൊന്നു പറയൂ, ഈ ലാത്തിന്റെയും ഉസ്സയുടെയും മൂന്നാമതൊരു ദേവതയായ മനാത്തിന്റെയും യാഥാര്ഥ്യത്തെക്കുറിച്ച് നിങ്ങള് വല്ലപ്പോഴും ചിന്തിച്ചിട്ടുണ്േടാ? ആണ്മക്കള് നിങ്ങള്ക്കും പെണ്മക്കള് ദൈവത്തിനുമാണെന്നോ? അങ്ങനെയെങ്കില് അത് വളരെ അന്യായമായ പങ്കുവെക്കല് തന്നെ. വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല..
എന്തിനാണു മൊഹമ്മദ് ഒരു ആവശ്യവുമില്ലാതെ ലാത്തിന്റെയും ഉസയുടെയും മനാത്തയുടെയും കാര്യങ്ങള്‍ പറഞ്ഞത്? അത് മനസിലാക്കാന്‍ ഈ അധ്യായത്തിന്റെ ആരംഭത്തിലേക്ക് പോകേണ്ടി വരും. ഈ അധ്യായം ആരംഭിക്കുന്നതൊരു നക്ഷത്രത്തേപ്പറ്റി പറഞ്ഞു കൊണ്ടാണ്. ശിറ എന്ന നക്ഷത്രം അറബികളുടെ ജീവിതത്തില്‍ ചെലുത്തിയിരുന്ന സ്വാധീനത്തിലേക്കത് വിരല്‍ ചൂണ്ടുന്നു. മുസ്ലിങ്ങള്‍ ഇവിടെ മൊഹമ്മദ് പറഞ്ഞ നക്ഷത്രം ജിബ്രീലാണെന്നാണു വിശദീകരിക്കുന്നത്. അതിനുശേഷം മൊഹമ്മദ് പരാമര്‍ശിക്കുന്നത് സ്വന്തം വര്‍ഗ്ഗക്കാര്‍ ആരാധിച്ചിരുന്ന മൂന്നു ദേവതകളായിരുന്നു. എന്നു വച്ചാല്‍ മൊഹമ്മദിന്റെ സ്വന്തം വര്‍ഗ്ഗം ആരാധിച്ചിരുന്നത് നക്ഷത്രങ്ങളെയും ചന്ദ്രനേയും സൂര്യനേയും മറ്റ് പ്രകൃതിയിലെ പ്രതിഭാസങ്ങളേയുമായിരുന്നു. അത് മൊഹമ്മദ് വളരെ വ്യക്തമായി പറയുന്നു. വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അതിന്റെ അര്‍ത്ഥം മൊഹമ്മദിന്റെ സ്വന്തം ഗോത്രവും അവരുടെ പൂര്‍വികരും ആരാധിച്ചിരുന്നത് പ്രകൃതി ശക്തികളെ ആയിരുന്നു.


ലാത്തയുടെയും ഉസ്സയുടെയും മനാത്തയുടെയും കാര്യങ്ങള്‍ ഖുര്‍‌ആന്‍ ഉദാഹരിക്കുന്നത് അവ അന്നത്തെ ബഹുദൈവ വിഗ്രഹങ്ങളായിരുന്നു എന്നതിനാലാണ്. മുഹെമദ് നബിയടക്കമുള്ള എല്ലാ പ്രവാചകരും ഏക ദൈവവിശ്വാസത്തെ പ്രബോധനം ചെയ്യാന്‍ വന്ന പ്രവാചകരാണു. അവര്‍ അവരുടെ സമൂഹത്തോട് അവര്‍ക്കാവശ്യമായ ഉദാഹരണങ്ങളിലൂടെ സം‌വദിക്കുമ്പോള്‍ അന്നത്തെ വിഗ്രഹങ്ങളെ ഉദാഹരിക്കേണ്ടതുണ്ട്.

ഇവിടെയും ഈ മൂന്നു ദൈവങ്ങളെയും ഖുറൈശി ഗോത്രം ആരാധിച്ചിരുന്നതല്ല. അറെബ്യയിലെ ത്വാഇഫിലായിരുന്നു ലാത്തിന്റെ ആസ്ഥാനം- ത്വാഇഫിലെ ഥഖീഫ് ഗോത്രമായിരുന്നു ഈ വിഗ്രഹത്തിലാരാധിച്ചിരുന്നവര്‍.

മനാത്ത എന്ന പ്രതിഷ്ഠ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ ചെങ്കടല്‍ തീരത്തുള്ള ഖുദൈദ് എന്ന സ്ഥലത്തായിരുന്നു. ഖുസാഅഃ, ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ ആരാധിച്ചുപോന്നത് ഈ വിഗ്രഹത്തെയാണ്.

ഉസ്സയായിരുന്നു മക്കക്കാരുടെ പ്രതിഷ്ഠ. ഇത് മൂന്നും പ്രവാചകന്റെ ഗോത്രത്തിലേക്ക് ചേര്‍ത്തി പറയുന്നത് വസ്തുതകളെ കുറിച്ചുള്ള അറിവില്ലായ്മയാണു.

പിന്നീട് കാളിദാസന്‍ ചെയ്യുന്നത് ലാത്തയേയും ഉസ്സയേയും മനാത്തയേയും ഖുര്‍‌ആനിന്റെ ഈ അദ്ധ്യായം ആരംഭിക്കുന്ന നക്ഷത്രവുമായി കൂട്ടി കെട്ടാനുള്ള ഒരു ശ്രമമമാണു. ഈ അദ്ധ്യായത്തിന്റെ അര്‍ത്ഥം ഈ ലിങ്കിലൂടെ നോക്കുക.
ഇതില്‍ അറബികളുടെ അന്നത്തെ ജീവിതവുമായി ബന്ധമുള്ള ഒരു കാര്യവുമായി കൂട്ടിയിണക്കുക മാത്രമാണ് ചെയ്യുന്നത്. ഖുര്‍‌ആന്‍ ഇങ്ങിനെ പലപ്പോഴായി കാര്യങ്ങള്‍

ഖുര്‍ആനിനു ഖുര്‍‌ആനിന്റെതായ ഒരു ശൈലിയുണ്ട്.

____________________________
________________________
__________________________
അദ്ധ്യായം 052_______________________________

ഇങ്ങിനെ സത്യം ചെയ്തു തുടങ്ങുന്ന ധാരാളം അദ്ധ്യായങ്ങള്‍ ഖുര്‍‌ആനിലുണ്ട്. ഇതെല്ലാം ഖുര്‍‌ആനില്‍ സത്യം ചെയ്യാന്‍ ഉപയോഗിച്ച കാര്യങ്ങളാണു, അതിന്നര്‍ത്ഥം ഇവയെയെല്ലാം ആരാധിക്കുവാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്തു എന്നോ? അന്നത്തെ അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങളില്‍ ശ്രദ്ധയര്‍പ്പിച്ച് ഏകദൈവത്തിന്റെ വഴിയിലേക്ക് ക്ഷണിക്കുക എന്നതാണു ഖുര്‍‌ആനിന്റെ രീതി.
ലാത്തയെയും ഉസ്സയേയും മനാത്തയേയും അറബികള്‍ ആരാധിച്ചിരുന്നു, അവ ആരാധിക്കപ്പെടേണ്ടവരെല്ലെന്നും ആരാധന ഏക ദൈവത്തിനു മാത്രം സമര്‍പ്പിക്കേണ്ടതാണെന്നും പ്രബോധനം ചെയ്തു എന്നതു തന്നെയാണ് ഖുറൈശികളടക്കമുള്ള അറബികളെ പ്രകോപിപ്പിച്ചത്. അതില്‍ പ്രവാചകന്റെ പിതൃവ്യന്‍ അബൂലഹബ് അടക്കമുള്ളവരുണ്ട്. പ്രവാചകന്റെ അടുത്ത ബന്ധുവായ ഇയാളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ എതിര്‍‌പ്പ് വന്നത് എന്നതു തന്നെ ഖുറൈശി ഗോത്രം ബഹുദൈവാരാധകരായിരുന്നു എന്നതിന്നു തെളിവല്ലെ?
പ്രകൃതി ശക്തികളേക്കാള്‍ അറബികള്‍ ദൈവങ്ങളാക്കിയിരുന്നത് പൂര്‍‌വികരെയായിരുന്നു, ഇബ്രാഹീം നബിയുടെയും ഇസ്മായില്‍ നബിയുടെയും വിഗ്രഹങ്ങള്‍ ക‌അബയിലുണ്ടായിരുന്നു. മാത്രമല്ല ചരിത്രത്തില്‍ കാര്‍ഷിക സമൂഹങ്ങളായിരുന്നു പ്രകൃതി ദൈവങ്ങളെ കൂടുതല്‍ ആരാധിച്ചിരുന്നത്. ഇതെല്ലാ സമൂഹത്തിലും കാണാന്‍ കഴിയും- കച്ചവടക്കാരും നാടോടികളുമായിരുന്ന അറബികള്‍ പ്രകൃതിശക്തികളെ ദുര്‍ല്ലബമായേ ആരധിച്ചിരുന്നുള്ളൂ. ഇല്ല എന്നു തന്നെ പറയാം. കാര്‍ഷിക സമൂഹത്തിലടക്കം പ്രകൃതി ദൈവങ്ങളേക്കാള്‍ മനുഷ്യദൈവങ്ങല്‍ക്ക് തന്നെയാനു പ്രാധാന്യം. ഇന്ത്യയടക്കമുള്ള പ്രദേശങ്ങളിലെ ദൈവങ്ങളൂടെ മിത്തുകള്‍ പരിശോധിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാം.

വാസ്തവത്തില് അതൊക്കെയും നിങ്ങളും നിങ്ങളുടെ പിതാക്കളും വിളിച്ച കുറെ പേരുകളല്ലാതെ യാതൊന്നുമല്ല. അതിന്റെ അര്‍ത്ഥം മൊഹമ്മദിന്റെ സ്വന്തം ഗോത്രവും അവരുടെ പൂര്‍വികരും ആരാധിച്ചിരുന്നത് പ്രകൃതി ശക്തികളെ ആയിരുന്നു. പക്ഷെ മറ്റൊരു സത്യമുണ്ട്. മൊഹമ്മദിനു മുമ്പും മൊഹമ്മദിന്റെ കാലത്തും അറേബ്യയില്‍ ഏക ദൈവ വിശ്വാസികളായ അനേകം യഹൂദരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. അവരുടെ ഏക ദൈവ വിശ്വാസത്തേപ്പറ്റി മൊഹമ്മദിന്റെ വര്‍ഗ്ഗക്കാര്‍ കേട്ടിരുന്നില്ല എങ്കില്‍ അവര്‍ ശരിക്കും മന്ദബുദ്ധികള്‍ തന്നെ. ഇബ്രാഹിമിന്റെ ഒരു മകന്റെ സന്തതികള്‍ ഏക ദൈവത്തിലും മറ്റൊരു മകന്റെ സന്തതികള്‍ പ്രകൃതി ശക്തികളിലും വിശ്വസിക്കുന്നു എന്നത് സാമാന്യ യുക്തിക്കു നിരക്കുന്നതല്ല. ഇബ്രാഹിമിന്റെ പാരമ്പര്യം പിന്തുടര്‍ന്ന യഹൂദരും ക്രിസ്ത്യാനികളും വേദ പുസ്തകത്തില്‍ എന്തൊക്കെ തിരുത്തല്‍ വരുത്തിയാലും ഏക ദൈവത്തില്‍ വിശ്വസിച്ചിരുന്നു.

അതിന്റെ അര്‍ത്ഥം ഖുര്‍‌ആന്‍ വ്യാഖ്യാനിക്കാനറിയുന്നവര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ലാത്ത, ഉസ്സ, മനാത്ത എന്നിവ അനത്തെ ചില ദൈവങ്ങള്‍ തന്നെയായിരുന്നു, അവയെ ആരാധിക്കരുതെന്ന കാര്യമാണു പ്രവാചകന്‍ ഉണര്‍ത്തിയത്.

മക്കയിലെ എല്ലാവരും ബഹുദൈവാരാധകരായിരുന്നു എന്ന് ആരും പറഞ്ഞിട്ടില്ല, ഭൂരിഭാഗവും എന്നെല്ലാതെ- അത് മൃഗീയ ഭൂരിപക്ഷമെന്നു പറയാം. പക്ഷെ കാളിദാസന്‍ എഴുതിയപോലെ അനേകം യഹൂദരും കൃസ്ത്യാനികളും മക്കയിലുണ്ടായിരുന്നില്ല. മദീനയിലുണ്ടായിരുന്നു താനും. മക്ക വളരെ ശുഷ്കമായ വിഭവങ്ങളുണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു. അതിനാല്‍ തന്നെ ഒരു പുറമക്കാരെനേയും മക്ക ആകര്‍ഷിച്ചിരുന്നില്ല. വിരലിണ്ണാവുന്ന വിദേശികളേ മക്കയിലുണ്ടായിരുന്നുള്ളൂ.

ഇബ്രഹാമീന്റെ മക്കളില്‍ പ്രവാചക പരമ്പര ഇറങ്ങിയ വിഭാഗത്തിന്റെ ചെയ്തികളെ കുറിച്ച് ബൈബിള്‍ തന്നെ എന്തു പറയുന്നു എന്ന് ബൈബിള്‍ വായിക്കുക. മോശ നാല്പതു നാള്‍ വിട്ടു നിന്നപ്പോള്‍ പശുകുട്ടിയെ ആരാധിച്ച കഥ നാം വായിക്കുന്നത് ബൈബിളില്‍ നിന്നു തന്നെയല്ലെ. അതും കടലിനെ പിളര്‍ത്തി ഫറോവയില്‍ നിന്നും രക്ഷപ്പെടുത്തിയ ദൈവീക ശക്തി അനുഭവിച്ച ഒരു ജനം. ഇത് കേവലം വേദപുസ്തക തിരുത്തല്ല. ബഹുദൈവാരാധനയായിരുന്നു. അവര്‍ ഇസ്‌ഹാക്കിന്റെ പിന്‍‌തലമുറക്കാര്‍ തന്നെ. അപ്പോള്‍ അബ്രഹാമിന്റെ മറ്റൊരു പിന്തുടര്‍ച്ചക്കാരായ സമൂഹത്തിന് ഒരു പ്രവാചക്നും വേദഗ്രന്ഥവും അവര്‍ക് വന്നിട്ടില്ലാത്തതിന്റെ കുഴപ്പങ്ങളുണ്ടായിരുന്നു. അവരിലെ വലിയൊരു വിഭാഗം ബഹുദൈവാരാധകര്‍ തന്നെയായിരുന്നു.

അള്ളാ എന്ന് അറബികളില്‍ ചിലര്(ഖുറൈഷികള്‍) വിളിച്ചിരുന്ന ദൈവം വാസ്തവത്തില്‍ അവരുടെ ചാന്ദ്ര ദൈവം ആയിരുന്നു. അള്ളായുടെ പ്രത്യേകത അത് അവരുടെ പ്രധാന ദൈവം ആയിരുന്നു എന്നതാണ്.അള്ളായുടെ പെണ്‍മക്കളായിരുന്നു അല്‍ ലാത്തും അല്‍ ഉസയും മനാത്തയും. ഇവരെ ദേവിമാരായിട്ടാണവര്‍ കണ്ടിരുന്നതും. അള്ളാക്കും മനുഷ്യര്‍ക്കുമിടയിലെ ഇടനിലക്കാരുടെ സ്ഥാനമാണറബികള്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്. കബയില്‍ ഇവരുടെ വിഗ്രഹങ്ങളാണറബികള്‍ ആരാധിച്ചിരുന്നത്. അള്ള എന്ന ചാന്ദ്ര ദൈവവും ശിര്‍ ആ എന്ന നക്ഷത്ര ദൈവവും ആയിരിക്കാം ഇസ്ലാമിക ചിഹ്നങ്ങളില്‍ സാധാരണ കാണപ്പെടുന്ന ചന്ദ്രക്കലയും നക്ഷത്രവും.

നാക്കിന് എല്ലില്ലാത്തതിനാല്‍ എന്തും പറയാം. അതിനു തെളിവുകള്‍ ഉണ്ടാകണമെന്നില്ല. അറബികളില്‍ ചാന്ദ്രദൈവത്തിന് അല്ലാ എന്ന പേരുണ്ടായിരുന്നു എന്നതിന് എന്തു തെളിവാണുള്ളത്? ഏത് അറേബ്യന്‍ പ്രദേശത്തെ ഏത് കാലഘട്ടത്തിലഅണു അങ്ങിനെ ഒരു ചാന്ദ്രദൈവം കണ്ടെത്തിയത്. എന്നിട്ട് ഏത് പുസ്തകത്തില്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്? ആരുടെ ഗവേഷണമാണു അങ്ങിനെ ഒരു കാര്യം വസ്തുനിഷ്ടമായി തെളിവു സഹിതം സമര്‍ത്ഥിച്ചിട്ടുള്ളത്? കേവലം ചില കാര്യങ്ങള്‍ തോന്നിയത് പോലെ എഴുതിയാല്‍ വസ്തുതയാകില്ലല്ലോ?

എലോഹ്, ഇലാഹ്, അല്ലാഹ്

എല്ലാ ഭാഷകളും രൂപം കൊള്ളുന്നതിനും ഒരു ചരിത്രമുണ്ട്. അറബിയും ആരാമെക്കും ഹിബ്രുവുമെല്ലാം സെമസ്റ്റിക്‍ ഭാഷയിലുള്‍പ്പെടുന്നതാണ്. അതിലെ പുരാതന ഹിബ്രു പൂര്‍ണ്ണമായും മരണപ്പെട്ട ഒരു ഭാഷയാണ്. അതിനു പിന്നീട് പുനര്‍ജീവനം നല്‍കുന്നത് മതപരമഅയ കാരണങ്ങളാലാണു. . ഇന്നു നാം കാണുന്ന ഹിബ്രു ക്ലാസ്സിക്കല്‍ ഹിബ്രു എന്നറിയപ്പെടുന്ന ഹിബ്രുവാണു. എന്നാല്‍ പഴയനിയമം എഴുതിയത് പുരാതന ഹിബ്രുവില്‍ ആണ്. ഇത് പൂര്‍ണ്ണമായും ഇല്ലാതായ ഒരു ഭാഷയാണു. പത്താം നൂറ്റാണ്ടില്‍ മാസരറ്റ് സഹോദരര്‍ പുരാതന ഹിബ്രുവിന് അവരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വരം നല്‍കുകയായിരുന്നു. ഇത് ബൈബിളിന്റെ ചരിത്രം പഠിക്കുന്ന ആര്‍ക്കുമറിയുന്ന ഒരു വസ്തുതയാണ്.

അതായത് മലയാളത്തിനു സ്വരാക്ഷരങ്ങളോ ചിഹ്നങ്ങളോ ഇല്ല എന്നു കരുതുക. എങ്കില്‍ പന എന്നത് പന/പിന/പുന/പാന/പീന/പൂന/പനി/പനു/പനാ/പ്നീ എന്നിങ്ങനെ പല രീതിയിലും വായിക്കപ്പെടാം. ഇങ്ങിനെ ഹിബ്രു വാക്കുകള്‍ക്ക് സ്വരം നല്‍കി പുനര്‍‌വായന നടത്തുന്നത് കൃസ്തുവിനു ശേഷം പത്താം നൂറ്റാണ്ടിലാണു. ഇത് ചരിത്ര സത്യം.

ഹിബ്രു ബൈബിളില്‍ ദൈവത്തെ എലോഹ് എന്ന് വായിക്കുന്നുവെങ്കിലും പുരാതന ഹിബ്രുവിന്റെ ഉച്ചാരണം ഇന്ന് അറിവില്ലാത്തതിനാല്‍ എലോഹ് എന്നോ അതോ ഇലാഹ് എന്നോ ആയിരുന്നുവോ ഉച്ചരിച്ചത് എന്ന കാര്യത്തില്‍ തീര്‍പ്പു കല്പ്പിക്കുക വയ്യ.
അത് എലോഹ് ആകാം, ഇലോഹ് ആകാം, ഇലാഹും ആവാനുള്ള സാധ്യത തള്ളിക്കളയാന്‍ വയ്യ. എന്തായാലും ഹിബ്രുവിലെ എലോഹ് എന്ന പദത്തില്‍ നിന്നും അറബിയിലേക്ക് കുടിയേറിയതാണു ഇലാഹ്.

അറബിയില്‍ ഇലാഹ് എന്നാല്‍ ആരാധ്യന്‍ എന്നാനര്‍ത്ഥം. അത് എല്ലാ ദൈവങ്ങള്‍ക്കുമുള്ള പൊതു നാമമാണു. ഇലാഹ് എന്നത് സെമസ്റ്റിക് ഭാഷകളില്‍ എത്രയോ കാലമായി ആരാധ്യന്‍ എന്ന അര്‍ത്ഥത്തിലുപയോഗിക്കുന്ന പദവും. ഹിബ്രുവിലെ എലോഹ് എന്ന പദം പോലെ.

അല്ലാഹു എന്നത് നമുക്ക് ഉച്ചാരണത്തില്‍ അല്പം വ്യത്യസ്തത അനുഭവപ്പെടുന്നുവെങ്കിലും ഇലാഹില്‍ നിന്നും രൂപപ്പെട്ടതാണു.
അല്ലാഹു എന്ന പദം അല്‍ ഇലാഹ് എന്ന പദത്തിന്റെ ഏക രൂപമാണു. അല്‍ എന്നത് Definite article ആണു. The എന്നത് പോലെ. പൂര്‍‌ണ്ണാരാധ്യന്‍ എന്നോ ആരാധിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ എന്നോ നമുക്ക് മലയാളീകരിക്കാം.

അല്ലാഹു എന്നത് ചാന്ദ്രദൈവനാമമായിരുന്നു എന്ന് പറയുമ്പോള്‍ മാത്യു എന്ന കാളിദാസന്‍ അറിയാതെ തന്റെ ദൈവനാമത്തെ കൂടി പ്രതി ചേര്‍ക്കുകയാണ്. ഇലാഹ് എന്നത് സെമെറ്റിക് ഭാഷയിലെ അറബിയില്‍ വന്നത് ഹിബ്രുവില്‍ നിന്നാനെന്നിരിക്കെ ബൈബിളിലെ എലോഹ് ചാന്ദ്ര ദൈവ നാമമാണെന്ന് വാദിക്കുകകൂടിയാണു ചെയ്യുന്നത്. ഇത് അനിയനും ജേഷ്ടനും വഴക്കടിക്കുമ്പോള്‍ ഒരാള്‍ മറ്റൊരാളുടെ അച്ചനെ വിളിക്കുന്നതിനു തുല്യമാണു.

അല്ലാഹു എന്നത് ചാന്ദ്ര ദൈവനാമമാണെന്ന വാദം ആരാണു ആദ്യം ഉന്നയിച്ചത് എന്നു കൂടി മനസ്സിലാക്കുന്നത് രസകരമായിരിക്കും.

റോബെര്‍ട്ട് മൊറെ (Robert Morey) എന്ന കൃസ്ത്യന്‍ പാസ്റ്റര്‍ ആണ് ആദ്യമായി ഈ വാദം കൊണ്ടു വരുന്നത്, പ്രവാചകന്റെ ചിത്രങ്ങള്‍ വരക്കുക തുടങ്ങിയ കലകള്‍ ഹോബിയാക്കിയെടുത്തിയിരുന്ന മറ്റൊരു കാളിദാസന്‍. ചരിത്ര സത്യങ്ങലുടെ പിന്‍ബലങ്ങളില്ലാതെ ഈ വിധത്തില്‍ പല നിരീക്ഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അല്ലാഹു എന്ന് മാത്രമല്ല, ലോകത്തിലെ എല്ലാ ദൈവ നാമങ്ങള്‍ക്ക് പിന്നിലും ഒരു ചരിത്രവും അര്‍ത്ഥവുമുണ്ട്. ചിലത് ആളുകളുടെ പേരായിരുന്നുവെങ്കില്‍ ചിലത് ഗുണ വിശേഷണങ്ങളായിരിക്കും. ഉദാഹരനത്തിന് ബ്രഹ്മാവ് എന്ന വാക്ക് ഒരു പാശ്ചാത്യന് ഒരു ഹിന്ദു ദൈവം മാത്രമാണ്, അത് കേള്‍ക്കുന്ന സമയം ഒരാളുടെ മനസ്സില്‍ ഓടി വരുന്ന ചിത്രം നാലു തലകളുമായി നില്‍ക്കുന്ന ഒരു ദൈവം. എന്നാല്‍ ആ പദത്തിന് സൃഷ്ടാവ് എന്നാണര്‍ത്ഥമെന്നും വേദങ്ങള്‍ പ്രകാരം ദൈവത്തിന് ഒരു പ്രതിമയും ഇല്ല എന്നു മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ആര്യസമാജക്കാരന് ഈ പ്രതിമ പിന്നീട് മതത്തില്‍ കടന്നു കൂടിയ ഒരു വസ്തു മാത്രം.

പലപ്പോഴും ഇതേ പോലെയാണു ദൈവങ്ങള്‍ക്കു ചിത്രങ്ങളും പ്രതിമകളുമുണ്ടായിട്ടുള്ളത്. ഹിന്ദു പുരാണങ്ങളിലെ പല ചിത്രങ്ങളും രൂപം കൊടുത്തത് കഴിഞ്ഞ് നൂറ്റാണ്ടില്‍ രാജാരവിവര്‍മയായിരുന്നു.

പക്ഷെ, ചരിത്രത്തില്‍ ബാബിലോണിയയിലെയും ഈജിപ്തിലെയും ദൈവങ്ങളുടെ പേരുകള്‍ അവര്‍ ചിത്രലിഖിതമുപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്റെ ചരിത്രമെന്ന ബ്ലോഗില്‍ ചില കുറിപ്പുകള്‍ ഇതിനെ കുറിച്ച് കൊടുത്തിട്ടുണ്ട്. അവിടെയൊന്നും എലോഹ് എന്നോ ഇലോഹ് എന്നോ ഇലാഹ് എന്നോ ഒരു കാലഘട്ടത്തിലും ചാന്ദ്ര ദൈവത്തിനു നല്‍കിയിട്ടില്ല. ഇസ്രയേല്‍ ചരിത്രത്തിലുമില്ല. ഒരു നാടന്‍ ചൊല്ലുണ്ട്. വായയില്‍ തോന്നിയത് കോതക്ക് പാട്ട്, കാളിദാസന് പോസ്റ്റും.

ഇനി ഭാഷാപരമായും ഈ വാദത്തിനു നിലനില്‍‌പ്പില്ല. കാരണം ഇലാഹ് എന്നത് ദൈവം അല്ലെങ്കില്‍ ആരാധ്യന്‍ എന്നതിന് ഉപയോഗിക്കുന്ന പൊതു നാമമാകുന്നു അറബിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് നാം എപ്പോഴും കേള്‍ക്കുന്ന ഒരു പദം. ഇത് പിരിച്ചെഴുതിയാല്‍ കിട്ടുന്നത് ലാ ഇലാഹ്- ഇല്ല അല്‍-ഇലാഹ് എന്നാണു.

ലാ- ഇല്ല/ ഇലാഹ്- ഒരാരാധ്യനും
ഇല്ല- ഒഴികെ
അല്ലാഹ്-അല്‍-ഇലാഹ്- ശരിയായി ആരാധിക്കപ്പെടേണ്ടവനായവന്‍
ശരിയായി ആരാധിക്കപ്പെടേണ്ടവനല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹു എന്നത് അല്‍-ഇലാഹ് എന്നു വരുമ്പോള്‍ പിന്നീടുള്ളതെല്ലാം അതിന്നു താഴെയായാണു അറബികള്‍ മുമ്പേ ധരിച്ചിരുന്നത്. അതെല്ലാ എന്നതിനു ഒരു ചരിത്ര തെളിവുകളും ഉന്നയിക്കാനാവില്ല. ഉന്നയിക്കുന്നവര്‍ ആ വാദത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താനുള്ള അന്തസ്സ് കാണിക്കുക.

ചന്ദ്രക്കലയുടെ ചരിത്രം.

മുസ്ലിങ്ങള്‍ ചന്ദ്രക്കല ഉപയോഗിക്കുന്നത് ചാന്ദ്ര ദൈവമായ അല്ലാഹുവിന്റെ ചിഹ്നമായെന്നാണ് വാദം. ഇതിന്റെ ചരിത്രമാകട്ടെ ആധുനിക ചരിത്രത്തിന്റെ ഭാഗവും.

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്തന്‍പൂളില്‍ കൃസ്തുവിനു മുമ്പേ ചന്ദ്രക്കല തങ്ങളുടെ നഗരത്തിന്റെ ചിഹ്നമാക്കിയിരുന്നു. 662 BC യില്‍ ബൈസാന്റിയം റോമക്കാര്‍ കീഴടക്കി, പിന്നീട് റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം അവിടേക്ക് മാറ്റി. തലസ്താന നഗരമായ ബസാന്റിയത്തിനു കോന്‍സ്റ്റന്റ്നോപിള്‍ എന്നു നാമധേയം ചെയ്തു. 1453-ല്‍ സുല്‍ത്താന്‍ മഹ്മൂദ് രണ്ടാമന്‍ കോണ്‍സ്റ്റന്റ്നോപില്‍ കീഴടക്കി നഗരത്തിനു ഇസ്തന്‍പൂള്‍ എന്നു നാമകരണം ചെയ്തു. റോം ബൈസാന്റിയം കീഴടക്കിയത് ഒരു ചാന്ദ്രമാസ ആരംഭത്തിലായിരുന്നു. അതിന്റെ സ്മരണാര്‍ത്ഥം ചന്ദ്രക്കല കോന്‍സ്റ്റന്റ്നോപിളിന്റെ ചിഹ്നമായി എന്നാണു ഒരു ചരിത്ര വായന.
പിന്നീട് മുസ്ലിം ഖിലാഫത്ത് ഒസ്മാനിയകളുടെ കയ്യിലായപ്പോള്‍ തുര്‍ക്കിയുടെ ചിഹ്നം അവരുടെ കൊടിയില്‍ സ്ഥാനം പിടിച്ചു. തുര്‍ക്കിയിലെ ഉസ്മാനിയാ ഖിലാഫത്ത്(Ottomans) തങ്ങളുടെ കൊടിയിലടയാളപ്പെടുത്തിയിരുന്ന ചന്ദ്രക്കലയും നക്ഷത്രവും രാഷ്ട്രീയ കാരണങ്ങളാല്‍ സ്വീകരിച്ചതായിരുന്നു. ഏറ്റവും അവസാനത്തെ ഖിലാഫത്ത് എന്നരീതിയില്‍ അതിലെ ചന്ദ്രക്കലയും നക്ഷത്രവും പിന്നീട് രൂപപ്പെട്ട പല മുസ്ലിം രജ്യങ്ങളിലും ഉപയൊഗിക്കപ്പെട്ടു. തുര്‍ക്കിയിലെ ഉസ്മാനിയ സാമ്രാജ്യം ചുവപ്പും പച്ചയും നിറങ്ങളില്‍ ചന്ദ്രക്കലയും നക്ഷത്രവും അന്ന് കൊടിയായി ഉപയോഗിച്ചിരുന്നു. അതെല്ലാതെ ഇസ്ലാമില്‍ മതപരമായി ചന്ദ്രക്കല ഒരു പ്രാധാന്യവുമര്‍ഹിക്കുന്നില്ല. ഇന്ന് മുസ്ലിം പള്ളികള്‍ക്ക് ഒരേകദേശ രൂപമുണ്ട്. ഖുബ്ബയും മിനാരവും. അത് മതപരമല്ല, കലാപരമെന്നു വിളിക്കാം. അതേ പോലെ രാഷ്ട്രീയമായ കാരണങ്ങളാല്‍ ഉരിത്തിരിഞ്ഞതാണു കൊടിയും അതിലെ ചിഹ്നവും. ഇന്ന് അത് മുസ്ലിം രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നുണ്ടാവാം. പ്രവാചകന്‍ ഉപയോഗിച്ച ഒരു കൊടികളിലും ചന്ദ്രക്കല ഉണ്ടായിരുന്നില്ല. പ്രവാചകനിലൂടെ പൂര്‍ത്തിയായതാണു ഇസ്ലാം. അല്ലാതെ പിന്നീട് വന്ന ഒരു വിശുദ്ധന്‍ എഴുതി പൂര്‍ത്തിയാക്കിയതല്ല.

ഇക്കാര്യങ്ങള്‍ക്ക് ശേഷം കാളിദാസന്‍ ചെയ്യുന്നത് ക്രൈസ്തവ തീവൃവാദികള്‍ സ്ഥിരമായി ചെയ്യുന്ന ഒരു ഏര്‍പ്പാടാണു. എഡിറ്റിങ്ങ്- ഖുര്‍‌ആനിലെ മറ്റൊരു സന്ദര്‍ഭത്തിലെ വാക്കുമായി കൂട്ടി വായിക്കുക. ചാനലുകളില്‍ കാണുന്ന ഈ പരിപാടിയുടെ ലിഖിതരൂപം കാളിദാസ പോസ്റ്റുകളിലെ സ്ഥിരം കാഴ്ചയാണു. പല സന്ദര്‍ഭങ്ങളിലായി ഇറങ്ങിയ വചനങ്ങളെ തനിക്കു വേണ്ട രീതിയില്‍ കൂട്ടിചേര്‍ക്കുന്ന എഡിറ്റൈങ്ങ് ചെയ്ത് തെറ്റിദ്ധരിപ്പിക്കുക എന്ന സ്ഥിരം പരിപാടി. ഖുര്‍‌ആനിലെ അമ്പത്തിമൂന്നാം അദ്ധ്യായത്തില്‍ നിന്നും പിന്നെ അദ്ധ്യായം 22 ഹജ്ജ് എന്നതിലേക്ക് പോയി തനിക്കാവശ്യമുള്ള വാക്കുകള്‍ പരതി വിഷയം അവതരിപ്പിക്കുന്ന രീതി.

അധ്യായം 22/അല്‍ഹജ്ജ്/അവതരണം മദീനയില്‍ ആണെങ്കില്‍ അധ്യായം 53/അന്നജ്മ്/അവതരണം മക്കയില്‍ ആണു. ഒന്നിന്റെ തുടര്‍ച്ചയല്ല മറ്റേത്. പക്ഷെ- തെറ്റിദ്ധരിപ്പിക്കുക എന്ന മിനിമം പരിപാടിയുമായി മുന്നോട്ട് പോകുന്നവര്‍ക്ക് അതാണല്ലോ ആവശ്യം.

പിന്നീട് മക്കയിലെ ഖുറൈശികള്‍ പ്രവാചകനു നേരെ ഉന്നയിച്ച ഒരാരോപണം വീണ്ടും ഉന്നയിക്കുകയാണു കാളിദാസന്‍ ചെയ്യുന്നത്. ആ വിഷയവുമായി സി.കെ.ലത്തീഫ് എന്ന ബ്ലോഗര്‍ ഒരു പോസ്റ്റ് നല്‍കിയതിനാല്‍ ഞാന്‍ ആവര്‍ത്തിക്കുന്നില്ല.

ഖുര്‍‌ആനും ഖുര്‍‌ആന്‍ വ്യാഖ്യാനവും രണ്ടായി തന്നെയാണു മുസ്ലിങ്ങള്‍ കണക്കാക്കുന്നത്, ആരുടെയെങ്കിലും വ്യാഖ്യാനങ്ങളിലെ പിഴവുകളും നിരീക്ഷണങ്ങളും തെറ്റാനെങ്കില്‍ അത് സ്വീകരിക്കേണ്ട ഒരു ബാധ്യതയും മുസ്ലിങ്ങള്‍ക്കില്ല. ഇത് മുമ്പ് ഇവിടെ ഞാന്‍ സൂചിപ്പിച്ചിരുന്നു. മനുഷ്യരെന്ന നിലയില്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ മതപരമായി സ്വീകരിക്കേണ്ട ഒരു ബാധ്യതയും മുസ്ലിങ്ങള്‍ക്കില്ല. ഇത് ഖുര്‍‌ആനു മാത്രമല്ലല്ലോ ബാധകം. നാലു സുവിശേഷങ്ങളുടെ കാലത്തു തന്നെയുണ്ടായിരുന്ന ഫിലിപ്പിന്റെ സുവിശേഷവും മഗ്ദലന മറിയത്തിന്റെ സുവിശേഷവും ചാവുകടല്‍ ചുരുളുകളുമെല്ലാം ഒരു വാദത്തില്‍ ക്രൈസ്തവ ഗ്രന്ഥങ്ങളായി തെളിവിനുപയോഗിക്കാനാവില്ലല്ലോ? ക്രൈസ്തവര്‍ അതം‌ഗീകരിക്കുമോ? അപ്പോള്‍ മുസ്ലിങ്ങള്‍ അം‌ഗീകരിക്കാത്ത ചരിത്രങ്ങള്‍ വെറുതെ എഴുതി പിടിപ്പിച്ചത് കൊണ്ടെന്തു ഗുണം? ഖുര്‍‌ആനിലോ സഹീഹായ ഹദീസുകളിലൂടെയോ സ്ഥിരപ്പെടാത്ത ഒന്നും ഗവേഷണം അഥവാ ഇജ്തിഹാജ് എന്ന വിഭാഗത്തിലാണു വരിക. അതില്‍ മനുഷ്യരെന്ന നിലയിലുള്ള അബദ്ധങ്ങളുണ്ടാകാം.

അന്നത്തെ മക്കയിലെ ഖുറൈശികള്‍ പോലും തങ്ങലുടെ അബദ്ധം മൂടി വക്കാന്‍ പ്രവാചകന്‍ ഒരു പ്രാവശ്യം തങ്ങളുടെ ദൈവങ്ങള്‍ക്കനുകൂലമായി പറഞ്ഞു എന്നേ വാദിച്ചുള്ളൂ. പക്ഷെ കാളിദാസന്‍ മാസങ്ങളാക്കി കാലാവധി ദീര്‍ഘിപ്പിച്ചു.

അതിലും രസകരമായത് മക്കയിലെ ഈ സംഭവത്തിനു ശേഷം മുസ്ലിങ്ങളെ മക്കക്കാര്‍ അംഗീകരിച്ചു എന്ന കാളിയുടെ ചരിത്ര വായനയാണു. പൈങ്കിളികള്‍ കോട്ടയത്തു നിന്നിറങ്ങുമ്പോലെ ചരിത്രം കോതമം‌ഗലത്തു നിന്നുമിറങ്ങിയാലോ?
മക്കയിലെ അക്രമം സഹിക്കാനാവാഞ്ഞു മദീനയിലേക്ക് പ്രവചകന്‍ പാലായനം ചെയ്തതും ഒരു വലിയ സമൂഹമായി മാറിയപ്പോള്‍ തിരികെ വരാന്‍ കഴിഞ്ഞതുമെല്ലാം കണ്ണടച്ചിരുട്ടാക്കുകയാണു കാളിദാസന്‍ ചെയ്യുന്നത്. മക്കക്കാരുടെ ദൈവങ്ങളെ അം‌ഗീകരിച്ചതിനാല്‍ മുസ്ലിങ്ങള്‍ തിരികെ വന്നു എന്നാണു കാളീ ചരിത്രം.

ഇത് കേട്ട് മെക്ക നിവാസികള്‍ സന്തുഷ്ടരായി. മൊഹമ്മദിനോടൊപ്പം അവര്‍ അള്ളായെയും ഈ ദേവിമാരെയും ആരാധിക്കാനും തുടങ്ങി. നടുകടത്തപ്പെട്ട അനുയായികള്‍ക്ക് തിരിച്ചു വരാനും സാധിച്ചു.

അബദ്ധം മനസിലായപ്പോള്‍ ആയത്തു തിരുത്തി പിശാചിന്റെ വാക്കുകള്‍ എന്നാക്ഷേപിച്ച ഭാഗം നീക്കം ചെയ്ത് നല്ല പിള്ളയുമായി. ഒരു പക്ഷെ ഈ സംഭവമാകാം ഇസ്ലാം അറേബ്യയില്‍ സ്വീകാര്യമാകാനുള്ള ഒരു കാരണം. പിശാചിന്റെ ശക്തി അപാരം.

നല്ല ചരിത്രബോധം. പ്രവാചകന്റെ മക്കാവിജയം എന്ന ചരിത്രമൊന്നും കാളിക്ക് പ്രശ്നമല്ല. മക്കയില്‍ പ്രവാചകന്‍ തിരിച്ചെത്തുന്നതിന്റെ പശ്ചാത്തലവും കഅബയില്‍ നിന്നും മുഴുവന്‍ വിഗ്രഹങ്ങലെയും മാറ്റി ശുദ്ധീകരിച്ചതുമെല്ലാം അവരുടെ വിഗ്രഹങ്ങളെ അംഗീകരിച്ചതിന്റെ ഫലമായാണെന്നാണ് കാളീചരിത്രം.

മൂന്നാമത്തെ കാര്യം പിശാചും ദൈവവും കൂടി ഒരു പോലെ പരിപാലിക്കുന്ന മതമല്ലേ വാസ്തവത്തില്‍ ഇസ്ലാം? ഒസാമ ബിന്‍ ലാദന്‍ എന്ന ഭീകരനിത്രയധികം അനുയായിളുണ്ടാകാന്‍ കാരണം അതല്ലേ?

എല്ലാ കാലത്തും ചിലര്‍ ചില വസ്തുതകളെ തീവൃമായ രീതിയില്‍ സമീപിക്കുന്നു. അത് എല്ലാ ചിന്താരീതിയിലും ഉണ്ട്. ചരിത്രം നല്‍കുന്ന പാഠമതാണു. എന്തിനേറെ ജനാധിപത്യത്തിന്റെ ഉദയകാലത്ത് ഫ്രെഞ്ച് വിപ്ലവം പോലും ഭയാനകമായ കൂട്ടക്കൊലകളുടെ ദുരന്തചിത്രം പേറുന്നു. കുരിശുയുദ്ധവും ജൂതഉന്മൂലനവും മാവോയിസ്റ്റ് ആക്രമണവും ഗുജ്ര്റാത്തും ട്രേഡ് സെന്റര്‍ ആക്രമണവുമെല്ലാം അതിന്റെ ഭാഗം. അത് ആര്‍ക്കും ആരിലും ആരോപിക്കാം. വലിയ കാര്യമില്ല.

Wednesday, June 2, 2010

പഴയ നിയമം ആരാണെഴുതിയത്-3

കഴിഞ്ഞ പോസ്റ്റില്‍ പഞ്ചപുസ്തകങ്ങളുടെ അഞ്ച് സ്രോതസ്സുകളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇത് ഭാഷാടിസ്ഥാനത്തിലുള്ള ഗവേഷകരില്‍ നിന്നുള്ളതാണെന്നതിനാല്‍ തന്നെ പ്രത്യക്ഷത്തില്‍ അതിന്റെ വ്യത്യസ്തത നമുക്ക് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകും. എങ്കിലും കഴിയുന്നത്ര ലളിതമായി ഞാന്‍ വിശദീകരിക്കാം. JEPDR എന്നീ അക്ഷരങ്ങളിലൂടെയാണു ഈ അഞ്ച് സ്രോതസ്സുകള്‍ ഇതിനെ വിശദീകരിക്കുന്നത്. ഇനി ഓരോ അക്ഷരത്തിനും നല്‍കുന്ന നിറങ്ങളും ശ്രദ്ധിക്കുമല്ലോ- അവ ബൈബിളിന്റെ ചില ഭാഗങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ആ അക്ഷരങ്ങളെ പ്രതിനിധീകരിക്കും.


വ്യത്യസ്ത സ്രോതസ്സുകള്‍ എന്നതാണു ഞാന്‍ ഉപയോഗിച്ച പദം, എന്നല്ലാതെ അഞ്ചു വ്യക്തികള്‍ എന്നതല്ല. ഓരോ സ്രോതസ്സും ഒരാളുടെ മാത്രം സൃഷ്ടിയാണെന്നത് അത് കൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ല. അഞ്ചു വ്യത്യസ്ത വഴികലിലൂടെ സമാഹരിച്ചവ എന്നതാണുദ്ദേശിക്കുന്നത്. വിശദീകരണത്തില്‍ കൂടുതല്‍ വിശദമാക്കാം-


J - ദൈവത്തെ യഹോവ എന്ന്‍ വിശദീകരിക്കുന്ന എഴുത്ത്.

E - ദൈവത്തെ എലോഹിം എന്ന്‍ വിശദീകരിക്കുന്ന എഴുത്ത്ത്തു-(ഉത്പത്തിയില്‍ ഈ ഭാഗങ്ങളില്ല)

P - പുരോഹിതര്‍ക്ക് വേണ്ടി എഴുതിയ ഭാഗങ്ങള്‍

D - Deuteronomy- അഥവാ ആവര്‍ത്തനം എഴുതിയ വ്യക്തി.

R - JEP എന്നിവ കൂട്ടിചേര്‍ത്ത ആളുടെ കുറിപ്പുകള്‍.


ഇതില്‍ നമുക്ക് ആദ്യത്തെ J എന്താണെന്നു നോക്കാം. ബൈബിളിലെ ദൈവത്തിന്റെ നാമമായി വരുന്നതാണു യഹോവ. ഏഴായിരത്തോളം പ്രാവശ്യം യഹോവ എന്ന പേരു ബൈബിളില്‍ ദൈവനാമമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇവ ഹിബ്രുവിലെ ദൈവത്തെ കുറിക്കുന്ന സംജ്ഞാക്ഷരങ്ങള്‍ ( abbreviation) ആയിരുന്നു. അഥവാ കമ്പനി എന്നതിന്നു Co എന്നുപയോഗിക്കുന്നത് പോലെ ചുരുക്കി ഉപയോഗിച്ച അക്ഷരങ്ങളായിരുന്നു. YHWH എന്നീ അക്ഷരങ്ങളാണു (יהוה) ഇവ. പക്ഷെ ഇന്നും ഈ പദം യഥാര്‍ത്ഥത്തില്‍ എന്താണു അര്‍ത്ഥമാക്കുന്നതെന്നോ എങ്ങിനെയാണു ഉച്ചരിക്കേണ്ടതെന്നോ ഇന്നും വ്യക്തമല്ല. ഇതിനുള്ള മറ്റൊരു കാരണം ഹിബ്രു അറബിയെ പോലെ സ്വരാക്ഷരങ്ങളില്ലാത്ത ഭാഷയാണു. അതിനാല്‍ തന്നെ ഹിബ്രുഭാഷയുടെ മരണം അതിന്റെ ദൈവത്തിന്റെ മരണവും കൂടിയായി. പിന്നീട് പത്താം നൂറ്റാണ്ടിലാണു പുരാതന ഹിബ്രുവിന് സ്വരങ്ങള്‍ നല്‍കി പുനര്‍ജീവിപ്പിക്കുന്നത്. അന്ന് ദൈവത്തിന്റെ നാമം സാധാരണക്കാര്‍ ഉച്ചരിക്കുന്നത് വരെ തെറ്റാണെന്ന ധാരണയില്‍ ഇവക്ക് സ്വരാക്ഷരങ്ങള്‍ നല്‍കുന്നതിന്നു പകരം ഈ നാമത്തിന്റെ സ്ഥാനത്ത് പ്രഭു എന്നര്‍ത്ഥം വരുന്ന അഡോനോയ് എന്ന പദമാണു നല്‍കിയത് . എന്നാല്‍ പിന്നീട് പതിനാറാം നൂറ്റാണ്ടില്‍ യഹോവ സാക്ഷികള്‍ ഈ നാലക്ഷരങ്ങളെ അഡോനോയ് എന്നതിനെ മാറ്റി പുനഃപ്രതിഷ്ടിക്കുകയും യഹൊവ എന്ന പേര്‍ ദൈവത്തിനു ചാര്‍ത്തി നല്‍കുകയും ചെയ്തു. സത്യത്തില്‍ യഹോവ ഒരു പേരറിയാത്ത ദൈവമാണു. ലാറ്റിനില്‍ Y എന്ന അക്ഷരം J എന്നാണു ഉച്ചരിക്കാറുള്ളത്. അതിനാല്‍ തന്നെ യഹോവ ജഹോവയായി രൂപമാറ്റം സംഭവിച്ചു. യേശു ജീസസ് ആയതു പോലെ.


പക്ഷെ, നമ്മുടെ പ്രശനമവിടെയല്ല. ബൈബിളിലെ ചില ഭാഗങ്ങള്‍ നോക്കുക- അവിടെ ഒരേസമയം തന്നെ എലോഹിം എന്നും പിന്നീട് യഹോവയെന്നും ദൈവത്തെ പരിചയപ്പെടുത്തുന്നതായി കാണാം- ഇതില്‍ ഹിബ്രുവില്‍ പോയാല്‍ എലോഹിം എന്നും യഹോവ എന്നും കാണുന്നതിലെ വ്യത്യസ്തതയാണു ചര്‍ച്ചയില്‍ വരുന്നത്.


ഇതിന്റെ കാരണം യഹൂദരാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ തെക്ക് ഭാഗം ജൂതരാജ്യമെന്നും വടക്ക് ഭാഗം ഇസ്രായേല്‍ രാജ്യമെന്നും വിളിക്കപ്പെട്ടു. രണ്ടു രാജ്യങ്ങളിലുള്ളവരും തങ്ങളുടെതായ രീതിയില്‍ ഗ്രന്ഥങ്ങള്‍ പകര്‍ത്തി. പിന്നീട് ജൂതരാജ്യം ബാബിലോണിയന്‍ ചകൃവര്‍ത്തി നബ്ക്കിലന്നാസോ രണ്ടാമന്‍ 597 BC യില്‍ കീഴടക്കുകയും ജൂതരെ ബാബിലോണിയയിലേക്ക് നാടുകറ്റത്തുകയും ചെയ്തു. 587 BC യില്‍ ഇസ്രായേല്‍രാജ്യവും ബാബിലോനിനു കീഴടങ്ങി. അങ്ങിനെ രണ്ട് രാജ്യത്തിലെ ജൂതരും ബാബിലോണിയയില്‍ അഭയാര്‍ത്ഥികളായി. ഇതില്‍ തെക്ക് ഭാഗത്തെ ജൂതരാജ്യക്കരുടെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങളില്‍ ദൈവ നാമം YHWH എന്ന നാലക്ഷരവും ഇസ്രായേല്‍ രാജ്യത്തെ പുസ്തകത്തില്‍ എലോഹിം അഥവാ എലോഹ് അഥവാ ഏല്‍ എന്നുമായിരുന്നു.


ഏല്‍ എന്നത് എലോഹിമിന്റെ ചുരുക്കമാണ്. ഇസ്രായേല്‍, ഇശ്മായേല്‍, ബത്-ഹേല്‍ എന്നെല്ലാമുള്ള പേരുകള്‍ എലൊഹ് എന്ന പേരിന്റെ കൂടെയുള്ളതാണു.


ഇസ്ര- പ്രകീര്‍ത്തിച്ചവന്‍-ശക്തവാന്‍-

ഇസ്രായേല്‍- ദൈവം പ്രകീര്‍ത്തിച്ചവന്‍, ദൈവത്തോട് ജയിച്ചവന്‍

ഇശ്-കേള്‍ക്കുക

ഇശ്മയേല്‍- ദൈവം വിളികേട്ടവന്‍ (പ്രാര്‍ത്ഥനയുടെ വിളിക്കുത്തരം)

ബത്-ഹേല്‍

ബത്- വീട്

ദൈവത്തിന്റെ വീട്-(അറബിയിലെ ബൈത്തുമായി ഈ പദത്തിനു സാമ്യമുണ്ട്.


ബൈബിളിലെ ആദ്യപുസ്തകമായ ഉത്പത്തി മുതല്‍ പല ഭാഗങ്ങളും സൂക്ഷ്മമായി പഠിക്കുന്നവര്‍ക്ക് ഇത് മനസ്സിലാക്കന്‍ കഴിയും. ഉത്പത്തി കഥകല്‍ ആവര്‍ത്തിക്കപ്പെടുന്നത് കാണാം. രണ്ടു പുസ്തകങ്ങളുടെയും കൂട്ടിച്ചേര്‍ക്കലിന്റെ ഫലമാണത്. ഉദാഹരണത്തിനു



3. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.

4. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍ പിരിച്ചു.

5. ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.


6. ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മില്‍ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.

7. വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിന്‍ കീഴുള്ള വെള്ളവും വിതാനത്തിന്‍ മീതെയുള്ള വെള്ളവും തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു.

8. ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.


9. ദൈവംആകാശത്തിന്‍ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.

10. ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.

11. ഭൂമിയില്‍നിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയില്‍ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

12. ഭൂമിയില്‍ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.

13. സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.


14. പകലും രാവും തമ്മില്‍ വേര്‍പിരിവാന്‍ ആകാശവിതാനത്തില്‍ വെളിച്ചങ്ങള്‍ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;

15. ഭൂമിയെ പ്രകാശിപ്പിപ്പാന്‍ ആകാശവിതാനത്തില്‍ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

16. പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.

17. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മില്‍ വേര്‍പിരിപ്പാനുമായി

18. ദൈവം അവയെ ആകാശവിതാനത്തില്‍ നിര്‍ത്തി; നല്ലതു എന്നു ദൈവം കണ്ടു.

19. സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.


26. അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.

27. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.


ഇവിടെയെല്ലാം ആവര്‍ത്തനം കാണാം. ഇത് രണ്ടു പുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയതിന്റെ ഫലമാണു. ഉത്പത്തിയിലെ ഈ ഭാഗങ്ങള്‍ പുരോഹിതരുടെ ഭാഷയിലാണു കാണുന്നത്. പക്ഷെ, രണ്ടാം അദ്ധ്യായം മുതല്‍ J സ്രോതസ്സിന്റെ തുടക്കം കാണാം.

ഇത് സംബന്ധമായ ഒരന്യേഷണത്തിന്റെ ചെറിയ ഒരു ഭാഗം ( You tube Link ) -